ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്ന് ഭക്ഷ്യ ഇറക്കുമതിക്കുള്ള ഫീസ് സർക്കാർ പുറത്തു വിട്ടു. ഇതോടെ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിലയിൽ വൻവർദ്ധനവ് ഉണ്ടാകുമെന്ന് ഉറപ്പായി. ഏപ്രിൽ 30 മുതലാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് ഇറക്കമതി ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഫീസ് നിലവിൽ വരുന്നത്. മത്സ്യം, മീറ്റ്, സോസേജ്, ചീസ്, തൈര് തുടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങളുടെ ചെറുകിട ഇറക്കുമതിക്ക് ഫീസ് ബാധകമാവും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡിപ്പാർട്ട്‌മെൻ്റ് ഫോർ എൻവയോൺമെൻ്റ്, ഫുഡ് ആൻഡ് റൂറൽ അഫയേഴ്‌സ് (DEFRA) പ്രഖ്യാപിച്ചത് അനുസരിച്ച് £145 വരെയാണ് ചെറുകിട ഭഷ്യ ഇറക്കുമതിക്ക് ഈടാക്കുന്നത് . ഈ നടപടി സാധാരണക്കാർക്ക് ഇരുട്ടടിയാകുമെന്ന വിമർശനം ശക്തമാണ്. ഈ തീരുമാനം ഭക്ഷ്യവിലയിൽ വർദ്ധനവ് ഉണ്ടാക്കുമെന്നു മാത്രമല്ല സൂപ്പർമാർക്കറ്റ് ഷെൽഫുകളിൽ തിരഞ്ഞെടുക്കാനുള്ള സാധനങ്ങളുടെ എണ്ണത്തിലും വൻ കുറവ് വരുത്തിയേക്കും . പുതിയ നിരക്കുകൾ ഭക്ഷ്യവിലയെ കാര്യമായി ബാധിക്കുമെന്ന് കോൾഡ് ചെയിൻ ഫെഡറേഷൻ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭക്ഷ്യ വിതരണ ശൃംഖലയിലെ വർധിച്ചുവരുന്ന ചിലവുകൾ സാധാരണക്കാർക്ക് കൈമാറാനുള്ള സാധ്യതയുണ്ടെന്നാണ് കോൾഡ് ചെയിൻ ഫെഡറേഷൻ ചീഫ് എക്സിക്യൂഷൻ ഫീൽ പ്ലക്ക് പറഞ്ഞത്.

ഫീസിന്റെ പെട്ടെന്നുള്ള പ്രഖ്യാപനവുമായി കമ്പനികൾക്ക് പൊരുത്തപ്പെടാൻ കുറച്ച് സമയം എടുക്കുമെന്നും ഇത് ബ്രെക്സിറ്റിന് ശേഷമുള്ള വ്യാപാര നിയന്ത്രണങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങൾ വർധിപ്പിക്കാനും ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയിൽ കുറവുണ്ടാക്കുമെന്നുമാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. എന്നാൽ രാജ്യത്തിൻറെ ബയോ സെക്യൂരിറ്റി കാത്തുസൂക്ഷിക്കാനും ഭക്ഷ്യ ഇറക്കുമതിയുടെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനും പരിശോധനകളും ജൈവ സുരക്ഷാ നടപടികളും ശക്തമാക്കുന്നതിനായി ഫീസ് അനിവാര്യമാണെന്നാണ് സർക്കാർ നിലപാട്.