UK

റെജി നന്തികാട്ട് ( പി. ആർ ഒ, ഈസ്റ്റ് ആംഗ്ലിയ റീജിയൻ )

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2019 ലെ കായികമേളയുടെയും വടംവലി മത്സരത്തിന്റെയും
ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി  സംഘാടകർ അറിയിച്ചു. 2019 ജൂലൈ 7 ന്
ഞായറാഴ്ച രാവിലെ 11 മണി മുതൽ സൗത്തെന്റിലെ Garon പാർക്കിൽ നടക്കുന്ന
കായികമേളക്ക് സൗത്തെൻഡ് മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കും.

റീജിയന്റെ 15 അംഗ അസ്സോസിയേഷനുകളിൽ  നിന്നും ചിട്ടയായ പരിശീലനത്തിന് ശേഷം പങ്കെടുക്കുന്ന കായികതാരങ്ങളെ കാത്തു  അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാഷണൽ കായികമേളയുടെ നിയമാവലി  അനുസരിച്ചു നടത്തപ്പെടുന്ന കായികമേളയിൽ ഒന്നുമുതൽ മൂന്നുവരെ സ്ഥാനം നേടുന്നവർക്ക് നാഷണൽ കായികമേളയിൽ പങ്കെടുക്കാൻ സാധിക്കും.

ഇതിനോടകം മത്സരത്തിന്റെ നിയമാവലികൾ എല്ലാ അംഗ അസ്സോസിയേഷനുകൾക്കും
അയച്ചു കൊടുത്തിട്ടുണ്ടു. സമ്മാനപ്പെരുമഴയാണ് വടംവലി മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് ലോയാലിറ്റി ഫിനാൻഷ്യൽ കൺ
സൾട്ടൻസി നൽകുന്ന 301 പൗണ്ടിനൊപ്പം  നോർവിച്ചിലെ ജേക്കബ് കേറ്ററിംഗ് നൽകുന്ന
എവർറോളിങ് ട്രോഫിയും നൽകും. രണ്ടാം സ്ഥാനം നേടുന്ന ടീമിന് പ്രസിദ്ധ സോളിസിറ്റർ  സ്ഥാപനമായ ലോ ആൻഡ് ലോയേഴ്സ് നൽകുന്ന 201 പൗണ്ടും ലോയല്റ്റി കൺസൾട്ടൻസി നൽക്കുന്ന എവർറോളിങ്ങ് ട്രോഫിയും ലഭിക്കുന്നതാണ്. മൂന്നാം  സ്ഥാനത്ത് വരുന്ന ടീമിന് ടോംടൺ ട്രാവൽസ്‌ സ്പോൺസർ ചെയ്യുന്ന 101 പൗണ്ടും നൽകുന്നതാണ്.

റീജിയൻ പ്രസിഡണ്ട് ബാബു മങ്കുഴിയിൽ സെക്രട്ടറി സിബി ജോസഫ് സ്പോർട്സ് കോർഡിനേറ്റർ സാജൻ പടിക്കമാലിൽ ,നാഷണൽജോയിന്റ് സെ‌ക്രട്ടറി സലീന സജീവ്, സൗത്തെൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോർജ് ജോസഫ് ,സെക്രട്ടറി സുരാജ് സുധാകരൻ എന്നിവർ നേതൃത്വം കൊടുക്കുന്ന വിപുലമായ കമ്മറ്റിയാണ് കായികമേളയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്
ബാബു മങ്കുഴയിൽ
07793122621
സിബി ജോസഫ്
07563544588
സാജൻ പടിക്കമാലിൽ
07891345093

സജീഷ് ടോം (പി.ആർ.ഒ & മീഡിയാ കോഡിനേറ്റർ)

യുക്മ (യൂണിയന്‍ ഓഫ്‌ യു.കെ മലയാളി അസോസിയേഷന്‍സ്‌) ജനകീയ പങ്കാളിത്തത്തോടെ ഇന്ത്യാ ടൂറിസം (ഇന്‍ക്രഡിബിള്‍ ഇന്ത്യ), കേരളാ ടൂറിസം (ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രി) എന്നിവരുമായി സഹകരിച്ച് നടത്തുന്ന “കേരളാ പൂരം 2019″നോട്‌ അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിന്‌ ടീം രജിസ്ട്രേഷന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നതായി ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.

ശ്രീ. മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന കഴിഞ്ഞ യുക്മ ഭരണസമിതിയുടെ നേതൃത്വത്തില്‍ “കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍ – 2017” എന്ന പേരില്‍ 2017 ജൂലൈ 29ന് യൂറോപ്പിലാദ്യമായി വാര്‍വിക്ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തില്‍ നടത്തിയ വള്ളംകളി വന്‍വിജയമായിരുന്നു. 22 ടീമുകള്‍ മാറ്റുരച്ച പ്രഥമ മത്സരവള്ളംകളിയില്‍ നോബി കെ ജോസ് നയിച്ച വൂസ്റ്റര്‍ തെമ്മാടീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ വിജയ കിരീടം സ്വന്തമാക്കി. തുടര്‍ന്ന് “കേരളാ പൂരം 2018” എന്ന പേരില്‍ ഓക്സ്ഫഡ് ഫാര്‍മൂര്‍ റിസര്‍വോയറില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് മത്സരവള്ളംകളിയില്‍ 32 ടീമുകള്‍ മാറ്റുരച്ചപ്പോള്‍ തോമസ്‌കുട്ടി ഫ്രാന്‍സിസ് നയിച്ച ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് തുഴഞ്ഞ തായങ്കരി ചുണ്ടന്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഇത്തവണ വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിന്‌ കൂടുതല്‍ ടീമുകള്‍ രംഗത്ത്‌ വരുന്നതിന്‌ യുക്‌മ നേതൃത്വത്തിന്‌ മുമ്പാകെ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ മത്സരവള്ളംകളിയുടെ കൃത്യതയാര്‍ന്ന നടത്തിപ്പിന് വേണ്ടിയും ടീമുകള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നതിനുമായി 24 ടീമുകളായി പരിമിതപ്പെടുത്തണമെന്നാണ് സംഘാടകസമിതി ഉദ്ദേശിക്കുന്നത്.

