ഈ മാസം 29-ാം തീയതി ബർമിംഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന 18-ാംമതു UKKCA കൺവെൻഷന് മുന്നോടിയായി കൂടുതൽ വിവരങ്ങൾക്കും, മിഴിവുറ്റ ചിത്രങ്ങൾക്കും, വിഡിയോകൾക്കുമായി www.ukkca.com ഇന്നു മുതൽ പുതിയ രൂപത്തിലും ഭാവത്തിലും പ്രവർത്തനക്ഷമമാകുന്നു. UKKCAയുടെ 51 യൂണിറ്റുകൾക്കും അതിന്റെ പോഷക സംഘടനകൾക്കും അവയുടെ പ്രവർത്തനങ്ങൾക്കും നേരെ പിടിക്കുന്ന കണ്ണാടിയായി പ്രവർത്തിക്കും.
കൺവെൻഷന്റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അണിയറയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
ലണ്ടൻ: ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം ഗുരുപൂർണിമ ആഘോഷം ആയി ഈ മാസം 29 ന് ക്രോയിഡോണിൽ വെച്ചു വിവിധ പരിപാടികളോടെ ആഘോഷിക്കും . ഗുരുപൂർണിമ ആഘോഷം വ്യാസമഹർഷിയെ അനുസ്മരിച്ചാണ് കൊണ്ടാടുന്നത്. അതുകൊണ്ട് ഈ ദിവസം വ്യാസപൂർണ്ണിമ എന്നും അറിയപ്പെടുന്നു.അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാൻ ജ്ഞാനമാകുന്ന അഞ്ജനം കൊണ്ടെഴുതി കണ്ണുകൾ തുറപ്പിക്കുന്നവനാണ് ഗുരു . ഗുരു സങ്കല്‍പ്പം ഒട്ടെല്ലാ രാജ്യങ്ങളിലും പ്രാചീന കാലം മുതല്‍ നിലനിന്നിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ സങ്കല്‍പ്പങ്ങളും രീതികളും മാറി മറിഞ്ഞിട്ടും കാലാതിവര്‍ത്തിയായി ഭാരത സംസ്കാരം നിലനില്‍ക്കുന്നതിനു പിന്നില്‍ ഗുരു സങ്കല്‍പ്പത്തിന്റെ ഉത്കൃഷ്ഠത ഒന്നുകൊണ്ടുമാത്രമാണ്. ഭാരതത്തെ പോലെ ഗുരുവിന് ഇത്രയധികം പ്രാധാന്യം നൽകിയ മറ്റൊരു സംസ്കാരം ഇന്ന് നിലവില്‍ ലോകത്തില്ല. ഉണ്ടെങ്കില്‍ അതെല്ലാം മതപരമായ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി നിക്കുന്ന മത മാര്‍ഗ ദര്‍ശികള്‍ മാത്രമാണ്.

എല്ലാവർഷത്തെയും പോലെ ഈ വർഷവും കുട്ടികൾ തന്നെയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രേത്യേക ഭജന, ഗുരുപൂജ,പ്രഭാഷണം, , ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കും ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ ആഘോഷത്തിലേക്ക് എല്ലാ നല്ലവരായ യു കെ മലയാളികളെയും ഭഗവദ് നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Venue: 731-735, London Road, Thornton Heath, Croydon CR7 6AU Email: [email protected]


കോൾചെസ്റ്റർ: എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മേലദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ഇടയ സന്ദർശനം കോൾചെസ്റ്റർ പാരീഷ് കമ്മ്യുണിറ്റിയിൽ ആല്മീയ ചൈതന്യവും പിതൃ സ്നേഹവും പകരുന്നതായി. കോൾചെസ്റ്റർ പാരീഷംഗങ്ങളെ ഭവനങ്ങളിൽ ചെന്ന് നേരിൽ കാണുകയും കുശലങ്ങൾ പറഞ്ഞും, അവരുടെ സന്തോഷങ്ങളിൽ പങ്കു ചേർന്നും, ഉൽക്കണ്ഠകളിൽ ആശ്വാസം നേർന്നും അവരിലൊരംഗമായിമാറിയ മാർ സ്രാമ്പിക്കലിന്റെ ഇടയ സന്ദർശനം ഏവർക്കും വലിയ അനുഭവമായി. ജോസഫ് പിതാവ് തന്റെ അജപാലന സന്ദർശനത്തോടനുബന്ധിച്ചു ഭവനങ്ങൾ വെഞ്ചിരിക്കുകയും ഓരോ കുടുംബത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു.
