ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ പുതുക്കിയ ഊർജ ലക്ഷ്യങ്ങൾ കൈവരിക്കുന്ന നടപടികളുടെ ഭാഗമായി രാജ്യത്തുടനീളം കൂടുതൽ സോളാർ ഫാമുകൾ വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സർക്കാർ നടത്തിയ ഊർജ ലേലത്തിന് പിന്നാലെ ഇംഗ്ലണ്ട്, സ്കോട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായി 157 പുതിയ സോളാർ പദ്ധതികൾക്ക് ആണ് കരാർ അനുവദിച്ചത്. ഇതോടെ രാജ്യത്തിന്റെ ഊർജ ഉൽപ്പാദന ശേഷി വൻതോതിൽ വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാലാവസ്ഥാ വിദഗ്ധരും എനർജി സംഘടനകളും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. വേനൽക്കാലങ്ങളിൽ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സോളാർ എനർജി നല്ല പരിഹാരമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ഊർജ സുരക്ഷ ഉറപ്പാക്കാനും ഈ പദ്ധതികൾ സഹായകരമാകുമെന്നാണ് സർക്കാർ നിലപാട്.

അതേസമയം, വലിയ തോതിലുള്ള സോളാർ ഫാമുകൾ പ്രാദേശിക മേഖലകളിൽ സ്ഥാപിക്കുന്നതിനെതിരെ ചില പ്രദേശവാസികൾ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. കൃഷിയിടങ്ങളും പ്രകൃതി ഭംഗിയും നഷ്ടപ്പെടുമെന്ന ആശങ്കയാണ് എതിര്‍പ്പിന് കാരണം. എന്നിരുന്നാലും, ദേശീയ തലത്തിൽ ഊർജ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഈ പദ്ധതികൾ അനിവാര്യമാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.











Leave a Reply