ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍
ലണ്ടൻ : ഗൃഹാതുരത്വം നിറഞ്ഞു നിൽക്കുന്ന ഇന്നലെകളുടെ ഓർമ്മകൾ പങ്കു വയ്ക്കുന്നതിനും , പൂത്തുലയുന്ന സൗഹൃദങ്ങളുടെ സംഗമവേദിയായ കുട്ടനാട് സംഗമത്തെ അണിയിച്ചൊരുക്കുന്നതിനുമുള്ള അണിയറ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിയതായി ബെർകിൻ ഹെഡ് ടീം അറിയിച്ചു.
കഴിഞ്ഞ ദിവസം ബെർകിൻ ഹെഡിൽ ശ്രീ: ജോർജ്ജ് ജോസഫ് തോട്ടുകടവിലിന്റെ വസതിയിൽ ശ്രീ: റോയ് മൂലംങ്കുന്നിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഇതുവരെയുള്ള പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് വിലയിരുത്തി. തുടർ പ്രവർത്തനങ്ങൾ ജനറൽ കൺവീനർമാരായ ശ്രീമതി : ജെസ്സി വിനോദ്, ശ്രീ : ജോർജ്ജ് ജോസഫ്, ശ്രീ : റോയി മൂലംങ്കുന്നം എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ ശ്രീ : വിനോദ് മാലിയിൽ, ശ്രീ : ബ്ലസ്സൻ മണിമുറിയിൽ ,ശ്രീ : ജോൺസൺ കളപ്പുരയ്ക്കൽ എന്നിവർ പങ്കെടുത്തു ശ്രീമതി : ബീന ബിജു , സോണി കൊച്ചു തെള്ളിയിൽ, സുബിൻ പെരുമ്പള്ളിയിൽ തുടങ്ങി നിരവധി ഏരിയ കോഡിനേറ്റർമാർ ടെലിഫോണിലൂടെ മാർഗനിർദേശങ്ങൾ നൽകി.
ബെർകിങ് ഹെഡ് സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്കൂൾ (ഡോക്ടർ അയ്യപ്പപണിക്കർ നഗർ) ആണ് പത്താമത് കുട്ടനാട് സംഗമവേദി. കുട്ടനാടിൻെറ തനിമയും ഐക്യബോധവും അടുത്ത തലമുറയിലേക്ക് പകർന്നു നൽകുക , ഏതു പ്രതികൂല സാഹചര്യങ്ങളിലും കുട്ടനാടിന് ഒരു കൈസഹായം എന്നീ ചിന്താധാരകളുടെ സമന്വയമാണ് കുട്ടനാട് സംഗമത്തെ മുന്നോട്ട് നയിക്കുന്നത് .
പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനത്തിൽ പങ്കാളികളാവുന്നതോടൊപ്പം പ്രവാസി കുട്ടനാട്ടുകാരുടെ സൗഹൃദം യുകെയിൽ ഊട്ടിയുറപ്പിക്കുക എന്നതും കുട്ടനാട് സംഗമങ്ങളുടെ മുഖ്യലക്ഷ്യം ആണ്. “പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനവും യുകെ പ്രവാസികളുടെ പങ്കും” എന്ന വിഷയത്തിൽ സിമ്പോസിയം , കുട്ടനാടിന്റെ തനതായ കലാരൂപങ്ങളായ വഞ്ചിപ്പാട്ട് , ഞാറ്റുപാട്ട് , തേക്കുപാട്ട് , കൊയ്ത്തുപാട്ട് , വള്ളംകളിയുടെ ദൃശ്യാവിഷ്കരണം എന്നിവ സ്റ്റേജിൽ അവതരിപ്പിക്കുക , GCSC ലെവൽ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് കുട്ടനാട് ബ്രില്യൻസ് അവാർഡ് , കുട്ടനാടൻ കലാപ്രതിഭകളുടെയും കുട്ടികളുടെയും കലാപരിപാടികൾ , കുട്ടനാടൻ വള്ളസദ്യ തുടങ്ങി അനവധി പരിപാടികളുമായിട്ടാണ് കുട്ടനാട് സംഗമം അണിഞ്ഞൊരുങ്ങുന്നത്. സംഗമത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ശ്രീമതി : ബീന ബിജുവിന്റെ പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്
ബീന ബിജു 07865198057
കുട്ടനാടൻ സംഗമത്തിന്റെ വിജയത്തിനായി കുട്ടനാട്ടുകാരെ ബെർകിൻ ഹെഡിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി കുട്ടനാട് സംഗമം 2019 ബെർകിൻ ഹെഡ് ടീം അറിയിച്ചു.
Venue -Dr Ayyappapanikkar nagar
St:joseph catholicate primary school
Woodchurch road
Berkinhead
CH435UT
Program coordinator Mrs. Beena Biju
കുടിയേറ്റക്കാരുടെ ആദ്യ തലമുറയിൽ പെട്ടവർ കഴിഞ്ഞ 17 വർഷമായി പ്രവാസിലോകത്തിനു വിസ്മയം തീർക്കുന്ന മഹാസംഗമം കൈ എത്തും ദൂരത്ത്. പാരമ്പര്യങ്ങളെ നെഞ്ചോടു ചേർക്കുന്ന ക്നാനായകാരുടെ വാർഷിക കൺവൻഷൻെറ ആവേശതിരതള്ളൽ യൂണിറ്റുകളിൽ മുഴങ്ങി കേൾക്കാം. ആൾകൂട്ടത്തിൽ ഒരാളെങ്കിലും ആവാൻ മോഹിച്ചു ആയിരങ്ങൾ ഒഴുകിയെത്തി അലകടൽ തീർക്കുന്ന UKKCA കൺവൻഷൻ, ലോകമെമ്പാടുമുള്ള ക്നാനായക്കാർ ഏറെ ആകാംഷയോടെയാണ് വീക്ഷിക്കുന്നത്. ഇതാദ്യമായി ജൂൺ 29 ന് ബർമിoഹാമിലെ ബെഥേൽ കൺവൻഷൻ സെൻെററിൽ മെനോറ തെളിയിച്ചുകൊണ്ട് കൺവൻഷൻെറ ഉത്ഘാടനം നടക്കപെടും. കൂടാതെ കൺവൻഷൻെറ പൊലിമ വർധിപ്പിക്കുവാൻ നാട്ടിൽ നിന്നും ഒരുപറ്റം കലാകാരന്മാരുടെ മെഗാഷോയും ഉണ്ട് . UKKCA യുടെ കേന്ദ്ര സമിതി, ദേശീയ കൗൺസിൽ ,ബിഷപ്പുമാർ, വൈദികർ, നാട്ടിൽ നിന്നും മറ്റു ഇതര രാജ്യങ്ങളിൽ നിന്നും വന്നിരിക്കുന്ന പ്രതിനിധികൾ, സർവോപരി യുകെയിലെ ക്നാനായസമൂഹത്തെയും സാക്ഷി നിർത്തി പ്രസിഡൻെറ ശ്രീ. തോമസ് ജോസഫ് തൊണ്ണമാവുങ്കൽ കൃത്യം 9.15 ന് പതാക ഉയർത്തുന്നതോടെ പതിനെട്ടാമത് കൺവൻഷനു തുടക്കമാകും.
