UK

പൗരത്വ ഭേദഗതി നിയമം (സിഎഎ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫാഷിസ്റ്റ്, വംശവെറിയന്‍ നടപടിയാണെന്ന് പ്രശസ്ത റോക്ക് സംഗീതജ്ഞന്‍ റോജര്‍ വാട്ടേഴ്‌സ്. പിങ്ക് ഫ്‌ളോയിഡ് എന്ന വിഖ്യാത റോക്ക് ബാന്‍ഡിന്റെ സ്ഥാപകാംഗമാണ് റോജര്‍ വാട്ടേഴ്‌സ്. ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് റോജര്‍ വാട്ടേഴ്‌സ് മോദിയേയും പൗരത്വ നിയമത്തേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സംസാരിച്ചത്. ഡല്‍ഹി സ്വദേശിയായ കവി ആമിര്‍ അസീസിന്റെ കവിത റോജര്‍ വാട്ടേഴ്‌സ് വായിച്ചു.

ജാമിയ മില്ലിയ ഇസ്ലാമിയയില്‍ നിന്നുള്ള കവിയെ റോജര്‍ വാട്ടേഴ്‌സ് പരിചയപ്പെടുത്തയത്, മോദിക്കും അയാളുടെ ഫാഷിസ്റ്റ്, വംശീയ പൗരത്വ നിയമത്തിനുമെതിരെ പോരാടുന്നയാള്‍ എന്നാണ്. വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സംഘടിപ്പിച്ച പരിപാടിയിലാണ് റോജർ വാട്ടേഴ്സ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് റോജര്‍ വാട്ടേഴ്‌സ് പറഞ്ഞു.

കട്ടപ്പന: മലയാളം യുകെ അസോസിയേറ്റ് എഡിറ്റര്‍ ജോജി തോമസിന്‍റെ സഹോദരന്‍ റ്റോജി തോമസ്‌ കാരക്കാട്ട് (34 വയസ്സ്) നിര്യാതനായി. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ആയിരുന്നു നിര്യാണം. കെ.റ്റി. തോമസ്‌ കാരക്കാട്ട് ആണ് പിതാവ്, മാതാവ്‌ മറിയാമ്മ തോമസ്‌ മണിമല മാരൂര്‍ കുടുംബാംഗമാണ്. ജോജി തോമസിനെ കൂടാതെ റ്റിജി തോമസ്‌ (അസോസിയേറ്റ് പ്രൊഫസര്‍, മാക്‌ഫെസ്റ്റ് തിരുവല്ല), ലിജി സെസില്‍ (ഒട്ടലാങ്കല്‍, പാലൂര്‍ക്കാവ്) എന്നിവരും സഹോദരങ്ങളാണ്. അവിവാഹിതനാണ് നിര്യാതനായ റ്റോജി തോമസ്‌.

സംസ്ക്കാര ശുശ്രൂഷകള്‍ 28-02-2020 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ കട്ടപ്പന നരിയന്‍പാറയിലുള്ള വസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് വിലാപയാത്രയായി മുണ്ടക്കയം വ്യാകുല മാതാ ഫൊറോന പള്ളിയിലെത്തിച്ച് വൈകുന്നേരം 04.30ന് കുടുംബ കല്ലറയില്‍ സംസ്കരിക്കും.

റ്റോജി തോമസിന്‍റെ അകാല വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

ദീന ഉപ്പല്‍ എന്ന മുപ്പത്തൊന്നുകാരി കൈ വെക്കാത്ത മേഖലകള്‍ വളരെ കുറവാണ്. ഈ കുറഞ്ഞ പ്രായത്തില്‍ തന്നെ ഒട്ടനവധി മേഖലകളില്‍ തന്‍റേതായ വ്യക്തിത്വം തെളിയിച്ച ദീന സംവിധായിക, നിര്‍മാതാവ്, ബിസിനസ് വുമണ്‍, മോഡല്‍ തുടങ്ങി നിരവധി വിലാസങ്ങള്‍ പേറുന്ന ആളാണ്‌. മിസ്‌ ഇന്ത്യ യുകെ ആയ ഈ സുന്ദരിക്ക് സ്വന്തമായി ഒരു ബിസിനസ് സാമ്രാജ്യം തന്നെയുണ്ട്. ബിഗ് ബ്രദര്‍, ഫിയര്‍ ഫാക്ടര്‍, ഖത്രോംകി ഖിലാഡി തുടങ്ങിയ റിയാലിറ്റി ഷോകളുടെയും ഭാഗമായ ദീന ഒരു സഞ്ചാരപ്രിയ കൂടിയാണ്.

