UK

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- പടിഞ്ഞാറൻ മിഡ്ലാൻഡ് ട്രെയിൻ സർവീസുകൾക്കെതിരെ ബ്രിട്ടനിൽ വ്യാപക പരാതി ഉയർന്നു വന്നിരിക്കുകയാണ്. ഈ ട്രെയിനുകളിൽ അതിരൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്. അഞ്ഞുറിലധികം യാത്രക്കാരുടെ പരാതികളാണ് നിലവിൽ ഈ ട്രെയിൻ സർവീസുകൾക്കെതിരെ ലഭിച്ചിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ ഈ ട്രെയിനിൽ വെച്ച് ഗർഭിണിയായ ഒരു യുവതി ബോധരഹിതയാവുകയും ചെയ്തു . പടിഞ്ഞാറൻ മിഡ്‌ലാൻഡിലെ പോലീസ് കമ്മീഷണറായ ഡേവിഡ് ജെയിംസൺ ഇത്തരം പരാതികളിൽ അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്.

ഡേവിഡ് ജാമിസൺ

ഇത്തരം ട്രെയിനുകൾ ക്കെതിരെയുള്ള പരാതികൾ അറിയിക്കാൻ അദ്ദേഹം ഏർപ്പെടുത്തിയ സംവിധാനത്തിൽ, ആദ്യ മണിക്കൂറിൽ തന്നെ നൂറ്റി അമ്പതോളം പരാതികളാണ് ലഭിച്ചത്. 24 മണിക്കൂറിനുള്ളിൽ 500 പേർ ഇത്തരം ട്രെയിൻ സർവീസുകൾക്കെതിരെ പരാതി നൽകി. ട്രെയിനുകൾ സമയക്രമം പാലിക്കാത്തതിനെ സംബന്ധിച്ചും പരാതികൾ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഇത്തരം ട്രെയിനുകളിലെ അതിരൂക്ഷമായ ആൾ തിരക്കാണ് ഏറ്റവും വലിയ പ്രശ്നമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

സാഹചര്യങ്ങൾക്ക് മാറ്റം സംഭവിച്ചില്ലെങ്കിൽ ഒരു പബ്ലിക് ഹിയറിങ് നടത്തുമെന്ന് ഡേവിഡ് ജെയിംസ് വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളെ നിയന്ത്രിക്കുന്നതിനായി വെസ്റ്റ് മിഡ് ലാൻഡ് ട്രെയിൻ സർവീസുകളി ലേക്ക് ഒരു പുതിയ മാനേജിംഗ് ഡയറക്ടറെ നിയമിച്ചിരിക്കുകയാണ്. ഈ നീക്കം പ്രശംസനീയമാണെന്ന് ഡേവിഡ് ജെയിംസൺ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ അഭിപ്രായത്തെ തങ്ങൾ മാനിക്കുന്നതായും, പ്രശ്നപരിഹാരത്തിന് ആവശ്യമായ എല്ലാ നടപടികളും ഉണ്ടാകുമെന്നും പടിഞ്ഞാറൻ മിഡ്ലാൻഡ് ട്രെയിൻ സർവീസ് വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജോയൽ ചെമ്പോല

യുകെയിൽ പ്രതിമാസം 100 ദശലക്ഷം മൃഗങ്ങൾ ഇറച്ചിക്കായി കൊല്ലപ്പെടുന്നതായാണ് കണക്ക്. ബ്രിട്ടനിലെ ഇറച്ചി വ്യവസായമാണ് ലോകത്തിലെ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്നതെന്ന് ബ്രിട്ടീഷ് മീറ്റ് പ്രോസസ്സേഴ്സ് അസോസിയേഷൻ (ബിഎംപി‌എ) അവരുടെ വെബ്‌സൈറ്റിൽ പറയുന്നു. അതിലെ പല അംഗങ്ങളും വേദനയോ ദുരിതമോ കഷ്ടപ്പാടുകളോ ഇല്ലാതെ അനായാസം സഞ്ചരിക്കാൻ സഹായിക്കുന്ന കൂടുകളാണ് മൃഗങ്ങളെ പാർപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് അവകാശപ്പെടുന്നു.

യുകെയിലെ ഇറച്ചി സംസ്കരണത്തിൽ 75,000 ആളുകൾ ജോലി ചെയ്യുന്നു. അതിൽ 69% മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നാണ് ബിഎംപി‌എ പറയുന്നത്‌. കശാപ്പ് പ്രക്രിയയോടുള്ള വിരോധം കാരണം മിക്ക ആളുകളും അതിന്റെ ഉൽപാദനത്തിൽ പ്രവർത്തിക്കാൻ മടി കാണിക്കുന്നു. ഒരു കശാപ്പുശാലയില മുൻ ജോലിക്കാരി അവരുടെ ജോലിയെക്കുറിച്ചും മാനസികാരോഗ്യത്തെ എങ്ങനെ അത് ബാധിക്കുന്നുവെന്നും തുറന്നു പറഞ്ഞിരിക്കുന്നു.

ഒരു മൃഗഡോക്ടറാകണമെന്നായിരുന്നു കുട്ടിക്കാലത്തെ അവരുടെ ആഗ്രഹം. മനുഷ്യരുമായി ഇണങ്ങാത്ത നായ്ക്കുട്ടികളെ ഇണക്കുന്നതും, പേടിച്ചരണ്ട പൂച്ചക്കുട്ടികളെ ശാന്തമാക്കുന്നതുമെല്ലാം ഞാൻ സ്വപ്നം കണ്ടു. ഗ്രാമത്തിൽ ജനിച്ചു വളർന്ന കുട്ടിയെന്ന നിലയിൽ പ്രാദേശിക കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മൃഗങ്ങൾക്ക് കാലാവസ്ഥ വ്യതിയാനം മൂലം അനുഭവപ്പെടുന്ന രോഗങ്ങൾ ചികിൽസിച്ചു ഭേദമാക്കുന്നതായും സങ്കൽപ്പിച്ചു. സ്വപ്‌നം കണ്ട ഒരു സുന്ദരമായ ജീവിതമായിരുന്നു ഇതെല്ലാം. പക്ഷേ എത്തിപ്പെട്ടത് ഒരു അറവുശാലയിലെ ജോലിക്കാണ്.

