ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആണവ ബോംബുകൾ ഘടിപ്പിക്കാൻ കഴിയുന്ന യുദ്ധവിമാനങ്ങൾ വാങ്ങാൻ യുകെ നടപടി ആരംഭിച്ചു. 12 യുദ്ധവിമാനങ്ങളാണ് രാജ്യം സ്വന്തമാക്കുന്നത്. യുകെയുടെ ആണവായുധവുമായി ബന്ധപ്പെട്ട സൈനിക ശേഷിയുടെ ഏറ്റവും വലിയ ശക്തിപ്പെടുത്തലാണ് ഈ നീക്കമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


പുതിയ എഫ്-35 എ ജെറ്റുകൾക്ക് പരമ്പരാഗത ആയുധങ്ങൾ വഹിക്കാൻ കഴിയും. ഇതോടെയൊപ്പം തന്നെ യുഎസ് നിർമ്മിത ആണവ ബോംബുകൾ വഹിക്കാനുള്ള കഴിവും ഉണ്ട്. ഈ ആഴ്ച നെതർലാൻഡിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പ്രധാനമന്ത്രി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. യുഎസ്, ജർമ്മനി, ഇറ്റലി എന്നിവയുൾപ്പെടെ മറ്റ് ഏഴ് രാജ്യങ്ങൾക്ക് ഇതിനകം ഈ യുദ്ധവിമാനങ്ങൾ സ്വാന്തമായുണ്ട്. ഉക്രൈൻ -റഷ്യ യുദ്ധത്തിന്റെയും പശ്ചിമേഷ്യ സംഘർഷത്തിന്റെയും പശ്ചാത്തലത്തിൽ യുകെയുടെ ഈ തീരുമാനത്തിന്ന് ഒട്ടേറെ പ്രാധാന്യമുണ്ട്. ഈ കാലഘട്ടത്തിൽ നമുക്ക് ഇനി സമാധാനത്തെ നിസ്സാരമായി കാണാനാവില്ലന്നും അതുകൊണ്ടാണ് സർക്കാർ ദേശീയ സുരക്ഷയിൽ നിക്ഷേപം നടത്തുന്നതെന്നും പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു.


ആഴ്ചകളോളം നീണ്ടുനിന്ന നയതന്ത്ര സമ്മർദ്ദത്തിനും സഖ്യകക്ഷികളുമായുള്ള തീവ്രമായ ചർച്ചകൾക്കും ശേഷം 2035 ആകുമ്പോഴേക്കും ബ്രിട്ടൻ തങ്ങളുടെ ജിഡിപിയുടെ 5% പ്രതിരോധത്തിനായി ചെലവഴിക്കാൻ പ്രതിജ്ഞാബദ്ധമാകും എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. 2027-28 ആകുമ്പോഴേക്കും രാജ്യത്തിന്റെ സാമ്പത്തിക ഉൽപ്പാദനത്തിന്റെ 2.5% പ്രതിരോധത്തിനായി ചെലവഴിക്കുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. യുകെ നിലവിൽ ജിഡിപിയുടെ ഏകദേശം 2.3% ആണ് പ്രതിരോധത്തിനായി ചെലവഴിക്കുന്നത്.