സോഷ്യല്‍ മീഡിയയിലെ ദീനയുടെ പ്രൊഫൈല്‍ നോക്കിയാല്‍ മുഴുവന്‍ യാത്രാ ചിത്രങ്ങളാണ് കാണാന്‍ സാധിക്കുക. ബിസിനസിന്‍റെ ഭാഗമായും അല്ലാതെയും ഒരുപാട് യാത്രകള്‍ ഇങ്ങനെ ചിത്രങ്ങളായി പോസ്റ്റ്‌ ചെയ്തിരിക്കുന്നത് കാണാം. ബാലി, കാനഡയിലെ വിസ്‌ലര്‍, ഗ്രീസിലെ മൈക്കോനോസ് തുടങ്ങി സഞ്ചാരികളുടെ സ്വപ്നഭൂമികളിലെല്ലാം ദീന ചെന്നെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് ഏറ്റവും പുതുതായി ചേര്‍ക്കപ്പെട്ട സ്ഥലമാണ് മാലിദ്വീപ്.

സെലിബ്രിറ്റികള്‍ അടക്കമുള്ള സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് മാലദ്വീപ്. അമ്മയുടെ 69-ാമത് പിറന്നാളിനോടനുബന്ധിച്ചാണ് ദീനയും അമ്മ റീനയും മാലദ്വീപ് സന്ദര്‍ശനത്തിനെത്തിയത്. സെന്‍റ് റെജിസ് മാല്‍ദീവ്സ് വോമ്മുലി റിസോര്‍ട്ടില്‍ നിന്നും അമ്മയോടൊപ്പമുള്ള ചിത്രം ദീന പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ധാലു അറ്റോളിലുള്ള ഈ റിസോര്‍ട്ടിലേക്ക് പ്ലെയ്ന്‍ വഴി മാത്രമേ വരാന്‍ സാധിക്കുള്ളൂ. ലക്ഷ്വറി സ്പാ, ഇറിഡിയം സ്പാ, സ്വകാര്യ ലക്ഷ്വറി വില്ലകള്‍, രുചികരമായ ഭക്ഷണം വിളമ്പുന്ന ഏഴു റസ്റ്റോറന്റുകള്‍ എന്നിവയെല്ലാമുള്ള ആഡംബര റിസോര്‍ട്ട് ആണിത്.

സഞ്ചാരികളായ ഗഡിയ ലോഹര്‍ വിഭാഗത്തിന്‍റെ ജീവിതത്തെ ആധാരമാക്കി നിര്‍മിക്കുന്ന ‘അയാം ബഞ്ചാര’ എന്ന പ്രോജക്ടിലാണ് ദീന ഇപ്പോള്‍ .

 

 

View this post on Instagram

 

🏖🏊🏼‍♀️🧘🏽‍♀️☀️#maldives

A post shared by Deana Uppal (@deana.uppal) on

വിവാദമായ പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ബ്രിട്ടീഷ് കൊമേഡിയൻ ജോൺ ഒലിവർ. എച്ച്ബിഒ ചാനലിൽ അവതരിപ്പിക്കുന്ന ആക്ഷേപഹാസ്യ പരിപാടിയിലാണ് മോദിയേയും സിഎഎയേും ഒലിവർ വിമർശിച്ചത് . യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തെയും അദ്ദേഹം പരിപാടിയില്‍ പരിഹസിക്കുന്നുണ്ട്. ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വെെറലായിരിക്കുകയാണ് ‘ലാസ്റ്റ് വീക്ക് ടുനൈറ്റ്’ എന്ന 18 മിനുട്ട് ദൈർഘ്യമുള്ള പരിപാടി.

മുസ്ലിം വിരുദ്ധമെന്ന് വിമർശിക്കപ്പെടുന്ന സിഎഎ കാരണം കഴിഞ്ഞ രണ്ടുമാസമായി ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധങ്ങളെകുറിച്ച് അദ്ദേഹം പറയുന്നുണ്ട്. ഒരാഴ്ചയിലെ പ്രധാന സംഭവ വികാസങ്ങളാണ് ‘ലാസ്റ്റ് വീക്ക് ടുനൈറ്റിൽ’ ജോൺ ഒലിവർ അവതരിപ്പിക്കുന്നത്.

‘മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും ദശലക്ഷക്കണക്കിന് മുസ്ലിംകളുടെ പൗരത്വം ഇല്ലാതാക്കാൻ പോകുകയാണ്. അവർ അത് രണ്ട് ഘട്ടങ്ങളായാണ് നടത്തിയത്- ഒലിവർ പറയുന്നു. കൂടാതെ സിഎഎയും എൻആർസിയും തമ്മിലുള്ള ബന്ധവും അദ്ദേഹം വിശദീകരിച്ചു.

ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രഖ്യാപിച്ച എൻആർസി പ്രകാരം എല്ലാ ഇന്ത്യക്കാരും തങ്ങളുടെ പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ദരിദ്രരും നിരക്ഷരരുമായ നിരവധി പേരുടെ കൈവശം രേഖകൾ ഇല്ലെന്നും ഒലിവർ പറയുന്നു.

