Spiritual

വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ വാത്സിങ്ങാമില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടനം ജൂലൈ 20 നു ശനിയാഴ്ച നടക്കും. വാത്സിങ്ങാം തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായും ആഘോഷപ്പൊലിമ ചോരാതെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വാത്സിങ്ങാം തീര്‍ത്ഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്ന കേംബ്രിഡ്ജ് റീജിയണിലെ സ്വാഗത സംഘം അറിയിച്ചു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടന തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വവും നേതൃത്വവും വഹിക്കും. രൂപതയിലെ ബഹുമാനപ്പെട്ട വൈദികർ, സന്യസ്തർ എന്നിവരുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിശാസ സമൂഹം തീർത്ഥാടകരായെത്തുന്ന വാത്സിങ്ങാം മറിയത്തോടൊപ്പം സന്തോഷിക്കുന്ന ഏവരുടെയും തീർത്ഥാടന കേന്ദ്രമാണ്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് എട്ടാം തവണയാണ് തീര്‍ത്ഥാടനം ആഘോഷിക്കുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടിയാണ് വാൽത്സിങ്ങാം മരിയൻ തീര്‍ത്ഥാടനം. എല്ലാ വര്‍ഷവും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:

Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL

വാത്സിങ്ങാം തീർത്ഥാടന ചരിത്രം:

തികഞ്ഞ ക്രിസ്തു ഭക്തനായിരുന്ന എഡ്വേര്‍ഡ് രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു പത്താം നൂറ്റാണ്ടിൻറെ മദ്ധ്യത്തിൽ വാൽത്സിങ്ങാം എന്ന പ്രദേശം. അവിടുത്തെ പ്രഭുകുടുംബത്തിലെ പ്രധാന വനിതയായിരുന്ന റിച്ചെൽഡിസ് ഡി ഫവേർചെസ് പ്രഭ്വി പരിശുദ്ധ മാതാവിന്റെ തികഞ്ഞ ഭക്തകൂടിയായിരുന്നു. പരിശുദ്ധ കന്യകാമറിയത്തെ തന്റെ ജീവിതത്തിന്റെ കേന്ദ്രമാക്കി പ്രതിഷ്ഠിച്ചിരുന്ന പ്രഭ്വി പുണ്യകര്‍മ്മങ്ങള്‍ക്കും വിശ്വാസ ജീവിതത്തിനും തന്റെ ജീവിതത്തില്‍ വലിയ പ്രാധാന്യം നല്കിപ്പോന്നിരുന്നു. തന്റെ ജീവിതത്തില്‍ മാതാവിനായി എന്തെങ്കിലും മഹത്തായ ഒരു കാര്യം ചെയ്യണം എന്ന് അതിയായി ആഗ്രഹിക്കുകയും, കന്യകാ മാതാവിനോട് നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്തു പോന്നിരുന്നു.

തീക്ഷ്ണമായ പ്രാര്‍ത്ഥനകൾക്ക് ശേഷം ഒരു നാൾ റിച്ചെൽഡിസ് ഡി ഫവേർചെസ് പ്രഭ്വിക്ക് മാതാവ് സ്വപ്നത്തില്‍ ദര്‍ശനം നല്‍കുകയും അവളെ നസ്രേത്തിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. ഗബ്രിയേല്‍ ദൂതന്‍ പരിശുദ്ധ അമ്മക്ക് മംഗളവാര്‍ത്തയുമായി പ്രത്യക്ഷപ്പെട്ട അനുഗ്രഹ മുറിയിൽ വെച്ച് അമ്മ തന്റെ ഭക്തയോട് ആ മുറിയുടെ അളവുകള്‍ കൃത്യമായി എടുക്കാന്‍ ആവശ്യപ്പെടുകയും അതിനു സഹായിക്കുകയും ചെയ്തു. ഈ ദര്‍ശനം തുടര്‍ച്ചയായ മൂന്നു പ്രാവശ്യം റിച്ചെൽഡിസ് പ്രഭ്വിക്കുണ്ടായി.

‘നന്മ നിറഞ്ഞവളെ നിനക്ക് സ്വസ്തി’ എന്ന് വിളിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ട ദൈവദൂതന്‍, ലോകത്തിന്റെ മുഴുവനും നാഥനാകാന്‍ പോകുന്നവന്റെ അമ്മയാകുവാനുള്ള സദ് വാര്‍ത്ത അറിയിച്ച അതേ ഭവനത്തിന്റെ ഓര്‍മ്മക്കായി താന്‍ കാട്ടിക്കൊടുത്ത അളവുകളില്‍ ഒരു ദേവാലയം പണിയുവാനും അതിനു ‘സദ് വാര്‍ത്തയുടെ ആലയം’ എന്ന് പേര് നല്‍കുവാനും അമലോത്ഭവ മാതാവ് റിച്ചെൽഡിസ്യോട് ആവശ്യപ്പെട്ടു.

അടുത്ത ദിവസം തന്നെ റിച്ചെൽഡിസ് പ്രഭ്വി ദര്‍ശനത്തില്‍ കണ്ട പ്രകാരം ദേവാലയം നിര്‍മ്മിക്കുവാന്‍ വേണ്ട ശില്പികളെയും പണിക്കാരെയും വിളിച്ചു കൂട്ടി തന്റെ സ്വപ്നവും പരിശുദ്ധ മറിയത്തിന്റെ ആഗ്രഹവും വിശദീകരിക്കുകയും ഏറ്റവും അടുത്ത ദിവസം തന്നെ പണി തുടങ്ങുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ എവിടെ ദേവാലയം പണിയണം എന്നൊരു വ്യക്തതയും ഇല്ലാതെ നിന്ന സന്നിഗ്ദ ഘട്ടത്തിൽ പ്രാര്‍ത്ഥന തുടർന്നപ്പോൾ ഉണ്ടായ ദര്‍ശന മദ്ധ്യേ മാതാവ് ‘നാളെ രാവിലെ ഒരത്ഭുതം ഗ്രാമവാസികള്‍ കാണും. അതോടെ എല്ലാ അവ്യക്തതകളും മാറി ദേവാലയ നിര്‍മ്മാണം ആരംഭിക്കും’ എന്ന് അരുളപ്പാട് ലഭിക്കുകയും ചെയ്തു.

