ചെന്നൈ ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ മുൻ നേതാവുമായ ഒ. പനീർസെൽവം ഇന്ന് ഡിഎംകെയിൽ ചേരുമെന്ന് സൂചന. ചെന്നൈയിലെ ഹോട്ടലിലേക്ക് താമസം മാറിയ അദ്ദേഹം രാവിലെ ഡിഎംകെ ആസ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ. തേനിയിൽ ഒന്നോ രണ്ടോ സീറ്റുകൾ ഒപിഎസിനും നൽകാനായുള്ള ചർച്ചകളും പുരോഗമിക്കുന്നു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയെ രാഷ്ട്രീയമായി നേരിടുന്നതിനാണ് ഈ നീക്കമെന്നാണ് അനുയായികളുടെ വാദം.
മുൻ മുഖ്യമന്ത്രി എം. കെ.സ്റ്റാലിനുമായി ഒപിഎസ് നടത്തിയ കൂടിക്കാഴ്ചകൾക്ക് പിന്നാലെയാണ് രാഷ്ട്രീയ രംഗം ചൂടുപിടിച്ചത്. ഡിഎംകെ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്നും സ്റ്റാലിൻ മുഖ്യമന്ത്രിയായി തുടരുമെന്നും ഒപിഎസ് മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കിടെ ഒപിഎസ് പക്ഷ പാർട്ടി പി. അയ്യപ്പൻ സ്റ്റാലിനെ പ്രശംസിച്ചതും ശ്രദ്ധേയമായി.
മരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ വിശ്വസ്തനായ ഒപിഎസ്, ജയലളിതയുടെ മരണത്തിന് പിന്നാലെ മൂന്നു തവണ തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം എഐഎഡിഎംകെയിലേക്ക് മടങ്ങാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് പുതിയ രാഷ്ട്രീയ വഴിത്തിരിവിലേക്ക് നീങ്ങുന്നതെന്ന് വിലയിരുത്തൽ. സ്വന്തമായി പാർട്ടി രൂപീകരിക്കാനുള്ള നീക്കവും ഫലിച്ചില്ല. ഇതോടെയാണ് ഡിഎംകെയിലേക്കുള്ള പ്രവേശനം ‘സുരക്ഷിത ഇടം’ എന്ന നിലയിൽ പരിഗണിച്ചതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.











Leave a Reply