സ്വന്തം ലേഖകൻ
കാനഡ : ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിന് തുടക്കം കുറിച്ച് കാനഡയും. കനേഡിയൻ ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കമ്പനിയായ വെൽത്ത് സിംബിൾ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ച് ആരംഭിച്ചതായി പ്രഖ്യാപിച്ചു. കാനഡയുടെ ആദ്യത്തെ റെഗുലേറ്റഡ് ക്രിപ്റ്റോ പ്ലാറ്റ്‌ഫോമാണ് ‘വെൽത്ത് സിംബിൾ ക്രിപ്‌റ്റോ.’ വെൽത്ത് സിംബിൾ ക്രിപ്‌റ്റോയിലൂടെ ഇനി മുതൽ ബിറ്റ്‌കോയിനും എതീരിയവും വാങ്ങാനും വിൽക്കാനും കഴിയും. ഓഗസ്റ്റ് 7ന് കനേഡിയൻ സെക്യൂരിറ്റീസ് അഡ്മിനിസ്ട്രേറ്റർമാരിൽ (സിഎസ്എ) നിന്ന് ക്രിപ്റ്റോ കറൻസി ട്രേഡിങ് പ്ലാറ്റ്ഫോം തുടങ്ങാൻ അംഗീകാരം ലഭിച്ചിരുന്നു.
കനേഡിയൻ റെഗുലേറ്റർമാരുടെ റെഗുലേറ്ററി സാൻഡ്‌ബോക്സ് അംഗീകാരത്തെത്തുടർന്ന്, വെൽത്ത് സിംബിൾ കാനഡയുടെ ആദ്യത്തെ നിയന്ത്രിത ക്രിപ്റ്റോ പ്ലാറ്റ്ഫോമായി . പുതിയ ക്രിപ്റ്റോ എക്സ്ചേഞ്ച് നിയന്ത്രിക്കുന്നത് ഫെഡറൽ സർക്കാരും കാനഡയിലെ 13 പ്രവിശ്യകളിലെ റെഗുലേറ്റർമാരുമാണ്.
കാനഡയിലെ 10 പ്രവിശ്യകളിൽ നിന്നും മൂന്ന് പ്രദേശങ്ങളിൽ നിന്നുള്ള സെക്യൂരിറ്റീസ് റെഗുലേറ്റർമാർ സിഎസ്‌എയിൽ ഉൾപ്പെടുന്നു. വെൽത്ത് സിംബിളിന്റെ പ്ലാറ്റ്‌ഫോമിൽ ട്രേഡ് ചെയ്യുന്ന ക്രിപ്‌റ്റോകറൻസികൾ കൈവശം വച്ചിരിക്കുന്നത് ന്യൂയോർക്ക് ആസ്ഥാനമായുള്ള റെഗുലേറ്റഡ് ക്രിപ്‌റ്റോ കസ്റ്റോഡിയൻ ജെമിനി ട്രസ്റ്റ് കമ്പനിയാണ്.
വെൽത്ത് സിംബിൾ ക്രിപ്റ്റോ അക്കൗണ്ട് തുറന്ന ശേഷം, ഉപയോക്താക്കൾക്ക് വെൽത്ത് സിംബിൾ ട്രേഡ് ആപ്പിനുള്ളിൽ അവരുടെ ക്രിപ്റ്റോകറൻസികൾ വാങ്ങാനും വിൽക്കാനും കൈവശം വയ്ക്കാനും സാധിക്കും. സ്റ്റോക്ക്, ബോണ്ട്, എക്സ്ചേഞ്ച് – ട്രേഡഡ് ഫണ്ട് (ഇടിഎഫ്) എന്നിവ വാങ്ങാനും വിൽക്കാനും ഈ ആപ്പ് ഉപയോഗിക്കാം. കനേഡിയൻ ഡോളറിൽ മാത്രമേ നിക്ഷേപങ്ങൾ പിൻവലിക്കൽ നടത്താൻ കഴിയൂ. ടൊറന്റോ, ന്യൂയോർക്ക്, ലണ്ടൻ എന്നിവിടങ്ങളിൽ ഓഫീസുകളുള്ള വെൽത്ത് സിംബിളിന് ലോകമെമ്പാടും 175,000 ഉപയോക്താക്കളുണ്ടെന്ന് അവകാശപ്പെടുന്നു.
എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
സ്വന്തം ലേഖകൻ
ജന്മനാ അന്ധതയെന്ന ഇരുൾ പാട കണ്ണുകളെ മൂടിയ ടോയൽ ഇന്ന് ലോകത്തിനു മുഴുവൻ വെളിച്ചം പകരാൻ ഉള്ള ശ്രമത്തിലാണ്. തന്റെ ആറാം വയസ്സിൽ യുകെയിലെത്തിയ ടോയൽ പരിമിതികളെ തന്നെ ആയുധമായി കണ്ട് ഉറച്ച നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന വ്യക്തിയാണ്. ഇരട്ട സഹോദരനും കുടുംബാംഗങ്ങളും ആണ് വിജയവഴിയിൽ ടോയലിനു കൈത്താങ്ങ്.

