Spiritual

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

വാല്‍സിംഹാം: കഴിഞ്ഞ പത്തുവര്‍ഷത്തോളമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്, ‘ഇംഗ്ലണ്ടിന്റെ നേ്രസത്താ’യ വാല്‍സിംഹാമിലേക്ക് ഒഴുകിയെത്തിയിരുന്ന കേരള ക്രൈസ്തവര്‍ ഇത്തവണ മുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ ഒന്നായി മാതൃസന്നിധിയിലേയ്ക്കെത്തുന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം ജൂലൈ 16-ാം തീയതിയാണ് കേരള ക്രൈസ്തവര്‍ വാല്‍സിംഹാമില്‍ ഒരു ദിവസം മുഴുവന്‍ പരിശുദ്ധ അമ്മയോടൊപ്പം ചിലവിടുന്നതിനായി എത്തിച്ചേരുന്നത്. രാവിലെ 9 മണിക്ക് റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ യുകെ ടീമും നേതൃത്വം നല്‍കുന്ന ധ്യാനത്തോടെ ആരംഭിക്കുന്ന അനുഗ്രഹീതദിനം സമാപിക്കുന്നത് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മാര്‍ സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ആഘോഷമായ വി. കുര്‍ബാനയോടു കൂടിയാണ്.

രാവിലെ നടക്കുന്ന ധ്യാന ശുശ്രൂഷകള്‍ക്കുശേഷം 11.30 മുതല്‍ 1.30 വരെ ഉച്ചഭക്ഷണത്തിനായും അടിമ സമര്‍പ്പണ പ്രാര്‍ത്ഥനയ്ക്കായും വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായും മാറ്റിവച്ചിരിക്കുന്ന സമയമാണ്. ഉച്ചകഴിഞ്ഞ് 1.30ന് ജപമാല പ്രദക്ഷിണം ആരംഭിക്കും. പ്രദക്ഷിണത്തില്‍ ഉപയോഗിക്കുന്നതിനായി സാധിക്കുന്നിടത്തോളം മുത്തുക്കുടകള്‍, കൊടികള്‍, പൊന്‍, വെള്ളി കുരിശുകള്‍, ബാനറുകള്‍, മെഗാഫോണ്‍ എന്നിവയും ജപമാലകളും കൊണ്ടുവരണമെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കര ഓര്‍മ്മിപ്പിച്ചു. കോച്ചുകളില്‍ വാല്‍സിംഹാമിലേക്ക് വരുന്നവര്‍ തങ്ങള്‍ വരുന്ന കോച്ചുകളുടെ എണ്ണം ജൂണ്‍ 26-ാം തീയതിക്ക് മുമ്പായി അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മിതമായ നിരക്കില്‍ ലഭിക്കുന്ന ഉച്ചഭക്ഷണ പായ്ക്കറ്റുകള്‍ ആവശ്യമുള്ളവരും കണ്‍വീനറെ അറിയിക്കേണ്ടതാണ്.

അന്വേഷണങ്ങള്‍ക്ക് : റവ. ഫാ. ടെറിന്‍ മുല്ലക്കര, കണ്‍വീനര്‍ – 07985695056, ബിബിന്‍ ആഗസ്തി – 07530738220.

എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും വാല്‍സിംഹാമിലേക്ക് വരുന്നതിന് സൗകര്യമൊരുക്കുന്നതിനായി ജൂലൈ 17-ാം തീയതി സീറോ മലബാര്‍ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ വി. കുര്‍ബാന ഉണ്ടിയിരിക്കുന്നതല്ലെന്ന് വിശ്വാസികളെ അറിയിക്കാന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വൈദികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തവണത്തെ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്ന സഡ്ബറി കൂട്ടായ്മയുടെയും മറ്റു വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങളും ക്രമീകരണങ്ങളും പുരോഗമിക്കുകയാണെന്ന് ജനറല്‍ കണ്‍വീനര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കര അറിയിച്ചു.

 

ഷിബു മാത്യൂ.
വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ജൂലൈ പതിനാറ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി പതിനായിരത്തോളം വരുന്ന മലയാളി ക്രൈസ്തവ വിശ്വാസികള്‍
പരിശുദ്ധ അമ്മയുടെ പുണ്യ ഭൂമിയിലെത്തി അനുഗ്രഹം പ്രാപിക്കുമ്പോള്‍ അവരെ സ്വീകരിക്കാന്‍ ഭാഗ്യം ലഭിച്ചത് ഫാ. ടെറിന്‍ മുള്ളക്കരയ്ക്കാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രൂപികൃതമായതിനു ശേഷമുള്ള ആദ്യ തീര്‍ത്ഥാടനത്തില്‍ തന്നെ ഇത്രയും വലിയ ഒരു ജനസമൂഹം എത്തിച്ചേരുന്നത് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയോടുള്ള വിശ്വാസികളുടെ താല്പര്യവും അതിലുപരി പരിശുദ്ധ അമ്മയോടുള്ള ഭക്തിയുമാണെന്നുള്ളതില്‍ തെല്ലും തര്‍ക്കമില്ലന്ന് വാല്‍സിംഹാം തീര്‍ത്ഥാടനത്തിന്റെ കോര്‍ഡിനേറ്ററും ഈസ്റ്റ് ആംഗ്ലിയ സീറോ മലബാര്‍ ചാപ്ലിനുമായ റവ. ഫാ. ടെറിന്‍ മുള്ളക്കര പറയുന്നു. തീര്‍ത്ഥാടനത്തിന്റെ സ്ഥിതിഗതികളെക്കുറിച്ചറിയുവാന്‍ മലയാളം യുകെയുടെ പ്രതിനിധികള്‍ ഫാ. മുളളക്കരയുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

