Spiritual

ബെല്‍ഫാസ്റ്റ്: ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഒര്‍മ്മപെരുന്നാള്‍ നവംബര്‍ 17,18 തിയതികളില്‍ ആഘോഷിക്കുന്നു.

നവംബര്‍ 17 ശനിയാഴ്ച്ച വൈകീട്ട് 6 മണിക്ക് സന്ധ്യ നമസ്‌കാരം, ധ്യാനം. 18 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരം ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ച വിളമ്പ് തുടര്‍ന്ന് സ്‌നേഹ വിരുന്നോടു കൂടി പെരുന്നാള്‍ സമാപിക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. ഷോണ്‍ മാത്യും (റോം) മുഖ്യകാര്‍മ്മികത്വം വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ഫാ. ടി ജോര്‍ജ് (വികാരി): 00353870693450
സനു ജോണ്‍ (ട്രസ്റ്റി): 07540787962
മോബി ബേബി (സെക്രട്ടറി): 07540270844

ലണ്ടന്‍: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ മാസത്തില്‍ യു.കെയിലെ മലയാളി മുസ്ലിങ്ങള്‍ സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന മിലാദ് കാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം ലണ്ടന്‍ വെബ്ലിയില്‍ നവംബര്‍ 11 ഞായറാഴ്ച്ച നടന്നു. 12 വര്‍ഷത്തോളമായി ലണ്ടന്‍ മലയാളി മുസ്ലിങ്ങള്‍ക്കിടയില്‍ ആത്മീയ സാസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന അല്‍ഇഹ്‌സാന്‍ ആണ് മിലാദ് കാമ്പയിനുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ബുര്‍ദ പാരായണത്താലും കുട്ടികളുടെ കലാപരിപാടികളാലും വര്‍ണ്ണശബളമായ പരിപാടിയില്‍ അല്ലാമാ കാശിഫ് ചിശ്‌നി മുഖ്യ പ്രഭാഷണം നടത്തി.

പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിക്ക് കാരണ ദൂതരായ മുഹമ്മദ് നബിയുടെ സന്ദേശം യുവതലമുറയ്ക്ക് പകര്‍ന്ന് കൊടുക്കേണ്ടതിന്റെ പ്രധാന്യം അദ്ദേഹം സദസിനെ ബോധ്യപ്പെടുത്തി. പ്രവാചകന്റെ ജന്മ മാസത്തില്‍ യു.കയിലെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന കാമ്പയിനുകള്‍ക്ക് ഇതോടെ തുടക്കമായി. മിലാദ് കാമ്പയിന്റെ സമാപന സമ്മേളനം വലിയ പരിപാടികളോടെ ഡിസംബര്‍ 1ന് ലണ്ടന്‍ വൈറ്റ്‌സിറ്റിയിലെ ഫോനിക്‌സ് അക്കാദമിയില്‍ നടക്കും.

നൂറില്‍പ്പരം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും കള്‍ച്ചറല്‍ കോണ്‍ഫറന്‍സ് തുടങ്ങി വിവിധ പ്രോഗ്രാമുകള്‍ സമാപന സമ്മേളനത്തിന്റെ പ്രത്യേകതയാണ്. വെബ്ലി കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടികള്‍ക്ക് മുസ്തഫ ഹെയ്‌സ്, മുനീര്‍ ഉദുമ, സലീം വില്‍സഡന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അല്‍ഇഹ്‌സാന്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സ്വാഗതവും അല്‍ഇഹ്‌സാന്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ നന്ദിയും പറഞ്ഞു.

വാറ്റ്‌ഫോഡില്‍ നവംബര്‍ 16 വെള്ളിയാഴ്ച്ച വൈകിട്ട് 6.30ന് ഗോസ്പല്‍ മീറ്റിംഗ് & ഹീലിംഗ് മിനിസ്ട്രീസ് പാസ്റ്റര്‍ പാസ്റ്റര്‍ ടിനു ജോര്‍ജ്ജു (കൊട്ടാരക്കര) വചനം പ്രസംഗിക്കുന്നു. പ്രോഫറ്റിക്ക് മിനിസ്ട്രീസ്, രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു.