വർഷങ്ങളായി ഭക്ഷ്യ വ്യവസായ മേഖലയിലും റെഡി-ഫുഡ് ഫാക്ടറികളിലും മറ്റും ജോലി ചെയ്തതിനാൽ ഒരു കശാപ്പുശാലയിൽ ക്വാളിറ്റി കൺട്രോൾ മാനേജരാകാൻ ഒരു ഓഫർ ലഭിച്ചപ്പോൾ അത് തികച്ചും സാധാരണ ജോലിയായിട്ടാണ് തോന്നിയത്.

ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം അവർ പരിസരമെല്ലാം ചുറ്റി നടന്ന് കാണിച്ച് എങ്ങനെയാണ് എല്ലാം പ്രവർത്തിക്കുന്നതെന്ന് വിശദീകരിച്ചു. മറ്റൊരു പ്രധാന കാര്യം ആരോഗ്യസ്ഥിതി എങ്ങനെയുണ്ടെന്ന് അവർ ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു. ദൂരയാത്ര ചെയ്യ്ത ആളുകൾ ക്ഷീണിതരാകുന്നത് വളരെ സാധാരണമാണല്ലോ. സന്ദർശകരുടെയും പുതിയ തുടക്കക്കാരുടെയും ശാരീരിക സുരക്ഷ വളരെ പ്രധാനമാണെന്ന് അവർ വിശദീകരിച്ചു. പക്ഷേ അവിടവുമായി ഇണങ്ങിചേരാമെന്നാണ് കരുതിയത്‌. ആറുവർഷം അവിടെ ജോലി ചെയ്തു. രോഗം ബാധിച്ച മ്യഗങ്ങളെ ചികിൽസിക്കേണ്ട ജോലിക്ക് പകരം ഓരോ ദിവസവും 250 ഓളം മൃഗങ്ങൾ കൊല്ലപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതലയായിരുന്നു ചെയ്യേണ്ടിവന്നത് .

മാംസം കഴിച്ചാലും ഇല്ലെങ്കിലും യുകെയിലെ ആളുകൾ ആരും തന്നെ ഒരിക്കലും ഒരു അറവുശാലയും വന്ന് കണ്ടിട്ടുണ്ടാവില്ല. അതിന് കാരണം അവിടെയാകെ വൃത്തിക്കേടായ സ്ഥലങ്ങളാണ് എന്നത് തന്നെയാണ്. തറ മുഴുവൻ മൃഗങ്ങളുടെ മലമൂത്ര വിസർജ്യങ്ങൾ കൊണ്ട് മൂടിയിരിക്കുന്നു. ചുവരുകൾ രക്തത്തിൽ പൊതിഞ്ഞു കിടക്കുയാണ്. ഇതുപോലയുള്ള ഒരു സ്ഥലം സന്ദർശിക്കുവാൻ ആരെങ്കിലും തിരഞ്ഞെടുക്കുമോ?.

എല്ലാ അറവുശാലകളും ഒരുപോലെയല്ലെന്ന് ഉറപ്പുണ്ട്. പക്ഷേ ക്രൂരവും അപകടകരവുമായ ജോലിസ്ഥലമായിരുന്നു അത് . പശുക്കളെ അറക്കുവാനായി കൊണ്ടുവരുമ്പോൾ അത് ഭയപ്പെടുകയും പരിഭ്രാന്തരാകുകയും ചെയ്യും. കണ്ടു നിൽക്കുന്ന എല്ലാവർക്കും അത് ഭയാനക കാഴ്ച്ചയാണ്. ശാരീരികമായി പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും മനസ്സിന് പരുക്ക് സംഭവിച്ചു. ജനലുകളില്ലാത്ത ആ വലിയ കെട്ടിടത്തിൽ ദിവസം തോറും ചെലവഴിക്കുമ്പോൾ നെഞ്ചിൽ കൂടുതൽ ഭാരം അനുഭവപ്പെടുന്നു. രാത്രികളിൽ മനസ്സ് പേടിസ്വപ്നങ്ങൾ കൊണ്ട് നിറയും. പകൽ മുഴുവൻ കണ്ട ക്രൂരതകൾ വീണ്ടും മനസ്സിൽ ഓടിയെത്തും.

കശാപ്പ് ചെയ്തതിനു ശേഷം നൂറുകണക്കിന് പശുക്കളുടെ തലകൾ ഒഴിവാക്കുമായിരുന്നു. എന്നാൽ ഒരു കാര്യം അപ്പോഴും മനസ്സിൽ മായാതെ നില്പുണ്ട് , അത് അവയുടെ കണ്ണുകൾ ആയിരുന്നു. അവരുടെ മരണത്തിൽ പങ്കാളിയാകുമെന്ന് അറിഞ്ഞുകൊണ്ട് ചിലർ കുറ്റപ്പെടുത്തി. മറ്റുചിലർ വാദിക്കുന്നതായി തോന്നി. കൃത്യസമയത്ത് തിരിച്ചുപോയി രക്ഷിക്കാൻ എന്തെങ്കിലും വഴിയുണ്ടെന്ന മട്ടിൽ. അത് ഒരേ സമയം വെറുപ്പുളവാക്കുന്നതും ഭയപ്പെടുത്തുന്നതും ഹൃദയം തകർക്കുന്നതുമായിരുന്നു. അതിൽ കുറ്റബോധം തോന്നി. ആദ്യമായി ആ തലകൾ കണ്ടപ്പോൾ, ഛർദ്ദിക്കാതിരിക്കാൻ എല്ലാ ശക്തിയും എടുത്തിരുന്നു.

