ജോജി തോമസ്
ഒക്ടോബർ 28-ാം തീയതി ഗ്ലാസ്‌കോയിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച ഗാനരചയിതാവിനുള്ള അവാർഡിനായി റോയി പഞ്ഞിക്കാരനെ തെരഞ്ഞെടുത്തു. നൂറുകണക്കിന് കവിതകളുടെയും ഗാനങ്ങളുടെയും രചയിതാവായ റോയി വരികളിലെ കാവ്യഭംഗിയിലൂടെ ആസ്വാദക മനസ്സിൽ സ്ഥാനം പിടിച്ച പ്രവാസി മലയാളിയാണ്. റോയി പഞ്ഞികാരന്റെതായി “പക”, ഓർമ പുഴയോരം തുടങ്ങിയ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഞ്ചോളം സംഗീത ആൽബങ്ങൾ വരികളെഴുതി നിർമ്മിച്ചുണ്ട് . ഇതിൽ ഹിന്ദോളം , മൗനം എന്നീ ആൽബങ്ങൾ പുറത്തിറക്കിയത് മനോരമ മ്യൂസിക് ആണ് . റോയി പഞ്ഞികാരന്റെ കവിതകളിലെ പല വരികളും ആസ്വാദക ഹൃദയങ്ങളെ ചിന്തകളുടെ ആഴത്തിലേക്ക് കൊണ്ടുപോകുന്നതാണ്. പഞ്ഞിയുടെ കുഞ്ഞികൾ എന്ന് പറയുന്ന ഒരു കവിതാ സമാഹാരം റോയി പഞ്ഞിക്കാരന്റേതായി ഉടനെ പ്രസിദ്ധീകരിക്കും.
രാജീവ് ഗാന്ധി നാഷണൽ എക്സെലൻസ് അവാർഡ് ജേതാവായ റോയി പഞ്ഞിക്കാരൻ നിയമ ബിരുദധാരിയാണ്. കോട്ടയം സ്വദേശിയായ റോയി യുകെയിൽ മാഞ്ചസ്റ്ററിലാണ് താമസിക്കുന്നത് . ഭാര്യ: ഷേർലി ,മക്കൾ : ഡോ. ആൻ , ഷെരോൺ.
മലയാളം യുകെ അവാർഡ് മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എഡിൻബറോ ഇന്ത്യൻ കോൺസൽ ജനറൽ ബിജയ് സെൽവരാജ് മലയാളം യുകെ അവാർഡ് 2023 ന്റെയും യുസ്മ നാഷണൽ കലാമേളയുടെയും മുഖ്യാതിഥിയായി പങ്കെടുക്കും. 2006 -ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന അദ്ദേഹം ഇന്ത്യയും സ്കോട്ട് ലാൻഡും തമ്മിലുള്ള ശക്തമായ ബന്ധം വളർത്തിയെടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നയതന്ത്ര ലോകത്ത് അർപ്പണബോധത്തിന്റെയും പ്രതിബദ്ധതയുടെയും ഉത്തരവാദിത്വബോധത്തിന്റെ പ്രതീകമാണ് ബിജയ് സെൽവരാജ് .
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കരുങ്കൽ സ്വദേശിയായ സെൽവരാജ് ഏർക്കാടുള്ള മോണ്ട്‌ഫോർട്ട് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോയമ്പത്തൂരിലെ കുമാരഗുരു കോളേജ് ഓഫ് ടെക്‌നോളജിയിൽ നിന്ന് 1997-ൽ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം 1999-ൽ അളഗപ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് എംബിഎ പൂർത്തിയാക്കി. 1999-ൽ മധുര കോട്ട്‌സിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ചേർന്ന് 2002 വരെ അവിടെ ജോലി ചെയ്തു. 2010 മുതൽ കെയ്‌റോയിലെ ഇന്ത്യൻ എംബസിയിൽ സെക്കൻഡ് സെക്രട്ടറി (പ്രസ് ആൻഡ് പൊളിറ്റിക്കൽ) ആയി സേവനമനുഷ്ഠിച്ചു. പിന്നീട് 2013-ൽ ബംഗ്ലാദേശിലേക്ക് ഫസ്റ്റ് സെക്രട്ടറിയായി (വാണിജ്യ) മാറി, 2016 വരെ അവിടെ സേവനമനുഷ്ഠിച്ചു. തുടർന്ന്, 2016-18 വരെ ഡെപ്യൂട്ടി സെക്രട്ടറിയായും (പോളിസി പ്ലാനിംഗ് ആൻഡ് റിസർച്ച്) 2018 ഏപ്രിൽ മുതൽ തിരുവനന്തപുരത്ത് എമിഗ്രന്റ്സ് പ്രൊട്ടക്റ്ററായും പ്രവർത്തിച്ചു.
തമിഴിലും മലയാളത്തിലും ഹിന്ദിയിലും അറബിയിലും ഉള്ള ഭാഷ നൈപുണ്യം ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നതിനും ഒട്ടേറെ നിർണ്ണായക സ്ഥാനങ്ങൾ വഹിക്കുന്നതിനും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. ഇന്ത്യയും സ്കോട്ട് ലൻഡും തമ്മിലുള്ള നയതന്ത്ര ബന്ധം ഊട്ടി ഉറപ്പിച്ചതാണ് അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളിൽ ഏറ്റവും നിർണായകം. അദ്ദേഹത്തിൻറെ നേതൃത്വത്തിൽ വിദ്യാഭ്യാസം, സാങ്കേതികവിദ്യ , വാണിജ്യം എന്നീ മേഖലകളിൽ ഇന്ത്യയും സ്കോട്ട് ലാൻഡും തമ്മിൽ വൻ മുന്നേറ്റമാണ് ഉണ്ടായത്. ഗവൺമെന്റുകൾ തമ്മിലുള്ള ബന്ധത്തിനപ്പുറം രണ്ട് രാജ്യങ്ങളിലെ ജനങ്ങൾ തമ്മിൽ പരസ്പരം ഇടപഴകാനും ആശയങ്ങൾ കൈമാറാനും ഇന്ത്യയിലെയും സ്കോഡയിലെയും പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ഒട്ടേറെ പരിപാടികൾക്ക് തുടക്കം കുറിക്കാനും അദ്ദേഹത്തിനായി .
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മാസം 10 അണ്. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
ജോജി തോമസ്
മലയാളം യുകെയുടെ ബെസ്റ്റ് കാർട്ടൂണിസ്റ്റ് ഓഫ് ദ ഇയർ 2023 മലയാള മാധ്യമ രംഗത്ത് സുപരിചിതനായ സി . ജെ റോയിക്ക് സമ്മാനിക്കപ്പെടും. സ്കോട്ട്‌ലന്റിലെ ഗ്ലാസ്കോയിൽ വച്ച് ഒക്ടോബർ 28-ാം തീയതി ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ വച്ചാണ് സമ്മാനദാനം നിർവഹിക്കപ്പെടുക. മലയാളം യുകെ അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ പുരോഗതിയിലാണ്.