ഒരുവന്‍ ക്രിസ്തുവില്‍ ആയാല്‍ സകലതും പുതിയതാക്കുന്നു. നിങ്ങള്‍ ദുഖിതരാണോ, രോഗികളാണോ, പ്രത്യാശ ഇല്ലാത്തവരോ, ആരും സഹായിക്കാന്‍ ഇല്ലാത്തവരോ അതോ പാപത്തില്‍ അകപ്പട്ടു മരിപ്പാന്‍ ഇച്ഛിക്കുന്നവരോ, ഏത് വിഷയും ആയിക്കൊട്ടെ, യേശു സകലത്തിനും മതിയായവന്‍.

വെള്ളിയാഴ്ച്ച മീറ്റിംഗില്‍ പ്രൈസ് & വെര്‍ഷിപ്പ് പാസ്റ്റര്‍ പി.ജെ ഡാനീയല്‍ (പ്രകാഷ്, കൊയമ്പത്തൂര്‍) ദൈവവചന പ്രഘോഷണവും, അനുഭവ സാക്ഷ്യങ്ങളും, രോഗികള്‍ക്കും, മറ്റ് പ്രത്യേക വിഷയങ്ങള്‍ക്കായും പ്രാര്‍ത്ഥിക്കുന്നു.

പ്രാര്‍ത്ഥനയോടെ കടന്നു വരിക.

കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ജോണ്‍സണ്‍: 07852304150
ഹന്‍സില്‍: 07985581109
പ്രിന്‍സ്: 07404821143

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നവംബര്‍ മാസം 14-ാം തീയതി ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6.30pm ജപമാല, 7.00pm ആഘോഷമായ വി.കുര്‍ബ്ബാന തുടര്‍ന്ന് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി. പരമ ദിവ്യകാരുണ്യ ആരാധന.

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതികവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്ളിന്‍ ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു.

പള്ളിയുടെ വിലാസം:

Our Lady and St.George Church,
132 Shernhall Street,
Walthamstow,
E17 9HU

ഫാ. ബിജു കുന്നയ്ക്കാട്ട്

ബ്രിസ്റ്റോള്‍: ആവേശവും ഉദ്വേഗവും അവസാന നിമിഷം വരെ കാത്തുവച്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രണ്ടാം ബൈബിള്‍ കലോത്സവത്തിന് ആവേശോജ്ജ്വലസമാപനം. ഇന്നലെ ബ്രിസ്റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് ഒന്‍പതു വരെ നടന്ന സുവിശേഷ പ്രഘോഷണത്തിനു ആയിരത്തിയഞ്ഞൂറിലധികം അംഗങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ പങ്കുചേര്‍ന്നത്, യൂറോപ്പിലെ ഏറ്റവും വലിയ സുവിശേഷാധിഷ്ഠിത കലാപ്രകടനങ്ങളിലൂടെയായിരുന്നു. ഒടുവില്‍, മത്സര ദിവസത്തിന്റെ ഫലം വന്നപ്പോള്‍ 152 പോയിന്റോടെ കവന്‍ട്രി റീജിയണ്‍ ഒന്നാം സ്ഥാനം നേടി. 145 പോയിന്റ്റോടെ ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റീജിയന്‍ രണ്ടാം സ്ഥാനത്തും 137 പോയിന്റോടെ ലണ്ടന്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ട്രോഫികള്‍ വിതരണം ചെയ്തു.

