ന്യൂസ് ഡെസ്ക്, മലയാളം യുകെ

ന്യൂണീറ്റണിൽ 12 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പുരുഷന്മാരെ കോടതിയിൽ ഹാജരാക്കി. പ്രധാന പ്രതിയായ അഹമ്മദ് മുലഖിൽ രണ്ട് ബലാത്സംഗ കുറ്റങ്ങൾ ആണ് നേരിടുന്നുത് . അതേസമയം രണ്ടാം പ്രതിയായ മുഹമ്മദ് കബീറിന്റെ മേൽ 13 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകൽ, കഴുത്ത് ഞെരിച്ച് കൊല്ലൽ, ബലാത്സംഗത്തിന് സഹായിക്കൽ എന്നീ കുറ്റങ്ങൾ ആണ് ചുമത്തിയിയിരിക്കുന്നത്. പ്രതികളായ രണ്ടുപേരും അനധികൃത കുടിയേറ്റക്കാരാണെന്ന ആരോപണം വാർവിക്ഷയർ കൗണ്ടി കൗൺസിൽ നേതാവ് ജോർജ് ഫിഞ്ച് ഉന്നയിച്ചിട്ടുണ്ട്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല . വാർവിക്ഷയർ പോലീസും ഹോം ഓഫീസും അവരുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് മറച്ചുവെച്ചതായി ആരോപണങ്ങളും ഉയർന്നുവന്നിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പോലീസ് വിസമ്മതിച്ചു. കുറ്റകൃത്യങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കുന്നത് രാജ്യത്തെ നിയമങ്ങൾക്ക് അനുസരിച്ചായിരിക്കും. ഇതിൽ വംശീയതയോ കുടിയേറ്റം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്നില്ലെന്ന് പോലീസ് കൂട്ടി ചേർത്തു.