UK

ജെപി മറയൂര്‍

സി.പി.എമ്മിന്റെ ദേശീയ സെക്ട്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സ:സീതാറാം യെച്ചൂരിയ്ക്ക് ബെല്‍ഫാസ്റ്റില്‍ സ്വീകരണം നല്‍കും. ചെണ്ടവാദ്യങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ നല്‍കുന്ന സ്വീകരണ ചടങ്ങിന് ശേഷം ക്യൂന്‍സ് യുണിവേഴ്സ്റ്റിയുടെ ഹ്യൂമന്‍ ജ്യോഗ്രഫി വിഭാഗം പ്രവര്‍ത്തിക്കുന്ന ലക്ച്ചര്‍ തീയറ്ററില്‍ ‘ട്രമ്പ് യുഗത്തില്‍ ഇടത് രാഷ്ട്രീയത്തിന്റെ പ്രസ്‌ക്തി’ എന്ന വിഷയത്തെ കുറിച്ച് യെച്ചൂരി പ്രസംഗിക്കും.

അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യുണിസ്റ്റിന്റെ ബെല്‍ഫാസ്റ്റ് ഘടകം സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ ഇടത് സാംസ്‌കാരിക സംഘടനയായ സമീക്ഷ, ക്യൂന്‍സ് സ്റ്റുഡന്‍സ് യൂണിയന്‍ എന്നീ സംഘടനകളും പങ്കാളികള്‍ ആണ്. സ:സീതാറാം യെച്ചൂരിയുടെ സ്വീകരണ പരിപാടിയിലേയ്ക്ക് എല്ലാ ജാനാധിപത്യ വിശ്വാസികളെയും രാഷ്ട്രീയഭേദമന്യേ ക്ഷണിക്കുന്നതായി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എബി അബ്രഹാം, ദേശീയ വര്‍ക്കിങ്ങ് കമ്മിറ്റി അംഗം എസ്.എസ്.ജയപ്രകാശ് എന്നിവര്‍ അറിയിച്ചു.

പരിപാടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Nelson Peter : 07853352942
Aby Abraham: 07428630136
Baiju Narayanan:07886655128

ഫേസ്ബുക്കില്‍ നിന്ന് ലക്ഷക്കണക്കിനാളുകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ വിവാദത്തിലായ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു. സ്ഥാപനം പാപ്പരായി പ്രഖ്യാപിക്കാന്‍ നീക്കം നടത്തുന്നതായാണ് വിവരം. സ്ഥാപനം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിച്ച് അവ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലുള്‍പ്പെടെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തതായി വ്യക്തമായിരുന്നു. ഡേറ്റ സംരക്ഷണം സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട ഈ സംഭവത്തില്‍ ഫേസ്ബുക്കിന് വിപണിയിലുള്‍പ്പെടെ തിരിച്ചടികള്‍ നേരിടേണ്ടതായി വന്നിരുന്നു.

ഫേസ്ബുക്കില്‍ നിന്ന് വ്യക്തിവിവരങ്ങള്‍ അനധികൃതമായി ശേഖരിച്ചെന്ന വെളിപ്പെടുത്തലുകള്‍ മൂലം തങ്ങളുടെ ഇടപാടുകാര്‍ നഷ്ടമായെന്നും ബിസിനസ് മുന്നോട്ടു കൊണ്ടാപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് തങ്ങളെന്നും പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും അമേരിക്കയിലും യുകെയിലും കമ്പനി പാപ്പരായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായും കമ്പനി വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും യുകെയിലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയിലും ഫേസ്ബുക്ക് ഡേറ്റ ഇവര്‍ ദുര്‍വിനിയോഗം ചെയ്യുകയും ഇവ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങള്‍ വിഭാവനം ചെയ്യുകയും ചെയ്തതയാണ് വെളിപ്പെടുത്തലുണ്ടായത്. കഴിഞ്ഞ മാര്‍ച്ചിലുണ്ടായ വെളിപ്പെടുത്തലിനു പിന്നാലെ ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ അമേരിക്കന്‍ സെനറ്റ് വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു.

യുകെയിലെ 40ലേറെ പട്ടണങ്ങളില്‍ അനുവദിക്കപ്പെട്ടതിലുമേറെയാണ് അന്തരീക്ഷ മലിനീകരണമെന്ന് വെളിപ്പെടുത്തല്‍. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. ക്യുബിക് മീറ്ററിന് 10 മൈക്രോഗ്രാം പാര്‍ട്ടിക്കിള്‍ എന്ന പരിധിക്കപ്പുറമാണ് 31 പട്ടണങ്ങളിലെ അന്തരീക്ഷവായുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. മറ്റൊരു 15 പട്ടണങ്ങള്‍ ഈ പരിധിയില്‍ നില്‍ക്കുകയാണ്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, വെല്‍ഷ് ഉരുക്കു വ്യവസായ മേഖലയായ പോര്‍ട്ട് ടാല്‍ബോട്ട് തുടങ്ങിയ നഗരങ്ങള്‍ മലിനീകരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അന്തരീക്ഷ മലിനീകരണം കടുത്ത രോഗങ്ങള്‍ക്കും മരണത്തിനും വരെ കാരണമായേക്കാം.

