ചെന്നൈ: തമിഴ്നാട് സർക്കാർ സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുന്നത് നിരോധിക്കാൻ നിയമസഭയിൽ സുപ്രധാന ബിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ഇതിന്റെ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചൊവ്വാഴ്ച രാത്രി അടിയന്തിര യോഗം നടന്നതായി റിപ്പോർട്ടുകളുണ്ട്. പുതിയ ബിൽ സംസ്ഥാനത്തുടനീളം ഹിന്ദി ഹോർഡിങുകൾ, ബോർഡുകൾ, സിനിമകൾ, പാട്ടുകൾ എന്നിവ നിരോധിക്കുകയാണ് ലക്ഷ്യമിടുന്നത്.

ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ നിയമം ഭരണഘടനയ്ക്ക് അനുസൃതമായിരിക്കുമെന്നും, ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ മാത്രമാണ് നടപടികൾ സ്വീകരിക്കുന്നതെന്നും പറഞ്ഞു. എന്നാൽ ബിജെപി നേതാവ് വിനോജ് സെൽവം സർക്കാർ നടത്തുന്ന നീക്കം വിഡ്ഢിത്തം നിറഞ്ഞതായും, ഭാഷയെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്നുമാണ് അഭിപ്രായപ്പെടുന്നത്. ഹിന്ദി നിരോധനത്തെ ഡിഎംകെ ശ്രദ്ധ തിരിക്കുന്ന ഉപായമായി ഉപയോഗിക്കുന്നതായി അദ്ദേഹം വിമർശിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2025–26 സംസ്ഥാന ബജറ്റ് ലോഗോയിൽ ദേശീയ രൂപ ചിഹ്നത്തിന് (₹) പകരം തമിഴ് അക്ഷരമായ ‘ரூ’ ഉപയോഗിച്ചിരുന്നത് ഈ നീക്കത്തിന്റെ ഭാഗമാണ്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും ബിജെപി നേതാക്കളും ഇതിനെ വിമർശിച്ചെങ്കിലും, ഡിഎംകെ വാദിക്കുന്നത് ദേശീയ ചിഹ്നത്തെ നിരാകരിക്കുന്നതല്ല, മറിച്ച് തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന ശ്രമമാണെന്നും.