ഈ കഥയ്ക്ക് 1999 ൽ വിനയൻ സംവിധാനം ചെയ്ത സിനിമയായ ‘ആകാശഗംഗ’ യുടെ യക്ഷിക്കഥയുമായി ബന്ധമുണ്ടോ എന്നു ചോദിച്ചാൽ അല്പ സ്വല്പം ഉണ്ടെന്നു പറയേണ്ടി വരും . സിനിമയിറങ്ങിയിട്ടു രണ്ടു വർഷം കഴിഞ്ഞാണ് ഈ പേരിനാസ്പദമായ സംഭവം നടക്കുന്നത്. സിനിമയിൽ മേൽപ്പാടൻ മന്ത്രവാദി കാഞ്ഞിരത്തിൽ തറച്ച ഗംഗയെന്ന യക്ഷിയെ വർഷങ്ങൾക്കു ശേഷം ഡെയ്‌സി എന്ന പെൺകുട്ടി ഒരു വിനോദയാത്രയ്ക്കിടയിൽ അബദ്ധത്തിൽ സ്വതന്ത്രയാക്കുകയും യക്ഷി അവളിൽ ആവേശിക്കുന്നതുമാണ് കഥയെങ്കിൽ എനിക്കു വീണു കിട്ടിയ ‘ആകാശഗംഗ’ യെന്ന വിളിപ്പേരും ഒരു വിനോദ യാത്രയുമായി ബന്ധപ്പെട്ടതാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും വിളിപ്പേര് അഥവാ ഇരട്ടപ്പേര് കിട്ടാത്തവരുണ്ടാകില്ല..ആ പേര് ഇടുന്നവർ കൂടുതലും നമ്മെ അടുത്തറിയാവുന്നവരായിരിക്കും എന്നതാണ് അതിലെ രസകരമായ കാര്യം. ഇരട്ടപ്പേരുകളെ ചിലർ സമചിത്തതയോടെ ഉൾക്കൊള്ളും. മറ്റു ചിലർക്കാകട്ടെ അത് വിളിക്കുന്നവരോട് കടുത്ത ദേഷ്യവും കാണും. എന്തായാലും യക്ഷിക്കഥകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് വിളിപ്പേരും ഇഷ്ടമായി.
എൻ്റെ ‘യക്ഷിക്കഥ’ ഉണ്ടായത് പ്ലസ്ടുവിൽ പഠിച്ചിരുന്ന കാലത്താണ്. അതിനാൽത്തന്നെ ആദ്യം പറയാനുള്ളതും ഓർമ്മകളിൽ ഞാനേറെയിഷ്ടപ്പെടുന്ന ആ വിദ്യാഭ്യാസ കാലഘട്ടത്തെക്കുറിച്ചാണ്.ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ [RVHSS]..
അമ്മ അദ്ധ്യാപികയായിരുന്ന ഗേൾസ് ഓൺലി സ്കൂളിൽ നിന്നും 6 വർഷത്തെ ‘നല്ലനടപ്പു’ കഴിഞ്ഞെത്തിയത് RVHSS ലാണ്. രാമവിലാസം സ്കൂളിൽ പ്ലസ്ടു തുടങ്ങിയിട്ട് രണ്ടാമത്തെ ബാച്ചായിരുന്നു ഞങ്ങളുടേത്. മൂന്ന് ഹയർ സെക്കൻഡറി സ്കൂളുകളിൽ അപേക്ഷ നൽകിയതിൽ മറ്റു രണ്ടു സ്കൂളുകളും വളരെ ദൂരെയായതിനാൽ ഇവിടെ ചേരാൻ തീരുമാനിക്കുകയായിരുന്നു. പോയി ചേരാനുള്ള ഡേറ്റ് കിട്ടി അവിടെയെത്തുന്നത് വരെ ഏതു വിഷയം എടുക്കണം എന്നതിനെക്കുറിച്ചു വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. സയൻസ്, കോമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നിങ്ങനെ മൂന്ന് കോഴ്സുകളാണ് അന്ന് ഉണ്ടായിരുന്നത്. ബിസിനസ്സും ഞാനുമായി ചേരാത്തത് കൊണ്ട് കോമേഴ്‌സിനെപ്പറ്റി ആലോചിച്ചതേയില്ല. പിന്നെയുള്ള രണ്ടെണ്ണത്തിൽ സയൻസ് എടുത്താലോ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അതിലുള്ള ബയോളജിയുടെ ലാബിൽ എൻ്റെ ബദ്ധശത്രു ‘പാറ്റ’ യെ കീറിമുറിച്ചു പഠിക്കാനുണ്ടെന്നറിഞ്ഞത്. പാറ്റയെന്ന ‘ഭീകരപ്രാണി’ യെ കാണുമ്പോൾ അലറിക്കൂവി മുറിയിൽ നിന്നും ഇറങ്ങി ഓടാറുള്ളത് ഒരു ഞെട്ടലോടെ ഓർത്തുകൊണ്ട് ഞാൻ ഒടുവിലത്തെ ഇനമായ കമ്പ്യൂട്ടർ സയൻസിൽ ചേർന്നു .
50 പേരടങ്ങുന്ന ഞങ്ങളുടെ CS ക്ലാസ്സ്.. എല്ലാവരും വളരെ നല്ല കൂട്ടുകാർ. അതിൽ കുറച്ചു പേർ പത്താം ക്ലാസ്സു വരെയുള്ള സ്കൂളിൽ കൂടെ പഠിച്ചിരുന്നവരായിരുന്നു. 6 വർഷം ഒരേ ക്ലാസ്സിലുണ്ടായിരുന്ന വിനിയെയും നിധിനയെയും ഒരേ ബെഞ്ചിൽത്തന്നെ സഹപാഠികളായി കിട്ടിയപ്പോൾ എന്നിലെ കൂട്ടുകാരി വളരെയധികം സന്തോഷിച്ചു. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള, ഉപദേശങ്ങൾ തന്നിരുന്ന ശാന്ത ശീലയായ നിധിനയുടെയും എപ്പോഴും പൊട്ടിച്ചിരിച്ചു കൊണ്ട് പോസ്റ്റിറ്റീവ് എനർജിയുമായി നടക്കുന്ന വിനിയുടെയും കൂടെക്കൂടിയപ്പോൾ പഴയ ‘മിണ്ടാപ്പൂച്ചയിൽ’ നിന്നും ഞാൻ വളരെയധികം മാറിത്തുടങ്ങി. നേരമ്പോക്കായി നോട്ട്ബുക്കുകളുടെ പിൻതാളുകളിൽ ഞാൻ കുത്തിക്കുറിച്ചിരുന്ന കവിതകളുടെ നിരൂപകർ കൂടിയായിരുന്നു ഇവർ രണ്ടു പേരും. അതോർക്കുമ്പോൾ അവരുടെ ക്ഷമശക്തിക്കു വല്ല അവാർഡും കൊടുക്കേണ്ടിയിരുന്നു എന്ന് പലപ്പോഴും തോന്നാറുണ്ട്!.
കുട്ടിക്കുറുമ്പു നിറഞ്ഞ കൗമാരപ്രായത്തിൻ്റെതായ എല്ലാവിധ ചേരുവകളും കൊണ്ട് സമ്പന്നമായിരുന്നു ഞങ്ങളുടെ ക്ലാസ്.. രഹസ്യവും പരസ്യവുമായ കൊച്ചു കൊച്ചു പ്രണയങ്ങൾ..ബോറൻ ക്ലാസ്സുകളിൽ ആൺ പെൺ പക്ഷത്തിലേക്കുള്ള പ്രണയ സന്ദേശങ്ങളുടെ പേപ്പർചുരുട്ടേറുകൾ..സാർ ചോദ്യങ്ങൾ വരിവരിയായി ചോദിക്കുകയാണെങ്കിൽ ബെഞ്ചിനടിയിൽ ബുക്ക് തുറന്ന് ഉത്തരം നോക്കിവച്ചു തൻ്റെ ഊഴമെത്തുമ്പോൾ വളരെ കൃത്യമായി പറയുന്ന ഉത്തരം കേട്ട് ‘ ഇവൻ പഠിക്കാൻ തുടങ്ങിയോ’ എന്ന് അന്തം വിടുന്ന കൂട്ടുകാർ .. ചില ‘തകർപ്പൻ’ ക്ലാസ്സുകളിൽ പഠിപ്പിക്കുന്നത് തലയിൽ കയറാതെ ഞാനടക്കമുള്ളവർ അന്തം വിട്ടിരിക്കുമ്പോൾ ‘സാർ ഒരു ഡൌട്ട് ‘ എന്ന് പറഞ്ഞു എഴുന്നേറ്റു ചോദ്യങ്ങൾ ചോദിച്ചു അദ്ധ്യാപകരുടെ ‘ഗുഡ് ലിസ്റ്റ്’ ൽ കയറിപ്പറ്റുന്ന പഠിപ്പിസ്റ്റുകൾ..ചുള്ളൻ സാറന്മാർ ക്ലാസ്സെടുക്കുമ്പോൾ ആരാധനയോടെ നോക്കിയിരിക്കാറുള്ള തരുണീമണികൾ.. ഉച്ച സമയമായാൽ ഞങ്ങൾ പെൺതരികൾ വീട്ടിൽ നിന്നും കൊണ്ടു വന്ന ഭക്ഷണ പൊതി പരസ്പരം പങ്കു വയ്ക്കുന്നതിനിടയിൽ കൂട്ടത്തിലാരെങ്കിലും സ്കൂളിനടുത്തുള്ള ഹോട്ടലിൽ നിന്നും പൊറോട്ടയും കറിയും വാങ്ങുകയാണെങ്കിൽ അതിൻ്റെ അവകാശി കഴിക്കാൻ തുടങ്ങുന്നതിനു മുൻപ് കയ്യിട്ടു വാരി കഴിച്ചു സഹായിക്കുന്ന സന്മനസ്സുള്ള കൂട്ടുകാരികൾ.. ഇടയ്ക്ക് അൽപ്പസ്വൽപ്പം ഒച്ചപ്പാടുണ്ടാക്കാനും സാറന്മാർക്കു ഇരട്ടപ്പേരുകൾ ഇടാനും ഒക്കെ മുൻകൈയ്യെടുക്കുന്ന നല്ലവരായ ‘തരികിട’ സംഘങ്ങൾ..അങ്ങനെ നീളുന്നു CS ക്ലാസ്സിൻ്റെ വിശേഷങ്ങൾ.