അന്ന് രാത്രി പരിശുദ്ധ അമ്മ വലിയ ഒരത്ഭുതമാണ് അവര്‍ക്കായി ഒരുക്കിയത്. മുഴുവന്‍ പുല്‍മേടുകളും പുല്‍മൈതാനങ്ങളും നിറഞ്ഞ പ്രദേശമായ വാൽത്സിങ്ങാമില്‍ പതിവിൽ നിന്നും വിരുദ്ധമായി അതിശക്തമായ മഞ്ഞു കണങ്ങള്‍ നേരം പുലരുവോളം ഇടതടവില്ലാതെ പെയ്തിറങ്ങി. പിറ്റേന്ന് പുലര്‍ച്ചെ റിച്ചെൽഡിസ് പ്രഭ്വിക്കൊപ്പം ഗ്രാമവാസികള്‍ കണ്ട കാഴ്ചയിൽ എങ്ങും മഞ്ഞു കണങ്ങളാല്‍ മൂടിയ പുല്‍മൈതാനത്തിലെ രണ്ടിടങ്ങള്‍ മാത്രം ഉണങ്ങി വരണ്ടു കിടക്കുന്നു. പരിശുദ്ധ അമ്മ കാട്ടിക്കൊടുത്ത രണ്ടിടങ്ങളില്‍ ഏറ്റവും നല്ല ഭാഗത്തായി ദേവാലയ നിര്‍മ്മാണം ആരംഭിച്ചു. ഒരുവശത്ത് ദേവാലയ നിർമ്മാണം നടക്കുമ്പോൾ മറുവശത്ത് കഠിനമായ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും റിച്ചെല്‍ഡിസ പ്രഭ്വി മുഴുകി.

മാനുഷിക കണക്കുകൂട്ടലിൽ നിർമ്മാണം ആരംഭിച്ചെങ്കിലും അടിത്തറ നിര്‍മ്മാണത്തില്‍ എത്ര ശ്രമിച്ചിട്ടും കല്ലുകള്‍ ഉറക്കുന്നില്ല. പലവട്ടം ശ്രമിച്ചു നിരാശരായ പണിക്കാരെ റിച്ചെല്‍ഡിസ അവരവരുടെ വീടുകളിലേക്ക് അവസാനം പറഞ്ഞയച്ച ശേഷം ഏറെ വിഷമത്തോടെ തന്റെ കഠിനമായ പ്രാര്‍ത്ഥന തുടര്‍ന്നു.

‘പരിശുദ്ധ മറിയത്തിന്റെ പ്രേരണയാല്‍ പണി തുടങ്ങിയ ആലയം ആ അമ്മ തന്നെ പൂര്‍ത്തീകരിക്കും’ എന്ന് ആ ഭക്ത സ്ത്രീ ഉറച്ചു വിശ്വസിച്ചിരുന്നു. പിറ്റേന്ന് രാവിലെ പണി സ്ഥലത്തു കണ്ടത് തങ്ങള്‍ക്കു തുടരാനാവാതെ പോയ അടിത്തറയുടെ മുകളില്‍ ഏതാണ്ട് ഇരുന്നൂറ് അടികളോളം ഉയരത്തില്‍ ഏറെ ശില്‍പ്പ ചാരുതയോടെയും അത്യധികം ഉറപ്പോടെയും ഉയര്‍ന്നു നില്‍ക്കുന്ന ദേവാലയം ആയിരുന്നു.പണി തുടരാനാവാതെ റിച്ചെൽഡിസ് വിഷമിച്ചു പ്രാര്‍ത്ഥിച്ച ആ രാത്രിയില്‍ പരിശുദ്ധ കന്യകാമറിയം തന്നെ മാലാഖ വൃന്ദങ്ങളെ അയച്ചു തന്റെ ഭവനം കെട്ടിപ്പൊക്കുകയാണുണ്ടായത് എന്നാണ് പരമ്പരാഗതമായ വിശ്വാസം.

നസ്രേത്തിലെ ഭവനത്തിന്റെ മാതൃകയില്‍ പണിതുയര്‍ത്തപ്പെട്ട ദേവാലയം അന്ന് മുതല്‍ അസംഖ്യം അത്ഭുതങ്ങളുടെ സാക്ഷ്യ കൂടാരമായി മാറുകയായിരുന്നു എന്ന് ചരിത്രം പറയുന്നു. പിന്നീട് തകർക്കപ്പെട്ട ആ ദേവാലയത്തിന്റെ അവശിഷ്‌ടം ഇപ്പോഴും കാണാവുന്നതാണ്.

വാൽത്സിങ്ങാമിന്റെ ചുറ്റിലുമുള്ള നാലില്‍ രണ്ടു ഭാഗങ്ങളും സമുദ്രത്താൽ വലയം ചെയ്യപ്പെട്ടിരിക്കെ ദേവാലയം പണിതതിനു ശേഷമുള്ള ആദ്യനാളുകള്‍ മുതല്‍ തന്നെ കാറ്റിലും കോളിലും പെട്ട് ദിശതെറ്റി ഉഴലുന്ന കടല്‍ സഞ്ചാരികളെ അത്ഭുതമായി രക്ഷിച്ചു കരക്കടുപ്പിച്ചിരുന്ന ഒരു പ്രദേശമായി ഈ ഗ്രാമം കൂടുതലായി അറിയപ്പെടാന്‍ തുടങ്ങി.ക്രമേണ കടല്‍ യാത്രക്കാരുടെ ഇടയില്‍ ‘വാൽത്സിങ്ങാമിലെ മാതാവ്’ തങ്ങളുടെ രക്ഷയുടെ കേന്ദ്രമായി അറിയപ്പെടാന്‍ തുടങ്ങിയതായി ചരിത്രം പറയുന്നു.

മാതൃ നിർദ്ദേശത്താൽ പ്രാർത്ഥിക്കുവാൻ സൗകര്യം ഒരുക്കപ്പെട്ട ‘വാൽത്സിങ്ങാമിൽ എത്തി പ്രാർത്ഥിക്കുന്നവർക്ക് തന്റെ ദിവ്യ സുതനിലൂടെ ഫലസിദ്ധിയും മറുപടിയും ലഭിക്കുമെന്ന്’ പരിശുദ്ധ അമ്മ വാഗ്ദാനം നൽകിയിരുന്നു. വാൽത്സിങ്ങാം അമ്മയുടെ മാദ്ധ്യസ്ഥം വഴി പ്രാർത്ഥിച്ചു ഉദ്ദിഷ്‌ഠ കാര്യം സാധിച്ചവരുടെയും, സന്താന സൗഭാഗ്യം, രോഗ സൗഖ്യം ഉൾപ്പെടെ നിരവധിയായ വിശ്വാസ ജീവിത സാക്ഷ്യങ്ങൾ ദേവവാലയ രേഖകളിലും തീർത്ഥാടകർക്കിടയിലും കാണുവാൻ കഴിയും.

