ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: പുതുവത്സരത്തിലെ ആദ്യ വ്യാപാരദിനത്തിൽ തന്നെ ബ്രിട്ടീഷ് ഓഹരി സൂചികയായ എഫ്‌ടിഎസ്ഇ 100 ചരിത്ര നേട്ടം കൈവരിച്ചു. ആദ്യമായി 10,000 പോയിന്റ് കടന്ന സൂചിക 10,046 വരെ ഉയർന്ന ശേഷം 9,951ൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 21 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയ എഫ്‌ടിഎസ്ഇ 100, 2025ൽ അമേരിക്കൻ പ്രധാന സൂചികകളേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഖനനം, പ്രതിരോധം, ധനകാര്യ മേഖലകളിലെ ഓഹരികളാണ് നേട്ടത്തിന് കരുത്തായത്. സ്വർണ്ണം-വെള്ളി വില വർധനവിലൂടെ റിയോ ടിന്റോ പോലുള്ള കമ്പനികൾക്കും ആഗോള പ്രതിരോധ ചെലവുകൾ ഉയർന്നതോടെ റോൾസ്-റോയ്സ്, ബാബ്കോക്ക് തുടങ്ങിയ സ്ഥാപനങ്ങൾക്കും നേട്ടമുണ്ടായി. കരീസ്, നെക്സ്റ്റ് പോലുള്ള ബ്രിട്ടീഷ് ബ്രാൻഡുകളുടെ ഓഹരികളും കുതിച്ചുയർന്നു. എഫ്‌ടിഎസ്ഇ 100 ലിസ്റ്റിലെ കമ്പനികളുടെ വരുമാനത്തിന്റെ ഏകദേശം 75 ശതമാനവും വിദേശ വിപണികളിൽ നിന്നുള്ളതായതിനാൽ, ഇത് നേരിട്ട് യുകെ സമ്പദ്‌വ്യവസ്ഥയുടെ അളവുകോലല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

10,000 പോയിന്റ് കടന്നത് നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ‘മാനസികമായി നിർണായകമായ’ ഘട്ടമാണെന്ന് സാമ്പത്തിക നിരീക്ഷകർ പറഞ്ഞു. യുഎസ് ടെക് ഓഹരികളുടെ ഉയർന്ന മൂല്യനിർണയം സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നതിനാൽ യുകെ വിപണി കൂടുതൽ ആകർഷകമാകുന്നുവെന്നും അവർ വിലയിരുത്തി. അതേസമയം, കൃത്രിമ ബുദ്ധി (AI) വരുമാനം ഉയർത്തുമെന്ന പ്രതീക്ഷകൾ യാഥാർത്ഥ്യമാകാതെ പോയാൽ വിപണിയിൽ വലിയ തിരുത്തൽ സംഭവിക്കാമെന്ന മുന്നറിയിപ്പും ചിലർ മുന്നോട്ടുവച്ചു.