ഇതുപോലുള്ള കാര്യങ്ങൾ മറ്റ് തൊഴിലാളികളെയും അലട്ടുന്നുണ്ടെന്ന് അറിയാം . കുറച്ച് മാസങ്ങൾക്ക് മുമ്പ് കശാപ്പുശാലയിലെത്തിയപ്പോൾ കണ്ടത് ഒരു പശുവിനെ അറത്തുമാറ്റിയപ്പോൾ ഒരു കാളക്കുട്ടിയുടെ ഗർഭപിണ്ഡം താഴെ വീഴുന്നതാണ്. അത് ഗർഭിണിയായിരുന്നു. അറുത്തയാൾ ഉടനെ അലറാൻ തുടങ്ങി. അയാളെ ശാന്തനാക്കാൻ ഒരു മീറ്റിംഗ് റൂമിലേക്ക് കൊണ്ടുപോയി. അയാൾ പറഞ്ഞത് “ഇത് ശരിയല്ല, ശരിയല്ല” എന്നാണ്. ഗർഭിണികളായ പശുക്കളേ കൊല്ലുന്നതിനേക്കാൾ ക്രൂരമാണ് കൊല്ലേണ്ടി വന്ന കുഞ്ഞുങ്ങൾ.ജോലി ഉപേക്ഷിച്ചതിനുശേഷം കാര്യങ്ങൾ കൂടുതൽ തിളക്കത്തോടെ കാണാൻ തുടങ്ങി. പൂർണ്ണമായും മാനസികാരോഗ്യ ചാരിറ്റികളുമായി പ്രവർത്തിക്കാൻ തുടങ്ങി. അതിജീവിക്കാത്ത സഹപ്രവർത്തകരെകുറിച്ച് ഓർക്കുന്നു. അവരുടെ വികാരങ്ങളെക്കുറിച്ച് തുറന്ന് പറയാനും അവർക്ക് വേണ്ട പ്രൊഫഷണൽ സഹായങ്ങളും ചെയ്തു കൊടുക്കാനും ശ്രമിക്കുന്നു . രാത്രിയിൽ കണ്ണുകൾ അടച്ച് ഉറങ്ങാൻ ശ്രമിക്കുമ്പോൾ ചിലപ്പോഴൊക്കെ നൂറുകണക്കിന് ജോഡി കണ്ണുകൾ തുറിച്ചുനോക്കുന്നതായി ഇപ്പോഴും തോന്നാറുണ്ട്.

 

സ്വന്തം ലേഖകൻ 

ലണ്ടൻ : യുകെയിലെ പ്രമുഖ മലയാളി വ്യവസായിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച കേസ്സിൽ ലക്ഷങ്ങളുടെ ശിക്ഷ വാങ്ങിയ മറുനാടൻ മലയാളിയുടെയും ബ്രിട്ടീഷ് മലയാളിയുടെയും ഉടമയായ ഷാജൻ സ്കറിയയ്‌ക്കെതിരെ മൂന്നാമതൊരു കേസ് കൂടി ഫയൽ ചെയ്യാൻ ഒരുങ്ങുന്നു ഇന്റർനാഷണൽ അറ്റോർണി ജനറലായ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവൽ . ഷാജന്റെ യുകെയിലെയും ഇന്ത്യയിലെയും ഓൺലൈൻ പത്രങ്ങളായ ബ്രിട്ടീഷ് മലയാളിയുടെയും മറുനാടൻ മലയാളിയുടെയും ഉടമ താൻ അല്ല എന്ന് കള്ള സത്യവാങ്മൂലം സമർപ്പിച്ച ഷാജൻ സക്റിയയ്‌ക്കെതിരെയാണ് വ്യവസായിയും അഭിഭാഷകനുമായ സുഭാഷ് ജോർജ്ജ് മാനുവൽ യുകെയിൽ കോടതിയലക്ഷ്യത്തിന് കേസ്സ് ഫയൽ ചെയ്യാൻ ഒരുങ്ങുന്നത്. കോടതി വിധിച്ച ലക്ഷങ്ങളുടെ നഷ്‌ടപരിഹാരം നല്കാതെ രക്ഷപെടാൻവേണ്ടിയാണ് പുതിയ കള്ളങ്ങളും , തെറ്റിധാരണ ജനകമായ രേഖകളും നിറച്ച സത്യവാങ്മൂലം ഷാജൻ കോടതിയിൽ സമർപ്പിച്ചത് .

കഴിഞ്ഞ കുറെ വർഷങ്ങളായി ഷാജനെതിരെ സുഭാഷ് ജോർജ്ജ് ഫയൽ ചെയ്ത സിവിൽ കേസ്സിലും ക്രിമിനൽ കേസ്സിലുമായി വക്കീൽ ഫീസ്സടക്കം ഒന്നരകോടിയോളം രൂപ സുഭാഷ് ജോർജ്ജിന് നല്കണമെന്ന് ഷാജനെതിരെ കോടതി വിധിയുണ്ടായിരുന്നു . തന്നോട് ക്ഷമിക്കണമെന്നും ക്രിമിനൽ കേസ്സിൽ വിധി വന്നാൽ തനിക്ക് ഇന്ത്യയിൽ വക്കീലായി എൻറോൾ ചെയ്യാൻ കഴിയില്ലെന്നും ,  അതുകൊണ്ട് നഷ്‌ടപരിഹാരവും കോടതി ചിലവും വാങ്ങി , തന്റെ പത്രങ്ങളിലെ വായനക്കാരെ അറിയിക്കാതെ കേസ്സൊതുക്കി , ക്രിമിനൽ കേസ്സിൽ നിന്ന് ഒഴിവാക്കിതരണമെന്നും ആവശ്യപ്പെട്ട് ഷാജൻ സ്കറിയ അഡ്വ : സുഭാഷ് ജോർജ്ജിന്റെ കാലുപിടിച്ചിരുന്നു . തുടർന്ന് സുഭാഷിന്റെ കാരുണ്യത്താൽ ക്രിമിനല്‍ കേസ്സില്‍ 35000 പൗണ്ട് നഷ്‌ടപരിഹാരവും , മുഴുവൻ കോടതി ചിലവുമടച്ച് ഷാജൻ ജയിൽ ശിക്ഷയിൽ നിന്ന് മാത്രം  രക്ഷപ്പെട്ടിരുന്നു.

ക്രിമിനൽ കേസ്സിന് പുറമെ സുഭാഷ് ഫയൽ ചെയ്ത സിവിൽ കേസ്സിൽ വാദം കേട്ട കോടതി 45000 പൗണ്ട് പിഴയും കോടതി ചിലവും നല്കവാൻ വിധി പുറപ്പെടുവിച്ചിരുന്നു. നഷ്‌ടപരിഹാരവും കോടതി ചിലവുകളും അടക്കം ഒരു കോടി രൂപയോളം തുക ഷാജൻ സുഭാഷ് ജോർജ്ജിന് സിവിൽ കേസ്സിൽ മാത്രം നൽകാൻ ബാക്കിയുണ്ടായിരുന്നു. ഈ തുക നൽകാൻ തനിക്ക് മാർഗ്ഗമില്ലെന്നും രണ്ട് ഓൺലൈൻ പത്രങ്ങളും തന്റേതല്ലെന്നും , തന്റെ പേരിൽ മറ്റ് സ്വത്തു വകകളൊന്നുമില്ലെന്നും കാട്ടി സത്യവാങ് മൂലം സമർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ഷാജൻ. ഈ സത്യവാങ് മൂലത്തിൽ ഷാജൻ നൽകിയ കള്ളങ്ങൾക്കെതിരെയാണ് സുഭാഷ് ജോർജ്ജ്  കോടതിയലക്ഷ്യത്തിന് ( Contempt of court  ) കേസ് ഫയൽ ചെയ്യുന്നത്.