ഈ വർഷത്തെ സീറോ മലബാർ വാൽസിങ്ങാം തീർത്ഥാടന പ്രസുദേന്തികൾക്കൂടിയായ കോൾചെസ്റ്റർ കുടുംബങ്ങളെ പരിശുദ്ധ അമ്മയുടെ സമക്ഷം സമർപ്പിക്കുകയും, ഇടയ സന്ദർശനത്തിന്റെ സമാപനത്തിൽ അവർക്കായി ആഘോഷമായ വിശുദ്ധബലി അർപ്പിക്കുകയും ചെയ്തു. ഫാ. തോമസ് പാറക്കണ്ടത്തിൽ, ഫാ. ജോസ് അന്ത്യാംകുളം, ഫാ. മാത്യു പിണക്കാട്ട് എന്നിവർ സഹകാർമ്മികരായി.

സ്രാമ്പിക്കൽ പിതാവ് തന്റെ പ്രസംഗത്തിൽ മാതാവിന്റെ മാദ്ധ്യസ്ഥ ശക്തിയെക്കുറിച്ചും, മാതാവിലൂടെ നാം അപേക്ഷിക്കുന്ന നമ്മുടെ അഭിലാഷങ്ങൾ ക്രിസ്തു നടപ്പാക്കുകതന്നെ ചെയ്യുമെന്നും, മാതാവിന്റെ സഹായം അപേക്ഷിക്കുവാനും, തങ്ങളുടെ ഉൽക്കണ്ഠകൾ അമ്മയുടെ സമക്ഷം സമർപ്പിക്കുവാനും ഉപേക്ഷകാണിക്കരുതെന്നും പറഞ്ഞ പിതാവ് മാതൃ സ്നേഹത്തിനും, അവരുടെ സംരക്ഷണത്തിനും പരിമിതികൾ ഇല്ലെന്നും ഓർമ്മിപ്പിച്ചു.
അജപാലന ശുശ്രുഷക്കായി എത്തിച്ചേർന്ന പിതാവിന് ഓരോ കുടുംബങ്ങളിലും നൽകിയ സ്നേഹാദരവും പിന്തുണയും പിതാവിന്റെ കർമ്മനൈപുണ്യങ്ങളുടെ അംഗീകാരമായി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ കുടുംബങ്ങളിൽ പിതാവിനുള്ള ബന്ധം കോൾചെസ്റ്റർ കുടുംബങ്ങളിലും അരക്കിട്ടുറപ്പിച്ചാണ് സ്രാമ്പിക്കൽ പിതാവ് കോൾചെസ്റ്ററിൽ നിന്നും പോയത്.
കോൾചെസ്റ്ററിൽ പിതാവിന് സീറോ മലബാർ കമ്മ്യുണിറ്റി ഊർജ്ജസ്വലമായ വരവേൽപ്പാണ് നൽകിയത്. ഇടയ സന്ദർശനങ്ങളിൽ ഫാ തോമസ് പാറക്കണ്ടത്തിൽ, ട്രസ്റ്റിമാരായ ടോമി പാറക്കൽ, നിതാ ഷാജി എന്നിവർ പിതാവിനെ അനുഗമിച്ചു.പിതാവിന്റെ സന്ദർശനം കോൾചെസ്റ്ററിൽ ആല്മീയ ഊർജ്ജവും പാരീഷിന് പുത്തനുണർവ്വും പകരുന്നതായി.
റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ നിർദ്ധിഷ്‌ഠ മിഷനായ സ്റ്റീവനേജിൽ പെന്തകോസ്ത് തിരുന്നാളിനോടനുബന്ധിച്ചു വിദ്യാരംഭം നടത്തി. പ്രീസ്റ്റ് ഇൻ ചാർജ്ജും, സീറോ മലബാർ സഭയുടെ ലണ്ടൻ റീജണൽ ഡയറക്ടറുമായ ഫാ. സെബാസ്റ്റ്യൻ ചാമക്കാലയാണ് വിശുദ്ധബലി അർപ്പണത്തിനു ശേഷം കുരുന്നുകളെ എഴുത്തിനിരുത്തിയത്.