“കേരളാ പൂരം 2019″നോട്‌ അനുബന്ധിച്ചുള്ള പരിപാടികളിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം തന്നെ വള്ളംകളി മത്സരമായതിനാല്‍ പരിചയസമ്പന്നരായ ആളുകളെ തന്നെയാണ് “ബോട്ട് റേസ് – ടീം മാനേജ്മെന്റ് & ട്രെയിനിങ്‌” വിഭാഗത്തില്‍ ചുമതല ഏല്പിച്ചിരിക്കുന്നത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്തൃട്ടാതി വള്ളംകളിയില്‍ സജീവസാന്നിധ്യമായിരുന്ന ജയകുമാര്‍ നായര്‍, കുട്ടനാട്ടില്‍ നിന്നും യു.കെയിലെത്തി സാമൂഹിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജേക്കബ് കോയിപ്പള്ളി എന്നിവരാണ് വള്ളംകളി ടീം മാനേജ്മെന്റെയും ട്രയിനിങിന്റെയും ചുമതല വഹിക്കുന്നത്.

ടീം രജിസ്ട്രേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ താഴെ നല്‍കുന്നു;

ഓരോ ബോട്ട് ക്ലബ്ബുകള്‍ക്കും 20 അംഗ ടീമുകളെയാണ് രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നത്. പ്രാദേശിക അസോസിയേഷനുകള്‍, വിവിധ സ്പോര്‍ട്ട്സ് ക്ലബ്ബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബ്ബുകളായി ടീമുകളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കഴിഞ്ഞ വര്‍ഷം മത്സരം നടത്തപ്പെട്ട അതേ മോഡല്‍ വള്ളങ്ങള്‍ തന്നെയാവും മത്സരങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നത്‌. ഇവ കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളാണ്‌.

ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 പേര്‍ക്കാവും മത്സരം നടക്കുമ്പോള്‍ തുഴക്കാരായി ഉണ്ടാവേണ്ടത്. മറ്റ് 4 പേര്‍ സബ്സ്റ്റിറ്റ്യൂട്ട് ആയിരിക്കും. ടീം അംഗങ്ങളിലെ 20 ല്‍ 10 ആളുകളും മത്സരത്തിനിറങ്ങുമ്പോളുള്ള 16ല്‍ 8 പേരും മലയാളികള്‍ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും. മത്സരത്തിനുള്ള ടീമുകളില്‍ പുരുഷ-വനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേര്‍ക്കാവുന്നതാണ്‌.

കേരളത്തിന്റെ സാംസ്ക്കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ മറ്റ് കമ്മ്യൂണിറ്റികളേയും ഈ സംരംഭത്തില്‍ പങ്കാളികളാക്കുക എന്ന് കൂടി ലക്ഷ്യമിടുന്നതിനാല്‍ ടീം അംഗങ്ങളിലെയും മത്സരത്തിനിറങ്ങുന്നവരിലെയും പകുതിയാളുകള്‍ മറ്റ് ഏത് കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്താവുന്നതാണ്. ബ്രിട്ടണില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത വിഭാഗക്കാര്‍ ഉള്ളതിനാല്‍ തന്നെ ഏത് എത്നിക് വിഭാഗത്തിലുള്ളവരെയും ടീമുകളില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ബോട്ട് ക്ലബ്ബുകള്‍ സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്‍, ക്ലബ്ബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ബോട്ട്‌ ക്ലബുകളുടെ ക്യാപ്റ്റന്മാര്‍ ചുമതലയുള്ളവരെ ബന്ധപ്പെട്ട്‌ രജിസ്ട്രേഷന്‍ പുതുക്കേണ്ടതാണ്‌.

കേരളത്തിലെ നെഹ്‌റുട്രോഫി മത്സര വള്ളംകളിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബ്ബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ വൂസ്റ്റര്‍ തെമ്മാടീസ്‌ ബോട്ട് ക്ലബ്ബ് മത്സരിക്കാനിറങ്ങിയത് കാരിച്ചാല്‍ എന്ന പേരുള്ള വള്ളത്തിലാണ്‌. ബോട്ട് ക്ലബ്ബുകള്‍ക്ക് ഇഷ്ടമുള്ള കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടാവുന്നതാണ്. പേര് നല്‍കുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും. കഴിഞ്ഞ വര്‍ഷം ബോട്ട്‌ ക്ലബുകള്‍ മത്സരിച്ച അതേ വള്ളങ്ങളുടെ പേരു തന്നെ ഇത്തവണ ലഭിക്കണമെന്നില്ല. എന്നാല്‍ അതേ പേരു തന്നെ ഉപയോഗിക്കുന്നതിന്‌ നിലവിലുള്ള ബോട്ട്‌ ക്ലബുകള്‍ നല്‍കുന്ന അപേക്ഷകള്‍ക്ക്‌ മുന്‍ഗണന ലഭിക്കുന്നതാണ്‌.

എല്ലാ ടീമുകളിലേയും അംഗങ്ങള്‍ക്കുള്ള ജഴ്സികള്‍ സംഘാടക സമിതി നല്‍കുന്നതായിരിക്കും. ഓരോ ടീമിലും 20 പേരെ വീതം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മുഴുവന്‍ പേരും ജഴ്‌സി സൈസും നല്‍കേണ്ടതാണ്. കഴിഞ്ഞ വര്‍ഷം പരാതികള്‍ക്കിടയില്ലാതെ പങ്കെടുക്കാനെത്തിയ 22 ടീമുകളിലെയും 20 അംഗങ്ങള്‍ക്ക്‌ വീതം ജഴ്‌സി നല്‍കിയത്‌ പരിപാടിയ്ക്ക്‌ വര്‍ണ്ണപ്പകിട്ടേകി. 20 ടീം അംഗങ്ങളില്‍ ഒരാള്‍ ടീം ക്യാപ്റ്റന്‍ ആയിരിക്കും. നെഹ്റു ട്രോഫി വള്ളംകളി പോലെ ടീം ക്യാപ്റ്റന്മാര്‍ തുഴയുന്നതിനായി മത്സരത്തിന് ഇറങ്ങണമെന്നില്ല.

ടീം ഒന്നിന് 300 പൗണ്ട് രജിസ്ട്രേഷന്‍ ഫീസ്. ഇത്‌ ടീം ക്യാപ്റ്റന്മാരാണ്‌ നല്‍കേണ്ടത്‌. ടീമിന്‌ സ്പോണ്‍സര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ ലോഗോ ജഴ്‌സിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അവസരവുമുണ്ട്‌. ഇത്‌ നിബന്ധനകള്‍ക്ക്‌ വിധേയമാണ്‌.

ബ്രിട്ടണില്‍ നിന്നുമുള്ള ടീമുകള്‍ക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളുടെ ടീമുകള്‍ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്. വിദേശ ടീമുകള്‍ക്ക്‌ ഫീസിനത്തില്‍ ഇളവുകളുണ്ട്.

കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുള്ള രീതിയിലാവും ഈ മത്സരവള്ളംകളിയും നടത്തപ്പെടുന്നത്‌. ഫൈനല്‍ റൗണ്ടില്‍ 16 ടീമുകള്‍ക്കാണ് മത്സരിക്കുവാന്‍ സാധിക്കുന്നത്. ഇവര്‍ക്ക് നാല് ഹീറ്റ്സ് മത്സരങ്ങളും നാല് ഫൈനല്‍ മത്സരങ്ങളും ഉണ്ടാവുന്നതാണ്. എന്നാല്‍ 16 ടീമുകളിലധികം മത്സരിക്കാനെത്തിയാല്‍ കഴിഞ്ഞ വര്‍ഷം നടത്തിയതുപോലെ പ്രാഥമിക റൗണ്ട്‌ മത്സരം നടത്തിയാവും “ഫൈനല്‍ 16” ടീമുകളെ തെരഞ്ഞെടുക്കുന്നത്‌. ഇത് സംബന്ധിച്ച വിശദമായ നിയമാവലി ടീം രജിസ്ട്രേഷന്‍ അവസാനിച്ചതിനു ശേഷം പ്രസിദ്ധീകരിക്കുന്നതാണ്.

വനിതകള്‍ക്ക്‌ മാത്രമായി നെഹ്‌റു ട്രോഫി മോഡലില്‍ പ്രദര്‍ശന മത്സരം ഉണ്ടായിരിക്കുന്നതാണ്‌. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും വളരെ വാശിയേറിയ പോരാട്ടമാണ് വനിതകളുടെ പ്രദര്‍ശന മത്സരത്തിലുണ്ടായത്.

ടീം രജിസ്ട്രേഷന്‍ വിവരങ്ങള്‍ക്ക്:

ജയകുമാര്‍ നായര്‍:07403 223066

ജേക്കബ് കോയിപ്പള്ളി:07402 935193

“കേരളാ പൂരം 2019”: കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മനോജ് പിള്ള (പ്രസിഡന്റ്) : 07960357679, അലക്സ് വര്‍ഗ്ഗീസ് (സെക്രട്ടറി) : 07985641921 എന്നിവരെ ബന്ധപ്പെടേണ്ടതാണ്

പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ രൂപതാകുടുംബമൊന്നാകെ തിരുവചനം ധ്യാനിക്കുവാനും പഠിക്കുവാനുമായി ഒരുക്കുന്ന ‘രൂപതാ ഏകദിന ബൈബിൾ കൺവൻഷന്റെ’ ഈ വർഷത്തെ ശുശ്രുഷകൾക്കു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ റെവ. ഫാ. ജോർജ്ജ് പനക്കൽ വി. സി. എന്നിവർ നേതൃത്വം നൽകും. രൂപതയുടെ എട്ടു റീജിയനുകളിലായി ഒക്ടോബർ 22 മുതൽ 30 വരെയാണ് ഈ ഏകദിന ബൈബിൾ കൺവെൻഷനുകൾ നടക്കുന്നത്.

“തിരുസഭയുടെ അപ്പസ്തോലിക പാരമ്പര്യത്തിൽനിന്നു മാറ്റിനിർത്താനാവാത്തതും ഈ പാരമ്പര്യത്തിലൂടെതന്നെ പ്രഘോഷിക്കപ്പെടേണ്ടതുമായ തിരുവചനം, ദൈവത്തിൻറെ തന്നെ വാക്കുകളായി പ്രസംഗിക്കുകയും കേൾക്കുകയും വായിക്കുകയും സ്വീകരിക്കുകയും ജീവിതത്തിൽ അനുഭവമാക്കുകയും ചെയ്യണ”മെന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആഹ്വാനത്തിൻറെ അടിസ്ഥാനത്തിലാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത എല്ലാ വർഷവും ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നത്. ‘ദൈവഹിതത്തെക്കുറിച്ചു ശരിയായ അറിവില്ലെങ്കിൽ, വേണ്ടതുപോലെ ക്രിസ്തുവിനെ സഭയിൽ ബഹുമാനിക്കാനും ആരാധിക്കാനും കഴിയില്ലെന്നും സത്യത്തോടും ദൈവവചനത്തോടും അടങ്ങാത്ത അഭിനിവേശമുണ്ടായിരിക്കണ’മെന്നും വി. പൗലോസ് ശ്ലീഹായും ഓർമ്മിപ്പിക്കുന്നു.

കരിസ്മാറ്റിക് നവീകരണപ്രസ്ഥാനങ്ങൾക്ക് കേരളസഭയിൽ തുടക്കമിടുന്നതിൽ ദൈവകരങ്ങളിൽ ശക്തമായ ഉപകരണമായ റെവ. ഫാ. ജോർജ്ജ് പനക്കൽ വി. സി. യാണ് ഇത്തവണ വചനപ്രഘോഷണവേദികളിൽ പ്രധാന പ്രസംഗകനായി ദൈവസന്ദേശമറിയിക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ എട്ടു റീജിയനുകളിലും ദിവ്യബലിയർപ്പിക്കുകയും വചനസന്ദേശം നൽകുകയും ചെയ്യും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇടവക, മിഷൻ, പ്രോപോസ്ഡ് മിഷൻ സ്ഥലങ്ങളിൽ നിന്നും സാധിക്കുന്നത്ര ആളുകൾക്ക് അതാത് റീജിയനുകളിലെ കൺവെഷനിൽ പങ്കെടുക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ വൈദികർക്കും കൈക്കാരൻമാർക്കും കമ്മറ്റി അംഗങ്ങൾക്കും മാർ ജോസഫ് സ്രാമ്പിക്കൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ റീജിണനിലും നടക്കുന്ന ഏകദിന കൺവെൻഷൻറെ വിശദ വിവിരങ്ങൾ ചുവടെ ചേർക്കുന്നു:

Schedule of the 3rd Bible Convention of the Syro-Malabar Eparchy of Great Britain

Date: Tuesday, 22nd October 2019; Region: Cambridge; Venue: St. John the Baptist Cathedral, Unthank Road, Norwich, NR2 2PA; Contact: Rev. Fr. Thomas Parakandathil (Mob: 07512402607).

Date: Thursday, 24th October 2019; Region: London; Venue: Our Lady of La Salette Catholic Church, 1 Rainham Road, Rainham, Essex, RM13 8SP; Contact: Rev. Fr. Jose Anthiamkulam MCBS (Mob: 07472801507).

