ന്യൂയോർക്ക്: യുഎസ് നാടകകൃത്ത് നീൽ സൈമൺ (91) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1960-കളിൽ ദ ഓഡ് കപ്പിൾ, ബെയർഫൂട്ട് ഇൻ ദ പാർക്ക്, ദ സൺഷൈൻ ബോയ്സ് തുടങ്ങിയ ഹാസ്യരചനകളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. അദ്ദേഹത്തിന്റെ നാടകങ്ങളിൽ ഭൂരിഭാഗവും പിന്നീട് ചലച്ചിത്രമാക്കുകയും ചെയ്തു.
1991ൽ ”ലോസ്റ്റ് ഇൻ യോങ്കേഴ്സ്’ എന്ന നാടകം അദ്ദേഹത്തിന് പുലിറ്റ്സർ പുരസ്കാരം നേടികൊടുത്തു. ടോണി പുരസ്കാരം മൂന്നുതവണ നേടിയിട്ടുണ്ട്.
പ്രളയക്കാഴ്ചകളുടെ ദൃശ്യങ്ങൾ ഏറെ ഉലച്ചത് പ്രവാസികളെയായിരുന്നു. പ്രാർഥനകളും സഹായങ്ങളുമായി അവർ േകരളത്തിനൊപ്പം നിലകൊണ്ടു. സമൂഹമാധ്യമങ്ങളായിരുന്നു അവരുടെ കൺട്രോൾ റൂമുകൾ. ഫെയ്സ്ബുക്കില്‍ ഒരു ഫണ്ട് റൈസിങ്ങ് ക്യാംപെയിനിലൂടെ എട്ട് ദിവസത്തിനുള്ളില്‍ 10.5 കോടിയോളം രൂപയാണ് ഇവർ സ്വരൂപിച്ചത്.
അരുണ്‍ നെല്ല, അജോമോന്‍ എന്നിവരുടെ നേതൃത്വത്തിൽ ചിക്കാഗോയില്‍ നിന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് ഇൗ ഫണ്ട് സ്വരൂപിച്ചത്. ചിക്കാഗോയിൽ ഇൗ ചെറുപ്പക്കാരുടെ നീക്കത്തിന് സോഷ്യൽ ലോകത്ത് വലിയ കയ്യടി. പിന്നാലെ മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.ശിവശങ്കര്‍ ഐ.എ.എസ് ഇരുവരേയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു.
കേരളത്തില്‍ വന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നമ്മുടെ നന്ദി സ്വീകരിക്കണമെന്നും അത് നമുക്ക് സന്തോഷമാകുമെന്നും കത്തില്‍ പറയുന്നു. അവരെത്തിയാല്‍ ഇവിടെയുള്ള സ്റ്റാര്‍ട്ട് അപ്പുകളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നും കത്തില്‍ പറയുന്നുണ്ട്.
ഫണ്ട് റൈസിങ്ങ് ക്യാംപെയിൻ അവസാനിപ്പിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ച ശേഷം ക്യാംപെയിൻ ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണ്. മലയാളികളില്‍ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ നിന്നുമാണ് ഏറെയും സംഭാവന കിട്ടിയിരിക്കുന്നത്. ‘കേരള ഫ്ലഡ് റിലീഫ് ഫണ്ട് ഫ്രം യു.എസ്.എ’ എന്ന പേരിലാണത് നല്‍കുക.