രാവിലെ ഒന്‍പതു മണിക്ക് നടന്ന ബൈബിള്‍ പ്രതിഷ്ഠയ്ക്കും പ്രത്യേക കലോത്സവ സുവനീര്‍ പ്രകാശനത്തിനും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി. ‘ബൈബിള്‍ കലോത്സവത്തില്‍ മത്സരങ്ങള്‍ ഉണ്ടങ്കിലും ഇതിലൂടെ ഈശോയെ അറിയുകയും സ്‌നേഹിക്കുകയും പ്രഘോഷിക്കുകയും ചെയ്യുകയാണ് പ്രധാനമായി ലക്ഷ്യം വയ്ക്കേണ്ടതെന്ന’ സ്രാമ്പിക്കല്‍ പിതാവിന്റെ വാക്കുകളെ മത്സരാര്‍ത്ഥികള്‍ നെഞ്ചിലേറ്റി. കഴിഞ്ഞ രണ്ടു മാസങ്ങളിലായി രൂപതയുടെ എട്ടു റീജിയനുകളില്‍ നടന്ന മത്സരങ്ങളിലെ വിജയികളാണ് ഇന്നലത്തെ രൂപതാതല മത്സരങ്ങളില്‍ പങ്കെടുത്തത്. വികാരി ജനറാള്‍മാരായ റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, റവ. ഫാ. ജോസ് അഞ്ചാനിക്കല്‍, റവ. ഫാ. ജോയി വയലില്‍, റവ. ഫാ. ടോമി ചിറക്കല്‍മണവാളന്‍, റവ. ഫാ. ജോസഫ് വേമ്പാടുംതറ , റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, റവ. ഡോ. ബാബു പുത്തന്‍പുരക്കല്‍, റവ. ഫാ. ജിജി പുതുവീട്ടിക്കളം, റവ. ഫാ. മാത്യു മുളയോലില്‍, റവ. ഫാ. ബിനു കിഴക്കേയിളംതോട്ടം, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍, ബഹു. സിസ്റ്റേഴ്‌സ്, കോര്‍ കമ്മറ്റി അംഗങ്ങള്‍ തൃടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

രൂപത ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാനും മുഖ്യ സംഘാടകനുമായ റവ. ഫാ. പോള്‍ വെട്ടിക്കാട്ടിന്റെയും കലോത്സവം കോ ഓര്‍ഡിനേറ്റര്‍ ജോജി മാത്യുവിന്റെയും കോര്‍ കമ്മറ്റി അംഗങ്ങളുടെയും സംഘാടക പാടവം ഒരിക്കല്‍ക്കൂടി മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി. മുന്‍ വര്‍ഷങ്ങളേക്കാള്‍ മത്സരാര്‍ഥികളും പ്രേക്ഷകരും ഒത്തുചേര്‍ന്നപ്പോള്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തിലുള്ള മറ്റൊരു അഭൂതപൂര്‍വമായ വിശ്വാസ കൂട്ടായ്മയ്ക്കാണ് ഇന്നലെ ബ്രിസ്റ്റോള്‍ സാക്ഷ്യം വഹിച്ചത്. കൃത്യമായ പ്ലാനിങ്ങിലും ക്രമീകരണങ്ങളിലും മികച്ചുനിന്നു സംഘാടക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ കാര്യങ്ങളും സുഗമമാക്കി. നേരത്തെ എത്തിയവര്‍ക്കായി താമസസൗകര്യം, ഭക്ഷണ ക്രമീകരണങ്ങള്‍, മതിയായ വാഹന പാര്‍ക്കിങ് സൗകര്യങ്ങള്‍, മത്സരങ്ങളുടെ കൃത്യമായ സമയക്രമീകരണം, സുതാര്യമായ വിധിനിര്‍ണയങ്ങള്‍, പൊതുവായ മറ്റു ക്രമീകരണങ്ങള്‍ എന്നിവ വഴി അതിഥികളായി എത്തിയവര്‍ക്കെല്ലാം ഒരു അനുഗ്രഹ ദിവസം സമ്മാനിക്കാന്‍ സംഘാടക സമിതിക്കു സാധിച്ചു.

മുന്‍ വര്‍ഷങ്ങളിലെ പതിവിനു വിപരീതമായി അടുത്ത വര്‍ഷത്തെ രൂപതാ കലോത്സവം പ്രെസ്റ്റണ്‍ റീജിയണിലെ ലിവര്‍പൂളില്‍ വച്ച് നടക്കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മത്സരങ്ങളുടെ നിയമാവലി പ്രെസ്റ്റണ്‍ റീജിയന്റെ പ്രതിനിധിയായ റവ. ഫാ. മാത്യു മുളയോലിക്കു കൈമാറി അടുത്ത വര്‍ഷത്തെ കലോത്സവ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചു. ഈ വര്‍ഷത്തെ കോര്‍ കമ്മറ്റി കത്തിച്ച തിരി നല്‍കി പുതിയ കമ്മിറ്റിക്കും കൈമാറി. ആത്മാര്‍ത്ഥമായ സഹകരണത്തിലൂടെയും സമര്‍പ്പണത്തിലൂടെയും റീജിയണല്‍, രൂപതാ കലോത്സവങ്ങള്‍ക്കു വേണ്ടി അദ്ധ്വാനിച്ച എല്ലാവര്‍ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നന്ദി പ്രകാശിപ്പിച്ചു. മത്സരാര്‍ത്ഥികളുടെ പ്രകടനങ്ങളും അവതരിപ്പിക്കപ്പെട്ട ഇനങ്ങളുടെ തിരഞ്ഞെടുപ്പും ഉന്നത നിലവാരം പുലര്‍ത്തിയെന്നു വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. മത്സരാര്‍ഥികള്‍ക്കും വിജയികള്‍ക്കും സംഘടകസമിതിക്കും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ അഭിനന്ദനങ്ങള്‍!