മാഞ്ചസ്റ്ററിന് അടുത്തുള്ള വിഗണിൽ ആണ് ഈ മിടുക്കന്റെ താമസം. ഷാജു ആനി ദമ്പതിമാരുടെ മകനാണ്. 2014ൽ ജി സി എസ് ഇ പരീക്ഷയിൽ വൻ വിജയം നേടിയ ടോയൽ അന്ന് ഇംഗ്ലീഷ് മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചിരുന്നു. ജി സി എസ് ഇ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ സ്റ്റാർ വാങ്ങിയാണ് ടോയൽ ഓക്സ്ഫോർഡ് യൂണിവേഴ് സിറ്റിയിൽ അഡ് മിഷൻ നേടിയത്. അന്ന് ലിവർപൂളിൽ എ സി എ എൽന്റെ നേതൃത്വത്തിൽ ടോയലിനു സ്വീകരണം നൽകിയിരുന്നു. അന്നത്തെ വാൾട്ടൻ എംപി ആയിരുന്ന സ്റ്റീവ് റോതറാം ആണ് ടോയലിനു മെമെന്റോ സമ്മാനിച്ചത്. 6 വയസ്സു മുതൽ യുകെയിൽ ടോയലിൻെറ കഴിവുകൾക്ക് അനുസൃതമായ പരിഗണന ലഭിക്കുന്നുണ്ടായിരുന്നു.

ഏറ്റവും മികച്ച രീതിയിൽ ലോകത്തെ സേവിക്കാനുതകണമെന്നാണ് ടോയലിന്റെ ആഗ്രഹം. അതിനുള്ള ആദ്യ ചവിട്ടുപടിയായി ഗവൺമെന്റ് ലീഗൽ അഡ്വൈസർ ജോലി ആരംഭിച്ചുകഴിഞ്ഞു. നിയമത്തിൽ പിഎച്ച്ഡി നേടണം എന്നതാണ് അടുത്ത ലക്ഷ്യം.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : നേഴ് സുമാരും ഡോക് ടർമാരും ഉൾപ്പെടുന്ന അതുരസേവന വിഭാഗത്തിന് ആദരവൊരുക്കുകയാണ് എലിസബത്ത് രാജ്ഞി. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിച്ചവർക്ക് രാജ്ഞിയുടെ ജന്മദിനത്തിൽ പ്രത്യേക ആദരവ് ഒരുക്കും. ബ്രിട്ടന്റെ ആരോഗ്യ രംഗത്തെ ശക്തിപ്പെടുത്തുന്നതിൽ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കോവിഡ് പടർന്നുപിടിച്ച സമയം മുതൽ വലിയ ദുരന്തത്തിലേക്ക് രാജ്യത്തെ തള്ളിവിടാതെ പ്രതിരോധിച്ച് നിർത്തിയത് അവരുടെ കഴിവാണ്. അതിൽ തന്നെ മലയാളികളായ ആരോഗ്യപ്രവർത്തകർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കോവിഡിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തിൽ മികച്ച സംഭാവന നൽകിയവരെ അടുത്ത മാസം നടക്കുന്ന രാജ്ഞിയുടെ ജന്മദിനാഘോഷത്തിൽ ആദരിക്കും. ക്വീൻസ് ബർത്ത്ഡേ ഹോണെർസ് ലിസ്റ്റിൽ ഇവരെ ഉൾപ്പെടുത്തുന്നതാണ്. ഒക്ടോബർ 10ന് നടക്കുന്ന ചടങ്ങിൽ പ്രവാസി മലയാളികൾക്ക് അഭിമാനിക്കാനുള്ള വക ഉണ്ടാകുമെന്നാണ് പ്രതീക്ഷ. രാജ്ഞിയുടെ അംഗീകാരത്തെത്തുടർന്ന് ആരോഗ്യ രംഗത്തെ പ്രഗത്ഭരെ അടുത്ത മാസം ആദരിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് ഇന്നലെ അറിയിച്ചിരുന്നു.

ക്യാപ്റ്റൻ സർ ടോം മൂറിനെപ്പോലെയുള്ളവർ പട്ടികയിൽ ഇടം നേടും. കൊറോണ വൈറസ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി ആണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. “വൈറസ് നിയന്ത്രിക്കുന്നതിനും എൻഎച്ച്‌എസിനെ സംരക്ഷിക്കുന്നതിനും ഈ ശൈത്യകാലത്ത് ജീവൻ രക്ഷിക്കുവാനും അവർ ശ്രമിക്കുകയാണ്. അവർ നൽകിയ മഹത്തായ സംഭാവനകൾ തിരിച്ചറിയേണ്ടതുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.2020 ലെ രാജ്ഞിയുടെ ജന്മദിന ബഹുമതികൾ ഒരു രാഷ്ട്രമെന്ന നിലയിൽ അവർക്ക് നന്ദി പറയാൻ കഴിയുന്ന നിരവധി അവസരങ്ങളിൽ ആദ്യത്തേതായിരിക്കുമെന്നും ജോൺസൻ അറിയിച്ചു.

കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയം മുതൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. പിപിഇ കിറ്റിന്റെ ക്ഷാമവും മറ്റും അവരെ വല്ലാതെ വലയ്ക്കുകയുണ്ടായി. എങ്കിലും മറ്റു പല രാജ്യങ്ങൾ ഇപ്പോൾ നേരിടുന്നതുപോലെയുള്ള ദുരന്തം ബ്രിട്ടനിൽ നിന്ന് ഒഴിവായത് ഡോക്ടർമാരുടെയും നേഴ് സുമാരുടെയും മറ്റു ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ്. പലർക്കും ജീവൻ നഷ്ടപ്പെടുകയും ചെയ്തു. എങ്കിലും ഇപ്പോൾ ഒരുക്കുന്ന ഈ ആദരവ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വലിയ ആശ്വാസം നൽകുമെന്നുറപ്പാണ്. അതേസമയം യുകെ രണ്ടാം ഘട്ട വ്യാപനത്തിന്റെ പാതയിലാണെന്ന് ജോൺസൻ മുന്നറിയിപ്പ് നൽകി. കോവിഡ് നിയമങ്ങൾ മൂലമുണ്ടായ സാമ്പത്തിക തകർച്ചയെ തുടർന്ന് ടോറി എംപിമാർ പ്രധാനമന്ത്രിയ്‌ക്കെതിരെ വിമർശനം ഉയർത്തുകയാണ്.