അമേരിക്കയിലെ ഹൂസ്റ്റണില്‍ മലയാളി എന്‍ജിനീയര്‍ വെടിയേറ്റു മരിച്ചു. മുപ്പത്തേഴുകാരനായ ചാള്‍സ് കോതേരിത്തറയാണ് ഞായറാഴ്ച രാത്രി എട്ടരയോടെ സെന്റ് തോമസ് മൂര്‍ പള്ളിയുടെ പാര്‍ക്കിങ് സ്ഥലത്ത് വെടിയേറ്റ് മരിച്ചത്. കവര്‍ച്ചാശ്രമത്തിനിടെ അക്രമി വെടിവയ്ക്കുകയായിരുന്നെന്നാണ് നിഗമനം. ബോസ്റ്റണില്‍ താമസിക്കുന്ന എറണാകുളം സ്വദേശികളായ റാഫി കോതേരിത്തറയുടെയും ആലീസിന്റെയും മകനാണ് മരിച്ച ചാള്‍സ്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാഹകാര്യത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. നരേന്ദ്രമോദിയ്ക്ക് പങ്കാളിയെ കണ്ടെത്തിക്കൊടുക്കാന്‍ തനിക്കു സാധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് ഫലിത രൂപേണ പറഞ്ഞിരുന്നെന്നാണ് വെളിപ്പെടുത്തല്‍. പൊളിറ്റിക്കോ മാഗസിന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. വിദേശരാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും, അതിനു മുമ്പും ട്രംപിന് സംഭവിച്ചിട്ടുള്ള അബദ്ധങ്ങളെ കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പൊളിറ്റിക്കോ ഇക്കാര്യം പറയുന്നത്.
കഴിഞ്ഞ വര്‍ഷം മോദിയും ട്രംപും തമ്മില്‍ വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദര്‍ശനത്തിന് മോദി തനിച്ചാണ് എത്തുന്നത് എന്നറിഞ്ഞപ്പോഴായിരുന്നു ട്രംപ് അഭിപ്രായം പ്രകടിപ്പിച്ചത്. മറ്റു രാജ്യങ്ങളിലെ നേതാക്കളുമായുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ക്കിടെയിലെ പിഴവുകളും, ഉച്ചാരണപ്പിശകുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാഷിങ്ടണിലെ സിയാറ്റിൽ ടൊക്കോമ വിമാനത്താവളത്തിലാണ് സംഭവം.വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന അലാസ്ക എയര്‍ലൈൻസിന്റെ ഹൊറിസോണ്‍ എയർ ക്യു 400 വിമാനവുമായി ആരുമറിയാതെ കവർന്നെടുത്ത് കമ്പനിയുടെ തന്നെ ഒരു ജീവനക്കാരൻ പറന്നുയർന്നത്. എയർലൈൻസിന്റെ ഒരു മെക്കാനിക്കാണ് സ്വയം പൈലറ്റായി വിമാനം പറത്തിയത്.
വിമാനവുമായി പറന്നുയർന്ന ഇയാൾ ആകാശത്ത് അഭ്യാസ പ്രകടനങ്ങൾ നടത്തി. അപായ സൈറൺ മുഴങ്ങിയതോടെ രണ്ട് പോർ വിമാനങ്ങള്‍ ’റാഞ്ചിയ’ വിമാനത്തെ ലക്ഷ്യമാക്കി പറന്നുയർന്നു. അൽപ്പ നേരം പോർ വിമാനങ്ങളെ കബളിപ്പിച്ച് പറന്ന വിമാനം, ഒടുവിൽ തകർന്നു വീഴുകയായിരുന്നു.
സംഭവത്തിനു തീവ്രവാദ ബന്ധമില്ലെന്നും 29കാരനായ യുവാവിന്റെ ആത്മഹത്യ ശ്രമം മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി. താൻ മാനസിക പ്രശ്നങ്ങളുള്ള ഒരാളാണെന്നും തന്നെ സ്നേഹിക്കുന്നവർക്ക് തന്റെ പ്രവൃത്തി ഏറെ ദുഃഖമുണ്ടാക്കുമെന്ന് അറിയാമെന്നും എയർ ട്രാഫിക് കൺട്രോളുമായുള്ള സംഭാഷണത്തിൽ യുവാവ് വ്യക്തമാക്കി. സംഭാഷണത്തിന്റെ ഓഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിൽ ബോട്ട് യാത്രക്കിടയിൽ കടലിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം നീറിക്കാട് കറ്റുവീട്ടിൽ ജിനു ജോസഫി(39)ന്റെ മൃതദേഹം ശനിയാഴ്ച വൈകീട്ട് കണ്ടെത്തിയാതായി എബിസി ചാനൽ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രിയിലാണ് ഇയാളെ കാണാതാകുന്നത്.