ജ്ഞാനത്തിന്റെയും അറിവിന്റെയും ഉറവിടമായ പരിശുദ്ധാത്മാവിന്റെ ശ്ലീഹന്മാരിലേയ്ക്കുള്ള കടന്നുവരവിനെയും, അപ്പോൾ ക്രിസ്തു ശിഷ്യർക്ക് ലഭിച്ച ബഹുഭാഷാ വരവും, കത്തോലിക്കാ സഭയുടെ ആരംഭവും തിരുസ്സഭ ധ്യാനിക്കുന്ന പന്തക്കുസ്താ തിരുന്നാളിനോടനുബന്ധിച്ചുള്ള ദിനങ്ങളിലാണ് കത്തോലിക്കാ ദേവാലയങ്ങളിൽ വിദ്യാരംഭം കുറിക്കൽ കർമ്മം നടത്തുന്നത്.

അറിവിന്റെ അക്ഷര ലോകത്തേക്ക് കുരുന്നുകളെ ആദ്യാക്ഷരം കുറിച്ച് കൈപിടിച്ച് പ്രവേശിപ്പിക്കുന്നതിന്റെ ആരംഭ ആഹ്ളാദവും, അപരിചിത്വത്തിന്റെ ആശങ്കകളും കുട്ടികളുടെ മുഖ ഭാവങ്ങളിൽ നിഴലിച്ചപ്പോൾ കണ്ടു നിന്നവരിൽ ചിരിപടർത്തി.
കുട്ടികളെ മാതാപിതാക്കൾ വൈദികരുടെ അടുത്തു കൊണ്ട് വരുകയും, പേര് പറഞ്ഞു ശിഷ്യരായി സമർപ്പിക്കുകയും തുടർന്ന് വൈദികൻ, ഗുരു -ശിഷ്യ സ്നേഹബന്ധത്തിന്റെ പ്രകടനമായി മടിയിൽ പിടിച്ചിരുത്തി വിജ്ഞാനത്തിന്റെയും, വിവേകത്തിന്റെയും, ബുദ്ധിയുടെയും വരദാനമായ പരിശുദ്ധാല്മ അഭിഷേകത്തിനായി പ്രാർത്ഥിച്ച ശേഷം, പാത്രത്തിൽ നിരത്തിയിരിക്കുന്ന ഉണക്ക കുത്തരിയിൽ കുരിശു വരച്ചുകൊണ്ടു അക്ഷര ലോകത്തേയ്ക്ക് പ്രവേശിപ്പിക്കുന്ന കുട്ടികൾക്ക്, തുടർന്ന് ദൈവത്തിനു സ്തുതി എന്ന് പറയിപ്പിച്ച് ആദ്യാക്ഷരങ്ങളായ ഇംഗ്ലീഷിലെ ‘എ’ മലയാളത്തിൽ ‘അ’ യും കുറിച്ച് ഗുരുവിന് സ്തുതിയും ചൊല്ലിപ്പിച്ചാണ് വിദ്യാരംഭം കുറിക്കൽ ചടങ് നടത്തിയത്.

പള്ളിയിലെ നേർച്ചകാണിക്കയിൽ തുട്ട് നിക്ഷേപിച്ചു പ്രാർത്ഥിച്ചും, നന്ദിയും, വിശ്വാസവും പ്രഖ്യാപിച്ചുമാണ് കുട്ടികൾ ഭവനങ്ങളിലേക്ക് തിരിച്ചത്.


ആധുനികലോകം മേനോറ വിളക്കിനെ അറിയാന്‍ തുടങ്ങിയത് 1948 ല്‍ രൂപം കൊണ്ട ഇസ്രയേല്‍ രാഷ്ട്രത്തിന്റെ ദേശിയ ചിന്നമായി അതുമാറിയപ്പോളാണ് .എന്നാല്‍ ഇതിന്റെ പൂര്‍വ്വകാലചരിത്രം ആരംഭിക്കുന്നത് ബൈബിളില്‍ മോസസിനു ദൈവം ഒരു വിളക്കുനിര്‍മ്മിക്കാന്‍ കൊടുത്ത കല്‍പ്പനയില്‍ നിന്നുമാണ് ,മോശ നിര്‍മിച്ച ഏഴു ശിഖരങ്ങലുള്ള വിളക്കാണ് ജെറുസലേം ദേവാലയത്തില്‍ പ്രതിഷ്ട്ടിച്ചിരുന്നത് സ്വര്‍ണ്ണം കൊണ്ടാണ് ഇതു നിര്‍മ്മിച്ചിരുന്നത് . . മേനോറ വിളക്കിനെ ലോകം മുഴുവന്‍ ദൈവത്തിന്റെ പ്രകാശം പരത്തുന്ന വിളക്കയിട്ടാണ് യാഹൂതര്‍ വിവക്ഷിക്കുന്നത് .രണ്ടു സൈഡിലുമുള്ള ആറു ശിഖരങ്ങള്‍ മനുഷ്യ ജ്ഞാനത്തെയും നടുവിലത്തെ ശിഖരത്തെ ദൈവ ഞാനവുമായി കാണുന്നു അങ്ങനെ ദൈവവും മനുഷിനും അടങ്ങുന്ന ഒരു ഞാന സമുച്ചയംമായിട്ടാണ് ഈ വിളക്കിനെ കാണുന്നത്.