തുടർന്ന് 9.45 ന് കോട്ടയം രൂപതാധ്യക്ഷൻ മാർ മാത്യു നൂലക്കാട്ട് , വാപ്പുവാന്യുഴിനിലെ അപ്പോസ്‌തോലിൻ ന്യൂഷോമാർ കുര്യൻ വയലുങ്കൽ, സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവരുടെ മുഖ്യകാർമികത്വത്തിലും ഇരുപതോളം വൈദികരുടെ സഹകാർമികത്വത്തിലും പൊന്തിഫിക്കൻ ദിവ്യ ബലിയാണ് നടക്കുന്നത്. കോച്ചുകളിൽ എത്തുന്നവരുടെ സൗകര്യത്തിനായി കൃത്യസമയത്ത് പരിപാടികൾ അവസാനിപ്പിക്കുവാൻ ടൈം മാനേജ്‌മൻെറ കമ്മിറ്റി പ്രേത്യേകം ശ്രദ്ധിക്കും.
ദിവ്യബലിയ്ക്ക് ശേഷം നടക്കുന്ന കുടുംബസംഗമം മുൻ കാലങ്ങളിലേതു പോലെ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന തങ്ങളുടെ ബന്ധുക്കളെയും, നാട്ടുകാരെയും, സഹപാഠികളെയും കണ്ടുമുട്ടാനും പരിചയം പുതുക്കാനുമുള്ള സുവർണ്ണാവസരമാകും. ഉച്ചഭക്ഷണത്തിനു ശേഷം കൃത്യം 1.30 pm ന് മുഴുവൻ നാഷണൽ കൗൺസിൽ അംഗങ്ങളും സെൻട്രൽ കമ്മിറ്റിയും കൂടി ഒരു ഘോഷയാത്രയായി വിശിഷ്ടാതിഥികളെ വേദിയിലേക്കാനായിക്കും. തുടർന്ന് UKKCA കൺവൻഷൻെറ മുഖ്യ ആകർഷണങ്ങളിൽ ഒന്നായ സ്വാഗതനൃത്തം അരങ്ങേറും. കലാഭവൻ നൈഡ് നൂറോളം പ്രതിഭകളെകൊണ്ട് വർണ വിസ്മയം തീർക്കും. തുടർന്ന് KCC പ്രസിഡന്റും
മുൻ MLA യുമായിരുന്ന ശ്രീ. സ്റ്റീഫൻ ജോർജ്, KCCNA(USA)യുടെ പ്രസിഡൻെറ ശ്രീ. അലക്സ് മഠത്തിൽ എന്നിവർ ഉൾപ്പെടെ നാട്ടിൽ നിന്നും, വിദേശത്തു നിന്നും എത്തുന്ന നിരവധി ക്നാനായ സംഘടനകളുടെ ഭാരവാഹികളും, അഭിവന്ദ്യ പിതാക്കന്മാരും പങ്കെടുക്കുന്ന പ്രൗഢോജ്വലമായ പൊതു സമ്മേളനത്തിന് UKKCA പ്രസിഡൻെറ ശ്രീ. തോമസ് ജോസഫ് അധ്യക്ഷപദം അലങ്കരിക്കും. തുടർന്ന് കൺവൻഷനിൽ കലാസന്ധ്യ എന്ന് പേരിട്ടിരിക്കുന്ന പരിപാടി കൾച്ചറൽ കമ്മിറ്റി അവതരിപ്പിക്കും.ഇക്കഴിഞ്ഞ നാഷണൽ ലെവൽ നടത്തിയ കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി ഒന്നാം സമ്മാനം ലഭിച്ച 5 പരിപാടികൾ ഇടവിട്ട് അവതരിപ്പിക്കും. തുടർന്ന് മൂന്നരമണിക്കൂർ നീളുന്ന സംഗീതം.ഹാസ്യ -നൃത്ത പരിപാടികൾ ഇതാദ്യമായി UKKCA കൺവെൻഷൻ വേദിയാവുകയാണ്. ഹാസ്യസംഗീത വിഹായസിലെ മുടിചൂടാമന്നന്മാരായ കോട്ടയം നസീർ, ഫ്രാങ്കോ, രഞ്ജിനി ജോസ്, നോബി, അന്ത്രപ്പ് പാലാ എന്നിവരുടെ നേത്രത്വത്തിലാണ് മെഗാ ഷോ അരങ്ങിൽ കളം നിറഞ്ഞാടുന്നത്.
നേരത്തെ സൂചിപ്പിച്ച പ്രകാരം പങ്കെടുക്കുന്നവരുടെ ആവിശ്യത്തിന് സൗജന്യ കാർ പാർക്കിംഗ് ഒരിക്കിയിട്ടുണ്ട്. താഴെ പറയുന്ന വിവിധ കമ്മിറ്റികൾ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു .
1 ) കൺവെൻഷൻ ചെയർമാൻ -Mr. Thomas Joseph
2) Public Meeting കമ്മിറ്റിയെ നയിക്കുന്നത്- Mr. Saju Lukose
3) REGISTRATION കമ്മിറ്റിയെ നയിക്കുന്നത്- Mr. Viji Joseph
4) Welcome Dance &Mega Show കമ്മിറ്റിയെ നയിക്കുന്നത് Mr. Bipin Pandarasseril
5 ) Cultural കമ്മിറ്റിയെ നയിക്കുന്നത് -Mr. Sunny Joseph
6) Liturgy കമ്മിറ്റിയെ നയിക്കുന്നത് -Mr. Jerry James
7) Time Management കമ്മിറ്റിയെ നയിക്കുന്നത് – Mr. Biju Mundakkakuzhi
8) Reception കമ്മിറ്റിയെ നയിക്കുന്നത് -Mr. Josy Nedumthuruthy Puthenpura
പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ വിവിധ വിഭവങ്ങളുമായി ഭക്ഷണശാലകളുടെ നിരവധി കൗണ്ടറുകൾ രാവിലെ 9 മണി മുതൽ തുറന്നുപ്രവർത്തിക്കുന്നതാണ്. അതോടൊപ്പം ദിവസം മുഴുവൻ കുട്ടികൾക്കായി ഐസ്ക്രീം സ്റ്റാളുകളും പ്രവർത്തിക്കും. ക്നാനായ മാമാങ്കത്തിന്
കൃത്യം 8 മണിയോടെ ഈ വർഷത്തെ തിരശീല വീഴുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം നടത്തിയിരിക്കുന്നത്. വിശ്വാസവും പാരമ്പര്യവും കൈമുതലാക്കി പ്രതിസന്ധികളിൽ പതറാതെ ക്നാനായക്കാർ എന്ന ആപ്തവാക്യം അലയടിക്കുന്ന പതിനെട്ടാമത് കൺവെൻഷൻ, ചരിത്രത്തിലെ ഏറ്റവും മികച്ച കൺവെൻഷനുകളിൽ ഒന്നാക്കുവാനുള്ള അക്ഷീണ പരിശ്രമങ്ങളിലാണ് സംഘാടക സമതി .
വാത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ തിരുന്നാൾ ആഘോഷമായ വാത്സിങ്ങാം മരിയന്‍ പുണ്യ തീര്‍ത്ഥാടനത്തിനു ഇത്തവണ യു കെ യിലെ സമസ്ത മേഖലകളിലും നിന്നുമായി ആയിരങ്ങൾ അണിചേരും. മദ്ധ്യസ്ഥ പ്രാർത്ഥനയും ഒരുക്കങ്ങളും ആയി തീർത്ഥാടകർക്ക് അനുഗ്രഹപൂരിതവും, സൗകര്യ പ്രദവുമായ ആത്മീയ സന്നിധേയം ഒരുക്കുവാൻ ആവേശ പൂർവ്വമായ ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി കോൾചെസ്റ്റർ കമ്മ്യുനിട്ടി അറിയിച്ചു.
ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ ചാപ്ലിൻ ഫാ.തോമസ് പാറക്കണ്ടത്തിലിന്റെ നേതൃത്വത്തിൽ ഈ മരിയോത്സവത്തിന്റെ അനുഗ്രഹ വിജയത്തിനായി കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യുണിറ്റിയുടെ വിവിധ കമ്മിറ്റികൾ ചെയ്തു വരുന്ന ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ പുരോഗമിച്ചു വരുന്നു.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഏറ്റവും വലിയ ഈ അനുഗ്രഹ സന്നിധേയം തീർത്ഥാടകർക്ക് അനുഭവവേദ്യമാകുന്നതിനും, ആല്മീയ ശോഭയിൽ വിളങ്ങുന്നതിനും, ഒപ്പം, തീർത്ഥാടനത്തിന്റെ മഹാ വിജയത്തിനുമായുള്ള പ്രാർത്ഥനകളിലും, ഒരുക്കങ്ങളിലുമാണ്.
ജൂലൈ 20 നു ശനിയാഴ്ച മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമർപ്പിച്ച് മാതൃ രൂപവും ഏന്തിക്കൊണ്ടു മരിയ ഭക്തര്‍ ആഘോഷമായ തീര്‍ത്ഥാടനം നടത്തും.
തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം, തീര്‍ത്ഥാടന സന്ദേശം, കുട്ടികളെ അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ സ്രാമ്പിക്കൽ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സീറോ മലബാര്‍ വൈദികര്‍ സഹ കാര്‍മ്മികരായി പങ്കുചേരുന്ന സമൂഹ ബലി മദ്ധ്യേ ജോസഫ് പിതാവ് തിരുന്നാള്‍ സന്ദേശം നല്കുന്നതായിരിക്കും.
പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിൽ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാൻ ഏവരെയും തീർത്താടനത്തിലേക്ക് സസ്നേഹം ക്ഷണിച്ചുകൊള്ളുന്നതായി ആതിഥേയരായ കോൾചെസ്റ്റർ കമ്മ്യുനിട്ടിക്കുവേണ്ടി ഫാ. തോമസ് പാറക്കണ്ടത്തിൽ, ഫാ. ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കൽ, നിതാ ഷാജി എന്നിവർ അറിയിച്ചു.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.
പ്രകാശ് അഞ്ചൽ, ലണ്ടൻ (പി.ആർ.ഒ)
ബർമിംങ്ങ്ഹാം:- യു കെയിലെ അങ്ങോളമിങ്ങോളം വരുന്ന സീറോ മലങ്കര കത്തോലിക്കാ കുടുംബങ്ങൾ ആഹ്ലാദത്തിൽ. മലങ്കര കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സീറോ മലങ്കര നാഷണൽ കോഡിനേറ്റർ (Eallesiastical) റവ.ഫാ. തോമസ് മടുക്കുംമൂട്ടിലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. നാളെ
ജൂൺ 22 ശനിയാഴ്ച രാവിലെ 9 മണിക്ക് കത്തോലിക്കാ പതാക ഉയർത്തി ആരംഭം കുറിക്കുന്ന മലങ്കര കൺവൻഷന് ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ തിരിശീല വീഴും. എഴാമത് കൺവെഷൻ ഇത്തവണ ബർമിംങ്ഹാമിനടുത്തുള്ള വോൾവർഹാംപ്ടണിലാണ് നടക്കുന്നത്.
