ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ജേഴ്സി : ജേഴ്സിയിലെ ഫ്ലാറ്റിൽ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഏഴു പേരെ തിരിച്ചറിഞ്ഞു. പീറ്റർ ബൗളർ (72), റെയ്മണ്ട് ബ്രൗൺ (71), റോമിയു ഡി അൽമേഡ (67), ലൂയിസ് ഡി അൽമേഡ (64), ഡെറക് എല്ലിസ് (61), സിൽവിയ എല്ലിസ് (73), ബില്ലി മാർസ്ഡൻ (63) എന്നിവരാണ് മരിച്ചത്. സ്‌ഫോടനം നടക്കുമ്പോൾ ഒമ്പത് പേർ ഫ്‌ളാറ്റിൽ ഉണ്ടായിരുന്നതായി പൊലീസ് കരുതുന്നു. സെന്റ് ഹെലിയറിലെ പിയർ റോഡിലെ മൂന്ന് നിലകളുള്ള ഹൗട്ട് ഡു മോണ്ട് റെസിഡൻഷ്യൽ ബ്ലോക്കിൽ ശനിയാഴ്ച പുലർച്ചെയാണ് വൻസ്ഫോടനം ഉണ്ടായത്. ഡിസംബർ 23-ന് സൂര്യാസ്തമയം വരെ പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്ന് ജേഴ്സി സർക്കാർ അറിയിച്ചു.

വെള്ളിയാഴ്‌ച വൈകുന്നേരം ഗ്യാസിന്റെ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഫയർഫോഴ്‌സും ഗ്യാസ് എഞ്ചിനീയറും ഫ്‌ളാറ്റിലെത്തി പരിശോധന നടത്തിയിരുന്നതായി ഐലൻഡ് എനർജി അറിയിച്ചു. സ്ഫോടനത്തെ തുടർന്ന് 42 താമസക്കാർക്ക് ബ്ലോക്കിൽ നിന്ന് മാറേണ്ടി വന്നു. മത്സ്യബന്ധന ബോട്ടും ഫെറിയും തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പ്രാദേശിക മത്സ്യത്തൊഴിലാളികളെ കാണാതായ രണ്ട് ദിവസത്തിന് ശേഷമാണ് ഈ ദുരന്തം
	
		

      
      



              
              
              




            
Leave a Reply