ബ്രിസ്റ്റോള്‍: വചനം മാംസമായ ഈശോയുടെ പ്രവര്‍ത്തികള്‍ അത്ഭുതകരവും അനന്തവുമാണന്നും അതിന്റെ വ്യാപ്തി മനസിലാക്കാന്‍ നാം പരിശുദ്ധ കന്യകാ മറിയത്തേപോലെ ഹൃദയ തുറവി ഉള്ളവരായിരിക്കണമെന്നും ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. രൂപതയുടെ രണ്ടാമത് ബൈബിള്‍ കലോത്സവം ബ്രിസ്റ്റോളില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈശോ ചെയ്ത മറ്റു പല കാര്യങ്ങളുമുണ്ട്, അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്ഥങ്ങള്‍ ഉള്‍കൊള്ളാന്‍ പോലും ഈ ലോകം മതിയാകാതെ വരും. ഈ ബൈബിള്‍ കലോത്സവം ഈശോയുടെ പ്രവര്‍ത്തിയാണ്. പരിശുദ്ധ കന്യകാമറിയതോടൊപ്പം ഉണ്ണീശോയെ കാണുമ്പോള്‍ നാം എല്ലാം കാണുന്നു. ഈ ബൈബിള്‍ കലോത്സവ വേളയില്‍ നാം ഈശോയെയും പരിശുദ്ധ കന്യക മറിയത്തെയും നമ്മുടെ ഹൃദയത്തോടൊപ്പം ചേര്‍ത്ത് നിര്‍ത്തണം.

ബൈബിള്‍ കലോത്സവത്തില്‍ മത്സരങ്ങള്‍ ഉണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അത് ലക്ഷ്യം വെയ്ക്കുന്നത് ഈശോയെ അറിയുകയും സ്‌നേഹിക്കുകയുമാണ്. സുവിശേഷത്തിലെ മാര്‍ത്തയുടെയും മാറിയത്തിന്റെയും ചരിത്രത്തിലെ മറിയത്തെയാണ് നാം മാതൃകയാക്കേണ്ടത്. മാര്‍ത്ത പല കാര്യങ്ങളില്‍ വ്യാപൃതയായിരുന്നപ്പോള്‍, മറിയം ഒരു കാര്യം മാത്രം തെരഞ്ഞെടുത്തു. അത് അവളില്‍ നിന്ന് എടുത്തുമാറ്റപെടുകയില്ലന്നു ഈശോ പറഞ്ഞു. മറിയം തെരഞ്ഞെടുത്തത് ഈശോയുടെ വചനമാണ്. ഈശോയെ തന്നെയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ബൈബിള്‍ കലോത്സവത്തിന്റെ സുവനിയറും തദവസരത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു. പത്തിലധികം സ്റ്റേജുകളിലായി ആയിരത്തിയിരുന്നുറോളം മത്സരാര്‍ത്ഥികളുടെ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്.