ഫ്‌ളോറിഡ: കോലത്ത് മരുതിമൂട്ടില്‍ എം.എസ്. ജയിംസിന്റെയും ഉഷയുടെയും മകള്‍ ജൂബി ആന്‍ ജയിംസ് (31) ഹൃദയാഘാതം മൂലം അന്തരിച്ചു. ജൂബി ഉപരി പഠനത്തിനും ജോലിക്കുമായാണ് അമേരിക്കയില്‍ എത്തിയത്. ഫ്‌ളോറിഡയിലെ ടാമ്പാ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. പരേത എം.എസ്. ജയിംസിന്റെയും ഉഷയുടെയും ഒരേ ഒരു മകളാണ്.
പനി ബാധിച്ചു ചികിത്സയിൽ ആയിരുന്ന ജൂബി അല്പം ഭേദമായപ്പോൾ ഡിസ്ചാർജ് ചെയ്‌ത് താമസസ്ഥലത്തു വിശ്രമിച്ചിരിക്കെയാണ് ഫ്‌ളോറിഡയിലെ ടാമ്പയിലേക്ക് ജോലിയുമായി ബന്ധപ്പെട്ട് പെട്ടെന്ന് വരേണ്ടിവന്നത്. ടാമ്പയിൽ എത്തിയപ്പോൾ പനി വഷളാവുകയും പിന്നീടുള്ള പരിശോധനയിൽ ന്യൂമോണിയ ബാധിതയുമാണ് എന്ന് അറിയുന്നത്. ഇതിനോടകം ആരോഗ്യ നില വഷളാവുകയും, ആന്തരിയാവയവങ്ങളുടെ പ്രവർത്തനം തസ്സപ്പെടുകയും തുടർന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവ് ആയിരുന്നു.
പരേതക്ക് നാളെ സെപ്റ്റബര്‍ 28 തിങ്കളാഴ്ച വൈകിട്ട് 5 ന് (പ്രാദേശിക സമയം) ഫ്‌ലോറിഡ സെന്റ് മാര്‍ക്ക് മാര്‍ത്തോമാ പള്ളി വികാരി റവ.സ്‌കറിയാ മാത്യൂവിന്റെ കര്‍മികത്വത്തില്‍ പ്രാർത്ഥനയും പൊതു ദർശനവും നടത്തപ്പെടും. ഈ ആഴ്ച്ച അവസാനത്തോടെ സ്‌പെഷ്യൽ വിമാനത്തിൽ മൃതുദേഹം ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ആദ്യത്തെ വിവരം എന്നാൽ പിന്നീട് തീരുമാനം മാറ്റി അമേരിക്കയിലെ ഫ്ലോറിഡയിൽ ക്രിമേറ്റീവ് ചെയ് തതിന് ശേഷം നാട്ടിലേക്കെത്തിക്കുമെന്നാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരം . വർഷങ്ങളായി ദക്ഷിണാഫ്രിക്കയിൽ സ്ഥിരമാസമാക്കിയിരിക്കുന്ന പ്രവാസി മലയാളികളാണ് മാതാപിതാക്കൾ.
ജയിംസിന്റെ സഹോദരങ്ങള്‍ പൊന്നമ്മ മത്തായി, സാറാമ്മ എബ്രഹാം, കൊച്ചുമോള്‍ ജോര്‍ജ്, പരേതരായ എം.എസ്. വര്‍ഗ്ഗീസ്, അലക്‌സാണ്ടര്‍, മാത്യൂ, എബ്രഹാം , പരേതയായ റോസ്സമ്മ തോമസ്.
ഉഷയുടെ സഹോദരങ്ങള്‍: ഗീത സിം മാത്യുസ്, പടിപ്പുരക്കല്‍, കായങ്കുളം, ഷാജി ഫിലിപ്പ് ലൗലി, താന്നിമൂട്ടില്‍.
യൂകെയില്‍ നിന്നും വാഹനങ്ങള്‍ അയര്‍ലണ്ടില്‍ എത്തിച്ച് മോട്ടോര്‍ വ്യാപാരത്തിലൂടെ പണം തട്ടിയെടുത്ത യുകെ ആസ്ഥാനമായ അന്താരാഷ്ട്ര കുറ്റവാളി സംഘത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി 170 കാറുകളും ട്രക്കുകളും ഗാര്‍ഡയും ബ്രിട്ടീഷ് പോലീസും ചേര്‍ന്ന് പിടിച്ചെടുത്തു.
