ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരിലൊരാളായ ബോബ് വില്ലിസ് അന്തരിച്ചു. 70 വയസായിരുന്നു. ആറടി ആറിഞ്ച് പൊക്കമുളള വില്ലിസിന്റെ മാരകമായ പേസ് ബൗളിങ്ങിനെ അക്കാലത്ത് ബാറ്റ്‌സ്മാന്മാര്‍ക്ക് പേടിസ്വപ്‌നമായിരുന്നു. 1971നും 84നും ഇടയില്‍ 90 ടെസ്റ്റുകളിലും 64 ഏകദിന മത്സരങ്ങളിലും ഇംഗ്ലണ്ടിനായി കളിച്ചു. ടെസ്റ്റില്‍ 325 വിക്കറ്റുകളും വീഴ്ത്തി. ഇംഗ്ലീഷ് വിക്കറ്റ് വേട്ടക്കാരില്‍ 4ാം സ്ഥാനത്താണ്.
പരിക്കിന്റെ പിടിയികപ്പെട്ട് കരിയര്‍ നഷ്ടമാകുമെന്ന ആശങ്കയുണ്ടായെങ്കിലും ശക്തമായി കളിക്കളത്തില്‍ തിരിച്ചെത്തുകയും ശേഷം പത്തുവര്‍ഷത്തോളം തുടരുകയും ചെയ്തു. ആഷസിലൂടെ അരങ്ങേറിയ വില്ലിസ് വിരമിച്ചതിനുശേഷം കമന്റേറ്ററായും പരിചിതനായിരുന്നു. ഇക്കഴിഞ്ഞ ആഷസിലും സ്‌കൈ സ്‌പോര്‍ട്‌സിനായി അദ്ദേഹം കമന്ററി ചെയ്തു. ഒട്ടേറെ മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ചിട്ടുണ്ട്.
രാജ്യത്തിനായി 1982 മുതല്‍ 84 വരെ ക്യാപ്റ്റനായി. 18 ടെസ്റ്റുകളിലും 29 ഏകദിനങ്ങളിലും ടീമിന്റെ ക്യാപ്റ്റനായി. 1984ലാണ് വിരമിക്കുന്നത്. 1981ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ 43 റണ്‍സ് വഴങ്ങി 8 വിക്കറ്റ് പ്രകടനമാണ് ശ്രദ്ധേയം. ആ ആഷസ് പരമ്പരയിലാകെ വില്ലിസ് നേടിയത് 29 വിക്കറ്റുകളാണ്. പരമ്പര ഇംഗ്ലണ്ട് ജയിക്കുകയും ചെയ്തു. 1982ല്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ ടീമിന്റെ ക്യാപ്റ്റനായിരുന്നു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- 2015 ന് ശേഷം ബ്രിട്ടനിൽ ആദ്യമായി ഗവൺമെന്റ് ആനുകൂല്യങ്ങളിൽ വർദ്ധനവ്. അടുത്തവർഷം ആനുകൂല്യങ്ങളിൽ വർദ്ധനയുണ്ടാകുമെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. യൂണിവേഴ്സൽ ക്രെഡിറ്റിലൂടെയും, ലെഗസി ബെനിഫിറ്റിലൂടെയും 2.5 മില്ല്യണിലധികം അധികം ആളുകൾക്ക് ഇതിന്റെ പ്രയോജനം ഉണ്ടാകും. ഇതോടൊപ്പം തന്നെ മറ്റേർണിറ്റി ബെനഫിറ്റുകൾ, ചൈൽഡ് ബെനഫിറ്റുകൾ എന്നിവയിലും വർധനയുണ്ടാകും. ഒരു സാധാരണ കുടുംബത്തിന് മാസത്തിൽ 32 പൗണ്ടിന്റെ വർദ്ധനയുണ്ടാകും എന്നാണ് വിലയിരുത്തൽ.
ശക്തമായ ഒരു സാമ്പത്തിക അടിത്തറ രാജ്യത്തിന് ഉള്ളതിനാലാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കുന്നതെന്ന് വർക്ക് & പെൻഷൻ സെക്രട്ടറി തെരേസ കോഫി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവിതനിലവാരം വർദ്ധിക്കുന്നതിന് ഇത് സഹായകരമാകും. എന്നാൽ ഈ ആനുകൂല്യ വർദ്ധനവിനെ ഇലക്ഷന്റെ ഭാഗമായുള്ള പ്രചാരണ തന്ത്രമായാണ് ലേബർ പാർട്ടി കാണുന്നതെന്ന് ടോറി വക്താവ് നിരീക്ഷിച്ചു.