മലയാളികളായ മറ്റു മൂന്നു കൂട്ടുകാർക്കൊപ്പം കടലിൽ ബോട്ടിംഗ് നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ബോട്ടിലുണ്ടായിരുന്ന ജിനുവിനെ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാണാതാവുകയായിരുന്നു.
ഭാര്യ ഫിൻസി പൂഴിക്കോൽ മണലേൽ കുടുംബാംഗമാണ്. മക്കൾ: അലോവ്, അലോണ, അലോഷ്. മൃതദേഹം ഹൂസ്റ്റണ്‍ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നാട്ടിൽ നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നു ബന്ധു അറിയിച്ചു.
ചിക്കാഗോ: ഫോമയുടെ പൊളിറ്റിക്കല്‍ ഫോറം സെമിനാറില്‍ വിഷയം അവതരിപ്പിച്ച ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് ഏബ്രഹാം ഇന്ത്യയില്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യം എന്നാല്‍ ഭൂരിപക്ഷാധിപത്യം എന്നാണ് പലരും കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തില്‍ വന്നതോടെ കോടതിക്കും പാര്‍ലമെന്റിനും മീഡിയയ്ക്കും പ്രധാന്യം ഇല്ലതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുപോലെ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്ന സ്ഥിതിയുമുണ്ട്.
ആര്.എസ്.എസിന്റെ ആശയങ്ങള്‍ക്കനുസരിച്ചാണ് ഇപ്പോള്‍ ഭരണം നടക്കുന്നത്. മോഡിയുടെ കീഴില്‍ പാര്‍ലമെന്റിന്റെ അധികാര പരിധി കുറഞ്ഞു. തങ്ങള്‍ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയെ ഒഴിവാക്കാന്‍ വെറും ബില്ലുകള്‍ പോളും സാമ്പത്തിക ബില്ലുകളായി അവതരിപ്പിക്കുന്നു. പാര്‍ലമെന്ററി കമ്മിറ്റികള്‍ നോക്കുകുത്തികളാകുന്നു.
സി.ബി.ഐ, എന്‍ഫോഴ്സ് ഡയറക്ടേറ്റ് തുടങ്ങിയവ എതിരാളികളെ നിലയ്ക്ക് നിര്‍ത്താനുള്ള ഉപകരണമായി മാറി. എതിരഭിപ്രായം പറഞ്ഞാല്‍ ഒന്നുകില്‍ ആര്.എസ്.എസ്. ബി.ജെ.പി അംഗങ്ങള്‍ ശാരീരികമായി ആക്രമിക്കും. അല്ലെങ്കില്‍ സി.ബി.ഐ കേസോ എന്‍ഫോഴ്സ്മെന്റ് വക സാമ്പത്തിക കേസോ ഉണ്ടാകും. പേടിച്ച് പലരും മിണ്ടാതാകും.
കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നും സുതാര്യ ഭരണത്തിന്റെ ശക്തിയുമായ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ത്തു. ജനം ചോദിച്ചാല്‍ വിവരമൊന്നും കിട്ടില്ല.
മാധ്യമങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നതില്‍ മോഡി സര്‍ക്കാര്‍ വന്‍ വിജയം നേടി. സ്വതന്ത്രചിന്ത അമര്‍ച്ച ചെയ്യുന്നു. അക്കാഡമിക് തലത്തില്‍പ്പോലും ഭിന്നാഭിപ്രായം തടയുന്നു. നോണ്‍ ഗവണ്മെന്റല് സംഘടനകളെ ഫലത്തില്‍ ഇല്ലാതാക്കുകയും, മതസ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്ന അവസ്ഥയും നിലനില്ക്കുന്നു. അതിനൊക്കെ തൊടു ന്യായങ്ങള്‍ സര്‍ക്കാരും ബി.ജെ.പി അനുകൂലികളൂം പറയുകയും ചെയ്യും
ഇതിനൊക്കെ പുറമെയാണ് സാദാചാര പോലീസും, ഭക്ഷണ കാര്യങ്ങളിലുള്ള നിയന്ത്രണവും. മോഡി അധികാരത്തില്‍ വന്നശേഷം ബീഫിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതും കൊല്ലുന്നതും കുറ്റകരമല്ലാത്ത സ്ഥിതി വന്നിരിക്കുന്നു.