സിഇഒ ആള്‍മാറാട്ടം, ഇന്‍വോയ്സ് റീഡയറക്ട് തട്ടിപ്പ് എന്നിവയിലൂടെ മോട്ടോര്‍ ബിസിനസ്സില്‍ നിന്നുമുള്ള പണം മോഷ്ടിക്കുന്ന ക്രിമിനല്‍ സംഘത്തില്‍ പാക്കിസ്ഥാന്‍, ലിത്വാനിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
സ്വന്തം കമ്പനി സ്ഥാപിച്ചാണ് കൊള്ളസംഘം തട്ടിപ്പ് നടത്തിയത്.ടിപ്പററിയില്‍ ഉപയോഗിക്കാത്ത ഗാരേജും അവര്‍ വാങ്ങി.ടിപ്പററിയിലെ ഈ കാര്‍ ഡീലര്‍ഷിപ്പിനെ മറയാക്കിയാണ് സംഘം ഇന്‍വോയ്സ് റീഡയറക്ട് തട്ടിപ്പും മറ്റും നടത്തിയതെന്നാണ് അന്വേഷണ സംഘം പറയുന്നു.
യുകെയില്‍ നിന്നും കാറുകള്‍ വാങ്ങി അയര്‍ലണ്ടിലേക്ക് കൊണ്ടുവന്ന് നിയമാനുസൃതമെന്ന നിലയില്‍ ഇവിടെ വിറ്റഴിക്കുകയായിരുന്നു.എന്നാല്‍ മോഷ്ടിച്ച പണം വെളുപ്പിക്കാനുള്ള ഒരു ഏര്‍പ്പാട് മാത്രമായിരുന്നു ഇതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
ക്രിമിനല്‍ അസറ്റ് ബ്യൂറോ ഇന്നലെ ക്ലെയര്‍, ടിപ്പററി കൗണ്ടികളിലെ വീടുകളിലും ബിസിനസുകളിലും നടത്തിയ ആറ് റെയ്ഡുകളില്‍ 85 കാറുകളും ട്രക്കുകളും 2 മില്യണ്‍ യൂറോയില്‍ കൂടുതല്‍ വിലമതിക്കുന്ന ഒരു ട്രാന്‍സ്‌പോര്‍ട്ടറും പിടിച്ചെടുത്തു.20,000 യൂറോയിലധികം കണ്ടുകെട്ടി. 200,000 യൂറോയില്‍ കൂടുതലുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.
പിടിച്ചെടുത്ത വാഹനങ്ങളില്‍ റേഞ്ച് റോവേഴ്‌സ്, ബി എം ഡബ്ല്യു, ഓഡി, വോള്‍വോസ്, സ്‌കോഡാസ് എന്നിവയും രണ്ട് ഫ്ലാറ്റ് ബെഡ് ട്രക്കുകളും കാര്‍ ട്രാന്‍സ്പോര്‍ട്ടറുമാണ് ഉള്‍പ്പെടുന്നത്.എമര്‍ജന്‍സി റെസ്‌പോണ്‍സ് യൂണിറ്റ്, സ്റ്റോളന്‍ കാര്‍ യൂണിറ്റ്, നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ, കസ്റ്റംസ് ഡോഗ് യൂണിറ്റ് എന്നിവയും തിരച്ചിലില്‍ പങ്കാളികളായി.
അതേസമയം, വെസ്റ്റ് മിഡ്‌ലാന്റ്സ് പോലീസ് യുകെയില്‍ നടത്തിയ തിരച്ചിലില്‍ 90 കാറുകള്‍ പിടിച്ചെടുത്തു. നാല് പേരെ അറസ്റ്റ് ചെയ്തു.അന്താരാഷ്ട്ര സംഘടിത ക്രൈം ഗ്രൂപ്പുകളെ നിയന്ത്രിക്കാനും പിടികൂടാനുമുള്ള ഗാര്‍ഡയും യുകെ പോലീസും തമ്മിലുള്ള സഹകരണമാണ് ഇവിടെപ്രാവര്‍ത്തികമായതെന്ന് എബി മേധാവി ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് മൈക്കല്‍ ഗുബ്ബിന്‍സ് പറഞ്ഞു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഇന്നു മുതൽ നിലവിൽ വരുന്ന കടുത്ത നിയന്ത്രണങ്ങൾ യുകെയിലെ മുക്കാൽ ശതമാനത്തിലധികം വരുന്ന പ്രദേശങ്ങളെയും പൗരന്മാരെയും ബാധിച്ചേക്കും. ശനിയാഴ്ച മുതൽ ഇംഗ്ലണ്ട് ലീഡ് വിഗാൻ, സ്റ്റോക്ക് പോർട്ട്, ബ്ലാക്ക് പൂൾ എന്നിവിടങ്ങളിൽ ഒരുമിച്ചു താമസിക്കുന്ന കുടുംബങ്ങൾ തമ്മിലോ, വീട്ടുമുറ്റത്തെ പൂന്തോട്ടങ്ങളിൽ പോലും ഒത്തുകൂടൽ പാടില്ല എന്നാണ് പുതിയ നിർദ്ദേശം. വെയിൽസ്, കാർഡിഫ്, സ്വാൻഷീ എന്നിവിടങ്ങളിൽ ഞായറാഴ്ചമുതൽ നിയന്ത്രണം വരും. വൈറസ് വ്യാപനം കൂടുതലായ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശങ്ങളുമായി സർക്കാർ മുന്നോട്ടു വന്നിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ യുകെയിൽ 6,042 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 28 ദിവസങ്ങൾക്കുള്ളിൽ 34 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ നിയമങ്ങൾ കർശനമാക്കാനാണ് തീരുമാനം.