മലയാളം യുകെയുടെ കാർട്ടൂണിസ്റ്റ് ഓഫ് ദ ഇയർ 2023 ആയി തെരഞ്ഞെടുക്കപ്പെട്ട സിജെ റോയി യുകെയിൽ എത്തുന്നതിനു മുമ്പ് മലയാള മാധ്യമ രംഗത്ത് നിറഞ്ഞുനിന്നിരുന്ന കാർട്ടൂണിസ്റ്റ് ആയിരുന്നു. മലയാളത്തിലെ എല്ലാ മുൻ നിര മാധ്യമങ്ങളിലും വരകളിലൂടെ വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിജെ റോയിയുടെ കാർട്ടൂണുകൾ ഒഴിവാക്കാനാവാത്ത ഒരു വിഭവമായിരുന്നു.
ഒരു മുൻ സ്കൂൾ അധ്യാപകനായ റോയുടെ ജന്മദേശം കോട്ടയം ജില്ലയിലെ അതിരമ്പുഴ. ഇപ്പോൾ പാലായിൽ താമസം. യുകെയിൽ കേംബ്രിഡിജിനടുത്ത് പാപ്വർത്തിൽ. ഭാര്യ ജാൻസി റോയൽ പാപ്വർത്ത് ഹോസ്പിറ്റലിൽ സീനിയർ സ്റ്റാഫ് നേഴ്സ്. മൂന്ന് മക്കൾ -ആൻ മേരി, അഹാന മേരി, അമല മേരി. മൂത്ത മകൾ ആൻ മേരി സ്റ്റീവ്നേജ് ഹോസ്പിറ്റൽ സീനിയർ കാർഡിയക് ഫിസിയോളജിസ്റ്റ് ആയി ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൾ അഹന മേരി എ ലെവൽ സ്റ്റുഡന്റ്, ഇളയ മകൾ അമല മേരി ആറാം ക്ലാസ്സിലും പഠിക്കുന്നു.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കോട്ടയത്തുനിന്നുമിറങ്ങുന്ന ആഴ്ച്പ്പതിപ്പുകളിൽ മുൻനിരയിൽ നിന്നിരുന്ന സഖി വാരികയിലയിരുന്നു റോയിയുടെ ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. സ്കൂൾ പഠനകാലത്ത് അഞ്ചാം ക്ലാസു മുതൽ ചിത്രരചനയിൽ റോയി ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയിരുന്നു. ഈ കാലയളവിൽ ജില്ലാതല മത്സരത്തിൽ വരെ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. തൻ്റെ കഴിവിനെ കൃത്യമായി മനസ്സിലാക്കിയ റോയി ശാസ്ത്രീയമായി പഠിക്കാൻ തീരുമാനിച്ചു. ഡ്രോയിംഗ് ആൻ്റ് പെയിംൻ്റിഗിൽ ഡിപ്ലോമാ ബിരുദമെടുത്തു. തുടർന്ന് ഫ്രീലാൻസായി ജോലി ചെയ്യുവാൻ തീരുമാനിച്ചു. തൻ്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഏറ്റവും നല്ല സ്ഥലം അക്ഷര നഗരിയായ കോട്ടയമാണെന്ന് റോയി തിരിച്ചറിഞ്ഞു. തുടർന്നങ്ങോട്ട് മംഗളം, മനോരമ തുടങ്ങിയ മാധ്യമങ്ങളിൽ പോക്കറ്റ് കാർട്ടൂണിന് സ്ഥിരം കോളം കിട്ടി തുടങ്ങി. സുനന്ദ, താരാട്ട്, ദീപനാളം എന്നീ പ്രസിദ്ധീകരണങ്ങളിൽ സ്ഥിരം പംക്തിയും ചെയ്തു തുടങ്ങി. ക്രിസ്റ്റീൻ മാഗസിൻ്റെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ വരക്കാനുള്ള അവസരവും ഇക്കാലത്ത് ലഭിച്ചു.
പാലക്കാട് പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനായി ജോലി ചെയ്ത അഞ്ച് വർഷമാണ് റോയി എന്ന കാർട്ടൂണിസ്റ്റിൻ്റെ ജീവിതം അടിമുടി മറിച്ചത്. അക്കാലത്ത് റോയിയെ തേടിയെത്തിയ അവാർഡുകളുടെ എണ്ണം കൈയ്യിലൊതുങ്ങാത്തതാണ്. ഒരു കാർട്ടൂണിസ്റ്റിനപ്പുറം ചെറുകഥാ രചനയിലും നാടകരചനയിലും റോയി തൻ്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. അധ്യാപക ദിനത്തോട് അനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ചെറുകഥയ്ക്ക് രണ്ട് പ്രാവശ്യം സംസ്ഥാന അവാർഡിന് ഉടമയായി. പോസ്റ്റർ ഡിസൈനിംഗിന് സംസ്ഥാന അവാർഡ് ലഭിച്ചു. ഏകാംഗ നാടക രചനയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. ഏത് മേഖലയിലുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കെടുക്കാൻ സാധിക്കുന്ന കേരള സെക്രട്ടറിയേറ്റ് എംബ്ലോയീസ് അസ്സോസിയേഷൻ്റെ സുരേന്ദ്രൻ സ്മാരക ചെറുകഥ അവാർഡിന് 2003 ൽ അർഹനായി.
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
ഷിബു മാത്യൂ.
ഒരു സ്കോട്ടീഷ് ഉത്സവത്തിന് ഗ്ലാസ്ഗോയൊരുങ്ങി… “മലയാളം യുകെ അവാർഡ് നൈറ്റ്”. ഇനി ഇരുപത് ദിവസങ്ങൾ മാത്രം… അർഹിക്കുന്നവർക്ക് മലയാളം യുകെ ന്യൂസിൻ്റെ അംഗീകാരം… പ്രാദേശിക സമൂഹത്തിലെ പ്രമുഖർ പങ്കെടുക്കുന്നു.
