ഫാ. ബിജു കുന്നക്കാട്ട്
ന്യൂ ടൗണ്‍ (വെയില്‍സ്): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള അജപാലന പദ്ധതികള്‍ക്ക് രൂപം നല്‍കാനും കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കാനുമായി സമ്മേളിക്കുന്ന ത്രിദിന ആലോചന യോഗം തിങ്കളാഴ്ച മിഡ് വെയില്‍സിലെ കെഫന്‍ലി പാര്‍ക്കില്‍ ആരംഭിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്ത സമ്മേളനത്തില്‍ മുപ്പത്തഞ്ചില്‍പരം വൈദികരും രൂപതയിലെ 174 കുര്‍ബാന സെന്ററില്‍ നിന്നുള്ള പ്രതിനിധികളും വിവിധ സന്യസ്ത, സംഘടനാ പ്രതിനിധികളും സംബന്ധിക്കുന്നുണ്ട്.
എല്ലാ ക്രിസ്ത്യാനികളുടെയും പൗരത്വം സ്വര്‍ഗ്ഗത്തില്‍ ആണെന്നും, അതിനാല്‍ സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കിയാണ് നാമോരോരുത്തരും യാത്ര ചെയ്യേണ്ടതെന്നും ഉദ്ഘാടന സമ്മേളനത്തില്‍ മാര്‍ സ്രാമ്പിക്കല്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. ക്രിസ്ത്യാനികളുടെ നല്ല ജീവിതത്തിന്റെ മാതൃക കണ്ട്, ഇവര്‍ സ്വര്‍ഗ്ഗരാജ്യത്തെ പ്രതിഫലിപ്പിക്കുന്നവരായി മറ്റുള്ളവര്‍ക്ക് തോന്നാന്‍ ഇടയാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അടുത്ത അഞ്ചു വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ രേഖയായ ‘living stones’, അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളില്‍ പ്രബന്ധാവതരണങ്ങള്‍, ക്ളാസുകള്‍, ചര്‍ച്ചകള്‍ എന്നിവ നടക്കും.
റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ചെറിയാന്‍ വാരികാട്ട്, റവ.ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, റവ. ഫാ.അരുണ്‍ കലമറ്റത്തില്‍ എന്നിവര്‍ ഇന്ന് ക്‌ളാസുകള്‍ നയിക്കും. വികാരി ജനറല്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍, റവ. ഡോ.മാത്യു ചൂരപൊയ്കയില്‍, റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, ചാന്‍സിലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കുന്നു. സമ്മേളനം നാളെ ഉച്ചക്ക് ഒരു മണിക്ക് സമാപിക്കും.
അപ്പച്ചന്‍ കണ്ണഞ്ചിറ
സ്റ്റീവനേജ്: വെസ്റ്റ് മിന്‍സ്റ്റര്‍ ചാപ്ലൈന്‍സിയുടെ കീഴിലുള്ള ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജിലെ കമ്മ്യുണിറ്റി തങ്ങളുടെ പ്രഥമ പാരീഷ് ദിനാഘോഷം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. ഹോളിഡേ ഇന്നില്‍ നടത്തപ്പെട്ട പാരീഷ് ദിനാഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥിയായിരുന്നു. അഭിവന്ദ്യ പിതാവ് കേക്ക് മുറിച്ചു കൊണ്ട് പാരീഷ് ദിനാഘോഷം ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു സന്ദേശം നല്‍കി.
