ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ദന്തചികിത്സാ സംവിധാനത്തിൽ സമൂല മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ പദ്ധതികൾ തയ്യാറാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. അടിയന്തര ദന്തചികിത്സ ആവശ്യമായവർക്കും സങ്കീർണ ചികിത്സ ആവശ്യമായ രോഗികൾക്കും ഇനി കൂടുതൽ മുൻഗണന നൽകാനാണ് തീരുമാനം. ഇതിലൂടെ ദന്തചികിത്സ ലഭ്യമാകാൻ ബുദ്ധിമുട്ടുന്ന സാഹചര്യം കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പുതിയ നിർദേശങ്ങൾ പ്രകാരം ഗുരുതരമായ ചികിത്സ ആവശ്യമായ സങ്കീർണ കേസുകളിൽ രോഗികൾക്ക് 200 പൗണ്ടിൽ അധികം തുക ലാഭിക്കാനാകും. ചില രോഗികൾക്ക് ഏകദേശം 225 പൗണ്ട് വരെ ചെലവു കുറയുമെന്നാണ് വിലയിരുത്തൽ. ഇത് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് വലിയ ആശ്വാസമാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

എന്നാൽ വർഷങ്ങളായി എൻഎച്ച്എസിൽ ദന്തഡോക്ടർമാരുടെ അഭാവം തുടരുകയാണെന്ന് ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ (BDA) മുന്നറിയിപ്പ് നൽകി. ആവശ്യമായ അധിക ധനസഹായവും ഡോക്ടർമാരുടെ കുറവും പരിഹരിച്ചില്ലെങ്കിൽ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് സംഘടന വ്യക്തമാക്കി. ചില പ്രദേശങ്ങളിൽ ഡെന്റൽ സേവനത്തിന്റെ അവസ്ഥ പരിതാപകരമായ സാഹചര്യത്തിൽ ദീർഘകാല അടിസ്ഥാനത്തിലുള്ള പരിഹാരമാണ് വേണ്ടത് എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.











Leave a Reply