രാജ്യം കടുത്ത നിയന്ത്രണങ്ങളിലൂടെ കടന്നുപോയ അവസരത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പാർട്ടി നടത്തിയതിൽ രാജ്യമെമ്പാടും അമർഷം പുകയുന്നു. ഫിലിപ്പ് രാജകുമാരൻെറ സംസ് കാരത്തിൻറെ തലേന്നും പ്രധാനമന്ത്രിയുടെ ഓഫീസ് മദ്യസൽക്കാരം നടത്തിയ വാർത്ത കടുത്ത പ്രതിഷേധമാണ് വിളിച്ചു വരുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ബക്കിംഗ്ഹാം കൊട്ടാരത്തോട് മാപ്പ് പറഞ്ഞെങ്കിലും സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ നിലവിൽ നിന്നിരുന്ന സമയത്ത് 11 മദ്യ വിരുന്നുകളെങ്കിലും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയോട് കേന്ദ്രീകരിച്ച് നടത്തിയിട്ടുണ്ടെന്നാണ് വാർത്തകൾ.

ഇതിനിടെ ബോറിസ് ജോൺസൺ പ്രധാനമന്ത്രിപദം ഒഴിയേണ്ടി വന്നാൽ ഇന്ത്യൻ വംശജനായ ഋഷി സുനക് പുതിയ പ്രധാനമന്ത്രി ആകും എന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ബ്രിട്ടീഷ് മന്ത്രിസഭയിൽ രണ്ടാം സ്ഥാനം വഹിക്കുന്നത് ധനകാര്യമന്ത്രി ആണ് . ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ.നാരായണമൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഋഷി സുനകിൻെറ ഭാര്യ. കൃഷ്ണ, അനൗഷ്ക എന്നിവരാണ് മക്കൾ. ഏതായാലും സമീപകാല സംഭവങ്ങൾ മൂലം പ്രധാനമന്ത്രിയുടെ ജനപ്രീതിയുടെ ഗ്രാഫ് വളരെ താഴെ ഇടിഞ്ഞതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.