പോര്‍ട്ട് ടാല്‍ബോട്ടില്‍ 18 െൈമെക്രോഗ്രാം പെര്‍ ക്യുബിക് മീറ്ററാണ് മലിനീകരണത്തിന്റെ തോത്. സ്‌കന്‍തോര്‍പ്പ്, സാല്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ 15 മൈക്രോഗ്രാമും രേഖപ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷത്തില്‍ പടരുന്ന ഈ കണികകള്‍ മനുഷ്യന്റെ ശ്വാസകോശത്തിലേക്കും കാര്‍ഡിയോവാസ്‌കുലാര്‍ വ്യവസ്ഥയിലേക്കും നേരിട്ടാണ് എത്തുന്നത്. പക്ഷാഘാതം, ഹൃദ്രോഗങ്ങള്‍, ശ്വാസകോശാര്‍ബുദം, മറ്റ് അണുബാധകള്‍ എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാകാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച പരിധിക്കും മേലെയാണ് മലിനീകരണത്തിന്റെ തോത് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും മിക്ക നഗരങ്ങളിലും അതിന്റെ നിരക്ക് കുറയുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.

അന്തരീക്ഷ മലിനീകരണം മൂലം ലോകമൊട്ടാകെ ഓരോ വര്‍ഷവും 70 ലക്ഷത്തോളം ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഈ മരണങ്ങളില്‍ ഭൂരിപക്ഷവും നടക്കുന്നത്. 2015ല്‍ ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട പ്രദേശമായി തെരഞ്ഞെടുക്കപ്പെട്ടത് ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂര്‍ ആയിരുന്നു. 197 മൈക്രോഗ്രാം പെര്‍ ക്യുബിക് മീറ്ററായിരുന്നു ഇവിടെ രേഖപ്പെടുത്തിയത്. ഭൂട്ടാനിലെ പസാഖ, ഈജിപ്റ്റിലെ ഗ്രേറ്റര്‍ കെയ്‌റോ, ഇന്ത്യന്‍ തലസ്ഥാനം ഡല്‍ഹി എന്നിവിടങ്ങളും വളരെ ഉയര്‍ന്ന നിരക്കില്‍ മലിനീകരിക്കപ്പെട്ട പ്രദേശങ്ങളാണ്.

യുകെയിലെ മലിനീകരിക്കപ്പെട്ട നഗരങ്ങള്‍ ഇവയാണ്

Port Talbot: 18 micrograms per cubic metre
Scunthorpe: 15
Salford: 15
Gibraltar: 14
Manchester: 13
Swansea: 13
Gillingham: 13
Carlisle: 12
Chepstow: 12
Leeds: 12
Leicester: 12
Liverpool: 12
Grays: 12
Eccles: 12
Nottingham: 12
Plymouth: 12
York: 12
Prestonpans: 12
Royal Leamington Spa: 12
Sandy: 12
Sheffield: 12
Stoke-On-Trent: 12
London:11
Coventry: 11
Hull: 11
Londonderry: 11
Middlesbrough: 11
Norwich: 11
Southend-On-Sea: 11
Stockton-On-Tees: 11
Storrington: 11
Wigan: 11

The 15 areas that are at the limit:

Armagh:10
Birmingham: 10
Brighton: 10
Bristol: 10
Cardiff: 10
Eastbourne: 10
Harlington: 10
Newcastle: 10
Newport: 10
Oxford: 10
Portsmouth: 10
Preston: 10
Saltash: 10
Southampton: 10
Stanford-Le-Hope: 10

ഗ്ലോസ്റ്റര്‍ഷയര്‍ മലയാളീ അസോസിയേഷന്‍ നടത്തിയ ‘സ്‌നേഹാഞ്ജലി 2018’ ലൂടെ ഈ വര്‍ഷത്തെ കല സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വര്‍ണശബളമായ സായംസന്ധ്യക്ക് ജി.എം.എയുടെ ജനറല്‍ സെക്രട്ടറി ജില്‍സ് ടി പോള്‍ സ്വാഗത പ്രസംഗം നടത്തി. പ്രസിഡന്റ് വിനോദ് മാണി ഭദ്ര ദീപം തിരി കൊളുത്തിയായിരുന്നു പരിപാടികള്‍ ആരംഭിച്ചത്. ഈ ഒരു സായാഹ്നം തുടക്കം മുതല്‍ അവസാനം വരെ അവതരിപ്പിച്ചത് ഞങ്ങളുടെ പ്രിയപ്പെട്ട സണ്ണി ലൂക്കോസ് ആയിരുന്നു.

മണ്ണോടു മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരെ അനുസ്മരിക്കാന്‍ തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനത്തിന് ശേഷം ജി.എം.എയുടെ എക്കാലവും പ്രിയപ്പെട്ട ലോറന്‍സ് പെല്ലിശ്ശേരി ഇത്രയും കാലത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള ഒരു അവലോകനം നടത്തുകയും GMA ചാരിറ്റി skm far എന്ന വീഡിയോ പ്രേസേന്റ്‌റേഷനും ഉണ്ടായിരുന്നു.

