ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: സംരക്ഷണ പരിചരണത്തിൽ (ഫോസ്റ്റർ, റെസിഡൻഷ്യൽ, കിൻഷിപ്പ് കെയർ) വളരുന്ന കൗമാരക്കാരിൽ ഓരോ നാലുപേരിലും ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്തുവന്നു . 2000–2002 കാലഘട്ടത്തിൽ ജനിച്ച 19,000 പേരെ പിന്തുടർന്ന മില്ലേനിയം കോഹോർട്ട് സ്റ്റഡി ഡേറ്റയെ അടിസ്ഥാനമാക്കിയാണ് ഈ ഗവേഷണം നടന്നത്. പരിചരണ പരിചയമുള്ള 17 വയസ്സുകാരിൽ 26 ശതമാനം പേർ ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട് . മറ്റുള്ള കൗമാരക്കാരിൽ ഇത് വെറും 7 ശതമാനം മാത്രമാണ്. യുസിഎൽ സെന്റർ ഫോർ ലോംഗിറ്റ്യൂഡിനൽ സ്റ്റഡീസിലെ ഗവേഷകർ നടത്തിയ പഠനത്തിന് നഫീൽഡ് ഫൗണ്ടേഷന്റെ പിന്തുണയുണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പഠനം സൂചിപ്പിക്കുന്നത് ആത്മഹത്യാ ശ്രമങ്ങൾക്ക് പുറമേ, കെയർ പരിചരണത്തിൽ ഉള്ള കൗമാരക്കാർക്ക് ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളും കൂടുതലാണെന്നതാണ്. ഫോസ്റ്റർ കെയറിൽ ഉണ്ടായിരുന്നവരിൽ 56 ശതമാനം പേർ സ്വയം പരിക്കേൽപ്പിച്ചിട്ടുണ്ടെന്നും, പരിചരണം ഇല്ലാത്തവരിൽ ഇത് 24 ശതമാനം മാത്രമാണെന്നും കണ്ടെത്തി. കൂടാതെ, ഫോസ്റ്റർ കെയർ അനുഭവമുള്ളവരിൽ 39 ശതമാനം പേർക്ക് ഉയർന്ന തോതിലുള്ള വിഷാദം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പരിചരണ പരിചയം ഇല്ലാത്തവരിൽ ഇത് 16 ശതമാനം മാത്രം ആണ് . ലൈംഗിക പെരുമാറ്റത്തിലും വ്യത്യാസമുണ്ട്. പരിചരണത്തിലായിരുന്നവരിൽ കുറഞ്ഞ പ്രായത്തിൽ ലൈംഗിക ബന്ധവും ഗർഭധാരണവും കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യം ദേശീയ അടിയന്തിരാവസ്ഥ യാണെന്ന് നഫീൽഡ് ഫാമിലി ജസ്റ്റിസ് ഒബ്സർവേറ്ററി ഡയറക്ടർ ലിസ ഹാർക്കർ പറഞ്ഞു. പരിചരണ പരിചയമുള്ള യുവാക്കൾക്ക് ജീവിതത്തിൽ ശക്തമായ പിന്തുണ ഉറപ്പാക്കണമെന്നും, പിന്തുണ പെട്ടെന്ന് അവസാനിക്കുന്ന ‘ക്ലിഫ് എഡ്ജ്’ സമീപനം മാറ്റണമെന്നും ഗവേഷകർ ആവശ്യപ്പെട്ടു. പഠനം “അതീവ ആശങ്കജനകമാണെന്ന്” അംഗീകരിച്ചുകൊണ്ട്, സാമൂഹ്യപ്രവർത്തകരെയും എൻഎച്ച്എസ് വിദഗ്ധരെയും ഏകോപിപ്പിച്ച് കുട്ടികൾക്ക് നേരത്തെ തന്നെ മാനസികാരോഗ്യ സഹായം ലഭ്യമാക്കുന്ന നടപടികൾ ശക്തമാക്കുമെന്ന് സർക്കാർ വക്താവ് അറിയിച്ചു.