വാൽത്സിങ്ങാമില്‍ 1061ൽ നിര്‍മ്മിതമായ ആ പുണ്യ ദേവാലയത്തിന്റെ ചുമതല റിച്ചെൽഡിസ് പ്രഭ്വിയുടെ കാലശേഷം മകന്‍ ജഫ്രി ഏറ്റെടുക്കുകയും പിന്നീട് അത് 1130 കാലഘട്ടത്തില്‍ അഗസ്റ്റീനിയന്‍ കാനന്‍സ് എന്ന സന്യാസ സമൂഹത്തിനു നല്‍കുകയും ചെയ്തു.അവരുടെ കീഴില്‍ ഈ ദേവാലയം മദ്ധ്യകാല യൂറോപ്പിലെ ഒരു പ്രധാന ആരാധനാ കേന്ദ്രമായി മാറിയിരുന്നു. 1226 കാലഘട്ടങ്ങളില്‍ ഇംഗ്ലണ്ട് ഭരിച്ച ഹെന്റി മൂന്നാമന്‍ മുതല്‍ 1511 ല്‍ കിരീടാവകാശിയായ ഹെന്റി എട്ടാമന്‍ വരെയുള്ളവര്‍ വാൽത്സിങ്ങാമിലേക്കു നഗ്നപാദരായി തീര്‍ത്ഥാടനങ്ങൾ നടത്തിയിരുന്നു.

1538 ല്‍ ലോകചരിത്രം തന്നെ മാറ്റിമറിച്ച മതനവീകരണ മാറ്റങ്ങള്‍ക്ക് ഇംഗ്ലണ്ട് സാക്ഷ്യം വഹിച്ചു. ഹെൻറി എട്ടാമൻ രാജാവ് കത്തോലിക്കാ സഭയുമായി തെറ്റി ‘ചർച്ച്‌ ഓഫ് ഇംഗ്ലണ്ട്’ സ്ഥാപിച്ച് ഈ പുണ്യകേന്ദ്രവും സ്വത്തു വകകളും തന്റെ അധീനതയിൽ ആക്കുകയും, ദേവാലയം പൂര്‍ണ്ണമായും നശിപ്പിക്കുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടോടെ മതനവീകരണ മുന്നേറ്റം വിശാല മനസ്ഥിതിയോടെ പുനര്‍നവീകരിക്കപ്പെട്ടു. അങ്ങിനെ 1896 ല്‍ ഷാര്‍ലറ്റ് പിയേഴ്സണ്‍ ബോയ്ഡ് എന്ന വനിത വാൽത്സിങ്ങാം മാതാവിന്റെ ദേവാലയം നിലനിന്നിരുന്ന ഗ്രാമത്തിനു പുറത്തുള്ള സ്ലിപ്പര്‍ ചാപ്പല്‍ വിലക്ക് വാങ്ങുകയും അതിനെ പുനരുദ്ധീകരിച്ച ശേഷം പരിശുദ്ധ കത്തോലിക്കാ സഭക്കായി വിട്ടു നൽകുകയും ചെയ്തു.

കിങ്സ് ലിനിലെ മംഗള വാര്‍ത്താ സ്മാരക ദേവാലയത്തില്‍ അമ്മയുടെ നശിപ്പിക്കപ്പെട്ട തിരു സ്വരൂപത്തിന്റെ മാതൃകയില്‍ ഒരു രൂപം നിര്‍മ്മിക്കുകയും വാൽത്സിങ്ങാമിലേക്കുള്ള ആദ്യ തീര്‍ത്ഥാടനം അവിടെനിന്നും 1897 ആഗസ്റ്റ് 20 ന് ആരംഭിക്കുകയും ചെയ്തതായി ചരിത്രം രേഖപ്പെടുത്തുന്നു.

1922 ല്‍ വാല്‍ഷിഹാമിലെ പുതിയ വികാരിയായി നിയമിതനായ റവ:ആല്‍ഫ്രഡ് ഹോപ്പ് പാറ്റേണ്‍ എന്ന ആംഗ്ലിക്കന്‍ വൈദികന്‍ വാൽത്സിങ്ങാം മാതാവിന്റ്‌റെ ഒരു പുതിയ സ്വരൂപം നിര്‍മ്മിക്കുകയും പാരിഷ് ചര്‍ച്ച് ഓഫ് സെന്റ് മേരിയില്‍ അത് സ്ഥാപിക്കുകയും ചെയ്തു.1931 ല്‍ പുതുതായി നിര്‍മ്മിതമായ ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് വാൽത്സിങ്ങാമിൽ ഈ രൂപം പുനര്‍ പ്രതിഷ്ഠിച്ചു.

1934ല്‍ കര്‍ദിനാള്‍ ബോണ്‍,പതിനായിരം പേരടങ്ങുന്ന ഒരു തീര്‍ത്ഥാടക സംഘത്തെ സ്ലിപ്പര്‍ ചാപ്പലിലേക്കു നയിക്കുകയും അവിടെ സ്ഥിതി ചെയുന്ന പരിശുദ്ധ മറിയത്തിന്റെ ദേവാലയത്തെ കത്തോലിക്കാ സഭയുടെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.1950 മുതല്‍ മുടങ്ങാതെ എല്ലാ വര്‍ഷവും തീര്‍ത്ഥാടകരായ ലക്ഷക്കണക്കിന് ആളുകള്‍ ഈ റോമന്‍ കത്തോലിക്കാ ദേവാലയം പ്രാർത്ഥനയർപ്പിക്കാനായി സന്ദർശിക്കാറുണ്ട്. വേനല്‍ക്കാല വാരാന്ത്യങ്ങളില്‍ യൂറോപ്പിന്റെയും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തീര്‍ത്ഥാടക സംഘങ്ങള്‍ ഇവിടെ വന്ന് വാൽത്സിങ്ങാം മാതാവിന്റെ അനുഗ്രഹവും മദ്ധ്യസ്ഥവും പ്രാപിച്ച് മടങ്ങുന്നു.

1982-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഇംഗ്ലണ്ട് സന്ദർശന വേളയിൽ, സ്ലിപ്പർ ചാപ്പലിലെ മാതാവിന്റെ പ്രതിമ വെംബ്ലി സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോവുകയും, മാർപ്പാപ്പയുടെ പേപ്പൽ കുർബാനയ്ക്ക് മുമ്പായി സ്റ്റേഡിയത്തിന് ചുറ്റും പ്രദക്ഷിണമായി വലയം വെക്കുകയും ചെയ്തിരുന്നു.

‘സ്ലിപ്പര്‍ ചാപ്പല്‍’

14-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ പണികഴിപ്പിച്ചതും ‘അലക്സാണ്ട്രിയയിലെ വിശുദ്ധ കാതറിനു’ സമർപ്പിച്ചിരിക്കുന്നതുമായ ഈ ചാപ്പൽ ഇംഗ്ലണ്ടിലെ നസ്രത്തിലേക്കുള്ള യാത്രാമധ്യേ തീർത്ഥാടകർക്ക് വിശ്രമ കേന്ദ്രവും, ഇടത്താവളവുമായിരുന്നു.

വിശുദ്ധ കാതറിൻ വിശുദ്ധ ദേശത്തേക്കുള്ള തീർത്ഥാടകരുടെ രക്ഷാധികാരിയും, കുരിശുയുദ്ധകാലത്ത് നസ്രത്തിലേക്കുള്ള വഴിയിൽ തീർത്ഥാടകർക്ക് സംരക്ഷകയും ആയിരുന്നു.