കുടുംബ ബന്ധങ്ങളെ കാര്യമാത്രപ്രസക്തമായി തന്റെ സന്ദേശത്തിലൂന്നി സംസാരിച്ച പിതാവ് ‘ദൈവ കല്‍പ്പനകളും തിരു ലിഖിതങ്ങളും പാലിച്ചു ജീവിക്കുന്നവരുടെ മക്കള്‍ അനുസരണയുള്ളവരായിരിക്കും. വിവാഹമെന്ന കൂദാശയില്‍ ദൈവത്തെ സാക്ഷ്യമാക്കി വാഗ്ദാനങ്ങള്‍ നല്‍കി ആശീര്‍വദിച്ചു തുടങ്ങുന്ന ബന്ധങ്ങള്‍ ഉലച്ചിലില്ലാതെ നയിക്കപ്പെടണമെന്നും പ്രാര്‍ത്ഥനയിലും സ്നേഹത്തിലും അധിഷ്ഠിതമായി ബന്ധം കാത്തു സൂക്ഷിക്കുവാന്‍ കടമയുണ്ടെന്നും പിതാവോര്‍മ്മിപ്പിച്ചു. കൂടുമ്പോള്‍ ഇമ്പമേകുന്നതാണ് കുടുംബം. ആ കുടുംബങ്ങളില്‍ എന്നും സന്തോഷവും ആരോഗ്യവും സമാധാനവും ഉണ്ടാവും. അവിടെ ഈശ്വര സാന്നിദ്ധ്യവും അനുഗ്രഹങ്ങളും സദാ ഉണ്ടായിരിക്കും. ഇണയുടെ കുറവുകളെ തേടി പോവുകയല്ല അവരിലെ നന്മകളെ കണ്ടെത്തലാണ് കുടുംബ വിജയങ്ങളുടെ അടിസ്ഥാനവും അതാണ് കുടുംബത്തെ ദൈവത്തോട് ഗാഢമായി ചേര്‍ക്കുക’ എന്നും പിതാവ് ഓര്‍മ്മിപ്പിച്ചു.
ഏറെ ചിന്തോദീപകമായ പിതാവിന്റെ പാരീഷ് ഡേ സന്ദേശത്തിനു ശേഷം ചാപ്ലൈനും സ്റ്റീവനേജ് പ്രീസ്റ്റ് ഇന്‍ ചാര്‍ജുമായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല ഫാ.സോണി കടന്തോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അഭിവന്ദ്യ മാര്‍ സ്രാമ്പിക്കല്‍ പിതാവിനെയും സെക്രട്ടറി ഫാന്‍സുവ പത്തില്‍ അച്ചനെയും എന്തിന് സദസ്യരെ മുഴുവന്‍ അതിശയിപ്പിക്കുകയും ഇമവെട്ടാതെ ഇരിപ്പിടത്തില്‍ പിടിച്ചിരുത്തുകയും ചെയ്ത വൈവിദ്ധ്യമാര്‍ന്ന മികച്ച കലാപരിപാടികള്‍ ‘പാരീഷ് ഡേ’ ആഘോഷത്തെ പ്രൗഢഗംഭീരമാക്കി.
ബൈബിള്‍ സംഭവങ്ങളുടെ പുനരാവിഷ്‌ക്കാരമായ ‘സമാഗമവും’ ആത്മീയ ചൈതന്യം മുറ്റിയ ‘ഫാത്തിമായുടെ സന്ദേശവും’ വിശ്വാസ പ്രഘോഷണങ്ങളായ കലാപ്രകടനങ്ങളും, ദിവ്യ സന്ദേശങ്ങള്‍ വിളിച്ചോതിയ ദൃശ്യാവിഷ്‌ക്കാരങ്ങളും ആതമീയ ശോഭ നിറച്ച അത്ഭുത വേദി മുഴുനീളം ആസ്വാദ്യകരമായി. നൃത്തങ്ങളിലൂടെയും ഗാനാവിഷ്‌കാരങ്ങളിലൂടെയും ദിവ്യ സന്ദേശങ്ങള്‍ പ്രഘോഷിച്ച പാരീഷ് ദിനാഘോഷം ആത്മീയോത്സവമാകുകയായിരുന്നു.
സ്റ്റീവനേജ് കമ്മ്യുണിറ്റി അംഗങ്ങള്‍ ചേര്‍ന്നൊരുക്കിയ ‘സമാഗമം’ എന്ന ബൈബിള്‍ നാടകത്തില്‍ കഥാപാത്രങ്ങള്‍ മത്സരിച്ചു നടത്തിയ അഭിനയ പാടവം, ബൈബിള്‍ കഥാപാത്രങ്ങളെ നേര്‍ക്കു നേര്‍ കണ്‍മുമ്പില്‍ കാണുന്ന അവാച്യമായ അനുഭവം പകരുന്നതായി. ജോഷി സംവിധാനം ചെയ്തു പ്രിന്‍സണ്‍ പാലാട്ടി മുഖ്യകഥാപാത്രമായും, ജോയി, സിസിലി, തോമസ്, സിബി, ജിനേഷ്, സജന്‍, തങ്കച്ചന്‍,ടെസ്സി, ജിമ്മി, മേഴ്‌സി തുടങ്ങിയവര്‍ ജീവന്‍ നല്‍കിയ ‘സമാഗമം’ ‘പാരീഷ്ഡേ’യുടെ മുഖ്യാകര്‍ഷണമായി.