Date: Friday, 25th October 2019; Region: Manchester; Venue: St. Anthony’s Church Wythenshawe, M22 0WR; Contact: Rev. Fr. Jose Anchanickal (Mob: 07534967966).

Date: Saturday, 26th October 2019; Region: Preston; Venue: St. Alphonsa of the Immaculate Conception Cathedral, Preston, St. Ignatius Square, Preston, Lancashire, PR1 1TT; Contact: Rev. Fr. Babu Puthenpurackal (Mob: 07703422395).

Date: Sunday, 27th October 2019; Region: Glasgow; Venue: St. Cuthbert’s Church, 98 High Blantyre Road, Hamilton, ML3 9HW; Contact: Rev. Fr. Joseph Vembadamthara VC (Mob: 07865997974).

Date: Monday, 28th October 2019; Region: Coventry; Venue: The New Bingley Hall, 11 Hockley Circus, Hockley, Birmingham, B18 5BE; Contact: Rev. Fr. Terin Mullakara (Mob: 07985695056).

Date: Tuesday, 29th October 2019; Region: Bristol-Cardiff; Venue: Clifton Cathedral, Clifton Park, BS8 3BX; Contact: Rev. Fr. Paul Vettikattu CST (Mob: 07450243223).

Date: Wednesday, 30th October 2019; Region: Southampton: Venue: St. John’s Cathedral, Bishop Crispian Way, Portsmouth, Hampshire, PO1 3HG; Contact: Rev. Fr. Tomy Chirackalmanavalan (Mob: 07480730503).

സ്റ്റോക്ക് ഓൺ ട്രെൻഡ്: വൈസ് പ്രസിഡന്റ് ആയി തുടങ്ങി രണ്ടു തവണ യുക്മയുടെ ദേശീയ പ്രിസിഡന്റ് ആയ ശ്രീ. വിജി കെ പി ഇത്തവണ പ്രസിഡന്റ് പദം ഏറ്റടുത്തത് സ്വന്തം തട്ടകമായ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളി അസ്സോസിയേഷന്റ അമരക്കാരനായാണ്. എസ് എം എ യുടെ മുന്‍ നിര നേതാക്കന്മാരില്‍ ഒരാളായി എസ് എം എ യുടെ രൂപീകൃത കാലം മുതല്‍ പ്രവര്‍ത്തിക്കുകയും, ഒരു തവണ എസ് എം എ യുടെ ജനറൽ സെക്രട്ടറി ആയി സ്ഥാനം വഹിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് വിജി പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നത്. യുക്മയുടെ ദേശീയ പ്രിസിഡന്റ്ആയി പ്രവര്‍ത്തിച്ചു വളരെകാലത്തെ അനുഭവസമ്പത്തുമായി അദ്ദേഹം സ്ഥാനമേല്‍ക്കുമ്പോള്‍ യുകെയില്‍ ഏറ്റവും അധികം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ഒന്നായ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഓരോ മലയാളികളും സന്തോഷത്തിലും പ്രതീക്ഷയിലുമാണ്.

അദ്ദഹത്തോടൊപ്പം കരുത്തുറ്റ പുതിയ നേതൃത്വവും അധികാരമേല്‍ക്കുകയുണ്ടായി. പോയ വർഷം എസ് എം എയുടെ വൈസ് പ്രസിഡന്റ് ആയും ഇപ്പോള്‍ യുക്മ റെപ്രെസെൻറ്റേറ്റീവ് ആയി പ്രവര്‍ത്തിക്കുന്ന സിനി ആൻറ്റോ സെക്രട്ടറി ആയും, പോയ വര്‍ഷം ട്രഷറര്‍ ആയിരുന്ന റ്റിജു തോമസിനെ വീണ്ടും ട്രീഷറര്‍ ആയും തിരഞ്ഞടുത്തു. ഇവരോടൊപ്പം വൈസ്പ്രസിഡന്റായി അബിനേഷ് ജോസിനെയും, ജോയിന്റ് സെക്രട്ടറി ആയി എബ്രഹാം മാത്യുവിനേയും, ജോയിന്റ് ട്രഷറര്‍ ആയി വർഗീസ്  ആന്റണിയെയും പി. ആര്‍. ഒ. ആയി സിറില്‍ മാഞ്ഞൂരാനെയും തിരഞ്ഞടുക്കുകയുണ്ടായി. രണ്ട് തവണ യുക്മയുടെ കലാകായിക മേളകളില്‍ കിരീടം അണിഞ്ഞിട്ടുള്ള എസ് എം എയിലെ അംഗങ്ങളിലെ കഴിവുകളെ കണ്ടറിഞ്ഞു പോത്സാഹിപ്പിക്കാന്‍ ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായി ഷാജില്‍ തോമസിനേയും, ബിജു തോമസിനേയും സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായി വിനു ഹോര്‍മിസിനെയും അജി മങ്കലത്തിനെയും തിരഞ്ഞടുത്തു.

2019 വര്‍ഷത്തെ ഓണം പ്രോഗ്രാം സെപ്റ്റംബര്‍ 22 നും ക്രിസ്തുമസ് പ്രോഗ്രാം ഡിസംബര്‍ 28 നും നടത്തുവാന്‍ ആദ്യ യോഗത്തില്‍ തന്നെ തീരുമാനിച്ചു.

വാർത്ത : സിറില്‍ മാഞ്ഞൂരാന്‍, പി. ആര്‍. ഒ.

വർഗ്ഗീസ് ജോൺ

പിറന്ന നാടിന്റെ ഉന്നമനത്തിനും ഉപജീവനമാർഗ്ഗത്തിനും വേണ്ടി സ്വന്തം നാടിനെയും ബന്ധുക്കളെയും വിട്ട് മറുനാട്ടിൽ ജീവിതമാർഗ്ഗം തേടി പോകുകയും ഓരോ നാണയത്തുട്ടും വളരെ കഷ്ടപ്പെട്ട് സ്വരൂപിച്ച് സ്വന്തം നാട്ടിൽ തിരിച്ച് വരുമ്പോൾ ആർക്കും ബാധ്യതയാകാതെ ആർക്ക് മുന്നിലും കൈനീട്ടാതെ സ്വകുടുംബത്തെ സംരക്ഷിക്കുക എന്നത് ഓരോ പ്രവാസിയുടെയും ജീവിതാഭിലാഷമാണ്. പ്രവാസികളുടെ പുനഃരധിധിവാസത്തിന് എല്ലാ സഹായവും നൽകും എന്ന് പ്രഖ്യാപനങ്ങൾ മാത്രം നടത്തുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവരുടെ വാക്കുകൾക്ക് എന്തെങ്കിലും നന്മയുണ്ടെങ്കിൽ പ്രവാസികൾക്ക് സ്വന്തം നാട്ടിൽ അവരുടെ ജീവിതം ചുവപ്പ് നാടകളിൽ കുരുങ്ങി തീരാതിരിക്കാൻ പ്രവാസികാര്യ വകുപ്പും നോർക്കയും ഉണർന്ന് പ്രവർത്തിക്കണം. അതിന് പ്രവാസി മലയാളി ഫെഡറേഷൻ പോലുള്ള ജനകീയ സംഘടനകൾ മുന്നിട്ടിറങ്ങണം.