തീര്‍ത്ഥാടകര്‍ വാൽത്സിങ്ങാമിലെ വിശുദ്ധ ദേവാലയത്തിലേക്കുള്ള അവസാന മൈല്‍ (വിശുദ്ധ വഴി) നഗ്‌നപാദരായി നടക്കേണ്ടതിനായി ദിവ്യ ബലിക്കും കുമ്പസാരത്തിനുമായി സ്ലിപ്പർ ചാപ്പലിൽ എത്തുകയും അവിടെ സ്ലിപ്പർ അഴിച്ചു വെച്ച് തീർത്ഥാടനം തുടങ്ങുക പതിവായിരുന്നു. ഇങ്ങിനെ സ്ലിപ്പര്‍ (ചെരുപ്പ്) അഴിച്ചു വച്ച് യാത്ര ആരംഭിക്കുന്ന ഇടം എന്നതിനാലാണ് ഈ ദേവാലയത്തിനു ‘സ്ലിപ്പര്‍ ചാപ്പല്‍’ എന്ന പേര് കിട്ടിയത് എന്നാണ് ചരിത്രം.

ആംഗ്ലിക്കൻ സഭ അധീനതയിലാക്കിയ തീർത്ഥാടന കേന്ദ്രങ്ങളിൽ സ്ലിപ്പർ ചാപ്പൽ മാത്രമാണ് ഇന്ന് കത്തോലിക്കാ സഭയുടെ കീഴിലുള്ളത്. ഇംഗ്ലണ്ടിലെ നസ്രേത്തിൽ കത്തോലിക്കാ സഭയുടെ ‘നാഷണൽ ഷ്രയിൻ’ ആയി സ്ലിപ്പർ ചാപ്പലിനെ പ്രഖ്യാപിക്കുകയും 2015 ൽ പോപ്പ് ഫ്രാൻസീസ് മൈനർ ബസിലിക്കയായി ഉയർത്തുകയും ചെയ്തു വെന്നത് വാൽഷിങ്ങാം പുണ്യകേന്ദ്രത്തിന്റെ പ്രസക്തിയും മഹനീയതയുമാണ് ഉയർത്തിക്കാട്ടുക.

Catholic National Shrine Of Our Lady, Walshingham, Houghton St. Giles, Norfolk, NR22 6AL

ബിജു നീണ്ടൂർ

ലണ്ടൻ: രാജ്യങ്ങളുടെ അതിർവരമ്പുകൾ ഭേദിച്ച് അനേകായിരങ്ങളിലേക്ക് ദൈവവചനം പകർന്നു നൽകുന്ന ശാലോം ഫെസ്റ്റിവെലിന് ഇത്തവണ യു.കെയിലെ 10 നഗരങ്ങൾ വേദിയാകും. എഡിൻബർഗ്, ഗ്ലാസ്സ് ഗോ, ഇൻവെർനസ്സ്, ക്രൂ, സണ്ടർലാന്റ്, ഷെഫീൽഡ്, ന്യൂപോർട്ട്, സ്വാൻസ്സി, കഡിഗൺ, ലൂട്ടൺ എന്നിവയാണ് ശാലോം ഫെസ്റ്റിവെൽ 2024ന് ആതിഥേത്വം വഹിക്കാനൊരുങ്ങുന്ന നഗരങ്ങൾ.

”കർത്താവ് നിന്നെ നിരന്തരം നയിക്കും,” (ഏശയ്യ 58:11) എന്ന തിരുവചനമാണ് ഇത്തവണത്തെ ആപ്തവാക്യം. പ്രമുഖ വചനപ്രഘോഷകനും ഗ്രന്ഥകാരനുമായ റവ. ഡോ. ജെയിംസ് കിളിയനാനി നയിക്കുന്ന വചനശുശ്രൂഷകളിൽ ജോഷി തോട്ടക്കര ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ശാലോം ഫെസ്റ്റിവെൽ വേദികൾ ചുവടെ:

ജൂൺ 15- എഡിൻബർഗ് (സെന്റ് കെന്റിജേൺ ചർച്ച്, ബാൺടൺ)

സമയം: രാവിലെ 11.00മുതൽ വൈകീട്ട് 7.00വരെ

ജൂൺ 17- ഗ്ലാസ്സ് ഗോ (സെന്റ് പോൾസ് ചർച്ച്)

സമയം: വൈകീട്ട് 5.00 മുതൽ 9.00വരെ

ജൂൺ 19- സെന്റ് നിനിയൻസ് കാത്തലിക് ചർച്ച് ഇൻവെർനസ്സ്

സമയം: രാവിലെ 11.00മുതൽ വൈകീട്ട് 5.00വരെ

ജൂൺ 22- ക്രൂ (സെന്റ് മേരീസ് ചർച്ച്)

സമയം: രാവിലെ 08.30 മുതൽ വൈകീട്ട് 4.00വരെ

ജൂൺ 28- സണ്ടർലാന്റ് (സെന്റ് ജോസഫ് കാത്തലിക് ചർച്ച്)

സമയം: വൈകീട്ട് 6.00 മുതൽ 9.30വരെ

ജൂൺ 29- ഷെഫീൽഡ് (സെന്റ് പാട്രിക് കാത്തലിക് ചർച്ച്)

സമയം: ഉച്ചയ്ക്ക് 12.00മുതൽ വൈകീട്ട് 07.00 വരെ

ജൂലൈ 5- ന്യൂപോർട്ട് (സെന്റ് ഡേവിഡ് കാത്തലിക് ചർച്ച്)

സമയം: വൈകീട്ട് 6.30 മുതൽ 9.30വരെ

ജൂലൈ 6- സ്വാൻസ്സി (ഹോളിക്രോസ് കാത്തലിക് ചർച്ച്)

സമയം: രാവിലെ 9.00 മുതൽ വൈകീട്ട് 4.00വരെ

ജൂലൈ 8- കഡിഗൺ (ഔർ ലേഡി ഓഫ് ദ ടാപ്പർ കാത്തലിക് ദൈവാലയം)

സമയം: വൈകീട്ട് 5.00 മുതൽ 8.00വരെ

ജൂലൈ 13- ലൂട്ടൺ (ഹോളിഗോസ്റ്റ് കാത്തലിക് ചർച്ച്)

സമയം: രാവിലെ 9.30 മുതൽ വൈകീട്ട് 05.00വരെ

കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജീസ്‌ട്രേഷനും:

Shalom World Malayalam – Shalom Festival

കാർഡിഫ് : വെയിൽസിലെ സെന്‍റ് അന്തോണീസ് ക്‌നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ജൂൺ 16 ഞായറാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കുന്നു. ‌‌‌

തിരുന്നാളിന് ഒരുക്കമായി ജപമാലയും നൊവേനയും നടന്നു വരികയാണ്. തിരുനാൾ ദിവസം കാർഡിഫ് സെൻ്റ് ഇല്ലിഡ്സ് സ്കൂൾ ചാപ്പലിൽ വച്ച് ഉച്ചതിരിഞ്ഞ് 2.30 ന് തിരുനാൾ കൊടിയേറ്റവും ശേഷം പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും നടത്തപ്പെടുന്നു. തുടർന്ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാനയും സ്‌നേഹവിരുന്നും നടത്തപ്പെടും.