റവ. ഫാ. ടെറിന്‍ മുള്ളക്കര 

പരിശുദ്ധ അമ്മയുടെ ഒരു തികഞ്ഞ ഭക്തനാണ് ഫാ. ടെറിന്‍ മുള്ളക്കര. അദ്ദേഹം ജനിച്ചതും പരിശുദ്ധ അമ്മയുടെ ജനന ദിവസമായ സെപ്റ്റംബര്‍ എട്ടിന് തന്നെ. തൃശൂര്‍ സെന്റ് മേരീസ് മൈനര്‍ സെമിനാരിയില്‍ വൈസ് റെക്ടറായിരിക്കുന്ന കാലത്താണ് യുകെയിലെത്തുന്നത്. കാനന്‍ മാത്യൂ വണ്ടാളക്കുന്നേല്‍ പതിനൊന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് നേതൃത്വം കൊടുത്താരംഭിച്ച വാല്‍സിംഹാം തീര്‍ത്ഥാടനത്തിന്റെ കോര്‍ഡിനേറ്ററാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു.
തീര്‍ത്ഥാടനത്തിന്റെ പൂര്‍ണ്ണ വിജയത്തിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ച് കഴിഞ്ഞ ആറ് മാസമായി സുഡ്ബറിയില്‍ വിശുദ്ധ കുര്‍ബാനയും മറ്റു പ്രാര്‍ത്ഥനകളും നടന്നു വരുന്നു. അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഇന്നലെ നടന്ന സമൂഹബലിയില്‍ സഡ്ബറിയിലെ കുടുംബങ്ങളും കമ്മറ്റി മെമ്പേഴ്‌സും പങ്കെടുത്തു. പിതാവിന്റെ നേതൃത്വത്തില്‍ നിരവധി മീറ്റിംഗുകളും ഇതിനോടകം നടന്നു കഴിഞ്ഞു.

പതിനായിരത്തിലധികം തമിഴ് ക്രൈസ്തവ വിശ്വാസികള്‍ പങ്കെടുത്ത തീര്‍ത്ഥാടനമാണ് വാല്‍സിംഹാമില്‍ നടന്നതില്‍ വെച്ചേറ്റവും വലിയ തീര്‍ത്ഥാടനം. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി പതിനായിരത്തിലധികം മലയാളി ക്രൈസ്തവ വിശ്വാസികളും ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാ. ടെറിന്‍ മുള്ളക്കര പറഞ്ഞു.

തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി വലിയ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വോളന്റിയേഴ്‌സിനെ ഒരു വലിയ നിര തന്നെയുണ്ട്. കൂടാതെ ഫസ്റ്റ് എയിഡ്, ആംബുലന്‍സ് സര്‍വ്വീസ്, ഫയര്‍ഫോഴ്‌സ് എന്നീ വിഭാഗങ്ങളുടെ സേവനവും ഉറപ്പുവരുത്തിയിരിക്കുന്നു. കൂടാതെ അല്‍മായ സംഘടകളും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. സഡ്ബറി ക്രിസ്റ്റ്യന്‍ കമ്മ്യൂണിറ്റിയാണ് പ്രധാനമായും തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നത്. ജൂലൈ പതിനാറിന് രാവിലെ 8 മണി മുതല്‍ വിശ്വാസികള്‍ എത്തിത്തുടങ്ങും. ഒമ്പതു മണി മുതല്‍ ശുശ്രൂഷകള്‍ ആരംഭിക്കും. ഒമ്പതു മണിക്ക് റവ. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ ടീമിന്റെ ധ്യാനം നടക്കും. പതിനൊന്നരയോടെ ധ്യാനം അവസാനിക്കും. തുടര്‍ന്ന് ഉച്ചഭക്ഷണത്തിനുള്ള സമയമാണ്. ഈ സമയത്ത് പരിശുദ്ധ അമ്മയ്ക്കായി വിശ്വാസികള്‍ അടിമ വെയ്ക്കുന്നതിനുള്ള അവസരമാണ്. ഉച്ചതിരിഞ്ഞ് ഒന്നരയ്ക്ക് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഭക്തിനിര്‍ഭരമായ ജപമാല പ്രദക്ഷിണം ആരംഭിക്കും. മൂന്ന് മണിക്ക് പ്രദക്ഷിണം കപ്പേളയില്‍ തിരിച്ചെത്തിയാലുടന്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ ആഘോഷമായ സമൂഹബലി നടക്കും. തദവസരത്തില്‍ അഭിവന്ദ്യ പിതാവ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികളെ അഭിസംബോധന ചെയ്യും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഔദ്യോഗീക പ്രഖ്യാപനവും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബിഷപ്പായി പ്രഖ്യാപിച്ചതിന്റെ ഒന്നാം വാര്‍ഷിക ദിനമെന്ന പ്രത്യേകത കൂടിയുണ്ട് ജൂലൈ പതിനാറിന്. മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് ശേഷം ഇത്രയും വലിയ ഒരു ജനസമൂഹത്തെ അഭിവന്ദ്യ പിതാവ് അഭിസംബോധന ചെയ്യാനൊരുങ്ങുന്നത് ഇതാദ്യമാണ്. രൂപത രൂപികൃതമായതിനു ശേഷം സഭാ വിശ്വാസത്തെയും പാരമ്പര്യങ്ങളെയും ഒരു കുടക്കീഴിലാക്കാന്‍ വളരെയധികം പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന പിതാവിന്റെ ‘വാല്‍സിംഹാമിലെ പ്രസംഗത്തെ’ വളരെ ആകാംക്ഷയോടെയാണ് മാധ്യമങ്ങള്‍ നോക്കിക്കാണുന്നത്.
രൂപതയില്‍ നിന്നും പുറത്തു നിന്നുമായി മുപ്പതിലധികം വരുന്ന വൈദീകരും വിശുദ്ധ കുര്‍ബാനയ്ക്ക് സഹകാര്‍മ്മീകത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ മെത്രാഭിഷേക ശുശ്രൂകള്‍ ഉള്‍പ്പെടെ നിരവധി ശുശ്രൂഷകള്‍ക്ക് സംഗീതം പൊഴിച്ച റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായക സംഘമാണ് വാല്‍സിംഹാമിലെ വിശുദ്ധ കുര്‍ബാനയിലും സ്വര്‍ഗ്ഗീയ സംഗീതം പൊഴിക്കുന്നത്.

റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല

വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഒരുങ്ങിക്കഴിഞ്ഞു. രൂപതയുടെ കീഴിലുള്ള ചാപ്ലിന്‍സികളിലും വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലും അന്നേ ദിവസം വിശുദ്ധ കുര്‍ബാനയോ സണ്‍ഡേസ്‌ക്കൂളോ ഉണ്ടായിരിക്കുന്നതല്ല. തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നതിനായി ഒട്ടുമിക്ക ചാപ്ലിന്‍സികളില്‍കളില്‍ നിന്നും കോച്ചുകളിലാണ് വിശ്വാസികള്‍ എത്തുന്നത്. കൂടാതെ സ്വന്തം കാറുകളിലും കൂട്ടമായി വിശ്വാസികള്‍ എത്തും. പാര്‍ക്കിംഗിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. തീര്‍ത്ഥാടനം നടക്കുന്ന വാല്‍സിംഹാമില്‍ വളരെ വിപുലമായ ഭക്ഷണക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. യുകെയുടെ വിവിധ ഭാഗത്തു നിന്നുള്ള നാല് ഗ്രൂപ്പാണ് വളരെ മിതമായ നിരക്കില്‍ കേറ്ററിംഗ് സര്‍വ്വീസ് നടത്തുന്നത്. രാവിലെ മുതല്‍ തീര്‍ത്ഥാടനം തീരുന്ന സമയം വരെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ലഭ്യമാണ്.

ജൂലൈ പതിനാറിന് നടക്കുന്ന വാല്‍സിംഹാം തീര്‍ത്ഥാടനവും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ പ്രസംഗവും മലയാളം യുകെ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യും. കൂടാതെ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ‘മാതൃ തീര്‍ത്ഥങ്ങളിലേയ്ക്ക്’ എന്ന തലക്കെട്ടില്‍ തീര്‍ത്ഥാടനത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
തീര്‍ത്ഥാടനം നടക്കുന്ന വാല്‍സിംഹാമിലുള്ള ദേവാലയത്തിന്റെ അഡ്രസ്..

Catholic National Shrine of our Lady
Walsingham, Houghton St Giles,
Norfolk NR22 6AL
Contact.
Rev. Fr. Terin Mullakkara
Mob # 07985695056
Mr. Bibin August
Mob # 07530738220

ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ പത്ത് വര്‍ഷത്തിലധികമായി നടന്ന് വന്നിരുന്ന സീറോമലബാര്‍ കുര്‍ബാനകള്‍ നിര്‍ത്തലാക്കിയ നടപടിക്കെതിരെ ഇവിടുത്തെ സീറോമലബാര്‍ വിശ്വാസ സമൂഹം രംഗത്ത്. നിരവധി വര്‍ഷങ്ങളായി നൂറു കണക്കിന് വിശ്വാസികള്‍ ഭക്തിനിര്‍ഭരം പങ്കെടുത്തിരുന്ന മലയാളം കുര്‍ബാനകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ മെയ് മാസം മുതല്‍ നിര്‍ത്തലാക്കിയ നടപടിയാണ് വിശ്വാസികളെ അമ്പരപ്പിച്ചത്. ഏകദേശം മുന്നൂറോളം കുടുംബങ്ങള്‍ പങ്കെടുത്തിരുന്ന കുര്‍ബാനകള്‍ എല്ലാ ഞായറാഴ്ചകളിലും പതിനൊന്നര മണിക്കായിരുന്നു ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു വന്നിരുന്നത്. പലപ്പോഴും പള്ളിക്കുള്ളില്‍ സ്ഥലമില്ലാത്ത വിധം വിശ്വാസികള്‍ ഈ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു. കുര്‍ബാനയോടനുബന്ധിച്ച് ഇരുനൂറോളം കുട്ടികള്‍ക്ക് വേദപഠനവും ഇവിടെ നടന്നിരുന്നു. മലയാളിയായ ഇവിടുത്തെ ഇടവക വികാരി തന്നെയായിരുന്നു കുര്‍ബാനയ്ക്ക് കാര്‍മ്മികത്വം വഹിച്ചിരുന്നത്.