ഞങ്ങളെ പഠിപ്പിച്ചിരുന്ന അദ്ധ്യാപകർ …അവരില്ലാതെ ഞങ്ങളുടെ കഥ പൂർണ്ണമാകില്ല . പ്രശാന്ത് സാർ ,പ്രജിത്ത് സാർ , വിനോദ് സാർ, പ്രവീൺ സാർ ,ഹരീന്ദ്രൻ സാർ,അജിത് സാർ,ശ്രീജ ടീച്ചർ … ഇവരെയൊക്കെ ഇപ്പോഴും സ്നേഹത്തോടെ സ്മരിക്കുന്നു . ആ പ്രഗത്ഭരായ ഗുരുക്കന്മാരുടെ ശിക്ഷണ മികവിൻ്റെ ഫലമായി കുറച്ചു വർഷങ്ങൾ കൊണ്ടു തന്നെ 10th ൽ ഉയർന്ന മാർക്കുള്ളവർക്കു മാത്രം സീറ്റ് കിട്ടുന്ന, റാങ്കുകാരെ സൃഷ്ടിക്കുന്ന ഹയർ സെക്കണ്ടറി സ്കൂളായി മാറി ഞങ്ങളുടെ RVHSS. കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, മാത്‍സ്, ഇംഗ്ലീഷ്, മലയാളം / ഹിന്ദി ഇത്രയും വിഷയങ്ങളാണ് ഞങ്ങൾ CS കാർക്ക് പഠിക്കാൻ ഉണ്ടായിരുന്നത്. കുട്ടികളുമായി വളരെ ഫ്രണ്ട്‌ലി ആയിരുന്ന പ്രിയപ്പെട്ട അദ്ധ്യാപകർക്ക് ക്ലാസ്സിൽ ഇട്ടിരുന്ന ഇരട്ടപ്പേരുകൾ അവരോടു തന്നെ പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്ക് ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ് . അവരാകട്ടെ അതിൻ്റെ പേരിൽ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെട്ടിട്ടില്ല . മാത്രവുമല്ല പ്രായത്തിൻ്റെ തമാശയായിക്കണ്ട് അവരും ആ പേരുകൾ ആസ്വദിച്ചിരുന്നു. വളരെയധികം നീളമുള്ള കെമിസ്ട്രി അദ്ധ്യാപകനെ ‘ഗള്ളിവർ‘ എന്നത് ചുരുക്കി ‘ഗല്ലു’ എന്നും മറ്റൊരു കെമിസ്ട്രി അദ്ധ്യാപകൻ പഠിപ്പിക്കുന്നതിനിടയ്ക്കു പല തവണ പറഞ്ഞു കൊണ്ടിരുന്ന ‘ഗുട്ടൻസ്’ എന്നത് ചുരുക്കി ‘ഗുട്ടു’ എന്നും കണക്കു സാർ പറഞ്ഞു കൊണ്ടിരുന്ന ‘ദാറ്റ് ഇമ്പ്ലൈസ് ‘ ചുരുക്കി ‘ഇപ്ലൂ’ എന്നും രസകരമായ അദ്ധ്യാപക വിളിപ്പേരുകളിൽ ചിലതാണ്.
കളി ചിരികളും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി പ്ലസ് വൺ കടന്നു പോയത് അറിഞ്ഞതേയില്ല. പ്ലസ് ടു ആയപ്പോഴേക്കും പ്രാക്ടിക്കൽ ലാബുകളും യൂണിറ്റ് ടെസ്റ്റുകളുമൊക്കെയായി എല്ലാവരും പഠിത്തത്തെ ഗൗരവമായി കാണാൻ തുടങ്ങി. അങ്ങനെ രണ്ടാം അധ്യയന വർഷം ഏകദേശം പകുതിയിലെത്തി നിൽക്കുന്ന സമയത്തു ദേ വരുന്നു ഒരു സന്തോഷ വാർത്ത .. വിനോദയാത്ര പോകുന്നു..അതും 3 ദിവസത്തേക്ക്. വേറൊരു പ്രത്യേകത മുഴുവൻ പ്ലസ്ടുക്കാരും [CS ,സയൻസ് & കോമേഴ്‌സ്] ഒരുമിച്ചാണ് പോകുന്നതെന്നായിരുന്നു . എല്ലാ ക്ലാസ്സുകാരുമായും നല്ല കൂട്ടായിരുന്നത് കൊണ്ടും ആ സ്കൂളിൽ നിന്നും വിടവാങ്ങാറായതിൻ്റെ വിഷമം തീർക്കാനും ട്രിപ്പ് പരമാവധി അടിച്ചു പൊളിക്കാൻ ഞങ്ങൾ തീരുമാനിച്ചു. മലമ്പുഴ ഡാം, മൂന്നാർ, തേക്കടി, പഴനി , കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര . സങ്കടകരമായൊരു കാര്യം പല കാരണങ്ങൾ കൊണ്ട് കുറച്ചു കൂട്ടുകാർക്ക് വരാൻ കഴിഞ്ഞില്ല എന്നതാണ്. മൂന്നു ബസ്സുകളിലായിട്ടായിരുന്നു യാത്ര. പോകുന്ന വഴിയിലായിരുന്നു ‘ഗുട്ടു’ എന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിച്ചിരുന്ന വിനോദ് മാഷിൻ്റെ വീട് . വീടിനടുത്തെത്തിയപ്പോൾ ബസ്സ് നിർത്തി മാഷ് ഞങ്ങളെയെല്ലാവരെയും വീട്ടിൽ കൊണ്ടുപോയി ചായയും പലഹാരങ്ങളും തന്നു . സാറൊരുക്കിയ ആ കലക്കൻ സർപ്രൈസ് വിരുന്ന് ഞങ്ങൾ എല്ലാവരും ആസ്വദിച്ചു.
ആദ്യം മലമ്പുഴ ഡാം കാണാനാണ് പോയത് . അവിടെ നിന്നും പളനിയിലേക്ക്. പിന്നീട് കൊടൈക്കനാൽ , തേക്കടി, മൂന്നാർ എന്നിങ്ങനെയായിരുന്നു സന്ദർശന സ്ഥലങ്ങളുടെ ഓർഡർ. തേക്കടിയിലെ വന്യജീവി സംരക്ഷണ കേന്ദ്രം സന്ദർശിക്കാൻ പോയ ദിവസം..മൊബൈലിൻ്റെയും സെൽഫിയുടെയും കടന്നു കയറ്റം ഒട്ടുമില്ലാതിരുന്ന കാലം. ഞങ്ങൾ പെൺകുട്ടികളുടെ സംഘത്തിൽ ജയശ്രീയുടെ കൈയിൽ മാത്രമായിരുന്നു ക്യാമറ ഉണ്ടായിരുന്നത് . പ്രകൃതി രമണീയമായ തേക്കടിയിൽ വച്ചാണ് അവൾ കൂടുതൽ ഫോട്ടോകളെടുത്തത്.. എല്ലാം തന്നെ ഗ്രൂപ്പ് ഫോട്ടോകളായിരുന്നു. ഏറ്റവും ഒടുവിലത്തെ സ്ഥലമായ മൂന്നാറിലും പോയി നാലാം ദിവസം രാവിലെ ഞങ്ങൾ സ്കൂൾ മുറ്റത്തു തിരിച്ചെത്തി. പോയ സ്ഥലങ്ങളിലെ കാഴ്ചകളിൽ പലതും ഇപ്പോൾ ഓർത്തെടുക്കാൻ ആവുന്നില്ലെങ്കിലും എൻ്റെ വിദ്യാഭ്യാസകാലഘട്ടത്തിലെ ഏറ്റവുമധികം ആസ്വദിച്ച ഒരു ഉല്ലാസയാത്രയായിരുന്നു അത് .
ട്രിപ്പ് കഴിഞ്ഞു ഏകദേശം രണ്ടാഴ്ചയോളം കഴിഞ്ഞാണ് ജയശ്രീ ആൽബവുമായി ക്ലാസ്സിലെത്തിയത് . ആൽബം കാണുന്നതിന് മുൻപ് തന്നെ ആദ്യ പീരിയഡിൽ വിനോദ് സാർ ക്ലാസ്സെടുക്കാനായി എടുക്കാനായി കയറി വന്നു. പഠിപ്പിക്കുമ്പോൾ വളരെ കാർക്കശ്യക്കാരനായ അദ്ദേഹം ഇടയ്ക്കിടെ ചോദ്യങ്ങൾ ചോദിക്കുന്നതു കാരണം എല്ലാവരും വളരെ ശ്രദ്ധാലുക്കളുംഅച്ചടക്കമുള്ളവരും ആയിരിക്കും ആ ക്ലാസ്സിൽ. ബോറടിപ്പിക്കാതെ ക്ലാസ്സെടുക്കുവാനുള്ള സാറിൻ്റെ കഴിവ് ഒന്ന് വേറെ തന്നെയാണ്. എല്ലാ ദിവസവും ക്ലാസ്സിൻ്റെ അവസാന 10 മിനുട്ട് കളി തമാശകളും വിജ്ഞാനപ്രദമായ കാര്യങ്ങളും പറയാൻ മാഷ് മാറ്റിവയ്ക്കുമായിരുന്നു. അന്നത്തെ ആ 10 മിനുട്ടിൽ ജയശ്രീ ട്രിപ്പ് ആൽബം സാറിനെ കാണിച്ചു. ആൽബത്തിൻ്റെ താളുകൾ ഓരോന്നായി മറിച്ചു നോക്കവേ പൊടുന്നനെ തേക്കടിയിൽ നിന്നുമെടുത്ത ഒരു ഫോട്ടോയിൽ സാർ കുറേ നേരം നോക്കുന്നതു കണ്ടു . പിന്നീടത് ഞങ്ങളുടെ ബെഞ്ചിനു നേരെ നീട്ടിയിട്ടു ചോദിച്ചു ‘ഇതിൽ നിങ്ങൾക്ക് ആരെയെങ്കിലും കാണാമോ’ എന്ന്. പെട്ടന്ന് നോക്കുമ്പോൾ മൂന്നോ നാലോ മരങ്ങൾ മാത്രം ഉണ്ടായിരുന്ന ആ ഫോട്ടോയിൽ ആർക്കും വേറൊന്നും കാണാൻ കഴിഞ്ഞില്ല . ഒന്ന് കൂടി സൂക്ഷിച്ചു നോക്കൂ എന്ന് പറഞ്ഞപ്പോൾ വിനിയാണെന്നു തോന്നുന്നു കണ്ടു പിടിച്ചത്…അവൾ എന്നോട് ഉറക്കെ പറഞ്ഞു ‘ദേ നീ ഈ മരത്തിൻ്റെയുള്ളിൽ’…അത് കേട്ട് ഞാൻ വേഗം ആ ഫോട്ടോ വാങ്ങി സൂക്ഷിച്ചു നോക്കി … ശരിയാണല്ലോ അന്നിട്ട ചുവന്ന കളറുള്ള ചുരിദാറും കറുത്ത ഷാളുമായി… തലയ്ക്കു മുകളിൽ വെള്ളയും ഇളം നീലയും കലർന്ന പ്രകാശവലയം .. മുൻപിലത്തെ രണ്ടു പല്ലുകൾ വെട്ടിത്തിളങ്ങുന്നു …ഒരു മരത്തടിയുടെ ഉള്ളിൽ.. ശരിക്കും ഒരു യക്ഷി ലുക്ക്!!!.