തിരുനാൾ കുർബാനയിൽ റവ.ഫാ. ജോബി വെള്ളപ്ലാക്കേൽ സി.എസ്.ടി മുഖ്യ കാർമ്മികത്വം വഹിക്കും. തിരുനാൾ കുർബാനയ്ക്ക് ശേഷം ഭക്തിപൂർവ്വകമായ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. വാദ്യമേളങ്ങളും, വര്‍ണ്ണ മുത്തുക്കുടകളും വർണാലംകൃതമായ മെഴുകുതിരികളും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് പ്രാർത്ഥനാഗാനങ്ങൾ ആലപിച്ച് വിശ്വാസികൾ അണിചേരുന്ന പ്രദക്ഷിണം വെയിൽസിലെ ക്നാനായ സമൂഹത്തിന്റെ വിശ്വാസപ്രഘോഷണം ആയിരിക്കും. റവ. ഫാ. മാത്യു പാലറകരോട്ട് സി ആർ എം, ഫാ. ജോസ്‌ കുറ്റിക്കാട്ട് ഐ സി എന്നിവർ നേതൃത്വം നൽകും.

ഈ തിരുനാളിൽ പങ്കെടുത്ത് വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥം വഴിയായി കർത്താവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി തിരുനാൾ കമ്മിറ്റിക്കു വേണ്ടി മിഷൻ ഡയറക്ടർ റവ. ഫാ. അജൂബ് തോട്ടനാനിയിൽ, ജനറൽ കൺവീനർ തോമസ്കുട്ടി കുഴിമറ്റത്തിൽ, ട്രസ്റ്റിമാരായ ബെന്നി ഫിലിപ്പ്, തങ്കച്ചൻ കനകാലയം , ജെയിംസ് ജോസഫ് എന്നിവർ അറിയിച്ചു.

തിരുനാൾ ദിവസം നേർച്ച കാഴ്ചകൾ അർപ്പിക്കുവാനും, കുട്ടികളെ അടിമവെക്കുവാനും, കഴുന്നെടുക്കുവാനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

തിരുനാൾ തിരുകർമ്മങ്ങൾ നടക്കുന്ന ദേവാലയത്തിന്‍റെ വിലാസം:-
St Illtyd’s Catholic High School Chapel,
Newport Rd, Rumney
CF3 1XQ

ഷിബി ചേപ്പനത്ത്

പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ കീഴിലുള്ള ആകമാന യാക്കോബായ സുറിയാനി സഭയുടെ UK ഭദ്രാസനത്തിന്റെ 2024 ലെ ഫാമിലി കോൺഫറൻസ് ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ ലെസ്റ്ററിലുള്ള സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആതിഥേയത്വത്തിൽ സെപ്റ്റംബർ 28 ശനി 29 ഞായർ ദിവസങ്ങളിൽ മോർ ബസ്സേലിയോസ് ഹാളിൽ വച്ച് (PRAJAPATI HALL, 21 ULVERSCROFT ROAD, LEICESTER-LE46BY) നടത്തപ്പെടുന്നു.

ഭദ്രാസനത്തിലെ 40ൽ പരം പള്ളികളിൽ നിന്നും ആയിരത്തിൽ പരം യാക്കോബായ സഭാ വിശ്വാസികൾ പങ്കെടുക്കുന്ന ഈ മഹാ സമ്മേളനത്തിന് വേണ്ടിയുള്ള പ്രാരംഭ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. നാട്ടിൽ നിന്നും എത്തിച്ചേരുന്ന പ്രബുദ്ധരായ മഹനീയ വ്യക്തികളുടെ കുടുംബ ക്ലാസുകളും, കുഞ്ഞുങ്ങൾക്കും, കൗമാരക്കാർക്കും വേർതിരിച്ച് ബൈബിൾ ക്ലാസുകളും വിവിധ തരത്തിലുള്ള കൾച്ചറൽ പ്രോഗ്രാമുകളും സംഗമത്തിന് മാറ്റു കൂട്ടും.

യുകെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ നേതൃത്വ ത്തിൽ കൂടിയ യുകെ ഭദ്രാസന കൗൺസിൽ യോഗം ആണ് കുടുംബ സംഗമത്തിന്റെ വിശദമായ നടത്തിപ്പിന്റെ കാര്യങ്ങൾ തീരുമാനിച്ച് നടപ്പിലാക്കുന്നത് . കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ യുകെ ഭദ്രാസനാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ഈ മഹനീയ വേളയിൽ മേഖലയിലെ എല്ലാ സഭാ വിശ്വാസികളും കാലേകൂട്ടി പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന് അഭിവന്ദ്യ തിരുമേനി അറിയിക്കുകയും ചെയ്തു. പരിപാടികളുടെ സുഖകരമായ നടത്തിപ്പിന് ഭദ്രാസന കൗൺസിലിൻറെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് വിപുലമായ ക്രമീകരണങ്ങൾ നടത്തിവരുകയും ചെയ്യുന്നു.

ബെന്നി അഗസ്റ്റിൻ

കാത്തോലിക് സീറോ മലബാർ എപ്പാർക്കിയുടെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിലെ വിമൻസ് ഫോറം വാർഷിക സംഗമം 2024, ജൂൺ 15ന് സെൻ്റ് അഗസ്റ്റിൻ ചർച്ച്, മാറ്റ്സൺ ലെയ്ൻ, ഗ്ലോസ്റ്റർ, GL4 6DT ൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഗ്ലോസ്റ്റെർ സെന്റ് മേരിസ് പ്രോപോസ്ഡ് മിഷനിലെ വിമൻസ് ഫോറം ആണ് ഈ സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത്. പരിപാടികൾ രാവിലെ 9:00 മണി മുതൽ 4:00 മണി വരെ നടത്തപ്പെടും. സംഗമത്തിന്റെ ആപ്തവാക്യം ആയി തിരഞ്ഞെടുത്തിരിക്കുന്നത് “മകളേ, നിൻ്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു, സമാധാനത്തോടെ പോകുക” (ലൂക്കാ 8:48) എന്ന ബൈബിൾ വാക്യം ആണ്. അന്നെ ദിവസത്തെ പ്രോഗ്രാം ഷെഡ്യൂൾ 9:00 AM ന് – വിശുദ്ധ കുർബാനക്ക് ശേഷം 10:30 മണിക്ക് ഉദ്ഘാടനം.

