Obituary

ശ്രീദേവി അവസാനമായി പങ്കെടുത്ത ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ചലച്ചിത്രതാരം ശ്രീദേവി (54) അന്തരിച്ചു. ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ദുബായിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്.  റാസല്‍ഖൈമയില്‍ നടന്ന വിവാഹ സല്‍ക്കാര ചടങ്ങില്‍ നിന്നും രാത്രിയായതോടെ ബന്ധുക്കളില്‍ പലരും പിരിഞ്ഞു പോയിരുന്നു. പലരും ഇന്ത്യയിലേക്കും തിരിച്ചു. എന്നാല്‍ ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും ബന്ധുക്കളുമായി സന്തോഷം പങ്കിട്ട് അവിടെ തന്നെ നിലയുറപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് മോഹിത് വര്‍മയുടെ വിവാഹ്തതില്‍ പങ്കെടുക്കാനായി ശ്രീദേവി റാസല്‍ഖൈമയില്‍ എത്തിയത്. മോഹിതിന്റെ വിവാഹ ശേഷം ബോണി കപൂറും മകള്‍ ഖുഷിയും ഇന്ത്യയിലേക്ക് തിരിച്ചു പോന്നിരുന്നു. എന്നാല്‍ ശ്രീദേവി അവിടെ തന്നെ ചിലവഴിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ ബോണി കപൂര്‍ മകള്‍ക്കൊപ്പം റാസല്‍ഖൈമയിലേക്ക് തിരിച്ചു ചെല്ലുകയായിരുന്നു.

ബന്ധുക്കള്‍ക്കൊപ്പം ഭര്‍ത്താവും മകളും എത്തിയതോടെ ആ നല്ല ദിവസം സന്തോഷമാക്കുന്നതിനിടെയാണ് ശ്രീദേവിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നതും കുഴഞ്ഞ് വീഴുന്നതും. ഉടന്‍ തന്നെ വിവാഹ സല്‍ക്കാരം നടന്ന വേദിക്ക് സമീപത്തുള്ള ആശുപത്രിയിലേക്ക് താരത്തെ എത്തിച്ചു. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്ബേ മരണം സംഭവിച്ചിരുന്നു. രാത്രി 11.30ഓടെയായിരുന്നു ശ്രീദേവിയുടെ മരണം.

നാലാം വയസ്സില്‍ തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്ത് ചുവടുവെക്കുന്നത്. തുടര്‍ന്ന് ‘പൂമ്പാറ്റ’യിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ എന്നാണ് അറിയപ്പട്ട ശ്രീദേവി അഭിഭാഷകനായിരുന്ന അയ്യപ്പന്റെയും രാജേശ്വരിയുടേയും മകളാണ്. 1963 ഓഗസ്റ്റ് 13 ന് തമിഴ്‌നാട്ടിലെ ശിവകാശിയില്‍ ജനിച്ച ശ്രീദേവിയെ 2013 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. 1981 ല്‍ മൂന്നാംപിറയിെല അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു.

മൂണ്ട്രു മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കള്‍, മൂന്നാം പിറ, മിസ്റ്റര്‍ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. കുമാരസംഭവം, പൂമ്പാറ്റ, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍, സത്യവാന്‍ സാവിത്രി, ദേവരാഗം ഉള്‍പ്പെടെ 26 ഓളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. ഈ വര്‍ഷം പുറത്തിറങ്ങുന്ന സീറോ ആണ് അവസാനചിത്രം. ജാഹ്നവി, ഖുഷി എന്നിവരാണ് മക്കള്‍.

ലോകത്തിലെ ഏറ്റവും പ്രശസ്ത സുവിശേഷകനായ ബില്ലി ഗ്രഹാം അന്തരിച്ചു. 99 വയസ്സായിരുന്നു. പലപ്പോഴായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഉപദേശകനായി പോലും സേവനം അനുഷ്ടിച്ചിട്ടുള്ള ഗ്രഹാം കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശനായിരുന്നു.

ക്രിസ്തീയ സുവിശേഷവുമായി ലോകമൊട്ടാകെ സഞ്ചരിച്ചിട്ടുള്ള ബില്ലി ഗ്രഹാം ഇന്ത്യയിലും പലപ്പോഴും സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ മകന്‍ ഫ്രാങ്ക്‌ളിന്‍ ആയിരുന്നു ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്‍ നോക്കി നടത്തിയിരുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തരില്‍ ഒരാളാണ് ഫ്രാങ്ക്‌ളിന്‍.

