ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റിൽ കുടുങ്ങിക്കിടക്കുന്നത് മൂലം ഓരോ വർഷവും നൂറുകണക്കിന് മാരകമായ ഹൃദ്രോഗ രോഗികളാണ് യുകെയിൽ മരിക്കുന്നത്. അയോർട്ടിക് സ്റ്റെനോസിസ് (AS) യുകെയിലുടനീളമുള്ള ഏകദേശം 300,000 ആളുകൾക്ക് അയോർട്ടിക് സ്റ്റെനോസിസ് (AS) ഉണ്ട്. ഇത് ഗുരുതരവും എന്നാൽ ലക്ഷണമില്ലാത്തതുമായ ഒരു രോഗമാണ്. ഈ രോഗം ഹൃദയത്തിന്റെ അയോർട്ടിക് വാൽവിനെ ദുർബലപ്പെടുത്തുന്നു. ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ (ടാവി) എന്നറിയപ്പെടുന്ന ശസ്ത്രക്രിയ രോഗികളിൽ നേരത്തെ നടത്തിയാൽ രോഗികളെ സാധാരണ ആരോഗ്യത്തിലേയ്ക്ക് കൊണ്ടുവരാൻ സാധിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത്തരത്തിൽ ടാവി ശസ്ത്രക്രിയ വാഗ്ദാനം ചെയ്യുന്ന യുകെയിലെ 35 കേന്ദ്രങ്ങളിൽ അടുത്തിടെ നടത്തിയ ഒരു സർവേയിൽ, 400-ലധികം ആളുകൾ ശസ്ത്രക്രിയയ്ക്ക് മുമ്പ് മരിക്കുന്നതായി കണ്ടെത്തി. ഇത് വെയ്റ്റിംഗ് ലിസ്റ്റിലെ എട്ട് ശതമാനത്തോളം വരും. മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് യുകെയിൽ ടാവി നടപടിക്രമങ്ങൾ വളരെ കുറവാണെന്ന് എടുത്തുകാണിച്ച കിംഗ്സ് കോളേജ് ആശുപത്രിയിലെ ഡോ. ജോൺ ബൈർൺ ഉൾപ്പെടെയുള്ള വിദഗ്ധർ ഈ മരണനിരക്ക് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കൂട്ടിച്ചേർത്തു.

അയോർട്ടിക് സ്റ്റെനോസിസ് (AS) ബാധിച്ച് എൻഎച്ച്എസ് വഴി സമയബന്ധിതമായ ചികിത്സ ലഭിക്കാത്ത രോഗികളിൽ മരണസംഖ്യ ഉയരുന്നതിൽ ഡോ. ജോൺ ബൈർൺ ആശങ്കകൾ ഉന്നയിച്ചു. 70, 80, 90 വയസ്സിനിടയിലുള്ള പ്രായമായവരെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. നീണ്ട വെയ്റ്റിംഗ് ലിസ്റ്റ് മൂലമുള്ള കാലതാമസം കാരണം രോഗികൾ അമിതമായ ചികിത്സാ കാലതാമസം നേരിടുന്നുണ്ടെന്ന് ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പിന്റെ വക്താവ് പറഞ്ഞു. ചികിത്സ ലഭ്യമാക്കൽ മെച്ചപ്പെടുത്തുന്നതിനുമായി ഒരു പുതിയ പരിഷ്കരണ പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും അതിൽ ടാവിക്കായി കാത്തിരിക്കുന്നവരും ഉൾപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിൽ 65 വയസ്സിന് താഴെയുള്ളവരിൽ ഹൃദയസംബന്ധമായ മരണങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിൽ ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ (BHF) ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വഷളാകുന്ന പൊതുജനാരോഗ്യം, വർദ്ധിച്ചുവരുന്ന പൊണ്ണത്തടി, നിരന്തരമായ ആരോഗ്യ അസമത്വങ്ങൾ, കോവിഡ് -19 ന്റെ ദീർഘകാല ആഘാതം എന്നിവ മൂലമാണ് ആരോഗ്യം മോശമായിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.