ഒക്ടോബർ 28ന് സ്കോട്ടീഷ് മലയാളികളുണരുന്നത് ചിലങ്കകളുടെ മണി നാദം കേട്ടാകും…
യൂറോപ്പ് കണ്ടതിൽ വെച്ചേറ്റവും പ്രഗത്ഭരായ പത്ത് നർത്തകിമാർ ചിലങ്കയണിയും… സംഗീത മഴ പൊഴിക്കാൻ യുകെയിൽ നിന്നും പതിനഞ്ചോളം ഗായകരെത്തും… കോമൺവെൽത്ത് ഗെയിംസിൽ നൃത്തച്ചുവടുകൾ വെച്ച മലയാളികളുടെ ബോളിവുഡ് ഡാൻസ്… പ്രാദേശിക സമൂഹത്തിലെ പ്രമുഖർ പങ്കെടുക്കുന്നു… കൂടാതെ, സ്റ്റേജ് നിറഞ്ഞ് നിൽക്കുന്ന LED സ്ക്രീൻ… കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിംഗ് സംവിധാനങ്ങൾ… സാങ്കേതിക വിദ്യയോടെയുള്ള ശബ്ദ നിയന്ത്രണം… ലൈവ് ടെലികാസ്റ്റിംഗ്… പരിജയ സമ്പന്നരായ ടെക്നീഷ്യൻമാരുടെ പ്രവർത്തനം… ഇതെല്ലാം ഒക്ടോബർ 28ന് ഗ്ലാസ്ഗോയിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിനും യുസ്മ നാഷണൽ കലാമേളയ്ക്കും കൊഴുപ്പേകും.
സ്കോട്ലാൻ്റ് മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ജന്മ്മമെടുത്ത യുസ്മ (United Scotland Malayalee Association) യുടെ നാഷണൽ കലാമേളയാണ് മലായാളം യുകെ അവാർഡ് നൈറ്റിനോടൊപ്പം നടക്കുന്നത്. സ്കോട്ലാൻ്റിലെ ചെറുതും വലുതുമായ എല്ലാ അസ്സോസിയേഷനുകളും യുസ്മ നാഷണൽ കലാമേളയിൽ മാറ്റുരയ്ക്കും. നാഷണൽ കലാമേള മത്സരത്തിൽ വിജയിക്കുന്നവർക്ക് മലയാളം യുകെ അവാർഡ് നൈറ്റിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നമ്മാനങ്ങൾ നൽകപ്പെടും.
ഒക്ടോബർ 28 ശനിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഗ്ലാസ്ഗോക്കടുത്തുള്ള ബെൽഷിൽലെ ബെൽഷിൽ അക്കാഡമിയിൽ യുസ്മ നാഷണൽ കലാമേള ആരംഭിക്കും. നാല് സ്റ്റേജ്കളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുന്നത്. നാലു മണിയോടെ മത്സരങ്ങൾ അവസാനിക്കും. അഞ്ച് മണിക്ക് മലയാളം യുകെ അവാർഡ് നൈറ്റ് ആരംഭിക്കും. വൈകിട്ട് 9 മണിയോടെ അവാർഡ് നൈറ്റ് ആഘോഷങ്ങൾ അവസാനിക്കും.
സ്കോട്ലാൻ്റിൽ നടക്കുന്ന കലാമാമാങ്കം നേരിൽ കണ്ടാസ്വദിക്കാൻ എല്ലാ യുകെ മലയാളികളെയും ഗ്ലാസ്ഗോയിലേയ്ക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
മലയാളം യുകെ അവാർഡ് നൈറ്റും യുസ്മ നാഷണൽ കലാമേളയും നടക്കുന്ന സ്ഥലത്തിൻ്റെ അഡ്രസ്സ് ചുവടെ ചേർക്കുന്നു.
Bellshill Academy
321 Main Street
Bellshill – Glasgow
Scotland.
Contact details
Jimmy Joseph – 07400661166
Shibu Mathew – 07411443880
Email – [email protected]
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഇംഗ്ലണ്ടും പത്ത് പൗണ്ടും കണ്ടാൽ കെട്ടിയോനെ ആട്ടി ഓടിക്കുന്നവളുമാരാണ് പെണ്ണുങ്ങളെന്ന് വിശ്വസിക്കുകയും അതിനെ സ്ഥാപിക്കുകയും ചെയ്യുന്നവരോട് സഹതാപം മാത്രം . …
അതെങ്ങനാ പെണ്ണൊന്ന് എതിർത്തു സംസാരിച്ചാൽ … പെണ്ണൊരു ദിവസം കൂടി കൂടുതൽ സ്‌കൂളിൽ പോയാൽ …
പെണ്ണൊന്ന് തിരിഞ്ഞു കിടന്നാൽ ….
പെണ്ണൊന്ന് പത്തു പേരോട് മിണ്ടിയാൽ ….
പെണ്ണൊന്ന് കറങ്ങുന്ന കസേരയിൽ ഇരുന്നാൽ അവൾ പിന്നെ വശീകരിക്കുന്നവളോ തന്റേടിയോ ആയി ….
ഇങ്ങനുള്ളവർ തന്റെ ചങ്ങല പൊട്ടിച്ചു പുറത്തിറങ്ങുമ്പോൾ കുടുംബം നശിപ്പിച്ചവളായ് ….
അവന്റെ തലോടലുകൾ മനസിലാക്കി വെളിയിൽ വരുമ്പോൾ അതെ അവളാണ് കുടുംബം നശിപ്പിച്ചതെന്ന ചീത്തപ്പേരായി ….
എന്നാൽ നിങ്ങൾ അറിയുക നിങ്ങൾക്കൊക്കെ അറിയാവുന്ന ആ തടത്തിൽ പണിയെടുത്തും ചാണകം വാരിയും കൈക്കുള്ളിലെ വൃണങ്ങൾ ആരും കാണാതെ മറച്ചു പിടിച്ചും ജീവിച്ചിരുന്ന അവളല്ല ഇന്നത്തെ പെണ്ണുങ്ങൾ ….
തന്നെ ചൂഷണം ചെയ്യുന്നുണ്ടെന്ന് ഞൊടിയിടയിൽ മനസിലാക്കാനുള്ള വിവരമൊക്കെ ഇന്നത്തെ പെണ്ണുങ്ങൾക്കുണ്ട് ….
അതിനാൽ ഇന്ന് പെണ്ണുങ്ങൾക്കെതിരെ പഴയപോലെ മസിലിന്റെ തരിപ്പ് കാണിക്കാൻ പറ്റാത്തവൻമാർ ഇപ്പോൾ പെണ്ണുങ്ങളെ ഗ്യാസ്‌ലിഗറ്റിങ്ങിലൂടെ കടത്തിവിട്ട് സംതൃപ്തിനേടുന്നു ….
അതായത് ഇതെല്ലം നിന്റെ മിഥ്യാധാരണകൾ ആണെന്ന് പറഞ്ഞു സ്ഥാപിക്കുക …
നീ ഭയങ്കര ഇമോഷണലാണെന്ന് പറയുക ….
നീ വീട്ടിൽ ഒന്നും ചെയ്യുന്നില്ലെന്ന് സ്ഥാപിക്കുക ..