9 ശിഖരങ്ങളുള്ള വിളക്കും യാഹുതര്‍ ഉപയോഗിക്കാറുണ്ട് അത് ഹനുക്ക എന്ന പെരുന്നളിലാണ് ഉപയോഗിക്കുന്നത് B C 160 മുതല്‍ 167 വരെ നടന്ന യുദ്ധത്തില്‍ ഗ്രീക്ക് കാര്‍ക്കേെതിരെ യാഹൂതര്‍ നേടിയ വിജയത്തിന്റെ സ്മരണയാണ് ഹനുക്ക തിരുനാള്‍ ആഘോഷം ഇതിനെ മക്കാബിയന്‍ കലാപം എന്നും അറിയപ്പെടുന്നു .
ചരിത്രത്തിലെ അവശേഷിക്കുന്ന മേനോറ വിളക്കിന്റെ തെരുശേഷിപ്പ് റോമിലെ ടൈറ്റസ് ടവറില്‍ കണ്ടപ്പോളും, അതിന്റെ ചരിത്രം ഗൈഡ് വിശദികരിച്ചപ്പോലും ഇതിനെപറ്റി എഴുതാന്‍ തോന്നിയില്ല എന്നാല്‍ യു കെ യിലെ ക്നാനായക്കാരുടെ ചടങ്ങുകളില്‍ മേനോറ വിളക്ക് തെളിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതിന്‍റെ കൂടുതല്‍ ചരിത്രം ഒന്നറിയണമെന്നു തോന്നിയത് .
ബൈബിളിനു ശേഷമുള്ള മേനോറ വിളക്കിന്‍റെ ചരിത്രം ആരംഭിക്കുന്നത് ജെരുസേലം ദേവാലയത്തില്‍ നിന്നാണ് .

റോമന്‍ ജനറല്‍ ടൈറ്റസ് ഫ്ലാവിയസ് ,എ ഡി 70 ല്‍ രണ്ടാമത്തെജെറുസലേം ദേവാലയം തകര്‍ത്തപ്പോള്‍, ദേവാലയത്തില്‍ സ്ഥാപിച്ചിരുന്ന വിളക്ക് അവിടെനിന്നും കൊള്ളയടിക്കപ്പെട്ടു എന്ന് ജൂത , റോമന്‍ ചരിത്രകാരന്‍ ഫളവിയന്‍ ജോസഫിയസ് പറയുന്നു .എന്നാല്‍ ഇതിന്റെ അവശേഷിക്കുന്ന ചരിത്ര രൂപം റോമിലെ ടൈറ്റസ് ടവറില്‍ കൊതിവച്ചിരിക്കുന്നത് കാണാം ഇതാണ് ഈ വിളക്കിന്റെ അവശേഷിക്കുന്ന ഏറ്റവും പഴയ ചരിത്ര സ്മാരകം .
A D 66 ല്‍ റോമന്‍ ഗോവര്‍ണര്‍ ഗെസ്സിയസിന്റെ അതികഠിനമായ നികുതി വര്‍ധനവിനും അഴിമതിക്കും എതിരെ ആരംഭിച്ച കലാപം ജെറുസെലെമില്‍ റോമന്‍ ഭരണം അവസാനിപ്പിച്ച് യാഹൂദ ഭരണം സ്ഥാപിച്ചു ..യാഹൂദ തീവ്രവാദികളെ അമര്‍ച്ച ചെയ്തു റോമന്‍ ഭരണം പുനസ്ഥാപിക്കാന്‍ റോമന്‍ ചക്രവര്‍ത്തി നീറോ ചക്രവര്‍ത്തി നിയോഗിച്ചത് ജനറല്‍ വെസ്സ്പാസിയന്‍റെ നേതൃത്തിലുള്ള റോമന്‍ പടയെ ആയിരുന്നു ,എന്നാല്‍ അദ്ദേഹത്തിന് ദൗതൃം പൂര്‍ത്തികരിക്കാന്‍ കഴിയുന്നതിനു മുന്‍പ് റോമിലെ അഭൃന്തര കലാപം മൂലം വെസ്സ്പാസിയനു തിരിച്ചു റോമില്‍ പോകേണ്ടിവന്നു എന്നാല്‍ വെസ്സ്പാസിയന്‍ ജെറുസലേം തിരിച്ചുപിക്കാനുള്ള ദൗതൃം മകന്‍ ജനറല്‍ ടൈറ്റസ് ഫ്ലാവിയനു കൈമാറി .
