ന്യൂസ് ഡെസ്ക് മലയാളം യുകെ

പാസ്‌പോർട്ടുകൾ നിർബന്ധമാക്കാതെ ഹോം ഓഫീസിൻെറ പുതിയ പദ്ധതി. യുകെയിൽ എത്തുന്നവരുടെ സുഗമമായ യാത്ര ഉറപ്പാക്കുന്നതിൻെറ ഭാഗമായാണ് ഹോം ഓഫീസിൻെറ പുതിയ പദ്ധതികൾ മുന്നോട്ട് വച്ചിരിക്കുന്നത്. വിമാനത്താവളങ്ങളിൽ പുതിയ ഹൈടെക് ഇ-ഗേറ്റുകൾ ഘടിപ്പിക്കും. ഇത് ഫെയ്സ് റെക്കഗ്നിഷൻ ടെക്നോളജി ഉപയോഗിച്ച് യാത്രക്കാരെ തീരിച്ചറിയും. പുതിയ സാങ്കേതികവിദ്യ ബ്രിട്ടനെ ദുബായ് വിമാനത്താവളത്തിൻെറ നിലവാരത്തിലേയ്ക്ക് കൊണ്ടുവരുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

ഈ വർഷം തന്നെ പുതിയ ഇ-ഗേറ്റുകളുടെ പരീക്ഷണം ആരംഭിക്കും. നിലവിൽ രാജ്യത്ത് ഉള്ളതിനേക്കാൾ സുഗമമായ ഫെയ്സ് റെക്കഗ്നിഷൻ ടെക്നോളജി ഉള്ള ഒരു ‘ഇന്റലിജന്റ് ബോർഡർ’ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്‌ഷ്യം എന്ന് യുകെ ബോർഡർ ഫോഴ്‌സിന്റെ ഡയറക്ടർ ജനറൽ ഫിൽ ഡഗ്ലസ് പറഞ്ഞു. വിസ ആവശ്യമില്ലാത്ത വിദേശികൾക്ക് യുകെയിലേക്ക് പ്രവേശിക്കാൻ ഇതിനോടകം തന്നെ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) രാജ്യത്തെ വിമാനത്താവളങ്ങളിൽ കൊണ്ടുവന്നിട്ടുണ്ട്.

ഇതിനായി യാത്രക്കാർ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യണം. ആപ്പിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും അവരുടെ പാസ്‌പോർട്ട് സ്കാൻ ചെയ്യുകയും ഫോട്ടോ നൽകുകയും വേണം. ETA അനുവദിച്ചിട്ടുള്ളവർക്ക് മാത്രമേ യുകെയിലേക്ക് ഫ്ലൈറ്റുകളിൽ കയറാൻ കഴിയൂ. നിലവിൽ ഖത്തറിൽ നിന്നുള്ളവർ ഈ മാർഗ്ഗമാണ് ഉപയോഗിക്കുന്നത്. ഫെബ്രുവരിയോടെ ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ, ജോർദാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും ഇത് ബാധകമാകും. യൂറോപ്യൻ പൗരന്മാർ ഉൾപ്പെടെ കുറച്ച് നാളത്തേക്കായി യുകെയിൽ എത്തുന്ന യാത്രക്കാർക്കും ETA നടപ്പിലാക്കാൻ ഹോം ഓഫീസ് ശ്രമിക്കുന്നുണ്ട്