ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഇപ്പോൾ പകൽ കൂടുതൽ ദൈർഘ്യമുള്ളതും കാലാവസ്ഥ കൂടുതൽ ചൂടുള്ളതുമാണ്. അതുകൊണ്ട് തന്നെ കൂടുതൽ ആളുകൾ വീടിന് പുറത്ത് പൂന്തോട്ടത്തിൽ കൂടുതൽ സമയം ചിലവഴിക്കാനും അറ്റകുറ്റപ്പണികൾക്കായും നിലവിൽ സമയം ചിലവഴിക്കാറുണ്ട്. എന്നാൽ ഇത്തരം പൊതുസ്ഥലങ്ങളിൽ കർശനമായ ശബ്ദ നിയന്ത്രണ നിയമങ്ങൾ നിലവിലുള്ള രാജ്യമാണ് യുകെ. ഇത്തരം നിയമങ്ങളെ കുറിച്ച് പലർക്കും അറിവില്ലെന്ന പോരായ്മയും ഉണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ശബ്ദ മലിനീകരണത്തോട് അനുബന്ധിച്ചുള്ള ഇത്തരം നിയമങ്ങൾ ലംഘിച്ചാൽ പിഴ ഈടാക്കുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ കേസ് കോടതിയിൽ എത്തിയാൽ 5000 പൗണ്ട് വരെ പിഴ അടയ്ക്കേണ്ടി വരും. ശനിയാഴ്ചകളിൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കടുത്ത ശബ്ദമലിനീകരണം നിയന്ത്രണം നിലവിലുള്ള സമയമാണ് . എന്നാൽ ഈ നിയമത്തെ കുറിച്ച് യുകെ പൗരന്മാരിൽ പകുതിയോളം (45%) പേർക്കും ഇപ്പോഴും അറിയില്ല. അതു മാത്രമല്ല രാത്രി 11 മുതൽ രാവിലെ 7 മണി വരെ മിതമായ രീതിയിൽ മാത്രമേ ശബ്ദം പാടുള്ളൂ. ഉച്ചത്തിലുള്ള പാട്ട്, പട്ടികളുടെ കുര തുടങ്ങിയവ ഉൾപ്പെടെ മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം പിഴ വിളിച്ചു വരുത്തുന്നു.


വാഷിംഗ് മിഷൻ തുടങ്ങിയ ഉപകരണങ്ങളുടെ ശബ്ദം ഈ നിയമത്തിന്റെ പരുധിയിൽ വരും. നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഞായറാഴ്ച പൂർണ്ണ നിയന്ത്രണമുണ്ട്. നിയമങ്ങൾ ലംഘിക്കുന്നവർക്ക് കൗൺസിലുകൾ നിന്ന് മുന്നറിയിപ്പ് നോട്ടീസ് ആദ്യം നൽകും. തിരുത്തൽ വരുത്താതിരിക്കുകയോ ന്യായമായ വിശദീകരിക്കണം നൽകാൻ കഴിയാതിരിക്കുകയോ ചെയ്താൽ കനത്ത പിഴ ഒടുക്കേണ്ടി വരും. പിഴ ഒടുക്കാൻ 14 ദിവസത്തെ സാവകാശമാണ് ലഭിക്കുന്നത്. വീടുകൾക്ക് 110 പൗണ്ട് വരെയും വാണിജ്യ സ്ഥാപനങ്ങൾക്ക് 500 പൗണ്ട് വരെയും പിഴ ചുമത്തപ്പെടാം. സമയപരിധി കഴിഞ്ഞാൽ പ്രശ്നം കോടതിയിൽ എത്തുകയും പിഴ കനത്തതാകാനും സാധ്യതയുണ്ട്. ഗുരുതരമായ കേസുകളിൽ കൂടുതൽ ശല്യപ്പെടുത്തലുകൾ തടയുന്നതിന് ലൗഡ് സ്പീക്കറുകൾ അല്ലെങ്കിൽ സൗണ്ട് സിസ്റ്റങ്ങൾ പോലുള്ള ശബ്ദമുള്ള ഉപകരണങ്ങൾ കണ്ടുകെട്ടാൻ അധികാരികൾക്ക് അധികാരമുണ്ട്.