ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഊർജ്ജബല്ലുകളിലെ വർദ്ധനവിനെ തുടർന്ന് യുകെയിലെ പണപെരുപ്പ നിരക്ക് ഉയർന്നു. ഒക്ടോബറിൽ പണപ്പെരുപ്പ നിരക്ക് 2.3 ശതമാനമായതായാണ് കണക്കുകൾ കാണിക്കുന്നത്. ഇത് കഴിഞ്ഞ ആറുമാസത്തെ ഏറ്റവും കൂടിയ പണപ്പെരുപ്പ നിരക്കാണ്. സെപ്റ്റംബർ മാസത്തിലെ പണപെരുപ്പ നിരക്കായ 1.7 ശതമാനത്തിൽ നിന്നാണ് ഈ കുതിച്ചു കയറ്റം സംഭവിച്ചത്. ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കിന്റെ കാര്യത്തിൽ എന്ത് സമീപനം സ്വീകരിക്കും എന്ന കാര്യത്തിൽ ആകാംക്ഷയിലാണ് സാമ്പത്തിക വിദഗ്ദ്ധർ .

WhatsApp Image 2024-12-09 at 10.15.48 PM


ഒരു സാധാരണ കുടുംബത്തിൻ്റെ വാർഷിക ഗ്യാസ്, വൈദ്യുതി ബില്ലുകൾ കഴിഞ്ഞ മാസം ഏകദേശം 149 പൗണ്ട് വർദ്ധിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ വിലകൾ സമീപ വർഷങ്ങളെ അപേക്ഷിച്ച് വളരെ സാവധാനത്തിലാണ് ഉയരുന്നത്. പണപ്പെരുപ്പം കുറഞ്ഞതിനെ അടിസ്ഥാനമാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചിരുന്നു. കഴിഞ്ഞവട്ടം 5 ശതമാനത്തിൽ നിന്നാണ് ബാങ്ക് പലിശ നിരക്കുകൾ 4.75 ശതമാനമായി കുറച്ചത്. പണപ്പെരുപ്പത്തിന്റെ കാര്യത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യം 2 ശതമാനത്തിനും മുകളിലാണ് നിലവിലെ പണപ്പെരുപ്പം എന്നതാണ് കടുത്ത നടപടികളിലേയ്ക്ക് നീങ്ങാൻ ബാങ്കിനെ പ്രേരിപ്പിക്കുമോ എന്ന കാര്യത്തിൽ സാമ്പത്തിക വിദഗ്ധർക്കിടയിൽ ആശങ്കയുണ്ട്.


ഉയർന്ന പണപ്പെരുപ്പം കുടുംബങ്ങളുടെ ജീവിതച്ചെലവ് വർദ്ധിപ്പിക്കും. പലിശനിരക്ക് ഉയർന്ന തലത്തിൽ തുടരുകയും ചെയ്യും. തൽഫലമായി ഇത് വായ്പകളുടെയും ക്രെഡിറ്റ് കാർഡുകളുടെയും മോർട്ട്ഗേജുകളുടെയും വില കൂടുതൽ ചെലവേറിയതാക്കും. ഏപ്രിലിൽ 2.3 ശതമാനമായിരുന്നു വാർഷിക പണപ്പെരുപ്പം. എന്നിരുന്നാലും, ഈ ആഴ്‌ച യുകെയുടെ ചില ഭാഗങ്ങളിൽ താപനില മരവിപ്പിക്കുന്ന നിലയിലേക്ക് താഴുകയും മഞ്ഞ് വീഴുകയും ചെയ്യുന്നതിനാൽ, വർദ്ധിച്ചുവരുന്ന എനർജി ബില്ലുകൾ വീണ്ടും പല കുടുംബങ്ങളുടെയും ദുരിതത്തിലാക്കും. ഇംഗ്ലണ്ടിലെയും വെയിൽസിലെയും 10 ദശലക്ഷം പെൻഷൻകാർക്ക് ശീതകാല ഇന്ധന പേയ്‌മെൻ്റുകൾ നിർത്തലാക്കാനുള്ള മാർഗങ്ങൾ പരീക്ഷിക്കാൻ തുടങ്ങുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ബ്രിട്ടനിലുടനീളം കുടുംബങ്ങൾ ഇപ്പോഴും ജീവിത ചെലവുമായി മല്ലിടുകയാണെന്ന് സർക്കാരിന് അറിയാമെന്ന് ട്രഷറിയുടെ ചീഫ് സെക്രട്ടറി ഡാരൻ ജോൺസ് പറഞ്ഞു.