എന്നാല്‍ ഇക്കഴിഞ്ഞ മെയ് മാസം ആദ്യ ആഴ്ചയിലെ മലയാളം കുര്‍ബാനയ്ക്ക് ശേഷം ഇനി മുതല്‍ ഇവിടെ മലയാളം കുര്‍ബാനകളും അനുബന്ധ സേവനങ്ങളും എല്ലാ ആഴ്ചയും നടന്ന് വന്നിരുന്നത് ഉണ്ടാവില്ല എന്ന് ഇടവക വികാരി പ്രഖ്യാപിക്കുകയായിരുന്നു. പകരം മലയാളം കുര്‍ബാന നടന്നിരുന്ന സമയങ്ങളില്‍ ഇനി ഇംഗ്ലീഷ് കുര്‍ബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും താത്പര്യമുള്ളവര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നും വിശ്വാസികളെ അറിയിച്ചു. മാസത്തില്‍ ഒരു മലയാളം കുര്‍ബാന തുടരുന്നതായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലെസ്റ്ററിലേക്ക് കുടിയേറിയ വിശ്വാസികള്‍ വളരെ കഷ്ടപ്പാടുകള്‍ സഹിച്ച് ആരംഭിച്ച മലയാളം കുര്‍ബാനകളാണ് ഒറ്റയടിക്ക് നിര്‍ത്തലാക്കിയത് എന്നത് ഇവിടുത്തെ വിശ്വാസി സമൂഹത്തെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.  ജനിച്ച് വളര്‍ന്ന നാടും വീടും ഉപേക്ഷിച്ച് മറുനാട്ടില്‍ എത്തിയെങ്കിലും തങ്ങളുടെ പാരമ്പര്യങ്ങളും വിശ്വാസങ്ങളും പിന്തുടരുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ വിശ്വാസികള്‍ക്ക് കുര്‍ബാനകള്‍ നിര്‍ത്തലാക്കിയ നടപടി അവിശ്വസനീയമായിരുന്നു.

സാമ്പത്തികമായി തകര്‍ന്ന് മുന്‍പോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടിയിരുന്ന പള്ളി മലയാളികളായ വിശ്വാസികളുടെ പിന്‍ബലത്തില്‍ നടത്തിയ സാമ്പത്തിക സഹകരണത്തോടെ ആയിരുന്നു തകര്‍ച്ചയില്‍ നിന്നും കര കയറിയത്. ഇതിനായി അകമഴിഞ്ഞ് സഹകരിച്ച ഇവിടുത്തെ സീറോമലബാര്‍ വിശ്വാസികള്‍ പള്ളിയുടെ അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിക്കുകയും, പള്ളിയുടെ ഹാള്‍ പുനരുദ്ധരിക്കുകയും, പള്ളിക്ക് പുതിയ സൗണ്ട് സിസ്റ്റം, സിസി ടിവി, അലാറം തുടങ്ങിയവ വാങ്ങി നല്‍കുകയും ചെയ്തിരുന്നു. കൂടാതെ ഒന്ന് മുതല്‍ പതിനൊന്നാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി വേദപഠനവും ഇവിടെ മുടങ്ങാതെ നടന്നിരുന്നു.

യുകെയിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായി പുതിയ രൂപത നിലവില്‍ വരികയും പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ട അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവിന്‍റെ നേതൃത്വത്തില്‍ വിശ്വാസ വളര്‍ച്ച പ്രാപിക്കുകയും ചെയ്ത് വരുന്ന അവസരത്തില്‍ യുകെയില്‍ ഏറ്റവുമധികം സീറോമലബാര്‍ വിശ്വാസികള്‍ ഉള്ള ലെസ്റ്ററില്‍ ഉണ്ടായിരുന്ന കുര്‍ബാന നിര്‍ത്തലാക്കിയ നടപടി അപ്രതീക്ഷിതമായിരുന്നു. ഇതിനോടുള്ള പ്രതികരണത്തിന്റെ ഭാഗമായി മെയ് മാസം അവസാനം ലെസ്റ്ററില്‍ നടന്ന ആള്‍ യുകെ ജീസസ് യൂത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് ഒരു നിവേദനം നല്‍കി ഇവിടുത്തെ വിശ്വാസികള്‍ കുര്‍ബാന പുനസ്ഥാപിച്ച് കിട്ടാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