നാലു വർഷത്തിലധികമായി ഒരു തരത്തിലുള്ള ആനുകൂല്യ വർദ്ധനവും ഉണ്ടായിരുന്നില്ല. ഇതോടൊപ്പം തന്നെ സ്റ്റേറ്റ് പെൻഷനിലും 3.9 ശതമാനം വർദ്ധനവ് ഉണ്ടാകും. അംഗവൈകല്യമുള്ളവരുടെ ആനുകൂല്യങ്ങളും 1.7 ശതമാനമായി വർദ്ധിക്കും.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : സൂപ്പർമാർക്കറ്റുകളിലെ രക്ഷാകർതൃ – കുട്ടികളുടെ പാർക്കിംഗ് ഇടങ്ങൾ ദുരുപയോഗം ചെയ്ത് ഒരുകൂട്ടം ആളുകൾ. Confused. Com എന്ന വെബ്സൈറ്റിന്റെ പുതിയ ഗവേഷണത്തിലാണ് ഇത് കണ്ടെത്തിയത്. 71% ഡ്രൈവർമാർ രക്ഷാകർതൃ – ശിശു പാർക്കിംഗ് ഇടങ്ങൾ ദുരുപയോഗം ചെയ്യുന്നെന്ന് മറ്റു ഡ്രൈവർമാർ കണ്ടെത്തിയെന്ന് ഗ്ലൗസെസ്റ്റർഷയർ ലൈവ് റിപ്പോർട്ട് ചെയ്തു. കുട്ടികളില്ലാത്തപ്പോഴും അവരുടെ പാർക്കിംഗ് ഇടങ്ങൾ ഉപയോഗിക്കുന്നതായി 11 ശതമാനം ആളുകൾ സമ്മതിച്ചു. ഇവരിൽ നിന്നും പിഴ ഈടാക്കാൻ തുടങ്ങി. ടെസ്‌കോയുടെ കാർ പാർക്കിംഗ് ഇടങ്ങൾ ദുരുപയോഗം ചെയ്താൽ 70 പൗണ്ട് പിഴയടക്കണമെന്നുണ്ട്. മറ്റു സൂപ്പർമാർക്കറ്റുകളും ഇത് പിന്തുടരുന്നു.
12 വയസ്സിനു താഴെയുള്ള കുട്ടികൾ ഒപ്പമുണ്ടെങ്കിൽ പേരെന്റ്സ് പാർക്കിംഗ് ഇടങ്ങളിൽ കാർ പാർക്ക് ചെയ്യാം. ഗർഭിണികൾക്ക് ഈ സൗകര്യം ലഭ്യമാണോ എന്ന കാര്യത്തിൽ വ്യകതതയില്ല. പല പ്രമുഖ സൂപ്പർമാർക്കറ്റുകളെയും അവരുടെ നിയമങ്ങൾ എന്തൊക്കെയാണെന്നു അറിയാൻ Confused. Com സമീപിച്ചു. തെറ്റായി പാർക്ക് ചെയ്‌തിരിക്കുന്ന ആർക്കും ഒരു ബാഹ്യ ഏജൻസി, പാർക്കിംഗ് ചാർജ് നോട്ടീസ് (പിസിഎൻ) നൽകുമെന്ന് ടെസ്‌കോ അറിയിച്ചു. എന്നാൽ രക്ഷാകർതൃ-ശിശു പാർക്കിംഗ് ഇടങ്ങളുടെ ഉപയോഗം നിരീക്ഷിക്കാനുള്ള സൗകര്യങ്ങൾ ലിഡിലില്ല. ഉപഭോക്താക്കളുടെ സത്യസന്ധതയിൽ അവർ വിശ്വാസം അർപ്പിച്ചിരിക്കുന്നു. ആൽഡിലിൽ സ്റ്റോർ മാനേജറിന്റെ അടുത്ത് പാർക്കിംഗ് ഇടങ്ങളുടെ ദുരുപയോഗം റിപ്പോർട്ട് ചെയ്യാം. എന്നാൽ അവർക്ക് വേണ്ടത്ര സ്റ്റാഫുകൾ ഇല്ല. സൈൻസ്ബറീസിൽ രക്ഷാകർതൃ-ശിശു പാർക്കിംഗ് ഇടത്തിന്റെ ദുരുപയോഗം സ്റ്റോർ തന്നെ കൈകാര്യം ചെയ്യുന്നു. കൂടാതെ പിഴയും ഈടാക്കും. അസ്ഡയുടെ കാർ പാർക്കിംഗുകൾ ഒരു ബാഹ്യ ഏജൻസിയാണ് നിരീക്ഷിക്കുന്നത്. പാർക്കിംഗ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് പതിവായി പരിശോധന നടത്തുന്നു. ആരെങ്കിലും തെറ്റായി പാർക്ക് ചെയ്തിട്ടുണ്ടെങ്കിൽ അവരിൽ നിന്നും പിഴ ഈടാക്കും.
പിഴ, പാർക്കിംഗ് ചാർജ് നോട്ടീസോ , പെനാൽറ്റി ചാർജ് നോട്ടീസോ ആവാം. പോലീസ് ആണ് പിഴ ഈടാക്കുന്നത്. നിയമപ്രകാരമുള്ള അധികാരം അവർക്കാനുള്ളത്. സ്വകാര്യ കമ്പനികൾ പാർക്കിംഗ് ചാർജ് നോട്ടീസ് നൽകുന്നത് നിയമപരമായിട്ടല്ല. രക്ഷാകർതൃ – ശിശു ഇടങ്ങൾ സ്റ്റോറിനോട് ചേർന്നാണ്. കൂടാതെ ഒരുപാട് സ്ഥലവും ഉണ്ട്. ഒപ്പം മുതിർന്ന കുട്ടി ഉണ്ടെങ്കിൽ കൊച്ചുകുട്ടിയുടെ ഒപ്പം കൊണ്ടുവരുന്നത് ഉപകാരപ്രദമായിരിക്കും.