സിഞ്ചെല്ലുസ് റവ ഡോ മാത്യു ചൂരപൊയ്കയില്‍, രൂപതാ ബൈബിള്‍ കമ്മീഷന്‍ചെയര്‍മാന്‍ ഫാ. പോള്‍ വെട്ടിക്കാട്ട് സി. എസ്. റ്റി, ഫാ ജോസ് അഞ്ചാനിക്കല്‍, ഫാ. ജോയി വയലില്‍ സി. എസ്. റ്റി., ഫാ ടോമി ചിറക്കല്‍മണവാളന്‍, ഫാ. ജോസഫ് വെമ്പാടുംതറ വി. സി., ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, റവ ഡോ ബാബു പുത്തെന്‍പുരക്കല്‍, ഫാ ജിജി പുതുവീട്ടിക്കളം എസ് ജെ, ഫാ. മാത്യു മുളയോലില്‍, ഫാ. ബിനു കിഴക്കേയിളംത്തോട്ടം സി. എം. എഫ്., ഫാ. ഫാന്‍സുവ പത്തില്‍, ഡീക്കന്‍ ജോസഫ്, സി. ഗ്രേസ് മേരി എസ്. ഡി. എസ്., സി. ലീനാ മേരി എസ്. ഡി. എസ്., സി അനൂപ സി. എം. സി., സി. റോജിറ്റ് സി. എം. സി., സി ഷാരോണ്‍ സി. എം. സി., ബൈബിള്‍ കലോത്സവം കോര്‍ഡിനേറ്റര്‍ ജോജി മാത്യു, കോര്‍ കമ്മറ്റി അംഗങ്ങളായ സിജി വാദ്യാനത്ത്, റോയി സെബാസ്റ്റ്യന്‍, ഫിലിപ്പ് കണ്ടോത്ത്, അനിതാ ഫിലിപ്പ്, ജെഗി ജോസഫ്, ജോമി ജോണ്‍, ലിജോ പടയാട്ടില്‍, പ്രസാദ് ജോണ്‍, ജോസ് മാത്യു, ബിജു ജോസ്, ജെയിംസ് ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

രൂപതാ ബൈബിള്‍ കലോത്സവത്തിന് ആദിത്യമരുളി വേണ്ട ക്രമീകരണങ്ങള്‍ ചെയ്തത് ബ്രിസ്റ്റള്‍ സൈന്റ്‌റ് തോമസ് സമൂഹവും അതിന്റെ ട്രസ്ടീമാരും കമ്മറ്റിക്കാരുമാണ്. ഈ കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ രൂപതയിലെ 173 കുര്‍ബാന സെന്ററുകളില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായി വീണ്ടും എട്ടു റീജിയണുകളില്‍ വിജയികളായവരുമാണ്.

ഫാ. ബിജു കുന്നയ്ക്കാട്ട്

ഓക്‌സ്‌ഫോര്‍ഡ്: ലോകപ്രശസ്ത പഠനകേന്ദ്രമായ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രബന്ധം അവതരിപ്പിച്ചു. സര്‍വകലാശാലയിലെ ന്യൂമാന്‍ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വ്യാഴാഴ്ച സെമിനാറുകളുടെ പരമ്പരയില്‍ ‘സിറോ മലബാര്‍ സഭയും അതിന്റെ പൗരസ്ത്യ സുറിയാനി പാരമ്പര്യവും’ എന്ന വിഷയത്തെ അധികരിച്ചാണ് മാര്‍ സ്രാമ്പിക്കല്‍ വിഷയാവതരണം നടത്തിയത്.

ഓസ്ഫോര്‍ഡ് സര്‍വകലാശാലയിലെ കാത്തലിക് ചാപ്ലൈന്‍സ് റവ ഫാ. മാത്യു പവര്‍ എസ് ജെ, റവ. ഫാ യാന്‍ തോമിലിസണ്‍ എസ് ജെ, പ്രശസ്ത ബൈബിള്‍ പണ്ഡിതന്‍ റവ ഫാ നിക്കൊളാസ് കിംഗ് എസ് ജെ എന്നിവര്‍ പങ്കെടുത്ത ഈ യോഗത്തില്‍ ഓസ്ഫോര്‍ഡ് സര്‍വകലാശാലയിലെ നിരവധി വിദ്യാര്‍ത്ഥികളും ഗവേഷകരും ശ്രോതാക്കളായി എത്തി. സിറോ മലബാര്‍ സഭയുടെ അപ്പോസ്‌തോലിക പാരമ്പര്യം, പൗരസ്ത്യ സുറിയാനി ആരാധന ക്രമ സവിശേഷതകള്‍, മാര്‍ അദ്ദായി മാറി അനാഫറായുടെ പ്രത്യേകതകള്‍ എന്നിവ അടിവരയിട്ട പ്രബന്ധ അവതരണത്തിനു ശേഷം അരമണിക്കൂര്‍ ചോദ്യോത്തരവേളയും ഉണ്ടായിരുന്നു.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥി കൂടിയാണ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. പൗരസ്ത്യ ദൈവശാസ്ത്രത്തില്‍ അദ്ദേഹം മാസ്റ്റര്‍ ബിരുദം നേടിയത് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നായിരുന്നു. ഓക്‌സ്‌ഫോര്‍ഡിലെ ബിരുദം കൂടാതെ, മറ്റു മൂന്നു യുണിവേഴ്‌സിറ്റികളില്‍നിന്നായി മൂന്നു വിഷയങ്ങളില്‍ കൂടി ബിരുദാനന്തരബിരുദങ്ങള്‍ മാര്‍ സ്രാമ്പിക്കല്‍ നേടിയിട്ടുണ്ട്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രഥമ മെത്രാനായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍, റോമിലെ പ്രശസ്തമായ ‘കോളേജിയോ ഉര്‍ബാനോ’യില്‍ വൈസ് റെക്ടറായി സേവനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള അദ്ദേഹം, ‘കരുണയുടെ വര്‍ഷത്തില്‍’ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ആയിരം കുമ്പസ്സാരക്കാരില്‍ (കരുണയുടെ മിഷനറിമാര്‍) ഒരാളായിരുന്നു മാര്‍ സ്രാമ്പിക്കല്‍.