195 നഗരങ്ങളിലായി 214 മില്യണ്‍ ആളുകള്‍ ബില്ലി ഗ്രഹാമിന്റെ വാക്കുകളിലൂടെ ക്രിസ്ത്യാനികളായിട്ടുണ്ടെന്നാണ് സംഘടനയുടെ വെബ്‌സൈറ്റ് നല്‍കുന്ന വിവരം.

റെക്‌സം രൂപതാ വികാരി ഫാദര്‍ ഷാജി പൂനാട്ടിന്റ പിതാവ് തോമസ് 84 വയസ് നാട്ടില്‍ വെള്ളിയാഴ്ച വെളുപ്പിന് 8 മണിക്ക് നിര്യാതനായി . ടിയാന് നാലു മക്കള്‍ രണ്ട് ആണ്‍മക്കള്‍ രണ്ട് പെണ്‍ മക്കള്‍’ ഒരു മകള്‍ ബെനഡിക്റ്റയിന്‍ സഭാംഗം സിസ്റ്റര്‍ ബെറ്റി ഡോക്ടര്‍ ആയി സേവനം ചെയ്യുന്നു. ഷാജി അച്ചന്റെ പിതാവിന്റ സംസ്‌കാര ചടങ്ങുകള്‍ 19 തിയതി തിങ്കളാഴ്ച 10 മണിക്ക് ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് പട്ടാണി മുക്കില്‍ നടത്തപെടുന്നു. ഫാദര്‍ ഷാജി സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി നാട്ടിലേക്കുറപ്പെട്ടു. ഷാജി അച്ചന്റ പിതാവിന്റെ വേര്‍പാടില്‍ റെക്‌സം രൂപത മലയാളി കമ്മ്യൂണിറ്റിയുടെ പ്രാര്‍ത്ഥനകളും അനുശോദനവും നേരുന്നു.

ഭാര്യയോടും മക്കളോടുമൊപ്പം അമേരിക്കയിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിനിടെ മലയാളി യുവാവ് ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചുള്ള കമ്പനിയിൽ എൻജിനീയറായ പത്തനംതിട്ട സ്വദേശി ടിലു മാമ്മൻ തോമസ്(33) ആണ് ഹൃദയാഘാതം മൂലം പോസ്റ്റ് ഒാഫീസിൽ മരിച്ചത്.

ഭാര്യ സെബിയുടെ കുടുംബം അമേരിക്കയിൽ സ്ഥിര താമസമാക്കിയതിനാൽ അവരുടെ അടുത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ടിലു. തിങ്കളാഴ്ച വയറുവേദന കാരണം ജോലിക്ക് പോയിരുന്നില്ല. പിന്നീട്, അമേരിക്കയിലേയ്ക്ക് പോകാനുള്ള വീസ സ്റ്റാംപ് ചെയ്ത പാസ്പോർട് ശേഖരിക്കാനായി പോസ്റ്റാഫീസിലേയ്ക്ക് പോകുമ്പോൾ നെഞ്ച് വേദന അനുഭവപ്പെടുകയും രാവിലെ 11.30ന്പോസ്റ്റാഫീസിലെത്തിയ ഉടൻ കുഴഞ്ഞുവീഴുകയുമായിരുന്നു. എലിസബത്, ഗബ്രിയേൽ എന്നിവരാണ് ടിലു–സെബി ദമ്പതികളുടെ മക്കൾ.

രണ്ടു പതിറ്റാണ്ടായി യുഎഇയിലെ മാധ്യമ, സാമൂഹിക രംഗത്ത് സജീവമായിരുന്ന വി.എം. സതീഷ് (53) നിര്യാതനായി. ഇന്നലെ അർധരാത്രി അജ്മാനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വീസ റദ്ദാക്കിയ ശേഷം നാട്ടിലേക്കു മടങ്ങിയ സതീഷ് കഴിഞ്ഞ ദിവസം സന്ദർശക വീസയില്‍ വീണ്ടും യുഎഇയിൽ എത്തിയതായിരുന്നു. ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സതീഷിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും രാത്രിയോടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
കോട്ടയം ഇത്തിത്താനം വഴിപ്പറമ്പിൽ മാധവന്റെയും തങ്കമ്മയുടെയും മകനായ സതീഷ് മുംബൈ ഇന്ത്യൻ എക്സ്പ്രസിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. യുഎഇയിലെത്തിയ ശേഷം ഒമാൻ ഒബ്സർവർ, എമിറേറ്റ്സ് ടുഡേ, സെവൻ ഡേയ്സ് എമിറേറ്റ്സ് 24X7, ഖലീജ് ടൈംസ് എന്നിവിടങ്ങളിൽ ജോലി ചെയ്തു. പിന്നീട് സ്വന്തം സംരംഭങ്ങളുമായി നീങ്ങുകയായിരുന്നു.
ഗൾഫിലെ തൊഴിലാളികളുടെ ജീവിതത്തെപ്പറ്റിയുള്ള വാർത്തകളും ലേഖനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രവാസികളുടെയും കുടിേയറ്റ തൊഴിലാളികളുടെയും പ്രശ്നങ്ങൾ സർക്കാരുകളുടെ ശ്രദ്ധയിലെത്തിക്കാൻ സതീഷ് നിരന്തരം ശ്രമിച്ചിരുന്നു. ‘ഡിസ്ട്രെസിങ് എൻകൗണ്ടേഴ്സ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: മായ. മക്കൾ: ശ്രുതി, അശോക് കുമാർ. ഇന്ന് വൈകിട്ട് മൂന്നിന് സോനാപൂർ എംബാമിങ് സെന്ററിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഉണ്ട്. മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും. സതീഷിന്റെ നിര്യാണത്തിൽ യുഎഇയിലെ മാധ്യമപ്രവര്‍ത്തകരും സംഘടനകളും അനുശോചിച്ചു.

