ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റ് ലണ്ടനിലെ റസ്റ്റോറന്റിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ എത്തിയ ഒൻപത് വയസ്സുകാരിയായ മലയാളി പെൺകുട്ടിക്ക് വെടിയേൽക്കാൻ ഇടയായ ഗുണ്ടാ ആക്രമണത്തിൽ പ്രതിയായ ടർക്കിഷ് പൗരൻ കുറ്റക്കാരൻ എന്ന് കണ്ടെത്തി കോടതി. സംഭവം നടന്ന് 14 മാസങ്ങൾ കഴിഞ്ഞപ്പോഴാണ് ലണ്ടൻ ഓൾഡ് ബെയിലി കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ബെർമിംഗ്ഹാമിൽ നിന്നുള്ള കുടുംബം സുഹൃത്തുക്കളെ സന്ദർശിക്കാൻ ഹാഫ് – ടെം ലണ്ടനിൽ എത്തിയതായിരുന്നു. ഈ സമയം കുട്ടിക്ക് വിശന്നതിനെ തുടർന്ന് യാത്രാ മധ്യേ ഹാക്ക്നിയിലെ ടർക്കിഷ് റസ്റ്റോറന്റിൽ കയറുകയായിരുന്നു. ഇവിടെ വച്ചാണ് കുട്ടി അപ്രതീക്ഷിത ആക്രമണത്തിന് ഇരയായത്.
ഹാക്ക്നിയിലെ മറ്റൊരിടത്ത് നടന്ന ഏറ്റുമുട്ടലിൻ്റെ തുടർച്ചയായി ഗുണ്ടാസംഘങ്ങൾ നടത്തിയ ആക്രമണത്തിൽ കുട്ടിക്ക് പരിക്കുകയായിരുന്നു. ഒരു ഡ്യൂക്കാറ്റി മോൺസ്റ്റർ മോട്ടർ ബൈക്കിൽ എത്തിയ ആക്രമി കടയിൽ ഉണ്ടായിരുന്ന തുർക്കി വംശജരായ മൂന്നു പേർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനിടയിൽ പെട്ട കുട്ടിയുടെ തലയ്ക്ക് വെടിയേറ്റു. പിന്നാലെ അതിതീവ്ര പരിചരണത്തിലാണ് പെൺകുട്ടി മാസങ്ങളോളം കഴിഞ്ഞത്. പെൺകുട്ടിക്ക് വെടിയേറ്റത്തിനോടൊപ്പം തന്നെ മറ്റു മൂന്നു ആളുകൾക്കും വെടിവെപ്പിൽ പരിക്കേറ്റിരുന്നു.
വെടിയേറ്റത്തിന് പിന്നാലെ ഗുരുതര പരുക്കേറ്റതിനാൽ ടർക്കിഷുകാരനായ പ്രതിക്ക് ഗുരുതര ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആക്രമണത്തിൽ ശരീരത്തിൻെറ ഇടതുഭാഗം പൂർണ്ണമായും ഉപയോഗിക്കാത്ത വിധം കുട്ടിക്ക് പരുക്കേറ്റിരുന്നു. കഴിഞ്ഞവർഷം മെയ് 29 ന് ഹോട്ടലിനകത്ത് വെച്ച് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് പെൺകുട്ടിക്ക് വെടിയേറ്റത്.
Leave a Reply