സിറോ മലങ്കര കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ളിമ്മീസ് കത്തോലിക്ക ബാവയുടെ സാന്നിദ്ധ്യം വേദിയെ ധന്യമാക്കും. സഭയുടെ മൂവാറ്റുപുഴ രൂപതയുടെ അധ്യക്ഷൻ യൂഹന്നാൻ മാർ തിയോടോഷ്യസ് മെത്രോപ്പോലീത്ത, ബിർമിങ്ഹാം ആർച് ബിഷപ്പ് ബെർണാഡ് ലോങ്‌ലി, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ തലവൻ മാർ ജോസഫ് സാമ്പ്രിക്കൽ തുടങ്ങിയ വിശിഷ്ട വ്യക്തികളും സംഗമത്തിൽ പ്രസംഗിക്കും.
ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ ശ്രേഷ്ട പാരമ്പര്യം പിന്തുടരുന്ന മലങ്കര കൂട്ടായ്‌മ, യു. കെ. മാത്രമല്ല യൂറോപ്പിലാകെ കത്തോലിക്ക വിശ്വാസം കരുപ്പിടിക്കുന്നതിൽ ശ്രദ്ധേയമായ സംഭാവനയാണ് നൽകി വരുന്നത്. യുവതലമുറയെ വിശ്വാസത്തിൽ ബലപ്പെടുത്തുന്നതിനും, ആത്മീയ ഔന്ന്യത്തം നേടുന്നതിനും മലങ്കര കത്തോലിക്ക സഭ നടത്തുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം ശ്ലാഘനീയമാണ്.
യു. കെയിലെ 16 മിഷൻ കേന്ദ്രങ്ങളെ കോഡിനേറ്റർ ഫാദർ തോമസ് മടുക്കുംമൂട്ടിലിന്റെ നേതൃത്വത്തിൽ, ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ, ഫാ. ജോൺസൻ മനയിൽ, ഫാ. ജോൺ അലക്സ് പുത്തൻപുരയിൽ എന്നിവർ വൈദിക ശുശ്രൂഷകൾ നയിക്കുന്നു. യു.കെ യിലെ ഏഴാമത് കൺവെൻഷനിൽ സ്കോട്ലാൻഡ് മുതൽ ലണ്ടൻ വരെയുള്ള മുഴുവൻ കുടുംബങ്ങളും പങ്കെടുക്കുന്നതാണ്. ‘കൃപ നിറയുന്ന കുടുംബങ്ങൾ’ എന്ന വിഷയത്തെ അധികരിച്ചു ചർച്ചകളും സഭ നേതൃത്വം സംഘടിപ്പിച്ചിട്ടുണ്ട്. തിരുകർമ്മങ്ങൾക്ക് കർദ്ദിനാൾ ക്ളിമ്മീസ് ബാവ നേതൃത്വം വഹിക്കും, കൂടാതെ മാതാപിതാക്കൾ, യുവജങ്ങൾ, കുട്ടികൾ ഇവർക്ക് വേണ്ടി സെമിനാറുകൾ, ചർച്ചകൾ, പ്രേക്ഷിത റാലി, ബൈബിൾ ക്വിസ്, “ബെതാനിയ 19” എന്ന പേരിൽ വിവിധ മിഷനുകൾ അവതരിപ്പിക്കുന്ന കലാപരിപാടികളും കൺവെൻഷനെ കൂടുതൽ വർണ്ണാഭമാക്കും.
യു. കെ. യിലെ എല്ലാ മലങ്കര കുടുംബങ്ങളെയും ഈ അവസരത്തിൽ ദൈവനാമത്തിൽ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു. മനോഹരമായി ക്രമീകരിച്ച ആധുനിക സ്റ്റേജ്, ശബ്ദം, വെളിച്ചം ഇവ കൂടാതെ വാഹങ്ങൾക്ക് യഥേഷ്ടം പാർക്കിംഗ് സംവിധാങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
മലങ്കര കൺവൻഷനുമായി ബന്ധപ്പെട്ട് എന്ത് സഹായം ചെയ്യാനും മലങ്കര കൌൺസിൽ മെമ്പേഴ്സിന്റെ മികവുറ്റ ഒരു ടീം തന്നെ വോളന്റിയേഴ്സായി പ്രവർത്തിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:
ജോൺസൻ – 07506810177
ജിജി – 07460887206
സോണി – 07723612674
ന്യൂജൻ യുഗത്തിൽ അതിവേഗം ബഹുദൂരം പായുന്ന ഈ കാലഘട്ടത്തിൽ സൗഹൃദങ്ങൾക്കും സ്നേഹബന്ധങ്ങൾക്കും പത്തരമാറ്റിന്റെ തിളക്കം ഈ കാലഘട്ടത്തിലും കൈമോശം വന്നുചേർന്നിട്ടില്ലായെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് മൂന്നുദിവസങ്ങളിലായി വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രവാസകാലത്ത് ഗൃഹാതരത്വമേറുന്ന ഈ സൗഹൃദ കൂട്ടായ്മകൾക്ക് അല്പം മണിക്കൂറുകൾ മാത്രം ലഭിക്കുന്നത് പോരായ്മയാണെന്നുള്ള തിരിച്ചറിവാണ് ഇക്കുറി മൂന്നു ദിനങ്ങളിലായി പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.
21-ാം തീയതി വൈകുന്നേരം 6 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് സൗഹൃദ കൂട്ടായ്മ. 22- ാം തീയതി രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കലാ – കായിക മത്സരങ്ങൾ ജിൻസ് കൊച്ചുമല ഉദ്ഘാടനം ചെയ്യും. ‘അടുക്കള’ എന്ന പ്രോഗ്രാമിൽ രുചിയേറും കേരളീയ വിഭവങ്ങൾ എങ്ങനെ തയ്യാറാക്കാമെന്ന് പാചകരത്നം സ്മിത ലിജോ അവതരിപ്പിക്കും. പുതുതലമുറയ്ക്കായി കേരളീയ സംസ്കാരം, കലാ – കായിക പാരമ്പര്യം എന്നീ വിഷയങ്ങളിൽ ജെറി ഷാജി ക്ലാസ്സുകൾ നയിക്കും.
