ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുതുവത്സര ആഘോഷത്തിനിടെ യാതൊരു പ്രകോപനവും ഇല്ലാതെ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പുരുഷന്മാർക്കും ഒരു കൗമാരക്കാരനും ജീവപര്യന്തം തടവ് ശിക്ഷ നൽകി. ഫോറൻസിക് തെളിവുകൾ നശിപ്പിക്കാൻ വേണ്ടി കുറ്റവാളികൾ വില്യം ‘ബില്ലി’ ഹെൻഹാമിന്റെ ശരീരം ബ്ലീച്ചിൽ മുക്കിയിട്ടതായി കോടതിയിൽ കണ്ടെത്തി.

WhatsApp Image 2024-12-09 at 10.15.48 PM

കൊലപാതകം നടക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് 24-കാരനായ ഹെൻഹാമിന്റിനെ ബ്രൈറ്റണിലെ ഒരു നിശാക്ലബ്ബിൽ ആണ് അവസാനമായി കണ്ടത്. എന്നാൽ 2020 ജനുവരി ഒന്നിന് നേരം പുലരുമ്പോഴേക്കും പൊട്ടിയ ഗോവണി പടികളിൽ നിന്നുള്ള മാരകമായ ആക്രമണത്തിനു വിധേയമായ രീതിയിൽ 67 വ്യത്യസ്ത പരിക്കുകളുമായുള്ള ശരീരമാണ് കണ്ടെത്താനായത്.

മൃതശരീരത്തിൽ ഇരുവശങ്ങളിലുമായി 11 വാരിയെല്ലുകൾ, തലയോട്ടിയിലെ മുഖത്തിലും കഴുത്തിലും വ്യാപകമായ ചതവ്, നെറ്റിയിൽ ആഴത്തിലുള്ള മുറിവ്, മസ്തിഷ്ക ക്ഷതം എന്നിവ കണ്ടെത്തി. തെക്ക് കിഴക്കൻ ലണ്ടനിലെ റാവൻസ്‌ബോൺ സർവകലാശാലയിലെ ഫിലിം, ഫോട്ടോഗ്രാഫി പഠനങ്ങളിൽ നിന്ന് ഇടവേള എടുത്ത് വെസ്റ്റ് സസെക്സിലെ ഹെൻഫീൽഡിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന ഹെൻഹാമിനെ 11 അടി ഉയരത്തിൽ നിന്ന് താഴേക്ക് ഇടുകയായിരുന്നു. യുവാവ് ധരിച്ചിരുന്ന ചുവന്ന ഹ്യൂമ ട്രെയിനഴ്‌സ് ഒഴികെയുള്ള വസ്ത്രങ്ങൾ ഒന്നും തന്നെ വീണ്ടെടുക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. മരിച്ച യുവാവിൻെറ തലമുടിയിൽ നിന്ന് അണുനാശിനിയുടെ അംശവും കണ്ടെത്തിയിരുന്നു.