Obituary

സ്റ്റോക്ക് ഓൺ ട്രെന്റ്: വീട്ടുകാരുടെ പഞ്ചി, ആത്മമിത്രങ്ങളുടെ പഞ്ചിയമ്മ, സി എം സി സന്യാസിനി സഭക്ക് സിസ്റ്റർ ജെയ്‌സി, നാട്ടുകാർക്ക് സിസ്റ്റർ ‘അമ്മ, 1946 ആഗസ്റ് 11 ന് 1121 കർക്കിടകത്തിലെ തിരുവോണനാളിൽ ജനനം.. കോട്ടയം ജില്ലയിലെ ആർപ്പൂക്കര വില്ലേജിൽ, വില്ലൂന്നി ഗ്രാമത്തിൽ, പൊടിപ്പാറ തറവാട്ടിൽ മാണിച്ചന്റെയും കൊണ്ടോട്ടിക്കൽ മേരിക്കുട്ടിയുടെയും  ഒൻപത് മക്കളിൽ മൂത്തവൾ.. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന സ്റ്റോക്ക് ഓൺ ട്രെന്റ് മാസ് സെന്ററിന്റെ മുൻ ട്രസ്റ്റിയും, സീറോ മലബാർ ബിർമിങ്ഹാം ചാപ്പ്ളിൻസിയുടെ എക്സിക്യൂട്ടീവ് മെമ്പറും ആയ സിബി പൊടിപ്പാറയുടെ  സഹോദരി സിസ്റ്റർ ജെയ്‌സി കാർമ്മൽ (71) നിര്യാതയായി. ശവസംസ്ക്കാര ചടങ്ങുകൾ നാളെ 2.00 ന് ചങ്ങനാശേരി കാർമ്മൽ വില്ല മഠത്തിൽ ആരംഭിക്കുന്നതായിരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.

ഒരു നാടിൻറെ നൊമ്പരമായ ഒരു മരണം.. അപ്പർ കുട്ടിനാടിന്റെ പ്രകൃതി സൗന്ദര്യം വേണ്ടുവോളം ആസ്വദിച്ച ബാല്യകാലം.. അയലത്തെ ചേച്ചിമാരോടൊപ്പം ഉൾനാടുവാഴികളിലൂടെയുള്ള സ്‌കൂൾ യാത്രയിൽ വഴിമദ്ധ്യേ കുടിലുകളിൽ കയറിയിറങ്ങി കുശലം പറഞ്ഞത് ഒന്നും സൂക്ഷിച്ചു വയ്ക്കാനില്ലാതെ ഇട്ടിരിക്കുന്ന കുടിലുകളും, സ്‌കൂളിൽ പോകാതെ കളിച്ചു നടന്നിരുന്ന കുട്ടികളും… അതൊരു നൊമ്പരമായി.. രാത്രികളിൽ അവർക്കായി അവൾ സ്വപ്നങ്ങൾ കണ്ടു.. ഇവരെപ്പോലെ ഒന്നും സൂക്ഷിച്ചു വയ്ക്കാതെ തുറന്നിരിക്കുന്ന കുടിൽ, ഭാരതത്തിലെ ഋഷിമാരുടെ പോലുള്ള കുടിൽവാസവും ലാളിത്യമുള്ള ജീവിതവും… പത്താം ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ തന്നെ വിവാഹ ആലോചനകൾ എത്തിത്തുടങ്ങി… എന്നാൽ അവയൊക്കെയും അവഗണിച്ചു.. കളങ്കമില്ലാത്ത ആ പ്രായത്തിൽ തന്നെ ഒന്നോ രണ്ടോ കുട്ടികളുടെ അമ്മയാകുന്നതിനു പകരം ആശ്രയമില്ലാത്ത എല്ലാവരുടെയും അമ്മയാകുവാൻ തീരുമാനിച്ചുറച്ചു.. കർക്കശ്യക്കാരനായ അപ്പന്റെ ശാസനകളും, അമ്മയുടെ കണ്ണീരിൽ കുതിർന്ന യാചനകളും അവളുടെ തീരുമാനത്തെ മാറ്റാൻ സാധിച്ചില്ല… ഉപബോധമനസ്സിൽ മിന്നിമറഞ്ഞ ലൗകീക ജീവിതവിളികളെ തിരിച്ചറിഞ്ഞു അഗ്നിക്കിരയാക്കി ബോധമനസ്സിൽ തീരുമാനം ഉറപ്പിച്ചു നിർത്തി.