തുടര്‍ന്നു നടത്തിയ വിവിധ കലാപരിപാടികള്‍ക്കൊപ്പം ഏറ്റവും വേറിട്ടു നിന്ന ‘പുരുഷശ്രീ’ പേജന്റ് കോണ്ടെസ്റ്റ്, റോബി മേക്കരയുടെ നേതൃത്വത്തില്‍ നടന്നു. മൂന്നു റൗണ്ടുകളായി നടത്തിയ ഈ മത്സരം ഒരുക്കലും മറക്കാനാകാത്തതും വളരെ മികവുറ്റ ഒരു പരിപാടിയും ആയിരുന്നു. വ്യത്യസ്ത വേഷവിധാനങ്ങളോടെ ഓരോ റൗണ്ടുകളിലും മത്സരാര്‍ത്ഥികള്‍ മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്.

പരസ്പരം സ്‌നേഹിച്ചും ആശയങ്ങള്‍ കൈമാറിയും വളരെയധികം ഒത്തൊരുമയോടെയാണ് മത്സരാത്ഥികള്‍ പങ്കെടുത്തത്. സെല്‍ഫ് കോണ്‍ഫിഡന്‍സ് വളര്‍ത്താനും അതിനോടൊപ്പം സ്റ്റേജ് ഫീയര്‍ മാറ്റാനുമുള്ള നല്ല ഒരു വേദിയായിട്ടായിരുന്നു എല്ലാ മത്സരാത്ഥികളും ഇതിനെ കണ്ടത്.

തികഞ്ഞ പോരാട്ടത്തിനൊടുവില്‍ വിജയികളെ പ്രഖ്യാപിക്കുമ്പോള്‍ ചെല്‍റ്റന്‍ഹാമില്‍ നിന്നുമുള്ള ജഡ്‌സണ്‍ ആലപ്പാട്ട് ജി.എം.എയുടെ ‘പുരുഷശ്രീ’ ആയി തിരഞ്ഞെടുത്തു. റണ്ണറപ്പായി ജോ വില്‍ട്ടന്‍, സെക്കന്റ് റണ്ണറപ്പായി അരുണ്‍ വിജയന്‍ എന്നിവരേയും തിരഞ്ഞെടുത്തു.

മറ്റു സമ്മാനങ്ങള്‍ നേടിയവര്‍:  മിസ്റ്റര്‍ ഫീസിക്ക് ആയി സാവിയോ സെലസ്റ്റിന്‍, മിസ്റ്റര്‍ ഫോട്ടോജെനിക് ആയി അനീഷ് ആലഞ്ചേരില്‍, ബേസ്റ്റു പെയര്‍ ആയി തിരഞ്ഞെടുത്തത് ജഡ്‌സണ്‍ ആലപാടും, മിസ്റ്റര്‍ സ്‌റ്റൈല്‍ ആയി ബെന്നി വര്‍ഗീസ് അതോടൊപ്പം മിസ്റ്റര്‍ ആറ്റിട്യൂഡായി ജെയ്‌സണ്‍ വര്‍ഗീസിനെയും തിരഞ്ഞെടുത്തു.

നാന്നൂറില്‍ പരം അംഗങ്ങള്‍ ആസ്വദിച്ച ഈ പരിപാടി വന്‍ വിജയമായിമാറുകയും ഇതിനു പുറകില്‍ ചുക്കാന്‍ പിടിച്ച എല്ലാവര്‍ക്കും ഒരായിരം നന്ദി അറിയിക്കുന്നു.

ചിത്രങ്ങള്‍ കാണാം.

GMA Charity Night Part -1 , 28APR2018@Glos/U.K Photos by Roy Skaria

GMA Charity Night Part -2 , 28APR2018@Glos/U.K – Photos by Roy Skaria

പുതിയ ഹോം സെക്രട്ടറിയായി ചുമതലയേറ്റ സാജിദ് ജാവിദിനെ ലേബര്‍ പാര്‍ട്ടി അനുയായികള്‍ വംശീയമായി ആക്രമിക്കുന്നതായി പരാതി. ഫെയിസ്ബുക്കിലും ട്വിറ്ററിലും ലേബര്‍ അനുകൂലികള്‍ വംശീയാക്രമണം അഴിച്ചുവിടുകയാണ്. സംഭവത്തെ അപലപിച്ച് ലേബര്‍ പാര്‍ട്ടി തലവന്‍ ജെറമി കോര്‍ബിന്‍ രംഗത്ത് വരണമെന്ന് ജാവിദ് ആവശ്യപ്പെട്ടു. പുതിയ ഹോം സെക്രട്ടറിയായി ജാവിദിനെ നിയമിച്ചത് മുതല്‍ തെരേസ മേയുടെ തീരുമാനത്തെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേയും വിമര്‍ശിച്ച് ലേബര്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. വിമര്‍ശനം പിന്നീട് വംശീയാധിക്ഷേപമായി മാറുകയായിരുന്നു. ‘കോക്കനട്ട്, അങ്കിള്‍ ടോം’ എന്നീ പദങ്ങള്‍ ഉപയോഗിച്ചാണ് ജാവിദിനെ ലേബര്‍ അനുകൂലികള്‍ അഭിസംബോധന ചെയ്യുന്നത്.