സംഗമത്തിന്റെ പ്രധാന സ്പീക്കർ അയർലൻഡിൽ നിന്നുമുള്ള ബ്രദർ. ഷിബു ജോൺ ആണ്. ആശംസകൾ അറിയിക്കുന്നത് റവ. സിസ്റ്റർ ജീൻ മാത്യു ( എപ്പാർക്കി വിമൻസ് ഫോറം ഡയറക്ടർ), ഫാ. മാത്യു സെബാസ്റ്റ്യൻ പാലരക്കരോട്ട് (റീജിയണൽ വിമൻസ് ഫോറം ഡയറക്ടർ), ഫാ. ജിബിൻ വാമറ്റത്തിൽ (ഗ്ലോസ്റ്റെർ പ്രോപോസ്ഡ് മിഷൻ ഡയറക്ടർ), ഫാ.പ്രജിൽ പണ്ടാരപ്പറമ്പിൽ (കാർഡിഫ് മിഷൻ ഡയറക്ടർ), ശ്രീമതി സോണിയ സോണി (റീജിയണൽ വിമൻസ് ഫോറം പ്രസിഡൻ്റ് എന്നിവരാണ്. ഉച്ചഭക്ഷണത്തിന് ശേഷം സാംസ്കാരിക പരിപാടികളോട് കൂടി 4 മണിക്ക് സമാപനം.

ബ്രിസ്റ്റോൾ കാർഡിഫ് റീജിയന്റെ വിമൻസ് ഫോറം സംഗമത്തിലേക്ക് റീജിയണിലെ എല്ലാ മിഷൻ, പ്രോപോസ്ഡ് മിഷൻ, മാസ്സ് സെന്റേഴ്സ് എന്നിവയിലെ എല്ലാ വനിതകളെയും വളരെ ഹാർദ്ദവമായി ക്ഷണിക്കുന്നതായി റീജിയണൽ വിമൻസ് ഫോറം പ്രസിഡൻ്റ്, ശ്രീമതി സോണിയ സോണി അറിയിച്ചു.

റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു. യു കെ യിൽ വിൻസൻഷ്യൻ ധ്യാനകേന്ദ്രം തുടങ്ങിയതിന്റെ പാത്താം വാർഷിക നിറവിൽ നടത്തപ്പെടുന്ന ആന്തരിക സൗഖ്യ ധ്യാനം വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടർമാരായ ജോർജ്ജ് പനക്കലച്ചനും, അഗസ്റ്റിൻ വല്ലൂരാനച്ചനും, റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ജോസഫ് എടാട്ട് അച്ചനും, പ്രമുഖ ധ്യാന ശുശ്രുഷകനായ പള്ളിച്ചൻകുടിയിൽ പോളച്ചനും സംയുക്തമായിട്ടാവും നയിക്കുക. ജൂലൈ മാസം 5 മുതൽ 7 വരെ നടത്തപ്പെടുന്ന ആന്തരിക സൗഖ്യധ്യാനം, നിത്യേന രാവിലെ ഏഴര മുതൽ വൈകുന്നേരം നാലരവരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

‘അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു’ (സങ്കീർത്തനം147:3)

അറിഞ്ഞും അറിയാതെയും ആന്തരികമായിട്ടുണ്ടായിട്ടുള്ള വേദനകളും മുറിവുകളും ആകുലതകളും, ചിന്താധാരകളിലേക്ക് ഉണർത്തി, ഉള്ളം തുറന്നു പ്രാർത്ഥിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ ശുശ്രുഷകളാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ആന്തരിക ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ സസ്നേഹം അഭ്യർത്ഥിക്കുന്നു.
https://www.divineuk.org/residential-retreat-2024/

മനസ്സിൽ തളം കെട്ടിക്കിടക്കുന്ന തിന്മകളുടെ ജീർണ്ണതയിൽ നിന്നും വിശുദ്ധമാക്കപ്പെടുന്നതിനും , വേദനാജനകമായ അനുഭവങ്ങളെ ദൈവ സമക്ഷം സമർപ്പിച്ച് സൗഖ്യപ്പെടുവാനും അനുഗ്രഹാവസരം ഒരുക്കുന്ന ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ പള്ളിച്ചൻകുടിയിൽ എന്നിവർ സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

ധ്യാനം തുടങ്ങുന്നതിന്റെ തലേദിവസം വൈകുന്നേരം എത്തുന്നവർക്കായി താമസസൗകര്യം റാംസ്ഗേറ്റ്
ഡിവൈൻ സെന്ററിൽ ഒരുക്കുന്നതാണ്.

Contact : +447474787890,
Email: [email protected], Website:www.divineuk.org
Venue: Divine Retreat Centre, St. Augustine’s Abbey Ramsgate, Kent, CT11 9PA

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി യുടെ ഭാരത അപ്പോസ്തോലൻ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാൾ ആഘോഷം ജൂലൈ ഏഴാം തിയതി ഞായർ 2.30 ന് റെക്സം സെന്റ് മേരീസ് കതീഡ്രലിൽ നടത്തുന്നു.ആഘോഷമായ മലയാളം പാട്ടു കുർബാനയിൽ രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ മലയാളി വൈദി കരും പങ്കുചേരുന്നു. കുർബാനയിൽ റെക്സം രൂപതാ ബിഷപ്പ് റവ. പീറ്റർ ബ്രിഗ്നൽ തിരുന്നാൾ സന്ദേശം നൽകുന്നതാണ്. കുർ ർബാനയെ തുടർന്ന് ലദീഞ്ഞ്, പ്രദീഷണം, തോമാ സ്ലീഹയുടെ മധ്യസ്ഥ പ്രാർത്ഥന നേർച്ച പാച്ചോർ വിതരണം ,സമാപന പ്രാത്ഥനയുടെ ആശീർവാദവും ഉണ്ടായിരിക്കും.

പരിശുദ്ധ കുർബാനയിൽ കുട്ടികൾക്ക് കാഴ്ചവയ്പ് നടത്തുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്. ഭാരതഅപ്പസ്തോലൻ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളിൽ പങ്കു ചേർന്ന് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ഏറ്റവും സ്നേഹത്തോടെ റെക്സം സെന്റ് മേരീസ് കതീഡ്രലിലേക്ക് സ്വാഗതം ചെയ്യുന്നു കതീഡ്രൽ കാർപാർക്കിൽ കാർ പാർക്ക് ചെയ്ത ശേഷം വണ്ടി രെജിസ്ട്രേഷൻ പള്ളിയുടെ ഉള്ളിൽ ഉള്ള കമ്പ്യൂട്ടറിൽ രേഖപെടുത്തേണ്ടതാണ്.

പള്ളിയുടെ പോസ്റ്റ്‌ കോഡ്. St Marys Cathedral. LL11 1RB, Regent Street Wrexmham.

.കൂടുതൽ വിവരത്തിന്
Contact – Fr Johnson Kattiparampil CMI – 0749441108, Manoj Chacko – 07714282764 Benny Wrexham -07889971259.Jaison Raphel – 07723926806, Timi Mathew – 07846339027, Jomesh Joby -07570395216, Johny Bangor – 07828624951, Joby Welshpool 07407651900.