“ധ്യാനത്തിൽ നീ എന്നോട് ചേർന്നിരിക്കുക കർമ്മത്തിൽ നീ എനിക്ക് അർപ്പിതമായിരിക്കുക” എന്ന മുദ്രാവാക്യത്തിന്റെ മധുരിമയാണ് പഞ്ചിയെ കോൺഗ്രിഗേഷൻ ഓഫ് കാർമ്മൽ (സി എം സി ) സന്യാസഭവനിലേക്കാകര്ഷിച്ചത്. 1964-ൽ ചങ്ങനാശേരിയിലെ സി എം സി പ്രൊവിൻഷ്യൽ അംഗമായി.. അസംപ്‌ഷൻ കോളേജിൽ പി ഡി സിയും മണിപ്പാൽ കെ എം സിയിൽ നിന്ന് ഫർമസി പഠനവും പൂർത്തിയാക്കി. തുടന്ന് വിവിധ ആശുപത്രികളിൽ സ്നേഹപരിചരണം..

 

അച്ഛനെ തേടിയെത്തിയ മകള്‍ക്ക് കാണാന്‍ സാധിച്ചത് കസേരയിൽ ഇരിയ്ക്കുന്ന അസ്ഥികൂടം !! സംഭവം കേരളത്തിൽ തന്നെ തിരുവനന്തപുരത്ത്. ഡെന്റൽ കോളേജിലെ മുൻ ട്യൂട്ടറുായ മെഡിക്കൽ കോളേജ് പഴയറോഡ് ടിസി 17/1875 മുളവന വീട്ടിൽ ഡോ. കെ.പി. രാധാകൃഷ്ണന്റെ (70) മൃതദേഹമാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. നഗര ജീവിതം മനുഷ്യരെ എത്രത്തോളം അന്യരാക്കി എന്നതിന് ഉദാഹരണമാണ് രാധാകൃഷ്ണന്റെ മരണം. പത്ത് വർഷമായി ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യ മകളോടൊപ്പമാണ്. ഫോൺ വിളിക്കുന്നത് പോലും രാധാകൃഷ്ണന് ഇഷ്ടമില്ലായിരുന്നു. അയൽവാസികളെ വിളിച്ചാണ് ബന്ധുക്കൾ വിവരങ്ങൾ തിരക്കിയിരുന്നത്. കുറെ ദിവസങ്ങളായി രാധാകൃഷ്ണനെ പുറത്ത് കാണാത്തതിനെ തുടർന്ന് നാട്ടുകാർ വിവരം മകളെ അറിയിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി.

തുടർന്ന് ബന്ധുക്കളോടൊപ്പമെത്തിയ പൊലീസ് സംഘം വാതിലിൽ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വാതിൽ പൊളിച്ച് അകത്ത് കടക്കവെയാണ് ഹാളിലെ സോഫയിൽ രാധാകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലാകെ ദുർഗന്ധം പരന്നിരുന്നു. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും രാധാകൃഷ്ണൻ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചതായി പൊലീസ് പറഞ്ഞു. ടി.വി കണ്ട് കൊണ്ടിരിക്കുന്നതിനിടയിൽ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പത്തടി പൊക്കമുള്ള മതിൽ, എട്ടടി പൊക്കമുള്ള ഗേറ്റ്. ഇത് കടന്ന് വേണം രാധാകൃഷ്ണന്റെ വീട്ടിലെത്താൻ. പുറത്ത് നിന്ന് നോക്കിയാൽ പോലും അകത്ത് നടക്കുന്നതെന്ന് അറിയില്ല. ഡെന്റൽ ടെക്നീഷ്യനായി ജോലിയിൽ പ്രവേശിച്ച രാധാകൃഷ്ണൻ ട്യൂട്ടറായാണ് വിരമിച്ചത്. വിദേശത്തും ജോലി നോക്കിയിട്ടുണ്ട്. വീടും സ്ഥലവും ഉൾപ്പെടെ കോടികളുടെ ആസ്തിയാണുള്ളത്. ബിൽ അടയ്ക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച നിലയിലായിരുന്നു. സമീപ വീട്ടിൽ നിന്ന് താത്കാലികമായി വൈദ്യുതി പുനസ്ഥാപിച്ചാണ് പൊലീസ് സംഘം അകത്ത് കടന്നത്. വൈദ്യുതി കണക്ഷൻ കൊടുത്തപ്പോൾ ടി.വിയും ഫാനും ഓണായി. ഇതിൽ നിന്നാണ് ടി.വി കാണുന്നതിനിടയിൽ മരണം സംഭവിച്ചതെന്ന നിഗമനത്തിലെത്തിയത്. മരണ ശേഷമാകാം കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി വിച്ഛേദിച്ചത്.