പിന്നീട് ക്ലാസ്സു മുഴുവൻ ആ ‘അദ്‌ഭുത’ കാഴ്ച കാണാൻ ഫോട്ടോയ്ക്കു വേണ്ടി ബഹളമായി . ഇതെങ്ങനെ സംഭവിച്ചു എന്ന് തലപുകഞ്ഞാലോചിച്ചിട്ടും എനിക്കും എടുത്തവൾക്കും ഒരു പിടിയും കിട്ടിയില്ല . എൻ്റെ ഒറ്റയ്ക്കുള്ള ഫോട്ടോ എടുത്തിട്ടേയില്ലായിരുന്നു. ഗ്രൂപ്പ് ഫോട്ടോയിൽ നിന്നും ഞാൻ മാത്രം എങ്ങനെ..അതും മരത്തടിയിൽ കൃത്യമായി…പോരാത്തതിന് ആ തലയ്ക്കും പല്ലിനും ഉള്ള വെളിച്ചവും..ഇതേക്കുറിച്ചു ചിലർ കൂലങ്കുഷമായ ചർച്ചയും തുടങ്ങി…സൈലെൻസ് എന്നു ഉറക്കെ പറഞ്ഞു കൊണ്ട് സാർ തുടർന്നു . ‘ ഇതു കണ്ടിട്ടെനിക്ക് ഓർമ്മ വന്നത് ആകാശഗംഗയെന്ന പ്രേത സിനിമയാണ് . ആ ഫോട്ടോയിൽ രജിനയ്ക്കു ഒരു പ്രേതാത്മക ഭാവം ഉള്ളതിനാൽ ഞാനവൾക്കു ഒരു പേരിടുകയാണ് ‘ആകാശഗംഗ’ ‘. പറഞ്ഞു തീരുന്നതിനു മുൻപ് എൻ്റെ പ്രിയപ്പെട്ട പ്രിയപ്പെട്ട കൂട്ടുകാർ ആ വിളിപ്പേരിനെ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിച്ചു. എന്തു കൊണ്ടോ എനിക്കും ആ പേര് വളരെ ഇഷ്ടമായി.
അന്ന് തൊട്ടിന്നു വരെ ആ ഫോട്ടോ കാണുന്നവരുടെ വിലയിരുത്തലുകൾ രണ്ടു തരമായിരുന്നു . കുറേപേർ പറഞ്ഞത് ഫോട്ടോയെടുക്കുമ്പോഴുണ്ടാകുന്ന റിഫ്ലക്ഷൻ കാരണമാണ് അങ്ങനെ വന്നത് എന്നായിരുന്നു. പക്ഷെ മറ്റേ പകുതിക്കാർ ചിന്തിക്കുന്നതു പോലെ ‘എന്നാലും അത് എങ്ങനെ ശെരിയാവും’ എന്നു തന്നെയാണ് ഇന്നും എൻ്റെ ചിന്ത. കാര്യം എന്തു തന്നെയായാലും ആ സ്കൂളിൽ നിന്നും വിട വാങ്ങുന്നതു വരെ എന്നെ കൂട്ടുകാർ ആകാശഗംഗയെന്നും ഗംഗയെന്നുമൊക്കെ വിളിച്ചു കൊണ്ടിരുന്നു . അന്നെഴുതിച്ച ഓട്ടോഗ്രാഫ് താളുകളിലും ‘പ്രിയപ്പെട്ട ഗംഗയ്‌ക്ക്’ എന്നു തുടങ്ങുന്നതായിരുന്നു മിക്കവയും. അന്ന് ആ ഫോട്ടോയുടെ ഒരു കോപ്പി ജയശ്രീയുടെ അടുത്തു നിന്നും ഞാൻ വാങ്ങി സൂക്ഷിച്ചിരുന്നു. പിന്നീടുള്ള എൻ്റെ ജീവിതത്തിൽ എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരോട് ഈ വേറിട്ട അനുഭവം പങ്കു വയ്ക്കുകയും ഫോട്ടോ കാണിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതെഴുതുമ്പോൾ ആ ഫോട്ടോ കൈവശം ഇല്ലാത്തതു കൊണ്ട് എനിക്കിവിടെ പോസ്റ്റു ചെയ്യാൻ പറ്റുന്നില്ല..എന്നെങ്കിലും അത് കിട്ടുകയാണെങ്കിൽ ഈ ഓർമ്മകുറിപ്പിനു താഴെ ചേർക്കുന്നതായിരിക്കും.
ഒരിക്കലും മരിക്കാത്ത ഓർമ്മകളുമായി, കാലത്തിൻ്റെ മാറ്റങ്ങളിലൂടെ കടന്നു വന്ന മൊബൈൽ വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഞങ്ങൾ CS ബാച്ച് ഇന്നും സൗഹൃദ സഞ്ചാരം തുടരുന്നു ..ഗ്രൂപ്പ് അഡ്മിനായ പ്രിയ കൂട്ടുകാരി ജോഷിതയുടെ ശ്രമഫലമായി വർഷങ്ങൾക്കിപ്പുറം ഒരു തവണ ഞങ്ങളിൽ കുറച്ചു കൂട്ടുകാർ ചേർന്ന് തലശ്ശേരി പാരഡൈസ് റെസ്റ്റോറന്റിൽ വച്ചു ഒത്തു കൂടിയതിൻ്റെ ഓർമ്മകൾ ഇന്നും സന്തോഷം തരുന്നു . അവളുടെ നേതൃത്വത്തിൽ അടുത്ത വർഷം സ്കൂൾ അങ്കണത്തിൽ വച്ച് ഗുരുക്കന്മാരുടെ സാനിധ്യത്തിൽ വീണ്ടുമൊരു ഒത്തുചേരലിനായി എല്ലാ ക്ലാസ്സ്മേറ്റ്സും തയ്യാറെടുക്കുകയാണ്. ‘ ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ’ എനിക്കും മോഹമുണ്ട് … ഓൾഡ് ഈസ് ഗോൾഡ്.. അതേ നല്ല സൗഹൃദങ്ങൾ എന്നും ജീവിതത്തിൽ ഒരു മുതൽക്കൂട്ടാണ്..നല്ല ഓർമ്മകളും.
രചന: രേജീന പ്രശാന്ത്
മുർഖനെയും അണലിയേയും പെരുമ്പാണിനെയും മാത്രം കണ്ട് ശീലിച്ച അടിമാലിക്കര്‍ക്ക് മുന്നില്‍ ഇന്നലെയൊരു പൊളപൊളപ്പന്‍ കളര്‍ഫുള്‍ പാമ്പെത്തി.അതോടെ കാണാന്‍ നാട്ടുകാര്‍ തടിച്ചുകൂടി. വനാന്തരങ്ങളില്‍ മാത്രം കണ്ടുവരുന്ന പറക്കാന്‍ കഴിവുള്ള ക്രിസോഫീലീയ ഓര്‍ണാട്ടാ എന്ന പാമ്പിനത്തെയാണ് അടിമാലി കാംകോ ജംഗ്ഷനില്‍നിന്നു കണ്ടെത്തിയത്. ജംഗ്ഷനിലെ ഒരു മരത്തില്‍ തൂങ്ങിക്കിടന്നിരുന്ന പാമ്പിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു വനപാലകരെത്തി പിടികൂടി കാട്ടില്‍ തുറന്നുവിട്ടു.
പറക്കും അണ്ണാനെപ്പോലെ പറക്കുന്ന ഒരിനമാണ് നാഗത്താന്‍ പാമ്പ്. പറക്കും പാമ്പ് എന്നും അറിയപ്പെടുന്നു. പൊന്നിന്റെ നിറവും ചുവപ്പും കറുപ്പും വരകളും കുറികളുമൊക്കെയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. മരംകയറി പാമ്പുകളായ ഇവ മുകളില്‍ നിന്നു താഴേക്ക് തെന്നി പറന്നിറങ്ങാറുണ്ട്. പ്രധാനമായും സഹ്യപര്‍വതനിരകളിലെ കാടുകളിലാണ് കാണപ്പെടുന്നത്. പല്ലികളും ഓന്തുകളുമാണ് പ്രധാന ഭക്ഷണം. ശരാശരി ഒന്നര മീറ്ററോളം നീളമുള്ള ഇവയ്ക്ക് അലങ്കാരപ്പാമ്പ് എന്നൊരു പേരുകൂടിയുണ്ട്.