എന്നാല്‍ കുര്‍ബാന നിഷേധിക്കപ്പെട്ട് രണ്ട് മാസങ്ങള്‍ പൂര്‍ത്തിയാകാന്‍ പോകുമ്പോഴും ഇത് പുനസ്ഥാപിക്കപ്പെടും എന്ന കാര്യത്തില്‍ പ്രതീക്ഷാ നിര്‍ഭരമായ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നതിനാല്‍ കൂടുതല്‍ പരിശ്രമങ്ങള്‍ നടത്താനാണ് വിശ്വാസി സമൂഹത്തിന്‍റെ നീക്കം. അടുത്ത പടിയായി ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയുടെ രൂപതാദ്ധ്യക്ഷനായ നോട്ടിംഗ്ഹാം ബിഷപ്പിന് നിവേദനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള്‍ ഇപ്പോള്‍. ഇതിനായി തുടങ്ങിയ ഓണ്‍ലൈന്‍ പെറ്റീഷന് വന്‍ പിന്തുണയാണ് ഉണ്ടായിരിക്കുന്നത്.  നോട്ടിംഗ്ഹാം രൂപതയില്‍ നിന്നും അനുകൂല നിലപാടുണ്ടായാല്‍ മാത്രമേ മലയാളം കുര്‍ബാന പുനസ്ഥാപിക്കപ്പെടുന്ന കാര്യത്തില്‍ തീരുമാനമാകൂ എന്നതിനാല്‍ പരമാവധി ആളുകള്‍ ഈ പെറ്റീഷനില്‍ ഒപ്പിടണമെന്ന് ലെസ്റ്റര്‍ സീറോമലബാര്‍ വിശ്വാസി സമൂഹം അഭ്യര്‍ത്ഥിക്കുന്നു. പെറ്റീഷനില്‍ ഒപ്പിടാനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

http://www.gopetition.com/petitions/pastoral-care-for-the-kerala-catholic-community-in-leicester.html

പെറ്റീഷന്‍റെ പൂര്‍ണ്ണരൂപം വായിക്കുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://docs.google.com/document/d/1AuMeW2557rqBOG32pDiFxZ2y3WfRBNlHB6wu88tQFRE/edit

എഴുനൂറോളം വിശ്വാസികള്‍ എല്ലാ ആഴ്ചകളിലും പങ്കെടുത്തിരുന്ന മലയാളം കുര്‍ബാന പുനസ്ഥാപിച്ച് കിട്ടുന്നതിനായി പ്രാര്‍ത്ഥനയില്‍ മുറുകെ പിടിച്ച് മുന്‍പോട്ടു പോകുമെന്ന് ദൃഡനിശ്ചയം ചെയ്ത് ആണ് ഇവിടുത്തെ വിശ്വാസികള്‍ നില കൊള്ളുന്നത്. വ്യക്തിപരമായ പ്രശ്നങ്ങള്‍ ഒരു സമൂഹത്തിന്‍റെയാകെ വിശാസത്തെ ഹനിക്കുന്ന നിലയിലേക്ക് എത്തിക്കുന്ന നിലപാടില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്നും ഇവിടുത്തെ വിശാസികള്‍ അഭ്യര്‍ത്ഥിക്കുന്നു.

കോട്ടയം: ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്താ അഭി. കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സംസ്കാര ശുശ്രൂഷകൾ വെള്ളി ശനി ദിവസങ്ങളിലായി കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ വച്ച് നടത്തപ്പെടും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി മുതൽ പിതാവിന്റെ ഭൗതിക ശരീരം കത്തീഡ്രൽ ദൈവാലയത്തിൽ പൊതുദർശനത്തിനായി തുറന്നു വെയ്ക്കും. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് പിതാവിന്റെ സംസ്കാര ശുശ്രൂഷയോടനുബവന്ധിച്ചുള്ള വി. കുർബ്ബാന അർപ്പിക്കപ്പെടുന്നത്.

അതിരൂപതാധ്യക്ഷൻ മാർ. മാത്യു മൂലക്കാട്ട് മുഖ്യ കാർമികത്വം വഹിക്കുന്ന വി. കുർബ്ബാനയിൽ അതിരൂപതയിലെ എല്ലാ വൈദീകരും സഹ കാർമ്മികരായിരിക്കും. തുടർന്ന് നടത്തപെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത് സീറോ മലബാർ സഭാധ്യക്ഷൻ അഭി. കാർഡിനൽ മാർ ജോർജ്ജ് ആലഞ്ചേരി പിതാവാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും നിലക്കാത്ത അനുശോചന പ്രവാഹമാണ് പിതാവിന്റെ വിയോഗത്തെ തുടർന്ന് എത്തിക്കൊണ്ടിരിക്കുന്നത്. നിരവധി മത മേലധ്യക്ഷന്മാരും സംസ്കാരിക – രാഷ്ട്രീയ നേതാക്കന്മാരും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും.

ബാബു ജോസഫ്‌

ഷെഫീല്‍ഡ്: യുകെയിലെ മലയാളി തിരുനാള്‍ ആഘോഷങ്ങളില്‍ പ്രസിദ്ധമായ ഷെഫീല്‍ഡിലെ വി. തോമാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ഭക്തി നിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടെ ഇന്നുമുതല്‍ (16/6/17) പത്തു ദിവസം നടത്തപ്പെടുന്നു. ഇന്ന് വെള്ളിയാഴ്ച്ച ഷെഫീല്‍ഡ് സെന്റ് പാട്രിക് പള്ളിയില്‍ വി. അല്‍ഫോന്‍സാമ്മയുടെ നൊവേനയോടും ആഘോഷമായ തിരുനാള്‍ കുര്‍ബാനയോടും കൂടി പത്തു ദിവസത്തെ ഭക്തിനിര്‍ഭരമായ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. പ്രധാന തിരുനാള്‍ 25ന് നടക്കും.