വിന്‍ഡ്രസ്റ്റ് സ്‌കാന്‍ഡലുമായി ബന്ധപ്പെട്ട് ചൂടേറിയ സംവാദങ്ങള്‍ കോമണ്‍സില്‍ ഇപ്പോഴും തുടരുകയാണ്. സംഭവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ചര്‍ച്ചയിലാണ് വംശീയാധിക്ഷേപത്തിനെതിരെ പ്രതിപക്ഷം എന്തുകൊണ്ട് നിലപാടെടുക്കുന്നില്ലെന്ന ചോദ്യവുമായി ജാവിദ് രംഗത്ത് വന്നത്. വിഷയത്തില്‍ വംശീയതയുണ്ട്. എന്നിട്ടും എന്തുകൊണ്ട് ജെറമി കോര്‍ബിന്‍ അപലപിക്കാനോ പ്രതിഷേധിക്കാനോ തയ്യാറാവുന്നില്ലെന്ന് ജാവിദ് ചോദിച്ചു. അതേസമയം ഇത്തരം വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെയാണ് ലേബര്‍ പാര്‍ട്ടിയെന്ന് ഷാഡോ ഹോം സെക്രട്ടറി ഡയാന്‍ ആബട്ട് വ്യക്തമാക്കി. ജാവിദ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആബട്ട്. പാര്‍ട്ടി ഇത്തരം വംശീയാക്രമണങ്ങള്‍ക്കെതിരാണെും അബോട്ട് പറഞ്ഞു.

ചൂടേറിയ സംവാദങ്ങള്‍ക്കായിരുന്നു കോമണ്‍സ് ഇന്നലെ സാക്ഷിയായത്. 1948കളില്‍ കരീബിയന്‍ നാടുകളില്‍ നിന്ന് യുകെയിലെത്തിയവരുടെ ലാന്‍ഡിംഗ് രേഖകള്‍ ഹോം ഓഫീസ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ നാളുകളായി പ്രതിപക്ഷ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ഇതിനിടെയാണ് പുതിയ ഹോം സെക്രട്ടറിയായി ജാവിദ് ചുമതലയേറ്റത്. പാക് വംശജനായ ജാവിദിനെതിരെ കഴിഞ്ഞ കുറേ ദിവസങ്ങളായി ലേബര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തുകയാണ്. കോമണ്‍സില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിച്ച് ജാവിദ് പൊട്ടിത്തെറിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ഇടപെട്ടാണ് ജാവിദിനെ ശാന്തനാക്കിയത്. അതേസമയം പ്രവര്‍ത്തകരുടെ അതിരുകടന്ന പ്രതിഷേധത്തെ അപലപിച്ച് ഷാഡോ ഹോം സെക്രട്ടറി രംഗത്തുവരികയും ചെയ്തു.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ 2,500ഓളം ന്യൂറോളജി രോഗികളെ വീണ്ടും കേസ് റിവ്യൂ നടത്തുന്നതിനായി ആശുപത്രി തിരിച്ചു വിളിക്കുന്നു. രോഗം കണ്ടുപിടിക്കുന്നതില്‍ അപാകത സംഭവിച്ചതായുള്ള ഉത്കണ്ഠയെ തുടര്‍ന്നാണ് നപടി. 2,500ഓളം വരുന്ന ന്യൂറോളജി രോഗികള്‍ക്ക് ലഭ്യമാക്കിയ ചികിത്സയില്‍ പിഴവ് സംഭവിച്ചിരിക്കാമെന്ന നിഗമനത്തിലാണ് ആശുപത്രി അധികൃതര്‍. ബെല്‍ഫാസ്റ്റ് ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ ട്രസ്റ്റിലെ ന്യൂറോളജി കണ്‍സള്‍ട്ടന്റ് ഡോ. മൈക്കല്‍ വാറ്റ് ചികിത്സിച്ച രോഗികളെയാണ് വീണ്ടും കേസ് റിവ്യൂ നടത്തുന്നതാനായി ആശുപത്രി തിരിച്ചുവിളിക്കാനൊരുങ്ങുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. തലച്ചോറില്‍ മാരകമായ അസുഖം പിടികൂടിയവര്‍ക്ക് നല്‍കുന്ന ന്യൂറോളജി ചികിത്സ വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരം ചികിത്സയെ അതിജീവിക്കാത്ത ഒരുപാട് രോഗികളുണ്ട്. അതുകൊണ്ടു തന്നെ ചികിത്സ മാറിയെന്നത് വളരെ ഗൗരവമേറിയ കാര്യമാണ്.