സ്നേഹത്തിന്റെ അടയാളമായി താജ്മഹലും തുടർന്ന് വെറുപ്പിന്റെ അടയാളമായി മോദിയുടെ ചിത്രവും കാണിച്ചാണ് ഒലിവർ പരിപാടി അവസാനിപ്പിക്കുന്നത്.

ബിനു ജോർജ്

പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പുതിയ പിആർഓ ആയി ഫാ. ടോമി എടാട്ട് നിയമിതനായി. രൂപതയുടെ സ്ഥാപനം മുതൽ പിആർഒ ആയി പ്രവർത്തിച്ചിരുന്ന ഫാ. ബിജു കുന്നക്കാട്ട് ബ്രിട്ടനിലെ തന്റെ ശുശ്രൂഷ ദൗത്യം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയ സഹചര്യത്തിലാണ് പുതിയ പിആർഒ ആയി ഫാ. ടോമി എടാട്ടിനെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചത്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മീഡിയ കമ്മീഷൻ ചെയർമാൻ, ലണ്ടൻ റീജിയണൽ കോ-ഓർഡിനേറ്റർ എന്നീ സുപ്രധാന പദവികൾ വഹിക്കുന്ന ഫാ. ടോമി എടാട്ട് എയ്‌ൽസ്‌ഫോർഡ് സെന്റ്. പാദ്രെ പിയോ മിഷൻ, ലണ്ടൻ സെന്റ് മാർക്ക് മിഷൻ എന്നിവയുടെ ഡയറക്ടർ കൂടിയാണ്. കൂടാതെ മരിയൻ മിനിസ്ട്രി യുകെയുടെ സ്പിരിച്വൽ ഡയറക്ടർ എന്ന നിലയിലും സേവനം അനുഷ്ഠിക്കുന്നു.

തലശേരി രൂപതാംഗമായ ഫാ. ടോമി എടാട്ട് 2016 ൽ ഉപരിപഠനത്തിനായാണ് യുകെയിലെത്തിയത്. യുകെയിൽ മനഃശാസ്ത്രത്തിൽ ബിരുദാനന്തരപഠനം പൂർത്തിയാക്കിയ ഫാ. ടോമി ഈ വിഷയത്തിൽ റിസർച്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. യുകെയിലെ പ്രശസ്ത ധ്യാനഗുരുവും പ്രഭാഷകനുമായ ഇദ്ദേഹം യുകെയിൽ അങ്ങോളമിങ്ങോളമായി നിരവധി വചനശുശ്രൂഷകൾക്ക് ആത്മീയ നേതൃത്വം കൊടുത്തുവരുന്നു. മുതിർന്നവർക്കും കുട്ടികൾക്കും ടീനേജഴ്‌സിനുമായി ക്‌ളാസുകളും ട്രെയിനിംഗ് പ്രോഗ്രാമുകളും കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം നേടിയ വ്യക്തിത്വം കൂടിയാണ് ഫാ. ടോമി. തലശേരി രൂപതയിൽ സേവനമനുഷ്ഠിക്കുന്ന സമയത്ത് മലബാർ മേഖലയിൽ നിരവധി കർഷക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള അച്ചൻ ഗാനരചയിതാവ്, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും പ്രശസ്തനാണ്‌.

രൂപതയുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക വാർത്തകളും വിവരങ്ങളും ഇനി ലഭ്യമാകുന്നത് പുതിയ പിആർഒ വഴിയായിരിക്കുമെന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് ശ്രാമ്പിക്കൽ അറിയിച്ചു. ഏറ്റെടുക്കുന്ന കാര്യങ്ങൾ തികഞ്ഞ ആത്മാർത്ഥതയോടെ കുറ്റമറ്റതായി ചെയ്തു ഫലപ്രാപ്തിയിലെത്തിക്കുന്ന ടോമി അച്ചന്റെ പ്രവർത്തനശൈലി രൂപതയുടെ മുമ്പോട്ടുള്ള പ്രയാണത്തിൽ മുതൽകൂട്ടാകും എന്നതിൽ സംശയമില്ല.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിൽ നിന്നും തിരിച്ചെത്തിയ നാലുപേർക്ക് ബ്രിട്ടനിൽ കൊറോണ സ്ഥിരീകരിച്ചു. ഇവരെ അറോ പാർക്ക്‌ ആശുപത്രിയിൽ നിന്നും സ്പെഷ്യലിസ്റ് ഇൻഫെക്ഷൻ സെന്ററുകളിലേക്ക് മാറ്റി. ഇതോടെ ബ്രിട്ടനിൽ കൊറോണ ബാധിതരുടെ എണ്ണം 13 ആയി ഉയർന്നതായി ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി അറിയിച്ചു. ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിലെ യാത്രക്കാർക്ക് കൊറോണ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ജപ്പാനിലെ യോകോഹാമ തീരത്ത് 14 ദിവസമായി തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. ഇതിൽ 30 ബ്രിട്ടീഷ് പൗരന്മാരും, രണ്ട് ഐറീഷ് പൗരന്മാരും ഉണ്ടായിരുന്നു. ശനിയാഴ്ചയാണ് ഇവർ ബ്രിട്ടനിൽ തിരിച്ചെത്തിയത്. ഇവരിൽ നാല് പേർക്കാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടനിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും ബ്രിട്ടീഷ് പൗരന്മാരെ കൊണ്ടുവരുന്ന ഫ്ലൈറ്റുകൾ സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും, രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരെ ഉടൻതന്നെ എൻഎച്ച് എസ് ആശുപത്രികളിലേക്ക് മാറ്റുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

