Obituary

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: യുകെ മലയാളികളായ ജോണി കല്ലടാന്തിയില്‍, സാലി അബ്രാഹം എന്നിവരുടെ മാതാവ് മറിയക്കുട്ടി ജോസഫ് കല്ലടാന്തിയില്‍ (87) കോട്ടയം നീണ്ടൂരില്‍ നിര്യാതയായി. പരേതനായ ചാക്കോ ജോസഫ് കല്ലടാന്തിയില്‍ ഭര്‍ത്താവായിരുന്നു. സിസ്റ്റര്‍ അന്നു (കാരിത്താസ് സെക്ക്യൂലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), ജെയിംസ് (നീണ്ടൂര്‍), ജോണി കല്ലടാന്തിയില്‍ (സ്റ്റീവനേജ്,യു കെ) അബ്രാഹം കല്ലടാന്തിയില്‍ (ഫ്ളോറിഡ, യുഎസ്എ), സാലി അബ്രാഹം (സെന്റ് ആല്‍ബന്‍സ്, യുകെ) സജി കല്ലടാന്തിയില്‍ (റോം,ഇറ്റലി), സിനി തോമസ് (റോം,ഇറ്റലി) എന്നിവര്‍ മക്കളാണ്.

ലൗസി ജെയിംസ് (നീണ്ടൂര്‍), ലൈസാമ്മ ജോണി (സ്റ്റീവനേജ്), ഗ്രേസി അബ്രാഹം( ഫ്ളോറിഡ) അബ്രാഹം തൊണ്ടൂപ്പറമ്പില്‍ (സെന്റ് ആല്‍ബന്‍സ്), ലൈബി സജി (റോം), തോമസ് ഡൊമിനിക് (റോം) എന്നിവര്‍ ജാമാതാക്കളാണ്.

ജൂണ്‍ 18 നു ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് സ്വവസതിയില്‍ അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിക്കും. തുടര്‍ന്ന് നീണ്ടൂര്‍ സെന്റ് മൈക്കിള്‍ ദേവാലയത്തില്‍ നടത്തപ്പെടുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്‌കാരം നടത്തപ്പെടും.

നീണ്ടൂര്‍ ഗ്ലോബല്‍ പ്രവാസി സംഗമം, യുകെകെസിഎ, ഒഐസിസി, യു കെ നീണ്ടൂര്‍ പ്രവാസി സംഗമം, സര്‍ഗ്ഗം സ്റ്റീവനേജ്,കേരളാ കാത്തലിക് കമ്മ്യുണിറ്റി സ്റ്റീവനേജ്, കേരളാ ഫാമിലി ക്ലബ്ബ് എന്നീ സംഘടനകള്‍ അനുശോചനം അറിയിച്ചു.

ഇന്നലെ നോര്‍ത്താംപ്ടനില്‍ മരണമടഞ്ഞ ജിന്‍സണ്‍ ഫിലിപ്പിന്റെ നിര്യാണം വിശ്വസിക്കാനാവാതെ ഞെട്ടിത്തരിച്ചിരിക്കുകയാണ് നോര്‍ത്താംപ്ടന്‍ മലയാളി സമൂഹവും യുകെയിലെമ്പാടുമുള്ള ജിന്‍സന്റെ സുഹൃത്തുക്കളും. കേവലം 38 വയസ്സ് മാത്രം പ്രായമുള്ള ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരന്റെ പെട്ടെന്നുള്ള വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ യുകെയിലെ മലയാളി സമൂഹം ഇപ്പോഴും മടിച്ച് നില്‍ക്കുകയാണ്. കേട്ട വാര്‍ത്ത സത്യമാവരുതേ എന്ന പ്രാര്‍ത്ഥനയുമായി ആയിരുന്നു യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്നലെ നിരവധി മലയാളികള്‍ നോര്‍ത്താംപ്ടന്‍ ജനറല്‍ ഹോസ്പിറ്റലിലേക്ക് ഓടിയെത്തിയത്.

തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇന്നലെ ഉച്ചയോടെ ജിന്‍സണ്‍ മരണത്തിന് കീഴടങ്ങിയത്. വീടിന്‍റെ ചില ചെറിയ അറ്റകുറ്റപ്പണികള്‍ക്കായി വരുന്ന തൊഴിലാളികളെ പ്രതീക്ഷിച്ച് വീട്ടില്‍ കാത്തിരിക്കെയാണ് മരണം ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ ജിന്‍സന്‍റെ ജീവന്‍ കവര്‍ന്നെടുത്തത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തി തൊട്ടടുത്ത മുറിയില്‍ ഉറങ്ങി കിടന്ന ഭാര്യ വിനീത പോലും ഒന്നും അറിഞ്ഞില്ല. വീടിന്‍റെ പണികള്‍ക്കെത്തിയവര്‍ കതകില്‍ തട്ടുന്നത് കേട്ട് ഉണര്‍ന്ന ഭാര്യ ജിന്‍സണ്‍ എവിടെയെന്ന് നോക്കിയപ്പോഴാണ് തൊട്ടടുത്ത ബെഡ്റൂമില്‍ അനക്കമില്ലാതെ ജിന്‍സനെ കാണുന്നത്. ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കുകയും പാരാമെഡിക്സ്‌ ടീം എത്തി കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തെങ്കിലും വിലപ്പെട്ട ആ ജീവന്‍ മാത്രം രക്ഷിക്കാന്‍ കഴിഞ്ഞില്ല.

നോര്‍ത്താംപ്ടന്‍ ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ച ജിന്‍സന്‍ ഈ ലോകത്തോട്‌ യാത്ര പറഞ്ഞതായി ഏറെയു താമസിക്കാതെ തന്നെ അറിയുകയായിരുന്നു. ഏകമകള്‍ കെസിയയുടെ ആദ്യകുര്‍ബാന ചടങ്ങുകള്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഗംഭീരമായി ആഘോഷിക്കുന്നതിനായി ഓടി നടന്നിരുന്ന ജിന്‍സന് പറയത്തക്ക അസുഖങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ആദ്യകുര്‍ബാന സ്വീകരണ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളെ സ്വീകരിക്കുന്നതിനും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിനും ഒക്കെയായി പ്രസന്ന വദനനായി എല്ലായിടത്തും എത്തിയിരുന്ന ജിന്‍സണ്‍ മരണത്തിന് കീഴടങ്ങി എന്നത് അത് കൊണ്ട് തന്നെ ആര്‍ക്കും വിശ്വസനീയമായിരുന്നില്ല.

കോട്ടയം കൈപ്പുഴ പാലത്തുരുത്ത് ഇടവകാംഗമായ ജിന്‍സണ്‍ കിഴക്കേകാട്ടില്‍ കുടുംബാംഗമാണ്. കൈപ്പുഴ സംഗമത്തിലും മറ്റ് സാമൂഹിക കൂട്ടായ്മകളിലും ഒക്കെ സജീവ സാന്നിദ്ധ്യമായിരുന്നു ജിന്‍സണ്‍. യുകെകെസിഎ ഉള്‍പ്പെടെയുള്ള സംഘടനകളിലും സജീവമായിരുന്നു. യുകെകെസിഎ പ്രസിഡണ്ട് ബിജു മടുക്കക്കുഴി, ജോയിന്‍റ് സെക്രട്ടറി സക്കറിയ പുത്തന്‍കളം തുടങ്ങിയവര്‍ വിവരമറിഞ്ഞ ഉടന്‍ തന്നെ നോര്‍ത്താംപ്ടനില്‍ എത്തിയിരുന്നു.

ജിന്‍സന്‍റെ സംസ്കാര ചടങ്ങുകള്‍ നാട്ടില ആയിരിക്കും നടത്തുക എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ജിന്‍സന്‍റെ  പിതാവ് രണ്ട് വര്‍ഷം മുന്‍പ് മരണമടഞ്ഞിരുന്നു. ജിന്‍സന്റെ ആത്മശാന്തിക്കായി ഇന്നും ബുധനാഴ്ചയും പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കും. വൈകുന്നേരം ഏഴ് മണിക്കായിരിക്കും ഇന്നും നാളെയും ഡസറ്റന്‍ സെന്റ്‌ പാട്രിക് പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ നടക്കുക. കൂടാതെ ഞായറാഴ്ച നാല് മണിക്കും പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കും

അപ്രതീക്ഷിതമായി മറ്റൊരു മരണ വാര്‍ത്ത കൂടി യുകെ മലയാളികളെ തേടിയെത്തിയത് വിശ്വസിക്കാനാവാതെ യുകെ മലയാളി സമൂഹം. നോര്‍ത്താംപ്ടനില്‍ താമസിക്കുന്ന മലയാളിയായ ജിന്‍സണ്‍ ഫിലിപ്പ് (38) ആണ് ആകസ്മികമായി നിര്യാതനായത്. ഹൃദയാഘാതം ആണ് മരണകാരണം എന്നറിയുന്നു.