നാഗത്താന്‍ പാമ്പുകളുടെ ഇളം പച്ചനിറമുള്ള ഉപരിഭാഗത്തു വിലങ്ങനെ കൃത്യമായി ഇടവിട്ടുള്ള കറുപ്പുവരകളുണ്ട്. വരകളുടെ സ്ഥാനത്തുള്ള ചെതുമ്പലുകളുടെ അരികുകള്‍ കറുത്തിരിക്കും. അടുത്തടുത്തുള്ള ചെതുമ്പലുകളുടെ കറുത്ത അരികുകള്‍ തുടര്‍ച്ചയായ ഒരു വരപോലെ തോന്നിക്കുന്നു. ചില പാമ്പുകള്‍ക്കു മുതുകിലെ നടുവരിയിലുള്ള ചെതുമ്പലുകളില്‍ മഞ്ഞനിറത്തിലുള്ള പുള്ളികള്‍ കാണപ്പെടാറുണ്ട്. മരം കയറാന്‍ ഉപകരിക്കത്തക്കവിധം വയറിന്റെ അരികു മടങ്ങിയാണിരിക്കുന്നത്. വായില്‍ 20, 22 പല്ലുകളുണ്ട്. വിഷമുണ്ടെങ്കിലും പൊതുവേ മനുഷ്യര്‍ക്ക് ഹാനികരമല്ല.
വളരെ ഉയരമുള്ള മരക്കൊമ്പില്‍ നിന്നുപോലും ഇവ എടുത്തുചാടും. വേഗത്തിലുള്ള ഈ ചാട്ടം കണ്ടാല്‍ പാമ്പ് പറക്കുകയാണെന്ന് തോന്നും. ചാടുമ്പോള്‍ ഇവ വാരിയെല്ലുകള്‍ വികസിപ്പിച്ച ശേഷം അടിഭാഗം ഉള്ളിലേക്കു വലിച്ചു ശരീരം ഒരു ചെറിയ ഗ്ലൈഡര്‍ പോലെ ആക്കി മാറ്റുന്നു. ഇങ്ങനെ നേരിട്ട് താഴേക്കു വീഴാതെ രക്ഷപ്പെടുകയും ചെയ്യുന്നു.
ഒരു ആനയുടെ ബുദ്ധിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളെ അമ്പരപ്പിക്കുന്നത്. ആനയ്ക്ക് പോകേണ്ട വഴിയിൽ അതിന്റെ വഴി തടഞ്ഞ് സ്ഥാപിച്ച വൈദ്യുതവേലി തകർത്താണ് ആനയുടെ മുന്നേറ്റം. 5 കിലോവോൾട്ട് വൈദ്യുതി പ്രവഹിക്കുന്ന വൈദ്യുതവേലി ബുദ്ധിപരമായി തകർത്തായിരുന്നു ഒരു കാട്ടുകൊമ്പന്റെ മുന്നേറ്റം.
തുമ്പിക്കൈ വൈദ്യുത കമ്പികളിൽ തട്ടാതെ സൂക്ഷിച്ച് ഇടയ്ക്കുള്ള കമ്പി ചുറ്റിയിരിക്കുന്ന തടിക്കഷണം ആദ്യം പിഴുതെടുത്തു. ഇതുമെല്ലെ തറയിലേക്ക് ചായ്ച്ചശേഷം കമ്പികളിലൊന്നും കാലുകൾ തട്ടാതെ സൂക്ഷിച്ചു കടന്നുപോകുന്നതും ദൃശ്യങ്ങവിൽ വ്യക്തമാണ്.
Elephants will go where they want. Solar electric fencing maintained at 5kv was designed to deter them. It’s intelligence makes them cleaver to breach that barrier. Interesting. pic.twitter.com/vbgcGTZfij
— Susanta Nanda IFS (@susantananda3) November 4, 2019
ആവേശത്തോടെ അവൻ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു … ആ വിറയാർന്ന ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.ഏതോ ഒരു കാന്തിക ശക്തി അവളെ അവനിലേക്കടുപ്പിച്ചു. പക്ഷേ, ചെയ്യുന്നത് തെറ്റാണെന്നൊരു ബോധം അവളുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു. മദ്യത്തിൻ്റെ മണമുള്ള ആ ചുടുനിശ്വാസം അവളെ ഉന്മാദത്തിലാക്കി.അവളുടെ വികാരത്തെ അടക്കി നിർത്തുവാനായില്ല.
ഗോപൂ… അവൻ പതിയെ വിളിച്ചു. ആ വിളി അവളിൽ ഒരു ഞെട്ടലുണ്ടാക്കി. ഗിരീ ഞാൻ നിന്റെ ഭാര്യ ഗോപുവല്ല, ശാരിയാണ് എന്നവൾക്ക് പറയണമെന്നുണ്ടായിരുന്നു. പക്ഷേ, അവൻ്റെ ചൂടും നിശ്വാസവും തട്ടിയപ്പോൾ, ആ കരവലയത്തിൽ ഒതുങ്ങിയപ്പോൾ അവൾ അലിഞ്ഞലിഞ്ഞില്ലാതായി. ഒരു പെണ്ണെന്ന നിലയിൽ പൂർണ്ണതയിലേക്ക് എത്തുന്ന നിമിഷം. അതില്ലാതാക്കാൻ അവൾ ആഗ്രഹിച്ചില്ല. അവൾ അവനെ അമർത്തി ചുംബിച്ചു… അവനിലേക്ക് കൂടുതൽ കൂടുതൽ ആവേശത്തോടെ അവൾ ആഴ്ന്നിറങ്ങി.
ഈ സമയം ഗോപുവും മോനും പുറത്ത് ഓട്ടോയിൽ വന്നിറങ്ങി. ഓട്ടോക്കാരന് പൈസ കൊടുത്ത് ബാക്കി തന്നത് എണ്ണി നോക്കി. എന്റെ ദേവീ….. ഗിരിയേട്ടൻ തന്ന കാശ് തീർന്നല്ലോ ബാക്കിയുള്ളത് ഇനി ഈ ചില്ലറ മാത്രം. കൈൽ കാശ് തരുമ്പോളേ പറഞ്ഞതാണ് അനാവശ്യമായി ചിലവാക്കരുത്, ഇതിപ്പം മോൻ കൂടി ഉള്ളതുകൊണ്ടാണ് കുറച്ചു പൈസ കൂടുതൽ തരുന്നത് എന്ന്. വീട്ടിലേയ്ക്ക് കേറി ചെല്ലുമ്പോൾ വെറും കൈയും വീശി ചെല്ലണ്ട എന്നോർത്താ ഗിരിയേട്ടൻ തന്ന പൈസയിൽ നിന്ന് കുറച്ചെടുത്ത് ഉഴുന്നുവട വാങ്ങിയത്. ഇനി ആ കണക്ക് എവിടെ കൊള്ളിയ്ക്കും? ഇനി ഗിരിയേട്ടനു മുമ്പിൽ കണക്കവതരിപ്പിക്കുമ്പോൾ ഉഴുന്നവടയുടെ കേട്ടാൽ പിന്നെ അതുമതി ഇന്നത്തേക്ക് അനാവശ്യമായി പൈസ ചെലവാക്കിയെന്നും പറഞ്ഞ് വഴക്കിന് വരാൻ. അല്ലെങ്കിലും ജോലിയില്ലാത്ത വീട്ടമ്മമാരുടെ ജീവിതം ഇങ്ങനെയാ.. എത്ര ചെലവ് ചുരുക്കിയാലും പറയും അനാവശ്യമായി ചെലവാക്കുന്നുവെന്ന്.
എന്താ ഗോപൂ തനിയെ നിന്ന് സംസാരിയ്ക്കുന്നേ?
അവൾ തിരിഞ്ഞു നോക്കി …. അയലത്തെ രാധേച്ചി.
ഒന്നൂല്ല്യ രാധേച്ചി ഞാൻ വെറുതെ….
നീ വീട്ടീന്ന് വരുന്ന വഴിയാണോ?
അതേ…
വീട്ടിലെന്താ വിശേഷം?
വിശേഷമൊന്നുമില്ല ചേച്ചി . അനിയത്തിയെ കാണാൻ ഒരു കൂട്ടര് വരുമെന്ന് പറഞ്ഞിരുന്നു അതുകൊണ്ട് പോയതാ.
അപ്പോൾ ഗിരി വന്നില്ലേ?
ഇല്ല. ഗിരിയേട്ടന് ഒരു കല്ല്യാണമുണ്ടായിരുന്നു. പിന്നെ പെണ്ണ് കാണാൻ വന്നതല്ലേയുള്ളൂ
എന്നിട്ട് എങ്ങനെയുണ്ട് മോളേ നല്ല കൂട്ടരാണോ?
ഇത് നടക്കൂന്ന് തോന്നണില്ല!! അവരൊക്കെ വല്യ കൂട്ടരാ. ചെക്കൻ സ്കൂൾ മാഷാ പിന്നെ അച്ഛനും അമ്മയും ജോലിക്കാരാണ്. ഞങ്ങളുടെ വീട്ടിലെ സ്ഥിതി ചേച്ചിക്കറിയാവുന്നതല്ലേ? എന്നെ കെട്ടിച്ചതും പ്രസവത്തിൻ്റെയും കടങ്ങൾ ഇപ്പോഴും തീർന്നിട്ടില്ല.
അതൊക്കെ ശരിയാകും മോളെ…വിഷമിക്കാതെ. അച്ചുമോൻ എന്താ ഉറങ്ങാണോ?
അതേ ചേച്ചി അവൻ വണ്ടിയിൽ കയറിയാൽ പിന്നെ ഉറക്കമാ. ഇനി കുറച്ച് കഴിയണം എഴുന്നേൽക്കാൻ. ഉറക്കത്തിൻ്റെ കാര്യത്തിൽ അവൻ അച്ഛനെ പോലെയാ. ആന കുത്തിയാൽ പോലും എഴുന്നേൽക്കില്ല. ഞാൻ പോട്ടെ ചേച്ചി. വീട്ടിൽ നിന്ന് പോയിട്ട് രണ്ടു ദിവസമായി വീട്ടിലെ അവസ്ഥ എന്തായെന്തോ..!!