23ന് യോർക്ക്ഷെയറിന്റെ പ്രകൃതി മനോഹാരിതയും വശ്യഭംഗിയും ആസ്വദിച്ചതിനുശേഷം വൈകുന്നേരം മൂന്ന് മണിക്ക് സമാപന സമ്മേളനം നടക്കും. സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കൾ സംസാരിക്കും. എം. പി.ഇ. സി. എ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജെയിംസ് ജോസഫ് ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. കലാ-കായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. നടന കലയിൽ വിസ്മയം തീർക്കുന്ന റിനു ജിമ്മിയുടെ നേതൃത്വത്തിൽ നടക്കുന്ന നൃത്താവിഷ്കാരത്തോടുകൂടി ഈ വർഷത്തെ കോഴാ സംഗമത്തിന് തിരിശ്ശീല വീഴും.
ഇന്ത്യൻ വിഭവങ്ങളുടെ കലവറയായ കൊയ്നോണിയ റെസ്റ്റോറന്റ് ന്യൂവാർക്കും ഗ്രീൻസ് ഇന്ത്യൻ ഷോപ്പ് ചെൽട്ടൺഹാമും ആണ് കോഴാ സംഗമത്തിന്റെ മുഖ്യ സ്പോൺസർമാർ. കോഴാ സംഗമത്തിന്റെ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടികളിലേക്ക് എല്ലാ കോഴാ നിവാസികളെയും ഹാർദമായി സ്വാഗതം ചെയ്യുന്നു.
പരിപാടികൾ നടക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങൾ :
CHAPEL LANE
GREEN MOOR
WORTLEY
SHEFFIELD
YORKSHIRE
S 35 7DX
കൂടുതൽ വിവരങ്ങൾക്ക് :-
ഷാജി തലച്ചിറ – 07878528236
സജിമോൻ രാംനിവാസ് – 07960394174
സുരേഷ് വട്ടകാട്ടിൽ – 07830906560
ജിമ്മി പൂവാട്ടിൽ-07440029012
തിരുവനന്തപുരം ∙ യുകെ-എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് കീഴിലുള്ള ആശുപത്രികളില്‍ യോഗ്യരായ നഴ്സുമാര്‍ക്ക് നോര്‍ക്കയുടെ എക്സ്പ്രസ് റിക്രൂട്ട്മെന്‍റ് സേവനം മുഖാന്തിരം നിയമനം നല്‍കും. ഒരു വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള ബിഎസ്‌സി/ജിഎന്‍എം നഴ്സുമാരെയാണ് പരിഗണിക്കുന്നത്. നിലവില്‍ ഐഇഎല്‍റ്റിഎസ് (അക്കാദമിക്കില്‍) റൈറ്റിങ്ങില്‍ 6.5 ഉം മറ്റ് വിഭാഗങ്ങളില്‍ 7 സ്കോറിങ്ങും അല്ലെങ്കില്‍ ഒഇറ്റിബി ഗ്രേഡ് നേടിയവര്‍ക്കാണ് നിയമനം.
ഐഇഎല്‍റ്റിഎസില്‍ 6 സ്കോറിങ്ങുള്ളവര്‍ക്ക് മതിയായ യോഗ്യത നേടുന്നതിന് നിശ്ചിത ഫീസീടാക്കി പരിശീലനം നല്‍കും. മതിയായ സ്കോറിങ്ങ് ലഭിക്കുന്നവര്‍ക്ക് കോഴ്സ് ഫീസ് പൂര്‍ണ്ണമായും തിരികെ നല്‍കും. ഓണ്‍ലൈന്‍ അഭിമുഖത്തിലുടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ നടത്തുന്ന സിബിറ്റി (Competency Based Test) യോഗ്യത നേടണം. പ്രസ്തുത യോഗ്യത നേടുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങളും, സഹായങ്ങളും നോര്‍ക്ക ലഭ്യമാക്കും. തുടര്‍ന്ന് യുകെയിലെ നഴ്സിംഗ് & മിഡ്വൈഫറി കൗണ്‍സില്‍ റജിസ്ട്രേഷന്‍ ഉദ്ദ്യോഗാർഥികള്‍ നിർവഹിക്കണം.
2019 ജൂണ്‍ 26, ജൂലൈ 10, 17, 24 തിയതികളില്‍ അഭിമുഖം നടക്കും. ആദ്യഘട്ടത്തില്‍ മൂന്നു വര്‍ഷത്തേക്കാണ് നിയമനം. തുടര്‍ന്നും ജോലി ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ക്ക് പ്രസ്തുത രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് കരാര്‍ പുതുക്കി ജോലിയില്‍ തുടരുവാന്‍ കഴിയും. ശമ്പളം പ്രതിവര്‍ഷം ബാന്‍ഡ് 4 ഗ്രേഡില്‍ 17,93,350 രൂപ വരെയും ബാന്‍ഡ് 5 ഗ്രേഡില്‍ 20,49,047 രൂപവരേയും ലഭിക്കും. താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയില്‍ തയാറാക്കിയ സിവി, പൂരിപ്പിച്ച എന്‍എച്ച്എസ് അപേക്ഷ, ആമുഖ കത്ത് മറ്റു അനുബന്ധരേഖകള്‍ എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലൈ 20 ന് മുമ്പായി സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ടസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0471-2770544 ലും, ടോള്‍ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലഭിക്കും.
കന്നഡ ഭാഷയിലെ പ്രശസ്‌ത എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്ര സംവിധായകനുമായിരുന്ന, ജ്ഞാനപീഠ പുരസ്‌കാര ജേതാവ് അന്തരിച്ച ഗിരീഷ് കർണാഡിന്റെ മുഖചിത്രവുമായി ജൂൺ ലക്കം ജ്വാല ഇ-മാഗസിൻ പ്രസിദ്ധീകൃതമായി. യുക്മയുടെ പോഷക വിഭാഗമായ യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന “ജ്വാല” ലോക പ്രവാസി മലയാളി സാംസ്ക്കാരിക പ്രസിദ്ധീകരണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്.
