മലയാളം യുകെ ന്യൂസ് ബ്യുറോ

എൻ എച്ച് എസിന്റെ ചികിത്സയ്ക്കുള്ള കാത്തിരിപ്പ് ലിസ്റ്റ് പുതിയ റെക്കോർഡിലേക്ക് കടന്നു . ചികിത്സ ലഭിക്കുന്നതിനായി രോഗികൾക്ക് ആറുമാസം വരെ കാത്തിരിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ആക്സിഡന്റ്& എമർജൻസി വിഭാഗത്തിന്റെ പ്രവർത്തനം ജൂണിൽ അതിന്റെ ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തി നിൽക്കുന്നു. മെയിലെ കണക്കുകൾ പ്രകാരം ഏകദേശം 245, 079 ത്തോളം ആളുകൾക്ക് ചികിത്സ ലഭിക്കുന്നതിനായി 26 ആഴ്ച വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.

ആക്സിഡന്റ്& എമർജൻസി വിഭാഗത്തിൽ, ഉടൻ ചികിത്സ ലഭിക്കേണ്ട സാഹചര്യത്തിനു പകരം, 4 മണിക്കൂർ വരെയാണ് രോഗികൾ കാത്തിരിക്കുന്നത്. മുൻകൂട്ടി പ്ലാൻ ചെയ്തു നടത്തേണ്ട ഓപ്പറേഷനുകൾക്കായുള്ള കാത്തിരിപ്പ് സമയം വർദ്ധിച്ചിരിക്കുന്നത് ആശങ്കാജനകമാണെന്ന് റോയൽ കോളേജ് ഓഫ് സർജൻസ് പ്രസിഡന്റ് പ്രൊഫസർ ഡെറിക് ആൻഡേഴ്സൺ പ്രസ്താവിച്ചു. ശൈത്യകാലത്തിന് വരവിനു മുൻപുതതന്നെ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതും, ആശുപത്രിയിലേക്കുള്ള രോഗികളുടെ പ്രവേശനങ്ങൾ വർധിപ്പിക്കേണ്ടതുമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ 20.5 ബില്യൻ പൗണ്ട് മാത്രമാണ് എൻഎച്ച്എസിനു ഫണ്ടായി നൽകിയിട്ടുള്ളതെന്നും,   ദിനംപ്രതി രോഗികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിലുള്ള പ്രശ്നം ക്യാൻസർ രോഗികളെയും ബാധിച്ചിട്ടുണ്ട്. ഏകദേശം നാലായിരത്തോളം ക്യാൻസർ രോഗികൾക്ക് ചികിത്സ ലഭിക്കുന്നതിനായി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ ആണെന്ന് മാക്ക്മില്ലിൻ ക്യാൻസർ സപ്പോർട്ട് ഡയറക്ടർ പറഞ്ഞു. ഏകദേശം 4.3 9 മില്യൺ രോഗികളാണ് ഇംഗ്ലണ്ടിലെമ്പാടും ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. ഏകദേശം ഒരു മില്യൻ ജനങ്ങളാണ് എംആർഐ പോലുള്ള ടെസ്റ്റുകൾ ക്കായി കാത്തിരിക്കുന്നത്.