തിരുവനന്തപുരത്ത് 25 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിറമൺകര സ്വദേശിയായ മുത്തു കുമാർ, മതം മാറി ‘സാം’ എന്ന പേരിൽ ചെന്നൈയിൽ താമസിച്ചുവരികയായിരുന്നു. 2001-ൽ സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്ന് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാൾക്കെതിരെ നടപടി ഉണ്ടായത്.
ഒളിവിലായിരുന്ന കാലത്ത് മുത്തു കുമാർ തന്റെ തിരിച്ചറിയൽ പൂർണമായും മറച്ചു വച്ച് ജീവിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇയാൾക്ക് സ്വന്തം പേരിൽ മൊബൈൽ ഫോണോ ബാങ്ക് അക്കൗണ്ടോ ഇല്ലായിരുന്നു. പകരം പൊതുഫോൺ ബൂത്തുകൾ ഉപയോഗിച്ച് ബന്ധപ്പെടുന്നതായിരുന്നു പതിവ്. ഇയാൾ ചെന്നൈയിൽ പാസ്റ്ററായി ജോലി ചെയ്യുകയും അതിനിടെ രണ്ട് വിവാഹങ്ങൾ കഴിക്കുകയും ചെയ്തിരുന്നു.
വഞ്ചിയൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഒടുവിൽ പിടികൂടിയത്. വർഷങ്ങളോളം ഇയാൾ താമസസ്ഥലം മാറിമാറി ജീവിച്ചിരുന്നതിനാൽ അന്വേഷണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ഇന്ന് തന്നെ ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.











Leave a Reply