കോട്ടയം കൈപ്പുഴ പാലതുരുത്ത് ഇടവകാംഗമാണ് ജിന്‍സന്‍ ഫിലിപ്പ്. കിഴക്കേകാട്ടില്‍ കുടുംബാംഗമാണ്. ജിന്‍സന്റെ മരണവാര്‍ത്ത അറിഞ്ഞ് നോര്‍ത്താംപ്ടന്‍ ഹോസ്പിറ്റലിലേക്ക് നിരവധി മലയാളികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച് ഈ വാര്‍ത്തയില്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

ജിന്‍സണ്‍ ഫിലിപ്പിന്‍റെ നിര്യാണത്തില്‍ മലയാളംയുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം അറിയിക്കുന്നു.

പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക സെക്രട്ടറിയും ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റി മുന്‍ സെക്രട്ടറിയും യു കെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനുമായ മാര്‍ട്ടിന്‍ ജോര്‍ജിന്റെ സഹോദരന്‍ മോന്‍സി ജോര്‍ജ് (51 വയസ്) നിര്യാതനായി. ചെങ്ങന്നൂര്‍ മുളക്കുഴ തെനംകാലയില്‍ കുടുംബാംഗമാണ് .
സംസ്‌ക്കാരം ജൂണ്‍ ഏഴാം തീയതി ബുധനാഴ്ച ചെങ്ങന്നൂര്‍ പിരളശേരി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന ദേവാലയത്തില്‍ നടക്കും. കായംകുളം ചക്കാലയില്‍ കുടുംബാംഗമായ ആശയാണ് ഭാര്യ. ദീര്‍ഘകാലമായി ഡല്‍ഹിയില്‍ കുടുംബസമേതം താമസിക്കുന്ന മോന്‍സി അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ഭാര്യാ ഗൃഹത്തില്‍വച്ച് മരണം സംഭവിച്ചത്. പരേതന് ആഷ്‌ലി, അലന്‍ എന്നീ രണ്ട് മക്കളാണുള്ളത്.

ആന്ധ്രാ സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരനും മൂന്ന വയസുകാരന്‍ മകനും അമേരിക്കയില്‍ മുങ്ങി മരിച്ചു. നാഗരാജു സുരേപാലിയും മകന്‍ ആനന്ദുമാണ് മിഷിഗണിലെ താമസസ്ഥലത്തെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തിന് സമീപത്ത് കൂടി പോയ ദമ്പതികളാണ് മൃതദേഹങ്ങള്‍ കണ്ടതും പൊലീസിനെ വിവരമറിയിച്ചതും.
നീന്തലറിയാത്ത ഇരുവരും മുങ്ങി മരിച്ചതാണെന്നാണ് വിവരം. നടക്കാനിറങ്ങിയ നാഗരാജു മകനോടൊപ്പം നടക്കാനിറങ്ങിയതായിരുന്നു. സ്വിമ്മിങ് പൂളില്‍ കാല്‍ തെറ്റി വീണ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങി മരിച്ചതാകാമെന്നാണ് സൂചന. ഭാര്യക്കും മകനുമൊപ്പമാണ് നാഗരാജു അമേരിക്കയില്‍ താമസിക്കുന്നത്. ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയാണ്.

ഇവരുടെ കുടുംബത്തെ സഹായിക്കാന്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹവും സുഹൃത്തുക്കളും രംഗത്തെത്തി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ പണം സംഘടിപ്പിക്കുന്നതിന് ഫണ്ട് ശേഖരണവും തുടങ്ങിയിട്ടുണ്ട്.

റോക്ക് സംഗീതജ്ഞൻ ഗ്രെഗ് അൽമാൻ അന്തരിച്ചു. 69 വയസായിരുന്നു. ശനിയാഴ്ച വൈകുന്നേരം ജോർജിയയിലെ സവാനയിലെ വസതിയിലായിരുന്നു അന്ത്യം. ദീർ‌ഘനാളായി അൽ‌മാൻ ചികിത്സയിലായിരുന്നു. അൽമാൻ ബ്രദേഴ്സ് ബാൻഡിന്‍റെ സ്ഥാപകാംഗമായിരുന്നു ഗ്രെഗ്അൽമാൻ.

Image result for southern-rock-music-pioneer-gregg-allman-dead-at-69

1960ൽ മൂത്ത സഹോദരൻ ഡ്വാനെയുമായി ചേർന്ന് അൽമാൻ ബാൻഡ് ആരംഭിക്കുന്നത്.അൽമാൻ ബ്രദേഴ്സ് ബാൻഡിലൂടെ തന്നെയാണ് ഗ്രെഗ് ശ്രദ്ധേയനായത്. ബാൻഡിലെ പ്രധാനഗായകനും കീബോർ‌ഡിസ്റ്റുമായിരുന്നു അദ്ദേഹം. പ്രശസ്തമായ നിരവധി ഗാനങ്ങളും ഗ്രെഗ് അൽമാൻ രചിച്ചിട്ടുണ്ട്.