ഞാനാണ് കുട്ടികളെ നോക്കുന്നത് പറയുക ….
നിനക്ക് ഏതു നേരവും ഫോണിൽ തോണ്ടലാണ് പണിയെന്ന് മോങ്ങുക …
ഞാൻ കാരണമാണ് ഈ വീട് തന്നെ നിലനിന്ന് പോകുന്നതെന്ന് വിശ്വസിപ്പിക്കുക …..
നീ ചെയ്യുന്നതെല്ലാം തെറ്റാണെന്ന് പറഞ്ഞുറപ്പിക്കുക….
അങ്ങനെയങ്ങനെ പലതരത്തിലുള്ള മിഥ്യാധാരണകൾ ഇഞ്ചിഞ്ചെ കുത്തിവച്ചു ഇമോഷണലി നമ്മളെ ശ്വാസം മുട്ടിച്ചു കൊല്ലുക , നമ്മളെ നമ്മൾ അല്ലാതെ ആക്കി തീർക്കുക അതാണ് ഗ്യാസ്‌ലൈറ്റിംഗ് ….
ഗ്യാസ് ലൈറ്റിംഗ് എന്നൊരു ഇംഗ്ലീഷ് മൂവി ഉണ്ട് . അതിലെ കഥാപാത്രങ്ങളായ നായകനും നായികയും വിവാഹശേഷം പുതിയ ഒരു ബംഗ്ലാവിലേക്ക് താമസം മാറുന്നു . ബംഗ്ലാവിലെ ലൈറ്റുകളെല്ലാം തന്നെ അന്നത്തെ കാലത്തു ഗ്യാസ് ഉപയോഗിച്ചാണ് വർക്ക് ചെയ്യിച്ചിരിക്കുന്നത് . നായകൻ പുറത്തു പോകുമ്പോൾ വീട്ടിലെ ഗ്യാസ്‌ലൈറ്റ് ഡിം ആക്കി പോവുകയും വരുമ്പോൾ മുഴുവനായി ഓണക്കുകയും ചെയ്യുന്നു . എന്തുകൊണ്ടാണ് നിങ്ങൾ പുറത്തുപോകുമ്പോൾ ലൈറ്റുകളുടെ വെട്ടം കുറയുന്നത് എന്ന് ചോദ്യം ചെയ്യുന്ന ഭാര്യയോട് അത് നിന്റെ തോന്നലാണെന്ന് പറഞ്ഞു അവളെ പതുക്കെ ഒരു മാനസികരോഗിയാക്കി എടുക്കുന്ന നായകൻ …..
അതെ സ്ത്രീയുടെമേൽ മേൽ ആധിപത്യം നേടാൻ പറ്റാത്ത സാഹചര്യങ്ങളിൽ അവൻ അവളുടെമേൽ എന്തിനും ഒരു നിയന്ത്രണം കൊണ്ടുവരുകയും ചില വാക്കുകൾ നീയാണ് കുറ്റക്കാരി നീയാണ് തെറ്റ് നീയാണ് പ്രശ്നം എന്ന് പലവട്ടി റിപ്പീറ്റ് ചെയ്തു ചെയ്ത് അവളെ അവൾ അതാണെന്ന് വിശ്വസിപ്പിച്ചെടുക്കുക ….
കാലക്രമേണ, അവൾ ചിന്തിക്കുന്ന പ്രവർത്തിക്കുന്ന കാര്യങ്ങളെല്ലാം തന്നെ തെറ്റാണെന്ന് അവൾക്ക് തോന്നുകയും എന്തിനും ഏതിനും ആ വ്യക്തി തന്റെ പങ്കാളിയെ വളരെയധികം ആശ്രയിക്കാൻ തുടങ്ങുകയും ചെയ്യുന്നു ….അവനില്ലാതെ വേറൊരു ജീവിതത്തെക്കുറിച്ചു അവൾക്ക് ചിന്തിക്കാൻ പോലും പറ്റാതാകുന്നു …
അങ്ങനെ താനാണ് തെറ്റുകാരിയെന്ന് സ്വയം വിശ്വസിച്ചു അവിടെത്തന്നെ ജീവിച്ചുതീർക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നു ….
പക്ഷെ ഇന്ന് കേരളം വിട്ടിറങ്ങിയ പെണ്ണുങ്ങൾ ഭർത്താവിന്റെ ഗ്യാസ്‌ലൈറ്റിംഗ് ഏൽക്കാതെ പുറത്തു ചാടുന്നുണ്ടെങ്കിൽ ഒന്നാമതായി അവരെ ഇവിടെ സിസിടിവി വെച്ച് പിടിച്ചു പെണ്ണാണ് കുറ്റക്കാരിയെന്നു പറഞ്ഞു നാറിക്കാൻ ഇവിടാർക്കും സമയമില്ല …
കുട്ടികളെ മാത്രം ഓർത്തു നശിച്ച ജീവിതം അക്രമിയുടെ കൂടെത്തന്നെ ജീവിച്ചു പാഴാക്കുമ്പോൾ ഓരോദിവസവും ഹോളിഡേ ആയി ആഘോഷിക്കപ്പെടേണ്ട കുട്ടികളുടെ ജീവിതം കൂടെയാണ് തന്നോടൊപ്പം പാഴാകുന്നതെന്ന ചിന്ത ഇന്നത്തെ പെണ്ണിന് ഉണ്ടാകുന്നു ….
അതിനാൽ ഞാനാരുന്നു അവളെ കേരളത്തിന് പുറത്തു കൊണ്ടുവന്നത് , ഞാനാണ് അവളെ പഠിപ്പിച്ചത് , ഞാനാണ് …..ഞാനാണ് …..ഞാനാണ് ….അത് ചുമ്മാ കണ്ണാടി നോക്കി ഇരുന്നങ്ങ് പറയുക മാത്രമേ ഇന്ന് നിവൃത്തിയുള്ളൂ ….
ഇന്നത്തെ പെണ്ണുങ്ങൾ അവൾ ജീവിക്കാൻ പഠിച്ചിരിക്കുന്നു എന്നോർത്തു ആകെ വെപ്രാളവും പരവേശവും എടുക്കുന്നവർക്ക് എടുക്കാം …. ഇനി നമ്മളെ അതിന് കിട്ടില്ല ….
പോടേയ് പോയി വല്ല പണീമെടുത്തു ജീവിക്കടെ ….
ജോജി തോമസ്
സ്കോ ട്ട്‌ലൻഡിലെ ഗ്ലാസ്കോയിൽ വച്ച് നടത്തപ്പെടുന്ന മലയാളം യുകെ അവാർഡ് നൈറ്റിലെ സ്പോർട്സ്മാൻ ഓഫ് ദ ഇയർ അവാർഡ് പ്രഖ്യാപിച്ചു.