കുട്ടികള്‍ അവതരിപ്പിച്ച ‘ഫാത്തിമായുടെ സന്ദേശവും’ പാരീഷ് ദിനാഘോഷത്തില്‍ മികച്ച ഹൈലൈറ്റുകളിലൊന്നായി. മാതൃ സ്നേഹത്തിന്റെ ഉറവ തേടുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ മുക്തിക്കായുള്ള പ്രാര്‍ത്ഥനാ യാചനകളും സന്ദേശമായി നല്‍കിയ അവതരണത്തില്‍ ലിസ് ജോയി മാതാവായും മരിറ്റ, സാവിയോ, ലെന എന്നിവര്‍ ലൂസിയ, ഫ്രാന്‍സിസ്‌കോ, ജസീന്ത എന്നിവരായും മികച്ച പ്രകടനമാണ് അഭിനയ വേദിയില്‍ പുറത്തെടുത്തത്. ടെറീന ഷിജി കലാ സംവിധാനം നിര്‍വ്വഹിച്ചു.
ക്യാറ്റക്കിസം ബൈബിള്‍ കലോത്സവം തുടങ്ങിയവയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്രാമ്പിക്കല്‍ പിതാവ് വിതരണം ചെയ്തു. നാഷണല്‍ ബൈബിള്‍ കലോത്സവത്തില്‍ ഒന്നാം സമ്മാനം നേടിയ അല്മാ സോയിമോനെ പ്രത്യേക അച്ചീവ്മെന്റ് അവാര്‍ഡും നല്‍കി തദവസരത്തില്‍ പിതാവ് അഭിനന്ദിച്ചു.
സ്റ്റീവനേജ് ‘പാരീഷ് ഡേ’ വേദിക്കായി സൗകര്യം ഒരുക്കുവാനും ആഘോഷം വിജയപ്രദമാക്കുവാനും സജീവ നേതൃത്വം നല്‍കി സഹകരിച്ച സാംസണ്‍ ജോസഫിന് കമ്മ്യൂൂണിറ്റി പ്രത്യേകമായ നന്ദി പ്രകാശിപ്പിച്ചു. ട്രസ്റ്റിമാരായ അപ്പച്ചന്‍ കണ്ണഞ്ചിറ സ്വാഗതവും, ജിമ്മി ജോര്‍ജ്ജ് നന്ദിയും നേര്‍ന്നു. വിഭവ സമൃദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു.
ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ അടുത്ത അഞ്ചു വര്‍ഷങ്ങളിലെ (2017-2022) അജപാലനാസൂത്രണത്തിനായും കര്‍മ്മ പരിപാടികള്‍ രൂപം നല്‍കുന്നതിനുമായുള്ള ത്രിദിന സമ്മേളനം ഇന്ന് ആരംഭിക്കുന്നു. വെയില്‍സിലെ ന്യു ടൗണിലെ കെഫെന്‍ലി പാര്‍ക്കില്‍ വൈകുന്നേരം നാലു മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ വൈദീകരും സന്യസ്തരും അല്‍മായരുമായി 250 പ്രതിനിധികള്‍ പങ്കെടുക്കും. ഇതിന് ഒരുക്കമായി ലിവിംഗ് സ്റ്റോണ്‍സ് എന്ന കരടുരേഖ എല്ലാ വിശ്വാസികള്‍ക്കും ലഭ്യമാക്കിയിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ നല്‍കിയ നിര്‍ദ്ദേശങ്ങളും ചേര്‍ത്ത് തയ്യാറാക്കിയ പ്രവര്‍ത്തന രേഖ റവ. ഫാ. ജോയി വയലില്‍ സി. എസ്. റ്റി., റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, റവ. ഡോ. സി. മേരി ആന്‍ സി. എം. സി. എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കും. സീറോ മലബാര്‍ സഭയുടെ ആരാധനാക്രമത്തെക്കുറിച്ച് റവ. ഡോ. പോളി മണിയാട്ടും ആദ്ധ്യാത്മികതയെക്കുറിച്ച് റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കലും ചരിത്രത്തെക്കുറിച്ച് റവ. ഡോ. ചെറിയാന്‍ വാരികാട്ടും ശിക്ഷണക്രമത്തെക്കുറിച്ച് റവ. ഡോ. സണ്ണി കോക്കരവാലായില്‍ എസ്. ജെയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് പൊതുചര്‍ച്ചകളും ഗ്രൂപ്പ് തിരിഞ്ഞുള്ള ചര്‍ച്ചകളും അതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് അവതരണങ്ങളും ഉണ്ടായിരിക്കും.