ന്യുസ് ഡെസ്ക്
ഗ്ലോസ്റ്റർ : ഓ,,,, ഇന്ന് വല്ലാത്ത തണുപ്പാണ് … പുറത്താണെങ്കിൽ കൂരിരുട്ടാണ് ,,, എങ്കിൽ നാളെ ചെയ്യാം …. തണുപ്പ് കാലം തുടങ്ങി കഴിഞ്ഞാൽ യുകെ മലയാളികൾക്കിടയിൽ സർവ്വസാധാരണമായി കേൾക്കുന്ന ഒരു വാചകമാണിത് . ഇങ്ങനെ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ മടിമൂലം നാളെ ,,,, നാളെ ,,,, എന്ന് പറഞ്ഞു നീട്ടിവയ്ക്കുന്ന ഓരോ യുകെ മലയാളികൾക്കും പ്രചോദനാവുകയാണ് ഗ്ലോസ്റ്ററിലെ അമ്മാരായ ഈ മുന്ന് കൂട്ടുകാരികൾ . ഗ്ലോസ്റ്റർഷെയർ മലയാളി അസ്സോസിയേഷനിലെ സജീവ അംഗങ്ങളായ രമ്യ മനോജ് വേണുഗോപാൽ – ആഷ്‌ലി സാവിയോ – രാജി അനീഷ് സുഹൃത്തുക്കളാണ് ഇപ്പോൾ യുകെ മലയാളികൾക്കിടയിൽ ചർച്ചാവിഷയമായിരിക്കുന്നത് . അനേകം യുകെ മലയാളികളെ ബാധിച്ചിരിക്കുന്ന ” മടി ” എന്ന രോഗത്തിനുള്ള മരുന്നാണ് ” അമ്മ രുചി ” എന്ന് പേരിട്ട യൂ ട്യൂബ് ചാനലിലൂടെ ഈ കൂട്ടുകാരികൾ പങ്ക് വയ്ക്കുന്നത് . അതെന്താ,,, ഈ അമ്മമാർ പുതിയ മരുന്നുകൾ വല്ലതും കണ്ടുപിടിച്ചോ ? . അതേ ,,,, അതിശയിക്കണ്ട ,,, അവർ നല്ലൊരു മരുന്ന് തന്നെയാണ് യുകെ മലയാളികൾക്കായി കണ്ടു പിടിച്ചിരിക്കുന്നത് .
ഈ തണുപ്പ് കാലം എങ്ങനെ കൂടുതൽ സജീവമാക്കാം എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്ന സാഹചര്യത്തിലേയ്ക്ക് ഈ അമ്മമാർ ചെന്നെത്തിയത് . ചൂട് കാലത്തെപ്പോലെ തണുപ്പ് കാലവും സജീവമാക്കി നിർത്തികൊണ്ട് നിത്യ ജീവിതത്തിലെ മടി മാറ്റിയെടുക്കുവാനുള്ള വഴികളാണ് ഈ ചാനലിലൂടെ അവർ യുകെ മലയാളികളോട് പറയുവാൻ ശ്രമിക്കുന്നത് . മനസും വയറും ഒരുപോലെ നിറയ്ക്കുന്ന പകരം വയ്ക്കാനില്ലാത്ത അമ്മമാരുടെ കൈപ്പുണ്യം എന്നും നമ്മുടെയൊക്കെ ഓർമ്മകളിലില്ലേ ?. ആ അമ്മ രുചിക്ക് പുതിയ മാനങ്ങൾ തേടി ശ്രദ്ധേയരാകുകയാണ് രമ്യ മനോജ് – ആഷ്‌ലി സാവിയോ – രാജി അനീഷ് ചങ്ങാതിക്കൂട്ടം. താമസവും ജോലിയും വ്യത്യസ്ത സ്ഥലങ്ങളിൽ ആയിരുന്നിട്ടും പോലും എല്ലാ പരിമിതികളെയും പുഞ്ചിരിച്ചു നേരിട്ട് കൊണ്ടാണ് ” അമ്മ രുചി ” എന്ന യൂ ട്യൂബ് ചാനലിന് അവർ തുടക്കം കുറിച്ചത് .
തങ്ങളുടെ പ്രിയപ്പെട്ട പാചകം മാത്രമല്ല രസകരമായ യാത്രകളും , അനുഭവങ്ങളും , അറിവുകളും എല്ലാം പങ്കു വയ്ക്കാനാണ് ഈ ചാനലിലൂടെ മൂവർസംഘം ലക്ഷ്യമിടുന്നത് . പൊതുസമൂഹത്തിന് സഹായകരമായ പതിനഞ്ചോളം വീഡിയോകൾ ഇതിനോടകം അവർ ഇറക്കി കഴിഞ്ഞു. എല്ലാ വീഡിയോകൾക്കും അനേകം പ്രേക്ഷകരെയാണ് ചുരുങ്ങിയ കാലം കൊണ്ട് ഇവർ നേടിയെടുത്തത്. നല്ല നല്ല ആശയങ്ങൾ സ്വരൂപിച്ചുകൊണ്ട് ഓരോ ആഴ്ചയിലും പുതിയ പ്രോജക്റ്റിനായി ഒന്നിച്ചു കൂടുന്ന ഈ കൂട്ടുകാരികൾ തോൽപ്പിക്കുന്നത് യുകെ മലയാളികളിലെ ” മടി ” എന്ന രോഗത്തെ തന്നെയാണ് . ഇവരെ അനുകരിച്ചുകൊണ്ട് മറ്റ് പല കൂട്ടുകാരികളും സമാനമായ രീതിയിലുള്ള ചില കൂട്ടായ്മകൾക്ക് തുടക്കം കുറിക്കുവാനുള്ള തയാറെടുപ്പിലാണെന്ന് അവർ പറയുന്നു . തങ്ങൾ കാട്ടിക്കൊടുത്ത മാതൃക മറ്റ് പലരും ഏറ്റെടുക്കാൻ തയ്യാറായതിൽ അതീവ സന്തുഷ്ടരാണ് ഈ അമ്മമാർ .