ടൈറ്റസിന്‍റെ സൈനൃത്തിനും വലിയ കെടുതികള്‍ ജൂത തിവ്രവതികളായ സിലോട്ടു കളില്‍ നിന്നും നേരിടേണ്ടിവന്നു .

വിജയം സാധൃമാക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായി ജെറുസലേമിനു ചുറ്റും നാലര മൈയില്‍ ചുറ്റളവില്‍ മുന്നുദിവസം കൊണ്ടു തീര്‍ത്ത മതില്‍ ജെറുസലേമിലെക്കുള്ള സകല ബന്ധവും തകര്‍ത്തു ഈ മതില്‍ റോമന്‍ എഞ്ചിനിയറിങ്ങിന്റെ കരുത്തുവിളിച്ചറിയിക്കുന്നതായിരുന്നു .മൂന്നുമാസം .ഭക്ഷണമില്ലാതെ വെള്ളമില്ലാതെ ജനം ചത്തൊടുങ്ങാന്‍ അവസാനം ജെരുസേലം ഭിത്തി തകര്‍ത്തു ജെരുസേലമില്‍ പ്രവേശിച്ച റോമന്‍ സൈനൃം മുഴുവന്‍ തീവ്രവാദികളെയും പിടിച്ചു കുരിശില്‍ തളച്ചു കൊന്നു സ്ത്രികളെയും കുട്ടികളെയും അടിമകളാക്കി .ഈ യുദ്ധത്തില്‍ ലക്ഷകണക്കിന് യഹൂദരാണ് കൊല്ലപ്പെട്ടത് .ജെറുസലേം ദേവാലയം പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ടു അവിടെ സൂക്ഷിച്ചിരുന്ന മോശയുടെ ഉടമ്പടി പെട്ടകവും മേനോറയും കൊള്ളയടിക്കപ്പെട്ടു .
യുദ്ധം ജയിച്ചു റോമില്‍ എത്തിയ ടൈറ്റസിനു വീരോജിതമായ സ്വികരമാണ് ലഭിച്ചത് അദേഹത്തിന്റെ യുദ്ധ വിജയം ആഘോഷിക്കുന്നതിനു വേണ്ടി റോമന്‍ ഫോറത്തില്‍ നിര്‍മിച്ച ടൈറ്റസ് ടവറില്‍ മെനോറയുടെയും ,മോശയുടെ ഉടമ്പടി പെട്ടകവും കൊത്തിവച്ചിട്ടുണ്ട് കൂടാതെ ടൈറ്റസ് പടയാളികള്‍ക്കുനടുവില്‍ കുതിരപ്പുറത്തു ഇരിക്കുന്നതും കാണാം AD 81 ല്‍ .ടൈറ്റസിന്റെ മരണശേഷം അധികാരത്തില്‍ വന്ന സഹോദരന്‍ ഡോമിറ്റയിന്‍ ആണ് ഈ ടോവേര്‍ ഉലഘടനം ചെയ്തത് .
ഏഴു ശിഖരങ്ങളെടുകൂടിയ മേനോറ വിളക്കാണ് ജെറുസലേം ദേവാലയത്തില്‍ ഉണ്ടായിരുന്നത് അതെ മാതൃകയില്‍ ജെരുസ്ലെമിലെ ഇസ്രല്‍പരലമെന്റിനു ,മുന്‍പില്‍ ഒരു ഭീമാകാരനായ മേനോറ സ്ഥാപിച്ചിട്ടുണ്ട് അത് ബ്രിട്ടിഷ് സമൂഹം സംഭാവന ചെയ്തതാണ്
.ഫോട്ടോസ് റോമിലെ റോമന്‍ ഫോറത്തിലുള്ള ലോകത്തെ ഏറ്റവും പഴക്കമുള്ള മെനോറയുടെ ചിത്രം , 2 ,ടൈറ്റസ് ടവര്‍ , 3, ഇസ്രേയേല്‍ പാര്‍ലമെന്റിനു മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന മേനോറ വിളക്ക്.