പ്രവര്‍ത്തനരേഖ അനുസരിച്ച് ഒന്നാമത്തെ വര്‍ഷം കുട്ടികള്‍ക്കും രണ്ടാമത്തെ വര്‍ഷം യുവജനങ്ങള്‍ക്കും മൂന്നാമത്തെ വര്‍ഷം ദമ്പതികള്‍ക്കും നാലാമത്തെ വര്‍ഷം കുടുംബകൂട്ടായ്മ യുണിറ്റുകള്‍ക്കും അഞ്ചാമത്തെ വര്‍ഷം ഇടവക ജീവിതത്തിനും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തന പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാളന്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍, റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍ റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഫാ. ഫാന്‍സുവ പത്തില്‍, റവ. ഫാ. അരുണ്‍ കലമറ്റത്തില്‍, റവ. ഡോ. റ്റോണി പഴയകളം സി. എസ്. റ്റി എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനം നടത്തപ്പെടുന്നത്.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ അടുത്ത അഞ്ചുവര്‍ഷങ്ങളിലെ (2017- 2022) അജപാലന കര്‍മ്മപരിപാടികള്‍ രൂപം നല്‍കുന്നതിനായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ നാളെ മുതല്‍ ആലോചനായോഗം ചേരും. വെയില്‍സിലെ ന്യൂട്ടണിലുള്ള കെഫെന്‍ലി പാര്‍ക്കില്‍ നാളെ വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ വൈദികരും സന്യസ്തരും ഓരോ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുമുള്ള അല്‍മായ പ്രതിനിധികളുമടക്കം 250ല്‍പരം ആളുകള്‍ പങ്കെടുക്കും.
തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ മൂന്ന് ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ആലോചനായോഗത്തിന് അടിസ്ഥാന ചിന്തകള്‍ നല്‍കുന്നതിനായി ‘ലിവിംഗ് സ്റ്റോണ്‍സ്’ എന്ന പേരില്‍ ഒരു മാസം മുമ്പ് കരട് രേഖ രൂപത പുറത്തിറക്കിയിരുന്നു. എട്ട് വിവിധ റീജിയണുകളിലായി ആദ്യ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടന്നപ്പോള്‍ ഇത് എല്ലാ കുടുംബങ്ങള്‍ക്കുമായി വിതരണം ചെയ്തിരുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ അംഗങ്ങളായിരിക്കുന്ന സഭാമക്കളുടെ പ്രത്യേക പ്രവാസ ജീവിത സാഹചര്യങ്ങള്‍ പരിഗണിച്ച് രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അല്‍മായ വിശ്വാസികളുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും ഇവിടുത്തെ ജീവിത സാഹചര്യത്തിന് അനുയോജ്യമായ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുമായാണ് പ്രധാനമായും ഈ ആലോചനയോഗം ചേരുന്നത്.
രൂപത പുറത്തിറക്കിയ കരട് രേഖയില്‍ അടുത്ത ഓരോ വര്‍ഷങ്ങളിലും കുട്ടികള്‍, യുവജനങ്ങള്‍, ദമ്പതികള്‍, ഫാമിലി യൂണിറ്റുകള്‍, ഇടവകസമൂഹം എന്നിങ്ങനെ ഓരോ വിഭാഗത്തിലൂന്നിയ പ്രവര്‍ത്തനപദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആലോചനായോഗങ്ങളില്‍ ഈ ഓരോ വിഭാഗങ്ങളെക്കുറിച്ചും അവയില്‍ നടപ്പാക്കാന്‍ സഹായകമായ പദ്ധതികളെക്കുറിച്ചുമുള്ള പ്രസന്റേഷനുകള്‍, തുടര്‍ന്ന് പൊതുചര്‍ച്ച എന്നിവ ഉണ്ടായിരിക്കും. എല്ലാ കുടുംബങ്ങളിലേയ്ക്കും ‘ലിവിംഗ് സ്റ്റോണ്‍സ്’ എന്ന മാര്‍ഗ്ഗരേഖ നല്‍കിയതുവഴി രൂപതയിലുള്ള എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും രൂപതാസമിതിയെ അറിയിക്കാന്‍ അവസരമൊരുക്കുന്നു.