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടൊപ്പം പ്രേക്ഷകർ കൂടി ഒപ്പം നിന്നതോടെ തങ്ങളുടെ സ്വപ്നത്തിന് ചിറകുകൾ വന്നതായി മൂവരും ഒരേ സ്വരത്തിൽ പറയുന്നു. ജോലിയും കുടുംബവും മാത്രമല്ല സ്ത്രീകൾ മനസ് വച്ചാൽ അതിരുകൾ ഇല്ലാത്ത നേട്ടങ്ങൾ കൊയ്യാം എന്ന ഓർമ്മപ്പെടുത്തൽ കൂടിയാവുകയാണ് ” അമ്മ രുചി ” എന്ന ഇവരുടെ യൂ ട്യൂബ് ചാനൽ . ഉർജ്‌ജസ്വലതയുള്ള ഒരു മനസ്സ് ഉണ്ടെങ്കിൽ എത്ര വലിയ പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ കഴിയുമെന്നും , അതിലൂടെ മടിപിടിച്ചിരിക്കുന്ന മനോഭാവത്തെ മാറ്റിയെടുത്ത് ജീവിതം കൂടുതൽ മനോഹരമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് മിടുക്കികളായ ഈ അമ്മമാർ .
അമ്മ രുചിയിലെ എല്ലാ വീഡിയോകളും കാണുവാൻ താഴെയുള്ള യൂ ട്യൂബ് ലിങ്ക് ക്ലിക്ക് സന്ദർശിക്കുക
[oo][/ot-video
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ജനറൽ ഇലക്ഷന് ഒൻപത് ദിവസം മാത്രം അവശേഷിക്കെ താൻ ഏതു പ്രൈംമിനിസ്റ്റർ കൊപ്പവും ജോലിചെയ്യാൻ സന്നദ്ധനാണെന്ന് അറിയിച്ച് ട്രംപ്. താൻ ബോറിസ് ജോൺസൺനെ വളരെ കാര്യക്ഷമതയുള്ള പ്രധാനമന്ത്രിയയാണ് കാണുന്നതെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. അതേസമയം താൻ ബ്രെക്സിറ്റ് ഫാനാണെന്നും ഇലക്ഷൻ കാര്യങ്ങളിൽ ഇടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 12 ഡിസംബറിൽ നടക്കാനിരിക്കുന്ന ഇലക്ഷൻ കൂടുതൽ കോംപ്ലിക്കേറ്റഡ് ആക്കാൻ താൽപര്യമില്ലെന്നും അമേരിക്കൻ പ്രസിഡണ്ട് കൂട്ടിച്ചേർത്തു.
എൻ എച്ച് എസ് എസിനെ പറ്റി യുഎസിന് ചെയ്യാൻ ഒന്നുമില്ല എന്ന് പറഞ്ഞ പ്രസിഡന്റ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺനെ വിമർശിക്കാനും മറന്നില്ല. പ്രിൻസ് ആൻഡ്രൂസിന് വിവാദം കടുപ്പം ഉള്ളതാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ട്രാൻസ് അറ്റ്ലാന്റിക് ഓർഗനൈസേഷൻന്റെ എഴുപതാം ആനിവേഴ്സറി കൂടിയായ ഇത്തവണത്തെ നാറ്റോ സമ്മിറ്റിനു ബ്രിട്ടനിൽ എത്തിയതാണ് ട്രംപ്. രാവിലത്തെ മീറ്റിംഗിൽ നാറ്റോ സെക്രട്ടറി ജനറൽ ജൻസ് സ്കോട്ടൻബറുമായി യുഎസ് അംബാസിഡർ റെസിഡൻസിൽ നടന്ന മീറ്റിങ്ങിനു ശേഷം ഇമ്മാനുവൽ മാക്രോൺമായി കൂടിക്കാഴ്ച നടത്തി. ശേഷം പ്രിൻസ് ചാൾസിന്റെ ഗൃഹത്തിൽ ഉച്ചയ്ക്ക് ചായ സൽക്കാരത്തിന് കൂടിയ ശേഷം, ബക്കിംഗ്ഹാം കൊട്ടാരത്തിലെ വിരുന്നിൽ ട്രംപ് ഭാര്യക്കൊപ്പം പങ്കെടുത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കൊപ്പം മീറ്റിംഗിൽ പങ്കെടുക്കുമോ എന്നുള്ള വിവരം ലഭ്യമല്ല എങ്കിലും എല്ലാ പ്രധാനമന്ത്രി മാരെയും സന്ദർശിക്കുന്നതിന് ഒപ്പം ജോൺസൺനെയും താൻ കാണാൻ സാധ്യതയുണ്ട് എന്ന് ട്രംപ് പറയുന്നു.
