ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസിലെ കൊറിഡോർ കെയറിൽ രോഗികൾക്ക് ചികിത്സ നൽകുന്നത് “പീഡനത്തിന് സമാനം” ആണെന്നും ഇതുമൂലം മരണങ്ങളും ജീവനക്കാരുടെ മാനസിക ആഘാതവും വർധിക്കുകയാണെന്നും ബ്രിട്ടനിലെ നഴ്‌സുമാരുടെ സംഘടനയായ റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് (RCN) മുന്നറിയിപ്പ് നൽകി. ഒരു വയോധികൻ കൊറിഡോറിൽ ശ്വാസംമുട്ടി മരിച്ച സംഭവവും പുതിയ റിപ്പോർട്ടിൽ, രേഖപ്പെടുത്തിയിട്ടുണ്ട് . രോഗികളുടെ എണ്ണം അതിരു കടന്നതോടെ ആശുപത്രികളിൽ ഭക്ഷണശാലകളും സ്റ്റാഫ് അടുക്കളകളും പോലും താൽക്കാലിക വാർഡുകളാക്കി മാറ്റുന്ന സ്ഥിതിയാണെന്ന് റിപ്പോർട്ട് പറയുന്നു. ജനുവരി 2 മുതൽ 9 വരെ 436 നേഴ്‌സുമാരിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പല നേഴ്‌സുമാർക്കും ഈ അനുഭവങ്ങൾ ഇന്നും “ഭീകര സ്വപ്നങ്ങളായി” പിന്തുടരുകയാണെന്ന് റിപ്പോർട്ട് പറയുന്നു. സൗത്ത് ഇംഗ്ലണ്ടിൽ, താൽക്കാലിക വാർഡാക്കിയ ഡിപ്പാർച്ചർ ലൗഞ്ചിൽ രോഗി മരിച്ച സംഭവവും, യോർക്ക്ഷയറിൽ ഒരാഴ്ചക്കാലം ഓവർഫ്ലോ ഏരിയയിൽ കിടത്തിയ ശേഷം മരിച്ച ഒരു രോഗിയുടെ കഥയും റിപ്പോർട്ടിൽ എടുത്ത് പറയുന്നുണ്ട് . കൊറിഡോർ കെയർ ഇപ്പോൾ അടിയന്തിര വിഭാഗങ്ങൾക്കപ്പുറം മുതിർന്നവരുടെ വാർഡുകളിലേക്കും മറ്റ് വിഭാഗങ്ങളിലേക്കും വ്യാപിക്കുകയാണെന്ന് ആർസിഎൻ ജനറൽ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചർ പറഞ്ഞു. 2024 ജൂണിൽ തന്നെ ഇത് “ദേശീയ അടിയന്തിരാവസ്ഥ”യെന്ന് സംഘടന പ്രഖ്യാപിച്ചിരുന്നു.

ഇംഗ്ലണ്ടിലെ ആരോഗ്യ മന്ത്രി വെസ് സ്റ്റ്രീറ്റിംഗ് 2029-നകം കൊറിഡോർ കെയർ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇത് പ്രവർത്തികമാകുമോ എന്ന കാര്യത്തിൽ മിക്ക , ജീവനക്കാരും സംശയമാണ് പ്രകടിപ്പിച്ചത് . സുരക്ഷാ ഏജൻസികളും ഇത്തരം താൽക്കാലിക പരിചരണ സ്ഥലങ്ങൾ രോഗികൾക്ക് ഗുരുതര അപകടമാണെന്ന് മുന്നറിയിപ്പ് നൽകി. വൈകിയ ചികിത്സ മൂലം വർഷംതോറും ഏകദേശം 16,600 പേർ മരിക്കുന്നതായി ആണ് കണക്കുകൾ പറയുന്നത് . 450 മില്യൺ പൗണ്ട് നിക്ഷേപവും പുതിയ അടിയന്തിര കേന്ദ്രങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, “കൊറിഡോറിൽ ചികിത്സ ആർക്കും ലഭിക്കരുതെന്ന ” വാക്കുകൾ യാഥാർത്ഥ്യമാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.