സീറോമലബാര്‍ സഭയുടെ തനിമ, പാരമ്പര്യം, ആത്മീയത, ആരാധനാക്രമം എന്നീ അടിസ്ഥാന സ്വഭാവ പ്രത്യേകതകളെക്കുറിച്ച് ആമുഖ പഠനവും ഈ ആലോചനായോഗത്തിന്റെ ആദ്യമണിക്കൂറുകളില്‍ ഉണ്ടായിരിക്കും. നാളെ വൈകിട്ട് 5.30ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ച് ആമുഖ പ്രഭാഷണം നടത്തും. പൊതുചര്‍ച്ചകളെ കൂടാതെ സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട പൊതു ചോദ്യോത്തരങ്ങള്‍ക്കുള്ള അവസരവും ഉണ്ടായിരിക്കും. സീറോ മലബാര്‍ സഭയുടെ വിവിധ യാമപ്രാര്‍ത്ഥനകളും ഈ ദിവസങ്ങളില്‍ നടക്കും.
രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ കൂടാതെ 35ല്‍ അധികം വൈദികരും സിസ്റ്റേഴ്‌സും ഇരുന്നൂറിലധികം അല്‍മായ പ്രതിനിധികളും ഈ ചരിത്രസമ്മേളനത്തില്‍ പങ്കുചേരാനെത്തും. ഈ സമ്മേളനത്തിലുരുത്തിരിയുന്ന ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും വെളിച്ചത്തിലായിരിക്കും സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രധാന പ്രവര്‍ത്തനശൈലി രൂപപ്പെടുത്തുന്നത്. ഈ ദിവസങ്ങളില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ സമൃദ്ധമായി ഉണ്ടാകുന്നതിനായി എല്ലാ വിശ്വാസികളും പ്രാര്‍ത്ഥിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.
ലോകപ്രശസ്ത ഇറ്റാലിയൻ ആഡംബര സ്പോർട്സ്കാർ നിർമ്മാതാക്കളായ ലംബോര്‍ഗിനി തങ്ങളുടെ പുതുപുത്തന്‍ കാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു സമ്മാനിച്ചു. ബുധനാഴ്ച തോറുമുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്കു തൊട്ടുമുന്‍പാണ് ഇറ്റലിയില്‍ ബൊളോഞ്ഞയ്ക്കടുത്ത് സാന്‍ ആഗതയിലുള്ള കാര്‍ കമ്പനി മൂന്നു കോടിയോളം വിലയുള്ള ലംബോര്‍ഗിനി ഹൂറക്കാന്‍ മോഡല്‍ കാര്‍ പാപ്പായ്ക്ക് സമ്മാനിച്ചത്. കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് മാനേജര്‍ സ്റ്റേപനോ ദൊമിനിക്കാലിയും സംഘവുമാണ് പാപ്പയ്ക്ക് ആഡംബര കാറുമായി വത്തിക്കാനില്‍ എത്തിയത്.
കാറില്‍ തന്റെ ഒപ്പ് പതിപ്പിച്ച പാപ്പ ഉടന്‍ തന്നെ വെഞ്ചിരിച്ചു. ആഡംബര കാര്‍ ലേലത്തില്‍ വെക്കാന്‍ തീരുമാനിച്ചതായി വത്തിക്കാന്‍ വ്യക്തമാക്കി. ഇതില്‍ നിന്നു കിട്ടുന്ന തുകയുടെ ഭൂരിഭാഗവും ഇറാഖിലെ പീഡനമനുഭവിക്കുന്ന ക്രൈസ്തവ സമൂഹങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുവാനാണ് തീരുമാനം. ലേലം ചെയ്യുന്നതിന് സോത്ത്ബെയ്സ് എന്ന കമ്പനിയെയാണ് നിയമിച്ചിരിക്കുന്നത്. 2014ല്‍ മാര്‍പാപ്പയ്ക്കു സമ്മാനമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കു ലഭിച്ചിരിന്നു. ഇതും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പണം സമാഹരിക്കാനായി ലേലത്തില്‍ വില്‍ക്കുകയായിരുന്നു. നിലവില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉപയോഗിക്കുന്നത് നീലനിറമുള്ള ഫോര്‍ഡ് ഫോക്കസാണ്.