തുടർച്ചയായ നാലാം ദിനമാണ് യുകെയിൽ കേസുകൾ ആറായിരത്തിന് മുകളിൽ വർദ്ധിക്കുന്നത്. സ്കോട്ട്‌ലൻഡിൽ ശനിയാഴ്ച മാത്രം 714 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നോർത്തേൺ അയർലൻഡിൽ പ്രതിദിനം 319 ഓളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഒരേ ഇടങ്ങളിൽ താമസിക്കുന്നവർ തൊട്ടടുത്ത വീട്ടുകാരെ പോലും സന്ദർശിക്കാൻ പാടില്ല എന്നാണ് നിർദ്ദേശം. ആർ നമ്പർ 1.2 നും 1.5 ഇടയിലാണ് എന്നത് ആശങ്ക വർധിക്കുന്നു. ആർ നമ്പർ ഒന്നിനു മുകളിൽ വരുന്നത് സമൂഹ വ്യാപനത്തെയാണ് സൂചിപ്പിക്കുന്നത്.
ഐസിയുവിലും, ആരോഗ്യ കേന്ദ്രങ്ങളിലും എത്തുന്ന രോഗികളുടെ എണ്ണം കുത്തനെ കൂടിയതിനെ തുടർന്ന് തലസ്ഥാനത്ത് കൊറോണ വൈറസിന് നിയന്ത്രണവിധേയമാക്കാൻ ചടുലമായ നടപടികൾ ആവശ്യമാണെന്ന് മേയർ സാദിഖ് ഖാൻ പറയുന്നു. ആറു മണി ആകുമ്പോൾ പബ്ബുകൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ അടയ്ക്കണം എന്നാണ് നിർദേശം. ഒരേ പ്രദേശങ്ങളിൽ, അഥവാ ഒരേ ഹൗസ് ഹോൾഡുകളിൽ താമസിക്കുന്നവർ പോലും തമ്മിലിടകലരാൻ പാടില്ല. 17 മില്യണോളം ജനങ്ങളാണ് കടുത്ത നിർദ്ദേശങ്ങൾ പാലിച്ചു ജീവിക്കേണ്ടത്. ആരോഗ്യമന്ത്രി വൗഗൻ ഗെതിങ് പറയുന്നത് പബ്ബുകളെക്കാൾ അധികമായി വീടുകളിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് എന്നാണ്.

അതേ സമയം യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികൾ സ്റ്റുഡന്റ് ഹാളുകളിൽ സെൽഫ് ഐസലേഷൻ നടത്തണമെന്ന നിർദ്ദേശത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിലെ 1700 ഓളം വരുന്ന വിദ്യാർത്ഥികളിൽ രണ്ടാഴ്ചയോളം സെൽഫ് ഐസലേഷൻ നടത്താനാണ് നിർദ്ദേശം. എന്നാൽ ശ്രദ്ധിക്കാൻ ആളില്ലാതെ തങ്ങളെ ഈ വിധം ഒറ്റപ്പെടുത്തുന്നതിലാണ് വിദ്യാർത്ഥികൾക്ക് അമർഷം.
കോവിഡ് പ്രതിരോധ മരുന്നിന്റെ വിതരണത്തിനും, മറ്റു പരീക്ഷണങ്ങൾക്കും ആയി 500 മില്യണോളം പൗണ്ട് വകയിരുത്തിയിട്ടുണ്ട്. ചെറിയ കുട്ടികളിൽ കോവിഡ് ടെസ്റ്റ് നടത്തണം എന്ന ആവശ്യം വ്യാപകമായിട്ടുണ്ട് എങ്കിലും ഒരു ശതമാനത്തോളം കുഞ്ഞുങ്ങളിൽ മാത്രമാണ് രോഗം സ്ഥിരീകരിക്കുന്നത് എന്നത് ആശാവഹമാണ്.
സ്വന്തം ലേഖകൻ
പനി, തുടർച്ചയായ ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായതിനെതുടർന്ന് കോവിഡ് 19 ന് ചികിത്സ തേടിയ പകുതിയോളം പേർക്ക് വൈറസ് ബാധ ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്തി. ആയിരത്തോളം വരുന്ന മുൻനിര ആരോഗ്യ പ്രവർത്തകരിൽ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. മുൻപ് വൈറസ് ബാധ ശരീരത്തിൽ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്ന ആന്റിബോഡി ടെസ്റ്റുകളിൽ 49 ശതമാനം പേരിലും നെഗറ്റീവ് റിസൾട്ട് ആണ് കാണിച്ചത്. ഇങ്ങനെയുള്ളവരിൽ ഒരുപക്ഷേ ടെസ്റ്റുകൾ അപ്രാപ്യമായ ടി സെല്ലുകൾ പോലെയുള്ള ഇമ്മ്യൂണിറ്റി കോശങ്ങളിൽ ആവാം വൈറസ് ബാധയേറ്റത് എന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞർ.