അറോ പാർക്ക്‌ ആശുപത്രിയിൽ ഇതിനു വേണ്ട സൗകര്യങ്ങളെല്ലാം തന്നെ ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. രോഗികൾ തമ്മിലുള്ള പരസ്പര സമ്പർക്കം ഇല്ലാതാക്കുകയും, രോഗികളെ ശുശ്രൂഷിക്കുന്ന സ്റ്റാഫുകൾക്ക് വേണ്ടതായ എല്ലാ പരിരക്ഷണ സൗകര്യങ്ങളും ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് പുതുതായി സ്ഥിരീകരിച്ച നാലുപേരിൽ, രണ്ടുപേർ ഷെഫീൽഡിലെ റോയൽ ഹാലംഷെയർ ആശുപത്രിയിലും, ഒരാൾ റോയൽ ലിവർപൂൾ യൂണിവേഴ്സിറ്റി ആശുപത്രിയിലും, നാലാമത്തെ ആൾ റോയൽ വിക്ടോറിയ ആശുപത്രിയിലുമായി ചികിത്സയിലാണ്.

ഫ്ലൈറ്റുകൾ എത്തിയപ്പോൾ തന്നെ വേണ്ടതായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചെന്ന് അധികൃതർ അറിയിച്ചു. രോഗികളെ കൈകാര്യം ചെയ്യേണ്ട മാർഗ്ഗത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്നും, ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടനിൽ പുതിയ പാസ്പോർട്ട്‌ മാർച്ച്‌ ഒന്നുമുതലെന്ന് ആഭ്യന്തര മന്ത്രാലയം. മുപ്പത് വർഷത്തിലേറെയായി രാജ്യത്തിന്റെ മുഖമുദ്ര ആയിരുന്ന ബർഗണ്ടി നിറത്തിലുള്ള പാസ്പോർട്ട്‌ മാറുകയാണ്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റത്തോടെയാണ് പുതിയ പാസ്പോർട്ട്‌ എത്തുന്നത്. മാർച്ച്‌ ഒന്നുമുതൽ പാസ്പോർട്ട് പുതുക്കുന്നവർക്കും പുതിയത് എടുക്കുന്നവർക്കും നീല നിറത്തിലുള്ളതായിരിക്കും ലഭിക്കുക. പുതുതായി ഡിസൈൻ ചെയ്ത പാസ്പോർട്ടുകൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം പുറത്തിറക്കി.

1921 ൽ നീല പാസ്‌പോർട്ടുകൾ അവതരിപ്പിക്കുകയും തുടർന്ന് 1988 വരെ അത് ഉപയോഗിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ സ്ഥിരമായതോടെ അന്നത്തെ യൂറോപ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ ഡിസൈനുകൾ സമന്വയിപ്പിക്കുകയായിരുന്നു. ഇതാണിപ്പോൾ പഴയ രീതിയിലേക്ക് മടങ്ങുന്നത്. നീല പാസ്‌പോർട്ട് നമ്മുടെ ദേശീയ വ്യക്തിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. പല സുരക്ഷാ മുൻ കരുതലുകളോടെയാണ് പുതിയ പാസ്പോർട്ട്‌ നിർമിച്ചിട്ടുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഫ്രഞ്ച് കമ്പനിയായ തേൽസിന്റെ ഉടമസ്ഥതയിലുള്ള ജെമാൽട്ടോയാണ് നീല പാസ്‌പോർട്ടുകൾ നിർമ്മിക്കുക.