ബാബു ജോസഫ്
പോര്‍ട്‌സ്മൗത്ത്: പോര്‍ട്‌സ്മൗത്ത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് 16/11/17 വ്യാഴാഴ്ച്ച രാവിലെ 9.30ന് ആരംഭിക്കും. ഇന്ത്യയിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ക്രിസ്തു സുവിശേഷത്തിന്റെ സ്‌നേഹസന്ദേശവും സൗഖ്യവുമായി അനേകായിരങ്ങളെ ആത്മ നവീകരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന കെയ്‌റോസ് മിനിസ്സ്ട്രിയുടെ പ്രശസ്ത വിടുതല്‍ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദര്‍ റെജി കൊട്ടാരം നയിക്കുന്ന ത്രിദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്നുരാവിലെ 9.30 മുതല്‍ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ചര്‍ച്ചില്‍ നടക്കും.
കണ്‍വെന്‍ഷന് അനുഗ്രഹ ആശീര്‍വാദമേകിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നാളെ (17/11/17) പോര്‍ട്‌സ്മൗത്തില്‍ എത്തിച്ചേരും. വെള്ളിയാഴ്ച കണ്‍വെന്‍ഷനില്‍ നടക്കുന്ന വി.കുര്‍ബാനയ്ക്ക് മാര്‍ സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. റവ.ഫാ.ജോയ് ആലപ്പാട്ടും ശുശ്രൂഷകളില്‍ പങ്കെടുക്കും.
ഇന്നും നാളെയും രാവിലെ 9.30 മുതല്‍ വൈകിട്ടു 5.വരെയും മറ്റന്നാള്‍ ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയുമാണ് ധ്യാനം നടക്കുക. എറെ അനുഗ്രഹദായകമായ ഈ ആത്മീയ ശുശ്രൂഷയിലേക്ക് പോര്‍ട്‌സ്മൗത്ത് സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.രാജേഷ് എബ്രഹാമും ഇടവകസമൂഹവും യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.
അഡ്രസ്സ്:
IMMACULATE CONCEPTION CHURCH.
BELLS LANE
STUBBINGTON
PO14 2PL
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് 07963 260390
ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ
ബര്‍മിംഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിമന്‍സ് ഫോറം പ്രസിഡന്റായി ശ്രീമതി ജോളി മാത്യുവും സെക്രട്ടറിയായി ശ്രീമതി ഷൈനി സാബുവും ട്രഷററായി ഡോ. മിനി നെല്‍സണും വൈസ് പ്രസി ഡന്റായി ശ്രീമതി സോണിയ ജോണിയും ജോയിന്റ് സെക്രട്ടറിയായി ശ്രീമതി ഓമന ലിജോയും എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സായി ശ്രീമതി മാരായ സജി വിക്ടര്‍, ജി3ന്‍സി ഷിബു, ബെറ്റി ലാല്‍, വല്‍സമ്മ ജോയി, റ്റാന്‍സി പാലാട്ടി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച ബര്‍മിം
ഹാം കാസില്‍വേയിലെ സെന്റ് ജെറാള്‍ഡ്സ് സ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.
രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വിമെന്‍സ് ഫോറം രൂപത ഡയറക്ടര്‍ റവ. സി. ഡോ. മേരിആന്‍ സി. എം. സി., ഫാ. സോജി ഓലിക്കല്‍, ഫാ. ജെയിസണ്‍ കരിപ്പായി, ഫാ. ഫാന്‍സുവ പ ത്തില്‍, സി. ഷാരോണ്‍ സി. എം. സി. തുടങ്ങിയവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ പതിനായിരം സ്ത്രീകളുടെ നവീകരണവും ശാക്തീകരണവും അതിലൂടെ നവസുവിശേഷവത്കരണവുമാണ് വിമന്‍സ് ഫോറം ലക്ഷ്യമിടുന്നതെന്ന് അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.