നാറ്റോ നേതാക്കന്മാർ ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് കടക്കും മുൻപ് ട്രാഫൽഗാർ സ്ക്വയറിൽ പ്രതിഷേധക്കാർ തടിച്ചുകൂടിയിരുന്നു. പല ആവശ്യങ്ങളുമായി എത്തിയവരാണ് എങ്കിലും അവരിൽ പൊതുവായി ഉണ്ടായിരുന്നത് ഒരേ ഒരു വികാരമായിരുന്നു ‘ ട്രംപിനോടുള്ള എതിർപ്പ്’.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
പരസ്പരം അടുത്തറിയുമ്പോഴാണ് ബന്ധങ്ങൾ ദൃഢമാകുന്നത്. കുടുംബബന്ധം ആയാലും സുഹൃത്ത് ബന്ധം ആയാലും. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ വെളിവാക്കുന്നത് വിള്ളലുകൾ നിറഞ്ഞ മാനുഷികബന്ധങ്ങൾ വർദ്ധിക്കുന്നു എന്നതാണ്. ബ്രിട്ടനിലെ ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ പങ്കാളിയ്ക്ക് ശരിക്കുമുള്ള തങ്ങളെ അറിയില്ലെന്ന് സമ്മതിക്കുന്നു. പങ്കാളിയുടെ യഥാർത്ഥ സ്വഭാവം, വ്യക്തിത്വം ഒക്കെ ഇന്ന് കൂടെ നടക്കുന്ന പലരും അറിയാതെ പോകുന്നു. 2000 പേരിൽ നടത്തിയ പഠനത്തിൽ മൂന്നിൽ രണ്ടുപേരും ഇക്കാര്യം സമ്മതിച്ചു. ഏതാണ്ട് അഞ്ചിലൊന്ന് പേരും അവരുടെ ഉറ്റസുഹൃത്തുക്കൾക്ക് പോലും ‘യഥാർത്ഥ’ തങ്ങളെ അറിയില്ലെന്ന് വിശ്വസിക്കുന്നു.
തങ്ങളുടെ വ്യക്തിത്വം യഥാർഥത്തിൽ മനസ്സിലാക്കുന്ന ആരും ജീവിതത്തിൽ ഇല്ലെന്ന തോന്നലുണ്ടെന്ന് പത്തിലൊന്ന് പേരും സമ്മതിച്ചു. ഉറ്റവരുമായി ഒന്നിച്ചുകൂടി വിശേഷ ദിനങ്ങളിൽ ഭക്ഷണം കഴിക്കുന്നതും മറ്റും അടുത്തറിയുന്നതിന് സഹായകരമാകുമെന്ന് മൂന്നിൽ രണ്ടു പേരും കരുതുന്നു. പിസ്സഎക്സ്പ്രസ്സ് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. പിസ്സ എക്സ്പ്രസ്സിലെ അമൻഡാ റോയ്സ്റ്റൺ പറഞ്ഞു: “ഈ സ്ഥിതിവിവരക്കണക്കുകൾ വളരെയധികം ദുഖകരമാണ്. നിലവിലെ സാമൂഹിക, രാഷ്ട്രീയ കാലാവസ്ഥയിൽ, സമൂഹ സമന്വയത്തിന്റെ ആവശ്യകത ഏറെയാണ്. ഒപ്പം ചുറ്റുമുള്ളവരെ പിന്തുണയ്ക്കുന്നതും വളരെ ഗുണം ചെയ്യും.” ഇതുകൂടാതെ സമൂഹമാധ്യമങ്ങളും ജനങ്ങൾക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള വേദിയാകുന്നു. പഠനത്തിൽ പങ്കെടുത്തവർക്ക് കുറഞ്ഞത് 10 സുഹൃത്തുക്കൾ ഉണ്ട്. എന്നാൽ ഇതിൽ 2 പേരോട് മാത്രമേ തുറന്ന് സംസാരിക്കാനും ഇടപെടാനും കഴിയുന്നുള്ളു എന്നും അവർ വ്യക്തമാക്കി.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : അന്താരാഷ്ട്ര വ്യാപാര ചർച്ചകളെക്കുറിച്ച് ചോർന്ന സർക്കാർ രേഖകൾ പത്രസമ്മേളനത്തിൽ തുറന്നുകാട്ടി ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ. എട്ട് ദിവസങ്ങൾക്ക് മുമ്പ് ഇതേ രേഖകളുടെ പുനർനിർമ്മാണ പതിപ്പ് കോർബിൻ പ്രദർശിപ്പിച്ചിരുന്നു. ബ്രെക്‌സിറ്റിനുശേഷം സാധ്യമായ ഒരു വ്യാപാര ഇടപാടിൽ മയക്കുമരുന്നിന്റെ വിലയെക്കുറിച്ച് യുഎസും യുകെയും തമ്മിലുള്ള ചർച്ചകൾ ആണ് ഇതിലുള്ളത്. ഈ രേഖയുടെ ഒരു പതിപ്പ് ഒരു മാസം മുമ്പ് തന്നെ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയില്ല. ഒക്ടോബർ 21നാണ് റെഡിറ്റിൽ “ഗ്രെഗോറേറ്റിയർ” എന്ന ഉപയോക്തൃനാമമുള്ള ആൾ ഇത് പോസ്റ്റ് ചെയ്യുന്നത്.