തിരുനാളിനോടനുബന്ധിച്ച് ജൂണ്‍ 16 മുതല്‍ 25 വരെ എല്ലാ ദിവസവും വി. കുര്‍ബാനയും നൊവേനയും തുടര്‍ന്ന് സ്‌നേഹവിരുന്നും സെന്റ് പാട്രിക് പള്ളിയില്‍ നടക്കും. ഷെഫീല്‍ഡില്‍ സീറോ മലബാര്‍ മലയാളം വി. കുര്‍ബാനയും കുട്ടികള്‍ക്ക് വേദപാഠവും ആരംഭിച്ചിട്ട് 2017 ല്‍ പത്തുവര്‍ഷം പൂര്‍ത്തിയാകും. വിവിധ വൈദികര്‍ തിരുനാള്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയിലും നൊവേനയിലും കാര്‍മ്മികരാകും. 24ന് വൈകിട്ട് തിരുനാള്‍ കുര്‍ബാനയും നൊവേന സമാപനവും പച്ചോര്‍ നേര്‍ച്ചയും നടക്കും.

25ന് വൈകിട്ട് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു റവ. ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാ. സന്തോഷ് വാഴപ്പള്ളി തിരുനാള്‍ സന്ദേശം നല്‍കും. ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം, ബാന്റുമേളം, കരിമരുന്ന്, മാജിക് ഷോ, ഗാനമേള എന്നിവയുണ്ടായിരിക്കും. തുടര്‍ന്ന് ഷെഫീല്‍ഡിലെ നൂതന മലയാളി സംരംഭം നീലഗിരി റസ്റ്റോറന്റ് ഒരുക്കുന്ന സ്നേഹവിരുന്നോടുകൂടി പത്തു ദിവസത്തെ ആഘോഷ പരിപാടികള്‍ സമാപിക്കും.

തിരുനാളിനോടനുബന്ധിച്ചു കുമ്പസാരിക്കുന്നതിനും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും അടിമവയ്ക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുവാന്‍ ചാപ്ലയിന്‍ റവ.ഫാ. മാത്യു മുളയോലിലും ഇടവക സമൂഹവും എല്ലാവരെയും സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബിജു മാത്യു 07828 283353.

ദേവാലയത്തിന്റെ അഡ്രസ്സ്

ST.PATRICK CATHOLIC CHURCH
851 BARNSLEY ROAD
SHEFFIELD
S5 0QF

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: സഭയോടു ചേര്‍ന്നു ചിന്തിക്കുന്നവരും സഭയുടെ കൂട്ടായ്മയില്‍ ദൈവത്തെ കണ്ടെത്തുന്നവരുമാകണം ദൈവമക്കളെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് മുന്നോടിയായുള്ള ഒരുക്ക ധ്യാനത്തില്‍ പ്രസ്റ്റണ്‍ റീജിയണില്‍ ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. തോമാശ്ലീഹായ്ക്കുവേണ്ടി മാത്രം എന്ന പോലെ രണ്ടാംതവണ ഈശോ പ്രത്യക്ഷപ്പെടുമ്പോഴും എല്ലാ ശിഷ്യന്മാരും ഒരുമിച്ചിരുന്ന അവസരത്തില്‍ തന്നെ വീണ്ടും പ്രത്യേക്ഷപ്പെട്ടത് സഭയുടെ കൂട്ടായ്മയില്‍ ഈശോ സന്നിഹിതനാകുന്നതിന്റെ സൂചനയാണെന്നും മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു.

പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ഏകദിന ഒരുക്കധ്യാനത്തിന്റെ തിരുക്കര്‍മ്മങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യൂ പിണക്കാട് വചന ശുശ്രൂഷകരായ റവ. ഫാ. സോജി ഓലിക്കല്‍, ബ്രദര്‍ റെജി കൊട്ടാരം, ക്രീസ്തീയ സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനെല്ലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സിസ്റ്റേഴ്സും അല്‍മായരുമടക്കം പ്രസ്റ്റണ്‍ റീജിയണു കീഴിലുള്ള വിവിധ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചു.

ഭൗതിക നന്മകളെക്കാളും രോഗസൗഖ്യങ്ങളെക്കാളും ഈശോയുമായി ഉണ്ടാകുന്ന വ്യക്തിപരമായ ബന്ധത്തിനായാണ് നാം ധ്യാനങ്ങളില്‍ ശ്രദ്ധിക്കേണ്ടതെന്ന് വചന പ്രഘോഷണം നടത്തിയ ബ്രദര്‍ റെജി കൊട്ടാരം ഓര്‍മ്മിപ്പിച്ചു. എസ്തപ്പാനോസിന്റെ സഹനവും സന്മാതൃകയും പൗലോസീനു മാനസാന്തരത്തിനു കാരണമായതുപോലെ മറ്റൊരാള്‍ക്കും വേണ്ടി പ്രാര്‍ത്ഥനയിലൂടെയും സഹനത്തിലൂടെയും നാം മാധ്യസ്ഥ്യം വഹിക്കുന്ന വലിയ നന്മ മറ്റുള്ളവരില്‍ ഉളവാക്കുമെന്ന് മധ്യസ്ഥ പ്രാര്‍ത്ഥനയുടെ ശക്തി ഓര്‍മ്മിപ്പിച്ച് ഫാ. സോജി ഓലിക്കലും പറഞ്ഞു. പീറ്റര്‍ ചേരാനെല്ലൂര്‍ നേതൃത്വം നല്‍കിയ സംഗീതശുശ്രൂഷയും ദൈവാനുഭവം പകര്‍ന്നു.