ജേക്കബ് മാത്യുവാണ് അവാർഡിന് അർഹനായത്. ഒക്ടോബർ 28-ാം തീയതി സ്കോട്ട് ലാന്റിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിലുള്ള യുസ്മയയുടെ സഹകരണത്തോടെ നടത്തപ്പെടുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് അവാർഡ് ദാനം നടത്തപ്പെടും.
ബ്രിട്ടനിൽ കുടിയേറിയ മലയാളികളുടെ പുതുതലമുറയിൽ സ്പോർട്സിൽ അഭിമാന നേട്ടങ്ങൾ സ്വായത്തമാക്കിയതാണ് ജേക്കബ് മാത്യുവിനെ സ്പോർട്സ്മാൻ ഓഫ് ദ ഇയർ അവാർഡിന് അർഹനാക്കിയത്. 2 മാസങ്ങൾക്ക് മുമ്പ് ഓഗസ്റ്റ് 6 – ന് യു .എസ്സിലെ ലൂസിയാനയിൽ വച്ച് നടത്തപ്പെട്ട വേൾഡ് പവ്വർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ബ്രിട്ടനു വേണ്ടി സ്വർണ്ണ മെഡൽ നേടിയതാണ് നേട്ടങ്ങളിൽ അവസാനത്തേത് .
ചാർട്ടേഡ് അക്കൗണ്ടന്റായ ജേക്കബ് ന്യൂകാസ്സിലുള്ള അർബൻ ഫോർസൈറ്റിലാണ് ജോലി ചെയ്യുന്നത്. തിരുവനന്തപുരം സ്വദേശികളായ ജോസ് മാത്യുവും ഡോ. സിസിലിയും ആണ് മാതാപിതാക്കൾ . ഷൈനി മാത്യു ആണ് ജേക്കബ് മാത്യുവിന്റെ ഭാര്യ.
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മാസം 10 അണ്. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഒക്ടോബർ 28 -ന് നടക്കുന്ന ഈ വർഷത്തെ മലയാളം യു കെയുടെ അവാർഡ് നൈറ്റിൽ സ്റ്റം ( സയൻസ് ടെക്നോളജി എൻജിനീയറിങ് & മാത്‍സ് ) ഇക്വാളിറ്റി അഡ്വക്കേറ്റ് ഓഫ് ദി ഇയർ അവാർഡിന് അർഹയായിരിക്കുന്നത് ഡോ മൃദുല ചക്രബർത്തിയാണ്. സയൻസിലൂടെ സാമൂഹിക മാറ്റങ്ങൾ നടത്തുവാനായി നടത്തിയ അവിസ്മരണീയ പ്രവർത്തനങ്ങൾക്കാണ് മൃദുലയെ ഈ അവാർഡിന് അർഹയാക്കിയത്. നിരവധി ഇടങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു പ്രതിഭയാണ് ഇവർ. ഇന്ത്യയിലെ അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ ബി എ ഓണേഴ്സ് ബിരുദം നേടിയ ഇവർ, പിന്നീട് ഐഐടിയിൽ നിന്നും എൻജിനീയറിംഗിൽ ബിരുദം നേടി. അതിനു ശേഷം ഗ്ലാസ്ഗോയിലെ യൂണിവേഴ്സിറ്റി ഓഫ് സ്ട്രാത്ക്‌ളൈഡിൽ നിന്നും ബ്രിട്ടീഷ് കൗൺസിൽ സ്കോളർഷിപ്പോടുകൂടി സിസ്റ്റംസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് അതേ യൂണിവേഴ്സിറ്റിയിൽ നിന്നും റോബോട്ടിക് ഡിസൈൻ, മാനുഫാക്ചറിങ് ആൻഡ് എൻജിനീയറിങ് മാനേജ്മെന്റ് എന്ന വിഷയത്തിൽ പി എച്ച് ഡി ബിരുദവും മൃദുല കരസ്ഥമാക്കി.
പഠനത്തിനുശേഷം തന്റേതായ വ്യക്തിമുദ്ര പ്രവർത്തിച്ച ഇടങ്ങളിലെല്ലാം ഉണ്ടാക്കുന്നതിന് മൃദുലക്ക് സാധിച്ചു. ക്യാബിനറ്റ് ഓഫീസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രിയിൽ പ്രിൻസിപ്പൽ എൻജിനീയറായും, സ്കോട്ടിഷ് ഗവൺമെന്റിന്റെ ടെക്നിക്കൽ എക്സ്പർട്ടായും മറ്റും മൃദുല തന്റെ കരിയറിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സീമൻസ് യു കെ ലിമിറ്റഡിൽ പ്രിൻസിപ്പൽ എൻജിനീയറായും, ഇന്നോവെയർ യു കെയിൽ ബിസിനസ് ഇന്നോവേഷൻ അഡ്വൈസറായും മറ്റും സുത്യർഹമായ സേവനം നടത്തുന്നതിന് മൃദുലയ്ക്ക് സാധിച്ചിട്ടുണ്ട്. 1981 മുതൽ റ്റിയുവി എസ് യുഡിയിൽ മുഖ്യ കൺസൾട്ടൻഡ് എൻജിനീയറായി സേവനമനുഷ്ഠിച്ചു വരികയാണ് മൃദുല.
കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിലും ഗ്ലാസ്‌ഗോയിലും പരിസരത്തുമുള്ള ഇന്ത്യക്കാരെ സേവിക്കുന്ന സാമൂഹിക-സാംസ്‌കാരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും അവർ സമൂഹത്തിൽ അക്ഷീണം പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ബുദ്ധിമുട്ട് അനുഭവിച്ച വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി സഹായഹസ്തം നീട്ടുവാൻ മൃദുലയ്ക്ക് സാധിച്ചു. അവർക്കായി ഭക്ഷണം, അക്കമഡേഷൻ മുതലായവ കണ്ടെത്തുന്നതിനും അതോടൊപ്പം തന്നെ ഇന്ത്യൻ ഗവൺമെന്റിന്റെ വന്ദേ ഭാരത് മിഷനിലൂടെ അവരെ തിരികെ അയക്കുന്നതിന് നേതൃത്വം നൽകുവാനും മൃദുലയ്ക്ക് സാധിച്ചു. അതോടൊപ്പം തന്നെ സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രായമായവർക്ക് വേണ്ടിയുള്ള മൃദുലയുടെ പ്രവർത്തനങ്ങളും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇന്ത്യൻ ബംഗാളികളുടെ ഒറ്റപ്പെടൽ ഇല്ലാതാക്കുന്നതിനും അവരെ സാമൂഹിക ബഹിഷ്കരണത്തിൽ നിന്ന് രക്ഷിക്കുന്നതിനും സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുമായി 1971-ൽ ഗ്ലാസ്ഗോയിൽ സ്ഥാപിതമായ ബംഗാളി കൾച്ചറൽ ഓർഗനൈസേഷന്റെ സ്ഥാപകരിൽ ഒരാളാണ് ഡോ. മൃദുല ചക്രബർത്തി. ഈസ്റ്റ് റെൻഫ്രൂഷെയർ ഫെയ്ത് ഫോറത്തിന്റെ ചെയർപേഴ്സനും അസോസിയേഷൻ ഓഫ് ഇന്ത്യൻ ഓർഗനൈസേഷന്റെ ജനറൽ സെക്രട്ടറി ആയും മൃദുല സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡോ. മൃദുല ചക്രബർത്തി സ്കോട്ട് ലൻഡിലെ മലയാളി സമൂഹവുമായിട്ട് അടുത്ത പ്രവർത്തിക്കുകയും യുസ്മയുടെ ഒരു വഴികാട്ടിയായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.