മൃതദേഹം പൂർണമായും അഴുകിയ നിലയിലായിരുന്നു. നഗര ജീവിതം മനുഷ്യരെ എത്രത്തോളം അന്യരാക്കി എന്നതിന് ഉദാഹരണമാണ് രാധാകൃഷ്ണന്റെ മരണം. അദ്ദേഹത്തെ കാണാന്‍ ആരും ശ്രമിച്ചില്ല. പുറത്തു കണ്ടില്ലെങ്കിലും ചോദിച്ചെത്തുന്ന അയല്‍വാസികള്‍ ഇല്ല എന്നതാണ് നഗരത്തിന്റെ ശാപം. ഈ ശാപത്തിന്റെ ഒടുവിലെ ഇരയാകില്ല രാധാകൃഷ്ണൻ.

സൗദി അതിര്‍ത്തിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ദുബായ് അതിര്‍ത്തിയായ സാല്‍വയിലുണ്ടായ അപകടത്തില്‍ മലപ്പുറം മങ്കട സ്വദേശി അജിത്, കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അജിത് എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബഹ്‌റൈനില്‍ നിന്ന് ദുബായിയിലേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ ട്രെയിലറിന് പിന്നിലിടിക്കുകയായിരുന്നു. വാഹനമോടിച്ച പ്രസാദിനും കൂടെ സഞ്ചരിച്ച വിനോദിനും പരിക്കേറ്റു. ഇവര്‍ അല്‍ അഹ്‌സ, സാല്‍വ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സൗദിയില്‍ മലയാളി നഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. എറണാകുളം കൂത്താട്ടുകുളം കോലത്തേല്‍ കെ.വി മത്തായിയുടെ മകള്‍ ജിന്‍സിയെയാണ് (26) കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ഖസീം പ്രവിശ്യയിലെ ഖിബ എന്ന സ്ഥലത്തെ ആശുപത്രിയിലാണ് ജിന്‍സി ജോലി ചെയ്തിരുന്നത്. തിങ്കളാഴ്ച രാവിലെ 10 മണിവരെ മുറിയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിച്ചിരുന്ന ജിന്‍സി പിന്നീട് കുളിമുറിയില്‍ കയറി. ഏറെ വൈകിയിട്ടും കാണാത്തതിനാല്‍ ഒപ്പം താമസിക്കുന്നവര്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസിന്റെ സഹായത്തോടെ വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് ജിന്‍സിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണത്തില്‍ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു

ഈ കാലഘട്ടത്തെ സൗഹൃദം എന്നാൽ സെല്‍ഫി ഒഴിച്ച് കൂടാത്ത ഒന്നുമില്ല, പ്രായഭേദം ഇല്ലാതെ തന്നെ തരംഗം ആയിരിക്കുകയാണ് സെൽഫി ഭ്രമം. ഇതിനോടുള്ള താല്‍പര്യം കൂടുകയല്ലാതെ കുറയുന്നില്ല എന്നത് മറ്റൊരു സത്യം. സെല്‍ഫി വിനോദവും സന്തോഷവും നല്‍കുന്നുണ്ടെങ്കിലും അതുമൂലം കുറെ ദോഷങ്ങളും ഉണ്ട് എന്നത് മറ്റൊരു സത്യം. പരിസരം മറന്ന് സെല്‍ഫിയില്‍ മുഴുകിയത് മൂലം ഉണ്ടായ ദുരന്തമാണ് ഈ വാര്‍ത്തയില്‍.
കൂടെയുണ്ടായിരുന്ന സുഹൃത്ത് മരണത്തിന്റെ ആഴത്തിലേക്ക് മുങ്ങിത്താഴുന്നത് അറിയാതെ സെല്‍ഫിക്ക് പോസ് ചെയ്ത് വിദ്യാര്‍ത്ഥികള്‍. തെക്കന്‍ ബെംഗളൂരുവിലെ റാവഗോന്ദ്ലു ബെട്ടയിലാണ് സംഭവം. ജയനഗര്‍ നാഷണല്‍ കോളേജിലെ വിശ്വാസ് എന്ന വിദ്യാര്‍ത്ഥിയാണ് മുങ്ങിമരിച്ചത്.
ജയനഗര്‍ നാഷണല്‍ കോളേജില്‍ നിന്നും എന്‍സിസി ട്രെക്കിങ് ക്യാമ്പിനെത്തിയ 24 അംഗ സംഘത്തില്‍പ്പെട്ടയാളാണ് വിശ്വാസ്. ട്രക്കിങ്ങിനിടെ ഞായറാഴ്ച ഉച്ചയോടെ ക്യാമ്പില്‍ നിന്നും പന്ത്രണ്ടംഗ സംഘം സമീപത്തെ ഗൂണ്ട ആജ്ഞനേയ ക്ഷേത്രക്കുളത്തിലെത്തുകയായിരുന്നു. നീന്തലറിയാത്ത വിശ്വാസും ഇവര്‍ക്കൊപ്പം കുളത്തിലിറങ്ങി. 10 അടി താഴ്ചയുള്ള കുളമായിരുന്നു ഇത്.

പാടത്തെ വെള്ളക്കെട്ടിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു. വടക്കേക്കര കടന്തോട് പരതേനായ മാത്യു(ജോസ്)വിന്‍റെ മകൻ ജിറ്റോ മാത്യു(17) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു വടക്കേക്കര റെയിൽവേ ക്രോസിനടുത്തു പാലാത്രച്ചിറയ്ക്കടുത്തുള്ള പാടത്താണ് അപകടം. സംഘത്തിലുണ്ടായിരുന്ന അനു മുങ്ങിത്താഴുന്നതുകണ്ട് രക്ഷിക്കാനായി വെള്ളത്തിലിറങ്ങുന്പോഴാണു ജിറ്റോയ്ക്ക് അപകടം സംഭവിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പോലീസിനു മൊഴി നൽകി.

മുങ്ങിത്താണ അനുവിനെ കൂടെയുള്ളവർ ചെളിയിൽനിന്നു രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചെങ്കിലും ജിറ്റോ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. റോഡിൽനിന്നു കുറച്ചകലെയായാണ് അപകടം സംഭവിച്ച ജലാശയം. അതിനാൽ സംഭവം പുറംലോകമറിയുന്നത് അര മണിക്കൂറിനു ശേഷമാണ്.

ജിറ്റോയെ രക്ഷപ്പെടുത്താൻ മറ്റു സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഘത്തിൽപ്പെട്ടവർ മറ്റു സുഹൃത്തുക്കളെ വിവരം അറിയിക്കുകയും അവർ പോലീസിൽ സന്ദേശം നൽകുകയുമായിരുന്നു. ചങ്ങനാശേരി എസ്ഐ എം.കെ. ഷമീറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി. ഇവർ പ്രധാന റോഡിൽനിന്ന് അപകടസ്ഥലത്തെത്തിയത് ഏറെ പാടുപെട്ടാണ്. ഫയർഫോഴ്സും വാഴപ്പള്ളി സ്വദേശിയായ അനൂപും ചേർന്നാണ് ആദ്യം തെരച്ചിൽ നടത്തിയത്. ഇതിനിടെ കോട്ടയത്തുനിന്നു മുങ്ങൽ വിദഗ്ധരെ എത്തിക്കാനും ശ്രമം നടത്തി.