പുതിയ പാസ്പോർട്ടിൽ രാജമുദ്രയോടൊപ്പം ‘യുണൈറ്റഡ് കിംങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് നോർത്തേൺ അയർലൻഡ്’ എന്നാണ് മുദ്രണം ചെയ്തിട്ടുള്ളത്. ഇതോടൊപ്പം ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, നോർതേൺ അയർലൻഡ് എന്നിവയുടെ പുഷ്പചിഹ്നങ്ങൾ കോർത്തിണക്കിയ മുദ്രയും പുറംചട്ടയിലുണ്ടാകും. വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി രേഖപ്പെടുത്തുന്നതിന് ഉതകുന്ന സൂപ്പർ ശക്തിയുള്ള പോളി കാർബണേറ്റഡ് ഡാറ്റാ പേജുകളാണ് മറ്റൊരു പ്രത്യേകത. പാസ്‌പോർട്ട് സൂചിക അനുസരിച്ച് ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ, ഇന്ത്യ, ഹോങ്കോംഗ് എന്നിവയുൾപ്പെടെ 81 രാജ്യങ്ങൾ നീല പാസ്‌പോർട്ടുകൾ ഉപയോഗിക്കുന്നുണ്ട്. മാർച്ച്‌ ഒന്ന് മുതൽ ബ്രിട്ടനും ഈ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇടം പിടിക്കും.

സ്വന്തം ലേഖകൻ

പതിനായിരത്തോളം സ്കൂൾ ലീവേഴ്‌സിനെ ഇംഗ്ലണ്ടിലെ പ്രിൻസസ് ട്രസ്റ്റ്‌ ചാരിറ്റിയിൽ ആയമാരായി ട്രെയിൻ ചെയ്യിക്കുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കുടിയേറ്റം കുറഞ്ഞതിനെ തുടർന്ന് ഉണ്ടായ തൊഴിൽ ക്ഷാമം പരിഹരിക്കാൻ ആണിത്. ട്രസ്റ്റിന് കണ്ടെത്തലിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ നികത്താൻ പ്രയാസമുള്ള ധാരാളം ഒഴിവുകൾ ഉണ്ടായിരുന്നു. ക്ലിനിക്കൽ അല്ലാത്ത തസ്തികകളിലേക്കുള്ള ഒഴിവുകൾ ഇങ്ങനെ പരിശീലനം നേടിയവർ നികത്തും. തൊഴിൽ നൈപുണ്യം അനുസരിച്ച് നഴ്സുമാരെയും ഡോക്ടർമാരെയും ഇത്തരത്തിൽ ലഭിക്കും.

ഇത്തരത്തിലുള്ള തൊഴിലുകൾക്ക് വേണ്ടി പഠിക്കാനുള്ള സാഹചര്യമോ സമ്പത്തോ ഇല്ലാതിരുന്ന ഒരുപാട് കുട്ടികളെ ഇങ്ങനെ പഠിപ്പിക്കാൻ സാധിക്കുന്നുണ്ടെന്ന് എൻഎച്ച് എസ് എംപ്ലോയേർസ് ചീഫ് എക്സിക്യൂട്ടീവ് ആയ ഡാനി മോർട്ടിമർ പറഞ്ഞു. ബെർമിങ്ഹാംമിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കൾ ആണ് നിലവിൽ എൻഎച്ച് എസ്.

ബർമിങ്ഹാമിലെ ഏറ്റവും വലിയ ആശുപത്രിയായ ക്വീൻ എലിസബത്ത് ഹോസ്പിറ്റലിലെ ക്യാൻസർ വാർഡിലെ ഹെൽത്ത് അസിസ്റ്റന്റ് ആയി കയറിയ റോയ്സിൻ ബ്രൗൺ തന്റെ ജിസിഎസ്ഇ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുശേഷം തുടർപഠനത്തിന് സാധ്യത ഇല്ലാതെ നിന്ന് ഒരു വ്യക്തിയായിരുന്നു. ” നഴ്സ് ആവാൻ താല്പര്യം ഉണ്ട് പക്ഷേ യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കാൻ കഴിയാതെ വന്നാൽ എന്ത് ചെയ്യും, ഈ ജോലിയിലൂടെ പതിയെപതിയെ ഒരു നഴ്‌സാവാം എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്.” അവൾ പറഞ്ഞു.

പൊതുമേഖലയിൽ 63 ശതമാനത്തോളം തൊഴിൽ ക്ഷാമമാണ് സെപ്റ്റംബർ 2019 ൽ പ്രിൻസ് ട്രസ്സ് കണ്ടെത്തിയത്. റിസർച്ച് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പ്രിൻസസ് ഡ്രസ്സ് ചീഫ് എക്സിക്യൂട്ടീവ് ടേം മാർട്ടിന പറയുന്നു ചില തൊഴിൽ ദാതാക്കളുടെ റിക്രൂട്ട്മെന്റ് പ്രോസസ് തന്നെ ജോലിയിൽ കയറിപ്പറ്റാൻ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. ഇനിയെങ്കിലും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള യുവതിയെ ജോലിക്കെടുക്കുന്നതിനോട് തീർത്തും യോജിപ്പാണുള്ളത്. ആരോഗ്യമേഖലയിലെ മേൽനോട്ടത്തിനു മാത്രമായി 11, 500ഓളം ഒഴിവുകൾ വെസ്റ്റ്ലാൻഡ് ഭാഗത്ത് മാത്രം നിലവിലുണ്ട്.