ശരി മോളെ, ചെന്ന് മോനെ കിടത്ത് എത്ര നേരായി ഇങ്ങനെ?
ഗോപു വീട്ടിലേക്ക് കയറി. വാതിലും തുറന്നിട്ട് ഇങ്ങേരി തെവിടെ പോയി? അടിച്ചു ഫിറ്റായി കിടക്കാണോ? ബൈക്കും കാണുന്നില്ലല്ലോ? ഇനി വല്ല കള്ളന്മാരും കയറി കാണോ? അവൾ ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കയറി ചുറ്റും നോക്കി. അകത്താരുമില്ല. റൂമിൽ നിന്ന് ഫാനിൻ്റെ കട കട ശബ്ദം മാത്രം കേൾക്കുന്നുണ്ട് അവൾ ബാഗ് കസേരയിൽ വെച്ചു എന്നിട്ട് റൂമിൻ്റെ വാതിലിൽ തള്ളി. അകത്തെ കാഴ്ച കണ്ട് ഗോപു ഞെട്ടി തകർന്നു…. ഗിരിയേട്ടൻ്റെ അടുത്ത്… കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ. താഴെ വീഴാതിരിക്കാൻ അവൾ ചുമരിൽ താങ്ങി നിന്നു. അപ്പോഴേക്കും അച്ചു ഉണർന്നു താഴേക്ക് ഇറങ്ങുവാൻ നോക്കി. ഗോപു മോനെ താഴെ നിർത്തി. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒലിച്ചിറങ്ങി. ഒന്നുറക്കെ കരയാൻ പോലും അവൾക്കായില്ല. അച്ചു അവൻ്റെ അച്ഛനരികിലെത്തി.
ച്ഛാ…..അവനെ കുലുക്കി വിളിച്ചു. ആ വിളി കേട്ട് ഗിരി കണ്ണു തുറന്നു. അ..ച്ഛ.. ന്റെ… പൊ.. ന്നേ…
മദ്യത്തിൻ്റെ ലഹരിയിൽ അവൻ്റെ വാക്കുകൾ മുറിഞ്ഞു. അച്ചുവിനെ എടുക്കാൻ ശ്രമിച്ചെങ്കിലും അവനായില്ല.
പക്ഷേ ഇതു കണ്ട ശാരി ഞെട്ടി.
ഗോപൂ…..അവളുടെ ചുണ്ടുകൾ വിറച്ചു. ബെഡിൽ നിന്നുo വേഗം എഴുന്നേറ്റു.
അപ്പോഴാണ് തൻ്റെ കൂടെ കിടന്നത് ഗോപുവല്ല എന്ന സത്യം ഗിരി തിരിച്ചറിഞ്ഞത്.
ശാരീ…. നീ…
അപ്പോൾ ഗോപു…
എനിക്ക്… എനിക്കെന്താ പറ്റിയത്. അവൻ തലയക്ക് കൈ കൊടുത്തിരുന്നു.
ഈശ്വരാ!! എല്ലാം കൈവിട്ടു പോവാണോ? അവൻ വേച്ചു വേച്ച് ഗോപുവിൻ്റെ അടുത്തേക്ക് ചെന്നു
ഗോപു… ഞാൻ…നീയാണെന്ന് വിചാരിച്ച്…. അല്ലാതെ….
മിണ്ടിപോകരുത് ….. ഇതിനാണല്ലേ കൂട്ടുകാരൻ്റെ കല്യാണമാണെന്നും പറഞ്ഞ് എന്നെ ഒറ്റയ്ക്ക് പറഞ്ഞയച്ചത്..
എല്ലാ പെണ്ണുങ്ങളെയും ഞാനാണെന്ന് വിചാരിച്ചാൽ പിന്നെ കാര്യം എളുപ്പമാവില്ലേ?
നിങ്ങൾ എന്നെ മാത്രമല്ല നമ്മുടെ കുഞ്ഞിനേയും ചതിച്ചില്ലേ? എന്ത് തെറ്റാ ഞാൻ നിങ്ങളോട് ചെയ്തത്?
അവൾ പൊട്ടി കരഞ്ഞു. ഞാനാണ് ഇങ്ങനെ ചെയ്തതെങ്കിൽ നിങ്ങൾ എന്നോട് പൊറുക്കോ? ഒന്നോർത്തു നോക്ക്….
ഒരിക്കൽ ആരോ നമ്പർ തെറ്റി എൻ്റെ ഫോണിലേക്ക് വിളിച്ചപ്പോൾ നിങ്ങൾ ഉണ്ടാക്കിയ പുകില് …. എൻ്റെ കാമുകനാണെന്നു് പറഞ്ഞ് എത്ര നാൾ എന്നോട് വഴക്കിട്ടു.. എന്നിട്ട് ഇപ്പോൾ നിങ്ങൾ ചെയ്തതോ?
ഗോപൂ…. ഞാൻ…മദ്യത്തിൻ്റെ പുറത്ത് എൻ്റെ തെറ്റാണ് സമ്മതിച്ചു. അവൻ അവളുടെ കൈയ്യിൽ പിടിച്ചു.
തൊട്ടു പോകരുത് …. അവൾ ഗർജ്ജിച്ചു
മറ്റൊരു പെണ്ണിനോട് ശരീരം പങ്കുവെച്ച നിങ്ങളോട് എനിക്കറപ്പാണ്….
ഇതൊക്കെ കേട്ട് നിശബ്ദം കരയാനേ ശാരിക്കായുള്ളൂ. ഈ നിമിഷം ഞാനൊന്ന് മരിച്ചു പോയെങ്കിലെന്ന് ശാരി ആഗ്രഹിച്ചു. ഗോപുവിൻ്റെ ഓരോ വാക്കും അവളുടെ ചങ്കിൽ തറച്ചു കയറി. തൻ്റെ ആഗ്രഹത്തിനു വേണ്ടി രണ്ടു പേരുടെ ജീവിതം ഇല്ലാതാക്കി തീർത്തവൾ.
സമൂഹം ഇനിയെങ്ങനെ തന്നെ നോക്കിക്കാണും. ഞാനിനി എങ്ങനെ എൻ്റെ ഭർത്താവിൻ്റെ മുഖത്തു നോക്കും. കുട്ടികൾ!! അമ്മയെന്നു വിളിച്ച നാവുകൊണ്ട് അവർ ഇനി എന്നെ…..
ഗോപു ശാരിയുടെ നേരെ തിരിഞ്ഞു. എന്നാലും ശാരേച്ചി നിങ്ങളെ ഞാനെൻ്റെ ചേച്ചിയുടെ സ്ഥാനത്താണ് കണ്ടത്
എന്നിട്ട്..; എന്നോടിത് ചെയ്തല്ലോ
നിങ്ങൾക്കും ഇല്ലേ? ഒരു കുടുംബം, ഭർത്താവ്, കുട്ടികൾ എന്നിട്ടെന്തിനാ എൻ്റെ കുടുംബം തകർത്തത്?
ഗോപു കണ്ണു തുടച്ചു. ഇനി നിങ്ങളായി നിങ്ങടെ പാടായി നിങ്ങളുടെ ഇടയിൽ ഒരു ശല്യമായി ഞാനും എൻ്റെ മോനും വരില്ല. അതവളുടെ ഉറച്ച തീരുമാനമായിരുന്നു…
ഈ സമയം അച്ചു ഗിരിയുടെ കൈയ്യിൽ പിടിച്ചു വലിക്കുകയായിരുന്നു.. ച്ച്ഛാ… വാ…. കളിച്ചാ….
മോനേ വിട് .. അച്ഛൻ കളിച്ചോണ്ടിരിക്കുവാ. നല്ല ഉഗ്രൻ കളി…….
പക്ഷേ, അത് നമ്മുടെ ജീവിതം വച്ചായിരുന്നെന്ന് മാത്രം. ഗോപു അച്ചുവിനെ വാരിയെടുത്തു പുറത്തേക്ക് പോയി
മ്മാ…. വിട്……. ച്ഛാ….. അവൻ കയ്യും കാലുമിട്ടടിച്ച് അലറിക്കരഞ്ഞു.
ഗോപു നിൽക്ക്. ഞാനൊന്ന് പറയട്ടെ. പിൻവിളി കേൾക്കാതെ അവൾ അപ്പോളേക്കും ഒരു ഓട്ടോയിൽ കയറി പോയിരുന്നു.
ഗിരിക്ക് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. തൻ്റെ ഈ നശിച്ച കുടി അത് കാരണം…
പക്ഷേ, ശാരി…. അവൾ.. അവൻ തിരിച്ച് റൂമിലെത്തി.
ശാരി ഒരു ജീവച്ഛവം പോലെ അവിടെ നിൽപ്പുണ്ടായിരുന്നു. നീ.. നീ ഒറ്റൊരുത്തി കാരണമാ എൻ്റെ ജീവിതം…..
എന്തിനാ നിനക്ക് പറയാമായിരുന്നില്ലേ…
ഇവളെപ്പോൾ ഇവിടെയെത്തി?
അവൻ ഓർത്തെടുക്കാൻ നോക്കി ദീപുൻ്റെ കല്യാണത്തിനു പോയത്.. കുടിച്ചത് ഓവറായപ്പോൾ വണ്ടി അവിടെ വെച്ച് രാജുൻ്റെ ഓട്ടോയിൽ വന്നത്..വീട്ടുപടിക്കൽ വന്നപ്പോൾ ആരോ തന്നെ പിടിച്ച് റൂമിൽ കിടത്തിയത്
അപ്പോൾ അത്…
ഗോപു ആണെന്നാ വിചാരിച്ചത്.. എല്ലാം കൈവിട്ടു പോയല്ലോ ഈശ്വരാ!! അവൻ ഒന്നിനും ആവാതെ തളർന്നിരുന്നു.