ടോം ജോസ് തടിയംപാട്

കഴിഞ്ഞ 12-ാം തിയതി കര്‍ത്താവില്‍ നിദ്രപ്രാപിച്ച ഇംഗ്ലണ്ടിലെ റെഡിങ്ങില്‍ താമസിക്കുന്ന തിടനാട് സ്വദേശി പഴയമഠത്തില്‍ ചാക്കോ ജോര്‍ജ്, ലിറ്റി ചാക്കോ ദാമ്പതികളുടെ മകന്‍ ജോവ ചാക്കോയുടെ (8 വയസ്) ശവസംസ്‌കാരചടങ്ങുകള്‍ വരുന്ന ബുധനാഴ്ച (20/9/ 17) 11 മണിക്ക് റെഡിങ്ങിലെ സെന്റ് ജോസഫ് കത്തോലിക്ക പള്ളിയില്‍ നടക്കും. തുടര്‍ന്ന് Pangbourne hill സെമിത്തേരിയില്‍ ശവസംസ്‌കാരവും നടക്കും എന്നറിയിക്കുന്നു. ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ അഡ്രസ് താഴെ കൊടുക്കുന്നു.

ജന്മനാ തന്നെ ഒട്ടേറെ ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്ന ജോവകുട്ടന്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൊണ്ടാണ് മരണത്തിനു കിഴടിങ്ങിയത്. ജോര്‍ജ്., ലിറ്റി ദമ്പതികള്‍ക്ക് ജോവകുട്ടനെകൂടാതെ രണ്ടു കുട്ടികള്‍ കൂടിയുണ്ട്. ഇടുക്കി ജില്ലയിലെ നെടുംകണ്ടത്തിനടുത്ത് ബാലഗ്രാമില്‍ നിന്നും മുപ്പതു വര്‍ഷംമുന്‍പ് കോട്ടയം തിടനാട്ടിലേക്ക് താമസം മാറിയതാണ് ചാക്കോ ജോര്‍ജിന്റെ കുടുംബം. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ യുടെ ഹൃദയം നിറഞ്ഞ ആദരാജ്ഞലികള്‍.

സെന്റ് ജോസഫ് കത്തോലിക്ക പള്ളി ബെര്‍ക്ക് ഷെയര്‍ ഡ്രൈവ് പോസ്റ്റ് കോഡ് RG315JJ

സ്വന്തം ലേഖകന്‍

നോട്ടിംഗ്ഹാം: ഓഗസ്റ്റ് 26-ാം തീയതി യുകെയിലെ എം 1-ല്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ നോട്ടിംഗ്ഹാം സ്വദേശിയായ ബെന്നിചേട്ടന്റെ ( സിറിയക് ജോസഫ്‌ ) മൃതസംസ്‌കാര ശുശ്രൂഷകള്‍ അദ്ദേഹത്തിന്റെ മാതൃ ഇടവകയായ കോട്ടയം ജില്ലയിലെ ചേര്‍പ്പുങ്കല്‍ പള്ളി സെമിത്തേരിയില്‍ ഇന്നു നടന്നു. യുകെയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും അടക്കം അനേകം യുകെ മലയാളികള്‍ അന്തിമോപചാരം അര്‍പ്പിക്കാനായി ചേര്‍പ്പുങ്കല്‍ പള്ളിയില്‍ എത്തിയിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ആണ് കണ്ണീരോടെ സംസ്കാര ശുശ്രൂഷയില്‍ പങ്കെടുത്തത്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പിആര്‍യും നോട്ടിംഗ്ഹാം ഇടവക വികാരിയുമായ  ഫാ. ബിജു കുന്നയ്‌ക്കാട്ട് അന്ത്യശുശ്രുഷയിൽ പങ്കെടുത്തു നടത്തിയ പ്രസംഗം കുടുബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും ആശ്വാസം നല്‍കുവാനായി. ദൈവവചനങ്ങൾ കൊണ്ട് നിറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ശബ്ദവും ദുഃഖഭാരത്താൽ ഇടറിയിരുന്നു. ‘ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട മകനായിരുന്നതുകൊണ്ടാണ് ദൈവസന്നിധിയിലേക്ക് ബെന്നിയെ ദൈവം കൂട്ടിക്കൊണ്ടുപോയത് ‘ എന്ന് പറഞ്ഞു അദ്ദേഹം എല്ലാവരെയും ആശ്വസിപ്പിച്ചു.