ആന്തൂരില്‍ പാതിവഴിയിൽ ജീവൻ ത്വജിച്ച പ്രവാസി മലയാളി സാജന്റെ ആത്മാവിന് നിത്യശാന്തി നേർന്നു കൊണ്ടും പാറയിൽ കുടുംബത്തിന്റെ ദുഃഖത്തിൽ ലോകമെമ്പാടുമുള്ള പ്രവാസി മലയാളി ഫെഡറേഷൻ അംഗങ്ങളുടെ പ്രാർത്ഥനയും അനുശോചനവും രേഖപ്പെടുത്തുന്നു.

ഇനിയൊരിക്കലും ഒരു പ്രവാസിക്കും അവരുടെ കുടുംബത്തിനും ഇത്രമേൽ ആഘാതം ഉണ്ടാകാതിരിക്കാൻ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ മാനുഷിക പരിഗണനയെങ്കിലും നൽകണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ആവശ്യപ്പെടുന്നു. രാജ്യത്തെ സംരക്ഷിച്ച് നിറുത്തുന്ന ധീര ജവാന്മാരും രാജ്യത്തിൻറെ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനായി വിദേശത്ത് പോകുന്ന പ്രവാസികളും ഒരുപോലെയാണ്, ഇരുവരും രാജ്യത്തിൻറെ ഭദ്രതക്ക് വേണ്ടി ജീവിക്കുന്നു. ഇനി ഒരു പ്രവാസിക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. പ്രവാസി മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഭരണാധികാരികളുടെ പക്കൽ നിന്ന് സംരക്ഷണവും നീതിയും ലഭ്യമാക്കാൻ പ്രവാസി മലയാളി ഫെഡറേഷന്റെ കരങ്ങൾക്ക് ശക്തിപകരുവാൻ വരുംകാല പ്രവർത്തനങ്ങൾക്ക് നമുക്കും അണി ചേരാം.

സാജൻ പാറയിലിന്റെ വേർപാടിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റിയുടെ ബാഷ്‌പാഞ്‌ജലി.

ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ആതിഥേയരായ ഇംഗ്ലണ്ട് ഇക്കുറി സെമിഫൈനലിൽ എത്താതെ പുറത്താകുമോ? അവിശ്വസനീയമെന്നു തോന്നാവുന്ന ഇത്തരമൊരു സാധ്യതയ്ക്കു വഴിമരുന്നിട്ട് ഇംഗ്ലണ്ടിന് ഈ ലോകകപ്പിലെ മൂന്നാം തോൽവി. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയാണ് ഇംഗ്ലണ്ടിനെ തകർത്തുവിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 285 റൺസാണെടുത്തത്. ഇംഗ്ലണ്ടിന്റെ മറുപടി 44.4 ഓവറിൽ 221 റൺസിൽ അവസാനിച്ചു. തോൽവി 64 റൺസിന്. ഏഴു മൽസരങ്ങളിൽനിന്ന് എട്ടു പോയിന്റുമായി പട്ടികയിൽ ഇപ്പോഴും നാലാം സ്ഥാനത്തുണ്ടെങ്കിലും ഇംഗ്ലണ്ടിന്റെ സെമിസാധ്യതകളിൽ കരിനിഴൽ വീണുകഴിഞ്ഞു. ഓസ്ട്രേലിയയാകട്ടെ, ഏഴു മൽസരങ്ങളിൽനിന്ന് 12 പോയിന്റുമായി പട്ടികയിൽ ഒന്നാമതെത്തി.
10 ഓവറിൽ 44 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജെയ്സൻ ബെഹ്റെൻഡോർഫാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിനെ തകർത്തെറിഞ്ഞത്. 8.4 ഓവറിൽ 43 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക് ഉറച്ച പിന്തുണ നൽകി. മാർക്കസ് സ്റ്റോയ്നിസിനാണ് ശേഷിച്ച വിക്കറ്റ്.‌ തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറിയുമായി ഒറ്റയ്ക്കു പൊരുതിയ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. സ്റ്റോക്സ് 115 പന്തിൽ എട്ടു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 89 റൺസെടുത്തു.

ജോണി ബെയർസ്റ്റോ (39 പന്തിൽ 27), ജോസ് ബട്‍ലർ (27 പന്തിൽ 25), ക്രിസ് വോക്സ് (34 പന്തിൽ 26), ആദിൽ റഷീദ് (20 പന്തിൽ 25) എന്നിവരും ഭേദപ്പെട്ട സ്കോർ കണ്ടെത്തിയെങ്കിലും അവയൊന്നും ഓസീസ് സ്കോറിനെ വെല്ലുവിളിക്കാൻ പര്യാപ്തമായില്ല. ജയിംസ് വിൻസ് (പൂജ്യം), ജോ റൂട്ട് (ഒൻപതു പന്തിൽ എട്ട്), ക്യാപ്റ്റൻ ഒയിൻ മോർഗൻ (ഏഴു പന്തിൽ നാല്), മോയിൻ അലി (ഒൻപതു പന്തിൽ ആറ്), ജോഫ്ര ആർച്ചർ (നാലു പന്തിൽ ഒന്ന്) എന്നിവർ തീർത്തും നിരാശപ്പെടുത്തുകയും ചെയ്തു. മാർക്ക് വുഡ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 285 റണ്‍സെടുത്തത്. ഈ ലോകകപ്പിലെ രണ്ടാമത്തെയും ഏകദിനത്തിലെ 15–ാമത്തെയും സെഞ്ചുറി കുറിച്ച ഫിഞ്ചും, ഈ ലോകകപ്പിലെ റൺനേട്ടം 500ൽ എത്തിച്ച ഡേവിഡ് വാർണറുമാണ് ഓസീസ് ഇന്നിങ്സിനു കരുത്തു പകർന്നത്. ഫിഞ്ച് 100 റൺസെടുത്തും വാർണർ 53 റൺസെടുത്തും പുറത്തായി.