ടോം ജോസ് തടിയംപാട്
ശബരിമല കര്‍മ്മ സമതി രക്ഷാധികാരിയും കൊളത്തൂർ അദ്വൈത ആശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി 2019സന്ദർശനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ക്കാണ് യു കെ യിലെ വിവിധ നഗരങ്ങള്‍ ഈയാഴ്ച സാക്ഷ്യം വഹിക്കുന്നത് . ജൂൺ 11നു മാഞ്ചസ്റ്ററിൽ നടത്തിയ
സത്‌സംഗത്തിനു തുടർച്ചയായി പ്രിയ ആചാര്യന്റെ പ്രഭാഷണ പരമ്പരകൾ യുകെയിൽ ഇനി 2 വേദികളിൽ കൂടിയുണ്ടായിരിക്കുന്നതാണ് .
നാഷണല്‍ കൌന്‍സില്‍ ഓഫ് കേരള ഹിന്ദു ഹെരിറ്റേജിന്‍റെയും പ്രാദേശിക ഹിന്ദു സമാജങ്ങളുടെയും ആഭിമുഖ്യത്തിൽ ജൂൺ 13 നു ഡെർബി യിലും , ജൂണ്‍ 15 ,16 തീയതികളില്‍ ലെസ്റ്റെറിലെ ബ്യൂമനോർ പാർക്കിൽ വച്ച് തികച്ചും ഗുരുകുല ശൈലിയില്‍ വിഭാവനം ചെയ്തിട്ടുള്ളതും* ആശ്രമ അന്തരീക്ഷത്തിൽ നടത്തപെടുന്നതുമായ സുദര്‍ശനം വ്യക്തിത്വ വികസന ശിബിരം എന്നീ പരിപാടികള്‍ക്കാണ് യു കെ ഹൈന്ദവ സമൂഹം വരും നാളുകളില്‍ സാക്ഷ്യം വഹിക്കുന്നത് .
ലാഭേച്ഛയും വ്യക്തി താത്പര്യങ്ങളും ഇല്ലാതെ ജാതി വര്‍ണ്ണ ചിന്തകള്‍ക്ക് അതീതതമായി ഇത്തരം കര്‍മ്മ പദ്ധതികളില്‍ അണി ചേരുവാൻ എല്ലാ ഹൈന്ദവ സഹോദരങ്ങളും മുന്നോട്ടു വരണം എന്ന് ഓർമ്മിപ്പിക്കുവാനും ഈ അവസ്സരം വിനിയോഗിക്കുന്നു .വ്യക്തി താത്പര്യങ്ങള്‍ക്ക് അതീതമായി സമൂഹ നന്മ മാത്രം ലക്ഷ്യമാക്കിയുള്ള മേല്പറഞ്ഞ സത്‌സംഗങ്ങൾ , സുദര്‍ശനം വ്യക്തിത്വ വികസന ശിബിരം’ എന്നീ പരിപാടികള്‍ക്കായി എല്ലാ ഹിന്ദു കുടുംബാംഗങ്ങളും ഒത്തുചേരണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു .
നാഷണല്‍ കൌണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ്, യു കെ
For more details please contact
Suresh G @ 07940 658142 / Gopakumar@07932 672467 /Prashant Ravi@ 07863 978338
Vipin @ 07846145510
ലണ്ടൻ: ലണ്ടനിലെ ടെൻഹാം കേന്ദ്രീകരിച്ച് മൂന്നാം ശനിയാഴ്ചകളിൽ നടത്തപ്പെടുന്ന നൈറ്റ് വിജിൽ ജൂൺ 15 ന് ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. വിപിൻ ചിറയിൽ അച്ചനാണ് ശനിയാഴ്ചത്തെ ശുശ്രുഷകൾ നയിക്കുക. ടെൻഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിലാണ് ആരാധനക്കുള്ള വേദിയൊരുങ്ങുന്നത്.
ശനിയാഴ്ച വൈകുന്നേരം 7:30 നു പരിശുദ്ധ ജപമാല സമർപ്പണത്തോടെ ശുശ്രുഷകൾ ആരംഭിക്കും. തുടർന്ന് കരുണക്കൊന്ത, വിശുദ്ധ കുർബ്ബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ്. സ്നേഹ വിരുന്നും ഒരുക്കുന്നുണ്ട്. രാത്രി 11:30 ഓടെ ശുശ്രുഷകൾ സമാപിക്കും.
ദിവ്യാകാരുണ്യ സന്നിധിയിൽ തങ്ങളുടെ നിയോഗങ്ങളും, യാചനകളും സമർപ്പിച്ചു പ്രാർത്ഥിക്കുവാൻ ലഭിക്കുന്ന ഈ അനുഗ്രഹീത വേള ഏവരും ഉപയോഗിക്കുവാനും, ദൈവാനുഗ്രഹം കൈവരിക്കുവാനും ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ചാമക്കാല ഏവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.