സുഭാഷിന് നൽകുവാൻ തന്റെ കൈയ്യിൽ പണം ഇല്ല എന്ന് അറിയിച്ച ഷാജനോട് നേരിട്ട് യുകെയിൽ എത്തി രേഖകൾ സമർപ്പിക്കുവാൻ കോടതി ആവശ്യപ്പെടുകയായിരുന്നു . അങ്ങനെ കോടതി വിളിപ്പിച്ചതനുസരിച്ച് 2020 ജനുവരി ഏഴാം തീയതി തിരുവനന്തപുരത്ത് നിന്ന് യുകെയിലെത്തിയ ഷാജൻ ലണ്ടനിലെ ഹൈക്കോടതിയിലാണ് നിരവധി കള്ള രേഖകൾ അടങ്ങിയ സത്യവാങ്മൂലം സമർപ്പിച്ചത് . തന്റെ പേരിൽ സ്വത്തുക്കളൊന്നുമില്ല എന്ന് വരുത്തി തീർക്കുവാൻ കള്ള രേഖകളുണ്ടാക്കി തന്റെ രണ്ട് പത്രങ്ങളുടെയും ഉടമസ്ഥാവകാശം മറ്റ് ചില വ്യക്തികളിലേയ്ക്ക് ഷാജൻ മാറ്റിയിരുന്നു . യുകെയിലെ പത്രമായ ബ്രിട്ടീഷ് മലയാളി തോമസ് മാത്യു എന്ന ആളിന് വിറ്റെന്നും , ഇന്ത്യയിലെ പത്രമായ മറുനാടൻ മലയാളി തന്റെ പാർണറായ ആൻ മരിയയ്ക്ക് വെറുതെ നൽകിയെന്നുമുള്ള രേഖകളാണ് ഷാജൻ കോടതിയിൽ സമർപ്പിച്ചത് .

എന്നാൽ മറ്റൊരാൾക്ക് വിറ്റ ഈ രണ്ട് പത്രങ്ങളുടെയും  ”  ട്രേഡ് മാർക്ക്  ”  വിറ്റു എന്ന് പറയുന്ന തീയതിക്ക് ശേഷവും ഷാജൻ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തതിന്റെ തെളിവുകളാണ് സുഭാഷ് ജോർജ്ജ് കോടതിയിൽ സമർപ്പിച്ചത് . നിങ്ങളുടേതല്ലാത്ത പത്രത്തിന്റെ പേരിൽ വീണ്ടും  നിങ്ങൾക്ക് എങ്ങനെയാണ് ട്രേഡ് മാർക്ക് അവകാശത്തിന് അപേക്ഷിക്കാൻ കഴിയുന്നത് എന്ന ചോദ്യത്തിന് മുന്നിൽ ഷാജൻ വീണ്ടും കുടുങ്ങുകയായിരുന്നു . കോടതിയെ തെറ്റിദ്ധരിപ്പിച്ച് പണം നല്കാതിരിക്കുവാനായിരുന്നു തന്റെ ബിനാമികളുടെ പേരിലേയ്ക്ക് പത്രത്തിന്റെ ഉടമസ്ഥാവകാശം ഷാജൻ മാറ്റിയത് . എന്നാൽ ഈ ബിനാമി ഇടപാടുകൾ നടത്തിയത് ക്രിമിനൽ കേസിലും , സിവിൽ കേസിലും ഷാജൻ ശിക്ഷിക്കപ്പെട്ടതിന് ശേഷമാണെന്നും , നഷ്‌ടപരിഹാരം നല്കാതിരിക്കാനുള്ള ഷാജന്റെ കുബുദ്ധിയാണെന്നും പ്രഥമദൃഷ്ട്യ കോടതിക്ക് തെളിഞ്ഞു കഴിഞ്ഞു .

ഷാജന്റെ പത്രങ്ങളുടെ ഉടമസ്ഥാവകാശം തോമസ് മാത്യുവിനും , ആൻ മരിയയ്ക്കും നൽകിയതായി കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചതുകൊണ്ട് തന്നെ ഈ രണ്ട്  പത്രങ്ങളുടെയും പൂർണ്ണ അവകാശം ഇതിനോടകം ഈ രണ്ട് വ്യക്തികളുടേതായി മാറി കഴിഞ്ഞു.  കള്ള രേഖകൾ സമർപ്പിച്ച ഷാജനെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കുന്നതോടൊപ്പം , ബിനാമി ഇടപാടുകൾക്ക് കൂട്ട് നിന്ന  വ്യക്തികൾക്കും , പണം നൽകി ഷാജനെക്കൊണ്ട് വ്യാജ വാർത്തകൾ എഴുതിച്ച യുകെയിലെ മറ്റ്  ബിസ്സിനസ്സുകാരിലേയ്ക്കുമാണ് ഈ കേസിന്റെ തുടരന്വേഷണം നീങ്ങുവാൻ പോകുന്നത്.