 

ലണ്ടൻ: ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ജൂൺ 21 ന് വെള്ളിയാഴ്ച ചെംസ്ഫോർഡിൽ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നൈറ്റ് വിജിൽ ശുശ്രുഷകൾ നയിക്കും. ചെംസ്ഫോർഡിലെ ബ്ലെസ്സഡ് സേക്രമെന്റ് ദേവാലയത്തിൽ വെച്ചാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്.

ക്രിസ്തുവിൽ സ്നേഹവും, വിശ്വാസവും, പ്രത്യാശയും അർപ്പിച്ച്‌ രാത്രിയാമങ്ങളിൽ ഉണർന്നിരുന്നുള്ള പ്രാർത്ഥനക്കും, ആരാധനക്കും, സ്തുതിപ്പിനും വേദി ഒരുക്കുന്നതോടൊപ്പം, തിരുവചനം സ്വീകരിക്കുവാനും, ആല്മീയ ശുശ്രുഷകൾക്കും അവസരം ഉണ്ടായിരിക്കും.

ദൈവീക കൃപകളും, കരുണയും പ്രാപിക്കുവാനും അനുരഞ്ജനപ്പെടുവാനും അനുഗ്രഹദായകമാവുന്ന നൈറ്റ് വിജിൽ, പരിശുദ്ധ ജപമാല സമർപ്പണത്തോടെ വൈകുന്നേരം ആറരക്ക് ആരംഭിക്കും. വിശുദ്ധ കുർബ്ബാന, പ്രെയ്‌സ് & വർഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടർന്ന് സമാപന ആശീർവ്വാദത്തോടെ രാത്രി പതിനൊന്നരക്ക് ശുശ്രുഷകൾ അവസാനിക്കും.

യേശുവിന്റെ തിരുഹൃദയ വണക്കത്തിനായി തിരുസഭ പ്രത്യേകമായി നീക്കി വെച്ചിരിക്കുന്ന ജൂൺ മാസത്തിൽ ക്രമീകരിച്ചിരിക്കുന്ന, അനുഗ്രഹീത ദൈവീക കൃപകളുടെ കലവറയായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു. കുമ്പസാരത്തിനും, കൗൺസിലിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
മനോജ് തയ്യിൽ-07848808550, മാത്തച്ചൻ വിളങ്ങാടൻ- 07915602258

നൈറ്റ് വിജിൽ സമയം:
ജൂൺ 21, വെള്ളിയാഴ്ച, രാത്രി 6:30 മുതൽ 11:30 വരെ.
Blessed Sacrement’s Church,
Chemsford, CM1 2DU.

ഷൈമോൻ തോട്ടുങ്കൽ

ലിവർപൂൾ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ അപ്പൊസ്‌തലേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം ലിവർപൂൾ ഔർ ലേഡി ക്യൂൻ ഓഫ് പീസ് പാരിഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു . ബൈബിൾ അപ്പസ്റ്റലേറ്റ് കമ്മിഷൻ ചെയർമാൻ റെവ ഫാ ജോർജ് എട്ടുപറയിൽ മത്സരം ഉത്‌ഘാടനം ചെയ്തു . കാറ്റക്കിസം കമ്മിഷൻ ചെയർമാൻ റെവ ഡോ വർഗീസ് പുത്തൻപുരക്കൽ കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ബൈബിൾ വചനങ്ങൾ നിങ്ങളുടെ വഴികളിൽ ശക്തികേന്ദ്രമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു .

മത്സരാർഥികളുടെ രജിസ്‌ട്രേഷൻ പൂർത്തീകരിച്ചതിന് ശേഷം പതിനൊന്നുമണിയോടുകൂടി കാറ്റഗറി 8 -10 മത്സരങ്ങൾ ആരംഭിച്ചു . തുടർന്ന് വിവിധ കാറ്റഗറി വിഭാഗത്തിലുള്ള മത്സരങ്ങൾ നടന്നു . വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകുകുകയും ഫൈനൽ മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാര്ഥികള്ക്കും സർട്ടിഫിക്കറ്റ് നല്കുകുകയും ചെയ്തു . ഷെക്കൈന ടി വി പിന്നീട് സമയം നിച്ചയിച്ചതിന് ശേഷം ക്വിസ് മത്സരം പൂർണ്ണമായി സംപ്രഷണം ചെയ്യുന്നതാണ് .

രൂപത ബൈബിൾ അപ്പോസ്റ്റലേറ്റാണ് എല്ലാവർഷവും സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ നടത്തുക . കമ്മീഷൻ കോ ഓർഡിനേറ്റർ ആന്റണി മാത്യുവിനോട് ചേർന്ന് ഷാജു ജോസഫിന്റെയും സുധീപ് നേതൃത്വത്തിലുള്ള കമ്മീഷൻ അഗങ്ങളാണ് സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ചത് .

സുവാറ 2024 മത്സരവിജയികൾ :

8-10
1st – Abel Anoop- Gloucester
2nd – Eshal Sayooj – Sheffield
3rd – Tiya Saji – Stoke on Trent

Age group 11-13
1st Melissa John , Cambridge
2nd Asher Mathew, Cardiff
3rd – Melvin Jaimon , Newcastle

Category 14-17
1st Maria Mijos , Wigan
2nd Aidan Soy, New Castle
3rd Samuel Sipson, Ashford

Category 18+

1st – Tintu Joseph, Edinburgh
2nd – Minu Mathew, Stock – on- Trent
3rd – Tintu Jose, Stevenage

മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും വിജയികൾ ആയവർക്കും പ്രാർത്ഥനാശംസകൾ നേരുന്നതായി ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷന് വേണ്ടി പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

ലണ്ടൻ: ആഗോളതലത്തിൽ ആയിരങ്ങളെ വിശ്വാസത്തിലേക്ക് നയിക്കുകയും, ബൈബിൾ കൺവെൻഷൻ-രോഗശാന്തി- ആന്തരിക സൗഖ്യ- പരിശുദ്ധാത്മ അഭിഷേക ശുശ്രുഷകളിലൂടെ സൗഖ്യവും, ശാന്തിയും, വിശ്വാസവും പകർന്നു നൽകുന്ന വിൻസൻഷ്യൽ ധ്യാന കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ യു കെ യിൽ തിരുവചന ശുശ്രുഷകൾ ആരംഭിച്ചിട്ട് പത്തു വർഷങ്ങൾ പൂർത്തിയാവുന്നു. പത്താം വാർഷീകത്തിന്റെ നിറവിൽ യു കെ ഡിവൈൻ സെന്ററിന്റെ നേതൃത്വത്തിൽ വിവിധ ഭാഷകളിലായി ബൈബിൾ കൺവെൻഷനും, രോഗശാന്തി ശുശ്രുഷയും സ്ലോവിൽ വെച്ച് ജൂൺ 28,29,30 തീയതികളിലായി നടത്തുന്നതാണ്.

വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടർമാരായ ജോർജ്ജ് പനക്കലച്ചനും, അഗസ്റ്റിൻ വല്ലൂരാനച്ചനും, റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ജോസഫ് എടാട്ട് അച്ചനും, പ്രമുഖ ധ്യാന ഗുരുവായ പള്ളിച്ചൻകുടിയിൽ പോളച്ചനും സംയുക്തമായിട്ടാവും ബൈബിൾ കൺവെൻഷനും, രോഗശാന്തി ശുശ്രുഷയും നയിക്കുക. ജൂൺ 28 നു കൊങ്കിണിയിലും, 29 നു ഇംഗ്ലീഷിലും, സമാപന ദിനമായ 30 നു മലയാളത്തിലുമാവും രോഗശാന്തി ശുശ്രുഷകൾ നടത്തപ്പെടുന്നത്.

‘ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല.നിങ്ങളുടെ അടുത്തേക്ക് വരും’ (യോഹന്നാൻ 14 :18)

അനുരഞ്ജനത്തിന്റെയും, പ്രാർത്ഥനകളുടെയും വിശ്വാസ അന്തരീക്ഷത്തിൽ, തിരുവചനങ്ങളിലൂന്നിയുള്ള ധ്യാനവിചിന്തനങ്ങളിലൂടെ, സൗഖ്യദാതാവായ യേശുവിന്റെ സമക്ഷം ആയിരിക്കുവാനും, ദൈവിക ഇടപെടലിലൂടെ, അവിടുത്തെ സാന്നിധ്യവും ശക്തിയും ഉത്തേജിപ്പിച്ച്‌ അനുഗ്രഹങ്ങളും കൃപകളും രോഗശാന്തികളും പ്രാപിക്കുവാനുതകുന്ന അനുഗ്രഹവേദിയാവും സ്ലോവിൽ ഒരുങ്ങുക.

പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് 2014 മാർച്ച് 16-നാണ് സതക്ക് രൂപതയുടെ ആർച്ച് ബിഷപ്പ് മാർ പീറ്റർ സ്മിത്ത്, റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെൻ്റർ ഉദ്ഘാടനം ചെയ്യുന്നത്. അതിനു മുമ്പ് സെൻ്റ് അഗസ്റ്റിൻസ് ആശ്രമമായിരുന്നിടത്താണ് വിൻസെൻഷ്യൻ സഭ ഡിവൈൻ സെന്റർ ആരംഭിക്കുന്നത്.

‘ബ്രിട്ടനിലെ ജനങ്ങളിൽ ഒരു പുതിയ ആത്മീയ തരംഗം കൊണ്ടുവരുമെന്ന തൻ്റെ തീക്ഷ്ണമായ പ്രത്യാശ’ ഉദ്ഘാടന വേളയിൽ ആർച്ച് ബിഷപ്പ് പ്രതീക്ഷ പങ്കു വെച്ചിരുന്നു.’യുകെ യിലെ ക്രൈസ്തവ സഭയുടെ പിറവിയെടുത്ത റാംസ്ഗേറ്റിൽ നിന്നാണ് പുനർ-സുവിശേഷവൽക്കരണം ആരംഭിക്കേണ്ടത് എന്നത് ദൈവ നിശ്ചയമാണെന്നും’ അന്ന് പിതാവ് പറഞ്ഞിരുന്നു.


കഴിഞ്ഞ പത്തുവർഷങ്ങളിലായി റാംസ്‌ഗേറ്റിൽ നടന്നുവരുന്ന സുവിശേഷ പ്രഘോഷണങ്ങളിലും അനുഗ്രഹദായകമായ ശുശ്രുഷകളിലും ആയിരങ്ങൾക്ക് അനുഭവസാക്ഷ്യങ്ങൾക്കും, ദൈവീക കൃപകൾക്കും വേദിയാവുന്നതിൽ പിതാവിന്റെ പ്രതീക്ഷയും, പ്രവചനവും നിറവേറുകയാണ്. അതോടൊപ്പം റാംസ്‌ഗേറ്റിലെ ആശ്രമ സ്ഥാപകനും ആർച്ച്ബിഷപ്പുമായിരുന്ന വിശുദ്ധ അഗസ്റ്റിന്റെ മാദ്ധ്യസ്ഥവവും, ബെനഡിക്ടൻ സന്യാസിമാരുടെ പ്രാർത്ഥനാ നിർഭരമായ ആല്മീയ ചൈതന്യവും, സാന്നിദ്ധ്യവും റാംസ്‌ഗേറ്റിനെ ആത്മീയകൃപകളുടെ ഇടനിലമായാണ് വിശ്വാസി സമൂഹം കാണുന്നത്.

ഗ്രേറ്റ് ഗ്രിഗറി മാർപ്പാപ്പ നിയോഗിച്ച വിശുദ്ധ അഗസ്റ്റിൻ ബെനഡിക്റ്റൈൻ സന്യാസിയാണ് കെന്റിന്റെ അനുഗ്രഹീതമായ തീരത്ത് ബ്രിട്ടനിൽ ആദ്യമായി ക്രിസ്തീയ വിശ്വാസം പ്രസംഗിച്ചത്. ഈ “ഇംഗ്ലീഷിലേക്കുള്ള അപ്പോസ്‌തലൻ” എഡി 597-ൽ കാന്റബറിയിലെ ആദ്യത്തെ ആർച്ച് ബിഷപ്പായി. ദൈവ നിയയോഗമെന്നോണം അതെ സ്ഥലത്ത്‌ ഇന്ന് വിൻസെൻഷ്യൻ സഭയുടെ നേതൃത്വത്തിൽ വിവിധ ഭാഷകളിൽ തിരുവചനം പങ്കുവെക്കൽ ,ആല്മീയ ശുശ്രുഷകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ പുതിയൊരു ആല്മീയ നവോത്ഥാനത്തിന് തുടക്കം കുറിക്കുവാൻ കഴിഞ്ഞതിന്റെ പത്താം വാർഷികമാണ് യു കെ യിലെ വിൻസൻഷ്യൽ സഭക്കിത്.

ബൈബിൾ കൺവെൻഷനിലേക്കും, തിരുവചനത്തിലൂന്നിയുള്ള രോഗശാന്തി ശുശ്രുഷകളിലേക്കും ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി ജോസഫ് എടാട്ട് അച്ചനും, പള്ളിച്ചൻകുടിയിൽ പോളച്ചനും അറിയിച്ചു.

ധ്യാനത്തിൽ പങ്കുചേരുന്നവർക്കായി ഉച്ച ഭക്ഷണം ക്രമീകരിക്കുന്നുണ്ട്.

For more information: +44 7474787870 Email: [email protected]
Adelphi, Crystal Grand,3 Bath Road, Slough SL1 3UA

Copyright © . All rights reserved