പാര്‍ക്കിന്‍സണ്‍സ് രോഗം, സ്‌ട്രോക്ക്, മോട്ടോര്‍ ന്യൂറോ ഡിസീസ് തുടങ്ങിയ രോഗത്തിന് ചികിത്സ തേടിയവര്‍ക്ക് വീണ്ടും നടത്തുന്ന കേസ് റിവ്യൂ അപകട സൂചന നല്‍കുന്നുണ്ട്. ഇത്തരം രോഗങ്ങളില്‍ ചിലത് മാത്രമെ ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുകയുള്ളു. ചികിത്സ ലഭ്യമായവ നമ്മുടെ ജീവിതം മാറ്റി മറിക്കാന്‍ സാധ്യതയുള്ളതുമാണ്. കേസ് റിവ്യൂവിനായി ആശുപത്രിയില്‍ വീണ്ടും എത്തിച്ചേരണ്ടേവര്‍ക്ക് നിര്‍ദേശങ്ങള്‍ പോസ്റ്റലായി ലഭിക്കും. അപ്പോയിന്റ്‌മെന്റ് വിവരങ്ങളും മറ്റു നിര്‍ദേശങ്ങളും അടങ്ങിയ കത്ത് ബുധനാഴ്ച്ചക്കുള്ളില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ചികിത്സ മാറി ലഭിച്ചത് സംബന്ധിച്ച് രോഗികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഹൈല്‍പ്പ്‌ലൈന്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. സംശയങ്ങള്‍ക്ക് മറുപടി ലഭിക്കാന്‍ 0800980110 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

2017 ജൂണ്‍ വരെ ഡോ. വാറ്റ് സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നതായി ദി അള്‍സ്റ്റര്‍ ഇന്‍ഡിപെന്‍ഡന്റ് ക്ലിനിക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഉള്ള രോഗികള്‍ക്ക് ക്ലിനിക്കുമായി 02890686511 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ബുധനാഴ്ച്ച രാവിലെ 9 മണി മുതല്‍ ഈ ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇത് വളരെ ഗൗരവമേറിയ പ്രശ്‌നമാണെന്നും രോഗികളോടും അവരുടെ കുടുംബത്തോടും മാപ്പ് അപേക്ഷിക്കുന്നതായി ബെല്‍ഫാസ്റ്റ് ഹെല്‍ത്ത് ട്രസ്റ്റ് അറിയിച്ചു. ഡോ. വാറ്റിന്റെ നിര്‍ദേശത്തിന് അനുസരിച്ച് നിരവധി വര്‍ഷങ്ങളായി പലരും മരുന്ന് കഴിക്കുന്നുണ്ട്. ഇവരുടെ രോഗം കണ്ടെത്തുന്നതിന് കൃത്യമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഇത്തരം രോഗികളില്‍ പലരും വേദന തിന്നാണ് ജീവിക്കുന്നതെന്നും എസ്ഡിഎല്‍പി പ്രതിനിധി നിക്കോള മാലോണ്‍ വ്യക്തമാക്കി.

ഷാജി സ്‌കറിയ

ശാസ്ത്രത്തെയും ശാസ്ത്രലോകത്തെ വികാസപരിണാമങ്ങളെയും ആധികാരികവും ലളിതവുമായി നവ മാധ്യമങ്ങളിലൂടെയും മറ്റു ദൃശ്യമാധ്യമങ്ങളിലൂടെയും മലയാളി സമൂഹത്തിന് പരിചയപ്പെടുത്തുന്ന കേരള ഗവണ്മെന്റിന്റെ ഈ വര്‍ഷത്തെ ശാസ്ത്ര സാഹിത്യ അവാര്‍ഡ് ജേതാവ് ശ്രീ രവിചന്ദ്രന്‍ സി esSense UK യുടെ സഹകരണത്തോടു കൂടി ചേതന യുകെ നടത്തുന്ന സ്റ്റീഫന്‍ ഹോക്കിങ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുന്നു. ഈ വരുന്ന മെയ് 16 ബുധനാഴ്ച്ച വൈകിട്ട് 5.30 മുതല്‍ 9 വരെ ഓക്സ്ഫോര്‍ഡിലെ നോര്‍ത്ത് വേ ഇവാന്‍ജെലിക്കല്‍ ചര്‍ച് ഹാളില്‍ വെച്ച് 2018 മാര്‍ച്ച് 14ന് ഈ ലോകത്തോട് യാത്ര പറഞ്ഞ വിശ്വവിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനെ അനുസ്മരിച്ചു കൊണ്ട് ചേരുന്ന സമ്മേളനത്തില്‍ ഹോക്കിങ്ങിന്റെ സാമൂഹിക പ്രസക്തിയെപ്പറ്റിയും മറ്റ് വ്യത്യസ്തങ്ങളായ ശാസ്ത്ര വിഷയങ്ങളെപ്പറ്റിയും ശ്രീ രവിചന്ദ്രന്‍ സി മുഖ്യ പ്രഭാഷണം നടത്തും.