ഗ്ലാസ് ഗോയില് നിരവധിയുള്ള ഇന്ത്യൻ സംഘടനകളുടെ മേൽനോട്ടം വഹിക്കുന്ന സംഘടനയാണ് ഇത്. അതോടൊപ്പം തന്നെ സ്കോട്ടീഷ് എത്ത്നിക് മൈനോറിറ്റി സ്പോർട്സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായും, ഗ്ലാസ്ഗോയിലെ ടാഗോർ സെന്ററിന്റെ ചെയർപേഴ്സണലായും തുത്യർഹമായ സേവനം മൃദുല അനുഷ്ഠിച്ചിട്ടുണ്ട്. ഡയറക്ടർ ഓഫ് പീസ് ആർട്ട്സ്, ഗ്ലാസ്ഗോ ഹിന്ദു മന്ദിറിന്റെ എക്സിക്യൂട്ടീവ് മെമ്പർ, എടിൻബറോയിലെ കൽക്കട്ട ഹെറിറ്റേജ് ട്രസ്റ്റിന്റെ ഡയറക്ടർ തുടങ്ങിയ നിലകളിലും തന്റെ കൈയ്യൊപ്പ് പതിപ്പിച്ച പ്രതിഭയാണ് മൃദുല.
താനായിരുന്നു ഇടങ്ങളിൽ എല്ലാം ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായും ഇന്ത്യൻ സംസ്കാരത്തിന്റെ പ്രചാരണത്തിനായി മൃദുല ശ്രമിച്ചിട്ടുണ്ട്. നിരവധി ഇടങ്ങളിൽ യുകെ ഗവൺമെന്റുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്, ഗവൺമെന്റിന്റെ തീരുമാനങ്ങളിൽ ഉപദേശകയായി മാറുന്നതിനും മൃദുലയ്ക്ക് സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ കാലഘട്ടത്തിൽ ക്യാബിനറ്റ് ഓഫീസുമായി ചേർന്ന് പോളിസി ആക്ഷൻ ടീമിന്റെ ഭാഗമായി പ്രവർത്തിക്കുവാൻ മൃദുലയ്ക്ക് സാധിച്ചത് അവിസ്മരണീയ നേട്ടമാണ്.
തന്റെ പ്രവർത്തന മികവുകൾക്കായി നിരവധി അവാർഡുകളും മൃദുലയെ തേടി എത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും മികച്ചതാണ് 2023 ജൂൺ 2 ന് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി സമയത്ത് മൃദലയ്ക്ക് ലഭിച്ച എംബി ഇ ( മെമ്പർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ ) അവാർഡ്. സമൂഹത്തിന് നൽകിയ മികച്ച പ്രവർത്തനങ്ങൾക്കാണ് മൃദുലയ്ക്ക് ഈ അവാർഡ് ലഭിച്ചത്. ഇതോടൊപ്പം തന്നെ ഇന്ത്യയിൽ പത്മ പുരസ്കാരങ്ങൾക്കും മൃദുലയുടെ പേര് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2010 സെപ്റ്റംബറിൽ ഹൌസ് ഓഫ് ലോർഡ്സിന്റെ ഗ്ലോബൽ നോൺ റസിഡന്റ് ഇന്ത്യൻ അവാർഡ് ഫോർ കോൺട്രിബ്യൂഷൻ ടു ബ്രിട്ടീഷ് സൊസൈറ്റിയും മൃദുലയെ തേടിയെത്തി. സയൻസ്, എൻജിനീയറിങ് രംഗത്ത് നൽകിയ അമൂല്യ സേവനങ്ങൾക്കാണ് ഈ അവാർഡ്. 2009 ൽ അസോസിയേഷൻ ഫോർ ഇന്ത്യൻ ഓർഗനൈസേഷൻ ഗ്ലാസ്ഗോയും സയൻസ് രംഗത്തെ സേവനങ്ങൾക്ക് മൃദുലക്ക് അവാർഡ് നൽകി. 2008 ൽ നോൺ റസിഡന്റ് ഇന്ത്യൻ വെൽഫെയർ സൊസൈറ്റി നൽകിയ ഹിന്ദ് രത്തന്‍ അവോർഡും മൃദുലയുടെ കരിയറിലെ പൊൻതൂവലാണ്.
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലയാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മാസം 10 അണ്. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
ഏഴു ടീമുകൾ മാറ്റുരച്ച രുചിയുടെ ഉത്സവത്തിനു സ്റ്റോക്ക് ഓൺ ട്രെന്റിൽ തിരശീല വീണപ്പോൾ മലയാളത്തിന്റെ തനതു വിഭവങ്ങളായ അവിയലും, പായസവും, ഇഞ്ചിക്കറിയും പ്രൗഢിയോടെ കൈരളി യുകെ മലയാളി ഷെഫ് 2023 ൽ അണിനിരന്നു. പാചകകലയുടെ പൂരകാഴ്ച ഒരുക്കിയ മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുവാൻ വിധികർത്താക്കളായ യുകെ മലയാളികൾക്ക് സുപരിചിതരായ ഷെഫ് ജോമോനും, ഷെഫ് ബിനോജിനും ശ്രമകരമായിരുന്നു.
കൈരളി യുകെ മലയാളി ഷെഫ് 2023 മത്സരത്തിൽ വിജയികളായി ടീം ഹീത്രുവിലെ ഡോ. സുജ വിനോദും, സോഫിയ സെബാസ്റ്റ്യനും എത്തിയപ്പോൾ, രണ്ടാം സ്ഥാനം വാറ്റ്ഫോർഡിൽ നിന്നുള്ള ടീം അടിമുടിനാടനിലെ അജിത്ത് വിഷ്ണുവും, സന്തോഷ് ഏലിയാസും, മൂന്നാം സ്ഥാനം സ്റ്റോക്ക് ഓൺ ട്രെന്റിലെ ടീം കൊകൊ മാംഗോയിലെ ആഷിക മോഹനും, നിഖിൽ സുന്ദറും നേടി.