വെറും അറുനൂറ്റിയമ്പത് പൗണ്ട് നഷ്‌ടപരിഹാരം നൽകി അവസാനിപ്പിക്കേണ്ട കേസ്സിലാണ് ഇപ്പോൾ നഷ്‌ടപരിഹാര തുകയും , ഷാജന്റയും സുഭാഷിന്റെയും വക്കീൽ ഫീസ്സുമടക്കം രണ്ട് കോടി രുപയ്ക്ക് മുകളിൽ ഷാജന് ചിലവാക്കേണ്ടി വരുന്നത് . ഈ കേസ്സിനായി ലക്ഷങ്ങൾ മുടക്കി നിരവധി തവണയാണ് ഷാജൻ കോടതി നടപടികൾക്കായി ഇന്ത്യയിൽ നിന്നും യുകെയിലേയ്ക്ക് വരേണ്ടി വന്നത് . സിവിൽ കേസ്സിൽ ഷാജനെതിരെ വിധി വന്നതുകൊണ്ട് തന്നെ , കള്ള രേഖകൾ സമർപ്പിച്ച്  നഷ്‌ടപരിഹാരം നൽകുവാൻ വൈകുതോറും സുഭാഷിന് കൂടുതൽ തുക നഷ്‌ടപരിഹാരമായി നല്കകേണ്ട അവസ്ഥയാണ് ഷാജന് ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

യുകെയിലെ നിയമം അനുസരിച്ച് കള്ള രേഖകൾ സമർപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതും , കോടതിയുടെ സമയവും പണവും നഷ്‌ടപ്പെടുത്തുന്നതും ഗുരുതരമായ കോടതിയലക്ഷ്യവും ക്രിമിനൽ കുറ്റവുമാണ്. ഇന്ത്യയിലെ നിയമവ്യവസ്ഥകളെ നിസ്സാരമായി കാണുന്ന ഷാജൻ യുകെ കോടതിയിൽ കാണിച്ച ഈ ക്രിമിനൽ കുറ്റം ഒരിക്കൽ സുഭാഷ് ദയാപൂർവ്വം ഒഴിവാക്കി നൽകിയ ജയിൽ ശിക്ഷയിലേയ്ക്ക് കൊണ്ടെത്തിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു . പണത്തിന് വേണ്ടി വ്യാജവാർത്തകൾ എഴുതുന്നവർക്കും , അതിന് പ്രേരിപ്പിക്കുന്നവർക്കും , ഒരു കള്ളം മറയ്ക്കാൻ നൂറ് കള്ളങ്ങൾ നിരത്തി വർഷങ്ങളോളം കേസ്സുകളിച്ച് സ്വന്തം ജീവിതവും പണവും നഷ്‌ടപ്പെടുന്ന ഷാജൻ സ്കറിയയുടെ അനുഭവം ഒരു പാഠമായി മാറട്ടെ.

ചന്ദ്രശേഖർ ആസാദിന് ജാമ്യം അനുവദിച്ച ജഡ്ജി കാമിനി ലാവുവാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം ; ഇതുപോലെയുള്ള ജഡ്ജിമാരാണ് രാജ്യത്തിനാവശ്യം

ഇനി ഒരിക്കലും ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ലെന്ന് നടി സോനം കപൂര്‍. തന്റെ ലഗേജുകള്‍ കാണാതായതാണ് താരത്തെ ഇത്തരത്തിലൊരു തീരുമാനം എടുത്തത്. ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ മൂന്നാമത്തെ പ്രാവശ്യമാണ് സഞ്ചരിക്കുന്നത്. ഈ മാസം രണ്ടാം തവണയും എനിക്ക് ബാഗ് നഷ്ടപ്പെട്ടു. ഇതില്‍ നിന്നും ഞാന്‍ ഒരു പാഠം പഠിക്കേണ്ടിയിരിക്കുന്നു. ഇനി ഒരിക്കലും ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ല. സോനം ട്വീറ്റ് ചെയ്തു. സോനത്തിന്റെ ട്വീറ്റിന് മറുപടിയുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ് അധികൃതര്‍ രംഗത്തെത്തി. ലഗേജുകള്‍ ലഭിക്കുവാന്‍ താമസം നേരിട്ടുവെന്ന് അറിഞ്ഞതില്‍ ഖേദം പ്രകടിപ്പിക്കുന്നു. വിമാനത്താവളത്തില്‍ അറിയിച്ചപ്പോള്‍ ട്രാക്കിംഗ് വിവരം ലഭിച്ചിരുന്നോ എന്ന് കമ്പനി മറുപടി നല്‍കി.

ബ്രിട്ടീഷ് സ്ഥാനപതിയെ അറസ്റ്റ് ചെയ്ത നടപടിയില്‍ ഇറാനെ ബ്രിട്ടന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബ്രിട്ടനിലെ ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്. സ്ഥാനപതിയുടെ അറസ്റ്റ് വിയന്ന കരാറിന്റെ കടുത്ത ലംഘനമാണിതെന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വക്താവ് പറഞ്ഞു.

ടെഹ്‌റാനിലെ അമിര്‍കബിര്‍ യൂണിവേഴ്‌സിറ്റിക്കു സമീപം ശനിയാഴ്ച വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തെന്നാരോപിച്ചാണ് ബ്രിട്ടീഷ് സ്ഥാനപതി റോബര്‍ട്ട് മക്കെയറിനെ ഇറാന്‍ അറസ്റ്റ് ചെയ്തത്.

യുക്രൈന്‍ വിമാനം വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനത്തില്‍ ബ്രിട്ടീഷ് സ്ഥാനപതി റോബ് മക്കെയര്‍ പങ്കെടുത്തെന്നാണ് ആരോപണം. കൊല്ലപ്പെട്ട ബ്രിട്ടിഷുകാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അവിടെ നിന്നു മടങ്ങവേയാണ് റോബിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അദ്ദേഹത്തെ അല്പസമയത്തിനകം വിട്ടയച്ചിരുന്നു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :-കാനഡയിലേക്ക് മാറി താമസിക്കുവാനുള്ള ഹാരി രാജകുമാരന്റെയും, ഭാര്യ മേഗന്റെയും തീരുമാനത്തിന് രാജ്ഞിയുടെ അംഗീകാരം ലഭിച്ചു. അവരുടെ തീരുമാനത്തിന് തന്റെ പൂർണ പിന്തുണയുണ്ടെന്നും, എന്നാൽ അവർ രാജകൊട്ടാരത്തിൽ തന്നെ നിലനിൽക്കാൻ ആണ് താൻ ആഗ്രഹിക്കുന്നതെന്നും രാജ്ഞി വ്യക്തമാക്കി. വരുംദിവസങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും അവർ പറഞ്ഞു. ഹാരി രാജകുമാരനെയും, ഭാര്യയെയും പറ്റിയുള്ള പല വാർത്തകളും സൃഷ്ടികളാണെന്നും, അവരുടെ തീരുമാനത്തിന് രാജകുടുംബത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും രാജ്ഞി വ്യക്തമാക്കി.