യുകെയില്‍ കഴിഞ്ഞ വെള്ളിയാഴ്ച, (8-ാം തീയതി) നോട്ടിംഗ്ഹാമിലുള്ള ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് ദിവ്യബലിയും മറ്റു പ്രാര്‍ത്ഥനാ ശുശ്രൂഷകളും ഉള്‍പ്പെടെ ബെന്നി ചേട്ടന്‍റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് മലയാളികള്‍ ഇവിടെ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

പോലീസ് – ആശുപത്രി നടപടികള്‍ പൂര്‍ത്തിയാക്കി വളരെ വേഗത്തില്‍ തന്നെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്സിന് കൈമാറിയിരുന്നു. യു കെ ജനതയെ ഒന്നാകെ നടുക്കിയ ഈ വലിയ ദുരന്തത്തിന്റെ തുടര്‍ നടപടികള്‍ പോലീസ് പതിവിലും വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ദുരന്തത്തില്‍ മരണമടഞ്ഞ ബാക്കിയുള്ളവരുടെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്.

ഞായറാഴ്ചയാണ് യുകെയിലെ  അന്തിമോപചാരത്തിനും പൊതുദര്‍ശനത്തിനു ശേഷം എമിറേറ്റ്സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയത്.

ബെന്നിയുടെ ഭാര്യ ആന്‍സിയും മക്കളായ ബെന്‍സണ്‍, ബെനീറ്റ എന്നിവരും യുകെയിലുള്ള മറ്റു കുടുംബാംഗങ്ങളും ഞായറാഴ്ച നാട്ടിലെത്തിയിരുന്നു. മറുനാട്ടിലും തന്‍റേതായ വ്യക്തിത്വം മറ്റുള്ളവര്‍ക്ക് മാതൃകയായി ജീവിതത്തിലൂടെ പ്രകടമാക്കിയ ബെന്നി നോട്ടിംഗ്ഹാം മലയാളി സമൂഹത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. ഒരിക്കലും നികത്താനാവാത്ത വിടവ് ഇവര്‍ക്ക് നല്‍കിക്കൊണ്ട് കടന്നു പോയ ബെന്നിയുടെ ആകസ്മിക മരണം ഇവിടുത്തെ ഓരോ മലയാളിക്കും താങ്ങാനാവാത്ത ആഘാതമാണ് ഉണ്ടാക്കിയത്.

എബിസി ട്രാവല്‍സ് എന്ന പേരില്‍ മിനി ബസ് സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന തങ്ങളുടെ പ്രിയ സുഹൃത്തിന്റെ അകാല വേര്‍പാടിന്റെ നടുക്കത്തില്‍ നിന്ന് നോട്ടിംഗ്ഹാമിലുള്ളവര്‍ ഇനിയും വിമുക്തരായിട്ടില്ല. കഴിഞ്ഞ 26-ാം തീയതി നോട്ടിംഗ്ഹാമില്‍ നിന്ന് ലണ്ടനിലേയ്ക്ക് മറ്റു പതിനൊന്നു പേരുമായി യാത്ര ചെയ്യുമ്പോഴാണ് നാടിനെ നടുക്കിയ വന്‍ ദുരന്തമുണ്ടായതും ബെന്നിക്കും 7 സഹയാത്രികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതും.