നൈറ്റ് വിജിലിൽ ബ്ര.ചെറിയാനും, ജൂഡയും പ്രെയിസ് ആൻഡ് വർഷിപ്പ്, ഗാന ശുശ്രുഷ എന്നിവക്ക് നേതൃത്വം നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ ഹെയർഫീൽഡ് – 07804691069,
ഷാജി-07737702264, ജിനോബി-07785188272
പള്ളിയുടെ വിലാസം.
വാൽസിങ്ങാം: ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ അഭിവന്ദ്യ ഫ്രാൻസീസ് മാർപ്പാപ്പ, കത്തോലിക്കാ സഭയുടെ പ്രശസ്തമായ മരിയൻ പുണ്യകേന്ദ്രങ്ങളിൽ ശ്രദ്ധേയമായ വാൽസിങ്ങാം കാത്തലിക്ക് ഷ്രയിനിനെ മൈനർ ബസിലിക്കയായി ഉയർത്തിയിട്ടു മൂന്നു വർഷം പിന്നിടുമ്പോൾ, മാതൃ ഭക്തിയുടെ നിറവുമായി, പ്രത്യുത പുണ്യ കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സ്ഥാപനത്തിന് ശേഷം മാർ സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ നടത്തുന്ന സീറോ മലബാർ തീർത്ഥാടനവും മൂന്നാം വാർഷീകം ആഘോഷിക്കുന്നുവെന്നതു ആകസ്മികമാണെങ്കിലും മലയാളി മാതൃഭക്തർക്കും ഇതിനോടൊപ്പം അഭിമാനിക്കാം.
മരിയോത്സവങ്ങളിലൂടെ തങ്ങളുടേതായ അഭിലാഷങ്ങളും, പ്രാർത്ഥനകളും, മരിയൻ സ്തുതികളും മാതൃ സന്നിധേയത്തെ മുഖരിതമാക്കുമ്പോൾ പരിശുദ്ധ അമ്മ തന്റെ മക്കൾക്കായി വാൽസിങ്ങാമിനെ അനുഗ്രഹങ്ങളുടെ പറുദീസയായി മാറ്റുന്നുവെന്ന് അനുഭവിച്ചറിയുവാൻ കഴിഞ്ഞ ആയിരക്കണക്കിനു മലയാളി മാതൃഭക്തർ ജൂലൈ 20 നു വാൽസിങ്ങാമിൽ ജനസാഗരം തീർക്കും.

2015 ഡിസംബർ 27 നാണ് ഫ്രാൻസിസ് മാർപ്പാപ്പ ഈ മരിയൻ പുണ്യ കേന്ദ്രത്തെ ഒരു മൈനർ ബസലിക്കയുടെ പദവിയിലേക്ക് ഉയർത്തിയത്. ആംഗ്ലിക്കൻ മതപരിവർത്തനത്തോടെ നശിക്കപ്പെട്ട സ്ലിപ്പർ ചാപ്പൽ പുനംനിർമ്മാണത്തിനായി 1897 ഫെബ്രുവരി 6-നു ലിയോ പത്താമൻ മാർപാപ്പയാണ് ഔദ്യോഗിക അംഗീകാരം വാൽസിങ്ങാമിന് നൽകിയത്.
സ്ലിപ്പർ ചാപ്പൽ പുനംനിർമ്മാണത്തിനു ശേഷം1934 ആഗസ്റ്റ് 15 ന് നോർത്ത് ആംപ്റ്റൻ ബിഷപ്പ് ലോറൻസ് യൂനുസ് സ്ലിപ്പർ ചാപ്പലിൽ പൊതുജനങ്ങൾക്കായി നിരവധി വർഷങ്ങൾക്കു ശേഷം ദിവ്യബലി അർപ്പിച്ചു. രണ്ടു ദിവസത്തിനു ശേഷം കർദ്ധിനാൾ ഫ്രാൻസിസ് ബോൺ ഇംഗ്ലണ്ടിലെ കത്തോലിക്കാ മെത്രാൻമാരുടെ നേതൃത്വത്തിൽ ദേശീയ തീർത്ഥാടനം വാൽസിങ്ങാമിൽ സംഘടിപ്പിക്കുകയും,അതിൽ വെയിൽസ് അടക്കം പ്രദേശങ്ങളിൽ നിന്നും പതിനായിരത്തിലധികം പേർ ഈ തീർത്ഥാടനത്തിൽ പങ്കുചേരുകയും ചെയ്തിരുന്നു. ഈ ദിവസം മുതൽ ആണ് സ്ലിപ്പർ ചാപ്പൽ കത്തോലിക്കരുടെ ദേശീയ ആരാധനാലയമായി മാറിയത്.