യഥാർത്ഥ റെഡിറ്റ് ലിങ്ക് പ്രദർശിപ്പിച്ചുകൊണ്ടുതന്നെ കുറച്ച് ദിവസങ്ങൾക്കു ശേഷം ട്വിറ്ററിൽ ഗ്രെഗോറേറ്റിയർ എന്ന അക്കൗണ്ട് സൃഷ്ടിക്കപ്പെട്ടു. ട്വീറ്റുകളിൽ ആദ്യം പരാമർശിച്ചത് ലേബർ പാർട്ടി, ലേബർ പ്രസ് ഓഫീസ്, ഷാഡോ ചാൻസലർ ജോൺ മക്ഡൊണെൽ എന്നിവരുടെ ഔദ്യോഗിക അക്കൗണ്ടുകൾ ആയിരുന്നു. അടുത്ത നിരവധി ദിവസങ്ങളിലും ആഴ്ചകളിലും, രാഷ്ട്രീയക്കാർ, പത്രപ്രവർത്തകർ, പ്രവർത്തകർ , സൈദ്ധാന്തികർ ഉൾപ്പെടെ ഉള്ളവർക്ക് ഗ്രെഗോറേറ്റിയർ പല സന്ദേശങ്ങളും അയച്ചു. പിന്നീട് ബിഫോർഇറ്റ്‌സ് ന്യൂസിൽ “വിൽബർ ഗ്രെഗോറേഷ്യർ” എന്ന പേരിൽ മറ്റു മൂന്നു വാർത്തകളും പോസ്റ്റ് ചെയ്യുകയുണ്ടായി. എന്നാൽ നവംബർ 11 മുതൽ ഈ അക്കൗണ്ട് പ്രവർത്തനരഹിതമായി. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതിനാൽ ഈ അക്കൗണ്ട് ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. രണ്ട് വർഷം മുമ്പാണ് അക്കൗണ്ട് സൃഷ്ടിച്ചതെങ്കിലും 2019 സെപ്റ്റംബറിൽ മാത്രമാണ് പോസ്റ്റുചെയ്യാൻ തുടങ്ങിയത്. അതിനുശേഷം, ഗ്രിഗൊറേറ്റിയർ മറ്റ് ആളുകളുടെ പോസ്റ്റുകളിൽ 20 ലധികം അഭിപ്രായങ്ങൾ നൽകി. ഇതിൽ കൂടുതലും രാഷ്ട്രീയ, ആനുകാലിക വിഷയങ്ങൾ ആയിരുന്നു. ബുധനാഴ്ച പത്രസമ്മേളനം നടത്തിയപ്പോഴാണ് ചോർന്ന രേഖകൾ കോർബിൻ അവലോകനം ചെയ്തത്. എന്നാൽ ചോർച്ചയുടെ ഉറവിടത്തെക്കുറിച്ച് പ്രതികരിക്കാൻ ലേബർ പാർട്ടി വക്താവ് വിസമ്മതിച്ചു.
12ാം നൂറ്റാണ്ടിൽ സ്‌റ്റീഫൻ രാജാവിന്റെ ഭരണക്കാലത്ത് ഇംഗ്ലണ്ടിലെ വൂൾപിറ്റ് ഗ്രാമത്തിൽ ഒരു വിചിത്ര സംഭവം ഉണ്ടായി. അന്നൊക്കെ ഗ്രാമങ്ങളിൽ ചെന്നായ്‌ക്കളെ വലയിൽ വീഴ്‌ത്താനായി കർഷകർ വുൾഫ് പിറ്റ് എന്ന കെണികൾ സ്ഥാപിക്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ വൂൾപിറ്റ് ഗ്രാമത്തിലെ ഒരുകെണിയിൽ അകപ്പെട്ട രണ്ട് കുട്ടികളെ കർഷകർ കണ്ടെത്തി. ഒന്ന് ആൺകുട്ടിയും മറ്റേത് പെൺകുട്ടിയുമായിരുന്നു. ഇരുവരുടെയും ത്വക്കിന് പച്ച നിറമായിരുന്നു. ! അവർ ധരിച്ചിരുന്നത് ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം തുണിയാൽ നിർമിതമായ വസ്ത്രവും. കർഷകർ അവരെ ആ കുഴിയിൽ നിന്നും രക്ഷപ്പെടുത്തി ഗ്രാമത്തിലേക്ക് കൊണ്ടു പോയി. അന്നേവരെ അവർ ആരും കേട്ടിട്ടില്ലാത്ത ഭാഷയായിരുന്നു ആ കുട്ടികൾ സംസാരിച്ചിരുന്നത്.ചോക്ലേറ്റ് വീട് കഴിക്കാനല്ല !