ഗിരീ. എനിക്ക് നിന്നോട് പറയാമായിരുന്നു ഞാൻ ഗോപുവല്ലായെന്ന്. എന്നാൽ, നീയെന്നെ നിന്നിലേക്കടുപ്പിച്ചപ്പോൾ എനിക്ക് പിടിച്ചു നിൽക്കാനായില്ല. സ്വന്തo ഭർത്താവിൽ നിന്ന് കിട്ടാത്തത് നിന്നിൽ നിന്ന് കിട്ടുവാൻ പോയപ്പോൾ ഞാൻ ഒരു നിമിഷം എല്ലാം മറന്നു..അല്ല… മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചു
നിനക്കറിയോ ഗിരീ… എത്ര ആഗ്രഹത്തോടെയാ ഞാൻ മനുവേട്ടൻ്റെ ഭാര്യയായത്. ഭാര്യ മരിച്ച രണ്ടു കുട്ടികളുടെ അച്ഛനാണെന്നറിഞ്ഞിട്ടും ഈ വിവാഹത്തിന് സമ്മതിച്ചത് ജീവിത സാഹചര്യം കൊണ്ടാണ്. എനിക്കും ഉണ്ടായിരുന്നു ആഗ്രഹങ്ങൾ. ഭർത്താവിൻ്റെ ചൂടറിഞ്ഞു കിടക്കാനും ഒരു കുഞ്ഞിനെ നൊന്തു പ്രസവിക്കാനും.
പക്ഷേ, വിവാഹം കഴിഞ്ഞ് ഇന്നുവരെ ഞങ്ങൾ രണ്ടു പേരും രണ്ടു മുറിയിൽ. ഒരിക്കൽ രണ്ടും കൽപ്പിച്ച് ഞാൻ ചോദിച്ചതാണ് അന്ന് മനുവേട്ടൻ പറഞ്ഞു, ആദ്യ ഭാര്യയുടെ സ്ഥാനത്ത് മറ്റൊരാളെ ഭാര്യയായി കാണാൻ സാധിക്കില്ലാന്ന്. മാത്രമല്ല, എനിക്കൊരു കുഞ്ഞുണ്ടായാൽ അദ്ദേഹത്തിൻ്റെ മക്കളെ ഞാൻ സ്നേഹിക്കില്ലാന്ന്. വീട്ടുക്കാരുടെ നിർബന്ധത്തിനു വഴങ്ങിയാ എന്നെ വിവാഹം ചെയ്തതെന്ന്. ഏതെങ്കിലും പെണ്ണിന് സഹിക്കാൻ പറ്റോ ഇതെല്ലാം…?
നിങ്ങളുടെ ജീവിതം കാണുമ്പോൾ എനിക്കസൂയയായിരുന്നു. പലപ്പോഴും ഗോപുവിൻ്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്നാശിച്ചു പോയിട്ടുണ്ട്. നിന്റെ കരവലയത്തിലൊതുങ്ങിയപ്പോൾ എന്തൊക്കെയോ നേടിയെന്ന് ഞാൻ അഹങ്കരിച്ചു. ഞാനും ഒരു പെണ്ണെല്ലേ അതാ….. ഞാൻ…. നീ പറ….
പക്ഷേ അതിനു മറുപടി ഗിരി കൊടുത്തത് അവളുടെ കരണത്തടിച്ചു കൊണ്ടായിരുന്നു…
അവളുടെ കരണം പുകഞ്ഞു പോയി കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി പുറത്തിറങ്ങി ……
ഈ അടിക്കും ഒരു സുഖമുണ്ട് ഗിരീ, നിന്റെ സത്യത്തിന്റെ, ഗോപുവിൻ്റെ കഴുത്തിൽ നീ കെട്ടിയ താലിയുടെ പവിത്രതയുടെ സുഖം……
“നീയെന്താ പറഞ്ഞു വരുന്നത്?”
നമുക്കിടയിൽ ഒന്നും നടന്നിട്ടില്ല. അവൻ അവളെ നോക്കി. അതേ ഗിരി … ഒന്നും. നീ ആലോചിച്ചു നോക്കിയേ…..
ശാരി പറഞ്ഞത് ശരിയാണ്, ആവേശത്തോടെ അവളിലേക്ക് പടർന്നു കയറാൻ നോക്കിയെങ്കിലും മദ്യം തലക്കു പിടിച്ചതിനാൽ ഒന്നിനും കഴിഞ്ഞില്ല. മൂഡില്ലെന്ന് പറഞ്ഞ് അവളെ മറിച്ചിട്ടത് ഓർമ്മയുണ്ട് പിന്നെ അച്ചു മോൻ്റെ വിളി കേട്ടാണ് ഉണർന്നത്.
പെട്ടെന്നാണ് ഗിരിയുടെ ഫോണടിച്ചത് ഗോപുവാണല്ലോ വിളിക്കുന്നത്. അവൻ വേഗം ഫോണെടുത്തു. ഗോപൂ. എനിക്കറിയാം നിനക്ക് എന്നെ വിട്ട് പോവാൻ കഴിയില്ലാന്ന്. ഞങ്ങൾക്കിടയിൽ ഒന്നും നടന്നിട്ടില്ല. എൻ്റെ കുടിയാണ് ഇതിനൊക്കെ കാരണം.നീയാണേ നമ്മുടെ മോനാണേ ഞാനിനി കുടിക്കില്ല. സത്യം.
ഹലോ…. ഞാനൊന്ന് പറയട്ടെ. മറുതലക്കൽ ഒരാണിൻ്റെ ശബ്ദം കേട്ടവൻ ഞെട്ടി.
ആരാ? ആരാ നിങ്ങൾ…..? ഇതെന്റെ ഭാര്യയുടെ ഫോണാണല്ലോ…..?!
ഞാനിവിടെ ടൗണിൽ ഓട്ടോ ഓടിക്കുന്നതാ. നന്ദിപുലത്തേക്ക് ഒരോട്ടം വന്നതാ. തിരിച്ചുവരും വഴി ഒരു സ്ത്രീയും കുട്ടിയും എൻ്റെ ഓട്ടോയിൽ കയറി. മുപ്ലിയo പാലത്തിൻ്റെ അരികിലെത്തിയപ്പോൾ ഓട്ടോ നിർത്താൻ പറഞ്ഞു. ഓട്ടോയിൽ നിന്നിറങ്ങി ഓടി പുഴയിൽ ചാടി. ഞാൻ കൂടെ ചാടിയതാ. പക്ഷേ നല്ല ഒഴുക്കുണ്ടായിരുന്നു. അവരുടെ ബാഗിൽ തപ്പിയപ്പോൾ കിട്ടിയതാ ഫോൺ സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട്. നിങ്ങൾ അവരുടെ ആരെങ്കിലും ആണെങ്കിൽ എത്രയും പെട്ടെന്ന് വരണം. പിന്നീട് പറഞ്ഞതൊന്നും ഗിരി കേട്ടില്ല അവനാകെ തരിച്ചിരുന്നു.
ശാരീ……!! നിന്നെ ഞാനിന്ന് അവൻ അലറി വിളിച്ചു. നിങ്ങൾ എന്താ മനുഷ്യാ എന്തിനാ ഈ നട്ടപ്പാതിരയ്ക്ക് വിളിച്ചു കൂവുന്നേ? ഗോപു ലൈറ്റിട്ടു. പെട്ടെന്നാണ് ഗിരിക്ക് സ്ഥലകാലബോധമുണ്ടായത്. അപ്പോൾ താനീ കണ്ടത് വെറും സ്വപ്നമായിരുന്നോ?:
എന്താ ഗിരിയേട്ടാ? വല്ല സ്വപ്നവും കണ്ടോ?
ആ……. നീ കുറച്ച് വെള്ളമെടുത്തേ……അവൾ കൊണ്ടുവന്ന വെള്ളം ഒറ്റ വലിക്ക് ഗിരി കുടിച്ച് തീർത്തു.
അവൻ സമയം നോക്കി മൂന്നര….. ഗോപൂ…… ഈ വെളുപ്പാൻ കാലത്ത് കണ്ട സ്വപ്നം ഫലിക്കോ?
ആ … എനിക്കറിയില്ല….. നിങ്ങളെന്തു സ്വപ്നാ കണ്ടേ? ആരാ ഈ ശാരി?
ശാരിയോ?
നിങ്ങളിപ്പോ വിളിച്ചുകൂവിയില്ലേ ശാരീന്ന്..!
എപ്പോ….? ഞാനോ?
വേഗം പറഞ്ഞോ.. എന്നെ പറ്റിക്കാൻ നോക്കണ്ട.
അത് ഞാനിന്നലെ FBയിൽ ഒരു കഥ വായിച്ചു അതിലെ കഥാപാത്രത്തിൻ്റെ പേരാ ശാരീന്ന് പിന്നെ അതിലെ നായകൻ ഞാനാണെന്ന് വിചാരിച്ചു. അവൻ ഒരു ചമ്മിയ ചിരി ചിരിച്ചു …
നിങ്ങളും നിങ്ങടെ ഒരു FB. ഇരുപത്തിനാല് മണിക്കൂറും അതിലും കുത്തിയിരുന്നോളും. ഏതു നേരവും ചാറ്റിംഗും. ഒരു ദിവസം ഫോണെടുത്ത് ഞാൻ കിണറ്റിലിടും നോക്കിക്കോ.
ഓ ….. എൻ്റെ ഭാര്യേ, നിന്നെയല്ലാതെ മറ്റൊരു പെണ്ണിൻ്റെ മുഖത്ത് പോലും ഞാൻ നോക്കാറില്ല: ..
ദേ ……മിണ്ടാതെ കിടന്നോ നിങ്ങടെ വാട്ട്സ്ആപ്പ് തുറന്നാലറിയാം നിങ്ങളെവിടാ നോക്കുന്നേന്ന്
എന്നെക്കൊണ്ടൊന്നും പറയിക്കണ്ട….
ഈശ്വരാ. സ്വസ്ഥമായ ജീവിതത്തിന് ഫോണിൻ്റെ ലോക്ക് മാറ്റാൻ നേരമായി ….. അവൻ ചിന്തിച്ചു.
ടീ…..ടീ ഗോപൂ…..
ഉം എന്താ..?
നീയുറങ്ങിയോ?… ഞാനൊരു കാര്യം ചോദിക്കട്ടെ..!!
എന്താ?