ഓക്ക് വ്യൂ കെയർ ഹോമിന്റെ ഡയറക്ടറായ ജഗതിപ് കാട്കാറും ഈ അഭിപ്രായത്തോട് യോജിക്കുന്നു. അദ്ദേഹവും സ്വന്തം നഗരത്തിൽ നിന്ന് യുവാക്കളെ ഈ മേഖലയിലേക്ക് ക്ഷണിക്കുന്നുണ്ട്.

ടോം ജോസ് തടിയംപാട്

ഞങ്ങൾ മഠത്തിൽ ഒരുവിധം നന്നായി കിടന്നുറങ്ങുമ്പോൾ ഞങ്ങളുടെ അപ്പനും അമ്മയും മഴനഞ്ഞു കിടക്കുന്നതുകൊണ്ടു ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല എന്നും രാത്രിയിൽ എഴുന്നേറ്റിരുന്നു കരയുകയായിരുന്നു .സിസ്റ്റർ പ്രീതി .

യു കെ മലയാളികളുടെ സഹായം കൊണ്ട് ഏപ്പുചേട്ടൻ പുതിയ വീട്ടിലേക്കു ഇന്നു താമസം മാറി ,ക്നാനായ സമൂഹം ഇടുക്കി ചാരിറ്റിയെ ഏൽപിച്ച പണവും കൈമാറി ,ഒരു ലിവർപൂൾ മലയാളി വാങ്ങി നൽകിയ ടി വി യും കൈമാറി .

ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടനു വീടുവച്ചു നൽകുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയിലൂടെ യു കെ മലയാളികൾ നൽകിയ ഏകദേശം 460000 (നാലുലക്ഷത്തിഅറുപത്തിനായിരം രൂപ ) കൊണ്ട് നിർമ്മിച്ച വീട്ടിലേക്കു ഏപ്പുചേട്ടനും കുടുംബവും ഇന്നു (വൈകുന്നേരം ഞായറാഴ്ച )മാറി ഗ്രഹപ്രവേശനംനടത്തി .

വീടിന്റെ വെഞ്ചിരിപ്പ് കർമ്മവും താക്കോൽ ദാനവും വിമലഗിരി വികാരി ഫാദർ ജിജി വടക്കേൽ നിർവഹിച്ചു ,ലിവർപൂൾ ക്നാനായ സമൂഹം നൽകിയ 30000 രൂപ തൊമ്മൻ ജോസഫ് കൊച്ചുപറമ്പിൽ ഏപ്പുചേട്ടനു കൈമാറി. ലിവർപൂൾ മലയാളി നൽകിയ ടി വി സെറ്റ് , ബാബു ജോസഫ് കൈമാറി , വീടുപണിക്ക് നേതൃത്വം കൊടുത്ത കമ്മറ്റിയെ നയിച്ച വിജയൻ കൂറ്റാ൦തടത്തിൽ, തോമസ് പി ജെ. ,ബാബു ജോസഫ്, സീന ഷാജു ,ജോയ് വർഗീസ് , എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു നന്ദി പ്രകാശിപ്പിച്ചുകൊണ്ടു സംസാരിച്ച ഏപ്പുചേട്ടന്റെ മകൾ സിസ്റ്റർ പ്രീതിയുടെ വാക്കുകൾ അവിടെ കൂടിയ എല്ലാവരെയും കരയിപ്പിച്ചു ഞങ്ങൾ മഠത്തിൽ ഒരുവിധം നന്നായി കിടന്നുറങ്ങുമ്പോൾ ഞങ്ങളുടെ അപ്പനും അമ്മയും മഴനഞ്ഞു കിടക്കുന്നതുകൊണ്ടു ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല എന്നും രാത്രിയിൽ എഴുന്നേറ്റിരുന്നു കരയുകയായിരുന്നു. ഞങ്ങൾ പ്രാർത്ഥിക്കാത്ത പള്ളികളില്ല . വയനാട് ചുരം കയറി എന്റെ പ്രവർത്തനങ്ങൾ നടത്തുമ്പോൾ എന്റെ അപ്പനും അമ്മക്കും കിടക്കാൻ ഒരിടം വേണം എന്നുമാത്രമായിരുന്നു എന്റെ പ്രാർത്ഥന അതാണ് ഇപ്പോൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തി തന്നത് . ഞങ്ങൾ നിങ്ങൾക്കുവേണ്ടി എന്നും കൊന്തചൊല്ലും എന്ന് പറഞ്ഞാണ് സിസ്റ്റർ പ്രസംഗം അവസാനിപ്പിച്ചത് .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ നേതൃത്വത്തിൽ ശേഖരിച്ച 4003 പൗണ്ട് ( 3,63000 രൂപ) ഇന്ന് ഇടുക്കി എം പി ഡീൻ കുര്യക്കോസ്‌ ഏപ്പുചേട്ടനു കൈമാറിയിരുന്നു ,കൂടാതെ ഹെയർഫീൽഡ് ലണ്ടൻ ലേഡി ഓഫ് റോസറി നൈറ്റ് വിജിൽ ഗ്രൂപ്പ് 45000 രൂപയുടെ വീടുപണിയാനുള്ള സാധനങ്ങൾ വാങ്ങി നേരിട്ടു നൽകിയിരുന്നു കൂടാതെ ലിവർപൂൾ ക്നാനായ സമൂഹം നൽകിയ 30000 രൂപ .ലിവർപൂൾ മലയാളി നൽകിയ 22000 രൂപയുടെ T V എന്നിങ്ങനെ . .460000 (നാലുലക്ഷത്തിഅറുപത്തിനായിരം രൂപയുടെ സഹായമാണ് യു കെ മലയാളികൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ ഏൽപ്പിച്ചത് ഞങ്ങൾ അത് ഏല്പിക്കേണ്ട കൈകളിൽ ഏൽപ്പിക്കുകയും ചെയ്തു എന്ന് നിങ്ങളെ അറിയിക്കുന്നു . യു കെ മലയാളികളുടെ നല്ലമനസുകൊണ്ടു ഏകദേശം 85 ലക്ഷം രൂപ ഇതുവരെ നാട്ടിലെയും യു കെ യിലെയും ആളുകൾക്ക് നൽകി സഹായിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് ..അതിനു ഞങ്ങൾ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു .

ഏപ്പുചേട്ടന്റെ കുടുംബത്തിന്റെ ദുഃഖ൦ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധികരിച്ചു കഴിഞ്ഞപ്പോൾ അവരെ സഹായിക്കാൻ ഒട്ടേറെ നല്ലമനുഷ്യർ മുൻപോട്ടു വന്നിരുന്നു .അതിൽ എടുത്തുപറയേണ്ടത് ,,ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ(LIMCA) പ്രസിഡന്റ് ,തമ്പി ജോസ് ,ലിവർപൂൾ മലയാളി അസോസിയേഷൻ മുൻ (LIMA)പ്രസിഡണ്ട് ഇ ജെ കുര്യക്കോസ്‌ ,ലിവർപൂൾ ക്നാനായ അസ്സോസിയേഷൻ പ്രസിഡണ്ട് തോമസ് ജോൺ വാരികാട്ട് ,. ലിവർപൂൾ ജവഹർ ബോട്ട് ക്ലബ്, ക്യാപ്റ്റൻ തോമസുകുട്ടി ഫ്രാൻസിസ്, വിരാൽ സൈന്റ്റ് ജോസഫ് കത്തോലിക്ക പള്ളിയുടെ വികാരി ഫാദർ ജോസ് അഞ്ചാനീ, ട്രസ്റ്റിമാരായ ജോർജ് ജോസഫ് ,റോയ് ജോസഫ് ജോഷി ജോസഫ് എന്നിവരാണ് . ഞങ്ങൾക്ക് നിങ്ങളോടുള്ള കടപ്പാടും നന്ദിയും അറിയിക്കുന്നു.കൂടാതെ അമേരിക്കയിലുള്ള ഏപ്പുചേട്ടന്റെ അയൽവാസിയും പണം അയച്ചു തന്നു അവരോടും ഞങ്ങളുടെ നന്ദി അറിയിക്കുന്നു .

ഈ ചാരിറ്റി ഈ വാർത്ത പ്രസിദ്ധികരിച്ചപ്പോൾ മുതൽ വാർത്തകൾ ഷെയർ ചെയ്തു ഞങ്ങളെ സഹായിച്ച ആന്റോ ജോസ് , മനോജ് മാത്യു .ബിനു ജേക്കബ് ,മാത്യു അലക്സഡർ ,എന്നിവരെയും നന്ദിയോടെ ഓർക്കുന്നു ഭാവിയിൽ ഞങ്ങൾ നടത്തുന്ന എളിയ പ്രവർത്തനങ്ങളിലും നിങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങള്‍ ഇതുവരെ സുതാരൃവും സത്യസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്,സജി തോമസ്‌.എന്നിവരാണ് ഞങ്ങൾ മൂന്നുപേരുടെയും പേരിലാണ് ബാങ്ക് അക്കൗണ്ടും .

“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.”
..

