മുതിർന്ന ബംഗാളി അഭിനേതാവും തൃണമൂൽ കോണ്ഗ്രസ് മുൻ എംപിയുമായ തപസ് പാൽ (61) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മകളെ സന്ദർശിച്ചശേഷം കോൽക്കത്തയിലേക്കു മടങ്ങുന്നതിനായി മുംബൈ വിമാനത്താവളത്തിൽ എത്തിയ തപസിനു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജൂഹുവിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വൈകാതെ മരിച്ചു.
കൃഷ്ണനഗറിൽനിന്നു രണ്ടു തവണ പാർലമെന്റിലേക്കും അലിപോറിൽനിന്ന് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016 ഡിസംബറിൽ റോസ് വാലി ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തതിനുശേഷം തപസ് അഭിനയിച്ചിരുന്നില്ല. 13 മാസത്തിനുശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.
	
		

      
      



              
              
              




            
Leave a Reply