ഞാൻ കുടി നിർത്തിയാലോ?
ഓ പിന്നെ…………..!!
അതേടി ഞാൻ കുടി നിർത്താൻ തീരുമാനിച്ചു
ഇത് ഞാനെത്ര കേട്ടതാ…..
അല്ലടീ… എന്നും പറയുന്ന പോലെയല്ല… നീയാണേ നമ്മുടെ മോനാണേ ഞാനിനി കുടിക്കില്ല… ഇത് സത്യം
വിശ്വാസം വരാതെ ഗോപു എഴുന്നേറ്റിരുന്നു… സത്യം?
അതേ.. സത്യം…!!
എൻ്റെ പയൂർക്കാവിലമ്മേ ഞാനൊരു തട്ടം സമർപ്പിക്കാമേ….
അവളുടെ കണ്ണുനിറഞ്ഞു. അവൾ ഗിരിയോട് ചേർന്നു കിടന്നു.
നിങ്ങളുടെ സ്വപ്നം കൊണ്ട് ഇങ്ങനൊരു നല്ല കാര്യം തോന്നിച്ചല്ലോ
ഗിരിയവളെ തൻ്റെ മാറോട് ചേർത്ത് കിടത്തി ആ നെറുകയിൽ ഒരു ചുംബനം നൽകി.
അല്ലാ ഗോപു നമ്മുടെ അച്ചുമോന് ഒരു അനിയത്തിയെ വേണ്ടേ?
ദേ അങ്ങോട്ട് നീങ്ങി കെടന്നേ..ആദ്യം എന്തെങ്കിലും സമ്പാദിക്കാൻ നോക്ക് എന്നിട്ട് സ്വന്തമായൊരു വീട് വാങ്ങ്
എത്ര നാളെന്നു വെച്ചാ ഇങ്ങനെ വാടകയ്ക്ക്….. അവളുടെ ശബ്ദമിടറി:…
ആ നിനക്ക് വേണ്ടെങ്കിൽ വേണ്ട.
എനിക്ക് വേണ്ട.
രാവിലെ തന്നെ പട്ടിണി കിടക്കണോ? അല്ലെങ്കിൽ മിണ്ടാതെ കിടന്നോ എനിക്കുറക്കം വരുന്നു. അവൾ അതു പറഞ്ഞ് തിരിഞ്ഞു കിടന്നു.
രാവിലെ പട്ടിണിയാവണ്ട എന്നു കരുതി അവൻ മോനെ കെട്ടിപ്പിടിച്ചു കിടന്നു…
പുതിയൊരു പുലരിക്കായി….!! പുതു ജീവിതത്തിലേക്കുമായി…!!
കടപ്പാട് : അനീഷ സുധീഷ്
‘ടീച്ചറെ തുറക്കാനാ പറഞ്ഞേ.. എനിക്ക് വീട്ടില്‍ പോകണമെന്ന്.. ടീച്ചറേ.. തുറക്കാനാ പറഞ്ഞേ.. ആഹാ.. ഇനി മിണ്ടാനും വരില്ല. എന്റെ ഷാള്‍ ഇങ്ങ് താ.. ഞാന്‍ പൊയ്ക്കോളാം.. ഇനി ഞാന്‍ ചീത്ത വിളിക്കും പറഞ്ഞേക്കാം. തുറക്കാനാ പറഞ്ഞേ…’ സോഷ്യൽ മീഡിയയിൽ മലയാളികളുടെ കൂട്ടച്ചിരി, ചിരിവിരുന്നു ഒരുക്കിയതോ കടുകുമണി വലുപ്പത്തിലുള്ള ഒരു കരടും…
സ്ഥലവും ആളെയും അറിയില്ലെങ്കിലും സംഘർഷ ഭൂമി ഒരു പ്ലൈ സ്കൂൾ ആണ്. പൂട്ടിയിട്ട ഗെയ്റ്റിനിടയിൽ കൂടി നോക്കിയാൽ സമര നായികയെയും കാണാം. ടീച്ചറോടാണ് ഇൗ വിളിയും പറച്ചിലുമെല്ലാം. തുറന്നുവിട് ടീച്ചറെ എന്നൊക്കെ ആദ്യം പറഞ്ഞു. പിന്നീട് ചീത്ത വിളിക്കും മര്യാദക്ക് തുറക്കെന്നായി. ഒടുവില്‍ എടീ തുറക്കെടീ എന്നും.. ഇതെല്ലാം കേട്ട് ചിരിയടക്കിയ ടീച്ചര്‍ക്കും ആരാധകരേറുകയാണ്.
ലോകത്തിലെ തന്നെ പ്രകൃതിയുടെ വിസ്മയങ്ങളിലൊന്നാണ് നയാഗ്ര വെള്ളച്ചാട്ടം. ഇതിനൊപ്പം ഇടം പിടിച്ചിരുന്ന ഒരു ബോട്ട് ഇപ്പോൾ വീണ്ടും വാർത്തയാവുകയാണ്. നൂറ് വര്‍ഷത്തോളം നയാഗ്ര വെള്ളച്ചാട്ടത്തില്‍ ഒലിച്ചു പോകാതെ കുടുങ്ങിക്കിടന്ന ബോട്ട് ഇപ്പോൾ ഒഴുകിമാറിയിരിക്കുകയാണ്. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ബോട്ട് കുടുങ്ങി കിടന്നതിന്റെ ശതാബ്ദി ആഘോഷിക്കാനിരിക്കെയാണ് ശക്തമായ ഒഴുക്കിൽ ബോട്ടിന് ഇളക്കം തട്ടിയത്. ഒരു നൂറ്റാണ്ട് കാലമാണ് വെള്ളച്ചാട്ടത്തിന് മുകളിലെ പാറഇടുക്കിൽ ബോട്ട് കുടുങ്ങിക്കിടന്നത്. 1918ലാണ് രണ്ടുപേരുമായി ബോട്ട് നയാഗ്ര വെള്ളച്ചാട്ടത്തിന്റെ പ്രധാന ഭാഗമായ ഹോഴ്സ് ഷൂ ഫാളില്‍ കുടുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷിച്ചെങ്കിലും അന്ന് ബോട്ട് കരയ്ക്കെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
100 വർഷത്തിലേറെയായി നയാഗ്ര വെള്ളച്ചാട്ടത്തിലെ പാറകളിൽ കുടുങ്ങിക്കിടക്കുന്ന ഒരു പഴയ ചരക്ക് കപ്പൽ ശക്തമായ കൊടുങ്കാറ്റിൽ 150 അല്ലെങ്കിൽ അതിൽ കൂടുതൽ അടി നീങ്ങി, ഇപ്പോൾ വെള്ളച്ചാട്ടത്തിന് മുകളിലൂടെയാണ്.
ഹാലോവീൻ രാത്രിയിൽ ഉണ്ടായ കൊടുങ്കാറ്റിൽ നിന്നുള്ള കാറ്റും മഴയും 100 വർഷം പഴക്കമുള്ള കപ്പലിന് സ്ഥാനം മാറ്റാൻ അനുവദിച്ചുവെന്ന് നയാഗ്ര പാർക്ക്സ് കമ്മീഷൻ ഹെറിറ്റേജ് സീനിയർ മാനേജർ ജിം ഹിൽ അഭിപ്രായപ്പെട്ടു
വിവാഹവീടുകളില്‍ മാലയിടുമ്പോള്‍ ബഹളമുണ്ടാക്കുക, അശ്ലീല കമന്റുകള്‍ പറയുക, പടക്കംപൊട്ടിക്കുക എന്നിവ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് കൊയിലാണ്ടിയും സമാന രീതിയിലുള്ള ഒരു സംഭവം ഉണ്ടായി. വിവാഹവീട്ടില്‍ സുഹൃത്തുക്കളുടെ റാഗിങ് അതിരുവിട്ടപ്പോള്‍ വധുവും വരനും ആശുപത്രിയിലായി. കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്ത് നടന്ന വിവാഹത്തിനിടയില്‍ വരനെയും വധുവിനെയും കാന്താരിമുളക് അരച്ചുകലക്കിയ വെള്ളം നിര്‍ബന്ധിച്ച് കുടിപ്പിച്ചതാണ് വിനയായത്.
അതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇരുവരെയും വിവാഹവേഷത്തില്‍ത്തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സനല്‍കി. വിവാഹശേഷം ഭക്ഷണം കഴിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇരുവരെയും വരന്റെ സുഹൃത്തുകള്‍ നിര്‍ബന്ധിപ്പിച്ച് കാന്താരി കുത്തിപ്പിഴിഞ്ഞ വെള്ളം കുടിപ്പിച്ചത്. കൊയിലാണ്ടി പോലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍, വധുവിനും വരനും പരാതിയില്ലെന്ന് എഴുതിക്കൊടുത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. വിവാഹവീടുകളില്‍ മാലയിടുമ്‌ബോള്‍ ബഹളമുണ്ടാക്കുക, അശ്ലീല കമന്റുകള്‍ പറയുന്നത്, പടക്കംപൊട്ടിക്കുക എന്നിവ കൂടിവരികയാണ്. ഇത് സംഘര്‍ഷത്തിലേക്കും മറ്റും നയിക്കാറുണ്ട്.
വന്‍പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന്, മലബാറില്‍ ഇടക്കാലത്ത് നിര്‍ത്തിവെച്ച വിവാഹ റാഗിങ്ങ് വീണ്ടും തിരിച്ചു വന്നിരിക്കയാണെന്ന് പരാതിയുണ്ട്. മൂന്‍ മന്ത്രി പികെ ശ്രീമതിയൊക്കെ ഈ വിഷയത്തില്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. നിരവധി മത സംഘടനകളും സാമൂഹിക സംഘടനകളും പ്രതികരിച്ചതോടെ വിവാഹ റാംഗിങ്ങ് തീര്‍ത്തും നിന്നിരുന്നു. കല്യാണദിവസം ചെക്കനും പെണ്ണിനും പണി കൊടുക്കുന്നത് മുമ്ബ് പതിവായിരുന്നു. വരന്റെ സുഹൃത്തുക്കളോ ബന്ധുക്കളോ ആകാം ഇത്തരത്തില്‍ വിവാഹദിനത്തില്‍ വധൂവരന്മാര്‍ക്ക് സര്‍പ്രൈസ് നല്‍കുന്നത്. എന്നാല്‍ ഒരു തമാശയ്ക്ക് തുടങ്ങിയ ഈ ആചാരം ഇപ്പോള്‍ പരിധി വിട്ടിരിക്കുന്നു എന്നതാണ് സത്യം. ചെറുക്കനെയും പെണ്ണിനെയും കാളവണ്ടിയില്‍ കയറ്റുക, പെണ്ണിനെക്കൊണ്ട് തേങ്ങ ചിരണ്ടിക്കുക, പാത്രം കഴുകിക്കുക, തുടങ്ങി നിരവധി റാഗിങ് പരിപാടികള്‍ പലപ്പോഴും പരിധിയുടെ സീമകളും കടക്കുന്നു.