അവർ കൊട്ടാരത്തിൽ തന്നെ ഉണ്ടാകണമെന്നാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. എന്നാൽ ഒരു മാറ്റം അവർ ആഗ്രഹിക്കുന്നുവെന്നും, അവരുടെ തീരുമാനത്തെ അംഗീകരിക്കുന്നു എന്നും രാജ്ഞി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി ഹാരി രാജകുമാരനെയും, ഭാര്യ മേഗനെയും സംബന്ധിച്ച് പല വിവാദ വിഷയങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇതിനെല്ലാം മറുപടിയായാണ് രാജ്ഞിയുടെ തുറന്നുപറച്ചിൽ.

ഇനിയുള്ള സമയം അമേരിക്കയിലും യുകെയിലുമായി ചെലവിടുമെന്നും രാജ്ഞിയോടും കോമൺവെൽത്തിനോടുമുള്ള കടപ്പാട് നിലനിർത്താൻ ഏതാനും ചില രാജകീയ ചുമതലകൾ മാത്രം തുടർന്നു വഹിക്കുമെന്നും ഹാരി ഈയിടെ പറഞ്ഞിരുന്നു . ബ്രിട്ടീഷ്​ രാജ്ഞിക്കുള്ള പൂർണ പിന്തുണ തുടർന്നുകൊണ്ടു തന്നെ രാജകുടുംബത്തിലെ ‘മുതിർന്ന’ അംഗങ്ങളെന്ന നിലയിൽ നിന്ന്​ തങ്ങൾ പടിയിറങ്ങാൻ ഉദ്ദേശിക്കുകയാണെന്ന്​ ബക്കിങ്​ഹാം പാലസ്​ പുറത്തു വിട്ട പ്രസ്​താവനയിൽ ഹാരി രാജകു​മാരൻ അറിയിച്ചു . സാമ്പത്തികമായി സ്വതന്ത്രനാവാനാണ്​ പുതിയ തീരുമാനമെന്നാണ്​ അദ്ദേഹം നൽകുന്ന വിശദീകരണം. ഹാരിയുടെ ഈ തീരുമാനത്തോടെ സഹോദരനുമായുള്ള ബന്ധത്തിലെ വിള്ളലുകൾ കൂടുകയാണുണ്ടായത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- യുകെയിൽ ബ്രണ്ടൻ ചുഴലി കാറ്റ് ആഞ്ഞടിക്കുന്നു. ഇതിനെ തുടർന്ന് അതി ശക്തമായ മഴയും, മണിക്കൂറിൽ 80 മൈൽ വേഗത്തിൽ കാറ്റും വീശുന്നുണ്ട്. യുകെയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും, നോർത്തേൺ അയർലൻഡ്, നോർത്തീസ്റ്റ് സ്കോട്ട്‌ലൻഡ്, വെയിൽസിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. നോർത്തേൺ അയർലൻഡിൽ ആയിരത്തോളം ഭവനങ്ങളിൽ വൈദ്യുതി നഷ്ടം ആയിരിക്കുകയാണ്. റോഡുകളും മറ്റും അടച്ചിട്ടിരിക്കുകയാണ്. പടിഞ്ഞാറൻ അയലൻഡിലെ സ്കൂളുകൾ എല്ലാം തന്നെ അടച്ചിട്ടിരിക്കുകയും, ബസ് സർവീസുകൾ എല്ലാം തന്നെ നിർത്തിവച്ചിരിക്കുകയുമാണ്. മരം കടപുഴകി വൈദ്യുതി ലൈനിൽ വീണതിനെതുടർന്ന് വെയിൽസിൽ സ്കൂളുകൾ മറ്റും അടച്ചിട്ടിരിക്കുകയാണ്.

ബ്രണ്ടൻ ചുഴലിക്കാറ്റ് അറ്റ്ലാന്റിക് സമുദ്രത്തിൽ 24 മണിക്കൂർ ആയി അതി ശക്തമായിത്തന്നെ നിലകൊള്ളുകയാണ്. അതിരൂക്ഷമായ ഈ കാലാവസ്ഥ വൈകുന്നേരം വരെ തുടരും എന്നാണ് ഇതുവരെയുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ. യുകെയുടെ പടിഞ്ഞാറൻ കടൽത്തീരങ്ങളിൽ മണിക്കൂറിൽ 65 മുതൽ 70 മൈൽ വരെ വേഗതയുള്ള കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നോർത്ത് വെസ്റ്റ് സ്കോട്ട്ലൻഡിൽ ഇത് 90 വരെ ആകാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.

നോർത്തേൺ അയർലൻഡിനെയാണ് കൊടുങ്കാറ്റ് ആദ്യം ബാധിച്ചത്. 5400 ഓളം ഭവനങ്ങളിൽ വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെട്ടിരിക്കുകയാണ്. ഇതിൽ 3500 ഭവനങ്ങളിൽ മാത്രമാണ് വൈദ്യുതി പുനസ്ഥാപിക്കാൻ സാധിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ പ്രെസ്റ്റൺ സ്റ്റേഷനിൽ നിന്നുള്ള നാല് ട്രെയിനുകൾ റദ്ദാക്കിയിരുന്നു. സ്റ്റേഷന്റെ മേൽക്കൂര തകർന്നു വീണതിനെ തുടർന്നായിരുന്നു ഇത്. സാഹചര്യങ്ങൾ നേരിടുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്ന് അധികൃതർ അറിയിച്ചു.

 

സ്വന്തം ലേഖകൻ

ലണ്ടൻ : രാജകുടുംബത്തിനുണ്ടായ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഒരടിയന്തര യോഗം വിളിച്ചുചേർക്കാൻ രാജ്ഞി തയ്യാറായി. ഹാരിയുടെയും മേഗന്റെയും ഭാവിയിലെ രാജകീയ പദവികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഹാരി രാജകുമാരൻ, കേംബ്രിഡ്ജ് ഡ്യൂക്ക്, വെയിൽസ് രാജകുമാരൻ തുടങ്ങിയവരെ ചർച്ചയ്ക്കായി സാൻ‌ഡ്രിംഗ്ഹാമിലേക്ക് വിളിപ്പിച്ചു. കാനഡയിലുള്ള മേഗൻ കോൺഫറൻസ് കോളിലൂടെ ഈ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജകീയ ചുമതലകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗൻ മാർക്കിളിന്റെയും തീരുമാനം ബ്രിട്ടീഷ് രാജകുടുംബത്തിന് പ്രഹരമായി മാറുകയുണ്ടായി. ഈയൊരു സാഹചര്യത്തിൽ ഹാരിയുടെയും മേഗൻന്റെയും രാജകീയ റാങ്കുകൾ തീരുമാനിക്കുന്നതിനായി നടപടികൾ തുടങ്ങിയിട്ടുണ്ട്. അതേസമയം, സഹോദരനുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിൽ ദുഃഖമുണ്ടെന്ന് കേംബ്രിഡ്ജ് ഡ്യൂക്ക് അറിയിച്ചതായി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു.