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രസ്റ്റണ്‍: സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഔദ്യോഗിക അജപാലന സന്ദര്‍ശനത്തിനായി നവംബര്‍ അവസാനത്തോടെ യൂകെയില്‍ എത്തുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനത്തിനും മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനും ശേഷം ആദ്യമായാണ് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഔദ്യോഗിക സന്ദര്‍ശനത്തിനായി കര്‍ദ്ദിനാള്‍ ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെത്തുന്നത്. രൂപതാധ്യക്ഷന്റെ പ്രത്യേക ക്ഷണപ്രകാരം എത്തുന്ന കര്‍ദ്ദിനാളിന്റെ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ നവംബര് 23 മുതല്‍ ഡിസംബര്‍ 9 വരെയാണ്. സന്ദര്‍ശനങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അദ്ദേഹത്തെ അനുഗമിക്കും.

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രൂപതയുടെ ഔദ്യോഗിക പരിപാടികളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായി പങ്കെടുക്കും. ഡിസംബര്‍ ഒന്നാം തിയതി ബര്മിങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന, കുട്ടികളുടെ വര്‍ഷത്തിന്റെ സമാപന ചടങ്ങുകളുടെയും യുവജനവര്‍ഷത്തിന്റെ ആരംഭത്തിന്റെയും ഉദ്ഘാടനം സഭാതലവന്‍ നിര്‍വഹിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വളര്‍ച്ചയുടെ പുതിയ പടിയായ മിഷന്‍ സെന്ററുകളുടെ ഔദ്യോഗിക പ്രഖ്യാപനവും മാര്‍ ആലഞ്ചേരി നിര്‍വഹിക്കും. ഇപ്പോള്‍ വി. കുര്‍ബാന സെന്ററുകളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചെറിയ കൂട്ടായ്മകളെ ഒന്നിച്ചുചേര്‍ത്തു ഭാവിയില്‍ ഇടവകകളായി മാറാനുള്ള ആദ്യപടിയാണ് മിഷന്‍ സെന്ററുകള്‍. ഇപ്പോള്‍ 173 വി. കുര്‍ബാന കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവ, പുതിയ പുനഃ ക്രമീകരണത്തില്‍ 75 മിഷന്‍ സെന്ററുകളായി മാറും.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായി പങ്കെടുക്കുന്ന 20 ഓളം ചടങ്ങുകളുടെ സമയക്രമം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത പ്രഖ്യാപിച്ചു. ഓരോ സന്ദര്‍ശനത്തിലും ആ സ്ഥലത്തോട് ചേര്‍ന്നുള്ള മിഷന്‍ സെന്ററുകളുടെ പ്രഖ്യാപനവും അദ്ദേഹം നടത്തും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍മാര്‍, വൈദികര്‍, കമ്മറ്റി അംഗങ്ങള്‍, തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സാധിക്കുന്ന എല്ലാ വിശ്വാസികളും മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കുന്ന ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട്