ഓപ്പണിങ് വിക്കറ്റിൽ ഫിഞ്ച് – വാർണർ സഖ്യം 123 റൺസ് കൂട്ടിച്ചേർത്തു. ടോപ് സ്കോറർമാരിൽ വാർണറിനു പിന്നിൽ രണ്ടാമതാണ് ഫിഞ്ച് (496 റൺസ്).
116 പന്തിൽ 11 ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് ഫിഞ്ച് 100 റൺസെടുത്തത്. സെഞ്ചുറി പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെ ഫിഞ്ച് പുറത്തായി. 61 പന്തിൽ ആറു ബൗണ്ടറി സഹിതമാണ് വാർണറിന്റെ 20–ാം ഏകദിന അർധസെഞ്ചുറി. വാർണർ പുറത്തയശേഷം ഉസ്മാൻ ഖവാജയെ കൂട്ടുപിടിച്ച് ഫിഞ്ച് അർധസെഞ്ചുറി കൂട്ടുകെട്ടും തീർത്ത് കൂറ്റൻ സ്കോറിന് അടിത്തറയിട്ടെങ്കിലും തുടർന്നുവന്നവർ നിരാശപ്പെടുത്തിയതോടെയാണ് ഓസീസ് സ്കോർ 285ൽ ഒതുങ്ങിയത്. 32.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 173 റണ്‍സെന്ന നിലയിലായിരുന്നു ഓസീസ്. അതിനുശേഷമുള്ള 17.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഓസീസിനു നേടാനായത് 112 റൺസ് മാത്രം.

ഉസ്മാൻ ഖവാജ (29 പന്തിൽ 23), സ്റ്റീവ് സ്മിത്ത് (34 പന്തിൽ 38) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കാരിയാണ് ഓസീസ് സ്കോർ 285ൽ എത്തിച്ചത്. കാരി 27 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 38 റൺസെടുത്തു. അതേസമയം, ഗ്ലെൻ മാക്സ്‍വെൽ (എട്ടു പന്തിൽ 12), മാർക്കസ് സ്റ്റോയ്നിസ് (15 പന്തിൽ എട്ട്), പാറ്റ് കമ്മിൻസ് (നാലു പന്തിൽ ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. മിച്ചൽ സ്റ്റാർക്ക് ആറു പന്തിൽ നാലു റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് 10 ഓവറിൽ 46 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, മാർക്ക് വുഡ്, മോയിൻ അലി, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ജോൺസൺ ജോസഫ് , സെക്രട്ടറി , മലങ്കര കൗൺസിൽ  
 

ബെർമിങ്ഹാം : ആഗോള കത്തോലിക്കാ സഭയിൽ മലങ്കര കത്തോലിക്കാ സഭ നിർവഹിക്കുന്ന സഭൈക്യ ശുശ്രൂഷ വളരെ പ്രാധാന്യമർഹിക്കുന്നു. ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്താ തുടങ്ങിവച്ച ശുശ്രൂഷകൾ ലോകം മുഴുവനും മാതൃകയാണ്. മലങ്കര കത്തോലിക്കാ സഭ ഇംഗ്ലണ്ടിലും പ്രത്യേകമായി ബെർമിങ്ഹാം അതിരൂപതയിലും നിർവഹിക്കുന്ന ശുശ്രൂഷകളിൽ സന്തോഷിക്കുന്നു. സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയൺ ഏഴാമത് കൺവെൻഷൻ വോൾവർഹാംറ്റണിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസജീവിതം, ആരാധനക്രമ പൈതൃകം, കുടുംബ പ്രാർത്ഥന, വിശ്വാസ പരിശീലനം എന്നിവ ഇവിടെ തുടരുകയും അതിലൂടെ കുട്ടികളെയും യുവജനങ്ങളെയും യേശുക്രിസ്തുവിൽ നേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അത്യുന്നത കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവായുടെ പ്രത്യേക പ്രതിനിധിയായി കൺവെൻഷനിൽ പങ്കെടുത്ത അപ്പോസ്തോലിക്ക് വിസിറ്റേറ്റർ യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.ത്രിതൈ്വക ദൈവത്തിന്റെ മാതൃകയിൽ ഒരേമനസ്സോടെ കുടുംബജീവിതത്തെയും സഭാ ജീവിതത്തെയും പടുത്തുയർത്താൻ എല്ലാവരും പരിശ്രമിക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.

സഭയുടെ യുകെ റീജിയൺ കോ-ഓർഡിനേറ്റർ ഫാ. തോമസ് മടുക്കംമൂട്ടിൽ സമ്മേളനത്തിൽ സ്വാഗതമാശംസിച്ചു. ബെർമിങ്ഹാം അതിരൂപത എത്തിനിക് ചാപ്ലിൻസി കോ-ഓർഡിനേറ്റർ മോൺസിഞോർ ഡാനിയേൽ, മലങ്കര കൗൺസിൽ വൈസ് പ്രസിഡന്റ് ജിജി ജേക്കബ്, സുശീല ജേക്കബ്, ജോൺസൺ ജോസഫ്, കൗൺസിൽ സെക്രട്ടറി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

രണ്ടു ദിനങ്ങളിലായി ക്രമീകരിച്ച കൺവെൻഷൻ കതോലിക്കാ പതാക ഉയർത്തിയതോടെ ആരംഭം കുറിച്ചു. തുടർന്ന് നടന്ന വി. കുർബാനയ്ക്ക് ബിഷപ്പ് യൂഹാനോൻ മാർ തിയഡോഷ്യസ് മുഖ്യകാർമികത്വം വഹിച്ചു. മോൺസിഞോർ ഡാനിയേൽ, ഫാ. തോമസ് മടുക്കംമൂട്ടിൽ, ഫാ. രഞ്ജിത്ത് മഠത്തിപറമ്പിൽ, ഫാ. ജോൺ അലക്സ്, ഫാ. ജോൺസൺ മനയിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. മാതാപിതാക്കൾ, യുവജനങ്ങൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേകം ക്രമീകരിച്ച സെമിനാറുകൾക്ക് ബിഷപ്പ് തീയോഡോഷ്യസ്, ഡീക്കൻ അനിൽ, മലങ്കര ചിൽഡ്രൻസ് മിനിസ്ട്രി ടീം, ജീസസ് യൂത്ത് നേതൃത്വം നൽകി. ‘കൃപ നിറയുന്ന കുടുംബങ്ങൾ’ എന്ന വിഷയമാണ് പ്രാർത്ഥനയ്ക്കും പഠനത്തിനുമായി വിധേയമാക്കിയത്. വിശുദ്ധ കുർബാനയുടെ ആരാധനയ്ക്ക് സെഹിയോൻ യുകെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകി.