സാലിസ്ബറി മലയാളി അസോസിയേഷന്‍റെ പ്രഥമ പ്രസിഡന്റ് ആയിരുന്ന സ്റ്റാലിന്‍ സണ്ണി യുടെ മാതാവ് ശ്രീമതി ലില്ലിക്കുട്ടി സണ്ണി (68) ഇന്ന് രാവിലെ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. സ്റ്റാലിന്‍റെ കുടുംബത്തോടൊപ്പം ഈ അഗാധദുഃഖത്തില്‍ സാലിസ്ബറി മലയാളി അസോസിയേഷനും പങ്ക് ചേരുന്നു. പരേത കരുവാറ്റ താശിയില്‍ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകള്‍ 30/05/2017 ന് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ്  പള്ളിയില്‍ വച്ച് നടക്കുന്നതാണ്

മെയ് ഒമ്പതിന് കാണാതായ കൊല്ലം സ്വദേശി സുരേഷിന്റെ മൃതദേഹം ആര്‍ ഒ പി മോര്‍ച്ചറിയില്‍ കണ്ടെത്തി. താമസ സ്ഥലത്തുനിന്നും ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സുരേഷിനെ കാണാതായത്. മോര്‍ച്ചറിയില്‍ മലയാളിയുടെ മൃതദേഹം തിരിച്ചറിയാതെ കിടക്കുന്നുണ്ടെന്ന വിവരം ലഭിച്ചിതിനെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം സുരേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.

സാറ്റ എല്‍ എല്‍ സി കമ്പനിയിലെ തൊഴിലാളിയായിരുന്ന സുരേഷ് അല്‍ ഖുവൈറിലെ കമ്പനിയില്‍ നിന്നും ആശുപത്രിയില്‍ പോകുന്നതിന് ആവശ്യമായ സ്ലിപ്പുമായി രാവിലെ മുറിയില്‍ നിന്ന് ഇറങ്ങിയത്. ഓഫീസ് വാഹനം ലഭിക്കാത്തതിനാല്‍ ടാക്‌സിയില്‍ കയറി ആശുപത്രിയിലേക്ക് പുറപ്പെട്ട സുരേഷ് വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചതും ഇവിടെ നിന്ന് മരണം ഉറപ്പുവരുത്തിയ ശേഷം ആര്‍ ഒ പി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റിയതും.

കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു. 60 വയസ്സുകാരനയ അനിൽ മാധവ് ഇന്ന് രാവിലെയാണ് അന്തരിച്ചത്. മദ്ധ്യപ്രദേശിൽ നിന്നുള്ള എംപിയായിരുന്നു. 2016 ലെ മന്ത്രിസഭ പുനസംഘടന നടത്തിയപ്പോഴാണ് അനിൽ മാധവ് ദവെ ക്യാബിനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥ എന്നീ വകുപ്പുകളാണ് ഇദ്ദേഹം കൈകാര്യം ചെയ്തത്.

ആർഎസ്എസിലൂടെയാണ് ദവെ പൊതുപ്രവർത്തന രംഗത്തെത്തിയത്. പരിസ്ഥിതി പ്രവർത്തനത്തിന്‍റെ മുൻനിര പോരാളികളിൽ ഒരാളാണ് ദവെ. പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി സമിതികളിൾ അംഗമായിരുന്നു അദ്ദേഹം.ദവെയുടെ വിയോഗം വലിയ നഷ്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു .

മലയാളി യുവാവ് ദുബായ് അല്‍ഖൂസില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലുവ കരിങ്ങന്‍ തുരുത്ത് വലിയപറമ്പില്‍ അബ്ദുല്‍കരീമിന്‍റെ മകന്‍ തസ്ലീം ആണ് മരിച്ചത്. 23 വയസായിരുന്നു. തമാ എക്സിബിഷന്‍സ് സര്‍വീസസിലെ ടെക്നീഷ്യനായിരുന്നു. അല്‍ഖൂസിലെ താമസ സ്ഥലത്തുനിന്നും ജോലിസ്ഥലമായ ഡിഐപിയിലേക്ക് പോകവെയായിരുന്നു അപകടം. എതിരെ വന്ന സൈക്കിളുകാരനെ രക്ഷപ്പെടുത്താന്‍ റോഡ് സൈഡിലേക്ക് നീങ്ങവെ വാഹനം മറിയുകയായിരുന്നു. ചില്ല് പൊട്ടി തെറിച്ചുവീണ തസ്ലീമിന്‍റെ ശരീരത്തിലേക്ക് വാഹനവും മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് തസ്ലീം തല്‍ക്ഷണം മരിച്ചു. ദുബായ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Copyright © . All rights reserved