ബസിലിക്കയുടെ ഉള്ളിൽ സ്ഥാപിച്ച ഔവർ ലേഡി ഓഫ് വാൽസിങ്ങാം രൂപത്തിൽ കാണുന്ന കിരീടം 1946 ഓഗസ്റ്റ് 15-ന് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പാ ധരിപ്പിച്ച കാനോനിക്കൽ ക്രൗൺ ആണെന്നന്നതും ഏറെ ശ്രദ്ധേയമാണ്.
ജൂലൈ 20 നു ശനിയാഴ്ച ആഘോഷമായി നടത്തപ്പെടുന്ന തീർത്ഥാടന മരിയോത്സവത്തിനു ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാർ കുർബ്ബാന കേന്ദ്രമായ കോൾചെസ്റ്റർ കമ്മ്യുണിറ്റിയാണ് പ്രസുദേന്തിത്വം വഹിക്കുന്നത്.
മാർ സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്ന ആഘോഷമായ സമൂഹ തിരുന്നാൾ കുർബ്ബാനയും, മരിയൻ സ്തുതി ഗീതങ്ങളും, പ്രാർത്ഥനകളും അർപ്പിച്ചു നടത്തുന്ന തീർത്ഥാടനവും, മാതൃ ഭക്തി പ്രഘോഷണവും ഈ തീർത്ഥാടനത്തെ അനുഗ്രഹ സാന്ദ്രമാക്കും.
ആല്മീയ-അജപാലന നേതൃത്വം നൽകി പോരുന്ന ഫാ.തോമസ് പാറക്കണ്ടത്തിൽ, ഫാ.ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവരുടെ നേതൃത്വത്തിൽ കോൾചെസ്റ്റർ കുടുംബാംഗങ്ങൾ തീർത്ഥാടകരുടെ സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ്.
ഏവരും അവധിയൊരുക്കികൊണ്ടു തീർത്ഥാടനത്തിൽ പങ്കുചേരുവാൻ സസ്നേഹം അഭ്യർത്ഥിക്കുന്നതിനോടൊപ്പം, പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥ ശക്തിയിൽ തീർത്ഥാടനം ഏവർക്കും അനുഗ്രഹദായകമാകട്ടെ എന്ന് ആശംസിക്കുന്നതായും സംഘാടക സമിതി അറിയിച്ചു.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.
ബർമിങ്ഹാം:
ലോക പ്രശസ്ത വചന പ്രഘോഷകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ,റവ.ഫാ.സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന, യൂറോപ്പ് കേന്ദ്രീകരിച്ച് ,അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് ” എഫാത്ത കോൺഫറൻസ് ” 2019 ഡിസംബർ 12 വ്യാഴം മുതൽ 15 ഞായർ വരെ യുകെ യിൽ ഡെർബിഷെയറിൽ നടക്കും.
ഫാ.ഷൈജു നടുവത്താനിയിൽ,അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഇന്റർനാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. കുട്ടികൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.
യേശുനാമത്തിൽ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന വെബ്‌സൈറ്റിൽ നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്.
www.afcmuk.org
അഡ്രസ്സ് ;
THE HAYES ,
SWANWICK
DERBYSHIRE
DE55 1AU
കൂടുതൽ വിവരങ്ങൾക്ക്
അനീഷ് തോമസ് – 07760254700
ബാബു ജോസഫ് – 07702061948
വാല്‍ത്താംസ്‌റ്റോ മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ മരിയന്‍ ദിനം ജൂൺ 12 -ന്; എണ്ണനേര്‍ച്ച ശുശ്രൂഷയും അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണിസിന്റെ തിരുന്നാളും .
വാൽത്താംസ്‌റ്റോ മരിയൻ തീർത്ഥാടന ദേവാലയത്തിൽ ജൂൺ ജൂൺ 12 -ം തീയതി പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള എണ്ണനേർച്ച ശ്രുശ്രുഷയും അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണിസിന്റെ തിരുന്നാളും ആഘോഷിക്കുന്നു.ഇതിൻെറ ഭാഗമായി വിശുദ്ധ കുർബാനയും ആരാധനയും ഉണ്ടായിരിക്കും എന്ന് വികാരി ഫാ. ജോസ് അന്തിയാംകുളം(M C B S ) അറിയിച്ചു.
