സ്വന്തം ലേഖകൻ

കൊറോണ വൈറസിന്റെ ആദ്യത്തെ ഇരയായ ഡോക്ടർ ലി വെൻലിയാങ് ആദ്യം മരിച്ചതായും പിന്നീട് വീണ്ടും ജീവിച്ചിരിക്കുന്നതായും ഒടുവിൽ മരിച്ചതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തത് തലവേദനയായി. 34 കാരനായ ലി വൈറസിനെപ്പറ്റി അവേർനെസ്സ് നൽകാൻ ശ്രമിച്ചതിന്റെ പേരിൽ പോലീസിന്റെ നോട്ടപ്പുള്ളി ആയ വ്യക്തിയാണ്, അതിനാൽ തന്നെ മാധ്യമങ്ങൾ വീര പരിവേഷം ചാർത്തി നൽകിയിരുന്നു.

വ്യാഴവും വെള്ളിയുമായിട്ടാണ് ലി യുടെ മരണം റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ ചൈനീസ് സോഷ്യൽ മീഡിയയിൽ ലി, വുഹാനിലെ കൊറോണ വൈറസ് മൂലം മരിച്ചെന്നു വാർത്ത പരന്നു. ലി യെ ഒരു ദുരന്ത നായകനാക്കി ചിത്രീകരിച്ചാണ് മിക്ക പോസ്റ്റുകളും പ്രത്യക്ഷപെട്ടത്. 10.40 ന് ചൈനീസ് സ്റ്റേറ്റ്ന്റെ ടാബ്ലോയിഡ് ഗ്ലോബൽ ടൈംസിലും ശേഷം കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഒഫീഷ്യൽ പത്രമായ പീപ്പിൾസ് ഡെയിലിയും മരണം സ്ഥിതീകരിച്ചു. മരണത്തെ ദേശീയ ദുരന്തം എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. 11.30ഓടെ വേൾഡ് ഹെൽത്ത്‌ ഓർഗനൈസേഷൻ അങ്ങേയറ്റം ദുഖമുണ്ടെന്നു ഒഫിഷ്യൽ ട്വിറ്റർ പോസ്റ്റ്‌ ചെയ്‌തെങ്കിലും പിന്നീട് പിൻവലിച്ചു. കൃത്യമായ വിവരം ലഭ്യമല്ലാഞ്ഞതിനാൽ ആണ് അത് പിൻവലിച്ചതെന്നു പിന്നീട് പ്രെസ്സ് കോൺഫറൻസിൽ അറിയിച്ചു.

വെള്ളിയാഴ്ച വെളുപ്പിന് 12.38 ന് ലി മരിച്ചിട്ടില്ല എന്നും, രോഗം മൂർച്ഛിച്ചിരിക്കുകയാണെന്നും വുഹാൻ സെൻട്രൽ ഹോസ്പിറ്റൽ അറിയിച്ചു. ആ സമയം മറ്റു രണ്ട് പത്രങ്ങളിലെയും വാർത്ത അപ്രത്യക്ഷമായി.

12.57ഓടെ ഗ്ലോബൽ ടൈംസ് ഒഫീഷ്യൽ അക്കൗണ്ടിൽ അദ്ദേഹം തീവ്ര പരിചരണവിഭാഗത്തിൽ ആണെന്നും, അതിനുള്ളിൽ നിന്നു വിതുമ്പലുകൾ കേൾക്കാമെന്നും ട്വീറ്റ് ചെയ്തു. വെളുപ്പിന് 2മണിയോടെ ഫ്രീഡം ഓഫ് സ്പീച് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗ് ക്യാമ്പയിൻ നടന്നു.

3.48 ഓടെ അദ്ദേഹം 2.58ന് മരിച്ചതായി വുഹാൻ സെൻട്രൽ ഹോസ്പിറ്റൽ അറിയിച്ചു. രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെന്നും. തങ്ങളുടെ അനുശോചനം അറിയിക്കുന്നു എന്നുമായിരുന്നു വാർത്ത. വെള്ളിയാഴ്ച വെളുപ്പിന് 4മണിയോടെ മറ്റു മാധ്യമങ്ങളും വാർത്ത സ്ഥിരീകരിച്ചു.