ന്യൂസ് ഡെസ്ക്, മലയാളം യുകെ
2026 മുതൽ ഇംഗ്ലണ്ടിലെ സർവകലാശാലകളിലെ ട്യൂഷൻ ഫീസ് ഓരോ വർഷവും വർധിപ്പിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ഇതോടെ ബ്രിട്ടനിലെ പഠന ചെലവ് കുതിച്ചുയരും . അടുത്ത രണ്ട് വർഷത്തേക്കുള്ള വർധനയും ഭാവിയിൽ സ്വയമേവ നടപ്പാക്കാനുള്ള നിയമ നിർമ്മാണവും നടപ്പാക്കുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ പാർലമെന്റിൽ പറഞ്ഞു.
ഇപ്പോൾ വർഷം £9,535 ആയിരിക്കുന്ന ഫീസ്, നിലവിലെ വിലക്കയറ്റ നിരക്കിൽ 2026-ൽ ഏകദേശം £400 കൂടി ഉയരാൻ സാധ്യതയുണ്ട്. നിലവിൽ ഉയർന്ന നിലവാരമുള്ള പഠനം നൽകുന്ന സർവകലാശാലകൾക്കാണ് പരമാവധി ഫീസ് ഈടാക്കാൻ അനുമതി ലഭിക്കുക. നിലവാരമില്ലാത്ത സ്ഥാപനങ്ങൾക്ക് ഫീസ് പരിമിതപ്പെടുത്താനും വിദ്യാർത്ഥി പ്രവേശനം നിയന്ത്രിക്കാനും സാധ്യതയുണ്ടെന്ന സുപ്രധാന നീക്കവും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട് .
സർവകലാശാലകളുടെ പ്രതിനിധി സംഘടനയായ യൂണിവേഴ്സിറ്റീസ് യുകെ ഈ തീരുമാനം “വിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യമാണെന്നാണ് വിശേഷിപ്പിച്ചത് . എന്നാൽ അധ്യാപക സംഘടനയായ യൂണിവേഴ്സിറ്റി ആൻറ് കോളേജ് യൂണിയൻ ഇതിനെ ശക്തമായി വിമർശിച്ചു. “ഫീസ് വർധനവ് വിദ്യാർത്ഥികളുടെ വായ്പാ ഭാരം വർധിക്കുകയും വിദ്യാഭ്യാസം സമ്പന്നരുടെ അവകാശമായി മാറുകയും ചെയ്യും” എന്ന ആശങ്കയാണ് അവർ പ്രകടിപ്പിച്ചത് . കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 12,000-ത്തിലധികം ജോലികൾ സർവകലാശാലകളിൽ നഷ്ടപ്പെട്ടതായി അവർ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ്. വായ്പ തിരിച്ചടയ്ക്കാൻ കഴിയുമോയെന്ന ഭയവും, ഭാവിയിലെ സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആശയക്കുഴപ്പവും വിദ്യാർത്ഥികളിൽ വ്യക്തമായി പ്രകടമാണ്.
Leave a Reply