നടി ഭാനുപ്രിയയുടെ മുന്‍ഭര്‍ത്താവും പ്രശസ്ത ഫോടോഗ്രാഫറുമായ ആദര്‍ശ് കൗശാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. യു.എസില്‍ വെച്ചായിരുന്നു അന്ത്യം. വിവരമറിഞ്ഞ് നടി യു.എസിലേക്ക് തിരിച്ചതായാണ് സൂചന.

1998 ലായിരുന്നു ഇരുവരുടെയും വിവാഹം. 2005ല്‍ വേര്‍പിരിഞ്ഞ ഇവര്‍ക്ക് ഒരു മകളുണ്ട്.

തെലുങ്ക് സിനിമയായ സിതാര എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ഭാനുപ്രിയ സിനിമ ലോകത്തിലേക്ക് വരുന്നത്. 25 ഓളം തെലുഗു സിനിമകളിലും, 30 ഓളം തമിഴ് സിനിമകളിലും 14 ഓളം ഹിന്ദി സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിൽ വളരെ കഴിവുള്ള ഒരു വ്യക്തിയാണ് ഭാനുപ്രിയ. തന്റെ പ്രശസ്ത സിനിമകളിലെല്ലാം തന്നെ ഡാൻസിന്റെ ആസ്പദമാക്കിയുള്ള വേഷങ്ങൾ തന്നെയാണ് ഭാനുപ്രിയ ചെയ്തിരിക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതാംഗവും ഗ്രന്ഥകാരനും പ്രഭാഷകനുമായ റവ. ഡോ. പോൾ മണവാളൻ (83) അന്തരിച്ചു. ഹൃദയാഘാതം മൂലം വെള്ളിയാഴ്ച രാത്രി ഒന്പതോടെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലായിരുന്നു അന്ത്യം. ഇളവൂര്‍ സെന്റ് ആന്റണി പള്ളിയിലെ ഇടവക തിരുന്നാളിനൊരുക്കമായ നൊവേന കുര്‍ബ്ബാനയില്‍ പങ്കെടുത്ത് വചന സന്ദേശം പങ്കുവച്ച ശേഷം അനുജന്‍ വറീതിന്റെ വസതിയില്‍ വന്ന് അത്താഴം കഴിച്ച് അല്പം വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പോളച്ചനെ ഉടന്‍ തന്നെ അങ്കമാലി LF ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച അച്ചന്‍ ദേഹാസ്വാസ്ഥ്യം വകവയ്ക്കാതെ ഡോക്ടറുടെ അടുത്തേയ്ക്ക് നടന്നു കയറുന്നതിനിടെ പൊടുന്നനെയായിരുന്നു ഹൃദയസ്തംഭനം ഉണ്ടാവുകയും പോളച്ചന്‍ ഈ ലോകത്തോട് യാത്രപറയുകയും ചെയ്തു.

സ്റ്റോക്ക് ഓൺ ട്രെന്റിലെ ജോസ് ആന്റണി – ബെല്ല ദമ്പതികളുടെ ബന്ധുവായ അച്ചൻ 2016 ജൂണിൽ യുകെ സന്ദർശിക്കാൻ എത്തിയിരുന്നു. ജൂലൈ മാസത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തിയ അച്ചൻ 2016 ജൂലൈ മൂന്നാം തിയതി സ്റ്റോക്ക് ഓൺ ട്രെന്റിൽ നടന്ന പെരുന്നാളിന്റെ മുഖ്യ കാർമ്മികനായിരുന്നു. മണവാളനച്ചൻ അന്ന് നൽകിയ പെരുന്നാൾ സന്ദേശം സ്റ്റോക്ക് വിശ്വാസികളെ സംബന്ധിച്ചിടത്തോളം എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ പോന്ന മനോഹരമായ ജീവിതാനുഭവങ്ങൾ ആയിരുന്നു.

സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് എളവൂർ സെന്‍റ് ആന്‍റണീസ് (കുന്നേൽ) പള്ളിയിൽ. മൃതദേഹം ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30ന് എടക്കുന്ന് പ്രീസ്റ്റ് ഹോമിലെത്തിക്കും. 4.30 മുതൽ എളവൂരിലെ വീട്ടിൽ പൊതുദർശനം. തിങ്കളാഴ്ച രാവിലെ 11ന് എളവൂർ സെന്‍റ് ആന്‍റണീസ് പള്ളിയിൽ പൊതുദർശനം. മെത്രാന്‍മാരുടെ കാർമികത്വത്തിലായിരിക്കും സംസ്കാരശുശ്രൂഷകൾ.

എളവൂർ പരേതരായ മണവാളൻ മാത്യു-മറിയം ദന്പതികളുടെ മകനായി 1935 ഒക്ടോബർ ഒന്പതിനായിരുന്നു ജനനം. 1963 മാർച്ച് 10നു കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. മലയാളസാഹിത്യത്തിൽ എംഎയും പിഎച്ച്ഡിയും നേടി. നോർത്ത് പറവൂർ, അങ്കമാലി പള്ളികളിൽ സഹവികാരിയായും പടിഞ്ഞാറേ ചേരാനല്ലൂർ, കാർഡിനൽ നഗർ, കാക്കനാട്, ചെങ്ങന്പുഴ നഗർ, എൻജിഒ ക്വാർട്ടേഴ്സ്, ചെങ്ങമനാട്, മംഗലപ്പുഴ പള്ളികളിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. തൃക്കാക്കര ഭാരതമാതാ കോളജിലും മംഗലപ്പുഴ, കാർമൽഗിരി, റൊഗാത്തെ സെമിനാരികളിൽ പ്രഫസർ, വൈക്കം സെന്‍റ് സേവ്യേഴ്സ് കോളജ് പ്രിൻസിപ്പൽ, അങ്കമാലി ലിറ്റിൽ ഫ്ളവർ, എറണാകുളം ലിസി, ചുണങ്ങംവേലി നിവേദിത, വിൻസന്‍റ് ഡിപോൾ സെൻട്രൽ കൗണ്‍സിൽ എന്നിവയുടെ സ്പിരിച്വൽ ഡയറക്ടർ എന്നീ നിലകളിലും സേവനം ചെയ്തു. നിരവധി വേദികളിൽ പ്രഭാഷണങ്ങൾ നടത്തി. ഇരുപതു ഗ്രന്ഥങ്ങൾ രചിച്ചു. ലൂക്കാ സുവിശേഷം ധ്യാനവും വ്യാഖ്യാനവും ആണ് ഒടുവിൽ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥം.

ദീർഘനാളായി നിവേദിതയിലും തുടർന്ന് എടക്കുന്ന് പ്രീസ്റ്റ്ഹോമിലും വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സഹോദരങ്ങൾ: വറീത് (റിട്ട. ടെൽക്ക് എൻജിനിയർ), ജോസഫ് (ഫെഡറൽ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ), ജയിംസ് (നാഷണൽ ടെക്സ്റ്റൈയിൽ കോർപറേഷൻ റിട്ട. മാനേജർ), സിസ്റ്റർ ആനി മണവാളൻ എസ്എബിഎസ് (തിരുമുടിക്കുന്ന്), സിസ്റ്റർ ലിറ്റിൽ ട്രീസ എസ്എബിഎസ് (ആറ്റുപുറം), സിസ്റ്റർ റെയ്സി മണവാളൻ എസ്എബിഎസ് (ആലുവ), പരേതരായ സിസ്റ്റർ കനീസിയ സിഎംസി, സെബാസ്റ്റ്യൻ.

ബാത്ത് : ബാത്തിലെ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തികൊണ്ട് ഒരു മലയാളി കൂടി ഈ ലോകത്തോട് വിട പറഞ്ഞു . ബാത്തില്‍ താമസിക്കുന്ന ചേര്‍പ്പുങ്കല്‍ സ്വദേശി പനക്കതോട്ടത്തില്‍ ജോസഫ് സക്കറിയ 52 (സാജന്‍) ആണ് മരണപ്പെട്ടത് . 2004 മുതല്‍ രോഗബാധിതനായിരുന്നു ജോസഫ് സ്‌ക്കറിയ . ഇന്നലെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 7.30ന് മരണപ്പെടുകയായിരുന്നു.