കർഷകർ കുട്ടികൾക്ക് ഭക്ഷണം നൽകിയെങ്കിലും അവർ അത് കഴിക്കാൻ വിസമ്മതിച്ചു. രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം ബീൻസ് കണ്ട കുട്ടികൾ അത് ആർത്തിയോടെ കഴിച്ചു. പിന്നീട് സാധാരണ ആഹാരം കഴിക്കാൻ തുടങ്ങിയതോടെ കുട്ടികളുടെ പച്ച നിറം മാറാൻ തുടങ്ങി. എന്നാൽ ദിവസങ്ങൾ പോകവേ ആൺകുട്ടി ആരോഗ്യം ക്ഷയിച്ച് മരണത്തിന് കീഴടങ്ങി. പെൺകുട്ടി പതുക്കെ ഗ്രാമീണരുമായി പൊരുത്തപ്പെട്ട് ഇംഗ്ളീഷ് ഭാഷ പഠിച്ചു. തുടർന്ന് അവൾ തന്റെ കഥ പറഞ്ഞു: ‘മരിച്ചത് തന്റെ സഹോദരനാണ്. ലാൻഡ് ഒഫ് സെന്റ് മാർട്ടിൻ എന്ന ഭൂമിയ്‌ക്കടിയിലുള്ള നാട്ടിൽ നിന്നുമാണ് തങ്ങൾ വന്നത്. തങ്ങളുടെ നാട്ടിൽ എപ്പോഴും സന്ധ്യാ സമയം ആണ്. അവിടെ ജീവിക്കുന്ന മനുഷ്യർക്കെല്ലാം പച്ച നിറമാണ്. ഒരിക്കൽ താനും സഹോദരനും കൂടി പിതാവിന്റെ കന്നുകാലികളെ മേയ്‌ക്കുന്നതിനിടെ ഒരു ഗുഹ കാണുകയുണ്ടായി. ഗുഹയിൽ നിന്നും മണി മുഴങ്ങുന്ന പോലുള്ള ശബ്‌ദവും കേട്ടു. ശബ്‌ദത്തെ പിന്തുടർന്ന് ഗുഹയിലെ ഇരുട്ടിലൂടെ തങ്ങൾ നീങ്ങി.
ഒടുവിൽ ഗുഹാമുഖത്ത് എത്തിയപ്പോഴേക്കും ശക്തമായ പ്രകാശം തങ്ങളുടെ കണ്ണുകളിൽ പതിച്ചു. കുറേ നേരം എവിടേക്ക് പോകണമെന്നറിയാതെ സ്‌തംഭിച്ചു നിന്ന തങ്ങൾക്ക് തിരികെ പോകാനുള്ള വഴി കണ്ടെത്താനായില്ല. അവിടെ നിന്നുമാണ് ഗ്രാമീണർ തങ്ങളെ കണ്ടെത്തിയത് ! ‘.ഭൂമിയ്‌ക്കടിയിലുള്ള ഏതോ ലോകത്ത് നിന്നും ചെന്നായ് കെണിയിലേക്ക് എത്തിപ്പെട്ട കുട്ടികളുടെ കഥ കേട്ട് ഗ്രാമീണർ അമ്പരന്നു. ആ കുട്ടി പിന്നീട് കുറേ വർഷം ജീവിച്ചതായി പറയപ്പെടുന്നു. ആ കുട്ടി പറഞ്ഞതൊക്കെ ശരിക്കും യാഥാർത്ഥ്യമാണോ.? അതോ ഇംഗ്ലണ്ടിൽ വാമൊഴിയായി പ്രചരിച്ച ഒരു നാടോടിക്കഥയോ.? ഇന്നും കൃത്യമായ ഒരുത്തരം ആരും കണ്ടെത്തിയില്ല.
മലയാളി സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും മലയാളികൾക്കു നേരെ വംശീയ അധിക്ഷേപം. നോർത്താലേട്ടൻ സ്വദേശിയായ മലയാളികൾക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയാണ് അതിക്രമം നടന്നത്. തലയ്ക്ക് അതീവ ഗുരുതരമായ പരിക്കേറ്റു മലയാളിയെ ആശുപത്രിയിൽ പ്രവേശിച്ചിരിപ്പിക്കുകയാണ്. അറിയപ്പെടുന്ന പ്രൊഫഷണൽ ഷെഫായ പാർട്ട് ടൈം ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. കാറിനുള്ളിൽ ഉപയോഗിക്കുന്ന ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ചാണ് മലയാളിയെ ആക്രമിച്ചത്. വൈക്കത്തിനടുത്തുള്ള കരിപ്പാട്ടുർ സ്വദേശിയായ യുകെ മലയാളി നോർത്ത് യോർക്ക് ഷെറിലെ നോർത്ത് അലെർട്ടിലാണ് താമസിക്കുന്നത്.