തുടര്‍ന്ന് വ്യത്യസ്തങ്ങളായ വിഷയങ്ങളില്‍ സദസ്യര്‍ക്ക് അദ്ദേഹവുമായി സംവദിക്കാന്‍ അവസരം ഒരുക്കുന്നു. സ്വന്തമായി നിലപാടുകളും സ്വതന്ത്രമായ ചിന്താശേഷിയുമുള്ള സമൂഹമാണ് പുരോഗതി പ്രാപിക്കുക. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ശാസ്ത്രത്തിന്റെ പടിവാതില്‍ക്കല്‍ ഒന്നെത്തി നോക്കാന്‍ പോലും മത മേലാളന്മാര്‍ മനുഷ്യനെ അനുവദിച്ചില്ല എങ്കില്‍ ഇന്ന് അറിവിന്റെ ലോകം നമ്മുടെയെല്ലാം കൈവിരല്‍ത്തുമ്പിലാണ്. ഇരുണ്ട യുഗത്തിലും ഇടുങ്ങിയ യുഗത്തിലും പെട്ടു പോകാതെ അറിവിന്റെ വിസ്മയ ലോകത്തേക്ക് സമൂഹത്തെ കൂട്ടികൊണ്ടു പോകാനും നമ്മുടെ ബോധ മനസ്സുകളിലെ അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും വിറ്റു കാശാക്കുന്ന കച്ചവട സംസ്‌കാരത്തെ തുറന്നു കാട്ടാനും വേണ്ടി വ്യക്തമായ കാഴ്ചപ്പാടുകളും രീതിശാസ്ത്രങ്ങളും നിരത്തി തുറന്നു സംവദിക്കുന്ന ഈ ശാസ്ത്രീയ സായാഹ്നത്തിലേക്ക് കക്ഷി രാഷ്ട്രീയ അതിര്‍വരമ്പുകള്‍ക്കതീതമായി ഏവരെയും ചേതന യുകെ സ്വാഗതം ചെയ്യുന്നു.

ന്യൂസ് ഡെസ്ക്

ഇമിഗ്രേഷൻ വിഷയവുമായി ബന്ധപ്പെട്ട് ഹോം സെക്രട്ടറി രാജിവച്ച സാഹചര്യത്തിൽ ബ്രിട്ടീഷ് ഹോം ഓഫീസിന്റെ ക്രൂരമായ തമാശകളുടെ കൂടുതൽ കഥകൾ പുറത്തു വരുന്നു.  ഷ്രൂസ്ബറിയിൽ ജനിച്ച ഒരിക്കലും യുകെയ്ക്ക് പുറത്തേയ്ക്ക് യാത്ര ചെയ്യാത്ത ബ്രിട്ടീഷ് പൗരനായ 22 കാരനെ ഉഗാണ്ടയിലേയ്ക്ക് നാടുകടത്താനാണ് ഹോം ഓഫീസ് ഉത്തരവ് നല്കിയത്. ഹോം ഓഫീസിൽ നിന്ന് ലെറ്റർ കിട്ടിയപ്പോൾ കെഎഫ് സി ജോലിക്കാരനായ കൈൽ ഹെർബെർട്ട് ശരിക്കും ഞെട്ടി. യുകെയിൽ താമസിക്കുവാൻ നിയമപരമായ അവകാശമില്ലെന്നും ഉടൻ രാജ്യം വിട്ട് ഉഗാണ്ടയ്ക്ക് പോകണമെന്നുമായിരുന്നു നിർദ്ദേശം. ബ്രിട്ടീഷ് പൗരത്വമുള്ള കൈൽ താൻ ബ്രിട്ടീഷുകാരനാണെന്ന് തെളിയിക്കേണ്ട ഗതികേടിലായി.

ലെറ്റർ അയച്ചതു കൂടാതെ ഇമിഗ്രേഷൻ ഓഫീസർമാർ കൈൽ ജോലി ചെയ്യുന്ന കെഎഫ്സി മാനേജരെ വിളിച്ച് കൈൽ ഇല്ലീഗൽ ഇമിഗ്രന്റ് ആണെന്നും അറിയിച്ചു. ഇതു മൂലം കെ എഫ് സിയിലെ ജോലിയിൽ നിന്നും പിരിച്ചുവിടപ്പെടുമെന്ന സ്ഥിതിയുണ്ടായി. കൈലിനെ ജോലിക്ക് വച്ചതിന് ഫൈനടിക്കുമെന്ന് ഇമിഗ്രേഷൻ ഓഫീസർ മാനേജരോട് പറഞ്ഞു. കെ എഫ്സി കൈലിനെ രണ്ടാഴ്ചത്തേക്ക് ശമ്പളമില്ലാതെ സസ്പെൻഡ് ചെയ്തു. ബ്രിട്ടൺ വിട്ട് ഉഗാണ്ടയ്ക്ക് പോയില്ലെങ്കിൽ 5,000 പൗണ്ട് ഫൈനടിച്ച് ജയിലിലടയ്ക്കുമെന്നും ബലമായി രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും പറഞ്ഞിരുന്നു. ഏതു നിമിഷവും തന്നെ അറസ്റ്റ് ചെയ്യാമെന്ന ഭയപ്പാടിലാണ് കൈൽ ദിവസങ്ങളോളം കഴിച്ചുകൂട്ടിയത്.

