ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള നളിക രണസിംഗ എന്ന പേരുകാരനായ വ്യക്തി വിചാരണ നേരിടാതെ ഒളിവിൽ പോയി. കേംബ്രിഡ്ജ് ക്രൗൺ കോടതിയിൽ മാർച്ച് 20 വ്യാഴാഴ്ച രണസിംഗെ ശിക്ഷാ വിധിയിൽ ഹാജരാകേണ്ടതായിരുന്നു. ഒരു കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചതിന് രണ്ട് കേസുകളിലും ഒരു കുട്ടിയുമായി ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെടാൻ ശ്രമിച്ചതിന് രണ്ട് കേസുകളിലും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പ്രതിയുടെ അഭാവത്തിൽ ഇയാൾക്ക് ആറ് വർഷവും ആറ് മാസവും ജയിൽ ശിക്ഷ വിധിച്ചു.
ഇയാൾ കുട്ടികൾക്ക് കടുത്ത അപകടകാരിയാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനായി ഒരു ഓൺലൈൻ ആക്ടിവിസ്റ്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളാണ് ഇയാളെ കെണിയിൽ വീഴ്ത്തിയത്. 14 വയസ്സുള്ള ഒരു പെൺകുട്ടിയാണെന്ന് താൻ കരുതുന്ന വ്യക്തിയുമായി നളിക രണസിംഗ 1200 സന്ദേശങ്ങൾ ആണ് കൈമാറിയത്.
2023 ഫെബ്രുവരിയിലാണ് 55-കാരൻ ആദ്യമായി ‘പെൺകുട്ടിയെ’ ബന്ധപ്പെട്ടത് . ‘കുട്ടി’ രണസിംഗിനോട് അവൾക്ക് 14 വയസ്സ് മാത്രമേ ഉള്ളൂവെന്ന് ആദ്യം മുതൽ പറഞ്ഞിട്ടും അയാൾ സംഭാഷണങ്ങൾ ലൈംഗികതയിലേക്ക് മാറ്റാൻ തുടങ്ങി. അവളും അവളുടെ 12 വയസ്സുള്ള ബന്ധുവുമായും ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അയാൾ അവളെ പ്രോത്സാഹിപ്പിച്ചു. ഇതിനെ തുടർന്ന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആക്ടിവിസ്റ്റ് ഗ്രൂപ്പ് 2023 ഫെബ്രുവരി 14-ന് രണസിംഗ് അദ്ദേഹത്തിൻ്റെ വീട്ടിൽ വരുകയായിരുന്നു . തുടർന്ന് അവർ പോലീസിനെ വിളിച്ചു.
അറസ്റ്റിനെ തുടർന്ന് താൻ സന്ദേശങ്ങൾ കൈമാറിയതായി നളിക രണസിംഗ സമ്മതിച്ചു. എന്നിരുന്നാലും, താൻ സംസാരിക്കുന്നത് പ്രായപൂർത്തിയായ ഒരു പുരുഷനോടാണെന്ന് തനിക്ക് അറിയാമെന്നും അക്കൗണ്ട് 14 വയസ്സുള്ള പെൺകുട്ടിയുടേതാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇയാൾ കുട്ടികൾക്ക് കടുത്ത അപകടകാരിയാണെന്നും അയാൾ എവിടെയാണെന്നതിന് എന്തെങ്കിലും അറിയുന്നവർ പോലീസുമായി ബന്ധപ്പെടണമെന്നും അന്വേഷണത്തിന് നേതൃത്വം നൽകിയ ഡിറ്റക്റ്റീവ് സർജൻ്റ് മൈക്ക് പേജ് പറഞ്ഞു.
Leave a Reply