പരേതന് ഭാര്യയും രണ്ടു പെണ്‍കുട്ടികളുമുണ്ട് . ഭാരൃ മേരി റോസില , മക്കള്‍ ഗ്ലാഡിസ് , ഗലേക്‌സി രണ്ടുപേരും യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നു . ബാത്ത് മലയാളി സമൂഹം എല്ലാ സഹായങ്ങളും നല്‍കി ദുഖിതരായ കുടുംബത്തോടൊപ്പമുണ്ട് . ഇദ്ദേഹത്തിന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

പിറന്നാൾ ദിനത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. വെണ്ണിക്കുളം ഗവൺമെന്‍റ് പോളിടെക്നിക് ഓട്ടോ മൊബൈൽ എൻജിനിയറിംഗ് ഒന്നാം വർഷ വിദ്യാർഥി പത്തനംതിട്ട കൊടുന്തറ പ്രണവത്തിൽ പ്രസന്നൻപിള്ളയുടെ മകൻ പി.ജി. പ്രണവാ(19)‌ണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ മണിമലയാറ്റിലെ കോമളത്ത് അന്പലക്കടവിലായിരുന്നു അപകടം.

സുഹൃത്തുക്കളും ഒന്നിച്ചു പിറന്നാൾ ആഘോഷിക്കുന്നതിനിടയിൽ വസ്ത്രത്തിൽ പുരണ്ട ചായം കഴുകിക്കളയാൻ കടവിലെത്തി വെള്ളത്തിലിറങ്ങുന്നതിനിടയിൽ മണലൂറ്റിയ കയത്തിൽ അകപ്പെടുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻതന്നെ വെള്ളത്തിൽനിന്നെടുത്തു പുഷ്പഗിരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. അമ്മ: ഗിരിജ (മുത്തൂറ്റ് ആശുപത്രി, പത്തനംതിട്ട). സഹോദരി: ദേവനന്ദ.

ക്യൂബൻ കമ്മ്യൂണിസ്റ്റ് നേതാവ് ഫിഡൽ കാസ്ട്രോയുടെ മൂത്ത മകൻ‌ ജീവനൊടുക്കി. മോസ്കോയിലായിരുന്നു ബലാർട്ട് ഉന്നതവിദ്യാഭ്യാസം നേടിയത്. പിന്നീട് രാജ്യത്തിന്റെ ഉന്നത ആണവശാസ്ത്രജ്ഞനാകുക‍യും ചെയ്തു. ക്യൂബൻ കൗൺസിൽ ഓഫ് സ്റ്റേറ്റിന്റെ ശാസ്ത്രവിഭാഗം ഉപദേഷ്ടാവായിരുന്നു ബലാർട്ട്. ക്യൂബ അക്കാഡമി ഓഫ് സയൻസിന്റെ ഉപാധ്യക്ഷൻ കൂടിയായിരുന്നു അദ്ദേഹം. ഫിഡൽ ഏയ്ഞ്ചൽ കാസ്ട്രോ ഡിയാസ് ബലാർട്ട് (68) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെ ഹവാനയിലായിരുന്നു സംഭവം.

കടുത്ത വിഷാദരോഗത്തെ തുടർന്ന് മാസങ്ങളോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. ക്യൂബൻ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കാസ്ട്രോയുടെ മക്കളിൽ ഏറ്റവും അധികം വിദ്യാഭ്യാസം നേടിയ ആളായിരുന്നു ബലാർ‌ട്ട്. ഫിഡലിറ്റോ എന്നാണ് ബലാർട്ടിനെ വിളിച്ചിരുന്നത്. പിതാവ് ഫിഡൽ കാസ്ട്രോയുമായുള്ള രൂപ സാദൃശ്യമായിരുന്നു ഈ വിളിപ്പേരിന് ബലാർട്ടനെ അർഹനാക്കിയത്. കാസ്ട്രോയുടെ ആദ്യ ഭാര്യ മിർത ഡിയാസ് ബലാർട്ട് ഗുട്ടറസിലാണ് ബലാർട്ട് ജനിച്ചത്. നിയമ വിദ്യാർഥിയായിരിക്കുമ്പോഴാണ് മിർതയെ കാസ്ട്രോ വിവാഹം ചെയ്യുന്നത്.

RECENT POSTS
Copyright © . All rights reserved