മുൻ ലക്കങ്ങൾ പോലെത്തന്നെ സൗമ്യവും ദീപ്തവുമായ ഒരു വിഷയം എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റെജി നന്തികാട്ട് പരാമർശിക്കുന്നു. പലതരത്തിലുള്ള മലിനീകരണങ്ങൾ നമ്മുടെ ജീവിതത്തെ ദുഃസ്സഹമാക്കികൊണ്ടിരിക്കുകയാണ്. അതിൽ ശബ്ദമലിനീകരണം എത്രമാത്രം ഉച്ചസ്ഥായിയിലാണെന്ന് റെജി കൃത്യമായി പറഞ്ഞു വക്കുന്നു. രാഷ്ട്രീയത്തിലും ആത്മീയതയിലും എല്ലാം ഒച്ചവെച്ചു മനുഷ്യനെ കീഴ്‌പ്പെടുത്തി നേതാക്കൾ ആകുന്ന പ്രവണതയെ ആശങ്കയോടെ കാണേണ്ടതാണ്.
ജീവിതാനുഭവങ്ങളുടെ നേർ ചിത്രങ്ങളും നിരവധി കഥകളും കവിതകളും അടങ്ങുന്ന ഈ ലക്കത്തിൽ ജ്വാല ഇ-മാഗസിന്റെ ചരിത്രത്തിൽ ഇദംപ്രദമമായി കാർട്ടൂൺ പംക്തിയും ആരംഭിക്കുകയാണ്. എഡിറ്റോറിയൽ അംഗം സി ജെ റോയി വരക്കുന്ന “വിദേശവിചാരം” എന്ന കാർട്ടൂൺ പംക്തി ജ്വാല ഇ-മാഗസിന്റെ പ്രൗഢിക്ക് മാറ്റ് കൂട്ടുന്നു. മലയാളത്തിലെ കാർട്ടൂൺ രചനകളുടെ നൂറു വർഷം ആഘോഷിക്കുന്ന വേളയിൽത്തന്നെ ഈ പംക്തി തുടങ്ങുന്നത് കൂടുതൽ ഉചിതമാകുന്നു.
തമിഴിലും മലയാളത്തിലും കൃതികൾ രചിക്കുകയും നിരവധി കൃതികൾ തർജ്ജമ ചെയ്യുകയും ചെയ്തിരുന്ന സാഹിത്യകാരനായിരുന്നു ഈയിടെ അന്തരിച്ച തോപ്പിൽ മുഹമ്മദ് ബീരാൻ. തമിഴ് മലയാളം മൊഴികൾക്കിടെയിലെ പാലമായി നിന്ന തോപ്പിൽ മുഹമ്മദ് ബീരാനെ സ്മരിക്കുന്നു കെ എൻ ഷാജി.
മലയാള സിനിമയിൽ തന്റേതായ ഇരിപ്പിടം നേടിയെടുത്ത നടനാണ് അലൻസിയർ. നിരവധി വിവാദപരമായ ഇടപെടലുകളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേരളം സമൂഹം ശ്രദ്ധയോടെ കേൾക്കുന്നു. അലൻസിയർ തന്റെ അഭിനയ ജീവിതത്തിന്റെ ആദ്യകാലത്തെ കുറിച്ചു് രസകരമായി എഴുതിയിരിക്കുന്നു ‘വായനശാല നാടകക്കളരിയാകുന്നു’ എന്ന ലേഖനത്തിൽ.
യുകെയിലെ എഴുത്തുകാരിൽ വളരെ സുപരിചിതയായ ബീനാ റോയ് രചിച്ച ‘സദിർ’ , രാജേഷ് വർമ്മയുടെ ‘പഞ്ഞിമരം ‘ എന്നീ കവിതകൾ വളരെ മനോഹരമായ രചനകളാണ്. കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ ജ്വാല എഡിറ്റോറിയൽ ബോർഡ് അംഗം സി ജെ റോയിയുടെ ‘അപ്പോൾ, എന്ന കഥ ഉന്നത നിലവാരം പുലർത്തുന്നു. സോഷ്യൽ മീഡിയകളിൽ വളരെ സുപരിചിതരായ അനുരാജ് പ്രസാദിന്റെ ‘കണ്ണാടിമാളിക’ സാമുവേൽ ജോർജ്ജിന്റെ ‘ പിക്നിക് ഹട്ട് ‘ എന്നീ കഥകൾ കഥാവിഭാഗത്തെ മനോഹരമാക്കുന്നു.
മലയാള സിനിമാചരിത്രത്തിൽ പ്രഥമഗണനീയമായ ചിത്രമാണ് ‘പെരുന്തച്ചൻ’. ആ ഒറ്റ ചിത്രം മാത്രം സംവിധാനം ചെയ്ത ആളായിരുന്നു ഈയിടെ അന്തരിച്ച അജയൻ. ‘മാണിക്യക്കല്ലിൽ തുടങ്ങി മാണിക്യക്കല്ലിൽ ഒടുങ്ങിയ ചലച്ചിത്ര ജീവിതം’ എന്ന ലേഖനത്തിലൂടെ സി ടി തങ്കച്ചൻ ശ്രീ അജയനെയും മലയാള ചലച്ചിത്ര ലോകത്തെ നെറുകേടുകളെക്കുറിച്ചും ഹൃദയസ്പർശിയായി എഴുതിയിരിക്കുന്നു. അരുൺ വി സജീവ് എഴുതിയ ‘സിന്ധൂ നദീതട സംസ്കാരം’ എന്ന നർമ്മ കഥയും കൂടിയാകുമ്പോൾ ജൂൺ ലക്കം പൂർണമാകുന്നു.