ദളിതര്‍ക്കെതിരായ അതിക്രമങ്ങളും കൂടി. അതുപോലെ കെട്ടുകഥകള്‍ ശാസ്ത്രമാണെന്ന രീതിയില്‍ അവതരിപ്പിക്കുന്നു. വിദ്യാഭ്യാസ രംഗത്തെ മതത്തിന്റെ ഭാഗമാക്കുന്നു. ഇത്തരമൊരു അവസ്ഥ ജനാധിപത്യത്തെ തകര്‍ക്കുകയും ഇന്ത്യയെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകുകയും ചെയ്യുമെന്നുേേ ജാര്‍ജ് ഏബ്രഹാം ചൂണ്ടിക്കാട്ടി.
ഈ വിലയിരുത്തലുകള്‍ പൂര്‍ണ്ണമായും ശരിയാണെന്നു പറഞ്ഞ മോന്‍സ് ജോസഫ് എം.എല്‍.എ നിയമവാഴ്ചയുടെ തകര്‍ച്ചയില്‍ ദുഖം പ്രകടിപ്പിച്ചു. നിയമം നടപ്പിലാക്കാനും ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാനുമാണ് ഗവണ്മെന്റ് ഉണ്ടായിരിക്കുന്നതു തന്നെ. പക്ഷെ നിയമ വാഴ്ച നടപ്പാവുന്നില്ല. ആര്‍ക്കും ആരെയും ആക്രമിക്കാവുന്ന സ്ഥിതിയാനിപ്പോള്‍. എന്തെങ്കിലും ഒരു കാരണം പറഞ്ഞാല്‍ മതി.
സാമ്പത്തികമായി നാം മുന്നേറുന്നു. ഫെഡറലിസം ആണ് നമ്മുടെ ശക്തി. പക്ഷെ ഗവണറുടേ ഓഫീസില്‍ പോയി ഡല്‍ഹി മുഖ്യമന്ത്രി വരെ സമരം ചെയ്യേണ്ട സ്ഥിതിയാണിപ്പോള്‍. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യുന്നവര്‍ക്കു മാത്രം നീതി നല്കിയാല് മതിയോ എല്ലാ പൗരന്മാര്ക്കും നീതി ലഭ്യമാക്കേണ്ടതല്ലേ മോന്‍സ് ചോദിച്ചു.
ഭരണാധികാരിയുടെ കഴിവിനെ പ്രശംസിച്ച് മാത്രം മുന്നേറാന്‍ പറ്റില്ലെന്നു കോന്നിയില്‍ നേരത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. സനല്‍കുമാര്‍ ചൂണ്ടിക്കാട്ടി. സാമ്പത്തികരംഗത്ത് 80 ശതമാനത്തിന്റെ വിലാപം ആരും കേള്‍ക്കുന്നില്ല. സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. വര്‍ഗീയമായി സമൂഹം വിഭജിക്കപ്പെടുന്നു. ഇതെല്ലാം ന്യായീകരിക്കുന്ന ഭരണാധികാരികള്‍ ഉണ്ടായാല്‍ എന്തുചെയ്യും. യു.പിയില്‍ ഒരു പുരുഷനും സ്ത്രീയും സംസാരിച്ചാല്‍ റോമിയോ സേന ഇടപെടുമെന്ന സ്ഥിതി എത്ര പരിതാപകരമാണ്.
