ന്യൂസ് ഡെസ്ക്, മലയാളം യുകെ

കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട ദുരൂഹ രോഗത്തിൻ്റെ ലക്ഷണങ്ങൾ പുറത്ത് വിട്ടു. ഇതിനോടകം തന്നെ ഈ രോഗം ബാധിച്ച് 50 പേർ മരിച്ചു. മിക്കവർക്കും രോഗം പിടിപെട്ട് 48 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമാകുകയായിരുന്നു. ഇതുവരെ 413 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജനുവരി 21 ന് ബോലോകോ പട്ടണത്തിലാണ് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്‌തത്‌. അഞ്ച് വയസ്സിന് താഴെയുള്ള മൂന്ന് കുട്ടികൾ ചത്ത വവ്വാലിനെ തിന്നതിനെ തുടർന്ന് രോഗബാധിതരാകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പനി, ഛർദ്ദി, കഠിനമായ ആന്തരിക രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ച രോഗികൾക്ക്, രക്തസ്രാവം പോലുള്ള അസുഖം ബാധിച്ചതായി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. ഒരു പ്രാദേശിക ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ടിൽ, ചത്ത വവ്വാലിനെ ഭക്ഷിച്ച അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ രോഗം കണ്ടെത്തിയ കേസിൽ വയറിളക്കവും ക്ഷീണവും അനുഭവിച്ചതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കഴുത്തിലും സന്ധികളിലും വേദന, വിയർപ്പ്, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങളും രോഗികളിൽ റിപ്പോർട്ട് ചെയ്തിരുന്നു. 59 വയസ്സിന് താഴെയുള്ള രോഗികൾക്ക് തീവ്രമായ ദാഹം അനുഭവപ്പെടാറുണ്ട്.

ദുരൂഹ രോഗത്തിന്റെ പകർച്ച ആശങ്കാജനകമാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നു. പരിശോധനയിൽ എബോള, മാർബർഗ് വൈറസ് പോലുള്ള രോഗങ്ങൾക്ക് നെഗറ്റീവ് ഫലം വന്നതിനാൽ രോഗത്തിന് പിന്നിലുള്ള വൈറസിനെ ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. കഴിഞ്ഞ വർഷം ഉണ്ടായ പകർച്ചവ്യാധിക്ക് സമാനമായി പരിശോധനയിൽ രോഗികളിൽ പകുതിയോളം പേർക്ക് മലേറിയ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. പല രോഗികളും പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്നുണ്ട്. കഴിഞ്ഞ വർഷം കണ്ടെത്തിയ മലേറിയ അണുബാധകളിൽ നിന്ന് ഈ പൊട്ടിത്തെറിയുടെ ലക്ഷണങ്ങൾ വ്യത്യസ്തമാണെന്ന് ബർമിംഗ്ഹാം സർവകലാശാലയിലെ രോഗപ്രതിരോധ ശാസ്ത്രജ്ഞനായ ഡോ.സാനിയ സ്റ്റാമാറ്റാക്കി പറഞ്ഞു. രോഗം സ്ഥിരീകരിച്ചതിന് 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുന്നത് ആശങ്കാജനകമാണെന്ന് വിദഗ്ദ്ധർ പറയുന്നു.