അപ്പച്ചന്‍ കണ്ണഞ്ചിറ
സ്റ്റീവനേജ്: വെസ്റ്റ്മിന്‍സ്റ്റര്‍ ചാപ്ലൈന്‍സിയില്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ സ്റ്റീവനേജ് സീറോ മലബാര്‍ കമ്മ്യുണിറ്റി തിരുന്നാളും പാരീഷ്മാ ദിനാഘോഷവും ഗംഭീരമായി ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തങ്ങളുടെ പാരീഷ് കമ്മ്യൂണിറ്റിയില്‍ പ്രഥമ സന്ദര്‍ശനത്തിനായെത്തുന്ന ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ആഘോഷങ്ങള്‍ക്ക് നേതൃത്വവും മുഖ്യ കാര്‍മ്മികത്വവും വഹിക്കുന്നതാവും. പിതാവിന് ഉജ്ജ്വല വരവേല്‍പ്പേകാനുള്ള ആവേശപൂര്‍ണ്ണമായ കാത്തിരിപ്പിലാണ് സ്റ്റീവനേജ് വിശ്വാസി സമൂഹം.
നവംബര്‍ 18 ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ എത്തുന്ന പിതാവിന് തൂവെള്ള വസ്ത്രങ്ങളില്‍ ഒരുങ്ങിയെത്തുന്ന പാരീഷ് മാലാഖവൃന്ദം പേപ്പല്‍ ഫ്ളാഗുകളും ഗ്രീറ്റിംഗ് വേവിങ് കാര്‍ഡുകളും വീശിക്കൊണ്ടും പുഷ്പാര്‍ച്ചന നടത്തിയും സ്വീകരിക്കുമ്പോള്‍ ബൊക്കെ നല്‍കി പള്ളിക്കമ്മിറ്റി ഔദ്യോഗിക സ്വീകരണം അര്‍പ്പിക്കും. പരിശുദ്ധ മാതാവിന്റെയും ഭാരത സഭയിലെ വിശുദ്ധരുടെയും സംയുക്ത തിരുന്നാളിന് ആമുഖമായി കൊടിയേറ്റ് കര്‍മ്മം പിതാവ് നിര്‍വ്വഹിക്കുന്നതാണ്.
ദേവാലയ പ്രവേശന കവാടത്തില്‍ സെബാസ്റ്റ്യന്‍ അച്ചന്‍ ജോസഫ് പിതാവിന് മെഴുതിരി നല്‍കി സ്വീകരിക്കും. സ്റ്റീവനേജ് പള്ളി വികാരി ഫാ.മൈക്കിള്‍, പാരീഷ് പ്രീസ്റ്റ് ഫാ.ബ്രയാന്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു സംസാരിക്കുന്നതാണ്. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, സ്‌തോത്രക്കാഴ്ച സമര്‍പ്പണം, രൂപം വെഞ്ചിരിക്കല്‍, ആഘോഷമായ തിരുന്നാള്‍ സമൂഹ ബലി, ലദീഞ്ഞ്, പ്രദക്ഷിണം തുടര്‍ന്ന് സമാപന ആശീര്‍വാദത്തോടെ തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന തിരുന്നാള്‍ കുര്‍ബ്ബാനയില്‍ സെബാസ്റ്റ്യന്‍ ചാമക്കാല അച്ചന്‍ ഫാ.ഫാന്‍സുവ പത്തില്‍, ഫാ.സോണി കടന്തോട് എന്നിവര്‍ സഹകാര്‍മ്മീകരാവുന്നതാണ്.
വൈകുന്നേരം അഞ്ചു മണിയോടെ ഹോളിഡേ ഇന്നില്‍ പാരീഷ് ദിനാഘോഷത്തിന് ആരംഭമാവും. പിതാവ് പാരീഷ് ദിന ആഘോഷം ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കും. തുടര്‍ന്ന് ബൈബിള്‍ അധിഷ്ഠിത കലാ പരിപാടികള്‍ അരങ്ങേറും. ‘ജോസഫിനെ’ ആസ്പദമാക്കി രചിച്ച ബൈബിള്‍ നാടകവും ‘ഫാത്തിമാ മാതാവ്’ സ്‌കിറ്റും പാരീഷ് ദിനാഘോഷത്തില്‍ ശ്രദ്ധേയമാവും. മതബോധന പരീക്ഷയില്‍ ഉന്നത വിജയങ്ങള്‍ നേടിയവര്‍ക്കും, ബൈബിള്‍ കലോത്സവ വിജയികള്‍ക്കും സമ്മാനങ്ങള്‍ തദവസരത്തില്‍ ശ്രാമ്പിക്കല്‍ പിതാവ് വിതരണം ചെയ്യുന്നതാണ്. സ്‌നേഹ വിരുന്നോടെ ആഘോഷങ്ങള്‍ക്ക് സമാപനമാവും.