സ്റ്റോക്ക് ഓൺ ട്രെന്റിലെ മരിയാസ് റെസ്റ്റോറന്റിൽ നടന്ന മത്സരത്തിൽ വിജയികൾക്ക് വിധികർത്താക്കൾ ഫലകവും ക്യാഷ് പ്രൈസും വിതരണം ചെയ്തു. യുകെയിലെ ഇൻഷുറൻസ് മോർട്ട്ഗേജ് രംഗത്തെ പ്രമുഖ കൺസൽറ്റൻസിയായ ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ആയിരുന്നു സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.
രണ്ടാം വർഷത്തിലേക്ക് കടന്ന മലയാളി ഷെഫ് മത്സരത്തിനു വേദിയൊരുക്കിയ കൈരളി യുകെ സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റിനു വേണ്ടി സെക്രട്ടറി ആരൻ മൈക്കിൽ ഡെൽസൺ സ്വാഗതം ആശംസിക്കുകയും പ്രസിഡന്റ് ശൈത്യ സമ്മാനദാന ചടങ്ങുകൾക്ക് നേതൃത്ത്വം കൊടുക്കുകയും ചെയ്തു.
വരും വർഷം കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ചു മലയാളി ഷെഫ് നടത്തുമെന്ന് കൈരളി യുകെ കൈരളി ദേശീയ കമ്മറ്റിക്ക് വേണ്ടി സാമുവൽ ജോഷ്വ, വൈസ് പ്രസിഡന്റ് ലിനു വർഗ്ഗീസ് എന്നിവർ ആശംസ പ്രസംഗത്തിൽ അറിയിച്ചു. വീഡിയോയും ഫോട്ടോഗ്രഫിയും ചെയ്തു സഹായിച്ച ഡാനി രാജൻ, സൗണ്ട് ക്രമീകരിച്ച രാജേഷ് നായർ, സ്പോൺസർ ലൈഫ് ലൈൻ പ്രൊട്ടക്റ്റ്, വെസ്റ്റ് ഫോർട്ട് കെയർ, മരിയാസ് റെസ്റ്റോറന്റ് എന്നിവർക്കും പങ്കെടുത്തും പ്രോത്സാഹിപ്പിച്ചും മലയാളി ഷെഫ് 2023 വിജയിപ്പിച്ച എല്ലാവർക്കും കൈരളിയുടെ നന്ദി.
സ്കോട്ട്ലൻഡ്: മലയാളം യുകെ ന്യൂസ് സ്കോട്ട്ലന്റിൽ വച്ച് നടത്തുന്ന അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സിനും കെയറർക്കും മികവിന്റെ അംഗീകാരം നൽകുന്നു. ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനിക്കുന്നത്. താല്പര്യമുള്ളവർക്കും അതോടൊപ്പം തന്നെ നിങ്ങളുടെ കൂട്ടുകാരായ ആരെങ്കിലും ആരോഗ്യ രംഗത്ത് നൽകിയിട്ടുള്ള കാര്യങ്ങൾ അത് ചെറുതോ വലിയതോ ഏതുമാകട്ടെ നിങ്ങൾക്ക് അവരെ നോമിനേറ്റ് ചെയ്യുവാനുള്ള അവസരവും ഉണ്ട് എന്ന് അറിയുക. ഈ മാസം ( ഒക്ടോബർ) 10-ാം തീയതിക്ക് മുമ്പായി [email protected] എന്ന വിലാസത്തിൽ അയയ്ക്കണം.
അപേക്ഷിക്കുന്നവർ നിങ്ങളുടെ പേര്, ജോലി ചെയ്യുന്ന സ്ഥലം അല്ലെങ്കിൽ ചെയ്തിരുന്ന സ്ഥലം, ഫോൺ നമ്പർ, ഇമെയിൽ അഡ്രസ്സ്, ഒരു ഫോട്ടോ എന്നിവ ഉൾപ്പെടുത്തിയ ശേഷം താഴെ കൊടുത്തിരിക്കുന്ന ഭാഗം കൂടി ചേർത്താൽ നിങ്ങളുടെ ആപ്ലിക്കേഷൻ ആയി…. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ മറ്റുള്ളവർക്ക് അതൊരു പ്രചോദനം ആകുന്നു എന്ന് തിരിച്ചറിയുക. അതുകൊണ്ട് ഇന്ന് തന്നെ അപ്ലിക്കേഷൻ പൂരിപ്പിച്ച് ചെയ്‌ത് അയക്കുക.
മികച്ച നേഴ്സിനും കെയറർക്കുമുള്ള അവാർഡിനായി അപേക്ഷകൾ അയക്കുമ്പോൾ താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണം .
Criteria Nurse And Carer of the year
A-Self nomination or nomination by others
B- All shortlisted nominations will get recognition
C- Nomination deadline October 10th.
1 (a)-Describe the initiatives undertaken to improve quality of patient care or patient safety in your work environment last 12 months
maximum 200 words
1(b) -Describe the challenges faced and how you overcome them
Maximum 200 words
1(c) -Describe the impact on patients
Maximum 200 words
1(d) – what differentiates you from other nurses
Maximum 200 words
Any enquires contact – 07717754609
വിജയിയെ തിരഞ്ഞെടുക്കുന്നവരെ അറിയാം
കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ലീഡ് നേഴ്സുമായി സേവനം ചെയ്യുന്ന മിനിജാ ജോസഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് മികച്ച നേഴ്സിനെയും കെയററെയും തെരഞ്ഞെടുക്കുന്നത്. 2008ലും 2015ലും ബെസ്റ്റ് തീയേറ്റർ നേഴ്സ് ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ മിനിജ ജോസഫ് 2017 – ൽ ബക്കിംഗ്ഹാം പാലസിലെ ഗാർഡൻ പാർട്ടിയിൽ രാജ്ഞിയുടെ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു . കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ആദ്യമായി റോബോട്ടിക് സർജറി നടത്തിയ മെഡിക്കൽ സംഘത്തിൽ മലയാളി നേഴ്സ് മിനിജാ ജോസഫ് ഉൾപ്പെട്ടത് ലോകമെങ്ങുമുള്ള മലയാളി നേഴ്സുമാർക്ക് അഭിമാനമായിരുന്നു . കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ വൻ പ്രതിസന്ധിയെ നേരിട്ടപ്പോൾ പി പി ഇ കിറ്റ് ഉപയോഗിക്കുന്നത് മുതലുള്ള കാര്യങ്ങളെ കുറിച്ച് മിനിജാ ജോസഫ് ചെയ്ത വീഡിയോകൾ വളരെ ശ്രദ്ധ നേടിയിരുന്നു.
