ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പൊതു തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ വന്നുതുടങ്ങി. എക്സിറ്റ് പോളും അഭിപ്രായ സർവേകളും ശരിവെക്കുന്ന രീതിയിൽ ലേബർ പാർട്ടി വൻ മുന്നേറ്റമാണ് നടത്തുന്നത്. നിലവിൽ 236 സീറ്റുകളിൽ ലേബർ പാർട്ടിയുടെ ആധിപത്യമാണ് പ്രകടമായിരിക്കുന്നത്. 44 സീറ്റുകളിൽ കൺസർവേറ്റീവുകൾ മുന്നേറുന്നു.

തിരഞ്ഞെടുപ്പ് നിരീക്ഷകരെ ആകെ അമ്പരപ്പിച്ചു കൊണ്ടുള്ള മുന്നേറ്റം നടത്തിയിരിക്കുന്നത് ലിബറൽ ഡെമോക്രാറ്റിക് ആണ്. നിലവിൽ 27 സീറ്റുകളിൽ ലിബറൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥികൾ മുന്നേറുന്നതായുള്ള സൂചനകൾ ആണ് പുറത്തു വന്നിരിക്കുന്നത്.


ചാനലുകൾ പ്രവചിച്ചതു പോലുള്ള ചലനങ്ങൾ സൃഷ്ടികൾ റീഫോം യുകെയുടെ സ്ഥാനാർത്ഥികൾക്ക് ആയിട്ടില്ല . റീഫോം യുകെയുടെ 4 സ്ഥാനാർത്ഥികളാണ് വിജയം കണ്ടിരിക്കുന്നത്. റീഫോം യുകെ ലീഡർ നൈജൽ ഫരാഗ് ആദ്യമായി പാർലമെന്റിലേക്ക് വിജയം കണ്ടു. കൺസർവേറ്റീവ് പാർട്ടിയുടെ മുന്നണി പോരാളിയായിരുന്ന ഡിഫൻസ് മിനിസ്റ്റർ ഗ്രാൻഡ് ഷാപ്പറിന്റെ പരാജയം വൻ ഞെട്ടലാണ് കൺസർവേറ്റീവ് പാർട്ടിക്ക് ഉണ്ടാക്കിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടോളം അദ്ദേഹം കൈവശം വച്ചിരുന്ന തെക്കൻ ഇംഗ്ലണ്ടിലെ വെൽവിൻ ഹാറ്റ്‌ഫീൽഡ് മണ്ഡലത്തിൽ ലേബർ പാർട്ടിയുടെ ആൻഡ്രൂ ലെവിൻ ആണ് ഷാപ്‌സിനെ പരാജയപ്പെടുത്തിയത് . ഷാപ്‌സിൻ്റെ 16,078 വോട്ടു ലഭിച്ചപ്പോൾ ലെവിൻ 19,877 വോട്ടുകൾ നേടിയാണ് വിജയം കണ്ടത്