മനുഷ്യനെ മറന്ന് പശുവിന് ആംബുലന്‍സ് സൗകര്യമേര്‍പ്പെടുത്തുന്ന സ്ഥിതിയാണിപ്പോള്‍. കടംകഥകള് സത്യമാണെന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. ഈ വസ്തുതകള്‍ ശരിവയ്ക്കുന്ന രീതിയിലായിരുന്നു രാജു ഏബ്രഹാം എം.എല്‍.എ, ശിവന് മുഹമ്മ എന്നിവരുടെ പ്രസംഗങ്ങളും.
എന്നാല്‍ കേന്ദ്രസര്‍ക്കാരിനെ അധിക്ഷേപിക്കുന്നുവെന്നു പറഞ്ഞ് സദസില്‍ നിന്നൊരാള്‍ ചൂടായി വേദിക്കരികിലെത്തുകയും ചെയ്തു. ഇതൊക്കെ വ്യക്തികളുടെ അഭിപ്രായമാണെന്നും ഫോമയ്ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും പൊളിറ്റിക്കല്‍ ഫോറം നേതാവ് തോമസ് ടി. ഉമ്മന്‍ വിശദീകരിക്കുകയും ചെയ്തു.
നേരത്തെ ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികാര്യങ്ങളെപറ്റിയുള്ള ചര്‍ച്ചാ സമ്മേളനത്തില്‍ പൊളിറ്റിക്കല്‍ ഫോറം നാഷണല്‍ ചെയര്മാന് തോമസ് റ്റി ഉമ്മന്‍ മോഡറേറ്റര്‍ ആയിരുന്നു. ഓവര്‍സീസ് സിറ്റിസിന്‍സ് ഓഫ് ഇന്ത്യ (ഓ സി ഐ) കാര്‍ഡ്, പാസ്പോര്‍ട്ട് റിന്യൂവല്‍, അറ്റെസ്സ്റ്റേഷന്‍, പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു അദ്ദേഹം വിശദീകരിച്ചു.
എമര്‍ജന്‍സി വിസ സൗകര്യങ്ങള്‍ കോണ്‍സുലേറ്റുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിവിധ ചോദ്യങ്ങള്‍ക്കുത്തരമായി ഭട്ടി പറഞ്ഞു. പൊളിറ്റിക്കല്‍ ഫോറത്തിന്റെ കണ്വെന്ഷന് ചെയറായ റോയ് മുളങ്കുന്നം സ്വാഗതവും സജി കരിമ്പന്നൂര്‍ കൃതജ്ഞതയും പറഞ്ഞു.
ന്യൂയോർക്ക് നഗരത്തിലെ പ്രധാന കെട്ടിടങ്ങളിലൊന്നായ പ്ലാസാ ഹോട്ടൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഖത്തർ ഒപ്പു വെച്ചതായി റിപ്പോർട്ട്. അമേരിക്കൻ പ്രസിഡൻറിെൻറ ഉടമസ്ഥതയിലുണ്ടായിരുന്ന പ്ലാസാ ഹോട്ടൽ 600 മില്യൻ ഡോളറിനാണ് കച്ചവടമാക്കിയിരിക്കുന്നത്.
ഖത്തറിലെ കതാറ ഹോൾഡിംഗാണ് ഹോട്ടലിെൻറ മുഴുവൻ ഉടമസ്ഥാവകാശവും സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ ബിസിനസ് ഗ്രൂപ്പ് സഹാറ ഇന്ത്യൻ പരിവാറിെൻറ 75 ശതമാനം ഓഹരിയും ഇതിലുൾപ്പെടും.
അതേസമയം, ഇത് സംബന്ധിച്ച് കതാറയും സഹാറയും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ മുന്നോട്ട് വന്നിട്ടില്ല. ഇരു കൂട്ടുരും തമ്മിലുള്ള കരാർ യഥാർഥ്യമാണെന്നും എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കടുത്ത ഉപരോധം നിലനിൽക്കുന്ന സമയത്തും വമ്പൻ നിക്ഷേപ പദ്ധതികളാണ് ഖത്തർ മുന്നോട്ട് വെച്ചിരിക്കുന്നത്.