നോർത്ത് അലെർട്ടിൽ വച്ചു തന്നെയാണ് ആക്രമണമുണ്ടായതും. ഇന്റൻസീവ് യൂണിറ്റിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി സുഹൃത്ത് അപകടാവസ്ഥ തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സുഹൃത് കൂട്ടായ്മകളിലും സുഹൃത്തുക്കൾക്ക് ഇടയിൽ രുചികരമായ ഭക്ഷണങ്ങൾ തയ്യാറാക്കി ഇദ്ദേഹം സുഹൃത്തുക്കൾക്കിടയിൽ വളരെ പ്രിയപ്പെട്ടവനാണ്. തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനുണ്ടായ ദുരന്തത്തിൽ ദുഃഖാർത്തരായ നൂറുകണക്കിന് മലയാളികളാണ് അപകടത്തിലായ ഇദ്ദേഹത്തെ സന്ദർശിക്കാനെത്തുന്നത്. സ്വകാര്യത മാനിച്ചാണ് ഞങ്ങൾ യുകെ മലയാളിയുടെ പേര് വെളിപ്പെടുത്താത്തത്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ലണ്ടൻ ബ്രിഡ്ജ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുവേണ്ടി ഇന്നലെ സൗത്ത്വാർക്ക് കത്തീഡ്രലിൽ നടന്ന പ്രത്യേക ശുശ്രൂഷയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ആക്രമണ ഭീതി ജനങ്ങളിൽ നിന്നും വിട്ടുമാറിയിട്ടില്ലെന്ന് ഡീൻ വെരി റവ. ആൻഡ്രൂ നൺ പറഞ്ഞു. കത്തിയാക്രമണം നടന്നപ്പോൾ ഒരുകൂട്ടം ആളുകൾ പള്ളിയിലേക്ക് ഓടുന്നത് കണ്ട് 2017ലെ ആക്രമണം ഓർത്തുപോയെന്ന് അദ്ദേഹം പറഞ്ഞു. “ജനങ്ങൾ മറക്കാൻ ശ്രമിക്കുന്നത് വീണ്ടും സംഭവിക്കുന്നു. ഭയവും ഭീതിയും ജനങ്ങളിൽ നിറഞ്ഞിരിക്കുന്നു. ദുഷ്ടരുടെ പ്രവർത്തനങ്ങൾ നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും, പക്ഷേ നമുക്ക് ചുറ്റും കാണുന്ന നല്ല ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ദുഷ്ടരായവർ വളരെ കുറവാണ്. ഈസമയത്ത് എല്ലാവരും ചേർന്നു നിൽക്കാനും പരസ്പരം പിന്തുണ നല്കാനും പരിശ്രമിക്കണം. ” നൺ ഉത്‌ബോധിപ്പിച്ചു. ആക്രമണം നടത്തിയപ്പോൾ ഖാനെ നേരിട്ട ആളുകളുടെ ധീരതയെയും അദ്ദേഹം പ്രശംസിച്ചു.
ഫോറൻസിക് പരിശോധന നടക്കുന്നതിനാൽ ലണ്ടൻ ബ്രിഡ്ജ് അടച്ചിട്ടിരിക്കുകയാണ്.2012ല്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഫോടനം നടത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതിനു ശിക്ഷിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചയാളാണ് കൊലയാളിയായ ഉസ്മാൻ. 2013ൽ, ഉസ്മാന്റെ ജയിൽ ശിക്ഷ 16 വർഷമായി കോടതിയിൽ നീട്ടുകയുണ്ടായി. എന്നാൽ 2018 ഡിസംബറിലാണ് ഇയാളെ ലൈസൻസിൽ വിട്ടയച്ചത്. നിരീക്ഷണത്തിനുള്ള ഇലക്ട്രിക് ടാഗ് ധരിക്കണമെന്ന വ്യവസ്ഥയിലാണ് ഉസ്മാനെ ജയിൽ മോചിതനാക്കിയത്. ഈയൊരു നടപടിയെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ കുറ്റപ്പെടുത്തി. ഇത്രയും ആക്രമണകാരിയായ ഒരാളെ എന്തിന് ജയിലിൽ നിന്നും പുറത്ത് വിട്ടു എന്ന് അദ്ദേഹം ചോദിച്ചു. ഒപ്പം ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നത് ഗുരുതരമായ തെറ്റാണെന്നും ഉസ്മാന്റെ കാര്യത്തിൽ തെറ്റ് പറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ക്രൂരമായ ആക്രമണങ്ങൾക്ക് ശിക്ഷിക്കപ്പെട്ട 74 ഓളം തീവ്രവാദികളെ ജയിലിൽ നിന്ന് നേരത്തെ വിട്ടയച്ചതായി ജോൺസൺ വെളിപ്പെടുത്തി. സമൂഹത്തിന് അവർ ഭീഷണി ആവാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു. ഭീകരാക്രമണം നടത്തുന്നവരെയോ അതിനായി പദ്ധതി ഇടുന്നവരെയോ ഒരിക്കലും വെറുതെ വിട്ടയക്കാൻ പാടില്ല എന്ന് ബ്രെക്സിറ്റ് പാർട്ടി നേതാവ് നിഗൽ ഫരാഗ് ട്വീറ്റ് ചെയ്തു. 25 കാരനായ ജാക്ക് മെറിറ്റും കേംബ്രിഡ്ജ് സർവകലാശാല മുൻ വിദ്യാർത്ഥിനിയുമാണ് കൊല്ലപ്പെട്ടവരെന്ന് പോലീസ് സ്ഥിരീകരിച്ചു. പരുക്കേറ്റ മറ്റു മൂന്നു പേരും സുരക്ഷിതരാണ്.