ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിൻെറ വീട്ടിൽ മോഷണം. തൻ്റെ ഭാര്യ ക്ലെയർ റാറ്റ്ക്ലിഫും അവരുടെ രണ്ട് മക്കളായ ലെയ്‌ട്ടണും ലിബിയും ഉള്ളപ്പോൾ മുഖംമൂടി ധരിച്ച കള്ളന്മാർ ഒക്ടോബർ 17 ന് തൻ്റെ കൗണ്ടി ഡർഹാമിലെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. 2020-ൽ സമ്മാനമായി ലഭിച്ച ആഭരണങ്ങളും കായികരംഗത്തെ സംഭാവനകൾക്കും നേട്ടങ്ങൾക്കും ലഭിച്ച ബഹുമതികളും മെഡലുകളും ഉൾപ്പെടെ നിരവധി വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടാക്കൾ എടുത്തതായി അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ കുടുംബാംഗങ്ങൾക്ക് ആർക്കും ശാരീരികമായി പരുക്കുകൾ ഇല്ല. മോഷ്ടാക്കളെ തിരിച്ചറിയുന്നതിനായി മാലകൾ, ക്രിസ്റ്റ്യൻ ഡിയോർ ബാഗ്, മോതിരം എന്നിവയുൾപ്പെടെ മോഷണം പോയ ചില വസ്തുക്കളുടെ ചിത്രങ്ങൾ സ്റ്റോക്സ് പങ്കുവച്ചു. മോഷണം പോയ വസ്‌തുക്കൾ തിരികെ ലഭിക്കാൻ അല്ല മറിച്ച് ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ തിരിച്ചറിയാൻ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

മോഷണത്തിന് പിന്നാലെ, പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലെ പ്രകടനത്തിന് സ്റ്റോക്സ് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 37 റൺസ് മാത്രമാണ് സ്‌റ്റോക്‌സിന് നേടാൻ ആയത്. ഇതൊക്കെയാണെങ്കിലും, ടെസ്റ്റ് പരമ്പര അവസാനിക്കുന്നതുവരെ അദ്ദേഹം പാകിസ്ഥാനിൽ തുടർന്നു. പരമ്പരയിൽ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റിന് തോറ്റു. കഴിഞ്ഞ വർഷം സിക്‌സ് നേഷൻസ് മത്സരത്തിന് പോകുന്നതിനിടെ സ്റ്റോക്‌സിൻ്റെ ബാഗ് മോഷണം പോയിരുന്നു.
	
		

      
      



              
              
              




            
Leave a Reply