ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അംഗമായ പ്രിൻസ് ആൻഡ്രൂവിനെ എല്ലാ രാജകീയ പദവികളിലും നിന്നു പുറത്താക്കാനും, വിൻഡ്സറിലെ ആഡംബര ഭവനമായ ‘റോയൽ ലോഡ്ജ്’ ഒഴിയാനുമുള്ള ഉത്തരവ് രാജാവ് ചാൾസ് പുറപ്പെടുവിച്ചു. ഇതോടെ ഇനി അദ്ദേഹത്തെ “ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്സർ” എന്ന പേരിലാണ് അറിയുക എന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.

ജെഫ്രി എപ്പ്സ്റ്റൈൻ എന്ന ബാലപീഡകനുമായുള്ള ആൻഡ്രൂവിന്റെ ബന്ധവും, എപ്പ്സ്റ്റൈന്റെ ഇരയായ വെർജീനിയ ഗിയുഫ്രെയുടെ ലൈംഗിക പീഡനാരോപണവും രാജകുടുംബത്തിന് വലിയ അപകീർത്തി സൃഷ്ടിച്ചതാണ് ഈ കടുത്ത നടപടിക്ക് പിന്നിലെ പ്രധാന കാരണം. അവളുടെ സത്യസന്ധതയും ധൈര്യവുമാണ് ഈ നടപടിക്ക് കാരണമായത് എന്ന് ഗിയുഫ്രെയുടെ കുടുംബം പ്രതികരിച്ചു.

ആൻഡ്രൂ എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ടെങ്കിലും, 12 മില്യൺ പൗണ്ട് നൽകി കേസിൽ ഒത്തുതീർപ്പ് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഡ്യൂക്ക് ഓഫ് യോർക്ക് ഉൾപ്പെടെ എല്ലാ പദവികളും പിൻവലിക്കപ്പെടും. വിൻഡ്സറിലെ ഭവനം ഒഴിഞ്ഞ് അദ്ദേഹം നോർഫോക്കിലെ സാൻഡ്രിംഗ്ഹാമിലെ സ്വകാര്യ വസതിയിലേക്ക് മാറും. ജനവിശ്വാസം സംരക്ഷിക്കാനായുള്ള നിർബന്ധിത നടപടി” ആണിതെന്ന് പ്രസ്താവനയിൽ ചാൾസ് “ രാജാവ് വ്യക്തമാക്കി.
 
	 
		

 
      
      



 
               
               
              




 
            
Leave a Reply