മിഷൻ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച കലാവിരുന്ന് – ബഥാനിയ ഏറെ ശ്രദ്ധേയമായി. നാഷണൽ തലത്തിൽ സോഫിയാ ക്വിസ് മത്സരത്തിൽ സെന്റ് ആന്റണീസ് മിഷൻ വെസ്റ്റ് ലണ്ടനും സെന്റ് അൽഫോൻസാ മിഷൻ ബ്രിസ്റ്റോളും ഒന്നാം സ്ഥാനത്തിന് അർഹരായി. സെന്റ് മേരിസ് മിഷൻ മാഞ്ചസ്റ്റർ, സെന്റ് പോൾസ് മിഷൻ ക്രോയിഡനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രഥമമായി ക്രമീകരിച്ച ബെസ്റ്റ് സൺഡേസ്കൂൾ അവാർഡ് ബിഷപ്പ് തിയോഡേഷ്യസിൽ നിന്ന് സെന്റ് ജോസഫ് മിഷൻ ഈസ്റ്റ് ലണ്ടൻ കരസ്ഥമാക്കി. എ ലെവൽ, ജി.സി.സി പരീക്ഷകളിൽ പ്രശസ്തമായ വിജയം കൈവരിച്ച വിദ്യാർത്ഥികളെ പ്രത്യേകം ആദരിച്ചു.

മലങ്കര കത്തോലിക്കാ സഭയുടെ യുകെയിലെ 16 മിഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ കൺവൻഷനിൽ പങ്കാളികളായി. സഭാ കോഡിനേറ്റർ ഫാ.തോമസ് മടുക്കംമൂട്ടിലിന്റെയും മറ്റു വൈദികരുടെയും നേതൃത്വത്തിൽ മലങ്കര കാത്തലിക് കൗൺസിൽ രണ്ടു ദിനങ്ങളിലെ കൺവെൻഷൻ ക്രമീകരണങ്ങൾക്ക് മുഖ്യപങ്കുവഹിച്ചു.

 

ബെൽഫാസ്റ്റ് ∙ വടക്കന്‍ അയര്‍ലന്‍ഡില്‍ കാറപകടത്തില്‍ മരിച്ച ഷൈമോൾ തോമസിന്റെ (37) മൃതദേഹം ചൊവ്വാഴ്ച്ച (ജൂൺ 25 ന്) പൊതുദർശനത്തിന് വച്ചപ്പോൾ ദുഖത്തോടെ യുകെ യിലെ മലയാളി സമൂഹം അന്ത്യോപചാരമർപ്പിച്ചു . ബെൽഫാസ്റ്റ് റവൻഹിൽ ഫ്യൂണറൽ ഡയറക്ടേഴ്സിൽ ഉച്ചയ്ക്ക് 1 മുതൽ 5 വരെയായിരുന്നു പൊതുദർശനം. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് ബാലിമന A-26 റോഡിലാണ് വാഹനാപകടം ഉണ്ടായത്.

ആൻട്രിം ഏരിയാ ഹോസ്പിറ്റലിലെ നഴ്സ് നെൽസൺ ജോണിന്റെ ഭാര്യയാണ് ഷൈമോൾ. വൈക്കം ബ്രഹ്മമംഗലം വരിക്കാംകുന്ന് തടത്തിൽ (വീണപറമ്പിൽ) കുടുംബാംഗമാണ് നെൽസൺ. പാല കടപ്ലാമറ്റം മാറിടം രാമച്ചനാട്ട് തോമസ് മാത്യൂ– മേരി ദമ്പതികളുടെ മകളാണ് ഷൈമോൾ. മക്കൾ: ലിയോണ, റിയാന, ഈഡൻ.

ഷൈമോളുടെ നിര്യാണത്തിൽ ഈസ്റ്റ് ആൻട്രിം എംപി ഇയാൻ പെയ്സിലി അനുശോചിച്ചു.

മാഞ്ചെസ്റ്റര്‍: കേരളത്തിന്റെ തനത് കലാരൂപങ്ങളുമായി മാഞ്ചസ്റ്റര്‍ സിറ്റി ഡേപരേഡിൽ നിറഞ്ഞുനിന്നത് മലയാളികള്‍. മലയാളികളുടെ അഭിമാനമായ കഥകളിയും മോഹിനിയാട്ടവും ഉൾപ്പടെയുള്ള കലാരൂപങ്ങൾ കാണികൾക്കു വിസ്മയ കാഴ്ച്ചയായി . മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ വര്‍ണത്തിന്റെ പൊലിമ അണിയിച്ചൊരുക്കിയാണ് മാഞ്ചെസ്റ്റര്‍ സിറ്റി ഡേ ആഘോഷം മലയാളികള്‍ ഗംഭീരമാക്കിയത്. ഉത്സവത്തനിമയുടെ ആവിഷ്‌കാരം സമ്മാനിച്ച് മാഞ്ചസ്റ്റര്‍ പരേഡില്‍ ഏറ്റവും മുന്നില്‍ നിന്നത് മലയാളികളുടെ തനത് കലാരൂപങ്ങള്‍ നൂറുകണക്കിന് മലയാളികളാണ് വിവിധ കലാരൂപങ്ങളുമായി മാഞ്ചസ്റ്റര്‍ തെരുവോരം കീഴടക്കിയത്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് കേരളം കീഴടക്കിയിരുന്ന 10 കലാരൂപങ്ങളാണ് നടന്ന മാഞ്ചസ്റ്റര്‍ പരേഡില്‍ മലയാളി സമൂഹം ദൃശ്യാവിഷ്‌കാരം ആയി മറുനാട്ടില്‍ അവതരിപ്പിച്ചത്. മലയാളിപ്പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു ഇത്. നൂറ്റമ്പതിലധികം കലാകാരന്മാരുടെ അക്ഷീണമായ പരിശ്രമമായിരുന്നു ഈ ഉദ്യമം. മാഞ്ചെസ്റ്റര്‍ പ്രിന്‍സസ് സ്ട്രീറ്റില്‍ നിന്നും ആണ് പരേഡ് ആരംഭിച്ചത്.. മലയാളി അസോസിയേഷന്‍ അവതരിപ്പിച്ച പ്രധാന കലാരൂപങ്ങള്‍ കഥകളി, തെയ്യം, ചെണ്ടമേളം ,പുലികളി, കളരിപ്പയറ്റ്, കോല്‍ക്കളി, തിരുവാതിര, മോഹിനിയാട്ടം തുടങ്ങിവയായിരുന്നു.

