ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലൈംഗികമായി ആക്രമിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഒരു പെൺകുട്ടിയുടെ കുടുംബത്തെ പിന്തുണച്ചുകൊണ്ട് നടന്ന സമാധാനപരമായ പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ച ആരംഭിച്ച സംഘർഷങ്ങൾ ബാലിമെനയിൽ തുടരുകയാണ്. ഇന്നലെ ലാർണില്‍ ഒരു വിശ്രമ കേന്ദ്രത്തിന് പ്രതിഷേധക്കാർ തീയിട്ടു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്ന ആക്രമണത്തിൽ 32 ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത് . ഇതിൽ ഏറ്റവും കൂടുതൽ ആക്രമങ്ങൾ നടന്നത് ബാലിമെനയിലാണ്. ആക്രമണ സംഭവങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്നതായി കരുതുന്ന 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


കലാപം ആരംഭിച്ച മൂന്നാം ദിനമായ ഇന്നലെയും തടിച്ചുകൂടിയ ജനക്കൂട്ടം പടക്കവും, പെട്രോൾ ബോംബുകളും കുപ്പികളും, ഇഷ്ടികകളും പോലീസിന് നേരെ വലിച്ചെറിഞ്ഞു. യുവാക്കളെ ഇത്തരം ക്രിമിനൽ നടപടികളിൽ നിന്ന് പിന്തിരിപ്പിക്കാൻ പോലീസ് മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. റൊമേനിയൻ വംശജരായ 14 വയസ്സുകാരായ രണ്ട് ആൺകുട്ടികൾ ഒരു കൗമാരക്കാരിയെ ലൈംഗികമായി ആക്രമിച്ച സംഭവത്തിൽ നിന്നാണ് കലാപം പൊട്ടി പുറപ്പെട്ടത്. ന്യൂടൗണ്‍അബെ, കാരിക്ക്‌ഫെര്‍ഗസ്, നോര്‍ത്ത് ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളില്‍ നിന്നും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്