ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ്സിന്റെ കാത്തിരിപ്പു സമയം കൂടിയതിനാൽ പല നിർണ്ണായക പരിശോധനകളും നടത്തുന്നതിന് തടസ്സമാകുന്നതായുള്ള പരാതി വ്യാപകമായി ഉണ്ടായിരുന്നു. എന്നാൽ കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകളുടെ (സിഡിസി ) പ്രവർത്തനങ്ങൾ മെച്ചപ്പെട്ടത് ഒരു പരിധിവരെ ഇതിന് ഒരു പരിഹാരമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകളുടെ എണ്ണം കൂടിയതും പ്രവർത്തനസമയം വർധിപ്പിച്ചതുമാണ് ഇതിന് പ്രധാനകാരണമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇംഗ്ലണ്ടിലെ രോഗികൾക്ക് ഇപ്പോൾ വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും എംആർഐ സ്കാനുകൾ, എൻഡോസ്കോപ്പികൾ തുടങ്ങിയ പ്രധാനപ്പെട്ട പരിശോധനകളിലേക്ക് കൂടുതൽ പ്രവേശനം ലഭിക്കുന്നുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഷോപ്പിംഗ് സെന്ററുകളിലും ഫുട്ബോൾ സ്റ്റേഡിയങ്ങളിലും യൂണിവേഴ്സിറ്റി കാമ്പസുകളിലും മിക്ക സമയങ്ങളിലും പ്രവർത്തിക്കുന്ന 170 സിഡിസികൾ ഇംഗ്ലണ്ടിൽ പ്രവർത്തിക്കുന്നുണ്ട്. ജിപിയിൽ നിന്നോ ആശുപത്രികളിലെ ക്ലിനിക്കൽ ടീമുകളിൽ നിന്നോ ഒരു റഫറൽ വഴി രോഗികൾക്ക് അവയിലേയ്ക്ക് പ്രവേശിക്കാൻ കഴിയും. ഇവരുടെ എണ്ണം ക്രമാനുഗതമായി വർദ്ധിപ്പിച്ചത് എൻഎച്ച്എസിനെ കൂടുതൽ സുസ്ഥിരമാക്കാൻ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.


സർക്കാർ കണക്കുകൾ അനുസരിച്ച് 100 സിഡിസികൾ ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ 8 ദിവസവും ആണ് പ്രവർത്തിക്കുന്നത്. ലേബർ സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം ഇത്തരം 37 സിഡിസികൾ ആണ് പുതിയതായി പ്രവർത്തനം ആരംഭിച്ചത്. ഇത് മൂലം കൂടുതൽ രോഗികൾക്ക് വേഗത്തിലുള്ള സേവനങ്ങൾ നൽകാനായി. ഇത്തരം നടപടികളിലൂടെ ആരോഗ്യപരിപാലനം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും എന്നാണ് സർക്കാർ വിശ്വസിക്കുന്നത്. കമ്മ്യൂണിറ്റി അധിഷ്ഠിത സേവനങ്ങളുടെ വിപുലീകരണം സമീപനത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ജനങ്ങളുടെ ജീവിതത്തിന് അനുയോജ്യമായ ആരോഗ്യ സംരക്ഷണം നൽകാൻ ഈ സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നാണ് സിഡിസിയുടെ പ്രവർത്തനത്തെ കുറിച്ച് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞത്.