ഇവയെല്ലാം ഇന്നലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തെരുവോരത്െ വര്‍ണാഭമാക്കി. മലയാളികളുടെ കലാരൂപങ്ങളില്‍ ഏറെ ശ്രദ്ധേയമായത് ഇതില്‍ 22 അടി ഉയരത്തില്‍ നിര്‍മ്മിച്ച കെട്ടുകാള യായിരുന്നു. ഇത് ഏവരെയും ആകര്‍ഷിച്ചു. തിരുവോണാഘോഷത്തിന്റെ പ്രതീതിയായിരുന്നു ഇന്നലെ ഈ മറുനാട്ടില്‍ കാണാന്‍ കഴിഞ്ഞത് .മാഞ്ചസ്റ്റര്‍ സിറ്റി പരേഡിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ആഘോഷങ്ങള്‍ യഥാര്‍ത്ഥത്തില്‍ മലയാളികള്‍ കൈയ്യടക്കി .യക്ഷഗാനവും പുലികളിയും ആദ്യമായി കാണുന്ന സായിപ്പന്മാര്‍ക്ക് നവ്യാനുഭൂതി യായി. കലാരൂപങ്ങള്‍ക്ക് മാറ്റ് കൂട്ടിക്കൊണ്ട് 15 കലാകാരന്മാര്‍ അണിനിരന്ന ശിങ്കാരിമേളവും ഉണ്ടായിരുന്നു ശിങ്കാരിമേളം അതിനൊപ്പം മലയാളികളും തദ്ദേശീയരും താളം പിടിച്ചപ്പോള്‍ അതൊരു പുത്തന്‍ അനുഭവമായി

ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍

ലണ്ടൻ : ഗൃഹാതുരത്വം നിറഞ്ഞു നിൽക്കുന്ന ഇന്നലെകളുടെ ഓർമ്മകൾ പങ്കു വയ്ക്കുന്നതിനും , പൂത്തുലയുന്ന സൗഹൃദങ്ങളുടെ സംഗമവേദിയായ കുട്ടനാട് സംഗമത്തെ അണിയിച്ചൊരുക്കുന്നതിനുമുള്ള അണിയറ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിയതായി ബെർകിൻ ഹെഡ് ടീം അറിയിച്ചു.

കഴിഞ്ഞ ദിവസം ബെർകിൻ ഹെഡിൽ ശ്രീ: ജോർജ്ജ് ജോസഫ് തോട്ടുകടവിലിന്റെ  വസതിയിൽ ശ്രീ: റോയ് മൂലംങ്കുന്നിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഇതുവരെയുള്ള പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് വിലയിരുത്തി. തുടർ പ്രവർത്തനങ്ങൾ ജനറൽ കൺവീനർമാരായ ശ്രീമതി : ജെസ്സി വിനോദ്, ശ്രീ : ജോർജ്ജ് ജോസഫ്, ശ്രീ : റോയി മൂലംങ്കുന്നം എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ ശ്രീ : വിനോദ് മാലിയിൽ, ശ്രീ : ബ്ലസ്സൻ മണിമുറിയിൽ ,ശ്രീ : ജോൺസൺ കളപ്പുരയ്ക്കൽ എന്നിവർ പങ്കെടുത്തു ശ്രീമതി : ബീന ബിജു , സോണി കൊച്ചു തെള്ളിയിൽ, സുബിൻ പെരുമ്പള്ളിയിൽ തുടങ്ങി നിരവധി ഏരിയ കോഡിനേറ്റർമാർ ടെലിഫോണിലൂടെ മാർഗനിർദേശങ്ങൾ നൽകി.

ബെർകിങ് ഹെഡ് സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്കൂൾ (ഡോക്ടർ അയ്യപ്പപണിക്കർ നഗർ) ആണ് പത്താമത് കുട്ടനാട് സംഗമവേദി. കുട്ടനാടിൻെറ തനിമയും ഐക്യബോധവും അടുത്ത തലമുറയിലേക്ക് പകർന്നു നൽകുക , ഏതു പ്രതികൂല സാഹചര്യങ്ങളിലും കുട്ടനാടിന് ഒരു കൈസഹായം എന്നീ ചിന്താധാരകളുടെ സമന്വയമാണ് കുട്ടനാട് സംഗമത്തെ മുന്നോട്ട് നയിക്കുന്നത് .

പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനത്തിൽ പങ്കാളികളാവുന്നതോടൊപ്പം പ്രവാസി കുട്ടനാട്ടുകാരുടെ സൗഹൃദം യുകെയിൽ ഊട്ടിയുറപ്പിക്കുക എന്നതും കുട്ടനാട് സംഗമങ്ങളുടെ മുഖ്യലക്ഷ്യം ആണ്. “പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനവും യുകെ പ്രവാസികളുടെ പങ്കും” എന്ന വിഷയത്തിൽ സിമ്പോസിയം , കുട്ടനാടിന്റെ തനതായ കലാരൂപങ്ങളായ വഞ്ചിപ്പാട്ട് , ഞാറ്റുപാട്ട് , തേക്കുപാട്ട് , കൊയ്ത്തുപാട്ട് , വള്ളംകളിയുടെ ദൃശ്യാവിഷ്കരണം എന്നിവ സ്റ്റേജിൽ അവതരിപ്പിക്കുക , GCSC ലെവൽ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് കുട്ടനാട് ബ്രില്യൻസ് അവാർഡ് , കുട്ടനാടൻ കലാപ്രതിഭകളുടെയും കുട്ടികളുടെയും കലാപരിപാടികൾ , കുട്ടനാടൻ വള്ളസദ്യ തുടങ്ങി അനവധി പരിപാടികളുമായിട്ടാണ് കുട്ടനാട് സംഗമം അണിഞ്ഞൊരുങ്ങുന്നത്. സംഗമത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ശ്രീമതി : ബീന ബിജുവിന്റെ പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്

ബീന ബിജു 07865198057

കുട്ടനാടൻ സംഗമത്തിന്റെ വിജയത്തിനായി കുട്ടനാട്ടുകാരെ ബെർകിൻ ഹെഡിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി കുട്ടനാട് സംഗമം 2019 ബെർകിൻ ഹെഡ് ടീം അറിയിച്ചു.

Venue -Dr Ayyappapanikkar nagar
St:joseph catholicate primary school
Woodchurch road
Berkinhead
CH435UT

Program coordinator  Mrs. Beena Biju

RECENT POSTS
Copyright © . All rights reserved