നോട്ടിംഗ്ഹാം മലയാളികളെ പ്രതിനിധീകരിച്ച് ഇടവക വികാരി ഫാ. ബിജു കുന്നക്കാട്ടിലും അഡ്വ. ജോബി പുതുക്കുളങ്ങരയും, സോയിമോനും കുടുംബവും ബെന്നിയുടെ കുടുംബത്തോടൊപ്പം സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാട്ടില്‍ എത്തിയിരുന്നു. യുകെയിലെ സ്പോര്‍ട്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് അക്കാദമിക്ക് വേണ്ടി പ്രശസ്ത സിനിമാ താരം ചാലി പാല മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. നിര്‍മ്മാതാക്കളായ ഷൈജു, രാജേഷ്‌ തോമസ്‌, ജോസഫ്, രഞ്ജി എന്നിവരും നോട്ടിംഗ്ഹാമിലെ വിവിധ കലാ സാംസ്കാരിക സംഘടനകളായ എന്‍.എം.സി.എ, മുദ്ര എന്നിവയ്ക്ക് വേണ്ടിയും മൃതദേഹത്തില്‍ റീത്തുകള്‍ സമര്‍പ്പിക്കപ്പെട്ടു.

ഇന്ന് വിവാഹം നടക്കാനിരിക്കെ നവ വരൻ തീവണ്ടിക്ക് മുന്നിൽച്ചാടി ജീവനൊടുക്കി. ചാലപ്പറമ്പ് പീടികചിറയിൽ പരേതനായ ദാസന്റെ മകൻ സുധീഷാണ് (35) മരിച്ചത്. ടി.വി പുരം സ്വദേശിനിയുമായിട്ടായിരുന്നു ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവീട്ടുകാരും വിവാഹച്ചടങ്ങിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ആമ്പല്ലൂർ റെയിൽവേ ക്രോസിന് സമീപത്തെ ട്രാക്കിലായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേയ്ക്ക് പോവുകയായിരുന്ന ജനശതാബ്ദിക്ക് മുന്നിലാണ് ഇയാൾ ചാടിയത്. ഇന്നലെ രാവിലെ എട്ടോടെ ഇവിടെയെത്തിയ സുധീഷ് സമീപത്തെ കടയിൽ നിന്ന് നാരാങ്ങാവെള്ളം കുടിച്ച ശേഷം ലോട്ടറി ടിക്കറ്റും എടുത്തിരുന്നു. ഈ സമയം ഇതു വഴി രണ്ട് തീവണ്ടികൾ കടന്നുപോയിരുന്നു.

ഒരുപാട് സമയം ഇയാൾ ഇവിടെ നിന്നു. സംശയം തോന്നിയ പരിസരവാസികൾ തിരക്കിയപ്പോൾ സുഹൃത്തിനെ കാത്തു നിൽക്കുകയാണെന്നാണ് പറഞ്ഞത്. 10.10 ന് ജനശതാബ്ദി വരുന്നത് കണ്ട സുധീഷ് പാളത്തിലേയ്ക്ക് ഇറങ്ങി നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ശരീരം  ചിതറിപ്പോയി.മുളന്തുരുത്തി എസ്.ഐ തങ്കച്ചന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽനടപടി സ്വീകരിച്ചു. തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു

ഗോവയിലെ കണ്ടോലിം ബീച്ചില്‍ മലയാളി വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേര്‍ മുങ്ങി മരിച്ചു. മൂവാറ്റുപുഴ സ്വദേശി അനുജ സൂസന്‍ പോള്‍ (22) ആണ് മരിച്ചത്. ബംഗളുരു സ്വദേശി ഗുറം ചെഞ്ചു സായ് ജ്ഞാനേശ്വര്‍ (23) ആണ് മരിച്ച രണ്ടാമത്തെ വ്യക്തി. അഹമ്മദാബാദിലെ മുദ്ര ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ക്രാഫ്റ്റിങ് ക്രിയേറ്റീവ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളാണിവര്‍.

കോളജില്‍ നിന്ന് അഞ്ച് ദിവസത്തെ വിനോദ യാത്രയ്ക്ക് ഗോവയില്‍ എത്തിയപ്പോഴാണ് ദുരന്തം ഉണ്ടായത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നോടെ കടലില്‍ കുളിക്കാനിറങ്ങിയപ്പോാഴാണ് അപകടമുണ്ടായത്. നാല് പേർ കടലില്‍ മുങ്ങി. ഇതില്‍ രണ്ട് പേരെ രക്ഷപെടുത്തി. മറ്റ് രണ്ട് പേരെ രക്ഷിക്കാനായില്ല. ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്.

RECENT POSTS
Copyright © . All rights reserved