ബ്രിസ്റ്റോള്‍: എട്ടു റീജിയനുകളില്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്നുവന്ന കലാമാമാങ്കത്തിന് ഇന്ന് ബ്രിസ്റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ വര്‍ണാഭമായ സമാപനം. പത്തു വേദികളിലായി രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറു വരെ നടക്കുന്ന ബൈബിള്‍ അധിഷ്ഠിത കലാമത്സരങ്ങളില്‍ ആയിരത്തിഇരുന്നൂറില്‍പ്പരം കലാകാരന്മാര്‍ തങ്ങളുടെ സര്‍ഗ്ഗവാസനകളുടെ മാറ്റുരക്കും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി സംഘാടകസമിതി, കണ്‍വീനര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

രാവിലെ 8.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതോടെ കലയുടെ കേളികൊട്ടിന് തുടക്കമാകും. കൃത്യം ഒന്‍പതു മണിക്ക് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന്, കലോത്സവത്തിന്റെ സ്മരണാര്‍ത്ഥം പ്രസിദ്ധീകരിക്കുന്ന പ്രത്യേക സുവനീര്‍ പ്രകാശനം നടക്കും. അതിനു ശേഷം പത്തു വേദികളിലായി മതസരങ്ങള്‍ ആരംഭിക്കും. റീജിയണല്‍ മത്സരങ്ങളില്‍ വ്യക്തിഗത ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കിട്ടിയവരും ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നാം സ്ഥാനം കിട്ടിയവരുമാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. വൈകിട്ട് 6.30ന് നടക്കുന്ന സമ്മാനദാന ചടങ്ങുകളില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥിയായിരിക്കും.

 

വിപുലമായ ഒരുക്കങ്ങളുമായാണ് സംഘാടകസമിതി അതിഥികളെ സ്വാഗതം ചെയ്യുന്നത്. ദൂരെനിന്നും വരുന്നവര്‍ക്കും നേരത്തെ എത്തുന്നവര്‍ക്കുമായി താമസസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. മിതമായ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. ബസുകളിലും സ്വകാര്യവാഹനങ്ങളിലുമായി വരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. മത്സരങ്ങളില്‍ മൂല്യനിര്‍ണ്ണയം നടത്തുന്നതിന് വിദഗ്ദരായ വിധികര്‍ത്താക്കളുടെ സേവനം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി ബൈബിള്‍ കലോത്സവം സംഘടിപ്പിക്കുന്ന ബ്രിസ്റ്റോള്‍ കൂട്ടായ്മയുടെ പ്രവര്‍ത്തനപരിചയവും പരിപാടികളുടെ സുഗമമായ നടത്തിപ്പിന് സഹായകമാകും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ എട്ടു റീജിയനുകളില്‍ നിന്നെത്തുന്ന എല്ലാ മത്സരാര്‍ഥികള്‍ക്കും വിജയാശംസകള്‍.

മത്സര സമയം, സ്റ്റേജ് വിവരങ്ങള്‍, പൊതു നിര്‍ദ്ദേശങ്ങള്‍ എന്നിവ ചുവടെ:

 

 

രാജേഷ് കാലായില്‍

സഹിക്കുവാന്‍ കഴിയുന്നവര്‍ക്കേ സഹനങ്ങള്‍ നല്‍കുകയുള്ളു എന്ന ശീര്‍ഷകം നിരവധി തവണ നമ്മുടെ കാതുകള്‍ ശ്രവിച്ചിട്ടുണ്ട്. നമ്മളില്‍ പലരും പലപ്പോഴും ചോദിക്കുന്ന ചോദ്യവും ഇതുതന്നെയാണ്. എന്തുകൊണ്ട് എന്റെ ജീവിതത്തില്‍ ഇത് സംഭവിക്കുന്നു. പലപ്പോഴും ഉത്തരമില്ലാതെ അത് അവശേഷിക്കുകയും ചെയ്യുന്നു. നാം കണ്ടെത്താന്‍ ശ്രമിക്കുന്ന ഉത്തരം മുന്‍പേ പ്രവചിച്ചിട്ടുള്ളതാണ്. കുറ്റമില്ലാത്തവര്‍ കുറ്റക്കാകരായി വിധിക്കപ്പെട്ടു.