സ്വന്തം ലേഖകൻ

16 ദിവസത്തോളം കപ്പലിൽ നിരീക്ഷണത്തിലായിരുന്ന 30 ബ്രിട്ടീഷുകാരും രണ്ടു ഐറിഷ് യാത്രക്കാരുമാണ് പ്രത്യേക വിമാനത്തിൽ യുകെയിൽ എത്തിയത്. വിൽറ്റ് ഷെയറിലെ ബോസ്‌കോം ഡൌൺ എയർബേസിൽ ആണ് വെള്ളിയാഴ്ച രാത്രിയോടെ വിമാനമിറങ്ങിയത്. ഇവരെ പ്രത്യേക സൗകര്യമുള്ള വാഹനങ്ങളിൽ ആരോ പാർക്ക് ഹോസ്പിറ്റലിലേക്ക് 14 ദിവസത്തെ നിരീക്ഷണത്തിനായി മാറ്റും.കോവിഡ് 19 എന്ന കൊറോണാ വൈറസിന്റെ ടെസ്റ്റിൽ എല്ലാവർക്കും നെഗറ്റീവ് റിസൾട്ട് ആണ് ലഭിച്ചിരിക്കുന്നത്. അത് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്.

വുഹാനിൽ നിന്ന് യുകെയിലേക്ക് എത്തിയവരെ മുൻപും പാർപ്പിച്ചിരുന്നത് ഇതേ ആശുപത്രിയിലാണ്. അതിനാൽ എൻഎച്ച്എസ് ട്രസ്റ്റിന്റെ വൈറൽ ടീച്ചിങ് ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ആയ ജാനെല്ലേ ഹോംസ് പറയുന്നത് ഇവരെ എങ്ങനെ പരിചരിക്കണം എന്ന കാര്യത്തിൽ മുൻപരിചയം ഉണ്ടെന്നാണ്. വന്നിരിക്കുന്ന വ്യക്തികളിൽ ഉള്ള ചെറിയ വ്യത്യാസം എന്തെന്നാൽ മുൻപ് വന്നവർ ചൈനയിലെ സ്വന്തം വീടുകളിൽ നിന്ന് വന്നവരാണ് ഇപ്പോൾ ഉള്ളവർ ഒരു കപ്പലിൽ നിന്ന് എത്തിയവരാണ്. ഇംഗ്ലണ്ടിന്റെ പൊതു ആരോഗ്യ മന്ത്രാലയം ഇവരുടെ സുരക്ഷിതത്വത്തിൽ പരിപൂർണ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ്.

വിമാനം എത്തിയതിനുശേഷം, ഫോറിൻ സെക്രട്ടറിയായ ഡൊമിനിക് റാബ്, യുകെ കാരെ തിരിച്ചെത്തിക്കാൻ തങ്ങൾ കിണഞ്ഞു പരിശ്രമിച്ചിരുന്നു എന്ന് ഫോറിൻ ഓഫീസിൽനിന്ന് പ്രസ്താവനയിറക്കി. യുകെ പൗരന്മാരുടെ ആരോഗ്യവും സുരക്ഷയും ആണ് തങ്ങൾക്ക് പ്രധാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സങ്കീർണമായ ചില തടസ്സങ്ങൾ മൂലം ആണ് ഫ്ലൈറ്റ് വൈകിയതെന്നും അദ്ദേഹം പറഞ്ഞു.

യുകെയിൽ കൊറോണ വൈറസ് പടരാതിരിക്കാൻ എൻഎച്ച്എസ് പൈലറ്റ് സ്കീം നടത്തിവരുന്നു. നാഷണൽ ഹെൽത്ത് സർവീസ് നേഴ്സുമാരും പാരാമെഡിക്കൽസും ഇതിനായി രംഗത്തിറങ്ങിക്കഴിഞ്ഞു. വരുംദിവസങ്ങളിൽ സേവനം കൂടുതൽ വ്യാപിപ്പിക്കാനാണ് ഉദ്ദേശം.

ടൈമിംഗ് പ്രോസസ്സ് ഏകദേശം 78 ഓളം ബ്രിട്ടീഷുകാർ ഉണ്ടായിരുന്നു. ബാക്കിയുണ്ടായിരുന്നവരെ ഹോങ്കോംഗിലേക്കും ജപ്പാനിലേക്കും സുരക്ഷിതമായ രീതിയിൽ എത്തിച്ചിട്ടുണ്ട്. ഡേവിഡിനും ഭാര്യ സാലി ആബേലിനും കൊറോണ സ്ഥിരീകരിച്ചിരുന്നതായി മകൻ സ്റ്റീൽ പറഞ്ഞു. അച്ഛൻ ഒരല്പം അവശനിലയിൽ ആണെങ്കിലും അമ്മയ്ക്ക് ന്യൂമോണിയ മാത്രമേയുള്ളൂ ഭാര്യ റോബർട്ടയോടൊപ്പം ഉള്ള വീഡിയോയിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മാതാപിതാക്കളുടെ അമ്പതാം വിവാഹ വാർഷികം കടലിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു എന്നും അവർ അങ്ങേയറ്റം അവശരായിരുന്നു എന്നും സ്റ്റീവ് പറഞ്ഞു. ഇരുവരെയും ഇപ്പോൾ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Copyright © . All rights reserved