തിരുന്നാളിലും പാരീഷ് ദിനാഘോഷത്തിലും മുഴുവന്‍ പാരീഷ് കുടുംബാംഗങ്ങളുടെയും പങ്കാളിത്തവും പ്രോത്സാഹനവും സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നതായി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ചാമക്കാല അച്ചനും കമ്മിറ്റി ഭാരവാഹികളും അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
അപ്പച്ചന്‍ കണ്ണഞ്ചിറ-07737956977 , ജിമ്മി ജോര്‍ജ്ജ്-07533896656
സെന്റ് ജോസഫ്‌സ് ചര്‍ച്ച് എസ് ജി1 1എന്‍ ജെ ബെഡ്വെല്‍ ക്രസന്റ്, സ്റ്റീവനേജ്
ഹാളിന്റെ വിലാസം: ഹോളിഡേ ഇന്‍, സെന്റ് ജോര്‍ജ്ജ്‌സ് വെ,
എസ് ജി1 1എച് എസ്, സ്റ്റീവനേജ്
ബാബു ജോസഫ്
മാഞ്ചസ്റ്ററില്‍ അഭിഷേകാഗ്‌നി മിനിസ്ട്രീസ് നയിക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും 16 വ്യാഴാഴ്ച്ച നടക്കും. പ്രമുഖ വചനപ്രഘോഷകനും യൂറോപ്പിലെ പ്രിന്‍സ് ഓഫ് പീസ് മിനിസ്ട്രിയിലെ ശുശ്രൂഷകനുമായ ബ്രദര്‍ ജോണ്‍ ഹെസ്‌കെറ്റ് ഇത്തവണ മാഞ്ചസ്റ്റര്‍ ഹോളി സ്പിരിറ്റ് ഈവനിങില്‍ പങ്കെടുക്കും. അനേകരില്‍ പരിശുദ്ധാത്മ അഭിഷേകം പകര്‍ന്നുകൊണ്ട് നടന്നുവരുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ സാല്‍ഫോര്‍ഡ് സെന്റ് പീറ്റര്‍ &സെന്റ് പോള്‍ പള്ളിയില്‍ വൈകിട്ട് 5.30മുതല്‍ രാത്രി 8.30 വരെയാണ് നടക്കുക .
വി. കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമാകും. പരിശുദ്ധാത്മാഭിഷേകത്താല്‍ പ്രകടമായ അനുഗ്രഹങ്ങള്‍ സാധ്യമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു..
അഡ്രസ്സ്
ST. PETER & ST. PAUL CATHOLIC CHURCH
M6 8JR
SALFORD
MANCHESTER.
കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജു ചെറിയാന്‍
07443 630066.
ഡോര്‍സെറ്റിലെ അയ്യപ്പ വിശ്വാസികളുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ നവംബര്‍ പതിനെട്ടാം തീയതി ശനിയാഴ്ച ഉച്ച തിരിഞ്ഞ് രണ്ടു മണി മുതല്‍ വൈകുന്നേരം എട്ടു മണി വരെ പൂളില്‍ വച്ച് നടത്തപ്പെടുന്നു. യുകെയിലെ പ്രധാന പൂജാരിമാരിലൊരാളായ രാജേഷ് ത്യാഗരാജന്റെ മുഖ്യ കാര്‍മികത്വത്തില്‍ അയ്യപ്പപൂജയോട് അനുബന്ധിച്ചു താലപ്പൊലി, വിളക്കുപൂജ, പടിപൂജ, നെയ്യഭിഷേകം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
യുകെയിലെ പ്രമുഖ ഗായകര്‍ ചേര്‍ന്ന് നടത്തുന്ന മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഭക്തിസാന്ദ്രമായ ഭജനയെ തുടര്‍ന്ന് നടക്കുന്ന അന്നദാന ചടങ്ങിലേക്ക് യുകെയിലെ എല്ലാ അയ്യപ്പവിശ്വാസികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 07960357679 / 07737078037
അയ്യപ്പ പൂജ നടക്കുന്ന വിലാസം :
POOLE NORTH SCOUT HALL
SHERBORN CRESCENT
POOLE
DORSET
BH17 8AP