തങ്ങൾക്ക് പറ്റിയ അഡ്മിനിസ്രേറ്റീവ് പിഴവാണെന്ന് ഹോം ഓഫീസ് കൈലിനെ അറിയിച്ചു. എന്നാലും ഇക്കാര്യങ്ങൾ പരിഹരിക്കപ്പെട്ടതായി ഒരു ഉറപ്പും ഇതുവരെയും ഹോം ഓഫീസ് നല്കിയിട്ടില്ല. തന്നെ ഉഗാണ്ടയ്ക്ക് തന്നെ വിടണമെന്ന ഹോം ഓഫീസിന്റെ നിർദ്ദേശത്തിന്റെ പൊരുൾ എത്രയാലോചിച്ചിട്ടും കൈലിന് പിടികിട്ടുന്നില്ല. ബ്രിട്ടീഷ് പൗരന്മാരായ ഫില്ലിന്റെയും ട്രേസിയുടെയും മകനാണ് കൈൽ ഹെർബെർട്ട്. ഹോം ഓഫീസിൽ ഫോൺ ചെയ്ത കൈൽ തന്റെ ശബ്ദം കേട്ടിട്ട് ഉഗാണ്ടക്കാരനാണെന്ന് തോന്നുന്നുണ്ടോ എന്നാണ് ആദ്യം ചോദിച്ചത്. വിൻഡ് റഷ് വിഷയവുമായി ബന്ധപ്പെട്ട് ആംബർ റൂഡ് രാജിവച്ച സാഹചര്യത്തിലാണ് തന്റെ ദുരനുഭവം കൈൽ പുറത്തുവിട്ടത്.

ന്യൂസ് ഡെസ്ക്

രണ്ടു മാസത്തെ ശമ്പളം ഒന്നിച്ചു കിട്ടിയാൽ എത്ര നന്നായിരുന്നു എന്നു കരുതാത്തവർ ആരുമുണ്ടാവില്ല. എന്നാൽ രണ്ടു വർഷത്തെ ശമ്പളം ഒറ്റയടിയ്ക്കു അക്കൗണ്ടിൽ വന്നാലോ? സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാത്ത സ്ഥിതിയായിരിക്കും. ക്ലീലാൻഡ് ഹോസ്പിറ്റലിലെ നഴ്സുമാർ ആഘോഷം തുടങ്ങിക്കഴിഞ്ഞു. കാരണം അവരുടെ അക്കൗണ്ടിൽ ഓർക്കാപ്പുറത്ത് വന്നു വീണത് ഏകദേശം 66,000 പൗണ്ട് വീതമാണ്. പുതിയ കാറും ഹോളിഡേയും ഒക്കെ ബുക്ക് ചെയ്ത് കിട്ടിയ പണം കൊണ്ട് സന്തോഷം ആഘോഷിക്കുകയാണ് ഈ എൻഎച്ച്എസ് നഴ്സുമാർ. ഇത് ഇവർക്ക് എൻഎച്ച്എസ് കൊടുത്തതോ ആരെങ്കിലും അബദ്ധത്തിൽ അക്കൗണ്ടിൽ നിക്ഷേപിച്ചതോ അല്ല.

ലണാർക്ക് ഷയർ ക്ലിലാൻഡ് ഹോസ്പിറ്റലിലെ നഴ്സുമാരെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. 15 പേരടങ്ങുന്ന ഇവരുടെ സിൻഡിക്കേറ്റ് യൂറോമില്യൺ ലോട്ടറിയിൽ നേടിയത് ഒരു മില്യൺ പൗണ്ട്. യു കെ മില്യണയർ മേക്കർ കോഡാണ് ഇവർ നേടിയത്. മൂന്നു വർഷമായി ഇവർ ലോട്ടറിയെടുക്കുന്നു. ഇതിനു മുമ്പ് ഇവർ നേടിയ ഏറ്റവും കൂടിയ ഏറ്റവും കൂടിയ തുക 12 പൗണ്ടായിരുന്നു. സിൻഡിക്കേറ്റിലെ 13 പേർ ഈ സന്തോഷ വാർത്ത ന്യൂസിലൂടെ ഷെയർ ചെയ്തു. ജൂൺ ഫ്രേസർ, 58 ആണ് സിൻഡിക്കേറ്റിന് നേതൃത്വം നല്കുന്നതും ടിക്കറ്റുകൾ മാനേജ്ചെയ്യുന്നത്. ശനിയാഴ്ച രാവിലെ നാഷണൽ ലോട്ടറി ആപ്പിലൂടെ റിസൽട്ട് ചെക്ക് ചെയ്ത ജൂണിന് വിശ്വാസം വന്നില്ല. ഒരു മില്യൺ നേടിയതായി സ്ക്രീനിൽ തെളിഞ്ഞപ്പോൾ ജൂൺ കരുതി ആപ്പിന് തകരാണെന്ന്. ഉടൻ തന്നെ തന്റെ കൂടെ ജോലി ചെയ്യുന്ന മറ്റുള്ളവരെ വിളിച്ച് ജൂൺ സന്തോഷ വാർത്ത പങ്കുവെച്ചു.

