ലണ്ടൻ : വിപ് ക്രോസ് ആശുപത്രിയിൽ സന്ദർശനത്തിനെത്തിയ പ്രൈംമിനിസ്റ്റർക്കെതിരെ മാധ്യമസ്വാധീനത്തിനുള്ള സന്ദർശനം എന്ന പരാതിയുമായി പൗരൻ രംഗത്തെത്തി.

ആശുപത്രി സന്ദർശിക്കാനെത്തിയ ബോറിസ് ജോൺസൺന് നേരെ കയർത്ത ശാലെം എന്ന പിതാവിന് പറയാനുണ്ടായിരുന്നത് ഇങ്ങനെ. എൻ എച്ച് എസ് തകർച്ചയിലാണ്. ഇന്നലെ അഡ്മിറ്റ് ചെയ്ത എന്റെ മകൾ ചികിത്സ ലഭിക്കാതെ കിടന്നത് മണിക്കൂറുകളോളം ആണ്. അവളുടെ ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം. ചെറിയ കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ തീരെ ഇല്ലാത്ത ഈ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ശേഷം ഒരാളും തിരിഞ്ഞുനോക്കിയിട്ടില്ല. മണിക്കൂറുകൾക്കു ശേഷമാണ് ഒരു ഡോക്ടറോ നേഴ്സോ ചികിത്സക്ക് തയ്യാറായത്. എൻഎച്ച്എസ് തകർച്ചയിലാണ്. അത് പുതിയ കാര്യമല്ല, വർഷങ്ങളായി തകർച്ചയിലാണ്. താങ്കൾ ഇപ്പോൾ മാധ്യമശ്രദ്ധ നേടാൻ എങ്കിലും ഇവിടെ എത്തിയല്ലോ എന്നായിരുന്നു പിതാവിന്റെ പരാതി.

എന്നാൽ തങ്ങൾക്കൊപ്പം മാധ്യമങ്ങൾ ഇല്ല എന്നു മറുപടി പറഞ്ഞ ഉദ്യോഗസ്ഥരോട് സംഭവം റിപ്പോർട്ട് ചെയ്യുകയായിരുന്ന ക്യാമറ ചൂണ്ടികാട്ടി” അപ്പോൾ ഇത് എന്താണെന്ന്” മറുചോദ്യം പിതാവ് ഉന്നയിച്ചു. എന്നാൽ എൻ എച് എസ്സിന്റെ അവസ്ഥ നേരിട്ടറിയാൻ സന്ദർശിക്കാനെത്തിയതാണ് ബോറിസ് ജോൺസൺ എന്നാണ് നിലപാട്.

എന്തായാലും പ്രൈംമിനിസ്റ്റർ വാർഡുകൾ സന്ദർശിച്ചത് നന്നായി എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ അഭിപ്രായം. കാരണം ഇതിലും വളരെ മോശമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റലുകളുടെയും വാർഡുകളുടെയും അവസ്ഥ അദ്ദേഹം ഇതോടുകൂടി മനസ്സിലാക്കും എന്നാണ് കരുതുന്നത്.