ഏകദിന ഒരുക്ക കണ്‍വെന്‍ഷന്റെ കവന്‍ട്രി റീജിയണ്‍ ധ്യാനം 19-ാം തീയതി തിങ്കളാഴ്ച Holy Cross & Francis Church, 1 Signal Hayes Road, Walmely, BT6 2Rs -ല്‍ വച്ചു നടക്കുമെന്ന് റീജിയണ്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. ജയ്സണ്‍ കരിപ്പായി അറിയിച്ചു. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഈ അനുഗൃഹീത ദിവസത്തിലേയ്ക്ക് കവന്‍ട്രി റീജിയണു കീഴിലുള്ള വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്ന് എല്ലാ വിശ്വാസികളെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

സീറോ മലങ്കര കത്തോലിക്കാ സഭയുടെ ആറാമത് റീജിയന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ മുഖ്യാതിഥിയായി സംബന്ധിക്കുവാനായി സീറോ മലങ്കര സഭയുടെ തലവനും പിതാവും ഭാരത്തിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ക്ലീമിസ് കാത്തോലിക്കാ ബാവ ബുധനാഴ്ച ഉച്ചയ്ക്ക് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. മലങ്കരസഭയുടെ യു.കെ. കോര്‍ഡിനേറ്ററായ ഫാ. തോമസ് മടക്കമൂട്ടിലും വിവിധ മിഷനുകളിലെ അംഗങ്ങളും ചേര്‍ന്ന് അഭിവന്ദ്യ കര്‍ദ്ദിനാളിന് ഊഷ്മളമായ സ്വീകരണം നല്‍കി.

ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് 6.30-ന് മലങ്കര സഭയ്ക്ക് സ്വന്തമായുള്ള ലണ്ടനിലെ സെന്റ് ആന്‍സ് ദേവാലയത്തില്‍ (മാര്‍ ഈവാനിയോസ് സെന്റര്‍) കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.

വിലാസം : ST: ANNES CHURCH, MAR IVANOS CENTRE, DAGNEM RM 9 45U

ബര്‍മിങ്ങ്ഹാം: ക്‌നാനായ സമുദായത്തെ അഭംഗുരം നയിച്ച കത്തോലിക്കാ സഭാവിശ്വാസത്തിലും സമുദായത്തനിമയിലും ഒരേ കുടക്കീഴില്‍ സമുദായാംഗങ്ങളെ നയിച്ച അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ മരണം സമുദായാംഗങ്ങള്‍ക്ക് തീരാനഷ്ടമാണ്. യു.കെ.കെ.കെ.സി.എയുമായി അഭേദ്യ ബന്ധമുണ്ടായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരി യു.കെ.യിലെ സമുദായ സംഘടനാപ്രവര്‍ത്തനത്തില്‍ തൃപ്തനായിരുന്നു. ക്‌നാനായ സമുദായത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിതാന്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് ഓരോ വ്യക്തികളെയും കുടുംബങ്ങളുടെയും സ്ഥായിയായ വളര്‍ച്ച ആഗ്രഹിച്ച വ്യക്തിത്വമാണ് .

സമുദായത്തിനും സമുദായ സംഘടനകള്‍ക്കും തീരാനഷ്ടമായ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ വേര്‍പാടില്‍ യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്റെ അഗാധമായ ദുഃഖവും പ്രാര്‍ത്ഥനയും അര്‍പ്പിക്കുന്നു. സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്ന ദിവസം എല്ലാ യൂണിറ്റിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കണമെന്നും ഒരാഴ്ചക്കാലം ദുഃഖാചരണം നടത്തുവാനും യു.കെ.കെ.സി.എ തീരുമാനിച്ചു.

ഷിബു മാത്യു 
ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചാപ്ലിയന്‍സില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോണീസിന്റെ തിരുന്നാള്‍ ജൂണ്‍ പതിനെട്ട് ഞായറാഴ്ച ആഘോഷിക്കും.

വിശുദ്ധ അന്തോണീസിന്റെ, സുവിശേഷത്തോടുള്ള തീവ്രമായ ബന്ധവും സ്‌നേഹവും തിരുന്നാള്‍ ആഘോഷിക്കുന്ന എല്ലാവരും പങ്ക് വെയ്ക്കണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ ചാപ്ലിന്‍സിക്ക് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. സുവിശേഷം തന്നെയായ ഈശോയെ കരങ്ങളില്‍ വഹിക്കുവാനായിട്ട് വി. അന്തോണീസിന് സാധിച്ചു. ആ ഭാഗ്യം നമുക്ക് ഓരോരുത്തര്‍ക്കും ലഭിക്കട്ടെയെന്ന് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് അഭിവന്ദ്യ പിതാവ് തന്റെ ആശംസയില്‍ കൂട്ടിച്ചേര്‍ത്തു.

സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ രാവിലെ 10.30 തിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ മിഷന്‍ലീഗ് കമ്മീഷന്‍ ചെയര്‍മാനും ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിനുമായ റവ. ഫാ. മാത്യൂ മുളയോലിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി നടക്കും. ദിവ്യബലിയോടൊപ്പം ഫാ. മുളയോലില്‍ തിരുന്നാള്‍ സന്ദേശം നല്കും. അഘോഷമായ ദിവ്യബലിക്കു ശേഷം വിശുദ്ധനോടുള്ള ആദരവ് സൂചകമായി പ്രദക്ഷിണം നടക്കും. തുടര്‍ന്ന് നൊവേനയും ആശീര്‍വാദവും നടക്കും. ചാപ്ലിന്‍സിയുടെ കീഴിലുള്ള ആറ് കമ്മ്യൂണിറ്റികളില്‍ നിന്നുമായി നൂറ് കണക്കിനാളുകള്‍ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

സെന്റ് മേരീസ് സീറോ മലബാര്‍ ചാപ്ലിന്‍സിയുടെ കീഴിലുള്ള വിശുദ്ധ അന്തോണീസ് കാത്തലിക് കമ്മ്യൂണിറ്റി ബ്രാഡ്‌ഫോര്‍ഡാണ് തിരുന്നാള്‍ നടത്തുന്നത്. തിരുന്നാളിന് ഒരുക്കമായി ബ്രാഡ്‌ഫോര്‍ഡ് കമ്മ്യൂണിറ്റിയിലെ പതിനേഴ് കുടുംബങ്ങളിലും വിശുദ്ധനോടുള്ള ആദരവ് സൂചകമായി നൊവേന പ്രാര്‍ത്ഥനകള്‍ നടക്കുകയാണിപ്പോള്‍. കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷമായി സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ എല്ലാ ചൊവ്വാഴ്ചയും വിശുദ്ധ കുര്‍ബാനയും വി. അന്തോണീസിന്റെ നൊവേനയും നടന്നു വരുന്നു. തിരുന്നാള്‍ ദിവസം വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം അടിമ വെയ്ക്കുന്നതിനുള്ള അവസരമുണ്ടായിരിക്കുന്നതാണ്. സ്‌നേഹവിരുന്നോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ അവസാനിക്കും.

തിരുന്നാളിലും തിരുക്കര്‍മ്മളിലും പങ്കു ചേര്‍ന്ന് വിശുദ്ധന്റെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാ ക്രൈസ്തവ വിശ്വാസികളേയും ഈശോയിലുള്ള സ്‌നേഹത്തില്‍ ക്ഷണിക്കുന്നതായി ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ അറിയിച്ചു.

സ്വന്തം ലേഖകന്‍

ബ്രിസ്റ്റോള്‍ : സഭയുടെ ചരിത്രകാലമൊക്കെയും വിശുദ്ധ നാടുകളിലേയ്ക്ക് നടന്നിട്ടുള്ള തീര്‍ത്ഥാടനങ്ങള്‍ വളരെയധികം ശ്രദ്ധേയമാണ്. ദൈവത്തിന്റെ കരുണയും സ്‌നേഹവും തേടി മരിയന്‍ കേന്ദ്രങ്ങളിലേയ്ക്കും, വിശുദ്ധരുടെ പുണ്യഗേഹങ്ങളിലേയ്ക്കും വിശ്വാസത്തോടും അനുതാപത്തോടുംകൂടെ അനുഗ്രഹങ്ങള്‍ തേടി വിശ്വാസികള്‍ യാത്ര ചെയ്തിട്ടുണ്ട്. അതിന്റെ തുടര്‍ക്കഥയാണ് ഇന്നുള്ള എല്ലാ തീര്‍ത്ഥാടനങ്ങളും.

ഇതിന്റെ ഭാഗമായാണ് ബഹുമാനപ്പെട്ട സാജു മുല്ലശേരിലച്ചന്റെയും (എസ് ഡി ബി) , ജോഷി കുമ്പുക്കലിന്റെയും (വെസ്റ്റന്‍ സൂപ്പര്‍ മെര്‍) മേല്‍നോട്ടത്തില്‍ വേനല്‍ക്കാല തീര്‍ത്ഥാടനം ലൂര്‍ദിലേക്ക് സംഘടിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് മാസം രണ്ടാം തീയതി സ്റ്റാന്‍സ്റ്റഡ് എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട് അഞ്ചാം തീയതി തിരിച്ചെത്തുന്ന രീതിയിലാണ് ലൂര്‍ദിലേയ്ക്ക് മരിയന്‍ തീര്‍ത്ഥാടനം ഒരുക്കിയിരിക്കുന്നത്. ഈ തീര്‍ത്ഥാടനത്തിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ബഹുമാനപ്പെട്ട സാജു മുല്ലശേരില്‍ അച്ചന്‍ അറിയിച്ചു.

സീറ്റുകള്‍ പരിമിതമായതിനാല്‍, ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുവാന്‍ താത്പര്യപ്പെടുന്നു.

Fr. Saju Mullasseril SDB –  07986 272822

Joshy Abraham – 07710380494

 

RECENT POSTS
Copyright © . All rights reserved