നവംബറിൽ റിട്ടയർ ചെയ്യുന്ന സിൻഡിക്കേറ്റ് അംഗമായ കരോൾ ഹാമ് ലിൻ സാമ്പത്തിക ഭദ്രതയുള്ള ഒരു റിട്ടയർമെന്റ് ജീവിതം ലഭിക്കുന്നതിലുള്ള ആഹ്ളാദം മറച്ചു വെച്ചില്ല. റിട്ടയർ ചെയ്തതിനു ശേഷവും ഏതാനും മണിക്കൂറുകൾ വീതം ആഴ്ചയിൽ ജോലി തുടരാനിരുന്ന കരോൾ തീരുമാനം തന്നെ മാറ്റി. ഹോസ്പിറ്റലിലെ സ്റ്റാഫിനെയും പേഷ്യന്റുകളെയും കേക്കും മറ്റ് വിഭവങ്ങളുമായി ട്രീറ്റ് ചെയ്താണ് നഴ്സുമാർ തങ്ങളുടെ ലോട്ടറി നേട്ടം ആഘോഷമാക്കിയത്.

ന്യൂസ് ഡെസ്ക്

ആസ്തമ രോഗികൾ എൻഎച്ച് എസിലെ പിടിപ്പുകെട്ട ചികിത്സാ രീതികൾക്ക് കൊടുക്കേണ്ടി വരുന്നത് സ്വന്തം ജീവൻ. ആസ്തമ രോഗികൾക്ക് ഏറ്റവും മോശം ചികിത്സ നല്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിലാണ് ബ്രിട്ടൺ എന്നാണ് രോഗികളുടെ മരണനിരക്ക് തെളിയിക്കുന്നത്. യൂറോപ്പിലെ ശരാശരി നിരക്കിനേക്കാൾ യുകെയിൽ ആസ്തമ അറ്റാക്കുകൾ 50 ശതമാനം കൂടുതലാണ്. 2011 നുശേഷം ആസ്തമ അറ്റാക്കുമൂലം മരിച്ചവരുടെ എണ്ണത്തിൽ 25 ശതമാനം വർദ്ധനയുണ്ടായി. വേണ്ട രീതിയിലുള്ള ചികിത്സയും നിർദ്ദേശങ്ങളും രോഗികൾക്ക് ലഭിക്കാത്തതിനാലാണ് അനാവശ്യ മരണങ്ങൾ ഉണ്ടാകുന്നത്. രോഗികളുടെയും മെഡിക്കൽ സ്റ്റാഫിന്റെയും അനാസ്ഥ മൂലമാണ് മിക്ക മരണങ്ങളും ഉണ്ടാകുന്നത്.

യുകെയിൽ ആസ്തമയ്ക്ക് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ചികിത്സാരീതി കാലഹരണപ്പെട്ടതാണെന്നും ഇതിൽ ഉടൻ മാറ്റങ്ങൾ ഉണ്ടാവണമെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ആസ്തമ രോഗികൾക്കിടയിൽ പ്രവർത്തിക്കുന്ന ചാരിറ്റികൾ ഈ രംഗത്ത് ഉണ്ടായിട്ടുള്ള അനിയന്ത്രിതമായ മരണനിരക്ക് ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞു. മെച്ചപ്പെട്ട പരിചരണവും ചികിത്സയും എൻഎച്ച്എസ് ഒരുക്കങ്ങണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.  മറ്റു രാജ്യങ്ങൾ ആസ്തമ ചികിത്സയിൽ വൻ പുരോഗതി നേടിയപ്പോൾ യുകെയിലെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ആസ്തമ യുകെയുടെ റിസേർച്ച് ഡയറക്ടർ ഡോ. സാമന്ത വാക്കർ പറഞ്ഞു. രോഗികൾക്ക് ഇടയിലുള്ള പരിജ്ഞാനമില്ലായ്മയും മരണനിരക്ക് കൂടാൻ കാരണമായി കരുതപ്പെടുന്നു.

നേരത്തെ ആസ്തമ കണ്ടെത്തുക, ആസ്തമ മരുന്നുകൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന രീതിയിൽ തന്നെ എടുക്കുക, ഹെൽത്ത് കെയർ പ്രഫഷണലുകൾ ആസ്തമായ ഗൗരവകരമായ രീതിയിൽ സമീപിക്കുക എന്നീക്കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മരണനിരക്ക് കുറയ്ക്കാൻ കഴിയും. ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടാവുകയും അതുവഴി ശ്വസനനാളി ഇടുങ്ങിയതാവുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ആസ്തമ രോഗികളിൽ ഉണ്ടാവുന്നത്. അന്തരീക്ഷ മലിനീകരണവും മറ്റ് രോഗങ്ങളും ആസ്തമ രോഗികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. 5.4 മില്യൺ ആസ്തമ രോഗികളാണ് ബ്രിട്ടണിൽ ഉള്ളത്. ഇതിൽ 1.1 മില്യൺ കുട്ടികളാണ്. ഇൻഹെയ്ലറുകൾ ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ആസ്തമ അറ്റാക്കിൽ നിന്ന് രക്ഷനേടാൻ കഴിയും. അതുപോലെ തന്നെ വർഷാവർഷമുള്ള ആസ്തമ റിവ്യൂ ചെയ്യുന്നതു ആക്ഷൻ പ്ലാൻ ശരിയായ രീതിയിൽ നടപ്പിൽ വരുത്തുന്നതും ആസ്തമ രോഗികൾക്ക് ആശ്വാസം നല്കും.

RECENT POSTS
Copyright © . All rights reserved