ആന്റിബോഡി റെസ്പോൺസ് ആണ് ഇപ്പോൾ വ്യാപകമായി മുൻപു വൈറസ് ബാധ ഉണ്ടായിരുന്നോ എന്ന് തെളിയിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ മനുഷ്യ ശരീരത്തിൽ ഉണ്ടാവുന്ന ആന്റി ബോഡികൾ കാലക്രമേണ മാഞ്ഞുപോകാൻ സാധ്യതയുള്ളതുകൊണ്ട് ഇതിനെ പൂർണമായി ആശ്രയിക്കാൻ കഴിയില്ല. എന്നിരുന്നാലും ഇപ്പോൾ പരിശോധിച്ച രോഗികളിൽ പകുതി പേർക്കും കൊറോണ വൈറസ് ബാധ ഉണ്ടായിരുന്നില്ല എന്നാണ് കണ്ടെത്തൽ. സാധാരണ പനിയും ജലദോഷവും കോവിഡ് 19 ആണ് എന്ന് ജനങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയായിരുന്നു. അങ്ങനെയെങ്കിൽ തണുപ്പ് കാലത്തോടെ ഉണ്ടാവാൻ സാധ്യതയുള്ള രണ്ടാം പകർച്ചയിൽ കൂടുതൽ പേർ രോഗികളായേക്കും. സാധാരണ പനി, ജലദോഷം പോലെയുള്ള രോഗങ്ങൾ വർദ്ധിക്കുന്ന സമയം കൂടിയാണ് തണുപ്പുകാലം. അതിനാൽ വ്യക്തിശുചിത്വം പാലിച്ചും, കോവിഡ് നിയമങ്ങൾ അനുസരിച്ചും ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം. ആയിരക്കണക്കിന് വരുന്ന മുൻനിര ആരോഗ്യ പ്രവർത്തകരിൽ നടത്തിയ പരീക്ഷണത്തിൻെറ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ എന്ന് പി എച്ച് ഇ എപ്പിടെമോളജിസ്റ് ആയ റാണിയ മുൾചന്താനി പറയുന്നു.

അതോടൊപ്പം പ്രായമായവരിലും പുരുഷന്മാരിലും ആണ് കോവിഡ് 19 മോശമായി ബാധിക്കുന്നതെന്നും കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. 80 വയസ്സിനു മുകളിൽ ഉള്ള 20 ശതമാനം പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. സ്ത്രീകളുടെ ശാരീരികമായ ഇമ്മ്യൂണിറ്റി പ്രത്യേകതകൾ കാരണം സ്ത്രീകൾക്ക് രോഗം ബാധിച്ചാലും ശ്വാസകോശത്തെയോ ശ്വേത രക്താണുക്കളെയോ ബാധിക്കുന്നില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് കൊറോണ വൈറസ് പുരുഷന്മാരെയും ഒരു വിഭാഗം ആളുകളെയും കൂടുതലായി ബാധിക്കുന്നത് എന്നതിൽ പഠനം നടന്നുകൊണ്ടിരിക്കുകയാണ്.
മഹാമാരി പടർന്നുപിടിച്ച് മാസങ്ങൾക്ക് ശേഷം മാത്രമാണ് രുചിമുകുളങ്ങളെയും ഗന്ധത്തെയും വൈറസ് ബാധിക്കുന്നുണ്ട് എന്ന് കണ്ടെത്തിയത് തന്നെ. അതിനാൽ രണ്ടാം വ്യാപനം ഉണ്ടായാൽ എടുക്കേണ്ട മുൻകരുതലുകളെ പറ്റി ശാസ്ത്രജ്ഞന്മാർ കൂടുതൽ ശ്രദ്ധാലുക്കളാണ്.
സൂര്യനില്‍ നിന്നുള്ള അസാധാരണ തിളക്കവും ഊര്‍ജ്ജ പ്രവാഹവും ടൈറ്റാനിക്ക് മുങ്ങിയതിന്റെ കാരണമായിട്ടുണ്ടാവാമെന്ന് പുതിയ പഠനം. സൂര്യനില്‍ നിന്നുള്ള അസാധാരണ ഊര്‍ജ്ജ പ്രവാഹം ടൈറ്റാനിക്കിലെ വടക്കുനോക്കിയന്ത്രത്തിന്റെ ഫലത്തെ സ്വാധീനിച്ചിരിക്കാമെന്നും ഇതുമൂലമുണ്ടായ ദിശാവ്യതിയാനമാണ് മഞ്ഞുമലയില്‍ ഇടിക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് പഠനം പറയുന്നത്. അമേരിക്കന്‍ ഗവേഷകയായ മില സിന്‍കോവയാണ് ഇത്തരമൊരു നിഗമനം മുന്നോട്ടുവെച്ചിരിക്കുന്നത്.
ടൈറ്റാനിക് മുങ്ങിയ 1912 ഏപ്രില്‍ 15ന് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സഞ്ചരിച്ച നാവികരുടേയും മുങ്ങിയ ടൈറ്റാനിക്കില്‍ നിന്നും രക്ഷപ്പെട്ടവരുടേയും മൊഴികളും സിന്‍കോവ തന്റെ പഠനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ടൈറ്റാനിക് മുങ്ങിയ ദിവസം ആകാശത്ത് ധ്രുവദീപ്തി കണ്ടിരുന്നുവെന്നാണ് ഇവരില്‍ പലരും പറഞ്ഞിട്ടുള്ളത്. വെതര്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അപകടത്തിന് മാത്രമല്ല ടൈറ്റാനിക്കില്‍ നിന്നുള്ള അപകട സന്ദേശം പല സമീപത്തെ കപ്പലുകളിലും എത്താതിരുന്നതിന് പിന്നിലും ഈ സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹമാണെന്നും കരുതപ്പെടുന്നു. സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹത്തെ തുടര്‍ന്ന് വടക്കുനോക്കിയന്ത്രത്തില്‍ ഒരു ഡിഗ്രിയുടെ മാറ്റമുണ്ടായാല്‍ പോലും അതിന്റെ ഫലം വളരെ വലുതാകുമെന്നാണ് മില സിന്‍കോവ ഓര്‍മിപ്പിക്കുന്നത്. ടൈറ്റാനിക് അപകടത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട ലോറന്‍സ് ബോസ്‌ലി അപകടത്തിന് ശേഷം ലൈഫ് ബോട്ടിലിരിക്കേ ആകാശത്തിന്റെ ഒരു കോണില്‍ പ്രകാശം കണ്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ടൈറ്റാനിക്ക് അപകടത്തില്‍ പെട്ടപ്പോള്‍ രക്ഷക്കെത്തിയ ആര്‍എംഎസ് കാര്‍പാത്തിയ എന്ന കപ്പലിലെ സെക്കൻഡ് ഓഫിസറായ ജെയിംസ് ബിസെറ്റും ഇതേ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
അന്നുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ആഢംബര കപ്പലായിരുന്ന ടൈറ്റാനിക് കന്നി യാത്രയിലാണ് മുങ്ങിയത്. ഒരിക്കലും മുങ്ങില്ലെന്ന വിശേഷണത്തിലായിരുന്നു ടൈറ്റാനിക് അവതരിപ്പിക്കപ്പെട്ടത്. 1912 ഏപ്രില്‍ 10ന് സൗത്താംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട ടൈറ്റാനിക് ഏപ്രില്‍ 15ന് പ്രാദേശിക സമയം അര്‍ധരാത്രി 11.30ഓടെ മഞ്ഞുമലയില്‍ ഇടിക്കുകയായിരുന്നു. ടൈറ്റാനിക് ദുരന്തത്തില്‍ 1500ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്.