നോർഫോക്കിലെ ക്വീൻസ് എസ്റ്റേറ്റിൽ ഇന്ന് നടക്കുന്ന “സാൻ‌ഡ്രിംഗ്ഹാം ഉച്ചകോടി”, ഈ പുതിയ സാഹചര്യത്തിൽ വ്യാപിപ്പിച്ചേക്കുമെന്നാണ് കൊട്ടാരവുമായി ബന്ധപ്പെട്ടവർ അറിയിച്ചത്. രാജകുടുംബം നിർണായക പ്രതിസന്ധി നേരിട്ടപ്പോഴൊക്കേ ഇത്തരത്തിൽ യോഗം വിളിച്ചുചേർത്തിരുന്നു. “ഇത്രയും നാളും എന്റെ സഹോദരന്റെ തോളിൽ കയ്യിട്ടുകൊണ്ടാണ് ഞാൻ നടന്നിട്ടുള്ളത്. എന്നാൽ ഇനി എനിക്കത് ചെയ്യാൻ കഴിയില്ല.” വില്യം പറഞ്ഞു. സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദിന്റെ മരണത്തെത്തുടർന്ന് മൂന്ന് ദിവസത്തെ ഔദ്യോഗിക അനുശോചനത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസനോടൊപ്പം ഇപ്പോൾ ഒമാനിലുള്ള ചാൾസ് രാജകുമാരൻ ഈയൊരു ചർച്ചയിൽ പങ്കെടുക്കുന്നതിനായി തിരികെയെത്തും.

ഇനിയുള്ള സമയം അമേരിക്കയിലും യുകെയിലുമായി ചെലവിടുമെന്നും രാജ്ഞിയോടും കോമൺവെൽത്തിനോടുമുള്ള കടപ്പാട് നിലനിർത്താൻ ഏതാനും ചില രാജകീയ ചുമതലകൾ മാത്രം തുടർന്നു വഹിക്കുമെന്നും ഹാരി പറഞ്ഞു. ബ്രിട്ടീഷ്​ രാജ്ഞിക്കുള്ള പൂർണ പിന്തുണ തുടർന്നുകൊണ്ടു തന്നെ രാജകുടുംബത്തിലെ ‘മുതിർന്ന’ അംഗങ്ങളെന്ന നിലയിൽ നിന്ന്​ തങ്ങൾ പടിയിറങ്ങാൻ ഉദ്ദേശിക്കുകയാണെന്ന്​ ബക്കിങ്​ഹാം പാലസ്​ പുറത്തു വിട്ട പ്രസ്​താവനയിൽ ഹാരി രാജകു​മാരൻ പറയുന്നു. സാമ്പത്തികമായി സ്വതന്ത്രനാവാനാണ്​ പുതിയ തീരുമാനമെന്നാണ്​ അദ്ദേഹം നൽകുന്ന വിശദീകരണം. ഹാരിയുടെ ഈ തീരുമാനത്തോടെ സഹോദരനുമായുള്ള ബന്ധത്തിലെ വിള്ളലുകൾ കൂടുകയാണുണ്ടായത്. അതീവ ദുഃഖത്തിൽ കഴിയുന്ന രാജ്ഞി തന്നെ മുൻകൈയെടുത്താണ് ഈ യോഗം വിളിച്ചുകൂട്ടുന്നത്.

സ്വന്തം ലേഖകൻ

ബ്രിട്ടനിൽനിന്ന് ഓസ്ട്രേലിയയിലേക്ക് താമസം മാറിയ ആദ്യനാളുകളിൽ തന്നെ സമീപത്തുള്ള ബീച്ചിൽ കാണാതായ മൂന്ന് വയസ്സുകാരിയായ ചെറിൽ ഗ്രിമ്മർക്കായി അന്വേഷണം തുടരും. 1970 ജനുവരി 12ന്, ബ്രിസ്റ്റോളിൽ നിന്നുള്ള ചെറിലിനെ വോള്ളോഗോങ്ങിലെ ഒരു ഷവർ ബ്ലോക്ക്‌ൽ വെച്ച് കാണാതെ ആവുകയായിരുന്നു. കുറ്റക്കാരൻ എന്ന് സംശയിച്ച വ്യക്തിയെ കഴിഞ്ഞ കൊല്ലം വിട്ടയച്ചിരുന്നു.

528, 000പൗണ്ട് വരുന്ന പ്രതിഫല തുക നൽകാം എന്ന് ഇപ്പോൾ വാഗ്ദാനം നൽകിയിരിക്കുന്നത് സഹോദരൻ റിക്കി നഷ് ആണ്. സഹോദരിയെ നഷ്ട്ടപ്പെട്ട ദുഃഖത്തിൽ നിന്ന് ഇപ്പോഴും തങ്ങൾ മുക്തി നേടിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും അവളെ ഓർക്കും. ആ നശിച്ച ദിവസം ഓർക്കും. അവൾക്ക് നീതി ലഭിക്കാൻ വേണ്ടിയാണ് ഈ തുക വാഗ്ദാനം ചെയ്തത്. അതിനു ഫലം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. അവളെ കാണാതായ സ്ഥലത്ത് ഒരു അനുസ്മരണ നടത്തം സഹോദരൻമാർ എല്ലാ കൊല്ലവും നടത്തി വരുന്നു.

2017ൽ പ്രതി എന്ന സംശയത്തിൽ ഒരാളെ അറസ്റ് ചെയ്തു എങ്കിലും തെളിവിന്റെ അഭാവത്തിൽ കഴിഞ്ഞ കൊല്ലം വിട്ടയച്ചു. കാണാതായ സമയത്തു ഒരാൾ ചെറിലിനെ എടുത്തു ഓടുന്നതായി സാക്ഷികൾ മൊഴി നൽകിയിരുന്നു. ഇതു വരെ വിവരം അറിയിക്കാതെ ഇരുന്നവർക്ക് ഇത് നല്ല ഒരു അവസരം ആണെന്ന് പോലീസ് പറഞ്ഞു. ഇതിന് പ്രതിഫലം ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് പോലീസും കുടുംബവും.

ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെന്ന് നിലയിലുള്ള ചുമതലകളിൽ നിന്ന് പിൻമാറുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ ലണ്ടനിലെ സുപ്രസിദ്ധ മെഴുകുപ്രതിമാ മ്യൂസിയത്തില്‍ നിന്ന് ഹാരി രാജകുമാരനും ഭാര്യ മേഗനും സ്ഥാനം നഷ്ടമായി. രാജ്ഞിയുടെ തൊട്ടടുത്തുണ്ടായിരുന്ന ദമ്പതികളുടെ പ്രതിമകളാണ് മാഡം ട്യുസോ വാക്സ് മ്യൂസിയത്തില്‍ നിന്ന് മാറ്റിയത്. മ്യൂസിയത്തില്‍ ഏറെ ആളുകള്‍ കാണാന്‍ താല്‍പര്യപ്പെടുന്ന പ്രതിമകളായിരുന്നു ഹാരി രാജകുമാരനും മേഗനുമെന്ന് മാനേജര്‍ സ്റ്റീവ് ഡേവിസ് ബിബിസിയോട് പ്രതികരിച്ചു.

ദമ്പതികള്‍ മ്യൂസിയത്തിലെ സുപ്രധാന ആകര്‍ഷണമായി തുടരുമെന്ന് വിശദമാക്കിയ സ്റ്റീവ് നീക്കം ചെയ്ത പ്രതിമകള്‍ എവിടേക്കാണ് മാറ്റുന്നതെന്ന് പ്രതികരിച്ചില്ല. ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെന്ന് നിലയിലുള്ള ചുമതലകളിൽ നിന്ന് പിൻമാറുകയാണെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹാരി രാജകുമാരനും ഭാര്യ മേഗനും പ്രഖ്യാപിച്ചത്. വടക്കേ അമേരിക്കയിലും ബ്രിട്ടനിലുമായി സമയം ചിലവിടാനാണ് തീരുമാനമെന്നും ദമ്പതികള്‍ വ്യക്തമാക്കിയിരുന്നു. മറ്റ് അംഗങ്ങളോട് ചര്‍ച്ച ചെയ്യാതെയെടുത്ത തീരുമാനം രാജകുടുംബത്തില്‍ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നായിരുന്നു അന്തര്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എലിസബത്ത് രാജ്ഞിയോട് ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെന്നാണ് സൂചന.

മാസങ്ങളുടെ ആലോചനയ്ക്ക് ശേഷമാണ് തീരുമാനമെന്നാണ് ഹാരിയും മേഗനും അറിയിച്ചത്. സ്വകാര്യത നഷ്ടമാകുന്നതിലും മാധ്യമങ്ങളിൽ വ്യക്തി ജീവിത വിവരങ്ങൾ വരുന്നതിലും ഇരുവരും നേരത്തെയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സാമ്പത്തികമായി തനിച്ച് സ്ഥിരത നേടാനും താല്‍പര്യമുണ്ടെന്ന് ദമ്പതികള്‍ പ്രസ്താവനയില്‍ പറയുന്നു. രാജകുടുംബത്തിനുള്ള പിന്തുണ നിര്‍ബാധം തുടരുമെന്നും ഹാരിയും മേഗനും വ്യക്തമാക്കി. തീരുമാനം രാജകുടുംബത്തില്‍ ഞെട്ടലുണ്ടാക്കിയെന്ന് വ്യക്തമായതോടെ തങ്ങള്‍ തുടക്കക്കാരാണ്. ജീവിതത്തെ മറ്റൊരു രീതിയില്‍ സമീപിക്കാന്‍ ആഗ്രമുണ്ടെന്നും ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളി‍ല്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും മകനെ രാജ കുടുംബത്തിന്‍റെ മൂല്യങ്ങള്‍ ചോരാതെ വളര്‍ത്തുമെന്നും മേഗന്‍ വിശദമാക്കിയിരുന്നു. ആറ് ആഴ്ചയോളം ക്രിസ്തുമസ് ആഘോഷങ്ങളുമായി കാനഡയില്‍ മേഗന്‍റെ മാതാവിനോടൊപ്പം ചെലവിട്ടതിന് ശേഷമാണ് ദമ്പതികളുടെ പ്രഖ്യാപനം. വിവാഹവും മകന്‍റെ ജനനവും എല്ലാം ആവശ്യത്തിലധികം മുഖ്യധാരയില്‍ നിറഞ്ഞ് നിക്കുന്നതിനോട് താല്‍പര്യമില്ലെന്നും ദമ്പതികള്‍ വിശദമാക്കിയിരുന്നു. രാജകുടുംബത്തിന്‍റെ പരമ്പരാഗത രീതിയിലുള്ള ക്രിസ്തുമസ് ആഘോഷങ്ങളിലും ദമ്പതികള്‍ പങ്കെടുത്തിരുന്നില്ല.

കിരീടാവകാശത്തില്‍ ആറാമതാണ് ഹാരിയുടെ സ്ഥാനം. നേരത്തെ സഹോദരന്‍ വില്യവുമായുള്ള ബന്ധം നേരത്തെയുള്ളത് പോലെയല്ലെന്നും സഹോദരന്‍റേത് മറ്റൊരു മാര്‍ഗമാണെന്നും ഹാരി നേരത്തെ പ്രതികരിച്ചിരുന്നു. തങ്ങള്‍ക്കെതിരായ പാപ്പരാസി സ്വഭാവമുള്ള വാര്‍ത്തകള്‍ക്കെതിരെ ദമ്പതികള്‍ നേരത്തെ രൂക്ഷമായി പ്രതികരിച്ചിരുന്നു. എന്‍റെ അമ്മയെ കൊലപ്പെടുത്തിയ പാപ്പരാസികള്‍ക്ക് അധിക്ഷേപിക്കാനായി നിന്നുകൊടുക്കില്ലെന്ന് ഹാരി നേരത്തെ വ്യക്തമാക്കിയിരുന്നു.

RECENT POSTS
Copyright © . All rights reserved