ജ്വാല ഇ-മാഗസിന്റെ ജൂൺ 2019 ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ നിർദിഷ്‌ട റൺവേ അറ്റകുറ്റപണികൾ, ഒമാൻ എയർവേയ്‌സിന്റെ യൂറോപ്പ്യൻ യാത്രക്കാർക്ക് ബുദ്ധിമുട്ടാവും.സൂറിക്, ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, മ്യുണിക്, പാരീസ്, മിലാൻ എയർപോർട്ടുകളിൽ നിന്നുള്ളവരെയാണ് ഇതു ബാധിക്കുക. മടക്കയാത്രയ്ക്ക് നിലവിലുള്ള ഷെഡ്യുളിൽ മാറ്റമില്ലെങ്കിലും, കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് വിന്റർ ഷെഡ്യുളിൽ മസ്‌കത്തിൽ നാല് മണിക്കൂറോളം അധികം കാത്തിരിക്കേണ്ടി വരും.
നവംബർ മുതൽ അടുത്ത മാർച്ച് അവസാനം വരെ പകൽ സമയം 10 മുതൽ 6 വരെയാണ് റൺവേ നവീകരണത്തിനായി കൊച്ചി വിമാനത്താവളം അടച്ചിടുക. 31 ആഭ്യന്തര സർവീസുകളെയും ഏഴു രാജ്യാന്തര സർവീസുകളെയുമാണ് ഇത് ബാധിക്കുകയെങ്കിലും, യൂറോപ്പിൽ നിന്നുള്ള യാത്രക്കാരിൽ ഒമാൻ എയറിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമേ സമയക്രമീകരണം ബുധിമുട്ടാകുകയുള്ളു. വിന്റർ ഷെഡ്യുളിൽ ഉച്ചയ്ക്ക് 13.15 ന് മസ്‌കത്തിൽ നിന്നും പുറപ്പെട്ട് കൊച്ചിയിൽ 18.10 ന് ലാൻഡ് ചെയ്യാനാണ് ഒമാൻ എയറിന് അനുമതി നൽകിയിട്ടുള്ളത്. നിലവിൽ ഉച്ചയ്ക്ക് രണ്ടിനാണ് ഒമാൻ എയർ എത്തിച്ചേരുന്നത്.
കുറഞ്ഞ ടിക്കറ്റ് നിരക്കിൽ മികച്ച സർവീസ് നൽകി, നിലവിൽ യൂറോപ്പ്യൻ പ്രവാസികളുടെ ജനപ്രിയ എയർലൈൻസായി മാറിയിരിക്കയാണ് ഒമാൻ എയർ. എന്നാൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ നിർദിഷ്‌ട റൺവേ അറ്റകുറ്റപണികൾ, ഒമാൻ എയറിനെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പ്രതികൂല കാലാവസ്ഥാ പ്രവചങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റിവെക്കപ്പെട്ട യുക്മ ദേശീയ കായികമേളയുടെ തീയതിയും സ്ഥലവും പുതുക്കി നിശ്ചയിക്കപ്പെട്ടു. അതനുസരിച്ച് ജൂലൈ 13 ശനിയാഴ്ച ദേശീയ കായികമേള അരങ്ങേറും. മിഡ്‌ലാൻഡ്‌സിലെ ചരിത്ര പ്രസിദ്ധമായ നൈനീറ്റനാണ് ഇത്തവണ കായികമേളക്ക് വേദിയൊരുക്കുന്നത്. യു കെ കായിക പ്രേമികളുടെ രോമാഞ്ചമായ നൈനീറ്റൺ പ്രിംഗിൾസ് സ്റ്റേഡിയത്തിൽ ഈ വർഷം യുക്മ ദേശീയ കായിക മാമാങ്കത്തിന്റെ രണഭേരി മുഴങ്ങും.
ഇതാദ്യമായാണ് യുക്മ ദേശീയ കായികമേള മാറ്റിവക്കേണ്ട സാഹചര്യം ഉണ്ടായത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന ദിവസം കാലാവസ്ഥ നിരീക്ഷകർ കനത്ത മഴ പ്രവചിച്ച സാഹചര്യത്തിലാണ് മേള മാറ്റിവച്ചത്. കായികമേള മാറ്റിവച്ച് ദിവസങ്ങൾക്കുള്ളിൽ പുതിയ സ്റ്റേഡിവും സൗകര്യപ്രദമായ തീയതിയും കണ്ടെത്താൻ കഴിഞ്ഞത് യുക്മ ദേശീയ നേതൃത്വത്തിന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിച്ചേരുന്ന കായിക താരങ്ങൾക്ക് സൗകര്യപ്രദമായവിധം മിഡ്‌ലാൻഡിൽത്തന്നെ കായികമേളക്ക് പുതിയ സ്റ്റേഡിയം കണ്ടെത്താനായതിൽ ഏറെ സന്തോഷമുണ്ടെന്ന് പുതുക്കിയ തീയതിയും സ്ഥലവും പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള പറഞ്ഞു.
ദേശീയ മേളക്ക് മുന്നോടിയായി റീജിയണൽ തലത്തിൽ പ്രഖ്യാപിച്ചിരുന്ന എല്ലാ മേഖലാ കായികമേളകളും ആവേശോജ്വലമായ ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്. റീജിയണൽ മത്സരങ്ങളിൽ വിജയിക്കുന്നവർ ഏറ്റുമുട്ടുന്ന ദേശീയ വേദികൾ ആണ് യുക്മ ദേശീയ കായികമേളകൾ. റീജണൽ കായികമേളകളിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും, ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ മേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക. ഈ വർഷം വടംവലി മത്സരങ്ങൾ ഓണാഘോഷങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തിൽ റിലേ മത്സരങ്ങൾ മാത്രമായിരിക്കും ഗ്രൂപ്പിനങ്ങളിൽ ദേശീയ മേളയിൽ ഉണ്ടാവുക.
പ്രധാനപ്പെട്ട റീജിയണുകൾ എല്ലാം തന്നെ മുൻകൂട്ടി പ്രഖ്യാപിച്ചതനുസരിച്ച് റീജിയണൽ കായികമേളകൾ പൂർത്തിയായിക്കഴിഞ്ഞതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ദേശീയ കായികമേള ജനറൽ കൺവീനർ ടിറ്റോ തോമസ് എന്നിവർ അറിയിച്ചു. ജൂൺ ഒന്ന് ശനിയാഴ്ച നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ലിവർപൂളിലും, യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയണൽ കായികമേള ലീഡ്‌സിലും ഗംഭീരമായി സംഘടിപ്പിക്കപ്പെട്ടിരുന്നു. ജൂൺ എട്ട് ശനിയാഴ്ച സൗത്ത് ഈസ്റ്റ് റീജിയൺ കായികമേള ഹേവാർഡ്‌സ് ഹീത്തിലും, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണൽ മേള റെഡിച്ചിലും, സൗത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങൾ ആൻഡോവറിലും നടന്നു.
