ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ വിദ്യാർത്ഥികൾ തങ്ങളുടെ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നത് വൻകട ബാധ്യതയുമായാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ബിരുദ പഠനം കഴിയുമ്പോൾ ഒരു ശരാശരി വിദ്യാർത്ഥിയുടെ കടബാധ്യത 53,000 പൗണ്ട് ആണ് . ഓരോ വർഷവും ഈ കടബാധ്യതയിൽ 10 ശതമാനം വർദ്ധനവ് ആണ് വന്നു കൊണ്ടിരിക്കുന്നത്. സർക്കാർ വായ്പകൾ ഉൾപ്പെടെയുള്ള ഈ കടം വിദ്യാർത്ഥികൾക്ക് വൻ ബാധ്യതയായി മാറുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഈ സാഹചര്യത്തിൽ വർദ്ധിച്ച് വരുന്ന ജീവിത ചിലവ് കൂടി നിറവേറ്റുന്നതിന് വിദ്യാർത്ഥികൾ കടം വാങ്ങുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. സ്റ്റുഡന്റ് ലോൺസ് കമ്പനി (SLC) 2024-25 ൽ വ്യക്തിഗത വായ്പ ബാലൻസ് ഒരു വർഷം മുമ്പുള്ളതിനേക്കാൾ £5,000 കൂടുതലാണെന്ന് കാണിക്കുന്ന കണക്കുകൾ പുറത്തുവിട്ടു. അതായത് ഒരു വർഷം മുമ്പ് കടബാധ്യത 4827 പൗണ്ട് ആയിരുന്നു. വിദ്യാഭ്യാസ ചിലവിന്റെ കുതിച്ചു കയറ്റം മൂലം സെമസ്റ്റർ ബ്രേക്കിന്റെ സമയത്ത് കൂടുതൽ വിദ്യാർത്ഥികൾ ശമ്പളമുള്ള ജോലികളിൽ ഏർപ്പെടാൻ നിർബന്ധിതരാകുന്നു എന്നതാണ് ഇതിന്റെ മറുവശം . ഹയർ എഡ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഒരു സർവേയിൽ മുഴുവൻ സമയ വിദ്യാർത്ഥികളിൽ 68% പേരും ആഴ്ചയിൽ ശരാശരി 13 മണിക്കൂർ ജോലി ചെയ്യുന്നതായി കണ്ടെത്തി. ഇത് പലപ്പോഴും വിദ്യാർഥികളെ പലവിധ ശാരീരിക മാനസിക പ്രയാസങ്ങളിലേയ്ക്ക് തള്ളിവിടുന്നതിന് കാരണമാകുന്നുണ്ട്.


ഇതിനിടെ ഇംഗ്ലണ്ടിലെ വിദ്യാർത്ഥികൾക്കുള്ള സർക്കാരിൻറെ മൊത്തം വായ്പ 266 ബില്യണിലെത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു . അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം കുറയ്ക്കാൻ ആണ് സർക്കാർ നടപടി സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ആഭ്യന്തര വിദ്യാർത്ഥികൾക്കായുള്ള സർവകലാശാലകളുടെ മത്സരം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. സർക്കാർ കുടിയേറ്റ നയം കൂടുതൽ കർശനമാകുമ്പോൾ സ്വാഭാവികമായും അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം കുറയും. ഇതിന് അനുബന്ധമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ധനസഹായം പരിഷ്കരിക്കണമെന്നാണ് ഈ മേഖലയിൽ ഉള്ളവർ ആവശ്യപ്പെടുന്നത്.