ഈ സാഹചര്യത്തിലാണു മുന്നറിയിപ്പുമായി കേരള പൊലീസ് തന്നെ നേരത്തെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നത്. ഇത്തരം പരിപാടികള്‍ ക്രമസമാധാന പ്രശ്നമായി മാറുകയാണെന്നും വിവാഹം മുടങ്ങുന്നതും കൂട്ടത്തല്ലില്‍ കലാശിക്കുന്നതുമായ സംഭവങ്ങള്‍ക്കു കാരണമാകുന്നതായും പൊലീസ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. വിവാഹവേദിയിലേക്കു ശവപ്പെട്ടിയില്‍ വരനെ കൊണ്ടുവന്ന സംഭവം ചര്‍ച്ചയായിരുന്നു. റാഗിങ് സഹിക്കാനാവാതെ ഭക്ഷണം തട്ടിക്കളഞ്ഞു പോകുന്ന വരന്റെ ദൃശ്യങ്ങളും ഞെട്ടലോടെയാണു കേരളം കണ്ടത്. ഇതുപോലെ നിരവധി പ്രവൃത്തികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വിമര്‍ശനം നേരിട്ടതോടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.
കാറിനു മുകളിൽ കയറിയിരിക്കാൻ ശ്രമിക്കുന്ന ഒറ്റയാൻ. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തായ്‌ലൻഡിലെ ഖാവോ യായ് ദേശീയ പാർക്കിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഡ്യുവ എന്ന 35 വയസ്സു പ്രായമുള്ള കൊമ്പനാനയാണ് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിൽ കയറിയിരിക്കാൻ ശ്രമിച്ചത്.
ആദ്യം നിർത്തിയിട്ടിരുന്ന കാറിനു സമീപത്തെത്തിയ ആന കാറിനോട് ചേർന്ന് നിൽക്കുന്നത് കാണാം. പിന്നീടാണ് മുളിലേക്ക് കയറി ഇരിക്കാൻ ശ്രമിച്ചത്. ഈ സമയം എത്രപേർ കാറിനുള്ളിൽ ഉണ്ടായിരുന്നു എന്ന കാര്യം വ്യക്തമല്ല. ആനയുടെ പ്രവർത്തിയിൽ പന്തികേടു തോന്നിയ കാർ ഡ്രൈവർ മെല്ല വണ്ടി മുന്നോട്ടെടുത്തു. തലനാരിഴയ്ക്കാണ് വാഹനത്തിനുള്ളിലുണ്ടായിരുന്നവർ അപകടത്തിൽ നിന്നു രക്ഷപെട്ടത്.
ആനയുടെ ആക്രമണത്തിൽ ആളുകൾക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും വാഹനത്തിന്റെ ഗ്ലാസുകൾ പൊട്ടിയിട്ടുണ്ട്. വാഹനത്തിന്റെ പലഭാഗങ്ങക്കും ആനയുടെ ഭാരം താങ്ങാനാവാതെ ചളുക്കവും സംഭവിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളെത്തുമ്പോൾ മിക്കവാറും ഡ്യുവ നിരത്തുകളിൽ ഇറങ്ങാറുണ്ട്. എന്നാൽ ഇതുവരെ ആരേയും ആക്രമിച്ചിട്ടില്ല.
വന്യമൃഗങ്ങളെ കണ്ടാൽ 30 മീറ്റർ അകലത്തിൽ മാത്രമേ വാഹനങ്ങൾ നിർത്താവൂ എന്നാണ് പാർക്ക് അധികൃതർ നൽകിയിരിക്കുന്ന നിർദേശം. മൃഗങ്ങൾ വാഹനത്തിനരികിലേക്ക് വരുന്നത് ശ്രദ്ധയിൽ പെട്ടാൽ പതിയെ വാഹനമെടുത്ത് പിന്നോട്ട് പോകണമെന്നാണ്. എന്നാൽ വന്യമൃഗങ്ങളെ കണ്ടാൽ അവയുടെ ഫൊട്ടോയെടുക്കാനും മറ്റുമായി നിനോദസഞ്ചാരികൾ വാഹനങ്ങവ്‍ നിർത്തിയിടുകയാണ് ചെയ്യുന്നത്. ഇതാവാം അപകടത്തിനു കാരണമായതെന്നാണ് പാർക്ക് അധികൃതരുടെ വിശദീകരണം.
സ്പെയിനിൽ ഫോണില്‍ നോക്കിക്കൊണ്ടു പ്ലാറ്റ്ഫോമിലൂടെ നടന്ന യാത്രക്കാരി റെയിൽവേ ട്രാക്കിലേക്ക് വീഴുന്നതിന്‍റെ ഞെട്ടിക്കുന്ന വിഡിയോ വൈറൽ. തൊട്ടുമുന്നിൽ ട്രെയിന്‍ എത്തിയപ്പോഴാണ് യാത്രക്കാരി മൊബൈലിൽനോക്കി പ്ലാറ്റ്ഫോമിലൂടെ നടന്നത്. ട്രെയിന്‍ തൊട്ടടുത്ത് എത്തുന്നതും പ്ലാറ്റ്ഫോമിലേക്ക് സ്ത്രീ വീഴുന്നതും കാണാം. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വിഡിയോയില്‍ വ്യക്തമല്ല.
മാഡ്രിഡ് മെട്രോയാണ് ഒക്ടോബർ 24ന് സിസിടിവി ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന വിഡിയോ പുറത്തുവിട്ടത്. വടക്കൻ മഡ്രിഡിലെ എസ്ട്രെചോ സ്റ്റേഷനിലാണു സംഭവം നടന്നത്. ട്രാക്കിലേക്കു വീണതിനു പിന്നാലെ ഇവരെ രക്ഷിക്കുന്നതിനു യാത്രക്കാർ ഓടിയെത്തുന്നതും വിഡിയോയിലുണ്ട്. എന്നാൽ കൃത്യ സമയത്തു ട്രെയിൻ നിർത്താൻ സാധിച്ചോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ട്രാക്കിലേക്കു വീണ സ്ത്രീക്കു ഗുരുതരമായ പരുക്കില്ലെന്നാണു മെട്രോ അധികൃതരുടെ പ്രതികരണം. ഈ കേസിൽ പേടിക്കാനൊന്നുമില്ല. യാത്രക്കാരി സുഖമായിരിക്കുന്നു– വിഡിയോ ദൃശ്യത്തോടൊപ്പം മഡ്രിഡ് മെട്രോ ട്വിറ്ററിൽ കുറിപ്പിട്ടു.
യാത്രക്കാർക്കു ജാഗ്രതാ നിര്‍ദേശം നൽകുന്നതിനാണ് മെട്രോ അധികൃതർ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ ഫോണിൽനിന്നു കണ്ണെടുത്തു സുരക്ഷിതമായി സഞ്ചരിക്കണമെന്നും മെട്രോ വ്യക്തമാക്കി.
⚠ Por tu seguridad, levanta la vista del móvil cuando vayas caminando por el andén.#ViajaSeguro #ViajaEnMetro pic.twitter.com/0XeQHPLbHa
— Metro de Madrid (@metro_madrid) October 24, 2019
അമ്മക്ക് വരനെ തേടി ട്വിറ്ററിൽ ട്രെൻഡിങ്ങായി മകളുടെ പോസ്റ്റ്. ഇതിനുമുമ്പ് പലകാരണങ്ങളാൽ വിവാഹ പരസ്യങ്ങൾ ട്വിറ്ററിൽ ശ്രദ്ദനേടിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ടതായി മറ്റൊരു വിവാഹ പരസ്യം. വിദ്യാർഥിയായ ആസ്താ വർമയും അമ്മയുമാണ് ഇപ്പോഴത്തെ താരങ്ങൾ. അമ്മയ്ക്ക് കൊള്ളാവുന്ന ഒരു വരനെ വേണമെന്ന് പറഞ്ഞുകൊണ്ട് ആസ്ത തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഒരു പോസ്റ്റ് എഴുതി.
തനിക്കൊപ്പമിരിക്കുന്ന അമ്മയുടെ ചിത്രവും മകൾ കൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. “50 വയസുള്ള ഒരു സുന്ദരനെ എന്റെ അമ്മയ്‌ക്കായി തിരയുന്നു! വെജിറ്റേറിയൻ, മദ്യപിക്കരുത്, അടിത്തറയുള്ള ഒരാളായിരിക്കണം,” ഹ്യദയം കവരുമാപോസ്റ്റ്. ഇരുവർക്കും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് നിരവധി പേർ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പതിവുരീതികളെ പൊളിച്ചെഴുതുകയാണ് ഈ അമ്മയും മകളും.
ഒക്ടോബർ 31 ന് രാത്രി ഷെയർ ചെയ്ത ട്വീറ്റിൽ അയ്യായിരത്തിലധികം പ്രതികരണങ്ങളും 5500ലധികം റീട്വീറ്റുകളും ഏകദേശം 27000 ലൈക്കുകളും ഉണ്ട്. ആസ്ത പറഞ്ഞ പറഞ്ഞ മാനദണ്ഡങ്ങൾ ഉള്ള ആളുകളെ ചിലർ ടാഗ് ചെയ്യുന്നുമുണ്ട്.