മിനിജാ ജോസഫിന് ഒപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ .
23 വർഷമായി എൻഎച്ച്എസ്സിലെ വിവിധ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സേവനമനുഷ്ഠിക്കുന്ന ജെനി കാഗുയോവ 2016 -ൽ ബ്രിട്ടീഷ് ജേർണൽ ഓഫ് നേഴ്സിങ്ങിന്റെ ഐ വി തെറാപ്പി നേഴ്സ് ഓഫ് ദ ഇയർ അവാർഡ് ജേതാവാമികവിന്റെ അംഗീകാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് പ്രവർത്തന മികവിന്റെയും അർപ്പണമനോഭാവത്തിന്റെയും പ്രതിഫലമായി എൻഎച്ച്എസ് ഇംഗ്ലണ്ടിലെ ചീഫ് നേഴ്സിങ് ഓഫീസറുടെ ഉപദേശകയായിരുന്നു ജെനി. ഈ സ്ഥാനത്ത് വരുന്ന ആദ്യത്തെ ഫിലിപ്പീൻസുകാരി എന്നു മാത്രമല്ല ബ്ലാക്ക് ന്യൂനപക്ഷ വംശത്തിൽപ്പെട്ടയാളുമാണ് ജെനി. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറർനാഷണൽ നേഴ്സിങ് ആൻഡ് മിഡ് വൈഫറി അസോസിയേഷനുമായി സഹകരിച്ച് യുകെയിലെത്തുന്ന മറ്റ് രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന നേഴ്സുമാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ജെനി ഫ്ളോറിങ് സ്നൈറ്റിങലിന്റെ ഫൗണ്ടേഷൻ ഗ്ലോബൽ നേതൃസ്ഥാനവും അലങ്കരിക്കുന്നുണ്ട്.
35 വർഷമായി എൻഎച്ച്എസിൻ്റെ ഭാഗമായ കെറി വാൾട്ടേഴ്സ് വയോജനങ്ങളുടെ പരിചരണം എമർജൻസി / അക്യൂട്ട് മെഡിസിൻ, വൃക്ക രോഗികളുടെ ഡയാലിസിസ് എന്നീ മേഖലകളിൽ തന്റെ നിസ്വാർത്ഥ സേവനം നൽകിയ വ്യക്തിത്വമാണ്. പുതിയതായി എൻഎച്ച്എസിൽ റിക്രൂട്ട് ചെയ്യുന്നവരുടെ പരിശീലനത്തിലും തൻറെ സംഭാവനകൾ നൽകാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് രോഗി പരിചരണത്തിലും പ്രതിരോധ കുത്തിവയ്പ്പ് ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിലും കെറിയുടെ പ്രവർത്തനം സുത്യർഹമായിരുന്നു. .
ജോജി തോമസ്
ഈ വർഷത്തെ മലയാളം യുകെ സ്പെഷ്യൽ ജൂറി അവാർഡിന് ലീഡ്സിൽ നിന്നുള്ള പ്രൊഫസർ പി .എ .മുഹമ്മദ് ബഷീർ അർഹനായി. എൻജിനീയറിംഗ് രംഗത്തുള്ള സംഭാവനകളെ മാനിച്ച് ലീഡ്സ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ മുഹമ്മദ് ബഷീർ ബ്രിട്ടീഷ് ഗവൺമെന്റിൽ നിന്നുള്ള കമാൻഡർ ഓഫ് ദ ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ പുരസ്കാര ജേതാവാണ്. ചാൾസ് രാജാവ് ബഷീറിന് ബ്രിട്ടീഷ് എംപെയർ പുരസ്കാരം സമ്മാനിക്കും. 2014 -ൽ ഫിലിപ്പ് രാജകുമാരൻ നിന്ന് റോയൽ അക്കാഡമി ഓഫ് എൻജിനീയറിംഗ് ഫെലോഷിപ്പ് വാങ്ങാനുള്ള ഭാഗ്യവും ബഷീറിന് ഉണ്ടായിരുന്നു. താൻ തെരഞ്ഞെടുത്ത മേഖലയിൽ മികവിന്റെ ഔന്നിത്യത്തിലെത്തി എന്നതാണ് ബഷീറിൻറെ നേട്ടം. ലണ്ടനിൽ നിന്നുള്ള എം എം സി ഡബ്ല്യു എ – ലൈഫ് ടൈം അവാർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയൽസ് , മിനറൽ ആന്റ് മൈനിംഗ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എൻജിനീയറിംഗ് തുടങ്ങിയ സ്ഥലങ്ങളിൽ ഫെലോ മെമ്പറായി പ്രവർത്തിക്കുന്ന പി.എ.മുഹമ്മദ് ബഷീർ അക്കാദമിക് രംഗത്ത് യുകെയിൽ നേട്ടങ്ങൾ സ്വന്തമാക്കിയ മലയാളികളിൽ മുൻ നിരയിലാണ്.
യുകെയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത പദവി വഹിച്ച അദ്ദേഹം ഹെരിയോട്ട് വാട്ട് യൂണിവേഴ്സ്റ്റിഎഡിങ് ബ്രോയിൽ എക്സിക്യൂട്ടീവ് ഡീനായിട്ടാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. യുകെ ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ ഗവേഷകനായും അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജിൽ നിന്ന് 1981 -ൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം കാലിക്കറ്റ് ആർഇസിയിൽ നിന്നാണ് എം ടെക് കരസ്ഥമാക്കിയത്. തുടർന്ന് അവിടെ അധ്യാപകനായും പ്രവർത്തിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺക്രീറ്റ് ടെക്നോളജിയുടെ മുൻ പ്രസിഡന്റായിരുന്നു.
തിരുവല്ലയ്ക്ക് അടുത്ത് വെണ്ണിക്കുളമാണ് പ്രൊഫസർ മുഹമ്മദ് ബഷീറിൻറെ ജന്മദേശം. എറണാകുളം സ്വദേശിനിയായ ഡോ. ലുലു ആണ് ഭാര്യ . മക്കൾ : നതാഷ (മെൽബൺ, ഓസ്ട്രേലിയ), നവീത്( ലണ്ടൻ).
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലയാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മാസം 10 അണ്. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.
https://malayalamuk.com/applications-are-invited-for-the-outstanding-nurse-and-carer-award-presented-as-part-of-the-malayalam-uk-awards-night-2023/
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.