സ്വന്തം ലേഖകൻ
2020 ലെ ഏറ്റവും വലിയ ബ്ലോക്ക് ചെയിൻ പേറ്റന്റ് ഉടമ അലിബാബ ഗ്രൂപ്പാണെന്ന് കിസ്സ്പേറ്റന്റ് ടീമിലെ പഠനം വെളിപ്പെടുത്തുന്നു. ഐബിഎമിന്റെ കൈവശമുള്ള പേറ്റന്റുകളുടെ പത്തു മടങ്ങാണ് അലിബാബയുടെ കൈവശം ഉള്ളത്. 2019നെ അപേക്ഷിച്ച് ഈ വർഷം ബ്ലോക്ക്‌ചെയിൻ പേറ്റന്റുകൾ കുത്തനെ ഉയരുകയാണ്. ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജിയും ക്രിപ്റ്റോ കറൻസി സൊല്യൂഷൻ പേറ്റന്റുകളും 2020ൽ കാര്യമായ മാറ്റത്തിന് വിധേയമായി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ബാങ്ക് ഓഫ് അമേരിക്കയും എൻചെയിനും മുന്നിട്ടു നിന്നിടത്ത് പുതിയ കമ്പനികൾ സ്ഥാനം പിടിച്ചു. ഈ വർഷം ഈ രണ്ട് കമ്പനികളുടെയും റാങ്ക് കുറഞ്ഞതായി പഠനം വെളിപ്പെടുത്തുന്നു. വിജയകരമായ ബ്ലോക്ക്ചെയിൻ പേറ്റന്റ് ഫയലിംഗിൽ ഈ വർഷം മികച്ച് നിന്നത് അലിബാബ ഗ്രൂപ്പാണ്. ഏറ്റവും കൂടുതൽ ബ്ലോക്ക്ചെയിൻ പേറ്റന്റ് കൈവശപ്പെടുത്തിയിരിക്കുന്നത് എന്നുള്ള നേട്ടവും അലിബാബ ഗ്രൂപ്പിന് സ്വന്തം.

അമേരിക്കൻ മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയായ ഐബിഎമും വൻ കുതിച്ചുചാട്ടം നടത്തുകയുണ്ടായി. 2020 ൽ ബ്ലോക്ക്ചെയിൻ പേറ്റന്റ് ഫയൽ ചെയ്യുന്ന ആദ്യ രണ്ട് കമ്പനികളാണ് അലിബാബയും ഐബിഎമ്മും. ഈ വർഷം ഇതിനകം തന്നെ 2018 നെ അപേക്ഷിച്ച് 3 മടങ്ങ് കൂടുതൽ ബ്ലോക്ക്ചെയിൻ പേറ്റന്റുകൾ പ്രസിദ്ധീകരിച്ചു. ബ്ലോക്ക്ചെയിൻ പേറ്റന്റുകളുടെ അടിസ്ഥാനത്തിൽ യഥാക്രമം മാസ്റ്റർകാർഡ്, എൻചെയിൻ, വാൾമാർട്ട് എന്നിവയാണ് ഐബിഎമ്മിന് പിന്നിൽ.

ബ്ലോക്ക്‌ചെയിൻ മാത്രമുള്ള കമ്പനികൾ പേറ്റന്റുകൾക്കായി ഫയൽ ചെയ്യുന്നില്ലെന്ന് കിസ്സ്പേറ്റന്റ് ഗവേഷകനായ ഡോ. ഗ്രേയ്സർ പറഞ്ഞു. എന്നാൽ റീചെയിൻ, വെബാങ്ക്, ടെൻസെന്റ് തുടങ്ങിയ സ്ഥാപനങ്ങൾ ഉൾപ്പെടാത്തതിനാൽ ഗ്രേസറിന്റെ പട്ടിക അപൂർണ്ണമാണെന്ന് കരുതുന്നു. ഈ മൂന്ന് ചൈനീസ് സ്ഥാപനങ്ങളും മുൻനിര ബ്ലോക്ക്ചെയിൻ പേറ്റന്റ് ഉടമകളാണെന്ന് ചൈനഡെയിലി.കോം വെളിപ്പെടുത്തുന്നു. 1,505 ബ്ലോക്ക്ചെയിൻ പേറ്റന്റ് ഫയലിംഗുകളുമായി അലിബാബ ഗ്രൂപ്പ് മുന്നിട്ടു നിൽക്കുമ്പോൾ ഐബിഎമ്മിന് 240 ബ്ലോക്ക്ചെയിൻ പേറ്റന്റുകളാണ് ഉള്ളത്. റീചെയിന് 279ഉം വെബാങ്ക് 282 ഉം എൻചെയിനിന് ആകെ 402 പേറ്റന്റുകളുമുണ്ട്.
എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കൊറോണ വൈറസ് ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് നിരവധി ബ്രിട്ടീഷുകാർക്ക് പിഴ ചുമത്തി പോലീസ്. എന്നാൽ ആയിരക്കണക്കിന് ആളുകൾക്ക് ഫിക് സഡ് പെനാൽറ്റി നോട്ടീസ് (എഫ് പിഎൻ) ലഭിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മനുഷ്യാവകാശ സംയുക്ത സമിതി പ്രതികരിച്ചു. സർക്കാരിന്റെ പല നിയന്ത്രണങ്ങളും ആശയകുഴപ്പത്തിൽ ആക്കിയതായി കമ്മറ്റി അറിയിച്ചു. നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന പോലീസ് രീതി മറ്റു രാജ്യക്കാരിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. നിലവിൽ, ആളുകൾക്ക് നോട്ടീസിനെതിരെ പ്രതികരിക്കാൻ മാർഗങ്ങളില്ല. ഇംഗ്ലണ്ടിൽ ക്വാറന്റൈൻ ലംഘിക്കുന്നവർക്കുള്ള പിഴത്തുക 10000 പൗണ്ട് ആയി ഉയർത്തിയിരുന്നു. നിയന്ത്രണങ്ങൾ ഓരോ ആഴ് ചയും മാറുന്നതിനാൽ ഉപദേശം, മാർഗനിർദേശം, നിയമം എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. ആശയക്കുഴപ്പം സൃഷ് ടിക്കുന്ന നിർദേശങ്ങൾ ശിക്ഷകൾ ലഭിക്കാൻ ഇടയാക്കിയതായി കമ്മിറ്റി ചെയർപേഴ്‌സൺ ഹാരിയറ്റ് ഹർമാൻ പറഞ്ഞു. കൊറോണ വൈറസ് വ്യാപിക്കുന്നത് മന്ദഗതിയിലാക്കാൻ കൂടുതൽ നിയന്ത്രണപരമായ നടപടികൾ കൊണ്ടുവരുമെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചതിന് പിന്നാലെയാണിത്.

അതേസമയം കോവിഡ് -19 ന്റെ വ്യാപനം തടയാൻ അടിയന്തരമായി നടപടിയെടുക്കണമെന്ന് ചീഫ് സയന്റിഫിക് ഓഫീസർ പാട്രിക് വാലൻസ് അഭിപ്രായപ്പെട്ടു. ഒക്ടോബർ പകുതിയോടെ പ്രതിദിനം 50,000 പുതിയ കൊറോണ വൈറസ് കേസുകൾ യുകെയിൽ കാണാൻ കഴിയുമെന്ന് സർക്കാർ മുഖ്യ ശാസ്ത്ര ഉപദേഷ് ടാവ് മുന്നറിയിപ്പ് നൽകി. ഒരു മാസത്തിനുശേഷം പ്രതിദിനം 200-ലധികം മരണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഴ്ചകൾ പിന്നിടുന്തോറും രോഗികളുടെ എണ്ണവും ഇരട്ടിയാവുകയാണ്. പെട്ടെന്നുള്ള രോഗവ്യാപനം തടയാൻ സർക്കാർ ഇപ്പോൾ മുൻകൈ എടുക്കേണ്ടതുണ്ട്.

ഒരു ഒഎൻഎസ് പഠനത്തെ അടിസ്ഥാനമാക്കി യുകെയിൽ 70,000 ത്തോളം ആളുകൾക്ക് നിലവിൽ ഈ രോഗം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ പ്രതിദിനം 6,000 പേർക്ക് രോഗം പിടിപെടുന്നുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത നിരക്കുകളിൽ കേസുകൾ ഉയരുന്നുണ്ടെന്നും ചില പ്രായക്കാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായി കോവിഡ് ബാധിച്ചിട്ടുണ്ടെന്നും പ്രൊഫ. ക്രിസ് വിറ്റി അഭിപ്രായപ്പെട്ടു. കോവിഡ് -19 ൽ നിന്നുള്ള മരണനിരക്ക് സീസണൽ ഇൻഫ് ളുവൻസയേക്കാൾ വളരെ കൂടുതലാണ്. അതേസമയം, രണ്ടാമത്തെ ദേശീയ ലോക്ക്ഡൗൺ ഒഴിവാക്കാൻ ലേബർ പാർട്ടി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാറിന്റെ കഴിവില്ലായ് മയുടെയും മതിയായ പരിശോധനാ സംവിധാനം ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിന്റെയും അനന്തരഫലമാണ് ഈ രോഗവ്യാപനമെന്ന് ലേബർ പാർട്ടി അറിയിച്ചു. “മറ്റൊരു ലോക്ക്ഡൗൺ തടയാൻ സർക്കാർ എന്തും ചെയ്യണം, അത് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും കനത്ത നാശനഷ്ടമുണ്ടാക്കും.” അവർ കൂട്ടിച്ചേർത്തു.