ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കിടയിൽ ചാറ്റ് ജിപിടി പോലുള്ള AI ഉപകരണങ്ങൾ ഉപയോഗിച്ചുള്ള അക്കാദമിക് തട്ടിപ്പുകളുടെ എണ്ണം കുത്തനെ ഉയരുന്നതായി കണ്ടെത്തി പ്രമുഖ മാധ്യമം. 2023-24 ൽ മാത്രം ഏകദേശം 7,000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2022-23-ൽ 1000 വിദ്യാർഥികളിൽ നിന്ന് 1.6 കേസുകൾ റിപ്പോർട്ട് ചെയ്‌ത സ്ഥാനത്ത് ഇതിപ്പോൾ 5.1 കേസുകളായി ഉയർന്നു. ഈ അധ്യയന വർഷാവസാനത്തോടെ 1,000 വിദ്യാർത്ഥികൾക്ക് ഏകദേശം 7.5 കേസുകളായി കണക്കുകൾ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പരമ്പരാഗതമായ കോപ്പിയടി കുറഞ്ഞുവരികയാണ്. ഇത് പഠന കാര്യങ്ങളിൽ വർദ്ധിച്ച് വരുന്ന AI യുടെ ദുരുപയോഗത്തെയാണ് എടുത്ത് കാട്ടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജനറേറ്റീവ് AI യുടെ വരവിന് മുൻപ് യുകെ സർവകലാശാലകളിലെ അക്കാദമിക് ദുരുപയോഗ കേസുകളിൽ മൂന്നിൽ രണ്ട് ഭാഗവും കോപ്പിയടിയായിരുന്നു. പകർച്ചവ്യാധിയുടെ സമയം വിലയിരുത്തലുകൾ ഓൺലൈനായി മാറിയതോടെ ഇവയുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചു. 131 സർവകലാശാലകളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ 27% സ്ഥാപനങ്ങളിലും AI ദുരുപയോഗം വെവ്വേറെ ട്രാക്ക് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി.

AI ഉപയോഗിച്ച് തയാറാക്കിയ ഉത്തരങ്ങൾ പലപ്പോഴും കണ്ടെത്തപ്പെടാതെ പോകുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. 88% വിദ്യാർത്ഥികളും വിലയിരുത്തലുകൾക്കായി AI ഉപയോഗിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. നിലവിൽ യൂണിവേഴ്‌സിറ്റികൾ തിരഞ്ഞെടുത്തിരിക്കുന്ന നടപടികൾ അപര്യാപ്തമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. AI-യുമായി ബന്ധപ്പെട്ട തട്ടിപ്പ് തെളിയിക്കാൻ പ്രയാസമാണെന്നും അത് റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യത കുറവാണെന്നും റീഡിംഗ് സർവകലാശാലയിലെ ഡോ. പീറ്റർ സ്കാർഫ് പറയുന്നു. നേരിട്ടുള്ള പരീക്ഷകൾ പോലുള്ള പരമ്പരാഗത രീതികളെ മാത്രം ആശ്രയിക്കുന്നതിനുപകരം പുതിയ നടപടികൾ കൊണ്ടുവരുമെന്നും അദ്ദേഹം പറയുന്നു.