കായികമേള സംഘടിപ്പിക്കാൻ കഴിയാതെവന്ന റീജിയണുകളിൽ നിന്നുള്ള കായികതാരങ്ങൾക്കും, നിബന്ധനകളുടെ അടിസ്ഥാനത്തിൽ, ദേശീയ മേളയിൽ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു. ദേശീയ ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡന്റ്മാരായ അഡ്വ. എബി സെബാസ്റ്റ്യൻ, ലിറ്റി ജോർജ്, ജോയിന്റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലീന സജീവ്, റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ യുക്മ ദേശീയ കായികമേള വൻവിജയമാകുവാനുള്ള തയ്യാറെടുപ്പുകളിലാണ്. കായികമേള അരങ്ങേറുന്ന സ്റ്റേഡിയത്തിന്റെ മേൽവിലാസം: Pringles Stadium, Avenue Road, Nuneaton – CV11 4LX
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യു കെ കായിക പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന യുക്മ ദേശീയ കായികമേള മാറ്റിവച്ചതായി സംഘാടകസമിതി അറിയിക്കുന്നു. ദേശീയ കായികമേള പ്രഖ്യാപിച്ചിരിക്കുന്ന ഈ ശനിയാഴ്ച കനത്ത മഴയാണ് ബിർമിംഗ്ഹാമിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥാ പ്രവചനങ്ങളിൽ രേഖപ്പെടുത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിച്ചേരുന്ന കായിക താരങ്ങൾക്കും സംഘാടകർക്കും മത്സരങ്ങൾ നടക്കാതെ പോകുന്ന സാഹചര്യം ചിന്തിക്കാൻ കൂടി ആകുന്നതല്ല. ആ സാഹചര്യത്തിലാണ് ദേശീയ മേള മാറ്റിവക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ദേശീയ കായികമേള ജനറൽ കൺവീനർ ടിറ്റോ തോമസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
മധ്യവേനൽ അവധി ആരംഭിക്കുന്ന ജൂലൈ പകുതിക്ക് മുൻപായി ദേശീയ കായികമേള പുനർ ക്രമീകരിക്കുന്നതായിരിക്കും. ദേശീയ മേളയുടെ പുതുക്കിയ തീയതിയും സ്ഥലവും ഏതാനും ദിവസങ്ങൾക്കകം പ്രഖ്യാപിക്കുന്നതാണ്. റീജിയണൽ മത്സരങ്ങളിൽ വിജയിക്കുന്നവർ ഏറ്റുമുട്ടുന്ന ദേശീയ വേദികൾ ആണ് യുക്മ ദേശീയ കായികമേളകൾ. റീജണൽ കായികമേളകളിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും, ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ മേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക. ഈ വർഷം വടംവലി മത്സരങ്ങൾ ഓണാഘോഷങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തിൽ റിലേ മത്സരങ്ങൾ മാത്രമായിരിക്കും ഗ്രൂപ്പിനങ്ങളിൽ ദേശീയ മേളയിൽ ഉണ്ടാവുക.
പ്രധാനപ്പെട്ട റീജിയണുകൾ എല്ലാം തന്നെ മുൻകൂട്ടി പ്രഖ്യാപിച്ചതനുസരിച്ച് റീജിയണൽ കായികമേളകൾ പൂർത്തിയാക്കിക്കഴിഞ്ഞു. ജൂൺ ഒന്ന് ശനിയാഴ്ച നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ലിവർപൂളിലും, യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയണൽ കായികമേള ലീഡ്‌സിലും ഗംഭീരമായി സംഘടിപ്പിക്കപ്പെട്ടിരുന്നു. ജൂൺ എട്ട് ശനിയാഴ്ച സൗത്ത് ഈസ്റ്റ് റീജിയൺ കായികമേള ഹേവാർഡ്‌സ് ഹീത്തിലും, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണൽ മേള റെഡിച്ചിലും, സൗത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങൾ ആൻഡോവറിലും നടന്നു.
കായികമേള സംഘടിപ്പിക്കാൻ കഴിയാതെവന്ന ഈസ്റ്റ് ആംഗ്ലിയ റീജിയൺ, വെയ്ൽസ് റീജിയൺ, നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ട്ലാൻഡ് റീജിയൺ എന്നിവിടങ്ങളിൽ നിന്നുള്ള കായികതാരങ്ങൾക്കും, നിബന്ധനകളുടെ അടിസ്ഥാനത്തിൽ, ദേശീയ മേളയിൽ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങൾ സംഘാടക സമിതി ഒരുക്കുന്നതിനിടയിലാണ് ആകസ്മികമായി മേള മാറ്റിവക്കേണ്ടി വന്നത്.
കഴിഞ്ഞ എട്ട് യുക്മ ദേശീയ കായിക മേളകളും അരങ്ങേറിയ വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ വിൻഡ്‌ലി ലെഷർ സെന്റർ ഒഫീഷ്യൽസുമായി നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കായികമേള മാറ്റിവക്കാനുള്ള തീരുമാനം കൈകൊണ്ടത്. കായികമേളാ ദിനമായ ശനിയാഴ്ച, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ മേള മാറ്റിവെക്കുന്നത് തന്നെയാണ് അഭികാമ്യമെന്ന് തീരുമാനിക്കപ്പെടുകയായിരുന്നു. ദേശീയ കായികമേള മാറ്റിവച്ചതുമൂലം ഉണ്ടായിട്ടുള്ള അസൗകര്യങ്ങളിൽ നിർവാജ്യമായി ഖേദിക്കുന്നതായി യുക്മ ദേശീയ നിർവാഹകസമിതി അറിയിക്കുന്നു.