ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലൈംഗിക പീഡന ആരോപണങ്ങളിൽ ശിക്ഷിക്കപ്പെട്ട സ്വാൻസിയിലെയും ബ്രെക്കോണിലെയും ബിഷപ്പായിരുന്നു ആന്റണി പിയേഴ്സിനെതിരെ കൂടുതൽ പരാതികൾ ഉയർന്നു വന്നതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടൊപ്പം സഭയോട് അനുബന്ധിച്ചുള്ള വിവിധ ലൈംഗിക പീഡന ആരോപണങ്ങളും പോലീസ് അന്വേഷണത്തിന് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള പരാതികൾ ബിഷപ്പ് ആകുന്നതിന് 13 വർഷം മുൻപ് 1986 – ൽ സഭാ അധികാരികൾക്ക് ലഭിച്ചിരുന്നതായാണ് അറിയാൻ സാധിച്ചത്. എന്നാൽ സഭാ നേതൃ സ്ഥാനത്തുള്ളവർ അന്ന് പരാതി അവഗണിക്കാനുള്ള സാഹചര്യം അന്വേഷണ പരുധിയിൽ ഉൾപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇരയായ വ്യക്തി തൻറെ പരാതികൾ അവഗണിച്ചതിനെതിരെ പരസ്യമായി രംഗത്ത് വരുകയും എങ്ങനെ അദ്ദേഹത്തിന് ബിഷപ്പാകാൻ സാധിച്ചു എന്ന കാര്യത്തിൽ പരസ്യ പ്രതികരണം നടത്തുകയും ചെയ്തതാണ് പുതിയ അന്വേഷണത്തിന് കാരണമായത്. കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചതിന് ശിക്ഷിക്കപ്പെട്ട ആന്റണി പിയേഴ്സ് 1980 കളിൽ സ്വാൻസിയിലെ ഒരു പുരോഹിതനായിരുന്നു. അതോടൊപ്പം നഗരത്തിലെ സിംഗിൾട്ടൺ ആശുപത്രിയിൽ ചാപ്ലെയിൻ ആയിരുന്നു. പുരോഹിത പ്രമുഖരുടെ അമിത മദ്യപാനം ലൈംഗിക ചൂഷണം ഉൾപ്പെടെ നിരവധി ആരോപണങ്ങളാൽ – ആടിയുലയുകയാണ് യുകെയിലെ ആംഗ്ലിക്കൻ സഭ .
വൈദികനായിരിക്കെ അഞ്ച് വർഷത്തിനിടെ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ ബിഷപ്പ് നിലവിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരുകയാണ് . 16 വയസ്സിന് താഴെയുള്ള കുട്ടിയോട് മോശമായി പെരുമാറിയ 5 സംഭവങ്ങളിൽ ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. പിയേഴ്സ് സ്വാൻസിയിലെ വെസ്റ്റ് ക്രോസിൽ ഒരു ഇടവക പുരോഹിതനായിരുന്ന അവസരത്തിൽ ആണ് ഇദ്ദേഹം കുറ്റകൃത്യം നടത്തിയത്. കുട്ടിയുടെ പ്രായവും അവന് നിങ്ങളുടെ മേലുള്ള വിശ്വാസവും ചൂഷണം ചെയ്തതായി ജഡ്ജി കാതറിൻ റിച്ചാർഡ്സ് ശിക്ഷ വിധിച്ചു കൊണ്ട് പരഞ്ഞിരുന്നു . ലൈംഗികമായ ചൂഷണം നടന്നപ്പോൾ എതിർത്ത് പറയാനുള്ള ധൈര്യം കാണിക്കാതിരുന്നതിൽ അതിയായ നാണക്കേട് ഉണ്ടായിരുന്നു എന്നാണ് കോടതിയിൽ വായിച്ച ഒരു പ്രസ്താവനയിൽ ഇരയായ ആൾ പറഞ്ഞത്. ജയിൽ ശിഷ കൂടാതെ പിയേഴ്സന്റെ പേര് ആജീവനാന്ത ലൈംഗിക കുറ്റവാളിയുടെ രജിസ്റ്ററിൽ ചേർത്തിരുന്നു . കുട്ടികളുമായോ ദുർബലരായ മുതിർന്നവരുമായോ ജോലി ചെയ്യുന്നതിനോ സന്നദ്ധപ്രവർത്തനം നടത്തുന്നതിനോ ഇതുമൂലം ഇയാൾക്ക് ഇനി സാധിക്കില്ല.
Leave a Reply