സഹനങ്ങള്‍ക്ക് ആദ്ധ്യാത്മിക പരിവേഷം നല്‍കിയാല്‍ കാണാന്‍ സാധിക്കും സഹനങ്ങളുടെ ദൈവസ്പര്‍ശം. വേദനകള്‍, കഷ്ടപ്പാടുകള്‍, ദുരന്തങ്ങള്‍ ഇവയെല്ലാം ദൈവനിവേശിതമാണെന്നും അവയ്ക്ക് നമ്മുടെയൊക്കെ ജീവിതത്തില്‍ ഒരു പ്രമുഖ സ്ഥാനമുണ്ടെന്നും അവ നമ്മളെ നല്ലൊരു വ്യക്തിയാക്കി മാറ്റും എന്നുള്ള വികാര വിചാരങ്ങളാണ്, സഹനങ്ങളുടെ സമ്മാനം എന്ന് പറയുന്നത് നിശബ്ദതയാണ്. മൗനമാണ് അതിന്റെ പ്രമുഖമായ വിശേഷണം. മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഏറ്റെടുക്കുക (Embrace).

പിലാത്തോസിന്റെ അരമനയില്‍ എണ്ണിയെണ്ണി ചോദിച്ച ചോദ്യങ്ങള്‍ക്ക് നിശബ്ദനായ കുഞ്ഞാടിനെപ്പോലെ നിന്ന ക്രിസ്തുവാണ് ഏറ്റെടുക്കല്‍ അതിന്റെ പൂര്‍ണ്ണതയില്‍ ഈ ലോകത്തിന് കാണിച്ചുകൊടുത്ത സഹനങ്ങളുടെ കാവല്‍ക്കാരന്‍ (Defender of Sufferings)

നമ്മുടെയൊക്കെ ജീവനേയും ജീവിതങ്ങളെയും പുനഃസൃഷ്ടിക്കാനാണ് സഹനങ്ങള്‍. ഒന്നു ചിന്തിച്ചാല്‍ മനസിലാകും നമ്മുടെ ജീവിത വഴിത്താരകളില്‍ നാം കടന്നുപോയ ജീവിതാനുഭവങ്ങള്‍ സ്വര്‍ണ്ണം പോലെ നമ്മെ ശുദ്ധീകരിച്ചതുകൊണ്ടാണ് നാം ഇന്നും പ്രഭ പരത്തി ജീവിക്കുന്നത്. കൂട്ടുകാരില്‍ നിന്ന്, കുടുംബത്തില്‍ നിന്ന്, സഹപ്രവര്‍ത്തകരില്‍ നിന്ന്, ബന്ധുക്കളില്‍ നിന്ന് ഉണ്ടായ ഓരോ തിക്താനുഭവങ്ങള്‍ക്കും പകരം ചോദിക്കുന്നവരായിരുന്നെങ്കില്‍ ഈ ലോകം ഒരുപക്ഷേ ഇങ്ങനെ ആകുമായിരുന്നില്ല. നമ്മുടെ സഹനങ്ങളെ ഏറ്റെടുത്ത് അതില്‍ അലിഞ്ഞ് ഇല്ലാതാകുമ്പോള്‍ മാത്രമേ പുതിയ സൃഷ്ടിയും പുതിയ ആകാശവും പുതിയ ഭൂമിയും ഉടലെടുക്കുകയുള്ളു. പലതവണ നമ്മള്‍ കേട്ടിട്ടുള്ളതും സൂചിപ്പിച്ചിട്ടുള്ളതുമാണെങ്കിലും വീണ്ടും സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ജീവിതത്തിന്റെ അടിസ്ഥാന തത്വമാണ് മുറിക്കപ്പെടാതെ അപ്പം വിശുദ്ധ കുര്‍ബാനയാകുന്നില്ല.

നമ്മുടെ ദൈവത്വത്തിന്റെ യാത്രയാണ് സഹനങ്ങള്‍. സഹനങ്ങളുടെ ഏറ്റെടുക്കലാണ് ജീവിത വിശുദ്ധീകരണം. Pain and suffering are the dark stands through the tapestry of your life, providing the shadows that give depth and dimension to the masterpiece God is fashioning within you (Joseph Francis Girzone)

Copyright © . All rights reserved