ഉപരോധം ആരംഭിച്ചതിന് ശേഷമുള്ള ഖത്തറിെൻറ വെസ്റ്റേൺ േപ്രാപർട്ടി വിപണിയിലെ ഏറ്റവും വലിയ നിക്ഷേപമാണ് 600 മില്യൻ ഡോളറിെൻറ പ്ലാസാ ഹോട്ടൽ കരാർ.
1988ലാണ് പ്ലാസാ ഹോട്ടൽ ട്രംപിെൻറ കൈകളിലെത്തുന്നത്. പിന്നീട് രണ്ട് ദശാബ്ദക്കാലം സൗദി രാജകുമാരൻ അൽ വലീദ് ബിൻ തലാലിെൻറ കൈവശമായിരുന്നു ഹോട്ടലുണ്ടായിരുന്നത്.
ഖത്തർ കരാറിലാകുന്ന സമയത്തും ഹോട്ടലിൽ ചെറിയ നിക്ഷേപം തലാലിനുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ വലീദിെൻര കിങ്ഡം ഹോൾഡിംഗ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി സഹാറാ ഗ്രൂപ്പ് വർഷങ്ങൾക്ക് മുമ്പ് തന്നെ ഹോട്ടൽ വിൽക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.
വിദേശയാത്രയ്ക്കെത്തിയ അമേരിക്കൻ മലയാളിയായ 52 കാരനാണ് ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയതിനെത്തുടർന്ന് സിഐഎസ്എഫിന്റെ പിടിയിലായി. കൊല്ലം പുനലൂർ സ്വദേശി തോമസ് ബിജു(52)വിന്റെ ബാഗിൽ നിന്നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിൽ അഞ്ചു വെടിയുണ്ടകൾ കണ്ടെത്തിയത്. കൊച്ചിയിൽ നിന്ന് ഇന്നലെ പുലർച്ചെ മൂന്നിനു സിംഗപ്പൂർ വഴി അമേരിക്കയിലേക്ക് പുറപ്പെടുന്ന സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനാണ് തോമസ് ബിജു ഞായറാഴ്ച രാത്രി പതിനൊന്നോടെ നെടുമ്പാശേരിയിലെത്തിയത്. ലഗേജ് പരിശോധനയിൽ വെടിയുണ്ട കണ്ടെത്തിയതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ യാത്രയും മുടങ്ങി. അവധിക്ക് നാട്ടിലെത്തി മടങ്ങിപ്പോകുകയായിരുന്ന ഇദ്ദേഹം ഏറെക്കാലമായി അമേരിക്കയിലെ യൂണിവേഴ്സിറ്റിയിൽ പ്രഫസറാണ്. പക്ഷികളെ കൊല്ലുന്നതിന് ഉപയോഗിക്കുന്ന ഉണ്ടകളാണ് ബാഗിൽനിന്ന് കണ്ടെടുത്തത്. നെടുമ്പാശേരി പോലീസിനു കൈമാറിയ ഇയാൾക്ക് അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനത്തെ ഗവർണർ പദവിയിലേക്കു മത്സരിക്കുന്ന ഇരുപത്തിരണ്ടുകാരനായ ഇന്ത്യൻ വംശജൻ ശുഭം ഗോയൽ ശ്രദ്ധേയനാകുന്നു. വർച്വൽ റിയാലിറ്റി കന്പനിയിൽ ജോലിക്കാരനായ യുവാവ് പ്രചാരണത്തിനായി വർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു.
ഉത്തർപ്രദേശിൽനിന്നു കുടിയേറിയ ദന്പതികളുടെ മകനാണ്. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽനിന്നു ബിരുദം നേടി.
അഴിമതിക്കെതിരേയാണ് തന്റെ പോരാട്ടമെന്നു ഗോയൽ പറയുന്നു. സ്വതന്ത്രനായാണ് മത്സരം. നവംബർ ആറിനു നടക്കുന്ന തെരഞ്ഞെടുപ്പിൽ ഗോയൽ അടക്കം 22 സ്ഥാനാർഥികളുണ്ട്.