പശ്ചിമ ബംഗാളിൽ ആർഎസ്എസ് പ്രവർത്തകനെയും ഗർഭിണിയായ ഭാര്യയെയും എട്ടുവയസ്സുള്ള മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുർഷിദാബാദ് ജില്ലയിലെ വീടിനുള്ളിലാണ് മൂവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.

ബന്ധു ഗോപാൽ സിങ്(35), എട്ട് മാസം ഗർഭിണിയായ ഭാര്യ ബ്യൂട്ടി (30), മകൻ(6) എന്നിവരെയാണ് മരിച്ച നിലയിൽ‍ കണ്ടെത്തിയത്. ഗോപാൽ സിങ് ആർഎസ്എസ് പ്രവർത്തകനായിരുന്നുവെന്ന് സെക്രട്ടറി ജിഷ്ണു ബസു മാധ്യമങ്ങളോട് പറഞ്ഞു. വീടിനുള്ളിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബിജെപി നേതാക്കളും ഇത് ട്വിറ്ററിലുൾപ്പെടെ പങ്കുവെച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‌സംസ്ഥാനത്തെ ക്രമസമാധാനനില താറുമാറായെന്ന് ആരോപിച്ച് ബിജെപി, ആർഎസ്എസ് പ്രവര്‍ത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്ത് ബിജെപി, ആർഎസ്എസ് പ്രവര്‍ത്തകർക്കെതിരായ അക്രമങ്ങള്‍ വർധിച്ചെന്നും ഇതിന് പിന്നിൽ തൃണമൂൽ കോണ്‍ഗ്രസ് ആണെന്നും ബിജെപി ആരോപിക്കുന്നു.